India

  • കേരളം നിനക്കൊപ്പം, പ്രിയപ്പെട്ട സഹോദരി തളരരുത്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ മന്ത്രി വീണ ജോര്‍ജിന്റെ എഫ്ബി പോസ്റ്റ്; അതിജീവിതയ്ക്ക് മന്ത്രിയുടെ ഫുള്‍ സപ്പോര്‍ട്ട്

      തിരുവനന്തപുരം: ഹു കെയേഴ്്‌സ് എന്നല്ല വി കെയര്‍ എന്ന് പറഞ്ഞ് അതിജീവിതയ്ക്ക് മുന്നേതന്നെ ധൈര്യം നല്‍കിയ മന്ത്രി വീണ ജോര്‍ജ് അതിജീവിത പരാതി കൊടുത്തതിനു തൊട്ടുപിന്നാലെ എഫ്ബിയില്‍ അതിജീവിതയ്ക്ക് എല്ലാ പിന്തുണയും കൊടുത്തുകൊണ്ടുള്ള കുറിപ്പിട്ടു. കേരളം നിനക്കൊപ്പമുണ്ടെന്നും പ്രിയപ്പെട്ട സഹോദരി തളരരുതെന്നുമായിരുന്നു മന്ത്രി വീണ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്്റ്റ്. പീഡന പരാതിയില്‍ ഇരയ്‌ക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുമെന്നും നിയമപരമായി എല്ലാ സഹായങ്ങളും പരാതിയുമായി മുന്നോട്ടുവന്നാല്‍ നല്‍കുമെന്ന് വീണ ജോര്‍ജ് മുന്‍പും പറഞ്ഞിരുന്നു.

    Read More »
  • രാഹുലിന് പിന്തുണയുമായി അടൂര്‍ പ്രകാശ്; തെരഞ്ഞെടുപ്പ് കാലത്ത് ഇതുപോലുള്ള കള്ളക്കേസുകള്‍ പലതുമുണ്ടാകുമെന്ന് അടൂര്‍ പ്രകാശിന്റെ ന്യായീകരണം; എനിക്കെതിരെയും വന്നിട്ടില്ലേയെന്നും അടൂര്‍ പ്രകാശിന്റെ ചോദ്യം

      തിരുവനന്തപുരം : ഇതൊക്കെ തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന സ്ഥിരം കള്ളക്കേസുകളല്ലേ – രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് അതിജീവിത പരാതി കൊടുത്തതിനെക്കുറിച്ച് അടൂര്‍ പ്രകാശ് എംഎല്‍എയുടെ പ്രതികരണം അതായിരുന്നു. തനിക്കെതിരെയും ഇത്തരത്തില്‍ കള്ളക്കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും രാഹുലിനെ ന്യായീകരിച്ച് അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. പരാതി ഉണ്ടെങ്കില്‍ അന്വേഷണം നടക്കട്ടയെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കേസ് തെളിഞ്ഞാല്‍ മുതിര്‍ന്ന നേതാക്കള്‍ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോള്‍ പരാതി വരാന്‍ കാരണം തെരഞ്ഞെടുപ്പ് ആണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

    Read More »
  • അതിജീവിത പരാതി കൊടുക്കട്ടെയെന്ന് ആവര്‍ത്തിച്ചു പറഞ്ഞത് സിപിഎമ്മുകാരോ ബിജെപിക്കാരോ അല്ല; അത് പറയാന്‍ മുരളി ഒരാളേയുണ്ടായുള്ളു; പരാതി നല്‍കാതെ ശബ്ദരേഖ കൊണ്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയതും മുരളി; പാര്‍ട്ടിക്ക് രാഹുലിനെതിരെ നടപടിയെടുക്കണമെങ്കിലും പരാതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയതും കരുണാകരപുത്രന്‍

    തൃശൂര്‍: ലൈംഗീക പീഡന ആരോപണം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നപ്പോള്‍ അതിജീവിത പരാതി കൊടുക്കട്ടെയെന്ന് ആവര്‍ത്തിച്ചു പറഞ്ഞതും ആവശ്യപ്പെട്ടതും സിപിഎമ്മോ ബിജെപിയോ ആയിരുന്നില്ല. എ്ല്ലാവരും രാഹുലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിജീവിത പരാതികൊടുക്കട്ടെയെന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും രാഷ്ട്രീയ കരുനീക്കങ്ങളില്‍ അഗ്രഗണ്യനായിരുന്ന കോണ്‍ഗ്രസിലെ ലീഡര്‍ കെ.കരുണാകരന്റെ മകനുമായ കെ.മുരളീധരനായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി മുരളി രാഹുല്‍ വിഷയത്തില്‍ പറഞ്ഞുകൊണ്ടേയിരുന്നത് അതിജീവിത പരാതി കൊടുക്കട്ടെയെന്നു മാത്രമാണ്. പരാതിയില്ലാതെ ശബ്ദരേഖ കൊണ്ട് മാത്രം യാതൊരു കാര്യവുമില്ലെന്ന് മുരളി ഏറെക്കുറെ വ്യക്തമായി പറയുകയും ചെയ്തിരുന്നു. യുവതി പരാതി നല്‍കിയാല്‍ മാത്രമേ സര്‍ക്കാരിനും പോലീസിനും രാഹുലിനെതിരെ കര്‍ശന നടപടിയെടുക്കാനാകൂവെന്നും മുരളി അഭിപ്രായപ്പെട്ടിരുന്നു. രാഹുലിനെതിരെ സര്‍ക്കാരോ പോലീസോ നടപടിക്കിറങ്ങിയാലേ കോണ്‍ഗ്രസിനും നടപടികളിലേക്ക് കടക്കാനാകൂവെന്നും മുരളി ചൂണ്ടിക്കാട്ടിയിരുന്നു. എന്തിനാണ് മുരളി ഇത്തരത്തില്‍ പ്രസ്താവനയിറക്കിയതെന്ന് കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ എതിര്‍ചോദ്യമുയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുരളി കടുത്ത നിലപാടു തന്നെയാണ് കൈക്കൊണ്ടിരുന്നത്. ശബ്ദരേഖ വിവാദം ഇപ്പോള്‍ ആളിക്കത്തിയപ്പോള്‍ മുരളി കൃത്യമായി രാഹുലിനെതിരെ ഉറച്ചുനിന്നു. കെ.സുധാകരനടക്കമുള്ളവര്‍ രാഹുലിനെ…

    Read More »
  • നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ; നിയമപരമായ നടപടിക്രമങ്ങള്‍ക്ക് തടസം നില്‍ക്കില്ലെന്ന് ഷാഫി പറമ്പില്‍ എംപി

    വടകര: നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്ന് ഷാഫി പറമ്പില്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി കൊടുത്ത സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള നിയമനടപടികളെക്കുറിച്ച് ചോദിച്ചപ്പോഴാണ് നിയമപരമായ നടപടിക്രമങ്ങള്‍ക്ക് തടസം നില്‍ക്കില്ലെന്ന് രാഹുലിന്റെ ഉറ്റ സുഹൃത്തായ ഷാഫി പറഞ്ഞത്. കൂടുതല്‍ പ്രതികരണങ്ങള്‍ പാര്‍ട്ടിയുമായി ആലോചിച്ചതിന് ശേഷമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന് കാര്യങ്ങള്‍ നിയമപരമായി നടക്കട്ടെ എന്നു മാത്രമായിരുന്നു ഷാഫിയുടെ മറുപടി.

    Read More »
  • ചിത്രലേഖയുടെ ആത്മാവ് പൊറുക്കില്ല കോണ്‍ഗ്രസുകാരേ; കൂടെ നടന്നിട്ടൊടുവില്‍ കുടിയിറക്കുകയാണോ ആ കുടുംബത്തെ; സഹായിച്ചില്ലേലും ചതിക്കാതിരുന്നൂടേ;

      കണ്ണൂര്‍: ചിത്രലേഖ ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇടനെഞ്ചു പൊട്ടി കരയുമായിരുന്നോ – ഇല്ല, ഇരട്ടച്ചങ്കന്‍മാരൊരുപാടുള്ള സിപിഎമ്മിനോട് പോരാടുമ്പോള്‍ പതറിയിട്ടില്ല ചിത്രലേഖ, പിന്നെയാണ് കോണ്‍ഗ്രസുകാര്‍ കൂടെ നടന്ന ചതിച്ചുവെന്നറിയുമ്പോള്‍… പക്ഷേ പോരാടാനോ കണ്ണീര്‍വാര്‍ക്കാനോ ചിത്രലേഖ ഇന്നില്ല. ഓര്‍മയുണ്ടോ ചിത്രലേഖയെ, മറക്കാനിടയില്ല, അഥവാ മറന്നുപോയവരെ ഒന്നോര്‍മിപ്പിക്കട്ടെ, പ്രത്യേകിച്ച് കേരളത്തിലെ കോണ്‍ഗ്രസുകാരെ. തൊഴില്‍ ചെയ്തു ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അതിജീവനത്തിനായി സിപിഎമ്മിനോടു പോരാടിയ വനിതാ ഓട്ടോ ഡ്രൈവറായിരുന്നു ചിത്രലേഖ. സ്വന്തം നാടായ പയ്യന്നൂര്‍ എടാട്ടുനിന്നു പ്രാദേശിക സിപിഎം നേതൃത്വത്തിന്റെയും അവിടത്തെ ഒരു വിഭാഗം ഓട്ടോ തൊഴിലാളികളുടെയും ഭീഷണി കാരണം അവര്‍ക്ക് ഓടിപ്പോകേണ്ടി വന്നു. പിന്നീടങ്ങോട്ട് അതിജീവനത്തിനും നിലനില്‍പിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു ചിത്രലേഖയുടെ ജീവിതം. അതിനിടെ ജീവിതം തകര്‍ത്ത രോഗത്തോടും മല്ലിട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ചിത്രലേഖയ്ക്ക് വീടുവെക്കാന്‍ സ്ഥലം നല്‍കിയത് കോണ്‍ഗ്രസുകാര്‍ മറന്നുപോകല്ലേ… അന്ന് അനുവദിച്ച ്സ്ഥലവും പണവും റദ്ദാക്കി പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ദ്രോഹിക്കുകയെന്ന തങ്ങളുടെ കടമ നിര്‍വഹിച്ചു. പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം…

    Read More »
  • പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം പണിയാണുണ്ണി വിമതസ്വതന്ത്രമല്ലോ സുഖപ്രദം; തൃശൂര്‍ കോര്‍പറേഷനില്‍ വിമത-സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രതീക്ഷകളും സ്വപ്‌നങ്ങളുമേറെ; പണ്ടൊരു വിമതന്‍ ജയിച്ചപ്പോള്‍ കിട്ടിയ സ്ഥാനമാനങ്ങള്‍ വലുതായിരുന്നല്ലോ എന്ന് വിമതസ്വതന്ത്രര്‍; എം.കെ.വര്‍ഗീസാണ് മാതൃക

    തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെന്നല്ല ഏതു തെരഞ്ഞെടുപ്പിലും വിമതന്‍മാരും സ്വതന്ത്രന്‍മാരും സ്ഥാനാര്‍ത്ഥികളായെത്തി കുറച്ചൊക്കെ വോട്ടുപിടിച്ചും ചിലരൊക്കെ അട്ടിമറി ജയം നേടിയും മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ കുറയ്ക്കാറുണ്ട്. എന്നാല്‍ തൃശൂരില്‍ കഴിഞ്ഞ തേേദ്ദശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചപ്പോള്‍ വിമതനായി നിന്ന് ജയിച്ചെത്തിയ എം.കെ.വര്‍ഗീസ് പി്ന്നീട് തൃശൂര്‍ കോര്‍പറേഷന്‍ മേയറായി അഞ്ചുകൊല്ലം ഭരിക്കുന്ന കാഴ്ച വിമതന്‍മാരത്ര ചെറിയ സ്ഥാനാര്‍ത്ഥികളല്ല എന്ന് തെൡയിക്കുന്നതായി. ഒരു വിമതന്‍ വിചാരിച്ചാല്‍ ഭരണം കൈപ്പിടിയിലൊതുക്കാമെന്ന് എം.കെ.വര്‍ഗീസ് കാണിച്ചുകൊടുത്തു. തന്നെ മാത്രം ആശ്രയിച്ച് ഒരു രാഷ്ട്രീയ പ്രസ്ഥാനം നിലകൊള്ളുമ്പോള്‍ തനിക്കെത്ര പവര്‍ എല്ലാ അര്‍ത്ഥത്തിലുമുണ്ടെന്ന് കാണിച്ചുകൊടുക്കാനും തൃശൂര്‍ മേയറായി അഞ്ചാണ്ട് ആര്‍മാദിച്ച വര്‍ഗീസിനായി. തനിക്കു ശരിയെന്ന് തോന്നുന്നത് പരമാവധി നടപ്പാക്കി വര്‍ഗീസ് തന്നെ കൂടെ ചേര്‍ത്ത ഇടതുപക്ഷത്തിലെ ഘടകകക്ഷികളെപ്പോലും ഒരു ഘട്ടത്തില്‍ വെറുപ്പിച്ചിട്ടും മുന്നണിയിലെ വല്യേട്ടന്‍ എ്ല്ലാം സഹിക്കുന്ന കാഴ്ചയാണ് കണ്ടത്. എ്ന്തായാലും അഞ്ചുകൊല്ലം എല്‍ഡിഎഫിന് തൃശൂര്‍ കോര്‍പറേഷന്‍ ഭരിക്കാന്‍ എം.കെ.വര്‍ഗീസിന്റെ സഹായം വേണ്ടിവന്നു. ഇക്കുറി വര്‍ഗീസ് മത്സരരംഗത്തില്ല. പക്ഷേ…

    Read More »
  • ഇമ്രാന്‍ഖാന്‍ മരിച്ചിട്ടില്ല; അഭ്യൂഹങ്ങള്‍ക്കു വിരാമം; സഹോദരിക്ക് സന്ദര്‍ശന അനുമതി; പ്രതിഷേധം അവസാനിപ്പിക്കാന്‍ നിര്‍ദേശം; പോലീസ് ക്രൂരമായി മര്‍ദിച്ചെന്നും സഹോദരിമാര്‍

    ഇസ്ലാമാബാദ്: മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ജയിലിൽ കഴിയുന്ന ഇമ്രാനെ കാണാന്‍ സഹോദരിക്ക് അനുമതി. ഇതേതുടര്‍ന്ന് അഡിയാല ജയിലിനടുത്തുള്ള ഗൊരഖ്പൂർ ചെക്ക്‌പോസ്റ്റിൽ ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികളും നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ഇന്ന് വൈകിട്ടും അടുത്ത ചൊവ്വാഴ്ചയും ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മറ്റ് പിടിഐ അനുയായികളോടും ജയിലിന് പുറത്ത് നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്.   നേരത്തെ ഇമ്രാനെ കാണണമെന്ന് ആവശ്യപ്പെട്ട സഹോദരിമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെയാണ് അദ്ദേഹം ജയിലില്‍ കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങൾ ഉയർന്നത്. ഈ ആഴ്ച റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പ്രവർത്തകർക്കൊപ്പമാണ് ഇമ്രാനെ കാണാൻ സഹോദരിമാരായ നൊരീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർ എത്തിയത്. എന്നാൽ ജയിലിൽ സന്ദർശനം അനുവദിക്കാതെ പ്രവർത്തകരെയും സഹോദരിമാരെയും പൊലീസ് അക്രമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.…

    Read More »
  • അവനൊരുത്തന്‍ കാരണം ബുദ്ധിമുട്ടിലായത് നിരവധി പേര്‍; അമേരിക്കയിലേക്ക് കുടിയേറാന്‍ അപേക്ഷ നല്‍കിയവര്‍ പെട്ടു; അഫ്ഗാനില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവെച്ച് അമേരിക്ക; കടുത്ത നിലപാടിനു കാരണം അഫ്ഗാന്‍ പൗരന്റെ വെടിവെപ്പ്

    വാഷിംഗ്ടണ്‍ ; എങ്ങിനെയെങ്കിലും അഫ്ഗാന്‍മണ്ണില്‍ നിന്നും യുഎസിലേക്ക് ചേക്കേറണമെന്ന മോഹവുമായി കുടിയേറ്റ അപേക്ഷനല്‍കി കാത്തിരിക്കുന്ന ആയിരക്കണക്കിന് അഫ്ഗാനികളുടെ ഇടനെഞ്ചിലെ പ്രതീക്ഷകളിലേക്കാണ് അയാള്‍ നിറയൊഴിച്ചത്. വാഷിങ്ടണ്‍ ഡിസിയില്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് നേരെ അഫ്ഗാന്‍ പൗരന്‍ നടത്തിയ വെടിവയ്പ്പിനെ തുടര്‍ന്ന് അഫ്ഗാനില്‍ നിന്നുള്ള എല്ലാ കുടിയേറ്റ അപേക്ഷകളും പരിഗണിക്കുന്നത് യുഎസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. 2021-ല്‍ കുടിയേറിയ അഫ്ഗാന്‍ പൗരനാണ് ആക്രമണം നടത്തിയത്. ഇടിത്തീ പോലെയാണ് അമേരിക്കയുടെ ഈ തീരുമാനം അഫ്ഗാനില്‍ നിന്നും കുടിയേറാന്‍ അപേക്ഷ നല്‍കിയിരിക്കുന്നവര്‍ കേട്ടത്. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വീസ് എടുത്തിരിക്കുന്ന ഈ തീരുമാനപ്രകാരം അനിശ്ചിതകാലത്തേക്ക് അപേക്ഷകളില്‍ ഇനി നടപടിയെടുക്കില്ലെന്നാണ് അമേരിക്കന്‍ ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തര സുരക്ഷയും അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷയുടെ രാജ്യം പ്രാധാന്യം നല്‍കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. താലിബാന്‍ ഭരണമേറ്റെടുത്ത ശേഷം അഫ്ഗാനില്‍ നിന്നെത്തിയ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ പരിശോധന വേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്നത് ഭീകരാക്രമണമെന്ന് പറഞ്ഞു. വെസ്റ്റ് വിര്‍ജീനിയ നാഷണല്‍ ഗാര്‍ഡിലെ അംഗങ്ങളാണ്…

    Read More »
  • ഒരായിരം അഗ്നിപര്‍വതങ്ങള്‍ക്കു മുകളില്‍ ഒരു വലിയ രാജ്യം; സൗദി അറേബ്യയിലെ അധികമാര്‍ക്കുമറിയാത്ത അഗ്നിപര്‍വതങ്ങള്‍; കോടിക്കണക്കിന് വര്‍ഷങ്ങളായി നിര്‍ജീവമായി കിടക്കുന്ന അഗ്നിപര്‍വതങ്ങളുടെ നാട്

    സൗദി അറേബ്യ: എണ്ണക്കിണറുകളെ ഗര്‍ഭം വഹിക്കുന്ന നാടെന്ന് ഗള്‍ഫ് രാജ്യങ്ങളെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ എണ്ണക്കിണറുകളെ മാത്രമല്ല ഒരായിരം അഗ്നിപര്‍വതങ്ങളെയും ഗര്‍ഭം വഹിക്കുന്നുണ്ട്. കോടിക്കണക്കിന് വര്‍ഷങ്ങളായി നിര്‍ജീവമായി കിടക്കുന്ന ആയിരക്കണക്കിന് അഗ്നിപര്‍വതങ്ങള്‍ക്ക് മുകളിലാണ് സൗദി അറേബ്യ സ്ഥിതി ചെയ്യുന്നതെന്ന് അല്‍ഖസീം സര്‍വകലാശാലയിലെ മുന്‍ കാലാവസ്ഥാ ശാസ്ത്ര പ്രൊഫസറും സൗദി വെതര്‍ ആന്റ് ക്ലൈമറ്റ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ ഡോ. അബ്ദുല്ല അല്‍മിസ്നദ് വെളിപ്പെടുത്തുമ്പോള്‍ ഒരു മഹാരഹസ്യം പേറി നടക്കുന്ന സൗദി അറേബ്യ ലോകത്തിന്് മുന്നില്‍ അത്ഭുതമാവുകയാാണ്. പടിഞ്ഞാറന്‍ സൗദി അറേബ്യയിലും യെമനിലും ഏകദേശം രണ്ടര കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്നിപര്‍വതങ്ങളുണ്ടായിരുന്നതായാണ് കണക്കാക്കുന്നതത്രെ. ഹരത്ത് അല്‍നാര്‍, ഹരത്ത് ഖൈബര്‍ എന്നിങ്ങിനെ അറിയപ്പെടുന്ന ഹരത്ത് ബനീ റശീദില്‍ മാത്രം ഏകദേശം 400 അഗ്നിപര്‍വതങ്ങളുണ്ട്. മക്കക്കും മദീനക്കും ഇടയിലുള്ള ഹരത്ത് റഹത്തില്‍ 700 ഓളം അഗ്‌നിപര്‍വതങ്ങളുള്ളതായും പടിഞ്ഞാറന്‍ സൗദി അറേബ്യയില്‍ രണ്ടായിരത്തോളം നിര്‍ജീവമായ അഗ്നിപര്‍വതങ്ങളുണ്ടെന്നും കണക്കാക്കപ്പെടുന്നു. ഭൂമിശാസ്ത്രപരമായി ഏറ്റവും കൂടുതല്‍ നിര്‍ജീവമായ അഗ്നിപര്‍വതങ്ങളുള്ള അറബ് രാജ്യങ്ങളിലൊന്നാണ് സൗദി…

    Read More »
  • അമേരിക്കയില്‍ എയര്‍ലൈന്‍ വ്യവസായത്തില്‍ കോടികളുടെ നഷ്ടം; ഷട്ട് ഡൗണ്‍ ബാധിച്ചത് വിമാന കമ്പനികളെ; നഷ്ടത്തില്‍ നിന്നുള്ള ടേക്ക് ഓഫിന് സമയമെടുക്കും; വിനോദസഞ്ചാരമേഖലക്കും തിരിച്ചടി

      വാഷിംഗ്ടണ്‍ : 40 ദിവസത്തോളം നീണ്ടുനിന്ന ഷട്ട് ഡൗണ്‍ അമേരിക്കയില്‍ അവസാനിച്ചെങ്കിലും അമേരിക്കന്‍ വിമാന കമ്പനികള്‍ എല്ലാം കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വിമാന ടിക്കറ്റ് റദ്ദാക്കലുകളും ബുക്കിംഗിലെ കുറവും എയര്‍ലൈന്‍ വ്യവസായത്തിന് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് അമേരിക്കയില്‍ വരുത്തിവെച്ചിരിക്കുന്നത്. അവധിക്കാലം ലക്ഷ്യമിട്ട് മികച്ച സാമ്പത്തിക ലാഭം പ്രതീക്ഷിച്ചിരുന്ന യുഎസ് എയര്‍ലൈനുകള്‍ക്ക് ഈ തിരിച്ചടി കനത്ത പ്രഹരമായി. ഷട്ട്ഡൗണ്‍ അവസാനിച്ചെങ്കിലും ഇപ്പോള്‍ നേരിട്ടിരിക്കുന്ന ഈ ആഘാതത്തില്‍ നിന്ന് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പറന്നുയണമെങ്കില്‍ സമയമെടുക്കും എന്ന എയര്‍ലൈന്‍സ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ യാത്രാ സീസണാണ് താങ്ക്സ്ഗിവിംഗ്. അമേരിക്കന്‍ ഐക്യനാടുകളിലെ ഫെഡറല്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഷട്ട്ഡൗണ്‍ വരുത്തിവെച്ച യാത്രാക്കുഴപ്പങ്ങള്‍ കാരണം താങ്ക്സ്ഗിവിംഗ് അവധിക്കാലത്തെ വിമാന ടിക്കറ്റ് ബുക്കിംഗില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.5 ശതമാനത്തോളമാണ് ബുക്കിംഗില്‍ കുറവുണ്ടായിരിക്കുന്നത്. ഷട്ട്ഡൗണിന് മുന്‍പ്, വിമാന ടിക്കറ്റ് ബുക്കിംഗില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍,…

    Read More »
Back to top button
error: