Kerala

    • കൊല്ലം-ചെന്നൈ ഇനി ‘വൈദ്യുതപ്പാത’

      പുനലൂർ:കൊല്ലത്തുനിന്നു പുനലൂർ, ചെങ്കോട്ടവഴി 761 കിലോമീറ്റർ നീളുന്ന ചെന്നൈ പാതയിൽ ഇനി വൈദ്യുതത്തീവണ്ടികൾ ഓടിക്കാം. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയും പൂർണമായും വൈദ്യുതീകരിച്ചു.  119 വർഷത്തെ ചരിത്രം കൂകിപ്പാഞ്ഞ പാതയിൽ ഇതൊരു സുപ്രധാന നാഴികക്കല്ലാണ്. പൂർണമായും പശ്ചിമഘട്ടമേഖലയിൽ ഉൾപ്പെടുന്ന ഇടമൺ-ഭഗവതിപുരം സെക്‌ഷനിൽ കഴിഞ്ഞദിവസം പ്രവൃത്തി പൂർത്തിയായതോടെയാണ് ചെന്നൈ പാത പൂർണമായും വൈദ്യുതീകരിക്കപ്പെട്ടത്. ഇനി എൻജിന്റെ പരീക്ഷണ ഓട്ടവും പ്രിൻസിപ്പൽ ഇലക്‌ട്രിക്കൽ എൻജിനിയറുടെ (പി.സി.ഇ.ഇ.) പരിശോധനയും പൂർത്തിയാകുന്നതോടെ വൈദ്യുതയാത്രാവണ്ടി ഓടിക്കാൻ അനുമതിയാവും. ഇടമൺ-തെന്മല സെക്‌ഷനിലെ പത്തുകണ്ണറ പാലത്തിൽ അവസാന തൂണും സ്ഥാപിച്ച ചൊവ്വാഴ്ച രാത്രിയിലാണ് പാതയിൽ പ്രധാന പ്രവൃത്തികൾ പൂർത്തിയായത്. വയറിങ് ക്രമപ്പെടുത്തലും അവസാനപരിശോധനയും ബുധനാഴ്ച ഉച്ചയോടെ പൂർത്തിയാക്കി. കൊല്ലം മുതൽ പുനലൂർവരെയുള്ള 45 കിലോമീറ്റർ ദൂരത്ത് 2022-ൽ വൈദ്യുതീകരണം പൂർത്തിയാക്കിയിരുന്നു. പുനലൂർ-ഇടമൺ എട്ടുകിലോമീറ്ററിലും ഭഗവതിപുരം-ചെങ്കോട്ട ആറു കിലോമീറ്ററിലും കഴിഞ്ഞവർഷം പ്രവൃത്തി പൂർത്തിയാക്കി. ഏറെ വെല്ലുവിളികൾ നേരിട്ടാണ് 34 കിലോമീറ്റർ ദൈർഘ്യമുള്ള ഇടമൺ-ഭഗവതിപുരം സെക്‌ഷനിൽ വൈദ്യുതീകരണം പൂർത്തിയാക്കിയത്. ഡിസംബറിൽ തീർക്കുകയായിരുന്നു ലക്ഷ്യമെങ്കിലും…

      Read More »
    • സിഗരറ്റ് വലിച്ചുകൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

      കോട്ടയം: വാതിൽ തുറന്നുവച്ചു സർവീസ് നടത്തുന്ന ബസുകൾക്കെതിരേ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോട്ടയം ജില്ലയുടെ വിവിധ ഇടങ്ങളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ വാതിൽ തുറന്നു വച്ച് സർവീസ് നടത്തിയ അഞ്ചു വാഹനങ്ങൾക്കെതിരെ കേസെടുത്തു. ഇത്തരത്തിൽ സർവീസ് നടത്തുന്നതായി തുടർച്ചയായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ സിഗരറ്റ്  വലിച്ചുകൊണ്ട് വാഹനമോടിച്ചതായി കണ്ടെത്തിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടിയും സ്വീകരിച്ചു.  കോട്ടയം ആർടിഒ: ആർ. രമണന്റെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ് ജോസഫ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ഉമനാഥ് സതീർഥ്യൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

      Read More »
    • പേയ്മെന്റ് സീറ്റ് വിവാദം; സിപിഐ പുറത്താക്കിയ വെഞ്ഞാറമൂട് ശശി അന്തരിച്ചു

      തിരുവന്തപുരം: സിപിഐയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ നേതാവ് വെഞ്ഞാറമൂട് ശശി അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. രാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സിപിഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പേയ്മെന്റ് സീറ്റ് വിവാദത്തിന് പിന്നാലെയാണ് പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനായത്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍ അതിന് പിന്നാലെ ആര്‍എസ്പിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് ബിജെപിയിലെത്തി. അമിത് ഷാ ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയില്‍ വച്ചായിരുന്നു ബിജെപി പ്രവേശം. വര്‍ഷങ്ങളായി രാഷ്ട്രീയരംഗത്ത് സജീവമായിരുന്നില്ല.

      Read More »
    • ഇലക്ട്രിക് ബസ് ഉദ്ഘാടനവേദി മാറ്റി; ഗണേഷിനെതിരെ ആന്റണി രാജു

      തിരുവനന്തപുരം: ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടന പരിപാടിയില്‍ നിന്നു തന്നെ ഒഴിവാക്കാന്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഇടപെട്ട് വേദി മാറ്റിയെന്നാരോപിച്ച് മുന്‍ മന്ത്രി ആന്റണി രാജു രംഗത്തു വന്നതോടെ ഇരുവരും തമ്മിലുള്ള പോര് പരസ്യമായി. ആന്റണി രാജു മന്ത്രിയായിരിക്കുമ്പോള്‍ വാങ്ങിയ 20 ഇലക്ട്രിക് ബസുകളുടെയും 2 ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസിന്റെയും ഉദ്ഘാടനവേദി അവസാനഘട്ടത്തില്‍ മാറ്റിയതാണു പ്രകോപനമായത്. ഉദ്ഘാടനം പുത്തരിക്കണ്ടത്ത് നായനാര്‍ പാര്‍ക്കിലാണെന്നാണു തന്നെ അറിയിച്ചതെന്ന് ആന്റണി രാജു പറഞ്ഞു. ഇത് ആന്റണി രാജുവിന്റെ മണ്ഡലമാണ്. ഇവിടെയാണ് ഉദ്ഘാടനമെങ്കില്‍ സ്ഥലം എംഎല്‍എയായ അദ്ദേഹത്തെ പരിപാടിയില്‍ നിന്ന് ഒഴിവാക്കാനാകില്ല. തന്നെ ഒഴിവാക്കുന്നതിനായി ഉദ്ഘാടന പരിപാടി കെഎസ്ആര്‍ടിസിയുടെ വികാസ് ഭവന്‍ ഡിപ്പോയിലേക്കു മാറ്റിയെന്നാണ് ആന്റണി രാജു പറയുന്നത്. ഇതു വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലായതിനാല്‍ വി.കെ.പ്രശാന്ത് എംഎല്‍എ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് അര മണിക്കൂര്‍ മുന്‍പേ ആന്റണി രാജു സ്ഥലത്തെത്തി. തന്നെ ഒഴിവാക്കാനാണ് പുത്തരിക്കണ്ടത്തു നിന്നു പെട്ടെന്നു വികാസ് ഭവനിലേക്കു വേദി മാറ്റിയതെന്ന് അദ്ദേഹം ആരോപണമുന്നയിച്ചു. ബസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച…

      Read More »
    • അട്ടപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു; രക്ഷകരായത് ആനയെ തുരത്തിയ ആര്‍ആര്‍ടി സംഘം

      പാലക്കാട്‌: അട്ടപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. താവളം – മുള്ളി റോഡില്‍ വേലമ്ബടികയില്‍ വെച്ചാണ് സംഭവം. ഇന്നലെ രാത്രി 12 മണിക്കാണ് വൈക്കോല്‍ കയറ്റി വന്ന ലോറിക്ക് തീ പിടിച്ചത്. ഇതോടെ വാഹനത്തിലുള്ളവർ ഇറങ്ങി ഓടി. അതേസമയം ഇതുവഴി വന്ന പുതുർ ആർആർടി സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് വൻ അപകടം ഒഴിവായത്. ലോറി മുന്നോട്ടെടുത്തതും കത്തിയ വൈക്കോല്‍ ലോറിയില്‍ നിന്നും മാറ്റിയതും ആർആർടി സംഘമാണ്. മഞ്ചിക്കണ്ടി ഭാഗത്തു നിന്നും ആനയെ തുരത്തിയ ശേഷം പുതൂരിലേക്ക് തിരിച്ചു വരികയായിരുന്നു സംഘം.

      Read More »
    • ‘ഭാരത് അരി’ക്ക് ബദല്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; വരുമോ കെ- അരി?

      തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിക്ക് ബദല്‍ അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. കേരള സര്‍ക്കാരിന്റെ ബ്രാന്‍ഡില്‍ അരി കൊടുക്കുന്ന ബദലിന് ഭക്ഷ്യവകുപ്പ് ആലോചന തുടങ്ങി. സിവില്‍ സപ്ലൈസ് ഡയറക്ടര്‍, സപ്ലൈകോ എം.ഡി., ഭക്ഷ്യവകുപ്പ് സെക്രട്ടറി എന്നിവരോട് ഒരാഴ്ചയ്ക്കകം വിശദറിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നിര്‍ദേശം നല്‍കി. ആവശ്യത്തിന് അരിവിഹിതമില്ലാത്ത വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ഈ ബദല്‍ അരി കൊടുക്കുകയാണ് ലക്ഷ്യം. ഭാരത് അരി എന്ന പേരില്‍ വിതരണം ചെയ്യുന്നത് പച്ചരിയാണ്. എന്നാല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ജയ, കുറുവ, മട്ട എന്നിവയാണെങ്കിലേ ബദലാകൂ. അതിനാല്‍ ജയ അരി കുറഞ്ഞ നിരക്കില്‍ ആന്ധ്ര അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കിട്ടാനുള്ള സാധ്യത തേടുകയാണ്. മട്ടയും കുറുവയും കേരളത്തിലെ കര്‍ഷകരില്‍നിന്ന് തന്നെ സംഭരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഈ അരിക്ക് ബ്രാന്‍ഡിങ്ങും പാക്കിങ്ങും ഉറപ്പായിരിക്കും. റേഷന്‍ കടകള്‍ വഴി വിറ്റാല്‍ കേന്ദ്രവിഹിതത്തെ ബാധിക്കുമെന്ന നിയമപ്രശ്നം ഭക്ഷ്യവകുപ്പ് സംശയിക്കുന്നുണ്ട്. അതിനാല്‍ സപ്ലൈകോ വഴിയാകും സംസ്ഥാന സര്‍ക്കാരിന്റെ ബദല്‍…

      Read More »
    • കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസുകളുടെ ഏറ്റുമുട്ടല്‍ നാലുപതിറ്റാണ്ടിന് ശേഷം

      തിരുവനന്തപുരം: കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പി ജെ ജോസഫ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ലോക്സഭയിലേക്ക് കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് നാലുപതിറ്റാണ്ടിന് ശേഷമാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനാണ്. 1980 ലാണ് കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് സിറ്റിങ്ങ് എംപി ജോര്‍ജ് ജെ മാത്യുവിനെ ഇറക്കി കേരള കോണ്‍ഗ്രസ് എം വിജയം നേടിയിരുന്നു. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ എം ജോര്‍ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്. ഇടുക്കിയില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ രണ്ടു തവണ ലോക്സഭാംഗമായിട്ടുണ്ട്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം നേതാവും നിലവിലെ എംപിയുമായ തോമസ് ചാഴികാടനെ തന്നെ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ…

      Read More »
    • വീണാ വിജയന് ഇന്ന് നിര്‍ണായകം; എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഉച്ചയ്ക്ക്

      ബംഗളൂരു: മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ് എഫ് ഐ ഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക. വിഷയത്തെക്കുറിച്ച് കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഒഫ് കമ്പനീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതാണ്. അന്വേഷണത്തോട് തങ്ങള്‍ പൂര്‍ണമായും സഹകരിച്ചിരുന്നു. അതേനിയമത്തിലെ ചട്ടം 212 പ്രകാരം എസ് എഫ് ഐ ഒ അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വീണയെ എസ്എഫ്‌ഐഒ ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു എക്‌സാലോജിക് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എക്‌സാലോജിക്കിന്റെ ആസ്ഥാനം ബംഗളുരുവില്‍ ആയതിനാലാണ് കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കി അഡ്വ. മനു പ്രഭാകര്‍ കുല്‍ക്കര്‍ണി മുഖേനയായിരുന്നു എക്‌സാലോജിക് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച കോടതി…

      Read More »
    • ബൈക്കിന് തീപിടിക്കുന്ന സംഭവം വർധിക്കുന്നു; മൂന്നാറില്‍ ദമ്ബതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

      ഇടുക്കി: ദമ്ബതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് തീപിടിച്ചു. മൂന്നാർ ടൗണില്‍ ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവമുണ്ടായത്. കൊല്ലം സ്വദേശി സനീബും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനാണ് തീപിടിച്ചത്. ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. ബൈക്കിന് മുന്നില്‍ തീ പടരുന്നത് കണ്ട വഴിയോരക്കച്ചവടക്കാരൻ ബഹളം വച്ച്‌ ബൈക്ക് നിറുത്തുകയായിരുന്നു.പിന്നാലെ ബൈക്കിൽ തീ ആളിപ്പടരുകയും ചെയ്തു. കച്ചവടക്കാരും നാട്ടുകാരും കടകളില്‍ സൂക്ഷിച്ചിരുന്ന വെള്ളവുമായെത്തി തീയണക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. തീ പടർന്നത് എങ്ങനെയെന്ന് വ്യക്തമായില്ല. പെട്രോള്‍ ടാങ്ക് നിറയെ ഇന്ധനം നിറഞ്ഞ് കവിഞ്ഞൊഴുകിയത് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. മുമ്ബ് കൊച്ചിയിലും സമാനമായ അപകടം ഉണ്ടായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി ലിയോണ്‍ ക്രിസ്റ്റി പെട്ടെന്ന് വാഹനം നിർത്തി ഓടിമാറിയതിനാല്‍ ആളപായം ഒഴിവായി. എൻഫീല്‍ഡ് ബുള്ളറ്റ് ബൈക്ക് പൂർണമായും കത്തി നശിച്ചു. എറണാകുളം ക്ലബ്ബ് റോഡില്‍ നിന്ന് ഫയ‌ർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

      Read More »
    • പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

      പത്തനംതിട്ട: സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം. സീതത്തോട് കൊടുമുടി സ്വദേശിനിയായ അനിത(35) ആണ് മരിച്ചത്. പത്തനംതിട്ട ചിറ്റാറിലായിരുന്നു സംഭവം.നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കുട്ടികള്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30നാണ് അപകടം. കൊടുമുടി തെക്കേക്കരയില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ അനിത മരിച്ചു. ഡ്രൈവറായ തൈക്കൂട്ടത്തില്‍ അഞ്ജുവിന്റെ ഭാര്യയാണ് അനിത.  ആകാശ് (15), അശ്വിൻ (12), പുതുപ്പറമ്ബില്‍ വിജി (16), മരണപ്പെട്ട അനിതയുടെ മകൻ ആള്‍ട്രിൻ (15) എന്നിവരാണ്  പരിക്കുകളോടെ രക്ഷപ്പെട്ട വിദ്യാർത്ഥികള്‍. ഇവർ 4 പേരും ചിറ്റാർ ജിഎച്ച്‌എസ്‌എസിലെ വിദ്യാർത്ഥികളാണ്. അനിതയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനല്‍കും.

      Read More »
    Back to top button
    error: