Kerala
-
ലൈംഗീകാതിക്രമം ചെറുത്ത യുവതിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്: : പ്രതി ദീപക് കൃഷ്‌ണൻ അറസ്റ്റിൽ; പിടിയിലായത് കന്യാകുമാരിയിൽ നിന്ന്
തൃശൂർ: വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയിൽ പിടിയിൽ. ബെംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവന്നിരുന്ന ഇയാൾ മലയാളിയാണ്. ഷെൽട്ടർ ഹോമിൽ മറ്റ് രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയ സുനിതയെ ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് അതിക്രൂരവും പൈശാചികവുമായ നിലയിൽ ദീപക് കൃഷ്ണൻ മർദിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കേരളത്തിലെ വിവാദമായ കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ വിഐപി തടവുകാരിയെന്ന വൻ വെളിപ്പെടുത്തൽ നടത്തിയ സഹതടവുകാരിയായിരുന്നു സുനിത. ജയിൽമോചിതയായ ശേഷം ജീവിക്കാൻ വക തേടിയാണ് ഇവർ ബെംഗളൂരുവിലെ നായകൾക്കായുള്ള ഷെൽട്ടർ ഹോമിലെത്തിയത്. ക്രൂര മർദനത്തിന് ഇരയായ സുനിത തൃശ്ശൂരിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മെയ് മൂന്നിനാണ് ഇവരെ ദീപക് കൃഷ്ണൻ മർദ്ദിച്ചത്. സുനിതയുടെ തല പിടിച്ച് പ്രതി ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച് ചവിട്ടിയെന്നുമാണ് ദൃക്‌സാക്ഷി മൊഴി. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പ്രതി കത്തി…
Read More » -
എന്നെ പിന്തുണയ്ക്കുന്നവരെ ഞാനും പിന്തുണയ്ക്കും… കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്, ഒരു പ്രത്യേക ആളുടെ പേര് പറഞ്ഞിട്ടില്ല, പ്രവർത്തകരുടെ വികാരംകൂടി തൊട്ടറിഞ്ഞായിരിക്കണം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത്, ഇവിടെ മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കട്ടെ, പേര് വരുമ്പോൾ പ്രതികരിക്കാം- കെ സുധാകരൻ
തിരുവനന്തപുരം: വി.ഡി. സതീശനെതിരേ കെ. സുധാകരൻ വീണ്ടും രംഗത്ത്. കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ടെന്നാണ് കെ. സുധാകരന്റെ പ്രതികരണം. എഎൻഐയ്ക്ക് നൽകിയ പ്രതികരണത്തിലാണ് സുധാകരൻ വി.ഡി. സതീശനെതിരായ തന്റെ നിലപാട് വ്യക്തമാക്കിയത്. നിലവിൽ കേരളത്തിലെ സാഹചര്യം വ്യക്തമായി താൻ നിരീക്ഷകരെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് വിശദീകരിച്ചു. അവർ കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്. ഒരു പ്രത്യേക ആളുടെ പേര് പറഞ്ഞിട്ടില്ല. പ്രത്യേക വ്യക്തിയെ തിരഞ്ഞെടുക്കാൻ ഒരു ഫോർമുല നിരീക്ഷകർക്ക് മുമ്പിൽ താൻ വെച്ചിട്ടുണ്ടെന്നും അക്കാര്യം രഹസ്യമാണെന്നും കെ. സുധാകരൻ പറഞ്ഞു. മാത്രമല്ല മുഖ്യമന്ത്രിയാകുന്നയാൾക്ക് എംഎൽഎമാരുടെ പിന്തുണവേണം. മുഖ്യമന്ത്രിയാകേണ്ടവർ ഭൂരിപക്ഷം കണ്ടെത്തണം. തന്നെ പിന്തുണക്കുന്നവരെ താനും പിന്തുണക്കുമെന്നും കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. ശരിക്കും ഒരു പാർട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ അസ്തിത്വമാണ് എംഎൽഎമാർ. അവരുടെ പിന്തുണയില്ലാതെ പാർട്ടിക്ക് മുന്നോട്ടുപോകാൻ പറ്റില്ല. അപ്പോൾ അവർ നമ്മളെ താങ്ങണം. അവര് താങ്ങും- അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം എംഎൽഎമാരുടെ ഭൂരിപക്ഷമാണോ മുഖ്യമന്ത്രിയെ തീരുമാനിക്കുക? എന്ന ചോദ്യത്തിന്;…
Read More » -
അമ്മയ്ക്ക് ആശുപത്രിയിൽ കൂട്ടിരുന്ന 15 കാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം, കുട്ടിയുടെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി- രണ്ടാനച്ഛൻ കസ്റ്റഡിയിൽ
കൊല്ലം: ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തി 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. പുനലൂരിനെ സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ കാലിന് ചികിത്സ തേടിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഇവർക്ക് കൂട്ടിരിക്കുകയായിരുന്നു മകൻ. ഇതിനിടെ അമ്മയ്ക്ക് ചായ വാങ്ങാനായി കുട്ടി പുറത്തിറങ്ങുമ്പോൾ ആശുപത്രിയിൽ എത്തിയ രണ്ടാം പിതാവ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചു. പുനലൂർ പോലീസ് ആശുപത്രിയിലെത്തി രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തു. അതേസമയം ഇതിനുമുമ്പും പലതവണ ഇയാൾ കുട്ടിയെ മർദ്ദിച്ചതായി അമ്മ പറയുന്നു. മർദ്ദനം ഭയന്ന് പല ദിവസവും കുട്ടിയും അമ്മയും അയൽ വീട്ടിൽ ആയിരുന്നു താമസിക്കുന്നത്. കുട്ടിയെ കത്തി കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നെന്നും പറയുന്നു.
Read More » -
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണക്കടത്ത് പിടിക്കാനുള്ള പ്രത്യേക സംഘത്തെ പിരിച്ചുവിട്ടു; ഇതുവരെ പിടികൂടിയത് കിലോ കണക്കിന് സ്വര്‍ണം; അന്‍വര്‍ ആരോപണം ഉന്നയിച്ചതും ഇതേ സംഘത്തിന് എതിരേ; യുഡിഎഫിന്റെ ആദ്യ ഡീല്‍ എന്ന് ആരോപണം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണ്ണക്കടത്ത് തടയാന്‍ നിയമിച്ച പ്രത്യേക പോലീസ് സംഘത്തെ പിന്‍വലിച്ച് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. ചൊവ്വാഴ്ചയാണ് എസ്പി ചൈത്ര തെരേസ ജോണ്‍ പോലീസുകാരെ സ്റ്റേഷനുകളിലേക്ക് പിന്‍വലിച്ച് ഉത്തരവിറക്കിയത്. കസ്റ്റംസിന്റെ മതിയായ പരിശോധനയില്ലാതെ വിമാനത്താവളത്തിന് പുറത്തിറങ്ങുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തെ പിടികൂടുകയായിരുന്നു പ്രത്യേക സംഘത്തിന്റെ ദൗത്യം. സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതോടെ 2022-ല്‍ ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ആണ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയത്. രാജ്യാന്തര ടെര്‍മിനലിന് പുറത്ത് പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ചു. ടണ്‍ കണക്കിന് സ്വര്‍ണ്ണം പിടികൂടിയ സംഘം നാലു വര്‍ഷത്തിനിടെ നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതിനെതിരെ നിലമ്പൂര്‍ എംഎല്‍എ ആയിരുന്ന പി.വി. അന്‍വര്‍ രംഗത്തെത്തി. പിടിച്ച സ്വര്‍ണ്ണം തൂക്കം കുറച്ചു കാണിച്ച് തട്ടിക്കുന്നു എന്നായിരുന്നു ആരോപണം. അന്‍വറിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് പ്രത്യേക…
Read More » -
ജയിക്കില്ലെന്ന് അറിഞ്ഞിട്ടും പേരാവൂരില്‍ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു; മത്സരിക്കാന്‍ താത്പര്യം ഇല്ലായിരുന്നു; സിപിഎം സെക്രട്ടേറിയറ്റില്‍ കടുത്ത അതൃപ്തി അറിയിച്ച് കെ.കെ. ശൈലജ; പരാജയം പുകയുന്നു
തിരുവനന്തപുരം: അസംബ്ലി തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് അറിയാമായിരുന്നിട്ടും പേരാവൂരില്‍ നിര്‍ബന്ധിച്ച് മല്‍സരിപ്പിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ. ശൈലജ. സിപിഎം സെക്രട്ടേറിയറ്റിലാണ് ശൈലജ കടുത്ത അതൃപ്തി അറിയിച്ചത്. പേരാവൂരില്‍ മല്‍സരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നുവെന്നും ശൈലജ പറഞ്ഞു. പേരാവൂരില്‍ സണ്ണി ജോസഫിനോട് 14,553 വോട്ടുകള്‍ക്കാണ് ശൈലജ തോറ്റത്. കഴിഞ്ഞ തവണ മട്ടന്നൂരില്‍ അന്‍പതിനായിരത്തിന് മുകളില്‍ വോട്ടിനാണ് ശൈലജ ജയിച്ചത്. ഇത്തവണ മണ്ഡലം മാറ്റിയത് വിവാദമായിരുന്നു. അതേസമയം, സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. രാത്രി പതിനൊന്നരയോളം നീണ്ട സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിശദമായ വിലയിരുത്തല്‍ ഉണ്ടായത്. അടിത്തറ നഷ്ടമായ അവസ്ഥയില്‍ ആണ് സിപിഎം ഉള്ളതെന്ന് നേതൃത്വം മനസിലാക്കണമെന്നാണ് ചര്‍ച്ചയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിയില്‍ ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തിരുത്തലുകള്‍ പോരെന്നും കാരണം എന്തെന്ന് അന്വേഷിക്കേണ്ടത് കീഴഘടകങ്ങളില്‍ നിന്നാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു. അണികളുടെ വികാരം മനസിലാക്കാന്‍ കഴിയാതെ പോയതാണ് പാര്‍ട്ടി നേതൃത്വത്തിന് സംഭവിച്ച പരാജയം എന്നും അതു മനസ്സിലാക്കി…
Read More » -
വിജയത്തില്‍ തന്റെ കൈയൊപ്പെന്ന് വി.ഡി. സതീശന്‍; ഹൈക്കമാന്‍ഡ് വിലക്കിയാല്‍ ചെന്നിത്തലയെ പിന്തുണയ്ക്കാന്‍ കെ.സി. വേണുഗോപാല്‍ വിഭാഗം; നിര്‍ണായക തീരുമാനം ഇന്ന്; പുതിയ എംഎല്‍എമാര്‍ക്ക് ആശയക്കുഴപ്പം; തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് മുതിര്‍ന്ന നേതാക്കള്‍
കൊച്ചി: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍, എംഎല്‍എമാരുടെ മനസ്സറിയാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്നു (വ്യാഴം) തിരുവനന്തപുരത്ത്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും തിരുവനന്തപുരത്തെത്തും. ജനവിധി വന്ന് രണ്ടാം ദിവസമാണ് നായകനെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കായി നിരീക്ഷകര്‍ കേരളത്തില്‍ എത്തുന്നത്. എംഎല്‍എമാരെ വ്യക്തിപരമായി കണ്ട് അഭിപ്രായം തേടും. എംഎല്‍എമാരുടെ അഭിപ്രായം അറിയുകയാണ് ലക്ഷ്യമെങ്കിലും, കെപിസിസി മുന്‍ അധ്യക്ഷന്‍മാരുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായവും കേള്‍ക്കും. നിരീക്ഷകര്‍ക്ക് മുമ്പില്‍ മനസുതുറക്കാന്‍ പല മുതിര്‍ന്ന നേതാക്കളും തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുകയാണ്. അതേസമയം ആദ്യമായി എംഎല്‍എമാരാകുന്നതില്‍ പലരും നിരീക്ഷകര്‍ക്ക് മുന്നില്‍ എന്ത് പറയണം എന്ന ആശയക്കുഴപ്പത്തിലുമാണ്. നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം പരിഗണിക്കണം എന്ന കടുത്ത നിലപാടിലാണ് കെ.സി പക്ഷം. 63 ല്‍ 50 എംഎല്‍എമാരുടെ പിന്തുണ കിട്ടുമെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം, എംപി ആണെന്നതും മുഖ്യമന്ത്രിയായാല്‍ രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടിവരുമെന്നതുമാണ് കെസിക്കുള്ള പ്രതികൂല ഘടകം. ഘടകകക്ഷികളുടെ അഭിപ്രായവും പൊതുവികാരവും കണക്കിലെടുക്കണമെന്ന് നിലപാടിലാണ് വി.ഡി…
Read More » -
യുവതി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ, സംശയം തോന്നി പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു, പിന്നാലെ തെളിഞ്ഞത് കൊലപാതകം!! സഹോദരി ഭർത്താവ് കഴുത്തിൽ തോർത്തുമുറുക്കി കൊലപ്പെടുത്തി, അറസ്റ്റ്
ഇടുക്കി: കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ. ഇടുക്കി ആനയിറങ്കൽ ശങ്കരപാണ്ഡ്യൻമേട് ജഗൻമോഹന്റെ ഭാര്യ ശാന്തി (36)-നെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെട്ടനിലയിൽ കണ്ടെത്തിയത്. പിന്നാലെ പോലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവത്തിൽ ജഗൻമോഹന്റെ സഹോദരീ ഭർത്താവ് ആനയിറങ്കൽ എസ്റ്റേറ്റ് ലെയ്നിൽ താമസിക്കുന്ന രാമകൃഷ്ണ (50)-നെ ശാന്തൻപാറ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: തിങ്കളാഴ്ച ശാന്തിയുടെ ഭർത്താവ് ഇല്ലാത്ത സമയം പ്രതി വീട്ടിൽ ആണി ചോദിച്ച് എത്തി. ഇക്കാര്യം ശാന്തി ജഗൻമോഹനെ ഫോണിൽ അറിയിച്ചു. താൻ വന്നശേഷം ആണി കൊടുക്കാമെന്ന് അറിയിച്ചു. പിന്നാലെ ജഗൻമോഹൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശാന്തി അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശാന്തിക്ക് ജീവിതശൈലീരോഗങ്ങൾ ഉണ്ടായിരുന്നതിനാൽ സ്വാഭാവിക മരണമായി കരുതു. എന്നാൽ, സംശയം തോന്നിയ ശാന്തൻപാറ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയച്ചു. കഴുത്തിൽ അസ്വഭാവികമായ…
Read More » -
ഡൽഹിയിൽ പോയത് മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങൾക്ക് വേണ്ടി രാഹുൽ ഗാന്ധിയുമായി മീറ്റിങ്ങിൽ പങ്കെടുക്കാൻ…കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ നിരീക്ഷകർ എത്തിയിട്ടുണ്ട്, അവർ എംഎൽഎമാരുമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് നൽകും- ചെന്നിത്തല!! നിർണായക നിയമസഭാകക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: താൻ ഡൽഹിയിൽ പോയത് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാനല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ നിരീക്ഷകർ എത്തിയിട്ടുണ്ട്, അവർ എല്ലാ എംഎൽഎമാരുമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുകയായിരുന്നു. കേരളത്തിലെ ചരിത്രപരമായ വിജയത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അഭിനന്ദനമറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘താൻ കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നില്ല ഡൽഹിയിൽ പോയത്. മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങൾക്ക് വേണ്ടിയാണ് ഡൽഹിയിൽ പോയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ അന്തിമ തീരുമാനം എടുക്കാൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഒരു യോഗത്തിനാണ് പോയത്. കേരളത്തിലെ കാര്യങ്ങളിൽ നിരീക്ഷകർ ഇവിടെ എത്തിയിട്ടുണ്ട്. അവർ എല്ലാ എംഎൽഎമാരുമായും നേതാക്കന്മാരുമായി സംസാരിച്ച് റിപ്പോർട്ട് ഹൈക്കമാൻഡിന് നൽകും. അതനുസരിച്ച് ഹൈക്കമാൻഡ് തീരുമാനമെടുക്കും. അതാണ് കോൺഗ്രസിലെ കീഴ്വഴക്കം. ആ രീതിയിൽ കാര്യങ്ങൾ നടക്കും. നിരീക്ഷകരുടെ യുക്തമനുസരിച്ച് കാര്യങ്ങൾ ചെയ്യും. കോൺഗ്രസ് പാർട്ടിയുടെ നിശ്ചിത…
Read More » -
കണക്കുകള്‍ നിരത്തി തോല്‍വി ലഘൂകരിക്കരുത്; നേരിട്ടത് കനത്ത തോല്‍വി; ജനങ്ങളോടു പറയണം; കണ്ണില്‍ പൊടിയിടാനുള്ള തിരുത്തലുകള്‍ പോരാ; ചൂറേടിയ ചര്‍ച്ചയുമായി പാതിരാത്രിവരെ സംസ്ഥാന സെക്രട്ടേറിയറ്റ്; നിലപാട് കടുപ്പിച്ച് ബേബി
സംസ്ഥാനത്ത് പാർട്ടിയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. രാത്രി പതിനൊന്നരയോളം നീണ്ട സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിശദമായ വിലയിരുത്തല്‍ ഉണ്ടായത്. അടിത്തറ നഷ്ടമായ അവസ്ഥയിൽ ആണ് സിപിഎം ഉള്ളതെന്ന് നേതൃത്വം മനസിലാക്കണമെന്നാണ് ചർച്ചയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്. പാർട്ടിക്കുണ്ടായ കനത്ത തോൽവിയിൽ ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തിരുത്തലുകൾ പോരെന്നും കാരണം എന്തെന്ന് അന്വേഷിക്കേണ്ടത് കീഴഘടകങ്ങളിൽ നിന്നാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു. അണികളുടെ വികാരം മനസിലാക്കാൻ കഴിയാതെ പോയതാണ് പാർട്ടി നേതൃത്വത്തിന് സംഭവിച്ച പരാജയം എന്നും അതു മനസ്സിലാക്കി മുന്നോട്ടു പോകണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. വിശദമായി നിലപാട് രേഖപ്പെടുത്തണമെന്ന് ജനറല്‍ സെക്രട്ടറി എം.എ.ബേബി ആവശ്യപ്പെട്ടതോടെയാണ് യോഗം രാത്രിയിലും നീണ്ടത്. കണക്കുകള്‍ നിരത്തി തോല്‍വിയെ ലഘൂകരിക്കാന്‍ നേതാക്കള്‍ ശ്രമിക്കരുതെന്നും ജനങ്ങളോട് പറയുമ്പോഴും വീഴ്ച ഉണ്ടായത് പറയണമെന്നും ബേബി ആവശ്യപ്പെട്ടു. താഴേത്തട്ട് മുതലുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കേള്‍ക്കുമെന്നും ആഴത്തില്‍ പരിശോധിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്നായിരുന്നു തിരിച്ചടിക്ക് ശേഷം ആദ്യമായി…
Read More »
