Kerala

    • ‘ഒരു സ്ത്രീയ്ക്ക് ബലാത്സംഗത്തിന് ഇരയായ മറ്റൊരു സ്ത്രീയെ വിചാരണ ചെയ്യാന്‍ അവകാശമില്ല’; രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ച ശ്രീനാദേവിക്കെതിരേ പരാതി നല്‍കി അതിജീവിത; സിപിഐയില്‍നിന്ന് കോണ്‍ഗ്രസില്‍ എത്തിയപാടെ പുലിവാല് പിടിച്ച് നേതാവ്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും പറയാത്ത നിലപാട്

      അടൂര്‍: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കി അതിജീവിത. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി. തന്നെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണവും നിയമനടപടിയും വേണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണം വേണം. തന്നെ മാത്രമല്ല, സത്യം പറയാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുന്നതില്‍ താന്‍ കേരള പൊലീസില്‍ വിശ്വസിക്കുന്നുവെന്നും അതിജീവിത വ്യക്തമാക്കുന്നു. അടുത്തിടെ സിപിഐയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീനാദേവി കുഞ്ഞമ്മ. ഫെയ്‌സ്ബുക്ക്‌ ൈലവിലാണ് ശ്രീനാദേവി കുഞ്ഞമ്മ രാഹുലിന് പിന്തുണ അറിയിച്ചത്. അവനൊപ്പമാണ് എന്നും ആരോപണങ്ങള്‍ നേരിടാന്‍ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെയെന്നും ശ്രീനാദേവി പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേള്‍ക്കണം. നിലവിലെ പരാതികളില്‍ സംശയമുണ്ട്. ഒന്നാമത്തെ പരാതിയില്‍ പീഡന…

      Read More »
    • അയ്യപ്പന്റെ വാജിവാഹനം തന്ത്രിയുടെ വീട്ടില്‍നിന്ന് കണ്ടെത്തി കോടതിയില്‍ സമര്‍പ്പിച്ചു; വര്‍ഷങ്ങളുടെ പഴക്കം; 11 കിലോ തൂക്കം; ദ്വാരപാലക പാളി കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി

      തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ശബരിമലയിലെ പഴയ കൊടിമരത്തിലുണ്ടായിരുന്ന ‘വാജിവാഹനം’ ഏറ്റെടുത്തു. തന്ത്രിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഈ വിഗ്രഹം കസ്റ്റഡിയിലെടുത്ത ശേഷം കൊല്ലത്തെ കോടതിയില്‍ ഹാജരാക്കി. സ്വര്‍ണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ശബരിമലയിലെ സ്വര്‍ണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ വാജിവാഹനം തന്ത്രിയുടെ കൈവശമിരിക്കുന്നത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. വാജിവാഹനം തന്റെ വീട്ടിലെ പൂജാമുറിയിലുണ്ടെന്ന് തന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പരമ്പരാഗതമായി തന്ത്രിമാര്‍ക്ക് ലഭിക്കുന്ന അവകാശമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ വിവാദമായതോടെ ഇത് തിരികെ എടുക്കണമെന്ന് കാട്ടി തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇത് ഏറ്റെടുക്കാന്‍ ദേവസ്വം കമ്മീഷണറെ ബോര്‍ഡ് ചുമതലപ്പെടുത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് നീണ്ടുപോയി. കഴിഞ്ഞ ദിവസം തന്ത്രിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് അന്വേഷണ സംഘം വാജിവാഹനം കസ്റ്റഡിയിലെടുത്തത്. വിഗ്രഹം കോടതിയില്‍ ഹാജരാക്കിയ സാഹചര്യത്തില്‍, ഇത് ദേവസ്വം ബോര്‍ഡിന് കൈമാറുമോ അതോ കേസിന്റെ ഭാഗമായി സൂക്ഷിക്കുമോ എന്ന കാര്യത്തില്‍ കോടതിയാകും അന്തിമ തീരുമാനമെടുക്കുക. വര്‍ഷങ്ങള്‍ പഴക്കമുള്ള…

      Read More »
    • ‘പീഡനം, ഗർഭം, അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന  ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്….ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ ” നിന്നെ ഞാൻ സ്ഥിരമായി കിടത്തും” എന്ന് രോഗാണു ആക്രോശിക്കും… വാർണിങ് ആണെന്ന് കൂട്ടിക്കോളൂ, ”ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ” ഈ വാചകം കുറേ കേട്ടിട്ടുണ്ട്, ഈ വാചകം പറയാൻ ഇടവരുത്തരുത്’…

      തിരുവനന്തപുരം: ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. ഹാരിസ് ചിറക്കൽ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ നിന്നും ഉടലെടുക്കുന്ന വൈറസുകളെ കുറിച്ചും ബാക്ടീരിയകളെ കുറിച്ചുമുള്ള കുറിപ്പാണ് രാഹുലുമായി ബന്ധപ്പെട്ട വാർത്തയോടു കൂട്ടിച്ചേർത്ത് ഡോ. ഹാരിസ് ചിറക്കൽ പങ്കുവെച്ചിട്ടുള്ളത്. ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ, നിന്നെ ഞാൻ സ്ഥിരമായി കിടത്തും എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കുമെന്നാണ് ഹാരിസ് കുറിച്ചത്. ‘പീഡനം… പീഢനം…. പീഠനം’ ഇങ്ങനെ പല തരത്തിലുള്ള പീഡനങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് ഹാരിസ് കുറിപ്പ് തുടങ്ങുന്നത്. ഇതിലേതാ ശരിയായ സ്പെല്ലിങ് എന്ന് എനിക്കും അറിഞ്ഞൂടാ. എന്തായാലും തണുപ്പ് സമയത്ത് ചാനൽ ന്യൂസ് കേൾക്കാൻ ഒരു സുഖമുണ്ട്. പീഡനം, ഗർഭം, പീഡന ഗർഭം,അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ടെന്നും ഡോക്ടർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് പീഡനം… പീഢനം….…

      Read More »
    • ജോസ് കെ മാണി ദുബായിയിൽ നിന്ന് കേരളത്തിൽ പറന്നിറങ്ങുക യുഡിഎഫിലേക്കോ: ആകാംക്ഷയോടെ രാഷ്ട്രീയ കേരളം : മുന്നണി മാറ്റ ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത് മുസ്ലിം ലീഗ് എന്ന് സൂചന : തന്ത്രങ്ങൾ മെനയുന്നത് ദുബായിയിൽ 

          തിരുവനന്തപുരം: ദുബായിയിൽ ഇപ്പോഴുള്ള ജോസ് കെ മാണി കേരളത്തിലേക്ക് പറന്നിറങ്ങുക യുഡിഎഫ് മുന്നണിയിലേക്ക് ആയിരിക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. കേരള കോൺഗ്രസ് എം എൽ ഡി എഫ് വിടുമെന്ന് പ്രചരണം ശക്തമായിരിക്കുകയാണ്. മുന്നണി വിട്ടു പോകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിനും മറ്റും ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ജോസ് കെ മാണിയുടെ നിലപാട് മറ്റൊന്നാണ് എന്ന സൂചനകൾ ഏറെക്കുറെ വ്യക്തമായി കൊണ്ടിരിക്കുന്നു. കെ.എം.മാണിയുടെ പ്രിയ പുത്രനെ ഇടതു ക്യാമ്പിൽ നിന്നും വലതു ക്യാമ്പിലേക്ക് കൊണ്ടുവരാനുള്ള വലിയ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത് മുസ്ലിം ലീഗ് ആണെന്നാണ് പുതിയ വിവരം. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകൾ മുസ്‌ലിം ലീഗിന്റെ മധ്യസ്ഥതയിൽ ദുബായിൽ നടക്കുന്നതായി സൂചനകൾ പുറത്തുവരുന്നുണ്ട് . ലീഗ് നേതാവും ഗൾഫിലെ വ്യവസായിയുമായ മലപ്പുറം സ്വദേശിയുടെ വീട്ടിലാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും കുടുംബവും നിലവിൽ ഉള്ളത്. ഈ വ്യവസായിയുടെ മലപ്പുറത്തെ വീട്ടിൽ വെച്ച് മുമ്പും മുന്നണിമാറ്റ…

      Read More »
    • ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് തുടക്കം, സിപിഎം മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ, കൊട്ടാരക്കരയിൽ മത്സരിക്കും? എന്റെ പ്രസ്ഥാനം എന്നെ വിഷമിപ്പിച്ചു 25 കൊല്ലക്കാലം ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ട് വഞ്ചന കാണിച്ചുവോയെന്ന് പലർക്കും ചിന്തിക്കാം, സഖാക്കൾക്ക് എന്നോട് ദേഷ്യമുണ്ടാകാം, വിമർശനങ്ങൾ നേരിടണം- അയിഷ പോറ്റി

      തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎയായിരുന്ന അയിഷ പോറ്റി കോൺഗ്രസിൽ. ലോക്ഭവനിലെ കെപിസിസിയുടെ രാപ്പകൽ സമരവേദിയിലേക്കെത്തിയ അയിഷ, കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാലയിട്ട് സ്വീകരിച്ചു. തുടർന്ന് സമരവേദിയിൽവെച്ച് പോറ്റിക്ക് അംഗത്വം നൽകി. ഇത്തവണ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം. കഴിഞ്ഞ അഞ്ചുവർഷമായി സിപിഎമ്മുമായി അകന്നിരുന്നു. മൂന്നുതവണ കൊട്ടാരക്കരയിൽനിന്ന് എംഎൽഎയായിട്ടുണ്ട്. അതേസമയം മൂന്നു പതിറ്റാണ്ടുനീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് അവർ കോൺഗ്രസിലെത്തുന്നത്. തൻറെ പ്രസ്ഥാനം തന്നെ ഒരുപാട് വിഷമിപ്പിച്ചെന്ന് അവർ കോൺഗ്രസ് വേദിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു. 25 കൊല്ലക്കാലം ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ട് വഞ്ചന കാണിച്ചുവോ എന്ന് പലർക്കും ചിന്തിക്കാം. ഇതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ വരും ദിവസങ്ങളിൽ കേൾക്കുമെന്ന് ഉറപ്പാണ്. സഖാക്കൾക്ക് എല്ലാം എന്നോട് ദേഷ്യമുണ്ടാകാം. വിമർശനങ്ങൾ നേരിടണം- അവർ പറഞ്ഞു. അതുപോലെ എന്റെ നാടാണ് എന്നെ വളർത്തിയത്. സത്യസന്ധമായി ആളുകളുമായി ഇടപെടണം. ഞാനൊരു അധികാര മോഹിയല്ല. ആരെയും കുറ്റപ്പെടുത്താൻ എനിക്ക് സാധിക്കില്ല. ഞാൻ എന്നും മനുഷ്യനോടൊപ്പം നിൽക്കുന്നയാളാണ്.…

      Read More »
    • പ്രിയപ്പെട്ട സഖാക്കൾക്ക് വിഷമം ഉണ്ടാക്കുന്ന തീരുമാനം : മ്ലേച്ഛമായ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നു,: വർഗ വഞ്ചക എന്ന് വിളിച്ചാലും ഞാൻ മനുഷ്യ പക്ഷത്ത് ആയിരിക്കും : സിപിഎം വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ ആയിഷ പോറ്റിയുടെ ഫസ്റ്റ് ഡയലോഗ് ഹിറ്റ്: സിപിഎമ്മിന് വീണ്ടും ഒരു പോറ്റി ഷോക്ക് :

        തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള പോറ്റി വിവാദത്തിൽ ആടിയുലഞ്ഞു നിൽക്കുന്ന സിപിഎമ്മിനെ വിട്ട് ഐഷാ പോറ്റി കോൺഗ്രസിലേക്ക് ചേക്കേറി.അതായത് സിപിഎമ്മിന് വീണ്ടും ഒരു പോറ്റി ഷോക്ക് കൂടി. വി ഡി സതീശൻ വിസ്മയം ഉണ്ടാകുമെന്ന് പറഞ്ഞധികം വൈകാതെ തന്നെ ഐഷാ പോറ്റി കോൺഗ്രസ് വേദിയിലെത്തി. കോൺഗ്രസിലേക്ക് ചേക്കേറിയ ശേഷം ഐഷാപോറ്റി പറഞ്ഞ ഫസ്റ്റ് ഡയലോഗുകൾ ആണ് ഇപ്പോൾ ഹിറ്റായിരിക്കുന്നത്. കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ചതിൽ വളരെ മ്ലേച്ഛമായ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി പറഞ്ഞു. പ്രീയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിതെന്നും അവർ കോൺ​ഗ്രസ് സമര വേദിയിൽ പറഞ്ഞു. ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രമായിരുന്നു പ്രശ്നം. ആരെയും കുറ്റം പറയാൻ ഇഷ്ടമല്ല. ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപെടാൻ പ്രശ്നം എന്താണ്? വർഗ്ഗ വഞ്ചക എന്ന് വിളിച്ചേക്കും. എപ്പോഴും മനുഷ്യ പക്ഷത്തായിരിക്കുമെന്നും ഐഷ പോറ്റി പറഞ്ഞു. മുൻ സിപിഎം എംഎൽഎയായ ഐഷ പോറ്റിയെ കോൺഗ്രസിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്…

      Read More »
    • തന്റെ ജീവിതത്തിലെ ഏറ്റവും നിർണായക നിമിഷത്തിൽ, വിവാഹമെന്ന സ്വപ്നത്തിന് പിണക്കം മറന്ന് സാക്ഷിയാകാൻ മാതാപിതാക്കളോട് അപേക്ഷിക്കാനെത്തിയതായിരുന്നു അവൻ, അമ്പിനും വില്ലിനും അവർ അടുക്കാതെ വന്നതോടെ വഴക്കിട്ടിറങ്ങിപ്പോയി… പിന്നാലെയെത്തിയത് മകന്റെ മരണവാർത്ത, അപകടത്തിൽ തലയോട്ടി പൊട്ടിച്ചിതറി…

      ശ്രീകാര്യം: വിവാഹം നടക്കേണ്ട ദിവസം നവവരനെ മരണം കവർന്നെടുത്തപ്പോൾ അവൻ പോയത് തീരാ നൊമ്പരവും പേറി…. ചെമ്പഴന്തി പൊട്ടയിൽ അയ്യങ്കാളി നഗർ പുന്നക്കുഴി രോഹിണിയിൽ രാജൻ ആശാരിയുടെയും ശ്രീലതയുടെയും മകൻ രാഗേഷ്(28) ആണ് ഇന്നലെ വാഹനാപകടത്തിൽ മരിച്ചത്. കാട്ടായിക്കോണം സ്വദേശിനിയുമായുള്ള രാഗേഷിന്റെ വിവാഹം തിങ്കളാഴ്ച നിശ്ചയിച്ചിരിക്കേയാണ് പാങ്ങപ്പാറയ്ക്കു സമീപം പുലർച്ചെ 12.40-ന് രാഗേഷ് അപകടത്തിൽപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ കാട്ടായിക്കോണം വാഴവിളയിലെ പാട്ടാരി ശ്രീമഹാദേവ ക്ഷേത്രത്തിൽെവച്ചാണ് രാഗേഷിന്റെ വിവാഹം നടത്താനിരുന്നത്. സ്വന്തം വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ഏറെ നാളുകളായി പ്രണയത്തിലായിരുന്ന യുവതിയുമായി രാഗേഷ് വിവാഹം നിശ്ചിയിച്ചത്. ചടങ്ങിൽ വീട്ടുകാർ സംബന്ധിക്കില്ലെന്നു കണ്ടതോടെ അവസാനശ്രമമെന്ന നിലയിൽ രാഗേഷ് ഞായറാഴ്ച രാത്രി സ്വന്തം വീട്ടിലെത്തി വിവാഹത്തിൽ പങ്കെടുക്കണമെന്ന് മാതാപിതാക്കളോട് അഭ്യർഥിച്ചിരുന്നു. ഇതിനെച്ചൊല്ലി വീണ്ടും വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. ഈ വഴക്കിനിടയ്ക്ക് രാഗേഷ് ബൈക്കെടുത്ത് കഴക്കൂട്ടം ഭാഗത്തേക്കു പോവുകയായിരുന്നു. ഇതിനിടെ ശ്രീകാര്യത്തിനും കഴക്കൂട്ടത്തിനുമിടയ്ക്ക് മാങ്കുഴിയിൽവെച്ച് രാഗേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസുമായി…

      Read More »
    • പരാതിക്കാരിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും കണ്ടെത്തൻ പോലീസ്, പീഡനം നടന്ന ഹോട്ടലിലടക്കം എത്തിച്ച് തെളിവെടുക്കും!! രാഹുൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ, ജാമ്യാപേക്ഷ പരി​ഗണിക്കുക 16ന്

      പത്തനംതിട്ട∙ ബലാത്സംഗ പരാതിയിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു കോടതി. പോലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടി. എംഎൽഎയെ മൂന്നു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. രാഹുലിനെ ഇന്ന് കോടതിയിൽ നേരിട്ടു ഹാജരാക്കിയിരുന്നു. കസ്റ്റഡിയിൽ ലഭിച്ചതോടെ രാഹുലുമായി ഉടൻ എസ്ഐടി സംഘം തെളിവെടുപ്പ് ആരംഭിക്കും. അതേസമയം രാഹുലിന്റെ ജാമ്യാപേക്ഷ 16ന് പരിഗണിക്കും. രാഹുലിനെ കസ്റ്റഡിയിൽ കിട്ടിയതോടെ പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം. പരാതിക്കാരിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രാഹുൽ തന്നെ അതിക്രൂരമായ രീതിയിൽ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പീഡനത്തിനു പിന്നാലെ ഗർഭിണിയായെന്ന് അറിയിച്ചപ്പോൾ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ രാഹുൽ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും യുവതി…

      Read More »
    • ബോംബ് കഥക്ക് ശേഷം വിസ്മയ കഥയുമായി വി.ഡി.സതീശൻ : കേരളത്തിൽ വിസ്മയമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് : വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരുന്നാൽ വിസ്മയം എന്താണെന്ന് കാണാമെന്നും സതീശൻ 

        തിരുവനന്തപുരം: കേരളത്തിൽ ഉടനെത്തന്നെ ഒരു ബോംബ് പൊട്ടും എന്ന് മുൻപ് പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇപ്പോൾ പറയുന്നത് വിസ്മയ കഥ!!കേരളത്തിൽ വിസ്മയമുണ്ടാകുമെന്ന് സതീശൻ പറഞ്ഞു. യുഡിഎഫിലേക്ക് എൽഡിഎഫിൽനിന്നും എൻഡിഎയിൽനിന്നും കക്ഷികളും അല്ലാത്തവരും വരും. അത് ആരൊക്കെയാണെന്ന് ചോദിക്കരുത്. സമയമാകുമ്പോൾ അറിയിക്കും. വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ. വിസ്മയം എന്താണെന്ന് കാണാമെന്നും സതീശൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് ചേക്കേറിയേക്കുമെന്ന സൂചനകൾ ശക്തമാണ്. ഇതിനായി കോൺഗ്രസ് ഹൈക്കമാൻഡ് വരെ ഇടപെടൽ നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. യുഡിഎഫ് മുന്നണി വിപുലീകരണവും സജീവമാക്കുന്നുണ്ട്. ഇതിനിടെയാണ് സതീശന്‍റെ പ്രതികരണം. കേരള കോൺഗ്രസ് എം എൽഡിഎഫ് മുന്നണി വിട്ട് യുഡിഎഫിൽ ചേരുമെന്ന അഭ്യൂഹങ്ങൾ സംബന്ധിച്ച് സതീശനോട് ചോദിച്ചപ്പോൾ കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം സർക്കാരിനെതിരെ കടുത്ത വിമർശനവും സതീശൻ…

      Read More »
    • കേരള കോൺഗ്രസിന് വേണ്ടിയുള്ള വടംവലി ശക്തം: വലിച്ച് അടുപ്പിച്ചോളാൻ ഹൈക്കമാന്റിന്റെ പച്ചക്കൊടി: ഇടത് വിട്ടുപോകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ : 16ന് കേരള കോൺഗ്രസിന്റെ നിർണായകയോഗം 

        കോട്ടയം : മുന്നണി ഏതായാലും കേരള കോൺഗ്രസ് ഉണ്ടായാൽ മതി എന്നൊരു രാഷ്ട്രീയ സൂത്രവാക്യം കാലങ്ങളായി കേരള രാഷ്ട്രീയത്തിൽ വേരുറച്ചിട്ടുണ്ട്. ഈ സൂത്രവാക്യപ്രകാരം കേള കോൺഗ്രസ് എമ്മിനു വേണ്ടിയുള്ള രാഷ്ട്രീയ വടംവലി ശക്തമായിരിക്കുന്നു. കേരള കോൺഗ്രസ് എം ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ള ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് ചേക്കേറുമോ എന്ന ചർച്ചയാണ് ശക്തമായിട്ടുള്ളത്. കേരള കോൺഗ്രസ് എമ്മിനെ വലിച്ച് അടുപ്പിച്ചോളാൻ കോൺഗ്രസ് ഹൈക്കമാൻഡ് പച്ചക്കൊടി വീശി കഴിഞ്ഞു. എന്നാൽ തങ്ങൾ ഇടതുമുന്നണി ഒരുകാലത്തും വിട്ടുപോകില്ല എന്നാണ് മന്ത്രി റോഷി അഗസ്റ്റിനും മറ്റും വ്യക്തമാക്കിയിട്ടുള്ളത്. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ ഹൈക്കമാൻഡിന്‍റെ അനുമതി ലഭിച്ചതായും സോണിയ ഗാന്ധി ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ചതായും അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്.. പാലായടക്കം മുൻ സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി ഉപാധി വെച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. മാണി സി കാപ്പനെ അനുനയിപ്പിക്കാൻ കൂടുതൽ സീറ്റെന്ന ഓഫർ വച്ചേക്കും. എന്നാല്‍, റോഷി അഗസ്റ്റിനടക്കം ഒരു…

      Read More »
    Back to top button
    error: