India
-
അവരവരെ മാത്രം സ്നേഹിക്കുന്ന കൗമാരക്കാർ അപകടകാരികളായി മാറുമ്പോൾ
മനോജ് ഭാരതി പ്രണയാഭ്യർത്ഥന നിരസിച്ചു. പെൺകുട്ടിയെയും അമ്മയെയും തലശ്ശേരിയിൽ യുവാവ് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. രാവിലെ ഞെട്ടിപ്പിക്കുന്ന വാർത്ത. പ്രണയാഭ്യർത്ഥനയ്ക്കു വഴങ്ങാത്ത പെൺകുട്ടിയെ യുവാവ് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തി…! അടുത്ത ദിവസം വീണ്ടും നടക്കം പകരുന്ന വാർത്ത . നമ്മുടെ പുതുതലമുറയുടെ ശീലങ്ങളിലും സ്വഭാവരീതികളിലും സ്ഫോടനാത്മകമായ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. സാമൂഹ്യ സാഹചര്യങ്ങൾ അനിവാര്യമാക്കിയ മാറ്റങ്ങളാണ് അവയിൽ പലതും. ഇതിൽ നല്ലൊരു ശതമാനവും ഗുണകരമാണെന്നിരിക്കെ, അവഗണിക്കാനാകാത്ത തരത്തിൽ ചില മാറ്റങ്ങൾ ആശങ്കാജനകവുമാകുന്നുണ്ട്. വ്യക്തി ബന്ധങ്ങൾ, സുഹൃത് വലയങ്ങൾ, കുടുംബവുമായുള്ള ഇടപഴകൽ തുടങ്ങിയവയിൽ നിന്നെല്ലാം അകലാനും ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് ചേക്കേറാനും തുടങ്ങിയതോടെ നമ്മുടെ കുട്ടികളിൽ ചിലരെങ്കിലും അവരവരെ മാത്രം സ്നേഹിക്കുന്നവരായി മാറി. അതിന്റെ തിക്തഫലങ്ങളിലൊന്നാണ് സ്നേഹബന്ധങ്ങളിലുണ്ടായ പൊളിച്ചെഴുത്ത്. പുത്തൻ തലമുറയുടെ പ്രണയങ്ങളിലും പലപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. മുൻകാലങ്ങളിൽ പ്രണയബന്ധങ്ങളിലുണ്ടാകുന്ന തകർച്ചകൾ ഉൾക്കൊള്ളാൻ ഒരു പരിധി വരെ കമിതാക്കൾക്കു കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ആറേഴുകൊല്ലമായി സ്ഥിതി അതല്ല. പ്രണയപരാജയം പകയായും കൊലപാതകമായും…
Read More » -
പ്രമുഖ നടി വൈശാലി ടക്കർ ജീവനൊടുക്കി, മുൻ കാമുകൻ ഭീഷണിപ്പെടുത്തി, ശല്യംചെയ്തു എന്ന് ആത്മഹത്യാ കുറിപ്പ്
ഹിന്ദി സീരിയൽ നടി വൈശാലി ടക്കറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ‘യേ രിസ്താ ക്യാ കെഹ്ലാത ഹേ’, ‘സസുരാൽ സിമർ കാ’ എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ്. മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിൽ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൈശാലിയുടെ മുറിയിൽനിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയെന്ന് ഇൻഡോർ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. മുൻ കാമുകൻ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നതായും, വളരെയധികം സമ്മർദത്തിലായിരുന്നു എന്നുമാണ് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. രാവിലെ വൈശാലിയെ കാണാതിരുന്നതിനെ തുടർന്നു പിതാവ് അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു. വൈശാലി അഭിനയരംഗത്തേക്ക് എത്തുന്നത് ‘യേ രിസ്താ ക്യാ കെഹ്ലാത ഹേ’ എന്ന സീരിയലിലൂടെ 2015ലാണ് . സസുരല്‍ സിമര്‍ കായിലെ അഞ്ജലി ഭരദ്വാജ്, സൂപ്പര്‍ സിസ്റ്റേഴ്സിലെ ശിവാനി ശര്‍മ്മ, വിഷ അമൃത്: സിതാരയിലെ നേത്ര സിംഗ് റാത്തോഡ്, മന്മോഹിനി 2…
Read More » -
പ്രഭാസ് നായകനാവുന്ന സലാറിൽ വരദരാജ മന്നാർ എന്ന കഥാപാത്രമായി വ്യത്യസ്ത ഗെറ്റപ്പില്‍ പൃഥ്വിരാജ്
കന്നഡ സിനിമാ മേഖലയ്ക്ക് ഇന്ത്യയൊട്ടാകെ സ്വീകാര്യത നേടിക്കൊടുത്ത ഫ്രാഞ്ചൈസി ആയിരുന്നു കെജിഎഫ്. രണ്ട് ഭാഗങ്ങളായി പ്രശാന്ത് നീല്‍ എന്ന യുവ സംവിധായകന് ഒരുക്കിയ ഫ്രാഞ്ചൈസി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വിജയ ചിത്രങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം നേടി. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിന് ലഭിച്ചിരിക്കുന്ന ഹൈപ്പ്. ഇതുവരെ കന്നഡത്തില്‍ മാത്രം സിനിമകള്‍ ഒരുക്കിയിട്ടുള്ള പ്രശാന്ത് ആദ്യമായി തെലുങ്കില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് മലയാളി സിനിമാപ്രേമികളിലും കൗതുകമുണര്‍ത്തിയ വസ്തുതയാണ്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. വരദരാജ മന്നാര്‍ എന്നാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കെജിഎഫിന്റേതിന് സമാനമായ കളര്‍ ടോണുകളിലാണ് ചിത്രത്തിന്റെ ഇതുവരെ പുറത്തെത്തിയ പബ്ലിസിറ്റി മെറ്റീരിയലുകള്‍ എല്ലാം. പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്കും അതുപോലെ തന്നെ. കറുത്ത ഗോപിക്കുറിയണിഞ്ഞ് കഴുത്തിലും മൂക്കിലുമെല്ലാം ആഭരണങ്ങള്‍ അണിഞ്ഞ്…
Read More » -
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുത്; കേന്ദ്രം പിൻമാറണം; മോദിക്ക് കത്തയച്ച് സ്റ്റാലിൻ
ചെന്നൈ : ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കത്ത്. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാനങ്ങളുടെ ന്യായമായ ഭയവും അതൃപ്തിയും കേന്ദ്രം പരിഗണിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. 1965ൽ ഒട്ടേറെ യുവാക്കൾ ജീവൻ ബലികൊടുത്ത ഭാഷാസമരത്തെപ്പറ്റിയും സ്റ്റാലിൻ കത്തിൽ ഓർമിപ്പിക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം അപ്രായോഗികവും രാജ്യത്തെ ഭിന്നിപ്പിക്കുന്നതുമാണ്. ഇന്ത്യയുടെ ബഹുഭാഷാ സംസ്കാരം ജനാധിപത്യത്തിന്റെ ഉജ്ജ്വല മാതൃകയാണ്. വ്യതിരിക്തതകളെ കേന്ദ്രസർക്കാർ അംഗീകരിക്കണം. എല്ലാ ഭാഷകൾ സംസാരിക്കുന്നവർക്കും തുല്യാവസരം കിട്ടണം. എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളേയും ഔദ്യോഗിക ഭാഷകളായി അംഗീകരിക്കണം. ഇംഗ്ലീഷിന്റെ ഔദ്യോഗിക ഉപയോഗം ഉറപ്പാക്കുമെന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ഉറപ്പ് പാലിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിനെ രൂക്ഷ ഭാഷയിൽ വിമര്‍ശിച്ച് ഉദയനിധി സ്റ്റാലിനും രംഗത്തെത്തി. ഡിഎംകെ എന്നും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ ചെറുത്തിട്ടുണ്ടെന്നും അത് പാര്‍ട്ടിയുടെ പ്രധാന…
Read More » -
കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണം; സി.പി.എമ്മിന്റേത് പോലെ സഹകരണത്തില്‍ ഒളിച്ചുകളി വേണ്ട: സി.പി.ഐ. കേരളഘടകം
ദില്ലി: കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യം വേണമെന്ന് സി പി ഐ കേരളഘടകം. വിജയവാഡ പാർട്ടി കോൺഗ്രസിലാണ് ആവശ്യമുയർന്നത്. സി പി എമ്മിൻറേത് പോലെ കോൺഗ്രസ് സഹകരണത്തിൽ ഒളിച്ചുകളി വേണ്ട. ബദൽ സഖ്യത്തിൽ വ്യക്തത വേണമെന്നും ആവശ്യം ഉയർന്നു. അതേസമയം പാർട്ടിയിൽ 75 വയസ് പ്രായപരിധി കർശനമായി നടപ്പാക്കാൻ സി പി ഐ തീരുമാനം. പ്രായപരിധിയെ ചൊല്ലി പരസ്യപ്പോര് വരെ കേരളത്തിൽ നടന്നതിനൊടുവിൽ സി പി ഐ കേന്ദ്ര തീരുമാനവും കാനം രാജേന്ദ്രന് അനുകൂലമാകുകയാണ്. സംസ്ഥാന നേതൃത്വം പ്രായപരിധിയിൽ നിലപാട് കടുപ്പിച്ചപ്പോഴും പാർട്ടി കോൺഗ്രസിൽ പിടിവള്ളിയെന്തെങ്കിലും ഉണ്ടാകുമെന്നായിരുന്നു കെ ഇ ഇസ്മായിൽ പക്ഷത്തെ പ്രതീക്ഷ. എന്നാൽ പ്രായപരിധിയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്കാണ് ദേശീയ നേതൃത്വവും എത്തുന്നത്. പാർട്ടിയുടെ നേതൃത്വത്തിൽ യുവാക്കളില്ലെന്ന സംഘടന റിപ്പോർട്ടിയിലെയടക്കം ആത്മവിമർശനത്തിനൊടുവിലാണ് പ്രായപരിധി നിർബന്ധമാക്കാൻ തീരുമാനിക്കുന്നത്. കനയ്യകുമാർ പാർട്ടി വിട്ടതും വിമർശനത്തിന് ആക്കം കൂട്ടിയിരുന്നു. കൗൺസിൽ അംഗങ്ങളുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളിൽ ഒരുപക്ഷേ ഇളവ് നൽകാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ വോട്ടെടുപ്പ്…
Read More » -
രണ്ടാഴ്ച്ച ക്യാമ്പസിൽ വിലസിനടന്നു വിറപ്പിച്ച കടുവ ഒടുവിൽ കെണിയിൽ; ഇനി കാട്ടിലോട്ട്
ഭോപ്പാൽ: കാടിനോട് ചേർന്നുള്ള ജനവാസ മേഖലകളിൽ പലപ്പോഴും വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാറുണ്ട്. എത്ര മുന്നൊരുക്കങ്ങളോടെ കഴിഞ്ഞാലും ഇങ്ങനെയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ തീരാതലവേദനയാണിത്. കൃഷി നശിപ്പിക്കുക- വളർത്തുമൃഗങ്ങളെ കൊല്ലുക എന്ന് തുടങ്ങി മനുഷ്യർക്ക് വരെ ഭീഷണിയാകും വിധത്തിൽ വന്യമൃഗങ്ങൾ കാട്ടിൽ നിന്നിറങ്ങി പ്രശ്നമുണ്ടാക്കുന്ന ഇടങ്ങളുണ്ട്. അത്തരത്തിൽ കഴിഞ്ഞ രണ്ടാഴ്ചയോളമായി മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ ഒരു ക്യാംപസിൽ കടുവ കയറിക്കൂടിയ സംഭവം വാർത്തകളിൽ വലിയ ഇടം നേടിയിരുന്നു. 650 ഏക്കർ വരുന്ന ക്യാംപസ് വളപ്പിലെത്തിയ കടുവ ഇവിടെ നിന്ന് മടങ്ങാൻ കൂട്ടാക്കാതെ ഇവിടെത്തന്നെ കറങ്ങിനടക്കാൻ തുടങ്ങിയതോടെ ക്യാംപസിനകത്ത് തന്നെ ഹോസ്റ്റലിലും ക്വാർട്ടേഴ്സുകളിലുമായി കഴിയുന്ന വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും ഇവരുടെയെല്ലാം കുടുംബങ്ങളുമെല്ലാം ഒരുപോലെ ആശങ്കയിലായിരുന്നു. സാധാരണഗതിയിൽ തൻറെ ഏരിയ വിട്ട് മറ്റൊരിടത്തെത്തുന്ന കടുവ ഒരാഴ്ചയിലധികം അവിടെ തങ്ങുകയില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നത്. എന്നാൽ ക്യാംപസിലെത്തിയ കടുവ രണ്ട് പശുക്കളെയും കൊന്ന ശേഷം വീണ്ടും അവിടെത്തന്നെ കൂടിയതാണ് ഏവരെയും ആശങ്കപ്പെടുത്തിയത്. ഇതിനിടെ വേറെയും കന്നുകാലികളെ ഇതാക്രമിക്കുകയും ചെയ്തു.…
Read More » -
”ഞങ്ങള്‍ മൂന്നു വിവാഹം കഴിക്കും, നിങ്ങള്‍ വിവാഹിതരായ ശേഷം മറ്റ് സ്ത്രീകളുമായി ബന്ധം പുലര്‍ത്തും”
ലഖ്നൗ: ഇതര മതസ്ഥരെയും സന്യാസിമാരെയും സ്ത്രീകളെയും കുറിച്ച് വിവാദ പ്രസ്താവനയുമായി എ.ഐ.എം.ഐ.എം യു.പി അധ്യക്ഷന്‍ ഷൗക്കത്ത് അലി. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന് ഷൗക്കത്ത് അലി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി സംഭാലിലെ ചൗധരി സറായിയില്‍ നടന്ന പരിപാടിയിലാണ് ഷൗക്കത്ത് അലിയുടെ വിവാദ പ്രസ്താവന. ”ഞങ്ങള്‍ മൂന്ന് വിവാഹം കഴിക്കുമെന്ന് ആളുകള്‍ പറയാറുണ്ട്. നമ്മള് മൂന്ന് വിവാഹം ചെയ്താലും സമൂഹത്തില്‍ മൂന്ന് ഭാര്യമാര്‍ക്കും ബഹുമാനം നല്കുന്നു. എന്നാല്‍ നിങ്ങള്‍ വിവാഹിതരായ ശേഷം മറ്റ് മൂന്ന് സ്ത്രീകളുമായി ബന്ധം പുലര്‍ത്തും. നിങ്ങള്‍ ഭാര്യയെയോ മറ്റ് സ്ത്രീകളെയോ ബഹുമാനിക്കുന്നില്ല. ഞങ്ങളുടെ എല്ലാ കുട്ടികളുടെയും പേരുകള്‍ റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കുന്നു” മറ്റ് മതങ്ങളെ പരിഹസിച്ചുകൊണ്ട് ഷൗക്കത്ത് അലി പറഞ്ഞു. മസ്ജിദുകള്‍, മദ്രസകള്‍, മുസ്ലീങ്ങള്‍ എന്നിവയെയാണ് ബി.ജെ.പി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഗ്യാന്‍വാപി പള്ളിയിലെ ജലധാരയെ ശിവലിംഗമായി കണക്കാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സര്‍വേ നടത്തി മദ്രസകളെ ലക്ഷ്യം വച്ചാണ് ബി.ജെ.പി മസ്ജിദുകള്‍ക്കെതിരെ തര്‍ക്കം ഉന്നയിക്കുന്നത്.…
Read More » -
ഹരിയാനയില്‍ യുവതിയെ പിറ്റ് ബുള്‍ കടിച്ചുകീറി; കൈയിലും കാലിലും തലയിലുമായി 50 തുന്നലുകള്‍
അംബാല: ഹരിയാനയിലെ ബലിയാര്‍ ഖുര്‍ദ് ഗ്രാമത്തില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ യുവതിയെയും രണ്ടു കുട്ടികളെയും ആക്രമിച്ചു. നായുടെ ആക്രമണത്തില്‍ യുവതിക്ക് സാരമായി പരുക്കേറ്റു. മൂന്നുപേരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. യുവതിയുടെ കാലിലും കൈയിലും തലയിലും 50 തുന്നലുകള്‍ ഉണ്ട്. കുട്ടികള്‍ രണ്ടുപേരും ശനിയാഴ്ച ആശുപത്രി വിട്ടു. റവാരി ജില്ലയിലെ ബലിയാര്‍ ഖുര്‍ദ് ഗ്രാമത്തിലെ മുന്‍ സര്‍പഞ്ചായ സൂരജിന്റെ വീട്ടിലാണ് പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയെ വളര്‍ത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് സൂരജ് ഭാര്യ ഗീതയ്ക്കൊപ്പം ബൈക്കില്‍ വീട്ടിലെത്തി. ഈ സമയം നായയുടെ കൂട് അടച്ചിരുന്നില്ല. മോട്ടോര്‍ സൈക്കിളില്‍ നിന്ന് ഇറങ്ങിയ ഉടന്‍ നായ ഗീതയെ ആക്രമിക്കുകയും കാലിലും കൈയിലും കടിക്കുകയും ചെയ്തു. മക്കളായ ദക്ഷ്, സുഹാനി എന്നിവരെയും ആക്രമിച്ചു. ശബ്ദം കേട്ട് സമീപവാസികള്‍ സ്ഥലത്തെത്തി സ്ത്രീയെയും കുട്ടിയെയും നായയില്‍നിന്ന് വടികള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. പിറ്റ്ബുള്‍ ഇനത്തിലുള്ള നായ്ക്കളുടെ ആക്രമണ സംഭവങ്ങള്‍ പല നഗരങ്ങളിലും മുന്‍പും ഉണ്ടായിട്ടുണ്ട്.
Read More » -
അഴിമതിക്കേസുകള്‍ അട്ടിമറിക്കാന്‍ അര കോടി കൈക്കൂലി; പഞ്ചാബ് മുന്‍മന്ത്രി അറസ്റ്റില്‍
ഛണ്ഡീഗഡ്: അഴിമതിക്കേസുകളില്‍നിന്ന് രക്ഷിക്കാന്‍ വിജിലന്‍സിന് അര കോടി കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ പഞ്ചാബ് മുന്‍ മന്ത്രി സുന്ദര്‍ശ്യാം അറോറ അറസ്റ്റില്‍. ഇന്നലെ രാത്രി വൈകിയാണ് അറോറ വിജിലന്‍സ് ബ്യൂറോയുടെ പിടിയിലായത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അറോറ. അനധികൃത സ്വത്ത് സമ്പാദനമുള്പ്പെടെ മൂന്ന് കേസുകളില്‍ മുന്‍മന്ത്രി വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. സംഘം രണ്ട് തവണ അറോറയെ ചോദ്യം ചെയ്തു. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുകയാണെന്നും, തനിക്കെതിരായ ശക്തമായ തെളിവികള്‍ വിജിലന്‍സ് ശേഖരിച്ചെന്നും മനസിലാക്കിയ അറോറ കേസ് അന്വേഷിച്ചിരുന്ന എ.ഐ.ജി മന്മോഹന് സിംഗിന് കൈക്കൂലി നല്കാന് പദ്ധതിയിട്ടു. ഉദ്യോഗസ്ഥന് ഒരു കോടി കൈക്കൂലി വാഗ്ദാനം ചെയ്യുകയും വീട്ടിലേക്ക് പണം എത്തിക്കുമെന്നും പറഞ്ഞു. എ.ഐ.ജി മന്മോഹന് തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞു. വിഷയം ഉടന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന് പിന്നാലെയാണ് പ്രതികളെ കെണിയൊരുക്കി പിടികൂടാന്‍ പദ്ധതിയിട്ടത്. അമ്പത് ലക്ഷം രൂപയുമായി മുന്‍ മന്ത്രിയോട് സിരാക്പൂരിലെ കോസ്മോ…
Read More » -
പ്രധാന വാർത്തകൾ:കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നാളെ, ഇലന്തൂരിലെ ഇരട്ട നരബലി കേസ് പ്രതികള്‍ നരഭോജനം സമ്മതിച്ചു, എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 20 ന് വിധി പറയും, നിരാഹാര സമരം നടത്തുന്ന ദയാബായിയെ ആശുപത്രിയിലേക്കു മാറ്റി, കേരള സർവ്വകലാശാലയിൽ 15 പേരുടെ സെനറ്റ് അംഗത്വം ഗവര്‍ണര്‍ റദ്ദാക്കി, കെകെ ശൈലജക്കെതിരെ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് എം.വി ജയരാജന്, പ്രൊഫ. ജി എന്‍ സായിബാബ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് മല്ലികാർജുൻ ഖാർഗെയും ശശി തരൂരും. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് തെരഞ്ഞെടുപ്പ്. എഐസിസിയിലും പിസിസികളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള വോട്ടര്‍മാര്‍ക്കായി ഒരു ബൂത്തും സജ്ജമാക്കിയിട്ടുണ്ട്. 9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. രഹസ്യ ബാലറ്റിലൂടെയായിരിക്കും വോട്ടെടുപ്പ്. വോട്ടെടുപ്പിന് ശേഷം വിമാനമാര്‍ഗം ചൊവ്വാഴ്ച ബാലറ്റ് പെട്ടികള്‍ ദില്ലിയിലെത്തിക്കും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. കേരളം ഞെട്ടലിൽ. ഇലന്തൂരിലെ ഇരട്ട നരബലി കേസ് പ്രതികള്‍ നരഭോജനം സമ്മതിച്ചെന്നും വീട്ടിലെ ഫ്രിഡ്ജില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്റെ തെളിവുകള്‍ ലഭിച്ചെന്നും പൊലീസ്. ഫ്രിഡ്ജില്‍ രക്തകറയുണ്ട്. 10 കിലോ മനുഷ്യമാംസം പ്രതികള്‍ ഫ്രീസറില്‍ സൂക്ഷിച്ചു. കുക്കറില്‍ വേവിച്ചു കഴിച്ചെന്നും എന്നാൽ ലൈല കഴിച്ചില്ലെന്നും പോലീസ് പറഞ്ഞു. ഇന്നലെ വീട്ടില്‍ ഡമ്മി പരിശോധന നടത്തി. നായകളെ കൊണ്ടും പരിശോധിപ്പിച്ചു. നായകള്‍ അസ്വാഭാവികമായ രീതിയില്‍ മണംപിടിച്ചുനിന്ന…
Read More »