Breaking NewsCrimeIndia

പിതാവിനെ കൊലപ്പെടുത്തി യുവാവ് ജയിലില്‍ പോയി ; പതിനാല് വര്‍ഷങ്ങള്‍ കൗമാരക്കാരനായ മകന്‍ പകയോടെ കാത്തിരുന്നു ; 40 കാരനെ വെടിവെച്ചു കൊന്നു പ്രതികാരം തീര്‍ത്തു

ലക്നൗ: പിതാവിനെ കൊലപ്പെടുത്തിയ ആളെ പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം മകന്‍ വെടിവെച്ചു കൊലപ്പെടുത്തി. സിനിമയെ വെല്ലുന്ന പ്രതികാര സംഭവം ഉത്തര്‍പ്രദേശിലെ മംഗ്ലോറ ഗ്രാമത്തിലാണ് നടന്നത്. നാല്‍പ്പത്തിയഞ്ചുകാരനായ ജയ്വീര്‍ ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച്ച വൈകുന്നേരം വയലില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ജയ്വീറിനുനേരെ മുപ്പതുകാരനായ രാഹുലിനെ വെടിവെച്ചു കൊലപ്പെടുത്തുക യായിരുന്നു. നിലവില്‍ രാഹുല്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്.

Signature-ad

രാഹുലിനെതിരെ കേസെടുത്തതായി എഎസ്പി സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു. കൊല്ലപ്പെട്ട ജയ്വീറിന്റെ ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പ്രദേശത്ത് സുര ക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടു ണ്ടെ ന്നും എഎസ്പി അറിയിച്ചു. വര്‍ഷങ്ങള്‍ പഴക്കമുളള പകയാണ് ജയ്വീറിന്റെ കൊല പാതകത്തില്‍ കലാശിച്ചത്. 2011 ല്‍ രാഹുലിന്റെ പിതാവ് ബ്രിജ്പാലിനെ ജയ് വീര്‍ കൊലപ്പെടുത്തുകയും കേസില്‍ 11 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.

ജയില്‍മോചിതനായ ഇയാള്‍ മൂന്നുവര്‍ഷമായി മംഗ്ലോറ ഗ്രാമത്തില്‍ താമസിച്ചു വരികയായിരുന്നു. പിതാവ് കൊല്ലപ്പെടുമ്പോള്‍ കൗമാരക്കാരനായിരുന്ന രാഹുല്‍ വര്‍ഷങ്ങളോളം പകയോടെ കാത്തിരുന്നതാണ് പിതാവിന്റെ ഘാതകനെ കൊല പ്പെ ടുത്തിയത്.

Back to top button
error: