Kerala

    • മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിന്ന് രാഹുല്‍ വിട്ടു നിന്നേക്കും; നിരീക്ഷകരുമായി കൂടിക്കാഴ്ചയ്ക്ക് തയാറായില്ല; ‘കൂലിക്ക് ഇറക്കിയ ആളുകളെ കണ്ട് പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’ എന്ന് സതീശനെതിരേ പോസ്റ്ററുകള്‍; മുഖ്യമന്ത്രി തര്‍ക്കം പരസ്യ കലാപത്തിലേക്ക്?

      കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടു നിന്നേക്കും.  കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ എഐസിസി  നിരീക്ഷകരുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം തയാറായില്ല. തീരുമാനമെടുക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തിയേക്കും. കേരളത്തിൽ നിന്നെത്തിയ നേതാക്കൾ ഇന്ന് ഖർഗെയെ കാണും.   രാഹുൽ ഗാന്ധിയുടെ വിശ്വസ്ഥനായ കെ.സി വേണുഗോപാലും പരിഗണന പട്ടികയിൽ ഉള്ളതാണ് അദ്ദേഹത്തെ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നത്. തീരുമാനം ആയ ശേഷമേ കേരള നേതാക്കളെ കാണൂ എന്നാണ് സൂചന. അതേ സമയം നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ കീഴ് വഴക്കങ്ങൾ പിന്തുടരണം എന്ന നിർദേശം രാഹുൽ ഗാന്ധി നൽകിയേക്കും. കേരളത്തിൽ നിന്നെത്തിയ നേതാക്കൾ ഇന്ന് മല്ലികാർജുൻ ഖർഗെയെ കാണും. വി.ഡി സതീശൻ ,രമേശ് ചെന്നിത്തല ,സണ്ണി ജോസഫ് , കെപിസിസി വർക്കിങ് പ്രസിഡന്റുമാര്‍ എന്നിവരാണ് ഡൽഹിയിലുള്ളത്.   വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരത്തിലും, എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും നൂറുകണക്കിനാളുകൾ തെരുവിലിറങ്ങി. കൊച്ചിയിൽ ഐഎൻടിയുസി നിർമ്മാണ തൊഴിലാളികളാണ് സതീശനായി രംഗത്തെത്തിയത്. പറവൂർ കുന്നുകര, ചെറായി,…

      Read More »
    • സതീശന് ഡല്‍ഹിയില്‍ വരവേല്‍പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രിയെ ഖര്‍ഗെ തീരുമാനിക്കും

      മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ഇടപെടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനമെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ എഐസിസി  നിരീക്ഷകരുമായി കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ തയാറായില്ല അതിനിടെ മുഖ്യമന്ത്രി ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ വി.ഡി.സതീശന് വമ്പൻ സ്വീകരണവും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് നേരെ മുദ്രാവാക്യം വിളിയുമായി എംഎസ്എഫ് പ്രവർത്തകർ. ലീഗ് നേതാക്കൾക്കൊപ്പം പൊന്നാനി എംഎൽഎ നൗഷാദ് അലിയും  കേരള ഹൗസിലുണ്ടായിരുന്നു. കേരള ഹൗസിൽ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും കോലാഹലങ്ങൾക്കിടയിലേക്ക് രമേശ് ചെന്നിത്തല വന്നില്ല. ഇന്നലെ വൈകിട്ട് ഏഴരയോടെ തിരുവനന്തപുരത്തുനിന്ന്  യാത്ര തിരിച്ച നേതാക്കൾ ഡൽഹിയിലെത്തിയത് രാത്രി പന്ത്രണ്ടരയോടെ. കേരള ഹൗസ് നിൽക്കുന്ന ജന്തർമന്തർ റോഡിലേക്ക് വി.ഡി.സതീശന്‍റെ കാർ എത്തിയ ഉടൻ ലീഗ് –എംഎസ്എഫ്  പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി എത്തി. നേതാക്കൾ ഷാൾ അണിയിച്ചു. തോളിലേറ്റി കേരള ഹൗസിലേക്ക്. യുഡിഎഫ് വിജയത്തിലെ സന്തോഷം പങ്കുവച്ച് കേക്ക് മുറിച്ചു. മാധ്യമങ്ങളെ കണ്ടില്ലെന്നു നടിച്ച്  റൂമിലേക്ക്. കേരള ഹൗസിലേക്ക് തൊട്ടു…

      Read More »
    • ജോലി വാ​​ഗ്ദാനം ചെയ്ത് 23 കാരിയെ കഴക്കൂട്ടത്ത് സ്പായിലെത്തിച്ച് ക്രൂര ബലാത്സംഗത്തിനിരയാക്കി!! സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

      തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ജോലി വാ​ഗ്ദാനം ചെയ്ത് 23 കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. കഴക്കൂട്ടം ബ്രാഞ്ച് സെക്രട്ടറി റിബ്സണാണ് അറസ്റ്റിലായത്. കഴക്കൂട്ടത്തെ ഒരു സ്പായിൽ വെച്ചായിരുന്നു പീഡനം. സംഭവത്തിൽ കൂട്ടാളിയായ ആലപ്പുഴ സ്വദേശിനിയും പോലീസ് കസ്റ്റഡിയിലായി. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിനിയാണ് ഇവരെ തിരുവനന്തപുരത്തെത്തിച്ചത്. സ്പായിൽ എത്തിയതിന് പിന്നാലെ റിബ്സണിനെ വിളിച്ചുവരുത്തുകയായിരുന്നു. ദുരുദ്ദേശ്യമാണെന്ന് മനസിലാക്കിയതോടെ ഒഴിഞ്ഞുമാറാൻ യുവതി ശ്രമിച്ചെങ്കിലും ബലമായി മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ സ്പായിലെ ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനിയെയും റിബ്സണിനെയും പെലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. റിബ്സണെ കോടതി റിമാൻഡ് ചെയ്തു.

      Read More »
    • അമ്മയേയും ചേട്ടനേയും മാത്രമല്ല എട്ട് വർഷം മുൻപ് കാണാതായ പിതാവിനേയും കൊന്നത് സജി? പുരയിടത്തിൽ നടത്തിയ പരിശോധനയിൽ അസ്ഥികൾ കണ്ടെത്തി!! മണ്ണുമാന്തി ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചത് ഇന്നു രാവിലെ

      നെടുങ്കണ്ടം: കോട്ടയം നെടുങ്കണ്ടത്ത് യുവാവ് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ കേസിൽ വീണ്ടും പുരയിടത്തിൽ നടത്തിയ പരിശോധനയിൽ അസ്ഥികൾ കണ്ടെത്തി. പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), ഇവരുടെ മൂത്ത മകൻ റെജി (54) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സജി എട്ടുവർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി എന്ന സംശയത്തിന്റെ പുറത്താണ് പോലീസ് പരിശോധന നടത്തിയത്. ഏപ്രിൽ 28-ാം തീയതിയാണ് നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിൽ വീടിനുസമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഒളിവിൽപോയിരുന്ന മേരിക്കുട്ടിയുടെ ഇളയമകൻ സജിയെ പോലീസ് പിടികൂടുകയായിരുന്നു. ഏപ്രിൽ നാലിനാണ് കൊലപാതകങ്ങൾ നടത്തിയതെന്നും, സഹോദരൻ റെജിയുമായുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പ്രതി സമ്മതിച്ചിരുന്നു. അതേസമയം എട്ടുവർഷം മുമ്പാണ് ഇവരുടെ പിതാവ് മാത്യുവിനെ കാണാതായത്. അച്ഛൻ മാത്യുവിന്റെ തിരോധാനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സജി ആവർത്തിക്കുന്നുണ്ടെങ്കിലും പോലീസ് അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. പിന്നാലെയാണ് പോലീസ് ഇന്ന് ഇവരുടെ പുരയിടത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് തിരച്ചിൽ…

      Read More »
    • എംഎൽഎമാരുടെ പിന്തുണയില്ല, വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളിൽ നിന്ന് പിന്മാറുന്നു? കെസിക്ക് 47 എംഎൽഎമാരുടെ പിന്തുണ

      തിരുവനന്തപുരം: വൻ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള അനൗദ്യോഗിക ചർച്ചകളിൽ നിന്ന് പിൻമാറുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംഎൽഎമാരുടെ പിന്തുണയിൽ ഭൂരിപക്ഷം തികയ്ക്കാൻ ലഭിക്കാത്ത സാഹചര്യത്തിലാണ് വി.ഡി.സതീശന്റെ പിന്മാറ്റമെന്നാണ് സൂചന. വിഡിയെ കൂടാതെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് നിലവിൽ ഉയർന്നു കേൾക്കുന്നത്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കെസി വേണുഗോപാൽ വിഭാഗം തങ്ങൾക്ക് 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് പറയുന്നത്. 16 എംഎൽഎമാരുടെ പിന്തുണ രമേശ് ചെന്നിത്തല വിഭാഗവും അവകാശപ്പെടുന്നു. 9 എംഎൽഎമാരാണ് നിലവിൽ വിഡി സതീശനെ പിന്തുണക്കുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ യുഡിഎഫ് സർക്കാരുണ്ടാകുമെന്ന പ്രതീക്ഷ ഉയർന്നതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമായത്. കോൺഗ്രസ് നിയമസഭാകക്ഷിക്കുള്ളിൽ പല നേതാക്കളെയും ചുറ്റിപ്പറ്റി അഭിപ്രായ വ്യത്യാസങ്ങൾ ഉയരുകയും വലിയൊരു വിഭാഗം എംഎൽഎമാർ, പരിചയസമ്പന്നനായ…

      Read More »
    • വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ സമൂഹമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നത് പ്രൊഫഷണൽ പിആർ ടീം… ഒഴുക്കുന്നത് കോടികളെന്ന് ആരോപണം

      തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിനായി വൻതോതിൽ പിആർ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള ആരോപണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചാവിഷയമാകുന്നു. ഇതിനായി ഇതിനോടകം കോടിക്കണക്കിന് രൂപ ചെലവഴിച്ചെന്നാണ് പുറത്തുവരുന്ന വിവരം. സോഷ്യൽ മീഡിയ, ഓൺലൈൻ പോർട്ടലുകൾ, ചില ദൃശ്യ മാധ്യമങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇമേജ് ബിൽഡിംഗ് നടക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനാക്കം കൂട്ടാൻ സമീപകാലത്ത് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും യൂട്യൂബ് ചാനലുകളിലും “മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും അനുയോജ്യൻ വി.ഡി. സതീശൻ” എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാപകമായി‌ട്ടുണ്ട്. ഇതോടെയാണ് വിവാദങ്ങൾ ശക്തമായത്. സോഷ്യൽ മീഡിയയിൽ ഏകോപിത രീതിയിൽ നടക്കുന്ന ഈ ക്യാംപെയിനുകൾക്ക് പിന്നിൽ പ്രൊഫഷണൽ പിആർ സംഘങ്ങളാണ് പ്രവർത്തിക്കുന്നതെന്ന സംശയം രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നു. അതേസമയം ചില മുഖ്യധാരാ മാധ്യമ പ്രവർത്തകരും ഈ പ്രചാരണങ്ങളുടെ ഭാഗമാകുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. നിരന്തരം ഒരേയൊരു നേതാവിനെ മാത്രം മുൻനിർത്തി വാർത്തകളും ചർച്ചകളും തയ്യാറാക്കുന്നത് മാധ്യമങ്ങളുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന ആക്ഷേപമാണ് കോൺഗ്രസിനകത്തെ…

      Read More »
    • ഒറ്റക്കെട്ടായപ്പോൾ എംഎൽഎമാർ കെസിക്കൊപ്പം… ഒറ്റയ്ക്കൊറ്റയ്ക്ക് ചോദിച്ചപ്പോൾ അഭിപ്രായം മാറ്റിയതായി വിഡി- ആർസി പക്ഷങ്ങൾ!! സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, തീരുമാനം കേരളത്തിലെ ജനവികാരം മാനിച്ചാകണം, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണം… ഹൈക്കമാൻഡിനുള്ള സന്ദേശം പരസ്യമാക്കി ജോസഫ് വിഭാ​ഗം

      തിരുവനന്തപുരം: അധികാരത്തിൽ തിരിച്ചെത്തിയ യുഡിഎഫിനെ ആര് നയിക്കണമെന്ന ചർച്ചകൾ കോൺഗ്രസിൽ തുടരുമ്പോൾ ഘടകകക്ഷികളും നിലപാട് വ്യക്തമാക്കി. കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നതിൽ റിപ്പോർട്ട് നൽകാനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും മുന്നിലാണ് ഘടകകക്ഷികൾ തങ്ങളുടെ അഭിപ്രായം അറിയിച്ചത്. സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണമെന്ന നിലപാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം എഐസിസി നിരീക്ഷകരെ അറിയിച്ചത്. അതുപോലെ കേരളത്തിൻറെ പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനം വേണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്നും പാർട്ടി വ്യക്തമാക്കി. അതേസമയം ഹൈക്കമാൻഡിനുള്ള ഈ സന്ദേശം കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള കെസി വേണുഗോപാൽ പക്ഷത്തിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ജോസഫ് ഗ്രൂപ്പിൻറെ നിലപാട് നൽകുന്നത്. 10 വർഷത്തിനു ശേഷം അധികാരം കയ്യിലെത്തി നിൽക്കുമ്പോഴും ആരാകണം മുഖ്യമന്ത്രിയെന്ന കാര്യം തീരുമാനിക്കാൻ എഐസിസി നിരീക്ഷകരുടെ നേതൃത്വത്തിൽ നിർണായക ചർച്ചകൾ തിരുവനന്തപുരത്ത്…

      Read More »
    • എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും വിഡ്ഡികളാക്കി ​ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാൽ… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും- കോൺ​ഗ്രസ് സൈബർ!! കെ.സിക്കെതിരെ കോൺ​ഗ്രസുകാരും‌

      കണ്ണൂർ: കെസി ​വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന കടുംപിടുത്തവുമായി ഒറ്റക്കാലിൽ നിൽക്കുമ്പോൾ എന്തുവന്നാലും പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന് ഇരിക്കൂറിലെ ഭൂരിഭാ​ഗം കോൺ​ഗ്രസുകാരും. സജീവ് ​ജോസഫിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജി വെപ്പിച്ച് ഇരിക്കൂറിൽ വീണ്ടും മത്സരിപ്പിക്കാനാണ് കെസിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം ആലപ്പുഴയിൽ നിന്ന് മത്സരിക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. എന്നാൽ ആ ആ​ഗ്രഹം എട്ടായി മടക്കി പോക്കറ്റിലിട്ടാൽ മതിയെന്നാണ് കോൺ​ഗ്രസ് അണികൾതന്നെ പറയുന്നത്. സോഷ്യൽ മീഡിയയിലടക്കം കെ സി മുഖ്യമന്ത്രിയാകുന്നതിരെ പലരും ​രം​ഗത്തെത്തിക്കഴിഞ്ഞു. എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും ​ വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാൽ… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും എന്നാണ് കോൺ​ഗ്രസ് സൈബറിന്റെ പേരിൽ വന്ന പോസ്റ്റ്. MLA സംസ്ഥാന മന്ത്രി, MP കേന്ദ്ര മന്ത്രി, AICC സെക്രട്ടറി, അവസാനം രാജസ്ഥാനിൽ നിന്ന് രാജ്യസഭാ MP …. ഇതിന്റെ കാലാവധി 2 വർഷം ബാക്കിയുള്ളപ്പോൾ അത് രാജി വച്ചിട്ട്…

      Read More »
    • ‘ഇങ്ങനെയുള്ള തേർഡ് റേറ്റ് ചോദ്യങ്ങൾ ചോദിക്കരുത്, അവരിൽ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കിൽ കയ്യിൽ വെച്ചാൽ മതി, നിങ്ങൾക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാൻ’- റിപ്പോർട്ടർ പ്രതിനിധിയോട് പൊട്ടിത്തെറിച്ച് ജി സുധാകരൻ

      ആലപ്പുഴ: മുൻ എംഎൽഎ യു പ്രതിഭയുടെ ആരോപണത്തെക്കുറിച്ചുള്ള റിപ്പോർട്ടർ പ്രതിനിധിയുടെ ചോദ്യത്തിനോട് ക്ഷുഭിതനായി പ്രതികരിച്ച് അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി സുധാകരനും ഭാര്യയും. ചോദ്യത്തോട് ‘തേർഡ് റേറ്റ് ചോദ്യങ്ങൾ ചോദിക്കരുതെ’ന്നായിരുന്നു സുധാകരന്റെ മറുപടി. തന്നോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം. ‘ആവശ്യമില്ലാത്ത പേര് പറയരുത്. നിങ്ങൾ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം. അത് കയ്യിൽ വെച്ചാൽ മതി. അനാവശ്യ കാര്യങ്ങൾ ചോദിക്കരുത്. അവരിൽ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ. ഉണ്ടെങ്കിൽ കയ്യിൽ വെച്ചാൽ മതി. പിന്നെയും പിന്നെയും ചോദ്യങ്ങൾ ചോദിക്കുന്നു. നിങ്ങൾക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാൻ’, ജി സുധാകരൻ പറഞ്ഞു. അതേസമയം ജി സുധാകരന്റെ ഭാര്യയും പ്രതികരിച്ചു. ‘മനീഷ് മഹിപാൽ അധികം വേണ്ട, എന്റെ സ്റ്റുഡന്റായിരുന്നു, തേർഡ് റേറ്റ്’, എന്നിങ്ങനെയായിരുന്നു ഭാര്യയുടെ പ്രതികരണം. പിന്നാലെ തേർഡ് റേറ്റിനും താഴെയാണെന്ന് പറഞ്ഞായിരുന്നു ജി സുധാകരൻറെ മറുപടി. ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപം സിപിഐഎമ്മിന്റേത് അല്ലെന്നും മണ്ഡപത്തിൽ ആർക്കും പുഷ്പാർച്ചന നടത്താമെന്നും…

      Read More »
    • ലൈം​ഗീകാതിക്രമം ചെറുത്ത യുവതിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്: : പ്രതി ദീപക് കൃഷ്‌ണൻ അറസ്റ്റിൽ; പിടിയിലായത് കന്യാകുമാരിയിൽ നിന്ന്

      തൃശൂർ: വാടാനപ്പിള്ളി സ്വദേശി സുനിതയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന പ്രതി ദീപക് കൃഷ്‌ണൻ കന്യാകുമാരിയിൽ പിടിയിൽ. ബെംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവന്നിരുന്ന ഇയാൾ മലയാളിയാണ്. ഷെൽട്ടർ ഹോമിൽ മറ്റ് രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയ സുനിതയെ ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് അതിക്രൂരവും പൈശാചികവുമായ നിലയിൽ ദീപക് കൃഷ്ണൻ മർദിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കേരളത്തിലെ വിവാദമായ കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ വിഐപി തടവുകാരിയെന്ന വൻ വെളിപ്പെടുത്തൽ നടത്തിയ സഹതടവുകാരിയായിരുന്നു സുനിത. ജയിൽമോചിതയായ ശേഷം ജീവിക്കാൻ വക തേടിയാണ് ഇവർ ബെംഗളൂരുവിലെ നായകൾക്കായുള്ള ഷെൽട്ടർ ഹോമിലെത്തിയത്. ക്രൂര മർദനത്തിന് ഇരയായ സുനിത തൃശ്ശൂരിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മെയ് മൂന്നിനാണ് ഇവരെ ദീപക് കൃഷ്ണൻ മർദ്ദിച്ചത്. സുനിതയുടെ തല പിടിച്ച് പ്രതി ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച് ചവിട്ടിയെന്നുമാണ് ദൃക്‌സാക്ഷി മൊഴി. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പ്രതി കത്തി…

      Read More »
    Back to top button
    error: