India
-
വെടിനിര്‍ത്തലല്ല വേണ്ടത്, യുദ്ധത്തിന് ശാശ്വതമായ അന്ത്യം; ട്രംപിന്റെ 48 മണിക്കൂര്‍ ഭീഷണി തള്ളി ഇറാന്‍; പാകിസ്ഥാന്‍ മുഖാന്തിരം നിലപാട് അറിയിച്ചു; പത്തിന നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു; യുദ്ധം തുടരുമെന്ന് വൈറ്റ് ഹൗസ്
ദുബായ്: യുഎസ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ തള്ളിയതായും പാകിസ്ഥാന്‍ വഴി തങ്ങളുടെ മറുപടി അറിയിച്ചെന്നും ം ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി. താല്‍ക്കാലിക വെടിനിര്‍ത്തലിന് തഹ്രാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന മറുപടിയില്‍, പകരം ‘യുദ്ധത്തിന് ശാശ്വതമായ അന്ത്യം’ വേണമെന്ന ആവശ്യത്തിന് ഊന്നല്‍ നല്‍കുന്നു. പെട്ടെന്നുള്ള വെടിനിര്‍ത്തലിന് അപ്പുറം നില്‍ക്കുന്ന 10-ഇന ചട്ടക്കൂടായാണ് ഇറാന്റെ മറുപടി രൂപപ്പെടുത്തിയിരിക്കുന്നത്. മേഖലയിലുടനീളമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുള്ള പ്രോട്ടോക്കോളുകള്‍, ഉപരോധങ്ങള്‍ നീക്കം ചെയ്യുക, പുനര്‍നിര്‍മ്മാണത്തിനുള്ള വ്യവസ്ഥകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ‘ഞങ്ങള്‍ കേവലം ഒരു വെടിനിര്‍ത്തല്‍ അംഗീകരിക്കില്ല,’ കെയ്റോയിലെ ഇറാനിയന്‍ നയതന്ത്ര കാര്യാലയത്തിന്റെ തലവന്‍ മുജ്തബ ഫെര്‍ദൗസി പൂര്‍ തിങ്കളാഴ്ച അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ‘ഇനി ആക്രമിക്കപ്പെടില്ലെന്ന ഉറപ്പോടെ യുദ്ധം അവസാനിപ്പിക്കുന്നത് മാത്രമേ ഞങ്ങള്‍ അംഗീകരിക്കൂ.’ ഇറാന്റെ ഊര്‍ജ്ജ-അടിസ്ഥാന സൗകര്യ മേഖലകളില്‍ ബോംബാക്രമണം നടത്താനുള്ള ട്രംപിന്റെ സമയപരിധിക്ക് മുന്നോടിയായാണ് ഈ മറുപടി വന്നത്. അതേസമയം, പാകിസ്ഥാന്‍ പിന്തുണയോടെയുള്ള വെടിനിര്‍ത്തല്‍…
Read More » -
പൈലറ്റിനെ രക്ഷിക്കല്‍ പുകമറയോ? അമേരിക്കന്‍ സൈന്യം നടത്തിയത് ഇറാന്റെ യുറേനിയം കടത്താനുള്ള ഓപ്പറേഷന്‍? വിമാനം സ്വയം തകര്‍ത്തത് ഓപ്പറേഷന്‍ പാളിയപ്പോള്‍? സംശയങ്ങളുമായി പ്രതിരോധ വിദഗ്ധര്‍; സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തി വാര്‍ തിയറികള്‍
ന്യൂയോര്‍ക്ക്: യുദ്ധത്തിന്റെ പുകമറകള്‍ക്കിടയില്‍ പലകാര്യങ്ങള്‍ക്കും വ്യക്തതയുണ്ടാകുക വൈകിയാണ്. എന്നാല്‍, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പൂരിപ്പിക്കുക ഗൂഢാലോചനാ സിദ്ധാന്തക്കാരാണ്. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍, യുഎസ് നടത്തിയ ഉന്നതതല ‘രക്ഷാപ്രവര്‍ത്തനവും തിരച്ചിലും’ പുറമെ കണ്ടതുപോലെ അല്ലായിരുന്നു എന്നാണു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സിദ്ധാന്തം ആരോപിക്കുന്നത്. ഇതിലേറെയും പ്രതിരോധ നിരീക്ഷകരാണ് എന്നതാണു ശ്രദ്ധേയം. അതിനാല്‍ ഒറ്റയടിക്ക് എല്ലാം തള്ളിക്കളയാനും കഴിയില്ല. തകര്‍ന്നുവീണ അമേരിക്കന്‍ പൈലറ്റിനെ പുറത്തെടുക്കാനുള്ള ദൗത്യമായി പരസ്യമായി അവതരിപ്പിച്ചത്, ഇറാനില്‍നിന്നു സമ്പുഷ്ട യുറേനിയം കടത്താനുള്ള രഹസ്യ ശ്രമമായിരുന്നെന്നും ദൗത്യം പാളിയെന്നും തെളിവുകള്‍ ഇല്ലാതാക്കാനും തങ്ങളുടെ നീക്കങ്ങള്‍ മറച്ചുവെക്കാനും യുഎസ് സേനയ്ക്ക് സ്വന്തം വിമാനം മനഃപൂര്‍വം നശിപ്പിക്കേണ്ടി വന്നെന്നും സിദ്ധാന്തത്തിന്റെ വക്താക്കള്‍ സമര്‍ത്ഥിക്കുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്ന ഔദ്യോഗിക സ്ഥിരീകരണമോ വിശ്വസനീയമായ തെളിവുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ ഈ സിദ്ധാന്തങ്ങള്‍ ഓണ്‍ലൈനില്‍ വലിയ പ്രചാരം നേടിയിട്ടുണ്ട്. വെള്ളിയാഴ്ച നടന്ന കാര്യങ്ങള്‍ പുനപരിശോധിക്കാം. ഇറാന്റെ ഐആര്‍ജിസി ഒരു എഫ്-15ഇ യുദ്ധവിമാനം ഇറാന്‍ ഭൂപ്രദേശത്ത് വെച്ച് വെടിവെച്ചിട്ടു. കേടുപാടുകള്‍ സംഭവിച്ച…
Read More » -
അച്ഛനേയും മകനേയും കസ്റ്റഡിയില്‍ കൊന്ന 9 പൊലീസുകാര്‍ക്ക് വധശിക്ഷ: ഭാവിയില്‍ കസ്റ്റഡി കൊലപാതകം സംഭവിക്കാതിരിക്കാനുള്ള താക്കീത് എന്ന് കോടതി
ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡിക്കൊലക്കേസില്‍ 9 പൊലീസുകാര്‍ക്ക് വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് വിലയിരുത്തിയാണ് മധുര ജില്ലാ കോടതിയുടെ വിധി. ഭാവിയില്‍ കസ്റ്റഡിക്കൊലകള്‍ സംഭവിക്കാതിരിക്കാനുള്ള താക്കീതായി ശിക്ഷ മാറണമെന്നും കോടതി പറഞ്ഞു. ജയരാജ്, മകന്‍ ബെനിക്‌സ് എന്നിവരെ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ ജഡ്ജി ജി. മുത്തുകുമാരനാണ് വിധി പ്രസ്താവിച്ചത്. ജീവപര്യന്തം തടവ് പോലും ഈ കേസില്‍ മതിയാവില്ലെന്നും, പ്രതികളെല്ലാം തുല്യ കുറ്റക്കാരാണെന്നും കോടതി നിരീക്ഷിച്ചു. കൂടുതല്‍ ഉപദ്രവിച്ചത് ആരാണ് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും വിധിയില്‍ കോടതി വിശദീകരിക്കുന്നു. ഒരു ഇന്‍സ്പെക്ടര്‍, രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, നാല് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കസ്റ്റഡി മരണത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്പെക്ടര്‍ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും 84 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പ്രതികളായ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ക്രമസമാധാനം പാലിക്കാന്‍ ബാധ്യസ്ഥരായ പൊലീസ്…
Read More » -
ജയരാജനെയും ബെനിക്‌സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ
മധുര: തൂത്തുക്കുടി സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി. 2020 ജൂണിലാണ് പോലീസ് കസ്റ്റഡിയിലിരിക്കെയാണ് പിതാവ് ജയരാജും മകൻ ബെനിക്‌സും മരിച്ചത്. ലോക്ക്ഡൗണിൽ കട അടച്ചില്ല എന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആറുവർഷം മുമ്പ് തമിഴ്‌നാട്ടിൽ നടന്ന ഈ കൊലപാതകം രാജ്യത്ത് മുഴുവൻ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് രാത്രി 7.45 വരെ കട തുറന്നുവെച്ചു എന്ന് ആരോപിച്ചാണ് മൊബൈൽ കട നടത്തിയിരുന്ന ജയരാജനെയും ബെനിക്‌സണെന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായ മർദനത്തിന് ഇരയായ ഇരുവരും മൂന്നാംദിവസം മരണത്തിന് കീഴടങ്ങി. ആദ്യം മരണത്തിനു കീഴടങ്ങിയത് ജയരാജനാണ്, പിന്നാലെ ബെനിക്‌സണിന്റേയുെ ജീവൻ നഷ്ടപ്പെട്ടു. കേസിൽ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ ഒരാൾ വിചാരണ കാലയളവിൽ മരിച്ചു. ബാക്കി ഒമ്പത് പ്രതികൾക്കാണ് കോടതി വധശിക്ഷ വിധിച്ചത്. അതേസമയം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം എന്ന തരത്തിലാണ് കോടതിയും കേസിനെ പരിഗണിച്ചത്. ഗൗരവം ഒട്ടുംകുറയാതെ…
Read More » -
‘പാകിസ്താന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നെന്നത് വെറും പ്രചാരണം മാത്രമാണ്; എണ്ണവില നിയന്ത്രിക്കാൻ ചിലർ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയാണ്; അതേസ്ഥാനത്ത് ഇന്ത്യയ്ക്ക് നിർണ്ണായക ഇടപെടലുകൾ നടത്താനാകും‘- ഇറാൻ
പട്‌ന: പശ്ചിമേഷ്യൻ സംഘർഷത്തിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നുവെന്ന പ്രചാരണങ്ങൾ തള്ളി ഇറാൻ . ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയായ അബ്ദുൾ മജിദ് ഹക്കീം ഇലാഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയൊരുക്കുന്നുവെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ലോക വിപണിയിലെ എണ്ണവിലയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ഇലാഹി ആരോപിച്ചു. ചർച്ചകളിലും നയതന്ത്ര നീക്കങ്ങളിലും പാകിസ്താൻ ഗൗരവതരമായ പങ്ക് വഹിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മുൻ ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ അനുശോചന ചടങ്ങിൽ പങ്കെടുക്കാൻ പട്‌നയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”പാകിസ്താന് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ല. പാകിസ്താൻ വഴി ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടക്കുന്നുവെന്നത് സത്യമായിരുന്നില്ല. കാരണം വെറുതെ സംസാരിക്കുന്നതിലൂടെ എണ്ണവില പിടിച്ചുനിർത്താൻ അവർ ആഗ്രഹിച്ചു. ചർച്ചകളിലൊ ഒത്തുതീർപ്പുകളിലൊ സംഭാഷണങ്ങളിലൊ യാതൊരു ഗൗരവവും കാണിച്ചിരുന്നില്ല. അവർക്ക് ചില രാജ്യങ്ങളെ ഉപയോഗിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കും തയ്യാറാണെന്ന്…
Read More » -
പൈലറ്റിന്റെ രക്ഷാ പ്രവര്‍ത്തനത്തിനിടെ അമേരിക്കന്‍ വിമാനങ്ങളുടെ കൂട്ടക്കുരുതി? ചിത്രങ്ങള്‍ പങ്കുവച്ച് ഇറാന്‍; നിരവധി വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം; ചൊവ്വാഴ്ചയ്ക്കു ശേഷം ‘ഇതുപോലെ മറ്റൊന്ന്’ ഉണ്ടാകില്ലെന്ന ഭീഷണിയുമായി വീണ്ടും ട്രംപ്; പവര്‍ പ്ലാന്റുകള്‍ തകര്‍ക്കും
ദുബായ്: ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയുടെ തെക്ക് ഭാഗത്ത് കുടുങ്ങിക്കിടന്ന ഒരു വൈമാനികനെ കണ്ടെത്താനുള്ള യുഎസ് ദൗത്യത്തിനിടെ നിരവധി വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഇറാന്‍ സൈന്യം. വെള്ളിയാഴ്ച ഇറാനില്‍ വെച്ച് വെടിവെച്ചിട്ട എഫ്-15 ജെറ്റിലെ രണ്ടാമത്തെ വൈമാനികനെ രക്ഷിച്ചെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘ഗ്രൗണ്ടിലുള്ള വിദഗ്ധര്‍ നടത്തിയ അന്വേഷണത്തില്‍ യുഎസ് സൈന്യത്തിന്റെ രണ്ട് സി-130 സൈനിക ഗതാഗത വിമാനങ്ങളും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഞങ്ങളുടെ സേന നശിപ്പിച്ചെന്നു കണ്ടെത്തി’- ഇറാനിയന്‍ സായുധ സേനയുടെ ഏകീകൃത കമാന്‍ഡ് വക്താവ് പറഞ്ഞു. ഇറാനിയന്‍ സൈന്യവും റെവല്യൂഷണറി ഗാര്‍ഡും പുറപ്പെടുവിച്ച പ്രത്യേക പ്രസ്താവനകളില്‍, ഇസ്ഫഹാന്‍ പ്രവിശ്യയില്‍ ഇസ്രായേലി ഹെര്‍മിസ്-900 ഡ്രോണും യുഎസ് എംക്യു-9 ഡ്രോണും വെടിവെച്ചിട്ടതായി പറഞ്ഞു. ചഹര്‍മഹല്‍ ആന്‍ഡ് ബക്തിയാരി, കോഹ്ഗിലുയേ ആന്‍ഡ് ബോയര്‍ അഹ്മദ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് വ്യത്യസ്ത പ്രവിശ്യകളില്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ യുഎസ് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് പറഞ്ഞു. അതേസമയം, കടുത്ത…
Read More » -
‘ദൃശ്യം’ സ്റ്റൈലിൽ കൈയ്യിലൊരു മൺവെട്ടിയുമായി ജീത്തു ജോസഫ്! ‘ എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ! ‘ ”ദൃഢം” ട്രെയിലർ ഇന്ന് *
ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ‘ദൃഢം’ സിനിമയുടെ ട്രെയിലർ ഇന്ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായി ‘ദൃശ്യം’ മോഡലിലുള്ള ഒരു അനൗൺസ്‌മെന്‍റ് വീഡിയോയുമായി സംവിധായകൻ ജീത്തു ജോസഫ്. മലയാളികൾ ഒരിക്കലും മറക്കാത്ത ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിന്‍റെയും കഥ പറഞ്ഞ ‘ദൃശ്യം’ സിനിമയിലെ സസ്പെൻസ് ഘടകങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് പുതിയ വീഡിയോ ഒരുക്കിയിരിക്കുന്നത്. വീണ്ടും മൺവെട്ടിയുമായി ജീത്തു ജോസഫ് പ്രത്യക്ഷപ്പെട്ടതോടെ, ‘ദൃഢം’ സിനിമയിൽ എന്തായിരിക്കും ഒളിപ്പിച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഒരു പണി തീരാത്ത വീട്ടിൽ നിന്നും മുണ്ടും മടക്കി കുത്തി മൺവെട്ടിയുമായി ജീത്തു ജോസഫ് ഇറങ്ങി വരുന്നതും ഒപ്പം ‘ദൃശ്യം’ സിനിമയിലെ ഐക്കണിക് ബിജിഎം പശ്ചാത്തലമായി എത്തുന്നതും ‘ദൃഢം’ സംവിധായകൻ അദ്ദേഹത്തെ കാണാനെത്തുന്നതുമാണ് പ്രൊമോ വീഡിയോയിലുള്ളത്. ”ദൃഢം’ എല്ലാം സെറ്റായെങ്കിൽ എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ’ എന്നും വീഡിയോയിൽ ജീത്തു…
Read More » -
ചരിത്ര നേട്ടവുമായി “ധുരന്ധർ പ്രതികാരം” ആഗോള ഗ്രോസ് 1500 കോടി; ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 1000 കോടി
ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് ആധിപത്യം തുടരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ചിത്രം എന്ന നേട്ടത്തിന് തൊട്ടരികിലാണ് “ധുരന്ധർ പ്രതികാരം”. റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാവുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ 961 കോടി രൂപയാണ്. മൂന്നാം വീക്കെൻഡ് പൂർത്തിയാവുമ്പോഴും ഇന്ത്യൻ സിനിമയിൽ ഇതുവരെ സംഭവിക്കാത്ത, ഇന്ത്യയിൽ നിന്ന് മാത്രം ആയിരം കോടി നെറ്റ് ഗ്രോസ് എന്ന അസാധാരണമായ നേട്ടത്തിലേക്ക് ചിത്രം എത്തുമെന്നുറപ്പായിക്കഴിഞ്ഞു. ചിത്രത്തിന്റെ ആഗോള ഗ്രോസ് ഇതിനോടകം 1501 കോടിയും പിന്നിട്ടു കഴിഞ്ഞു. ആഗോള തലത്തിൽ നേടുന്ന ഈ മഹാവിജയം ചിത്രത്തിന്റെ അസാധാരണമായ അന്താരാഷ്ട്ര ആധിപത്യത്തിന് കൂടിയാണ് അടിവരയിടുന്നത്. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ, ഇന്ത്യൻ സിനിമയുടെ ആഗോള മാനദണ്ഡങ്ങൾ പുനർനിർവചിക്കുന്ന ചിത്രമായി “ധുരന്ധർ പ്രതികാരം” മാറിക്കഴിഞ്ഞു.…
Read More » -
കുതിച്ചുയര്‍ന്നു പെട്രോള്‍, ഡീസല്‍ വില; പമ്പുകളില്‍ നീണ്ട ക്യൂ; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വില വര്‍ധന, കുമിഞ്ഞു കൂടുന്ന കടം; ഒപ്പം യുദ്ധവും: പാകിസ്താനില്‍ ജീവിക്കാനുള്ള ഏറ്റവും മോശം സമയം
ഇസ്ലാമാബാദ്: ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മാധ്യസ്ഥം വഹിക്കാമെന്ന നിര്‍ദേശത്തോടെ വീണ്ടും ചര്‍ച്ചയിലേക്കു വന്നിരിക്കുകയാണ് പാകിസ്താന്‍. പ്രധാന കക്ഷികളാരും ഇതിനെ ഗൗരവത്തോടെ എടുത്തില്ല എന്നതിനാല്‍ ഈ ശ്രമത്തിനു കാര്യമാല ഫലം ലഭിച്ചില്ലെന്നാണു വിലയിരുത്തുന്നത്. പാകിസ്ഥാന്റെ നയതന്ത്ര അഭിലാഷങ്ങളും താഴെത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള അന്തരമാണ് ഇതു പ്രകടിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനിലെ ആഭ്യന്തര സാഹചര്യം സര്‍ക്കാരിന് കൂടുതല്‍ വെല്ലുവിളിയായി മാറുകയാണ്. ഇന്ധനവില വര്‍ദ്ധനവ്, വൈദ്യുതി നിരക്കിലെ ഉയര്‍ച്ച, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം എന്നിവ രാജ്യം നേരിടുന്നു. ഇവയെല്ലാം സാധാരണ പൗരന്മാര്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു. പെട്രോള്‍ പമ്പുകളിലെ നീണ്ട ക്യൂകള്‍, ഉയര്‍ന്ന യുട്ടിലിറ്റി ബില്ലുകള്‍, ജീവിതച്ചെലവ് വര്‍ദ്ധനവ് എന്നിവ ജനങ്ങളുടെ നിരാശ വര്‍ദ്ധിപ്പിച്ചു. ഈ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ സുരക്ഷാ ആശങ്കകളും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. അവിടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പിരിമുറുക്കം തുടരുകയാണ്. സാമ്പത്തികവും രാഷ്ട്രീയവും സുരക്ഷാപരവുമായ ഒട്ടനവധി പ്രതിസന്ധികളാണ് പാകിസ്ഥാന്‍ ഒരേ സമയം നേരിടുന്നത്. കുത്തനെ ഉയര്‍ന്ന പെട്രോള്‍ വില ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള…
Read More » -
രക്ഷാപ്രവര്‍ത്തനം സിറ്റുവേഷന്‍ റൂമിലിരുന്ന് ട്രംപ് ലൈവ് ആയി കണ്ടു; നേതൃത്വം നല്‍കിയത് സ്‌പെഷല്‍ കമാന്‍ഡോ യൂണിറ്റ്; ഇറാന്‍ സൈന്യത്തെ വെടിവച്ചു തുരത്തി; കരമാര്‍ഗം രക്ഷിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു; രണ്ടാം പെലറ്റിനെ രക്ഷിച്ചത് അതീവ സാഹസികമായി; അണിയറ ഒരുക്കങ്ങള്‍ പുറത്ത്
ടെഹ്‌റാന്‍: ഇറാന്‍ വെടിവച്ചിട്ട വിമാനത്തില്‍നിന്ന് പുറത്തുചാടിയ രണ്ടാമത്തെ പൈലറ്റിനെയും കടുത്ത പോരാട്ടത്തിനൊടുവില്‍ രക്ഷിച്ചെന്ന് അമേരിക്ക. അല്‍ജസീറ ടിവിക്കു നല്‍കിയ പ്രതികരണത്തിലാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. പൈലറ്റ് അപകടനില തരണം ചെയ്തിട്ടില്ലെന്നും പറയുന്നു. വിമാനത്തിലെ വെപ്പണ്‍സ് സിസ്റ്റം ഓഫീസറായ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു എങ്കിലും നടക്കാന്‍ കഴിയുമായിരുന്നുവെന്നും, ഒരു ദിവസത്തിലധികം മലനിരകളില്‍ പിടിക്കപ്പെടാതെ ഒളിവില്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ കാണാതായ യുഎസ് ഓഫീസറെ കണ്ടെത്താന്‍ ഐആര്‍ജിസിയും മത്സരിച്ചതോടെ ഈ വിമാനം വെടിവെച്ചിട്ട സംഭവം യുഎസ് സൈന്യത്തിന് അഭിമാന പ്രശ്‌നമായി മാറി. രണ്ട് ക്രൂ അംഗങ്ങളെയും ഇറാന്റെ ഉള്ളില്‍ നടന്ന സ്‌പെഷ്യല്‍ ഫോഴ്‌സ് ഓപ്പറേഷനുകളിലൂടെയാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ചത്തെ ഓപ്പറേഷന്‍ നടത്തിയത് പ്രത്യേക കമാന്‍ഡോ യൂണിറ്റാണെന്നും, യുഎസ് സേന ശക്തമായ വെടിവെപ്പ് നടത്തിയെന്നും, ഇപ്പോള്‍ എല്ലാ സൈനികരും ഇറാന് പുറത്തെത്തിയെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവിച്ചത് ഇങ്ങനെ രണ്ട് സ്രോതസ്സുകള്‍ നല്‍കുന്ന വിവരമനുസരിച്ച്, എഫ്-15 പൈലറ്റും വെപ്പണ്‍സ് സിസ്റ്റം ഓഫീസറും വെള്ളിയാഴ്ച പുറത്തുചാടിയ…
Read More »