Kerala
-
ഈ അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമല്ല, അധികാരവും അതിന്റെ നേട്ടങ്ങളും എന്താണെന്ന് അറിയാവുന്ന ഒരാൾ ബോധപൂർവം ചെയ്ത പ്രവർത്തി!! ഇര, അതിജീവിത, യുവതി… ഈ പേരുകളൊക്കെ വിളിച്ച് എന്നെ നിശബ്ദയാക്കാൻ ശ്രമിക്കേണ്ട, സംരക്ഷണത്തിന്റെയോ സുരക്ഷയുടെയോ പേരിൽ സ്ത്രീ നിശബ്ദയാകാൻ പാടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതിനാലാണ് ഈ തുറന്നെഴുത്ത്- ഡോ. ആശ ആച്ചി ജോസഫ്
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പിടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ ശക്തമായ തുറന്നുപറച്ചിലുമായി പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ്. ലൈംഗികാരോപണവുമായി രംഗത്തെത്തിയാൽ സ്ത്രീകളുടെ പേര് പിന്നെ ഇര, അതിജീവിത, യുവതി എന്നൊക്കെ മാത്രമാണ്, ഈ പേരുകളൊക്കെ വിളിച്ച് തന്നെ നിശബ്ദയാക്കാൻ ശ്രമിക്കേണ്ടെന്നും ആശ ആച്ചിയുടെ തുറന്നുപറച്ചിൽ. അണിയറയിൽ നിൽക്കാതെ പിടി കുഞ്ഞുമുഹമ്മദാണ് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പുറംലോകത്തോട് വിളിച്ചുപറയുകയാണ് ഡോ. ആശ ആച്ചി. തന്റെ ഐഡന്റിറ്റിയും ലൈംഗികാതിക്രമം നടത്തിയ ആളുടെ വിവരങ്ങളുമടക്കം പുറത്തുവിട്ടാണ് ആശ ആച്ചി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വിവരിക്കുന്നത്. തനിക്കു നേരെയുണ്ടായ അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമല്ലെന്നും അധികാരവും അതിന്റെ നേട്ടങ്ങളും എന്താണെന്ന് അറിയാവുന്ന ഒരാൾ ബോധപൂർവം ചെയ്ത പ്രവർത്തിയാണെന്നും ആശ ചൂണ്ടിക്കാണിച്ചു. സംരക്ഷണത്തിന്റെയോ സുരക്ഷയുടെയോ പേരിൽ സ്ത്രീ നിശബ്ദയാകാൻ പാടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതിനാലാണ് ഈ തുറന്നെഴുത്തെന്നും ആശ വിശദീകരിക്കുന്നു. ഐഎഫ്എഫ്കെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട ചർച്ചയ്ക്കെന്ന പേരിൽ തലസ്ഥാനത്തെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ചലച്ചിത്ര പ്രവർത്തകയെ…
Read More » -
വീട്ടിലേക്കു വിളിക്കാൻ ഫോൺ ഒന്നു തരുമോ സാറെയെന്ന് വധശ്രമക്കേസ് പ്രതിയായ ഗുണ്ടാ നേതാവിന്റെ കൂട്ടാളി, ഫോൺ കൊടുത്തു സഹായിച്ച സിപിഓയ്ക്കെതിരെ അന്വേഷണം, പ്രതികൾ പിടിയിലായത് കരിക്കു വിൽപനക്കാരിയേയും മറ്റൊരാളെയും മർദിച്ച കേസിൽ
തിരുവനന്തപുരം: വധശ്രമക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിക്ക് പോലീസ് സ്റ്റേഷനിൽവെച്ച് മൊബൈൽഫോൺ നൽകിയ പോലീസുകാരനെതിരേ അന്വേഷണത്തിന് ഉത്തരവ്. വീട്ടിലേക്കു വിളിക്കാൻ ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷിന്റെ കൂട്ടാളി രാജീവിന് മൊബൈൽഫോൺ നൽകിയതിൽ പേട്ട പോലീസ് സ്റ്റേഷനിലെ സിപിഒ ഷാഫിക്കെതിരേയാണ് സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക് അന്വേഷണത്തിന് ഉത്തരവിട്ടത്. കരിക്ക് വിൽപ്പനക്കാരിയെയും മറ്റൊരാളിനെയും മർദിച്ച കേസിൽ കഴിഞ്ഞദിവസമാണ് പുത്തൻപാലം രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തത്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തൊട്ടടുത്ത ദിവസമാണ് ഇയാളുടെ കൂട്ടാളി രാജീവിനെ പിടികൂടിയത്. ഇതിനിടെ വീട്ടിലേക്കു വിളിക്കാൻ തന്റെ ഫോൺ നൽകുമോയെന്ന് രാജീവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാഫിയോട് പ്രതി അഭ്യർഥിച്ചു. ഷാഫി ഇയാൾക്ക് ഫോൺ നൽകി. ഗുണ്ടാനേതാവിനെ പിടികൂടിയതറിഞ്ഞ് ഡിസിപി ദീപക് ധൻകർ പരിശോധനയ്ക്കായി സ്റ്റേഷനിൽ എത്തി പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അത് ഉപയോഗിച്ചതായി കണ്ടെത്തിയത്. ഡിസിപി തന്നെയാണ് സംഭവം അന്വേഷിക്കുന്നത്.
Read More » -
അയ്യപ്പനെ ചാരിയുള്ള കാട്ടുകൊള്ള തുടരും…അയ്യപ്പ സംഗമത്തിന്റെ തലേന്നെത്തിയ മുഖ്യമന്ത്രിക്ക് കിടക്കാൻ കട്ടിലും മെത്തയും വാങ്ങിയ വകയിൽ ഒരു ലക്ഷം, വാട്ടർടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാൻ 4.8 ലക്ഷം രൂപ!! പക്ഷെ സ്വത്തുവകയായി കാണിച്ചതിൽ ഈ വാട്ടർ ടാങ്ക് കാണാനില്ല…, ഡീസൽ – 7.44 ലക്ഷം, മെത്തകൾ 150, അതിൽ 50 എണ്ണം കാണാനില്ല, പല സാധനങ്ങൾക്കും ബില്ല് ഇല്ല
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നടത്തിയതുതന്നെ പലരുടേയും കീശവീർപ്പിക്കാനും ധൂർത്തിനും അഴിമതിക്കും വേണ്ടിയാണെന്നതിനുള്ള നേർ തെളിവായി മാറുകയാണ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട്. മൊത്തം 10.99 കോടി രൂപ സംഗമത്തിന് ചെലവായെന്ന് ഇതിൽ വ്യക്തമാകുന്നു. ദേവസ്വം ബോർഡിന്റെ ജനറൽ ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ എടുക്കുകയും അതിൽ മൂന്നുകോടി രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്പോൺസർഷിപ്പിലൂടെ കിട്ടിയ 2.64 കോടിയും ദേവസ്വം ഫണ്ടിൽനിന്നുള്ള രണ്ടുകോടിയും ബാങ്ക് പലിശയും ചേർത്ത് 6.64 കോടി രൂപയാണ് ഇതുവരെ കൊടുത്തുതീർക്കാനായത്. 4.35 കോടി രൂപ ഇനിയും കൊടുക്കാനുണ്ടെന്നും കണക്കുകൾ പറയുന്നു. അതുപോലെ ബജറ്റിൽ നിശ്ചയിച്ചതിലും ഉയർന്ന നിരക്കിലാണ് മിക്കതും ചെലവായിട്ടുള്ളതെന്നും റിപ്പോർട്ടിൽനിന്ന് വ്യക്തമാകുന്നു. ഉപഹാരമായി നൽകിയ അയ്യപ്പവിഗ്രഹങ്ങൾ വാങ്ങിയതിന്റെ ബില്ലുകളിൽ പലതിലും കൃത്യതയില്ല. കൂടാതെ പല സാധനങ്ങളും വാങ്ങിയതിന്റെ ബില്ലുകളുമില്ല. ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡറില്ലാതെ നൽകിയ കരാറിൽ 10 ശതമാനം അധികത്തുക അനുവദിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. സംഗമം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി തലേന്ന് പമ്പയിലെത്തിയിരുന്നു. അദ്ദേഹത്തിനുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിലും…
Read More » -
അകത്ത് ഡിജെ പാർട്ടി തകൃതി, പാർട്ടിക്കിടെ പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന രണ്ടുകോടിയുടെ ആനക്കൊമ്പ് മോഷണം പോയി, കള്ളൻ കപ്പലിൽ തന്നെ- സംശയത്തിൽ പോലീസ്
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് മോഷണം പോയി. രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പാണ് കാണാതായത്. കഴിഞ്ഞ ദിവസം ക്യാമ്പിൽ ഡിജെ പാർട്ടി നടത്തിയതിന് പിന്നാലെയാണ് ആനക്കൊമ്പ് കാണാതായത്. ഡിജെ പാർട്ടി നടത്താനെത്തിയവരാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാർട്ടിയിലുണ്ടായിരുന്ന പതിനേഴ് പേരോളം പോലീസ് വിളിച്ചു ചോദ്യം ചെയ്തു. അതേസമയം മറ്റു തലത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. ആനക്കൊമ്പ് സൂക്ഷിച്ചിരിക്കുന്ന വിവരം നേരത്തെ അറിവുള്ള ആരെങ്കിലും ആയിരിക്കാം മോഷണത്തിന് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്.
Read More » -
നിയമസഭാ തെഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസിലെ തലമുതിർന്ന നേതാവ് രമേശ് ചെന്നിത്തല നയിക്കും, ശശി തരൂർ എംപി കോ- ചെയർമാൻ, കൺവീനറായി ഷാഫി പറമ്പിൽ
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. പ്രവർത്തകസമിതിയംഗം ശശി തരൂർ എംപിയാണ് ഉപാധ്യക്ഷൻ. ഷാഫി പറമ്പിൽ എംപിയെ കൺവീനറായും നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച രാത്രിയോടെയാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന കോൺഗ്രസിൽ ഏറ്റവും സീനിയറായ നേതാവായ രമേശ് ചെന്നിത്തലയെ നിയോഗിച്ചതോടെ തെരഞ്ഞടുപ്പ് പ്രചരണം മറ്റൊരു തലത്തിലേക്കു നീങ്ങുമെന്നാണ് സൂചന. ഹൈബി ഈഡൻ എം.പി, എംഎൽഎമാരായ റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, മുൻ എം.പി. രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് പ്രചാരണസമിതിയിലെ മറ്റംഗങ്ങൾ. എല്ലാ സാമുദായിക- മഹിളാ- യുവ സമവാക്യങ്ങളും പുലർത്തിയാണ് നിയമനം. ബെന്നി ബഹനാൻ എംപിയാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയർമാൻ. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് സഹചെയർമാൻ. എം.പി.മാരായ ഡീൻ കുര്യാക്കോസും ജെബി മേത്തറും അംഗങ്ങളാണ്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടെണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ തന്നെ വ്യക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ…
Read More » -
കെസിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹനാൻ? കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ, അതോ പകരം പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കും- ചെന്നിത്തല
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം തന്നെ പുതിയ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനുള്ള നീക്കവുമായി കോൺഗ്രസ് നേതൃത്വം. പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിലവിൽ പാർട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാന് അനുകൂലമാണ്. അതിനാൽ തന്നെ പ്രഥമ പരിഗണനയും ബെന്നി ബഹനാനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് തുറന്ന് വ്യക്തമാക്കിയ ആളാണ് ബെന്നി ബെഹനാൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലാണ് സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. ആൻറോ ആൻറണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റി വിവാദം വന്നതോടെ ആന്റോയെ വെട്ടിയെന്നതാണ് സൂചന. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാൻ അധ്യക്ഷനാകാൻ സാധ്യതയേറുന്നത്. അതേസമയം, കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ അതോ പകരം പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് നടത്തുന്നത് മികച്ച പ്രകടനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതുപോലെ…
Read More » -
സംസ്ഥാനം പനിയുടെ പിടിയിൽ, പ്രതിദിനം ചികിത്സ തേടിയെത്തുന്നത് 6500 ഓളം പേർ!! ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2.66 ലക്ഷം പനി കേസുകൾ, പലർക്കും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ, ഉടൻ ചികിത്സിച്ചെല്ലെങ്കിൽ കാത്തിരിക്കുന്നത് ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്കു വരെ- ആരോഗ്യ വിദഗ്ദർ
തിരുവനന്തപുരം: സംസ്ഥാനം പനിയുടെ പിടിയിലേക്കെന്ന് സൂചന. പ്രതിദിനം 6500 ഓളം പേരാണ് ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തുന്നത്. ഈ വർഷം മാത്രം 2.66 ലക്ഷം പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പനി കഴിഞ്ഞാലും ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വരണ്ട ചുമ ഭൂരിഭാഗം പേർക്കുമെന്നാണ് റിപ്പോർട്ട്. റസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു കാരണക്കാർ. കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ന്യുമോണിയ മുതൽ ബ്രോങ്കൈൽ ആസ്മയ്ക്കു വരെ ഇതു വഴിയൊരുക്കാമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. എന്നാൽ ഇതിനു പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്തിയിട്ടില്ല. പനിയോ, ജലദോഷമോ വന്നാൽ തുടക്കത്തിൽ തന്നെ ആന്റി വൈറൽ ചികിത്സ തേടണമെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡിനു ശേഷം വൈറൽ രോഗങ്ങളെ തുടർന്നുള്ള ന്യുമോണിയ കൂടുതൽ അപകടകാരിയായി മാറിയതും സ്ഥിതി ആശങ്കാജനകമാകുന്നു. സ്വന്തം നിലയ്ക്കു മരുന്നുകൾ വാങ്ങിക്കഴിക്കുകയും രോഗാവസ്ഥ കടുക്കുമ്പോൾ മാത്രം ചികിത്സ തേടുകയും ചെയ്യുന്നത് സെക്കൻഡറി ഇൻഫെക്ഷനിലേക്കു നയിക്കും. ചുമ കടുത്താൽ എക്സ്റേ,…
Read More » -
‘ശാരീരികബന്ധത്തിന് സന്നദ്ധയല്ലായിരുന്നു എങ്കിൽ വിവാഹിതയും പക്വതയുമുള്ള ഒരു സ്ത്രീ ഹർജിക്കാരനെ സ്വന്തം അപ്പാർട്ട്മെന്റിലേക്ക് ക്ഷണിക്കുകയും പാലക്കാടുള്ള ഫ്ലാറ്റിലേക്ക് ഇടയ്ക്കിടെ പോയി താമസിക്കുകയും ചെയ്യുമായിരുന്നു എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്, ലൈംഗികാക്രമണം ഉണ്ടായിട്ടും അവിടെനിന്ന് പോകാൻ ശ്രമിക്കാതെ പരാതിക്കാരി രണ്ടുദിവസം കൂടി ആ ഫ്ലാറ്റിൽ തന്നെ തുടരുകയാണുണ്ടായത്’…
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഒന്നാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടു ചില നിർണായക പരാമർശങ്ങൾ നടത്തി കേരളാ ഹൈക്കോടതി. രാഹുലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നാണ് കോടതി പറഞ്ഞത്. എന്നാൽ ബന്ധം തകരുമ്പോൾ ബലാത്സംഗ ആരോപണം ഉയർത്തുന്നത് ശരിയല്ലെന്നു നിരീക്ഷിച്ചുകൊണ്ടാണു രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അതുപോലെ ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതു പരാതിക്കാരിയുടെ സമ്മതത്തോടെ ആയിരുന്നുവെന്നും ആ സമ്മതം ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ ഉണ്ടായതാണോ എന്ന കാര്യം കേസിന്റെ വിചാരണാവേളയിലാണു തെളിയേണ്ടതെന്നുമാണ് ജസ്റ്റിസ് കൗസർ എഡപ്പഗത്ത് ഉത്തരവിൽ പറയുന്നു. 2025 ജനുവരിയിലാണ് രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും പരിചയത്തിലാവുന്നതും അടുക്കുന്നതും. ജനുവരി ഒടുവിൽ പ്രതിയുടെ പാലക്കാട്ടെ ഫ്ലാറ്റിലെത്തി പരാതിക്കാരി 2 ദിവസം താമസിച്ചിട്ടുണ്ട്. മാർച്ചിൽ പ്രതി പരാതിക്കാരിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി താമസിച്ചിരുന്നു. മാർച്ച് പകുതിയോടെയും പ്രതി പരാതിക്കാരിയുടെ വീട്ടിലെത്തി. ഈ സമയത്ത് തങ്ങൾ തമ്മിലുള്ള അടുപ്പം ആരോടെങ്കിലും പറഞ്ഞോ എന്ന് ചോദ്യം ചെയ്തു…
Read More »

