Kerala

    • ഹു കെയര്‍…വി കെയര്‍ രാഹുല്‍; അങ്ങിനെ ‘കൈ’ വിട്ടുകളയില്ല രാഹുലിനെ കോണ്‍ഗ്രസ്; സംരക്ഷിച്ചു കൂടെത്തന്നെ നിര്‍ത്താന്‍ കോണ്‍്ഗ്രസ് തീരുമാനം; നടപടി വേണമെന്ന ആവശ്യം തള്ളി; രാജിവെക്കാനും പറയില്ല; കോണ്‍ഗ്രസിനകത്ത് ഭിന്നത രൂക്ഷം; ഹൈക്കമാന്റിനെ കാര്യങ്ങളറിയിച്ചു; പന്ത് കെപിസിസിക്ക് തട്ടിയിട്ട് ഹൈക്കമാന്റ്

      തിരുവനന്തപുരം : രാഹുലിനെതിരെയുള്ള ആരോപണവും പരാതിയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും സിപിഎം കെണിയെന്ന് വരുത്തിതീര്‍ത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം. രാഹുലിനെതിരെ കടുത്ത നടപടിയെടുക്കണമെന്നും രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടണം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ പാടെ തള്ളിക്കൊണ്ടാണ് രാഹുലിന് സുരക്ഷകവചമൊരുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനകത്ത് ഇതോടെ വലിയ പൊട്ടിത്തെറിക്ക് കളമൊരുങ്ങിക്കഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനോട് തത്കാലം എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടില്ലെന്നും കേസിന്റെ ഗതി പാര്‍ട്ടി നിരീക്ഷിക്കുമെന്നുമാണ് ഇപ്പോഴത്തെ നിലപാട്. എന്നാല്‍ കേസില്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തത്കാലം കൂടുതല്‍ നടപടിയെടുക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ വന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്ന പരാതിയും കേസും സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം കെണിയെന്നാണ് പറഞ്ഞ് രാഹുലിനെതിരെയുള്ള കേസിനെ ശക്തമായി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്ന തീരുമാനം.   ശബരിമല…

      Read More »
    • ഈ ഫോട്ടോയില്‍ കാണുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവാവിനെ കണ്ടവരുണ്ടോ; മുങ്ങിയ രാഹുലിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസിറക്കി പോലീസ്; രാഹുലിനെ പിടികൂടാന്‍ നാടൊട്ടുക്ക് തിരച്ചില്‍; അന്വേഷണം ഊര്‍ജിതമാക്കി സിപിഎമ്മും ബിജെപിയും

        പാലക്കാട്: ഈ ഫോട്ടോയില്‍ കാണുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവാവിനെ കണ്ടവരുണ്ടോ…ആള്‍ പാലക്കാട എംഎല്‍എയാണ്, ഇപ്പോള്‍ ഒരു ലൈംഗികപീഡനകേസില്‍ ആരോപണവിധേയനും. ഇന്നലെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു ശേഷം ഈ യുവാവിനെ ആരും കണ്ടിട്ടില്ല. ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിക്കഴിഞ്ഞു.,   ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് സജീവമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. രാഹുലിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന വ്യക്തമായ സൂചനയാണ് ഇതെല്ലാം നല്‍കുന്നത്. യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനും സുഹൃത്ത് അടൂര്‍ സ്വദേശിയായ വ്യാപാരിക്കുമായി അന്വേഷണം നടത്തുകയാണ് പൊലീസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ സുഹൃത്ത് വഴിയാണ് ഗര്‍ഭച്ഛിദ്ര ഗുളിക എത്തിച്ചതെന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്.   നിര്‍ബന്ധിത ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍…

      Read More »
    • രാഹുലിനെതിരെ പരാതി നല്‍കാന്‍ അതിജീവിതയ്ക്ക് ധൈര്യം നല്‍കിയവരില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥയും; ശബരിമല സ്വര്‍ണക്കൊള്ള കേസിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് ഇനി മാങ്കൂട്ടത്തില്‍ കേസ്; കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നു

      തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കാന്‍ മടിച്ചു നിന്ന അതിജീവിതയ്ക്ക് ധൈര്യം പകര്‍ന്നവരുടെ കൂട്ടത്തില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥയുമെന്ന് സൂചന. സിപിഎമ്മിലെ ചിലരുടെ നിര്‍ദ്ദേശാനുസരണമാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥ അതിജീവിതയെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചതും പരാതി കൊടുക്കുന്നതില്‍ പേടിക്കേണ്ടെന്ന് ധൈര്യം നല്‍കിയതുമെന്നാണ് പറയുന്നത്.   പരാതി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികളൊന്നും സ്വീകരിക്കാന്‍ കഴിയില്ലെന്നും രേഖാമൂലമുള്ള പരാതിയുണ്ടെങ്കില്‍ മാത്രമേ മുന്നോട്ടു പോകാനും അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനും സാധിക്കൂ എന്ന വിവരമാണ് പ്രധാനമായും ഈ ഉദ്യോഗസ്ഥ അതിജീവിതയെ അറിയിച്ചത്. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അവര്‍ ഉറപ്പുകൊടുത്തിരുന്നു. പരാതി നല്‍കുന്ന കാര്യം അതീവരഹസ്യമായി വെക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുകൊടുക്കാതെ നേരിട്ട് മുഖ്യമന്ത്രിക്കു തന്നെ നല്‍കാനും അതിജീവിതയുമായി സംസാരിച്ച കൂട്ടത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇമ്മീഡിയറ്റ് ഇഫക്ടിന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുന്നതാണ് നല്ലതെന്നായിരുന്നു അവര്‍ കൊടുത്ത ഉപദേശം.   ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് തങ്ങള്‍ക്കെതിരെ തിരിയുന്നു എന്ന്…

      Read More »
    • ശബരിമല സ്വര്‍ണ മോഷണം: എസ്‌ഐടി പിടിച്ചെടുത്ത രേഖകള്‍ തന്ത്രിക്കും കുരുക്കാകും; ‘ചെമ്പുപാളികള്‍’ എന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പ്; നിരവധി മൊഴികളും തന്ത്രിക്കെതിര്; ഒഴിവുകഴിവ് പറഞ്ഞ് ഊരാനാകില്ല; വിവരം ഇടക്കാല ഉത്തരവിലും

      കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്ത രേഖകള്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കും കുരുക്കാകും. തന്ത്രിക്കെതിരേയും ശക്തമായ തെളിവുകള്‍. ശ്രീകോവില്‍ വാതിലിന്റെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നതിന് 2019 മേയ് 18ന് തയാറാക്കിയ മഹസറില്‍ ഒപ്പുവച്ചവരില്‍ കണ്ഠരര് രാജീവരും ഉള്‍പ്പെടും. ഈ വിവരം ഹൈക്കോടതി പിടിച്ചെടുത്ത രേഖകളിലും ഇടക്കാല ഉത്തരവിലുമുണ്ട്. ‘ചെമ്പുപാളികള്‍’ എന്ന് തെറ്റായി രേഖപ്പെടുത്തിയ കട്ടിളയില്‍ നിന്ന് 474.9 ഗ്രാം സ്വര്‍ണം നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് ദേവന്റെ അനുജ്ഞ കൈമാറുക മാത്രമാണ് ഉണ്ടായതെന്നാണ് തന്ത്രി നല്‍കുന്ന വിശദീകരണം. എന്നാല്‍, മഹസറിലെ ഒപ്പ് തിരിച്ചടിയാകും. കട്ടിളപ്പാളികളുടെ മഹസറില്‍ തന്ത്രിയും അന്നത്തെ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി, ഉദ്യോഗസ്ഥരായ ബി. മുരാരിബാബു, ഡി. ജയകുമാര്‍, ആര്‍. ശങ്കരനാരായണന്‍, കെ. സുലിന്‍കുമാര്‍, സി.ആര്‍. ബിജുമോന്‍, ജീവനക്കാരായ എസ്. ജയകുമാര്‍, പി.ജെ. രജീഷ്, വി.എം. കുമാര്‍ എന്നിവരും ഒപ്പുവച്ചിട്ടുണ്ട്. മുരാരിബാബു അറസ്റ്റിലായി. തന്ത്രി രാജീവരെ എസ്.ഐ.ടി കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.…

      Read More »
    • രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റതു മുതല്‍ പാര്‍ട്ടിയില്‍ ആകെ പ്രശ്‌നം; മാരാര്‍ജി ഭവനില്‍ ശത്രുസംഹാര പൂജയുമായി ബിജെപി; വിവാദങ്ങളും ദുര്‍മരണങ്ങളും ഒഴിവാക്കാന്‍ മാര്‍ഗം നിര്‍ദേശിച്ചത് എസ്. സുരേഷ്; കെ. സുരേന്ദ്രനും വി. മുരളീധരനും പങ്കെടുത്തില്ലെന്നും റിപ്പോര്‍ട്ട്

      തിരുവനന്തപുരം: പ്രേതബാധയകറ്റാനും ശത്രുദോഷം തീര്‍ക്കാനും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ പൂജയും ഹോമവും നടത്തിയെന്നു റിപ്പോര്‍ട്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലായിരുന്നു ഹോമമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷിന്റെ ആശയമായിരുന്നു ഇതെന്നുമാണ് റിപ്പോര്‍ട്ട്. രാജീവ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റെടുത്തശേഷം തുടര്‍ച്ചയായ വിവാദങ്ങള്‍ നേരിടേണ്ടിവന്നു. ഇതില്‍നിന്നു രക്ഷതേടുന്നതിനാണ് പൂജയും ഹോമവുമെന്നാണു ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടുമാസത്തിനിടെ ജില്ലാ ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ തിരുമല അനില്‍, ആര്‍എസ്എസ് നേതാവ് ആനന്ദ് കെ. തമ്പി, ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായ കോട്ടയം സ്വദേശി അനന്തു അജി എന്നിവരാര്‍ ആത്മഹത്യ ചെയ്തു. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായ മഹിളാമോര്‍ച്ച നേതാവ് നെടുമങ്ങാട് സ്വദേശി ശാലിനിയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ പേരില്‍ കര്‍ണാടകത്തിലെ 500 കോടി രൂപയുടെ ഭൂമി കൂഭകോണം ആരോപണങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ പേരില്‍ 43 ലക്ഷം രൂപയുടെ വായ്പ തട്ടിപ്പും എം എസ് കുമാറിന്റെ…

      Read More »
    • പാലക്കാട്ടുകാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും വോട്ട് ചെയ്യേണ്ടിവരുമോ; ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി ആരാകും പാലക്കാട് എംഎല്‍എ; നിയമസഭാ ഉപതിരഞ്ഞെടുപ്പ് പാലക്കാട് ആവശ്യമില്ലെന്ന് ഒരു വിഭാഗം

      പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുകയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് വൈകാതെ നിയമസഭാ ഉപതെരഞ്ഞെടുപ്പും വേണ്ടിവരും. അതോ ഇനിയുള്ള അവശേഷിക്കുന്ന കാലം പാലക്കാട് എംഎല്‍എ വേണ്ട എന്നാണ് തീരുമാനം എങ്കില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ഷാഫി പറമ്പില്‍ പാലക്കാട് എംഎല്‍എ ആയിരിക്കെ വടകരയില്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പോയതോടെയാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി വരുന്നത്. ഇനി വീണ്ടും ഒരു നിയമസഭാ ഉപതിരഞ്ഞെടുപ്പ് കൂടി പാലക്കാട് വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. അടുത്തവര്‍ഷം ഏപ്രിലില്‍ കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ ഇരിക്കെ ഈയൊരു ചെറിയ കാലയളവില്‍ ഉപതിരഞ്ഞെടുപ്പ് നടത്തി പാലക്കാട് പുതിയ എംഎല്‍എയെ കൊണ്ടുവരുമോ എന്ന കാര്യത്തിലും സംശയമുണ്ട്. രാഹുല്‍ രാജിവെക്കുകയാണെങ്കില്‍ പോലും ഒരു ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടോ എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാവരും ചേര്‍ന്നായിരിക്കും തീരുമാനമെടുക്കുക. തദ്ദേശ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയമാകും.…

      Read More »
    • കല്യാണിക്കുട്ടിയമ്മയുടെ ആത്മാവ് പൊറുത്താലും കരുണാകരന്റെ ആത്മാവ് ക്ഷമിക്കില്ല; മുരളിക്കും പത്മജയ്ക്കും പൊറുക്കാനാകില്ല; അന്നമൂട്ടിയ കല്യാണിക്കുട്ടിയമ്മയെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും സഹിക്കാനാവില്ല; വാ വിട്ട വാക്കോതിയതിന്റെ ഫലം കിട്ടാതെ പോകുമോ മിസ്റ്റര്‍ മാങ്കൂട്ടത്തില്‍

      തൃശൂര്‍: കൈവിട്ട ആയുധം വാ വിട്ട വാക്ക്, രണ്ടും തിരിച്ചു പിടിക്കാന്‍ പറ്റില്ലെന്ന് ആറാം തമ്പുരാനില്‍ ജഗന്നാഥന്‍ കൊളപ്പുള്ളി അപ്പനോട് പറയുന്നുണ്ട്. അത് കണ്ടിരുന്നെങ്കില്‍, ഓര്‍മ്മയുണ്ടായിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കല്യാണിക്കുട്ടിയമ്മയെ പറ്റി അങ്ങനെ പുലഭ്യം പറയില്ലായിരുന്നു. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കും അന്നമുട്ടിയ കെ കരുണാകരന്റെ പ്രിയ പത്‌നി കല്യാണിക്കുട്ടിയമ്മ കോണ്‍ഗ്രസുകാര്‍ക്ക് എല്ലാം അമ്മ തന്നെയായിരുന്നു. ആ അമ്മയുടെ സ്‌നേഹ വാത്സല്യങ്ങള്‍ അനുഭവിക്കാത്തവര്‍ കോണ്‍ഗ്രസില്‍ ഇല്ല എന്ന് തന്നെ പറയാം. പക്ഷേ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവ തുര്‍ക്കിക്ക് അത് അറിയാതെ പോയി. ആ അമ്മയെപ്പറ്റി പുലഭ്യം പറയുമ്പോള്‍ അതിനെ കൈയ്യടി കിട്ടുമെന്ന് വ്യാമോഹിച്ചത് കോണ്‍ഗ്രസ് പാരമ്പര്യം എന്തെന്നറിയാത്ത മാങ്കൂട്ടത്തില്‍ തറവാട്ടിലെ ഇളമുറക്കാരന്റെ അറിവുകേട്. കരുണാകര പുത്രി പത്മജാ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയപ്പോഴാണ് കല്യാണിക്കുട്ടിയമ്മയെ കുറിച്ച്, പത്മജയെ കുറിച്ച് കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ വീട്ടുമുറ്റത്ത് കുട്ടിയും കോലും കളിക്കുന്ന രാഹുല്‍…

      Read More »
    • ‘മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയെന്നു പറയുന്ന ഫണ്ണി ജോസഫിനും കെ.സി.- ഷാഫി മാഫിയയ്ക്കും അഭിമാനിക്കാ’മെന്ന് അഡ്വ. ജയശങ്കര്‍; മുന്‍കൂര്‍ ജാമ്യത്തിലെ സുപ്രീം കോടതി വിധി കുരുക്കാകുമെന്ന് റിട്ട. എസ്.പി.; പെണ്‍കുട്ടി വിവാഹിതയെങ്കില്‍ നിയമപരിരക്ഷ ശക്തമാകില്ലെന്ന് എം.ആര്‍. അഭിലാഷ്; രാഹുലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നിയമവിദ്ധര്‍ പറയുന്നത്

      തിരുവനന്തപുരം: ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടിലാക്കുന്ന ഓഡിയോ ക്ലിപ്പുകളും ചാറ്റും പുറത്തുവന്നതിനു പിന്നാലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കിയ സാഹചര്യത്തില്‍ കേസ് കടുപ്പിക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയെന്നു നിയമ വിദഗ്ധര്‍. നിലവിലെ സുപ്രീം കോടതി വിധി അനുസരിച്ചു മജിസ്‌ട്രേറ്റ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കണം. ഇതിനു കാലതാമസമുണ്ടാകുകയോ വേഗത്തില്‍ പോലീസ് നടപടികളിലേക്കു കടക്കുകയോ ചെയ്താല്‍ അത് രാഹുലിന് പ്രതിസന്ധിയുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍, പെണ്‍കുട്ടി വിവാഹിതയാണ് എന്നത് അവര്‍ക്കുള്ള നിയമപരിരക്ഷ കുറയ്ക്കുമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ശക്തമാണെങ്കിലും ഗര്‍ഭഛിദ്രം നടന്നതു തെളിയിക്കുകയെന്നതു പോലീസിനു മുന്നിലെ വലിയ വെല്ലുവിളിയാകും. ഓഡിയോ ക്ലിപ്പ് രാഹുലിന്റേതാണെന്ന് പോലീസിന് എളുപ്പം തെളിയിക്കാം. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് ആകും രാഹുലിനെ കുരുക്കാന്‍ പോകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.   ഇതേക്കുറിച്ച് റിട്ട. എസ്.പി. കെ.എം. ആന്റണി ഐപിഎസ് പറയുന്നത് ഇങ്ങനെ:   പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായിട്ടു സമൂഹ മാധ്യമങ്ങളിലും പ്രധാനപ്പെട്ട…

      Read More »
    • രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസ്; പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് തുടരുന്നു; കേസെടുക്കാന്‍ എഡിജിപിയുടെ നിര്‍ദേശം; ഓഡിയോ പുറത്തു വന്നതിനു പിന്നാലെ കുരുക്കു മുറുകുന്നു; തെറിവിളിയുമായി രാഹുലിന്റെ സൈബര്‍ വിഭാഗം; പുഞ്ചിരിച്ച് മുഖ്യമന്ത്രി

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് ലൈംഗികപീഡന പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുക്കുന്നു . തിരുവനന്തപുരം റൂറല്‍ എസ്പിയാണ് മൊഴിയെടുക്കുന്നത്. മൊഴിയെടുത്ത് കേസെടുക്കാന്‍ എഡിജിപി നിര്‍ദേശിച്ചു. പരാതിക്കാരിയും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മില്‍ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരുന്നത്. ഇതുവരെ പരാതിയില്ലെന്ന് പ്രതിരോധിച്ചിരുന്ന രാഹുലിന് കുരുക്ക് മുറുകുകയാണ്. അതിജീവിതയുടെ പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി കൈമാറി. എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. വിശദമൊഴി നല്‍കാന്‍ തയാറെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പരാതി സംബന്ധിച്ച ചോദ്യത്തോട് ചെറുചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഞെട്ടിക്കുന്ന ഓഡിയോ പുറത്തുവിട്ട് ദൃശ്യമാധ്യമങ്ങള്‍. ഗര്‍ഭഛിദ്രത്തിന് ഇരയായ പെണ്‍കുട്ടി നെഞ്ചുപൊട്ടി അയച്ച ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരു കേട്ടാലും ഹൃദയം മുറിഞ്ഞു പോകുന്ന ശബ്ദത്തിലാണ് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഓഡിയോ പുറത്തുവന്നിരിക്കുന്നത്. മരുന്നു കഴിച്ചശേഷം ദിവസങ്ങളോളം ബ്ലീഡിംഗ് ഉണ്ടായെന്നും നിങ്ങളെ കൊല്ലാനാണോ ഈ മരുന്ന് തന്നതെന്നും ഡോക്ടര്‍ ചോദിച്ചെന്നും പെണ്‍കുട്ടിയുടെ ഓഡിയോയിലുണ്ട്. ഇതാരാ…

      Read More »
    • ഹൃദയത്തിന്റെ സ്ഥാനത്തു കരിങ്കല്ല് അല്ലാത്തവര്‍ ഈ ഓഡിയോ സന്ദേശം കേട്ടാല്‍ തകര്‍ന്നു പോകും; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിര്‍ബന്ധത്തില്‍ ഗര്‍ഭഛിദ്രത്തിന് വഴങ്ങേണ്ടിവന്ന പെണ്‍കുട്ടിയുടെ നെഞ്ചുപൊട്ടുന്ന ഓഡിയോ പുറത്ത്; ‘നിങ്ങളെ കൊല്ലാനാണോ ഈ മരുന്ന് അയാള്‍ തന്നതെന്നു ഡോക്ടര്‍ ചോദിച്ചെന്നും’ യുവതി

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഞെട്ടിക്കുന്ന ഓഡിയോ പുറത്തുവിട്ട് ദൃശ്യമാധ്യമങ്ങള്‍. ഗര്‍ഭഛിദ്രത്തിന് ഇരയായ പെണ്‍കുട്ടി നെഞ്ചുപൊട്ടി അയച്ച ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരു കേട്ടാലും ഹൃദയം മുറിഞ്ഞു പോകുന്ന ശബ്ദത്തിലാണ് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഓഡിയോ പുറത്തുവന്നിരിക്കുന്നത്. മരുന്നു കഴിച്ചശേഷം ദിവസങ്ങളോളം ബ്ലീഡിംഗ് ഉണ്ടായെന്നും നിങ്ങളെ കൊല്ലാനാണോ ഈ മരുന്ന് തന്നതെന്നും ഡോക്ടര്‍ ചോദിച്ചെന്നും പെണ്‍കുട്ടിയുടെ ഓഡിയോയിലുണ്ട്. ഇതാരാ നിങ്ങള്‍ക്ക് കൊണ്ട് തന്നതെന്നും നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നതെന്നും ഡോക്ടര്‍ ചോദിച്ചതായാണ് യുവതി പറയുന്നത്. ‘ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്. പ്രിസ്‌ക്രിപ്ഷന്‍ പോലും ഇല്ലാതെ, ഒരു സ്‌കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ, നിങ്ങള്‍ അത്രയും പീക്ക് ആയി നില്‍ക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്’ എന്ന് ഡോക്ടര്‍ ചോദിച്ചതായും യുവതി വെളിപ്പെടുത്തുന്നുണ്ട്. കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കില്‍ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു എന്ന് പറയുന്ന യുവതി വേദനയോടെയാണ് സംഭവങ്ങള്‍ വിവരിക്കുന്നത്. ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും അനുഭവിക്കേണ്ടി വന്ന…

      Read More »
    Back to top button
    error: