Kerala
-
‘രാഹുല്‍ വിഷയം അടഞ്ഞ അധ്യായം; ഒരു പരാതിയും ഇല്ല, എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ടതില്ല’
തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചതാണ്, സ്ഥാനത്തുനിന്ന് നീക്കിയതല്ലെന്നും രാഹുലിനെതിരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു. ഇടതിന് ഇരുട്ടടി! രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കും? കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന്പറയിപ്പിക്കുമെന്ന് സതീശന്‍ എംഎല്‍എ സ്ഥാനത്തുനിന്ന് രാഹുല്‍ മാറേണ്ട കാര്യമില്ല. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങള്‍ കൂടി കാണണമെന്നും ദീപാ ദാസ് മുന്‍ഷി. പാര്‍ട്ടി അന്വേഷണം ഇല്ല. രാഹുല്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും പരാതി ഇല്ലാത്തതിനാല്‍ പാര്‍ട്ടി അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ രണ്ടഭിപ്രായം. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. പരാതിയും കേസുമില്ലാതെ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് മറുവിഭാഗവും…
Read More » -
കീറാമുട്ടിയായി രാഹുല്‍; എംഎല്‍എ സ്ഥാനം രാജിവെക്കുമോ? കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ രണ്ടഭിപ്രായം. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. പരാതിയും കേസുമില്ലാതെ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് മറുവിഭാഗവും വാദിക്കുന്നു. നേരത്തെ മുകേഷ് അടക്കമുള്ളവര്‍ക്ക് എതിരെ കേസും എഫ് ഐ ആറും ഒക്കെ ഉണ്ടായഘട്ടത്തിലും അവര്‍ ആരും രാജിവെച്ചിട്ടില്ല. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് സംഘടാപരമായ നടപടിയില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തിരുന്നത്. ഇടതിന് ഇരുട്ടടി! രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കും? കോണ്‍ഗ്രസ് വേറിട്ട പാര്‍ട്ടിയാണെന്ന്പറയിപ്പിക്കുമെന്ന് സതീശന്‍ എന്നാല്‍ അതില്‍ നിന്നുള്ള ഭിന്നാഭിപ്രായങ്ങളാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തന്നെ രൂപപ്പെടുകയാണ്. കഴിഞ്ഞ ദിവസം വീണ്ടും രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട ചാറ്റുകളും മറ്റുചില യുവതികളുടെ ശബ്ദരേഖകളും പുറത്തുവന്നിരുന്നു. ഇത് പാര്‍ട്ടിയെ ബാധിക്കുന്നു എന്ന വിഷയം ഉന്നയിച്ചാണ് ഭിന്നാഭിപ്രായം.
Read More » -
‘മെസ്സി വരും ട്ടാ’!!! അര്‍ജന്റീന കേരളത്തിലെത്തും, സ്ഥിരീകരിച്ച് കായിക മന്ത്രി; എതിര്‍ ടീം തീരുമാനമായില്ല
തിരുവനന്തപുരം: ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും. ഇക്കാര്യം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും, കായിക മന്ത്രി വി.അബ്ദുറഹിമാനും സ്ഥിരീകരിച്ചു. നവംബര്‍ 10നും 18നും ഇടയിലായിരിക്കും മത്സരം. എതിരാളികളെ തീരുമാനിച്ചിട്ടില്ല. ‘മെസി വരും ട്ടാ… ലോക ജേതാക്കളായ ലയണല്‍ മെസിയും സംഘവും 2025 നവംബറില്‍ കേരളത്തില്‍ കളിക്കും’മന്ത്രി അബ്ദുറഹിമാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇതു സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിരുന്നില്ല. ഇതോടെ പ്രതീക്ഷകള്‍ മങ്ങിയിരുന്നു. ലയണല്‍ മെസ്സിയെയും സംഘത്തെയും കേരളത്തില്‍ കളിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം കേരള സര്‍ക്കാരിനാണെന്ന ആരോപണവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) പ്രതിനിധിയും രംഗത്തെത്തിയിരുന്നു. കേരള സര്‍ക്കാര്‍ കരാര്‍ ലംഘനം നടത്തിയെന്നാണ് എഎഫ്എയുടെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍ പറഞ്ഞത്. ഇതിനിടെയിലാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്. 2011ലാണ് അര്‍ജന്റീന അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്ത സോള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് അര്‍ജന്റീന…
Read More » -
തൊടുപുഴയിൽ കമിതാക്കൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ, യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി എന്ന് നിഗമനം
തൊടുപുഴ ഉടുമ്പന്നൂരിൽ യുവാവിനെ ഫാനിൽ തൂങ്ങിയ നിലയിലും യുവതിയെ മറ്റൊരു മുറിയിൽ മരിച്ചനിലയിലും കണ്ടെത്തി. പാറേക്കവല മനയ്ക്കതണ്ടിൽ വാടകയ്ക്കു താമസിക്കുന്ന അടിമാലി കൊന്നത്തടി മണിയനാനിക്കൽ ഷാജി- ജയ്മോൾ ദമ്പതികളുടെ മകൻ ശിവഘോഷ് (20), അടിമാലി പാറത്തോട് പൂതാളി ഇഞ്ചപ്ലായ്ക്കൽപരേതനായ ഷൈജു-ഷിജി ദമ്പതികളുടെ മകൾ മീനാക്ഷി (20) എന്നിവരയൊണ് ദുരുഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശിവഘോഷ് വാഴക്കുളത്ത് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. മീനാക്ഷി വാഴക്കുളത്ത് ടീച്ചർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിനിയും. ശിവഘോഷിന്റെ കുടുംബം വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ വെള്ളിയാഴ്ച ഉച്ചയോടെയാണു സംഭവം. ബന്ധുവായ ആദർശ് ഫോണിൽ ശിവഘോഷിനെ പലപ്രാവശ്യം വിളിച്ചെങ്കിലും കിട്ടിയില്ല. അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ ശിവഘോഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ അയൽവാസികളുടെ സഹായത്തോടെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീടു വീടിനുള്ളിൽ കയറിയവരാണ് അടുത്ത മുറിയിൽ മീനാക്ഷിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കരിമണ്ണൂർ പൊലീസ് അന്വേഷണം തുടങ്ങി. മീനാക്ഷിയുടെ കഴുത്തിൽ ഷാൾ മുറുക്കിയ പാടുണ്ടെന്നും പിടിവലി നടന്നതിന്റെ ലക്ഷണമുണ്ടെന്നും പൊലീസ്…
Read More » -
വിറ്റുവരവ് കൂടിയപ്പോള്‍ ബെവ്‌ക്കോയില്‍ ഇത്തവണ ജീവനക്കാര്‍ക്ക് കോളടിച്ചു ; 1,02,000 രൂപ ബോണസ് നല്‍കാന്‍ ധാരണ ; ഈ വര്‍ഷം 19,700 കോടിയായിരുന്ന വിറ്റുവരവ്, 650 കോടിയുടെ വര്‍ദ്ധന
തിരുവനന്തപുരം: ബെവ്‌ക്കോയില്‍ ഇത്തവണ ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസ്. 1,02,000 രൂപ ബോണസ് നല്‍കാന്‍ ധാരണയായി. കഴിഞ്ഞ വര്‍ഷത്തെ ബോണസിനെക്കാള്‍ എട്ട് ശതമാനം ഇക്കുറി വര്‍ദ്ധിപ്പിച്ചു. എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റും തൊഴിലാളി യൂണിയന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. റെക്കോര്‍ഡ് വിറ്റുമാനം ലഭിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ക്കും അതിന് അനുസരിച്ച് ബോണസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എംഡി ഹര്‍ഷിത അത്തല്ലൂരി പറഞ്ഞു. ബെവ്കോ ജീവനക്കാരുടെ ബോണസ് ചര്‍ച്ച ചെയ്യാന്‍ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ബെവ്കോയുടെ എല്ലാ യൂണിയനുകളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ബെവ്കോയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1,0,2500 രൂപ നല്‍കും. ബെവ്കോ ഷോപ്പുകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്സിലേയും ക്ലീനിംഗ് സ്റ്റാഫുകള്‍ക്ക് ആറായിരം രൂപയായിരിക്കും ബോണസായി നല്‍കുക. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബെവ്കോയിലെ വിറ്റുവരവില്‍ 650 കോടിയുടെ വര്‍ദ്ധനയാണുണ്ടായത്. ഈ വര്‍ഷം 19,700 കോടിയായിരുന്ന വിറ്റുവരവ്. മുന്‍ വര്‍ഷത്തേത് 19,050 കോടിയും. ഇതോടെയാണ് ബോണസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.…
Read More » -
പാലക്കാട് ബിജെപിയിലെ മഹിളാമോര്‍ച്ചയില്‍ പൊട്ടലും ചീറ്റലും ; ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുത്തത് ജനറല്‍ സെക്രട്ടറിക്ക് ഇഷ്ടപ്പെട്ടില്ല ; അതൃപ്തി പരസ്യമാക്കി ഫേസ്ബുക്കില്‍ പരസ്യമായി കുറിപ്പിട്ടു
പാലക്കാട്: കോണ്‍ഗ്രസിനെതിരേ വന്‍ പ്രതിഷേധം നടക്കുമ്പോഴും പാലക്കാട് ബിജെപിയില്‍ പൊട്ടലും ചീറ്റലും. ജില്ലാ നേതൃത്വത്തിനെതിരേ മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രംഗത്ത് വന്നു. ജില്ലാ ജനറല്‍ സെക്രട്ടറി അശ്വതി മണികണ്ഠന്‍ മഹിള മോര്‍ച്ച ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ്. പാലക്കാട് ബിജെപിയുടെ ജില്ലാ നേതൃത്വത്തിനോട് പുച്ഛം, വാല് തൂങ്ങി നടക്കുന്നവര്‍ക്ക് സ്ഥാനം എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കവിത മേനോനെയാണ് പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. നേരത്തേ രാഹുല്‍ മാങ്കൂട്ടത്തിനെതിരേ കോഴിയെയും എടുത്തുകൊണ്ട് മഹിളാമോര്‍ച്ച പാലക്കാട് നടത്തിയ സമരം വിവാദമായിരുന്നു. കോഴിയുമായി എത്തി ഇവര്‍ പോലീസുകാര്‍ക്ക് നേരെ എറിഞ്ഞ കോഴി ചത്തുപോയിരുന്നു. ഇതിനെതിരേ മൃഗ സ്‌നേഹികള്‍ മൃഗസംരക്ഷണ വകുപ്പിന് പരാതി നല്‍കുകയും കേസാകുകയും ചെയ്തിരുന്നു.
Read More » -
കശ്മീരില്‍ നിന്നുവരെ ആളെയിറക്കി ബിജെപിയ്ക്ക് വോട്ടു ചെയ്യിക്കുമെന്ന ഗോപാലകൃഷ്ണന്റെ പ്രസ്താവന ; ഫാസിസ്റ്റ് നിലപാടാണെന്നാണ് എം വി ഗോവിന്ദന്‍, ന്യായീകരിച്ച് എം ടി രമേശ്
തൃശൂര്‍: കശ്മീരില്‍ നിന്നുവരെ ആളെയിറക്കി ബിജെപിയ്ക്ക് വോട്ടു ചെയ്യിക്കുമെന്ന ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെ പ്രസ്താവന വിവാദമാക്കി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചു. എവിടെനിന്നും വോട്ടുചേര്‍ക്കുമെന്ന് പറയുന്നതിന് പിന്നില്‍ ഫാസിസ്റ്റ് നിലപാടാണെന്നാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം. കശ്മീരില്‍ നിന്നും ആളെയിറക്കേണ്ട സാഹചര്യം ഇല്ലെന്നും ഇവിടെത്തന്നെ ശശി തരൂര്‍ മുതല്‍ ഡി കെ ശിവകുമാര്‍ വരെയുള്ളവര്‍ ഇവിടെ ഉണ്ടല്ലോ എന്ന് മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ പരിഹസിച്ചു. തൃശ്ശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന. വേണ്ടിവന്നാല്‍ ജമ്മു കശ്മീരില്‍ നിന്ന് വരെ ആളെക്കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിക്കുമെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശം. ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുമെന്നും അത് നാളെയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന വിവാദമായതോടെ ബി ഗോപാലകൃഷ്ണന്റെ ന്യായീകരിച്ച് ബിജെപി നേതാവ് എം ടി രമേശ് രംഗത്തെത്തി.…
Read More » -
കേരളസര്‍വകലാശാലയുടെ ബിരുദപഠനത്തില്‍ വേടനും പാബ്‌ളോനെരൂദയുടേതെന്ന് പറഞ്ഞ് എഐ കവിതയും ; ബോര്‍ഡ് ഓഫ് സ്റ്റഡീസിനോടാണ് വിശദീകരണം തേടി കേരളാസര്‍വകലാശാല വൈസ് ചാന്‍സിലര്‍
തിരുവനന്തപുരം: കേരളസര്‍വകലാശാലയുടെ ബിരുദപഠനത്തില്‍ വേടനെക്കുറിച്ചുള്ള പാഠം ഉള്‍പ്പെടുത്തിയതിന് വിശദീകരണം തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍. ബോര്‍ഡ് ഓഫ് സ്റ്റഡീസിനോടാണ് വിശദീകരണം തേടിയത്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കാണ് വേടനെക്കുറിച്ച് ഇംഗ്ലീഷ് വകുപ്പ് പഠിപ്പിച്ചത്. കേരളത്തിലെ റാപ്പ് സംസ്‌കാരത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഭാഗത്തിലാണ് വേടനെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്ളത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി വേടന്‍ പോരാട്ടം നടത്തിയെന്നാണ് ലേഖനത്തില്‍ പറയുന്നത്. അടിയന്തര വിശദീകരണം നല്‍കാനാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളോട് ആവശ്യപ്പെട്ടത്. ഇതിനൊപ്പം നിര്‍മ്മിത ബുദ്ധി തയ്യാറാക്കിയ കവിത പാബ്ലൊ നെരൂദയുടെ കവിതയായി പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനും വേടനെക്കുറിച്ച് പഠിപ്പിച്ചതിനും വിശദീകരണം തേടിയിട്ടുണ്ട്. നാല് വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് ഇംഗ്ലീസ് വകുപ്പിന്റെ സിലബസില്‍ എഐ കവിതയും, വേടനെയും പഠിപ്പിച്ചത്. നാല് വര്‍ഷ ഡിഗ്രി കോഴ്സുകളിലെ ഒന്നാം സിലബസിലാണ് ഈ ഗുരുതര പിഴവ് കടന്നുകൂടിയത്. നിര്‍മ്മിത ബുദ്ധി തയ്യാറാക്കിയ ഇംഗ്ലീഷ് യു ആര്‍ എ ലാഗ്വേജ് എന്ന തലക്കെട്ടോടുകൂടിയ കവിതയാണ് കവി പാബ്ലോ നെരൂദയുടെതെന്ന്…
Read More » -
മാധ്യമപ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ കയറി കൊത്തി, തന്റെ കുടുംബത്തെ വേട്ടയാടുകയാണ് ; രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്ന് സുരേഷ്‌ഗോപി
തൃശ്ശൂര്‍: ബിജെപിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ കയറിയാണ് കൊത്തിയതെന്ന് സുരേഷ്‌ഗോപി. തന്റെ വ്യക്തി ജീവിതത്തിലും കുടുംബപരമായ കാര്യങ്ങളിലും മാധ്യമങ്ങള്‍ ഇടപെടുകയും വേട്ടയാടുകയുമാണെന്ന് പറഞ്ഞു. തനിക്ക് കുടുംബം ഉണ്ടെന്ന് മറക്കുകയാണെന്നും കുടുംബസ്ഥന്‍, ഭര്‍ത്താവ്, അച്ഛന്‍, മകന്‍ അങ്ങനെ ഒരുപാട് ബന്ധങ്ങളുണ്ട്. അതിനെയെല്ലാം ഹനിക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും പറഞ്ഞു. നേരത്തേ സുരേഷ്‌ഗോപി മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്?. എവിടെ നിന്ന് നിങ്ങള്‍ തുടങ്ങി?. കലാമണ്ഡലം ഗോപി ആശാന്‍, ആര്‍എല്‍വി രാമകൃഷ്ണന്‍ അങ്ങനെ എവിടെയൊക്കെ നിങ്ങള്‍ കയറി. അതിന് ഞാന്‍ എന്ത് പാപം ചെയ്തു. ഞാന്‍ ആരെയും വിമര്‍ശിച്ചിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല’, സുരേഷ് ഗോപി പറഞ്ഞു. ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ല എന്ന് മറുപടി പറയുകയും ചെയ്തു. ആരെയും വിമര്‍ശിക്കില്ല, ആരെയും ദ്രോഹിക്കില്ല. ആര്‍ക്കും മറുപടി നല്‍കില്ലെന്നും സുരേഷ്…
Read More » -
രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ആവേശത്തോടെ നടത്തിയ പ്രതിഷേധത്തില്‍ പോലീസിനെതിരേ എറിഞ്ഞ കോഴിചത്തു ; മഹിളാമോര്‍ച്ചയ്ക്ക് എതിരേ മൃഗസംരക്ഷണ വകുപ്പിന് പരാതി
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മഹിളാ മോര്‍ച്ച നടത്തിയ കോഴിയുമായി നടത്തിയ പ്രതിഷേധത്തില്‍ പരാതി. യുവമോര്‍ച്ച പ്രതീകമായി സമരത്തില്‍ പിടിച്ച കോഴി ചത്തുപോയ സാഹചര്യത്തില്‍ സൊസൈറ്റി ഫോര്‍ ദ പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് അംഗം ഹരിദാസ് മച്ചിങ്ങല്‍ മൃഗസംരക്ഷണ വകുപ്പിനും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിനും പരാതി നല്‍കുകയായിരുന്നു. സമരത്തിനിടയില്‍ പൊലീസിനു നേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി. ‘സമരത്തിന് കൊണ്ടുവന്ന കോഴിയെ കൊന്ന മഹിള മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുക്കണം’ എന്ന് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മിണ്ടാ പ്രാണിയോട് അതി ക്രൂരത കാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്ത് അന്വേഷിക്കണമെന്നും ഹരിദാസ് മച്ചിങ്ങല്‍ അഭ്യര്‍ത്ഥിച്ചു. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് എംഎല്‍എ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തിയത്. നേരത്തേ കോണ്‍ഗ്രസിന്റെ മാലിന്യം പാലക്കാട് കൊണ്ടു…
Read More »