India

  • ‘വെസ്റ്റ് ബാങ്ക് പിടിക്കാന്‍ ഇസ്രയേലിനെ അനുവദിക്കില്ല’: അറബ് നേതാക്കള്‍ക്ക് ട്രംപിന്റെ ഉറപ്പ്; യുദ്ധം അവസാനിപ്പിക്കാന്‍ പദ്ധതിയും അവതരിപ്പിച്ചു; ഹമാസിനെ തകര്‍ത്ത് ബന്ദികളെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു

    ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്രയേലിനെ ഒരിക്കലും അനുവദിക്കില്ലെന്ന് അറബ് നേതൃത്വത്തിന് ട്രംപിന്റെ ഉറപ്പ്. വിഷയവുമായി ബന്ധമുള്ള ആറുപേരെ ഉദ്ധരിച്ചു ‘ദി പൊളിറ്റിക്കോ’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയില്‍ ട്രംപ് ഈ വിഷയത്തില്‍ ഉറച്ചുനിന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ അസംബ്ലിയില്‍ പങ്കെടുത്ത ട്രംപ്, ഇസ്രയേലിനു പ്രത്യക്ഷ പിന്തുണ നല്‍കിയെങ്കിലും ഗാസയിലെ യുദ്ധം നിര്‍ത്തുന്നതിനും വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതില്‍നിന്ന് ഇസ്രയേലിനെ വിലക്കുന്നതുമായും ബന്ധപ്പെട്ടു ധവളപത്രം ഇറക്കിയെന്നും ഇതില്‍ വിശദമായി പദ്ധതികള്‍ പ്രതിപാദിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഗാസ പിടിച്ചെടുക്കാനുള്ള അതിരൂക്ഷ യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിനെതിരേ ആഗോള പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇതുവ െ65,000 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണു വിവരം. ആഗോള ഹംഗര്‍ മോണിട്ടറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കടുത്ത പട്ടിണിയിലാണെന്നും പറയുന്നു. നേരത്തേ ഇസ്രയേലിന് കോടിക്കണക്കിന്റെ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാനുള്ള അനുമതി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ചിരുന്നു. ഹമാസിനെതിരായ പോരാട്ടത്തില്‍ പന്തുണ നല്‍കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. നിലവിലെ…

    Read More »
  • താലിബാന്‍ ‘വിസ്മയ’ത്തില്‍നിന്ന് രക്ഷപ്പെട്ടു; ചരിത്ര നേട്ടവുമായി അഫ്ഗാന്‍ വനിതാ അഭയാര്‍ഥി ടീം; രാജ്യാന്തര മത്സരം ഉടന്‍; മത കോടതികളുടെ വിലക്കില്ല; കളിക്കളത്തില്‍ അവര്‍ യഥാര്‍ഥ പോരാളികള്‍

    ദുബായ്: താലിബാന്‍ ഭരണകൂടം അഫ്ഗാന്‍ പിടിച്ചതിനു പിന്നാലെ രാജ്യവിട്ട വനിതകളുടെ ഫുട്‌ബോള്‍ ടീം ആദ്യമായി രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നു. അഫ്ഗാന്‍ സ്ത്രീകളുടെ റെഫ്യൂജി ടീമാണ് നാലു സൗഹൃദ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം യുഎഇയില്‍ അടുത്തമാസം രാജ്യാന്തര മത്സരത്തിന് ഇറങ്ങുക. ഫിഫയാക്ക് ഇക്കാര്യം ബുധനാഴ്ച വ്യക്തമാക്കിയത്. 2021ല്‍ താലിബാന്‍ അധികാരത്തിലെത്തിയശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലടക്കം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം സ്ത്രീകളുടെ സ്‌പോര്‍ട്‌സ് പങ്കാളിത്തത്തിനും വിലക്കേര്‍പ്പെടുത്തി. ഫുട്‌ബോള്‍ കളിക്കാര്‍ക്ക് മതവിചാരണ ഭയന്നു രാജ്യം വിടേണ്ടിയും വന്നു. ‘ഫിഫ യുണൈറ്റ്‌സ്: വനിതാ പരമ്പര’ ടൂര്‍ണമെന്റ് ഒക്ടോബര്‍ 23 മുതല്‍ 29 വരെ ദുബായില്‍ നടക്കും, യുഎഇ, ചാഡ്, ലിബിയ എന്നീ രാജ്യങ്ങളുടെ പതിവു ടീമുകള്‍ക്കൊപ്പം അഫ്ഗാന്‍ അഭയാര്‍ഥി സ്‌ക്വാഡും മത്സരിക്കും. എല്ലാ സ്ത്രീകള്‍ക്കും ഫുട്‌ബോളില്‍ അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഫിഫ ഇത്തരമൊരു മത്സരം ഒരുക്കുന്നതെന്നും കായികരംഗത്തിന്റെ മുന്നേറ്റത്തിന് ഇത്തരം മത്സരങ്ങള്‍ ആവശ്യമാണെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാറ്റിനോ പറഞ്ഞു. ‘ഈ മത്സരത്തിനു ഗ്രൗണ്ടിലും പുറത്തും പ്രതികരണങ്ങളുണ്ടാക്കാന്‍ കഴിയുമെന്നു ഞങ്ങള്‍ക്കറിയാം.…

    Read More »
  • അതിക്രമം തടയല്‍ നിയമം, സംവരണ പരിധി ഉയര്‍ത്തല്‍ ; പിന്നോക്ക വിഭാഗങ്ങളെ ലക്ഷ്യം വെച്ച് 10 ന്യായ് വാഗ്ദാനങ്ങള്‍ ; ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്ത്യാസഖ്യത്തിന്റെ നീക്കം

    ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 10 ന്യായ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം. അതിക്രമം തടയല്‍ നിയമം, സംവരണ പരിധി ഉയര്‍ത്തല്‍, എന്നിങ്ങനെ 10 വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചത്. പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം പാസാക്കും. പിന്നോക്ക വിഭാഗത്തിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കും. സ്വകാര്യ സ്‌കൂളുകളില്‍ നീക്കി വെച്ചിരിക്കുന്ന സീറ്റുകളില്‍ പകുതി പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ക്കായി സംവരണം ചെയ്യും. തദ്ദേശസ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 20 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി ഉയര്‍ത്തും. യുപിഎസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ആണ് ഇത് നടപ്പികള്‍ക്കുന്നതെന്നും ഇന്ത്യ സഖ്യം വ്യക്തമാക്കി. പാര്‍ലമെന്റില്‍, പ്രധാനമന്ത്രി മോദിയുടെ മുന്നില്‍ ഞാന്‍ രണ്ട് കാര്യങ്ങള്‍ പറഞ്ഞു. രാജ്യമെമ്പാടും ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണമെന്നതാണ് ആദ്യം, രണ്ടാമതായി, 50% സംവരണ മതില്‍ ഞങ്ങള്‍ തകര്‍ക്കണമെന്നുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ”15 ദിവസത്തെ വോട്ടര്‍ അധികാര്‍ യാത്രയില്‍ ഞങ്ങള്‍ ബീഹാറിലെ വിവിധ ജില്ലകളില്‍ പോയി ഭരണഘടന…

    Read More »
  • ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയാന്‍ കൃത്രിമമഴയും പരീക്ഷിക്കാനൊരുങ്ങുന്നു ; തലസ്ഥാനത്ത് പരീക്ഷിക്കുന്ന ക്ലൗഡ് സീഡിംഗ് തീയതിയും സമയപരിധിയും വെളിപ്പെടുത്തി

    ന്യൂഡല്‍ഹി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് അംഗീകൃത ഓപ്പറേഷന്‍ മാനുവലുകള്‍ക്ക് അനുസൃതമായി ക്ലൗഡ് സീഡിംഗ് പ്രവര്‍ത്തനം നടത്താന്‍ അനുമതി. ഇതോടെ ഡല്‍ഹി ഇന്ത്യയിലെ ആദ്യത്തെ കൃത്രിമമഴയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ആസൂത്രണം ചെയത് പദ്ധതിയാണിത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, ക്ലൗഡ് സീഡിംഗ് പ്രവര്‍ത്തനം 2025 ഒക്ടോബര്‍ 1-ന് ആരംഭിക്കും. കൂടാതെ, ഐഐടി കാണ്‍പൂരിനും അധികാരികള്‍ക്കും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൃത്രിമ മഴ അല്ലെങ്കില്‍ ക്ലൗഡ് സീഡിംഗ് പ്രക്രിയ ഒക്ടോബര്‍ 10-ന് ആരംഭിച്ച് നവംബര്‍ 11-ന് അവസാനിക്കും. അതായത്, ഇത് ഏകദേശം രണ്ട് മാസത്തോളം ദില്ലിയില്‍ തുടരും. വിമാനവും ജീവനക്കാരും, എഞ്ചിനീയര്‍മാരും ഡിജിസിഎയുടെ നിരീക്ഷണത്തിലായിരിക്കണമെന്നും, പൈലറ്റുമാര്‍ക്ക് നിലവിലെ പ്രൊഫഷണല്‍ ലൈസന്‍സും മെഡിക്കല്‍ ഫിറ്റ്‌നസ് കറന്‍സിയും ഉണ്ടായിരി ക്കണമെന്നും ഡിജിസിഎ നിര്‍ദ്ദേശിച്ചു. ദില്ലിയില്‍, വായുവിലെ മലിനീകരണങ്ങളെ ഒഴിവാ ക്കുന്നതിനായി ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമ…

    Read More »
  • പ്രത്യേക പരിഗണനയും സംസ്ഥാന പദവിയും വേണം ; നേപ്പാളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കണ്ട പുതിയ തലമുറയുടെ പ്രതിഷേധത്തീ ലഡാക്കിലും, പ്രകടനക്കാര്‍ ബിജെപി ഓഫീസിനും തീയിട്ടു

    ലെ: നേപ്പാളില്‍ ആഴ്ചകള്‍ക്ക് മുമ്പ് കണ്ട ജെന്‍സീ പ്രതിഷേധം ലഡാക്കിലേക്ക്. പ്രതിഷേധത്തിനായി രംഗത്തിറങ്ങിയ പുതുതലമുറ യുവാക്കള്‍ സിആര്‍പിഎഫ് വാഹനത്തിന് തീയിട്ടു. ചില യുവാക്കള്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിചാര്‍ജും നടത്തി. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ലഡാക്കിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന കാലാവസ്ഥാ പ്രവര്‍ത്തക സോനം വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് ലേയില്‍ ഇന്ന് പുതുതലമുറയുടെ പ്രതിഷേധ പ്രകടനം നടന്നത്. ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം ലഡാക്കിലെ ജെന്‍സീ ഏറ്റെടുത്തതോടെയാണ് സ്ഥിതിഗതികള്‍ കൈവിട്ടുപോയത്. സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ 15 ദിവസമായി പ്രതിഷേധം നടന്നുവരുകയിരുന്നു. കേന്ദ്ര സര്‍ക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. പ്രതിഷേധത്തിനിടെ ഏതാനും യുവാക്കള്‍ ലേയിലെ ബിജെപി ഓഫീസിന് തീയിട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീര്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീര്‍ ഒരു…

    Read More »
  • കുല്‍ഗാം ജില്ലക്കാരനായ 26 വയസ്സുള്ള മുഹമ്മദ് യൂസഫ് കടാരി ; പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായിച്ച ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

    ശ്രീനഗര്‍: ഇന്ത്യാ പാകിസ്താന്‍ ബന്ധം വഷളാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് സഹായി ച്ച ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കുല്‍ഗാം ജില്ലക്കാരനായ 26 വയസ്സുള്ള മുഹമ്മദ് യൂസഫ് കടാരിയാണ് അറസ്റ്റിലായത്. ഈ പ്രദേശത്ത് നടന്ന ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് ഇയാള്‍ അറസ്റ്റിലായത്. കൊല്ലപ്പെട്ട ഭീകരര്‍ക്ക് ഇയാള്‍ സഹായങ്ങള്‍ നല്‍കിയിരുന്നതായി കരുതപ്പെടുന്നു. ഓപ്പറേ ഷന്‍ മഹാദേവ് സമയത്ത് കണ്ടെടുത്ത ആയുധങ്ങളും മറ്റ് വസ്തുക്കളും വിശകലനം ചെയ്തതി നെ തുടര്‍ന്നാണ് കടാരിയെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, ജൂലൈ 29-ന് ശ്രീനഗറിന് പുറത്ത് നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ ആര്‍മി പാരാ കമാന്‍ഡോകള്‍ മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് കാരണമായ ആക്രമണത്തിന്റെ സൂത്ര ധാരന്‍ സുലൈമാന്‍ എന്ന ആസിഫും ഈ സംഘത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ട മറ്റ് രണ്ട് പേരായ ജിബ്രാനും ഹംസ അഫ്ഗാനിയും മുന്‍പ് നടന്ന ആക്രമണങ്ങളില്‍ പങ്കെടുത്ത വരാണ്. 2024 ഒക്ടോബറില്‍ നടന്ന സോനമാര്‍ഗ്…

    Read More »
  • അമേരിക്കക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന ഇന്ത്യാക്കാരെ തേടി ജര്‍മ്മനി ; ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക് മേഖലകളിലെ ”അതിവിദഗ്ദ്ധരായ ഇന്ത്യക്കാരെ” ജര്‍മ്മനിയിലേക്ക് സ്വാഗതം ചെയ്തു

    ന്യൂഡല്‍ഹി: അമേരിക്ക കുടിയേറ്റം നിയന്ത്രിക്കാന്‍ എച്ച്-1ബി വിസ ഫീസ് 100,000 ഡോളറായി ഉയര്‍ത്തി ഇന്ത്യാക്കാരെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ജര്‍മ്മനി ഈ അവസരം ഉപയോഗിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തുകയാണ് ജര്‍മ്മനി. ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക് മേഖലകളിലെ ”അതിവിദഗ്ദ്ധരായ ഇന്ത്യക്കാരെ” ജര്‍മ്മനിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ജര്‍മ്മന്‍ അംബാസഡര്‍ ഫിലിപ്പ് അക്കര്‍മാന്‍ ആഹ്വാനം ചെയ്തു. ‘എല്ലാ അതിവിദഗ്ദ്ധരായ ഇന്ത്യക്കാരോടുമുള്ള എന്റെ ആഹ്വാനമാണിത്. സ്ഥിരതയുള്ള കുടിയേറ്റ നയങ്ങളും, ഐടി, മാനേജ്മെന്റ്, സയന്‍സ്, ടെക് മേഖലകളില്‍ മികച്ച തൊഴിലവസരങ്ങളുമുള്ള രാജ്യമാണ് ജര്‍മ്മനി,’ ചൊവ്വാഴ്ച എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അക്കര്‍മാന്‍ കുറിച്ചു. പോസ്റ്റിനൊപ്പം പങ്കുവെച്ച വീഡിയോയില്‍, ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നവരില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്തെ അമേരിക്കയുടെ കുടിയേറ്റ നയങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്, ജര്‍മ്മന്‍ അംബാസഡര്‍ തന്റെ രാജ്യത്തിന്റെ കുടിയേറ്റ നിയമങ്ങളെ ജര്‍മ്മന്‍ കാറുകളുമായി താരതമ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വിശ്വസനീയമായ വാഹനങ്ങളിലൊന്നാണ് ജര്‍മ്മന്‍…

    Read More »
  • ‘എന്റെ മുറിയിലേക്ക് വരൂ… ഞാന്‍ നിങ്ങളെ വിദേശയാത്രയ്ക്ക് കൊണ്ടുപോകാം, അതിന് പണം നല്‍കേണ്ടതില്ല’ ; ആള്‍ദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി തന്റെ ഇരകള്‍ക്ക് അയച്ച സന്ദേശം

    ന്യൂഡല്‍ഹി: ‘എന്റെ മുറിയിലേക്ക് വരൂ… ഞാന്‍ നിങ്ങളെ വിദേശയാത്രയ്ക്ക് കൊണ്ടുപോകാം, അതിന് പണം നല്‍കേണ്ടതില്ല’ – ഡല്‍ഹിയിലെ പോഷ് വസന്ത് കുഞ്ചിലുള്ള ഒരു സ്വകാര്യ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ‘ഡയറക്ടര്‍’ ആയ ‘സ്വാമി ചൈതന്യാനന്ദ സരസ്വതി’ തന്റെ സംരക്ഷണയിലുള്ള യുവതികള്‍ക്കയച്ച അശ്ലീല സന്ദേശങ്ങളില്‍ ഒന്നാണിത്. ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ 50 യുവതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് കണ്ടെടുത്ത വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഡസന്‍ കണക്കിന് സ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി. ഇതില്‍ അശ്ലീല സന്ദേശങ്ങളും നിര്‍ബന്ധിച്ചുള്ള ശാരീരിക ബന്ധവും ഉള്‍പ്പെടുന്നു. ഒരു സന്ദേശത്തില്‍ ‘സ്വാമി ചൈതന്യാനന്ദ’ ഒരു യുവതിയെ പണം വാഗ്ദാനം ചെയ്ത് വശീകരിക്കുന്നുണ്ട്. മറ്റൊരാളെ മോശം മാര്‍ക്ക് നല്‍കാമെന്ന് ഭീഷണിപ്പെടുത്തുന്നു; ‘… നിങ്ങള്‍ എന്നെ അനുസരിച്ചില്ലെങ്കില്‍, ഞാന്‍ നിങ്ങളെ തോല്‍പ്പിക്കും…’ എന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുന്നു. ഇതുവരെയുള്ള അന്വേഷണത്തെയും കണ്ടെടുത്ത സന്ദേശങ്ങളെയും അടിസ്ഥാനമാക്കി, ഒഡീഷയില്‍ ജനിച്ച പാര്‍ത്ഥസാരഥി എന്ന ‘സ്വാമി ചൈതന്യാനന്ദ’ കഴിഞ്ഞ 16…

    Read More »
  • 2025 ലെ നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്ക് ; എംബിബിഎസ് പ്രവേശന ദിവസം 19 കാരന്‍ ആത്മഹത്യ ചെയ്തു ; ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആത്മഹത്യാകുറിപ്പ്

    പൂനെ: 2025 ലെ നീറ്റ് പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കും ഒബിസി വിഭാഗത്തില്‍ 1475 അഖിലേന്ത്യാ റാങ്ക് നേടുകയും ചെയ്ത വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജ് പ്രവേശന ദിവസം തന്നെ ആത്മഹത്യ ചെയ്തു. തനിക്ക് ഡോക്ടര്‍ ആകേണ്ടെന്ന് പറഞ്ഞു കൊണ്ട് മെഡിക്കല്‍ പഠനത്തിന്റെ ആദ്യ ദിവസം മരണത്തിന് കീഴടങ്ങിയത് അനുരാഗ് അനില്‍ ബോര്‍ക്കര്‍ എന്ന 19 കാരനാണ്. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയില്‍ നിന്നുള്ളയാളാണ് അനുരാഗ്. ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് എഴുതിയതായി റിപ്പോര്‍ട്ടുണ്ട്. സിന്ധേവാഹി താലൂക്കിലെ നവാര്‍ഗാവില്‍ താമസിക്കുന്ന അനുരാഗ് കുടുംബത്തോടൊപ്പം താമസിക്കുന്ന അനുരാഗ് വലിയ വിജയത്തെ തുടര്‍ന്ന് എംബിബിഎസ് കോഴ്സിന് പ്രവേശനത്തിനായി ഗോരഖ്പൂരിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലേക്ക്് പോകുന്നതിന് തൊട്ടുമുമ്പായിരുന്നു വീട്ടില്‍ ആത്മഹത്യ ചെയ്തത്. പോലീസ് പറയുന്നതനുസരിച്ച് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ അനുരാഗിനെ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കുറിപ്പിലെ ഉള്ളടക്കം മാധ്യമങ്ങള്‍ക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും, ഡോക്ടറാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അനുരാഗ് എഴുതിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല,…

    Read More »
  • സ്വന്തം മനുഷ്യരെ ബോംബിട്ട് കൊല്ലുന്നതിന് പകരം ചാകുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ നോക്കൂ ; ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ആക്രമണത്തില്‍ പാകിസ്താനെ പരിഹസിച്ച് യുഎന്‍ സമ്മേളനത്തില്‍ ഇന്ത്യ

    ന്യൂഡല്‍ഹി: സ്വന്തം പ്രദേശത്ത് തന്നെ ബോംബിട്ട് സ്വന്തം ആളുകളെ കൊലപ്പെടുത്തുന്നതിന് പകരം അനുദിനം മരിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്താന് ഉപദേശം നല്‍കി യുഎന്‍ സമ്മേളനത്തില്‍ ഇന്ത്യ. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ തിറ താഴ്വരയിലെ മത്രെ ദാര ഗ്രാമത്തില്‍ പാകിസ്ഥാന്‍ വ്യോമസേന സ്വന്തം ജനങ്ങളെ ബോംബിട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ ശാസന. യുഎന്‍എച്ച്ആര്‍സി സെഷന്റെ അജണ്ട ഇനം 4 വേളയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ക്ഷിതിജ് ത്യാഗി പാകിസ്താനെ കൊട്ടിയത്. സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുന്നതിന് പകരം സ്വന്തം സമ്പദ്വ്യവസ്ഥയെ രക്ഷിക്കുന്നതിലാണ് പാകിസ്താന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഇന്ത്യ പറഞ്ഞു. ‘അടിസ്ഥാനരഹിതവും പ്രകോപനപരവുമായ’ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ അന്താരാഷ്ട്ര ഫോറത്തെ ദുരുപയോഗം ചെയ്യുകയാണ് ഇന്ത്യയെന്നായിരുന്നു പാകിസ്താന്റെ മറുപടി. ”ഞങ്ങടെ പ്രദേശങ്ങള്‍ മോഹിക്കുന്നതിനുപകരം, അവര്‍ നിയമവിരുദ്ധമായ അധിനിവേശത്തിന് കീഴിലുള്ള ഇന്ത്യന്‍ പ്രദേശം ഒഴിപ്പിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ഒരു സമ്പദ്വ്യവസ്ഥ, സൈനിക ആധിപത്യത്താല്‍ സ്തംഭിച്ച ഒരു രാഷ്ട്രീയം, പീഡനത്താല്‍ കറ പുരണ്ട മനുഷ്യാവകാശ രേഖ എന്നിവയെ രക്ഷിക്കുന്നതില്‍…

    Read More »
Back to top button
error: