India

  • ചില്ലറത്തര്‍ക്കം  ഒഴിവാക്കാം; പൊതുഗതാഗതത്തിലും വരുന്നു ഡിജിറ്റല്‍ പണമിടപാട്

    ബസില്‍ കയറിയാല്‍ യാത്രക്കാരെയും കണ്ടക്ടറെയും ഒരുപോലെ വലയ്ക്കുന്നതാണ് ചില്ലറപ്രശ്‌നം. കടകളിലും മറ്റും യു.പി.ഐ വഴിയും മറ്റുമുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ സാധാരണമായപ്പോള്‍ ചില്ലറത്തര്‍ക്കങ്ങള്‍ പഴങ്കഥയായിരുന്നു. ഇനിയിതാ, പൊതുഗതാഗത സംവിധാനത്തിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ഡിജിറ്റല്‍ പണമിടപാട് സംവിധാനം. ബസ്, ബോട്ട്, മെട്രോ, ട്രെയിന്‍ എന്നിവയ്ക്ക് പുറമേ ടോള്‍, പാര്‍ക്കിംഗ് തുടങ്ങിയവയ്ക്കും ഡിജിറ്റലായി പണമിടപാട് സാധ്യമാക്കുന്ന പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനം (PPI) ഒരുക്കാന്‍ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (NBFC) റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. യാത്രക്കാര്‍ക്ക് അതിവേഗവും തര്‍ക്കരഹിതമായും പണമിടപാടുകള്‍ നടത്താന്‍ ഇത് സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു. മിനിമം വിവരങ്ങള്‍ (KYC) മാത്രം നല്‍കി പ്രീപെയ്ഡ് പേയ്‌മെന്റ് സൗകര്യം നേടാന്‍ ഇടപാടൂകാര്‍ക്ക് ഇതുവഴി സാധിക്കും. അതേസമയം ടിക്കറ്റെടുക്കുക, വിവിധ ഫീസുകള്‍ അടയ്ക്കുക എന്നീ ആവശ്യങ്ങള്‍ക്കു മാത്രമേ ഈ സൗകര്യം ഉപയോഗിക്കാനാകൂ. പണം മറ്റൊരാള്‍ക്ക് കൈമാറാനോ പണം പിന്‍വലിക്കാനോ കഴിയില്ല.

    Read More »
  • ഗുജറാത്തിലെ 341 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയില്‍

    ഗാന്ധിനഗർ: ഗുജറാത്തിലെ 341 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയില്‍.കോണ്‍ഗ്രസ് എംഎല്‍എയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണനയുടെ കണക്കുകള്‍ പുറത്തുവന്നത്. 2023 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ചാണ് 341 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്. സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറവായത്, അധ്യാപകരുടെ എണ്ണം കുറവായത്, ചില ക്ലാസ് മുറികള്‍ ഉപയോഗിക്കാനാകാത്ത അവസ്ഥയിലായതിനാല്‍, കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമില്ല തുടങ്ങിയ കാരണങ്ങളാണ് ഒറ്റമുറി സ്‌കൂളുകള്‍ തുടരുന്നതിന് പിന്നിലെന്നാണ്  ന്യായങ്ങള്‍. അതേസമയം കഴിഞ്ഞ ദിവസം ഗുജറാത്തിലെ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കണക്കും പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 1,606 ആയി ഉയര്‍ന്നുവെന്നായിരുന്നു അത്. കോണ്‍ഗ്രസ് എംഎല്‍എ തുഷാര്‍ ചൗധരിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി കുബേര്‍ ദിന്‍ഡോ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    Read More »
  • ഡല്‍ഹിയില്‍ 4 സീറ്റില്‍ എഎപി, 3 സീറ്റ് കോണ്‍ഗ്രസിന്; പഞ്ചാബില്‍ ‘അപ്‌ന അപ്ന’

    ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി സീറ്റ് ധാരണയായി. ഡല്‍ഹിയിലെ ഏഴുസീറ്റുകളില്‍ നാലെണ്ണത്തില്‍ ആംആദ്മി പാര്‍ട്ടിയും മൂന്നു സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കും. ചാന്ദിനി ചൗക്ക്, നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലങ്ങളിലാവും കോണ്‍ഗ്രസ് മത്സരിക്കുക. ന്യൂഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി മണ്ഡലങ്ങളില്‍ എഎപി കളത്തിലിറങ്ങും. ഹരിയാനയില്‍ ഒരു സീറ്റ് ആംആദ്മി പാര്‍ട്ടിക്കു നല്‍കും. ഒന്‍പത് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ചണ്ഡീഗഡിലെ ഒരു സീറ്റിലും ഗോവയില്‍ 2 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ തീരുമാനമായി. പഞ്ചാബില്‍ കോണ്‍ഗ്രസും എഎപിയും വെവ്വേറെ മത്സരിക്കും. ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റുകളില്‍ 24 എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കും. രണ്ട് സീറ്റില്‍ എഎപി മത്സരിക്കും. ഭറൂച്ച്, ഭവ്‌നഗര്‍ സീറ്റുകളിലാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റും ബിജെപിയാണ് നേടിയത്. അന്ന് കോണ്‍ഗ്രസും എഎപിയും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചിരുന്നത്. അഞ്ചിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് എഎപിയും രണ്ടാമതെത്തി. 2004ല്‍ കോണ്‍ഗ്രസ് ആറ് സീറ്റും…

    Read More »
  • മത്സരശേഷം ഹൃദയാഘാതം; കര്‍ണാടക ക്രിക്കറ്റ് താരം ഗ്രൗണ്ടില്‍ വീണുമരിച്ചു

    ബംഗളൂരൂ: ക്രിക്കറ്റ് മത്സരശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കര്‍ണാടക ക്രിക്കറ്റ് താരം കെ ഹൊയ്സാല മരിച്ചു. 34 വയസായിരുന്നു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത്ത് സോണ്‍ ടൂര്‍ണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്സാലയ്ക്ക് ഹൃദയാഘാതമുണ്ടായത്. ബംഗളൂരുവിലെ ആര്‍എസ്ഐ മൈതാനത്ത് തമിഴ്നാടിനെതിരെ കര്‍ണാടകയുടെ മത്സരം കഴിഞ്ഞ ശേഷമായിരുന്നു സംഭവം. വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ, താരം കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് ബോധരഹിതനായി കുഴഞ്ഞുവീഴുകയായിരുന്നു. മൈതാനത്തുവച്ചുതന്നെ മറ്റു ടീമംഗങ്ങള്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമികശുശ്രൂഷ നല്‍കി. ഹൊയ്സാലയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണാടകയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചശേഷമായിരുന്നു ഹോയ്‌സാലയുടെ അപ്രതീക്ഷിത വിടവാങ്ങല്‍. മത്സരത്തില്‍ 13 പന്തില്‍ 13 റണ്‍സെടുത്ത ഹൊയ്സാല ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. കര്‍ണാടക ടീമില്‍ അണ്ടര്‍ 25 വിഭാഗത്തെ പ്രതിനിധീകരിച്ചു കളിച്ചിരുന്നയാളാണ് ഹൊയ്സാല. കര്‍ണാടക പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്.  

    Read More »
  • സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും ഫോണില്‍ തെളിയും; വൈകാതെ നടപ്പാക്കും

    ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിലെത്തുന്ന കോളുകളില്‍ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണാം. നമ്പറിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷന്‍ (സിഎന്‍എപി) രാജ്യത്ത് വൈകാതെ നടപ്പാക്കാന്‍ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ശുപാര്‍ശ ചെയ്തു. തട്ടിപ്പ് കോളുകള്‍ തടയുകയാണ് ലക്ഷ്യം. ഇത് നടപ്പാക്കിയാല്‍ ‘ട്രൂകോളര്‍’ ആപ്പില്ലാതെ തന്നെ, ഫോണ്‍ വിളിക്കുന്നത് ആരെന്ന് നമുക്കറിയാം. ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി സൗകര്യം പ്രവര്‍ത്തിപ്പിക്കുന്ന തരത്തിലായിരിക്കും സൗകര്യം. ഒരാള്‍ക്ക് പേര് മറച്ചുവയ്ക്കണമെങ്കില്‍ അതിനും സംവിധാനമുണ്ടാകും. സിം എടുക്കാനുപയോഗിച്ച കെവൈസി (നോ യുവര്‍ കസ്റ്റമര്‍) തിരിച്ചറിയല്‍ രേഖയിലെ പേരായിരിക്കും സ്‌ക്രീനില്‍ ദൃശ്യമാവുക. രേഖയിലുള്ള പേര് പിന്നീട് മാറ്റിയവര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്‍കി തിരുത്താനും സൗകര്യമുണ്ടാകും. രാജ്യമാകെ നടപ്പാക്കും മുന്‍പ് ഒരു ടെലികോം സര്‍ക്കിളില്‍ പരീക്ഷണം നടത്തും. കമ്പനികളുടെ ബള്‍ക്ക് കോര്‍പറേറ്റ് കണക്ഷനുകളില്‍ നിന്നുള്ള കോളുകളില്‍ ട്രേഡ്മാര്‍ക്ക് പേര്, ട്രേഡ് നെയിം തുടങ്ങിയവ ദൃശ്യമാകും. ടെലികോം കമ്പനികളുമായി നീണ്ട കൂടിയാലോചന നടത്തിയാണ് ട്രായ്…

    Read More »
  • നിര്‍മല സീതാരാമൻ  തിരുവനന്തപുരത്ത് മത്സരിക്കുമോ…? രാജീവ് ചന്ദ്രശേഖറിനെ തള്ളി ബിജെപി ഉന്നതതല സര്‍വ്വേ

         തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ സ്ഥാനാര്‍ഥിയാക്കണം   എന്ന്, ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ ആഭ്യന്തര സര്‍വേയില്‍ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ഥിയാവുന്നതിനോട് പ്രവര്‍ത്തകര്‍ക്കു താത്പര്യമില്ലെന്നും ഇക്കാര്യം അവര്‍ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് ശശി തരൂരിനെപ്പോലെ ഒരാളെ നേരിടാന്‍ നിര്‍മലയെപ്പോലെ ഒരാള്‍ക്കേ കഴിയൂവെന്നാണ് സര്‍വേയില്‍ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടത്. സംസ്ഥാന ഭാരവാഹികളും തിരുവനനന്തപുരത്തെ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുമാണ് സര്‍വേയില്‍ അഭിപ്രായം അറിയിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍, നടന്‍ സുരേഷ് ഗോപി, മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ പേരുകളും ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍, ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് എന്നീ പേരുകളും സര്‍വേയില്‍ നിര്‍ദേശിക്കപ്പെട്ടു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ഥിയാവും എന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നതിനിടെ, ഇതിനോട് പ്രവര്‍ത്തകര്‍ എതിര്‍പ്പ് അറിയിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ദേശീയ നേതൃത്വം ഇതുവരെ…

    Read More »
  • പണം തിരിച്ചു തരുമ്പോള്‍ മടക്കിത്തരാം; ബൈജൂസിന്റെ ഓഫീസില്‍നിന്ന് രക്ഷിതാക്കള്‍ ടിവി എടുത്തുകൊണ്ടുപോയി

    ന്യൂഡല്‍ഹി: റീഫണ്ട് നല്‍കാത്തതിനാല്‍ ബൈജൂസിന്റെ ഓഫീസില്‍ നിന്ന് ടിവി എടുത്തുകൊണ്ടുപോയി രക്ഷിതാക്കള്‍. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ റീഫണ്ട് പണം തിരികെ നല്‍കണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം ലഭിക്കാതായതോടെ ബൈജൂസിന്റെ ഓഫീസില്‍ നിന്ന് ടിവി എടുത്തുകൊണ്ടു പോവുകയായിരുന്നു. അമ്മ സമീപത്ത് നില്‍ക്കുന്നതും പിതാവും മകനും ചേര്‍ന്ന് ഓഫീസിനുള്ളില്‍ കയറി ടിവി ഇളക്കിയെടുക്കുന്നതും വീഡിയോയില്‍ കാണാം. റീഫണ്ട് നല്‍കുമ്പോള്‍ ഈ ടിവി തിരിച്ചു തരാമെന്ന് കുടുംബം ജീവനക്കാരോട് പറയുന്നതായും വീഡിയോയില്‍ കാണാം. ഏകദേശം രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. അതേസമയം, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് ഇഡി ബ്യൂറോ ഓഫ് ഇമിഗ്രേഷനെ സമീപിച്ചത്.

    Read More »
  • അസമില്‍ മുസ്ലിം വിവാഹനിയമം റദ്ദാക്കി; ഏകീകൃത സിവില്‍കോഡിലേക്കുള്ള ആദ്യ ചുവടുവെപ്പ്

    ഗുവാഹത്തി: മുസ്ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷന്‍ നിയമം റദ്ദാക്കാന്‍ അസം മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ നീക്കം. നേരത്തെ രാജ്യത്താദ്യമായി ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് പാസാക്കിയിരുന്നു. അസമിലും നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു. ഫെബ്രുവരി 28-ന് ആരംഭിക്കുന്ന അസം നിയമസഭാ സമ്മേളനത്തില്‍ മുസ്ലിം വിവാഹ നിയമം റദ്ദാക്കുന്ന ബില്‍ അവതരിപ്പിക്കും. ഇതിന് മുന്നോടിയായാണ് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ നിയമം റദ്ദാക്കുന്നതിന് അംഗീകാരം നല്‍കിയത്. 2011-ലെ സെന്‍സസ് പ്രകാരം അസം ജനസംഖ്യയുടെ 34 ശതമാനമാണ് ഇസ്ലാം മതവിശ്വാസികളുള്ളത്. ’23-2-2024ന്, അസം മന്ത്രിസഭ, കാലപഴക്കമുള്ള അസം മുസ്ലീം വിവാഹം & വിവാഹമോചന രജിസ്ട്രേഷന്‍ നിയമം റദ്ദാക്കാനുള്ള സുപ്രധാന തീരുമാനമെടുത്തു. വധൂവരന്മാര്‍ക്ക് 18-ഉം 21-ഉം വയസ്സ് ആയിട്ടില്ലെങ്കില്‍ പോലും നിയമപ്രകാരം വിവാഹ രജിസ്ട്രേഷന്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ഈ നിയമത്തില്‍ അടങ്ങിയിരിക്കുന്നു. അസമില്‍ ശൈശവവിവാഹം നിരോധിക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം’, മന്ത്രിസഭാ യോഗത്തിന്…

    Read More »
  • എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ ഇലക്ഷന്‍ ഏജന്റായി മാറിയെന്ന് കെ സി വേണുഗോപാൽ

    ന്യൂഡൽഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിജെപിയുടെ ഇലക്ഷന്‍ ഏജന്റായി മാറിയെന്ന് കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് ഇപ്പോള്‍ പോരാടുന്നത് ബിജെപിയോടല്ല, ഇഡിയോടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.കേരളത്തില്‍ ഇടക്കിടെ വരുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരില്‍ പോയിട്ടില്ല. ജാതിയും മതവും പറഞ്ഞ് കേരളത്തില്‍ വോട്ടു പിടിക്കാം എന്ന മോദിയുടെ ലക്ഷ്യം നടക്കില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സാധാരണ പ്രവര്‍ത്തകരില്‍ നിന്നും കോണ്‍ഗ്രസ് പിരിച്ചെടുത്ത പണമാണ് ബിജെപി കട്ടെടുത്ത് കൊണ്ട് പോയത്. 370 സീറ്റ് മേടിക്കുമെന്ന് പറഞ്ഞയാളാണ് ഇഡിയെ ഉപയോഗിച്ച്‌ പണം പിടിച്ച്‌ പറിച്ചത്. 6000 കോടി രൂപയുടെ ഇലക്‌ട്രല്‍ ബോണ്ടിന്റ വിവരങ്ങള്‍ പുറത്ത് വന്നാല്‍ ബിജെപിയുടെ അഴിമതികള്‍ വെളിപ്പെടും. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

    Read More »
  • ക്ഷേത്രങ്ങളില്‍നിന്ന് നികുതി ഈടാക്കാനുള്ള ബില്ലിന് തിരിച്ചടി; കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പരാജയപ്പെട്ടു

    ബംഗളൂരു: ക്ഷേത്രങ്ങള്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കത്തിനു തിരിച്ചടി. ഒരു കോടിയിലേറെ വരുമാനമുള്ള ക്ഷേത്രങ്ങളില്‍നിന്ന് 10 ശതമാനം നികുതി ഈടാക്കാനുള്ള ബില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പരാജയപ്പെട്ടു. ഇതേ ബില്‍ അസംബ്ലിയില്‍ രണ്ടു ദിവസം മുന്‍പ് പാസാക്കിയിരുന്നു. കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയാണെന്ന് ബിജെപി ആരോപണം ഉന്നയിച്ചതോടെ ബില്‍ വലിയ വിവാദമായിരിക്കുകയാണ്. കര്‍ണാടകയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ എന്‍ഡിഎയ്ക്കാണു കൂടുതല്‍ അംഗങ്ങളുള്ളത്. കോണ്‍ഗ്രസിന് 30 എംഎല്‍സിമാരും ബിജെപിക്ക് 35 എംഎല്‍സിമാണും ജെഡിഎസിന് എട്ട് എംഎല്‍സിമാരുമാണുള്ളത്. ഒരു കോടി രൂപയ്ക്കു മുകളില്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍നിന്ന് 10 ശതമാനവും 10 ലക്ഷം മുതല്‍ 1 കോടി രൂപ വരെ വരുമാനമുള്ള ക്ഷേത്രങ്ങളില്‍നിന്ന് 5 ശതമാനവും നികുതി ഈടാക്കാനുള്ള ബില്ലാണ് കര്‍ണാടക സര്‍ക്കാര്‍ അവതരിപ്പിച്ചത്. ചെറിയ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണ് ബില്‍ അവതരിപ്പിച്ചതെന്നും ബിജെപി അതിനെ എതിര്‍ക്കുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. അതേസമയം എന്തുകൊണ്ടാണ് ക്ഷേത്രങ്ങളെ മാത്രം ലക്ഷ്യമിടുന്നതെന്നും മറ്റ് ആരാധനാലയങ്ങളെ ഒഴിവാക്കുന്നതെന്നും മുന്‍…

    Read More »
Back to top button
error: