Kerala

    • നാലു കുരുന്നുകൾക്ക് പുതിജീവനേകാൻ കുഞ്ഞ് ആലിൻ, അവയവങ്ങളുമായുള്ള ആംബുലൻസ് തിരുവനന്തപുരത്തെത്തിയത് 3.30 മണിക്കൂർ കൊണ്ട്

      കൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും റോഡുമാർഗം തിരുവനന്തപുരത്തെത്തിച്ചു. 3.30 മണിക്കൂർ സമയമെടുത്താണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിയത്. കിംസ് ആശുപത്രിയിലാണ് ഇപ്പോൾ അവയവം കൈമാറിയിരിക്കുന്നത്. ഇവിടെനിന്നും എസ്എടി ആശുപത്രി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്ക് അവയവങ്ങൾ കൈമാറാൻ ആംബുലൻസ് പുറപ്പെട്ടു. KL 07 DF 3177 എന്ന ആംബുലൻസിലാണ് അവയവങ്ങൾ എത്തിച്ചത്. ഫെബ്രുവരി അഞ്ചിന് എം.സി. റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപം നടന്ന വാഹനാപകടത്തിലാണ് ആലിന് ​ഗുരുതരമായി പരുക്കുപറ്റിയത്. ആലിനും, മാതാവും, മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞ ദിവസം ഉച്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ആലിന്റെ…

      Read More »
    • മകളെ കടന്നുപോകുന്നത് നിന്റെ ദേഹം മാത്രം… നിന്റെ ഹൃദയം ഇനിയിടിക്കും.. ഓരോ ശരീരഭാ​ഗങ്ങളും ജീവനോടെ തുടിക്കും, ആ അഞ്ച് പേരിലൂടെ… ആലിൻ ഷെറിന്റെ അവയവങ്ങളുമായി ആംബുലൻസ് പുറപ്പെട്ടു, കുഞ്ഞ് ആലിന്റെ കരൾ 6 മാസം പ്രായമുള്ള കുഞ്ഞിന്, വൃക്കകൾ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പത്തുവയസുകാരിക്ക്…

      കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻറെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോ‍ഡ് മാർ​ഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ​ഗതാ​ഗത തടസം ഒഴിവാക്കാൻ ഗ്രീൻ കോറിഡോർ ഒരുക്കി പോലീസ് ആംബുലൻസിന് വഴിയൊരുക്കും. അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ​ഗതാ​ഗതം സജ്ജീകരിച്ചിരിക്കുന്നത്. ദിവസങ്ങൾക്കുംൃ മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുമ്പോൾ വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന ആലിൻ പിന്നീട് ഉണർന്നതേയില്ല. എല്ലാവരെയും വേദനയിലാഴ്ത്തി ആ കുരുന്ന് കടന്നുപോയി. പ്രിയപ്പെട്ടവൾ എന്നെന്നേക്കുമായി വേർപിരിഞ്ഞെങ്കിലും അവളെ പൂർണമായി വിട്ടുകൊടുക്കാൻ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ആ മാതാപിതാക്കൾക്കായില്ല. അവയവ ദാനത്തിലൂടെ അവൾ ജീവിക്കും അഞ്ചുപേരിലൂടെയായി. 10 മാസം പ്രായമുള്ള ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രത്തിൽ ഇടംനേടി. രണ്ടു വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്കും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാൽവ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. കൊച്ചി അമൃത ആശുപത്രിയിലെ…

      Read More »
    • അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക്… കുഞ്ഞ് ആലിന്റെ അവയവങ്ങളുമായി ആംബുലൻസ് ഉടൻ പുറപ്പെടും, ഗ്രീൻ കോറിഡോർ ഒരുക്കി പോലീസ്

      കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻറെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് ഉടൻ പുറപ്പെടും. റോ‍ഡ് മാർ​ഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ​ഗതാ​ഗത തടസം ഒഴിവാക്കാൻ ഗ്രീൻ കോറിഡോർ ഒരുക്കിയാണ് പോലീസ് ആംബുലൻസിന് വഴിയൊരുക്കുക. അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ​ഗതാ​ഗതം സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻറെ അവയവങ്ങളാണ് അഞ്ചുപേർക്ക് പുതുജീവനേകുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിൻ ഷെറിൻ. വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് നൽകുക. ഇൻക്വസ്റ്റ് നടപടികളും ഗാർഡ് ഓഫ് ഓണറിനും ശേഷം കുഞ്ഞിന്റെ ശരീരം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്ഥാന ബഹുമതികളുടെയാണ് മൃതദേഹം കൈമാറുക.

      Read More »
    • മകളേ നിനക്ക് മരണമില്ല, നീ ഇനിയും ജീവിക്കും ആ അഞ്ചുപേരിലൂടെ… വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള ആലിൻ അഞ്ച് പേർക്ക് പുതുജീവനേകും, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം

      വാഹനാപകടത്തെ തുട‌ർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായിരിക്കുകയാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികൾ. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇതോടെ അഞ്ച് പേരിലീടെ കുഞ്ഞ് ആലിൻ ജീവിക്കെമെന്ന് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. റോഡപകടത്തെ തുടർന്നാണ് 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് മസ്തിഷ്‌കമരണം സംഭവിച്ചത്. മകളെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലും മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിൻ ഷെറിൻ എബ്രഹാം എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ആലിൻ ഷെറിന്റെ ഇരു വൃക്കകളും തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കുവെച്ച കുറിപ്പ്; സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യുകയാണ്. റോഡപകടത്തെ തുടർന്നാണ്…

      Read More »
    • ഡോക്ടർ ചമഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവതിയുടെ ആൾമാറാട്ടം, രാവിലെയെത്തിയത് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ… അവിടുന്ന് മുങ്ങി വേഷം മാറി നേരെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ… രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടിവീണു

      തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കവെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ യുവതിയെ പിടികൂടി പോലീസിലേൽപ്പിച്ചു. ചോദ്യം ചെയ്യലിൽ ഇവ എന്ന പേരാണ് യുവതി ആദ്യം പറഞ്ഞത്. പെരുന്ന സ്വദേശിയാണെന്നും ഇപ്പോൾ പേരൂർക്കടയിൽ താമസമാണെന്നും ഇവർ പറയുന്നു. രാവിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ കടന്നുകൂടിയ യുവതി സീനിയർ റസിഡന്റായ ന്യൂറോ സർജൻ ആണെന്നാണ് സെക്യൂരിറ്റിയോട് പറഞ്ഞത്. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ സെക്യൂരിറ്റി വിവരം അധികൃതരെ അറിയിച്ചു. അങ്ങനെ ഒരാൾ ഉള്ളതായി ഡോക്ടർമാർ സംശയം പറഞ്ഞതോടെ തിരച്ചിൽ ആരംഭിച്ചു. പക്ഷേ ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. CCTVകൾ പരിശോധിച്ചപ്പോൾ ഇവർ ലിഫ്റ്റിൽ കയറി അഞ്ചാം നിലയിലെത്തിയ ശേഷം പടി കെട്ടുകൾ ഇറങ്ങി താഴെ വന്ന് കാന്റീനിൽ ഭക്ഷണം കഴിച്ച ശേഷം പുറത്തു പോയതായി കണ്ടെത്തി. പിന്നാലെ പതിനൊന്നരയോടെ വേഷം മാറി മറ്റൊരു സാരിയിൽ ഇവർ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നും പുറത്തിറങ്ങി ഓട്ടോയിൽ കയറി…

      Read More »
    • ‘എല്ലാം പ്രായത്തിന്റെ പ്രശ്നം,പാർട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന്‍, മുതിര്‍ന്ന നേതാവ് എന്ന പേര് ചാര്‍ത്തുമ്പോള്‍ അതിനനുസരിച്ചുള്ള പ്രതികരണവും പ്രവൃത്തിയുമാണ് ഉണ്ടാകേണ്ടത്’ – ചൂരക്കറി വിവാദത്തിൽ സി.ദിവാകരനെതിരെ രൂക്ഷ പ്രതികരണവുമായ് സിപിഐ മന്ത്രി ജി.ആര്‍.അനില്‍

      തിരുവനന്തപുരം∙ ചൂരക്കറി ഇഷ്ടപ്പെടാത്തതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പരാമർശം നടത്തിയ മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മന്ത്രി ജി.ആര്‍.അനില്‍. ഒരിക്കലും നടത്താന്‍ പാടില്ലാത്ത ഒരു പ്രതികരണമാണ് സി.ദിവാകരന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നു ജി.ആര്‍.അനില്‍ പറഞ്ഞു. ഒരു രാഷ്ട്രീയ നേതാവ് ചിന്തിക്കാന്‍ പോലും പാടില്ലാത്ത അനവസരത്തിലുള്ള പ്രതികരണമായിപ്പോയി അത്. കാരണവന്മാര്‍ക്ക് പ്രായമേറുന്ന സമയത്തുണ്ടാകുന്ന ചില സ്വാഭാവരീതികളാണത്. അതിനെ ആ നിലയില്‍ കണ്ടാല്‍ മതി. അതിനപ്പുറത്ത് വലിയ പ്രധാന്യം കൊടുക്കേണ്ട കാര്യമില്ല. പാര്‍ട്ടി ഗൗരവമായി കാണേണ്ട ആളല്ലല്ലോ സി.ദിവാകരന്‍. മുതിര്‍ന്ന നേതാവ് എന്ന പേര് ചാര്‍ത്തുമ്പോള്‍ അതിനനുസരിച്ചുള്ള പ്രതികരണവും പ്രവൃത്തിയുമാണ് അവരില്‍നിന്ന് ഉണ്ടാകേണ്ടത്. അതില്ലാത്ത ആളുകള്‍ക്ക് ആ വാക്കിന്റെ അര്‍ഥത്തിന് അനുസരിച്ചുള്ള പ്രാധാന്യം പാര്‍ട്ടിയും ജനങ്ങളും നല്‍കുന്നുണ്ടോ എന്നു നോക്കണമെന്നും അനില്‍ പറഞ്ഞു. ദിവാകരന്റെ പ്രസ്തവനയ്‌ക്കെതിരെ സിപിഐക്കുള്ളില്‍ വലിയ അതൃപ്തിയാണ് ഉയര്‍ന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിനെ നയിക്കാന്‍ രംഗത്തിറങ്ങുന്ന മുഖ്യമന്ത്രിയെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രതികരണം…

      Read More »
    • ‘ഞാൻ ഇടുക്കിയിൽ തന്നെയുണ്ടാകും… ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും’- റോഷി അഗസ്റ്റിൻ… ‘ഞാനോ സിറ്റിങ് എംഎൽഎമാരോ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ല!! റോഷിയുടേത് ചോരത്തിളപ്പ്, സ്നേഹക്കൂടുതൽ കൊണ്ടുള്ള പ്രതികരണം’- ജോസ് കെ മാണി

      കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് പറഞ്ഞ് റോഷി അഗസ്റ്റിൻ. ഇത് പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്ത് പറഞ്ഞതല്ലെന്നും മറിച്ച് കൃത്യമായ ആലോചനയോടെയുള്ള രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഇടുക്കിയിൽ തന്നെ ഉണ്ടാകുമെന്നും റോഷി പറഞ്ഞു അതേസമയം, റോഷി അഗസ്റ്റിന്റെ ഈ പ്രസ്താവനയെ തള്ളുന്ന നിലപാടാണ് ജോസ് കെ. മാണി സ്വീകരിച്ചത്. താനോ, സിറ്റിങ് എംഎൽഎമാരോ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഉറപ്പിച്ചു പറയാനായിട്ടില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. റോഷിയുടേത് സ്നേഹക്കൂടുതൽ കൊണ്ടുള്ള പ്രതികരണമാണെന്നും യുവജന പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന റോഷിക്ക് ആ ‘ചോരത്തിളപ്പ്’ ഉണ്ടെന്നും ജോസ് കെ. മാണി പറഞ്ഞിരുന്നു. സ്ഥാനാർഥി നിർണയത്തെക്കുറിച്ച് പാർട്ടിയിൽ ഇതുവരെ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും, ഉചിതമായ സമയത്ത് പാർട്ടിയും എൽ.ഡി.എഫും ചേർന്ന് തീരുമാനമെടുക്കുമെന്നും ജോസ് കെ. മാണി പ്രതികരിച്ചു. പാർട്ടിക്കുള്ളിലെ ഈ വ്യത്യസ്ത സ്വരങ്ങൾ കേരള കോൺഗ്രസിൽ ആഭ്യന്തര…

      Read More »
    • എംആർ അജിത് കുമാറിനെ യാതൊരു പരാമർശവുമില്ലാതെ തൃശ്ശൂർ പൂരം കലക്കൽ റിപ്പോർട്ട് 16 മാസത്തിനു ശേഷം എഡിജിപിയുടെ മേശപ്പുറത്ത്!! ഉദ്യോ​ഗസ്ഥ ​ഗൂഢാലോചന ഇല്ല, മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ല, എല്ലാം ചെയ്തത് തിരുവമ്പാടി ദേവസ്വം, ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു…

      തിരുവനന്തപുരം: 16 മാസത്തിനു ശേഷം തൃശ്ശൂർ പൂരം കലക്കലിൽ ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് കൈമാറി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളിക്കൊണ്ടാണ് റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ മനഃപൂർവ്വം പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതുപോലെ മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനങ്ങളാണ് തിരുവമ്പാടി ദേവസ്വത്തിൻറെ ഭാഗത്ത് നിന്നും ഉണ്ടായതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം തൊട്ടുമുന്നിലുള്ള പൂരത്തിനിടയിലും പോലീസുമായി വാക്കുതർക്കം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഈ തർക്കത്തിൽ ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തിൽ എഡിജിപി തല യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. പതിനാറ് മാസംകൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായത്. അതുപോലെ തൃശൂർ പൂരം കലക്കലിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു എഡിജിപി എംആർ അജിത് കുമാറിന്റെ പേര്. എന്നാൽ റിപ്പോർട്ടിൽ ഒരിടത്തും അജിത് കുമാറിനെക്കുറിച്ച് പരാമർശമില്ലെന്നാണ് സൂചന. അതേസമയം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയ്ക്കുവഴിവെച്ച സംഭവമായിരുന്നു തൃശൂർ പൂരം കലക്കൽ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന…

      Read More »
    • വർഷങ്ങളായുള്ള സംഘടനാനുഭവം, ഭരണപരിചയം, പ്രതിപക്ഷ പോരാട്ടങ്ങളിലെ സ്ഥിരത…വിവിധ വിഭാഗങ്ങളെ ഒരുമിപ്പിച്ചുള്ള പ്രചാരണ തന്ത്രം രൂപപ്പെടുത്താൻ ഹൈക്കമാന്റ് ഇറക്കിയ തുറുപ്പുചീട്ട്… രമേശ് ചെന്നിത്തല!! പ്രചാരണത്തിന് ദേശീയ ശ്രദ്ധയും ആശയവിനിമയ മികവും കൂട്ടാൻ തരൂരും

      കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ച നീക്കത്തിലൂടെ കോൺഗ്രസ്‌ ദേശീയ നേതൃത്വം നൽകുന്ന രാഷ്ട്രീയ സന്ദേശം വളരെ വ്യക്തമാണ്. പോരാട്ടത്തിനുള്ള നേതൃത്വമെന്ന നിലയിൽ പാർട്ടി ഏറ്റവും വിശ്വസിക്കുന്ന മുഖം. ആ മുഖത്തെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ഹൈക്കമാന്റ്…വർഷങ്ങളായുള്ള സംഘടനാനുഭവം, ഭരണപരിചയം, പ്രതിപക്ഷ പോരാട്ടങ്ങളിലെ സ്ഥിരത… ഇവയെല്ലാം ചേർന്നൊരു സമഗ്ര രാഷ്ട്രീയ പ്രൊഫൈലാണ് ചെന്നിത്തലയുടേത്…കേരള രാഷ്ട്രീയത്തിലെ അനുഭവസമ്പന്നനായ രാഷ്ട്രീയ തന്ത്രജ്ഞനായി അറിയപ്പെടുന്ന വ്യക്തി കൂടിയാണ് രമേശ്‌ ചെന്നിത്തല… കെപിസിസി പ്രസിഡന്റായിരുന്ന കാലഘട്ടം മുതൽ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും, നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ പ്രവർത്തന മികവ് കേരളം നോക്കി കണ്ടതാണ്. സർക്കാരിനെതിരായുള്ള അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ധൈര്യം കാട്ടിയ നേതാവെന്ന പേരും അദ്ദേഹത്തിനുണ്ട്. വിഷയങ്ങൾ ആഴത്തിൽ പഠിച്ച് കൃത്യമായ കണക്കുകളും രേഖകളും മുന്നോട്ടുവെച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ശൈലി രമേശ്‌ ചെന്നിത്തലയുടെ പ്രത്യേകതയാണ്. ഈ നീക്കം കോൺഗ്രസ് പ്രവർത്തകരിൽ പുതിയ ആത്മവിശ്വാസം സൃഷ്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താളവും…

      Read More »
    • വരും വർഷത്തെ പാഠപുസ്തകങ്ങളും യൂണിഫോമും റെഡി, വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു; ‘കുട്ടികൾ അവധിക്കാലം ഫലപ്രദമായി വിനിയോ​ഗിക്കാനാണ് പുസ്തകങ്ങൾ നേരത്തെ ലഭ്യമാക്കുന്നത്’

      തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പട്ടം സെൻറ് മേരീസ് സ്കൂളിൽ നടന്ന പരിപാടിയിൽ സൗജന്യ കൈത്തറി യൂണിഫോമിൻ്റെ വിതരണവും അദ്ദേഹം നിർവഹിച്ചു. അധ്യയന വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ പുസ്തകങ്ങൾ കുട്ടികൾക്ക് കൈമാറുന്നതിലൂടെ അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ തന്നെ വിതരണം ആരംഭിച്ചതിലൂടെ ജൂണിൽ സ്കൂൾ തുറക്കുമ്പോൾ പുസ്തകത്തിനായി കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാകുന്നു. “മാർച്ചിൽ സ്കൂളുകൾ അടച്ചാൽ പിന്നീട് ജൂണിലാണ് തുറക്കുന്നത്. ഒമ്പതാം ക്ലാസിലെ കുട്ടികൾ അടുത്തവർഷം പത്താം ക്ലാസിലേക്ക് കടക്കുന്നതിനാൽ അവധിക്കാലത്ത് ഗൗരവമായ പഠനത്തിലാകും. ഇത് മുൻകൂട്ടി കണ്ടാണ്. പുസ്തകങ്ങൾ ഇപ്പോൾ തന്നെ. അവധിക്കാലത്ത് കളികൾക്കൊപ്പം നിശ്ചിത സമയം മാറ്റിവെച്ച് അടുത്ത ക്ലാസിലെ പാഠങ്ങൾ നോക്കാനും ഇത് സഹായിക്കും.” – മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് യൂണിഫോമുകൾ കൈത്തറി തുണിയിൽ തയ്യാറാക്കിയിരിക്കുന്നത്. ഇത് തൊഴിലാളികൾക്ക് കൃത്യമായ കൂലി ഉറപ്പാക്കാൻ സഹായിക്കുന്നു.…

      Read More »
    Back to top button
    error: