India
-
തൃപ്പൂണിത്തുറയിലെ വനിതാ ഡോക്ടര്‍ക്ക് 10 ലക്ഷം പോയി, മലപ്പുറം വേങ്ങര സ്വദേശിക്ക് നഷ്ടപ്പെട്ടത് 1.08 കോടി; കേരളത്തിൽ ഓണ്‍ലൈൻ തട്ടിപ്പുകാർ അഴിഞ്ഞാടുന്നു
വ്യാജ സൈബര്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറുടെ 9,90,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളജിലെ പ്രൊഫസർ മണ്ടൂര്‍ മരങ്ങാട്ട് മഠത്തില്‍ ഡോ. അഞ്ജലി ശിവറാമന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. മുംബൈ പൊലീസാണെന്നും ഡോ.അഞ്ജലി ശിവറാമിന്റെ പേരില്‍ മുംബൈയില്‍ സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. ചെയ്യാത്ത കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ടതില്‍ ഭയന്നു പോയ ഡോക്ടറില്‍ നിന്നും തട്ടിപ്പുകാര്‍ ബാങ്ക് വിശദാംശങ്ങള്‍ കൈക്കലാക്കി. ബുധനാഴ്ചയാണ് തട്ടിപ്പുകാര്‍ ആദ്യം ബന്ധപ്പെട്ടത്. ഈ രണ്ട് ദിവസം കൊണ്ട് പലപ്പോഴായി ഒ.ടി.പി നമ്പര്‍ കൈക്കലാക്കി 9,90,000 രൂപ തട്ടിയെടുത്തു. ഡോ. അഞ്ജലി ശിവറാമിന്റെ പേരിലുള്ള എസ്.ബി.ഐ പിലാത്തറ ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. ഡോക്ടറുടെ പരാതിയില്‍ നവി മുംബൈയിലെ പ്രദീപ് സാവന്തിനും സംഘത്തിനുമെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. ഓഹരിവിപണിയുടെ വ്യാജ …
Read More » -
കെജ്രിവാളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ വലിയ തിരിച്ചടി; ഡൽഹിയും പഞ്ചാബും ആംആദ്മി തൂത്തുവാരുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്തത് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമേറ്റ കനത്ത തിരിച്ചടിയാണെന്ന് വിലയിരുത്തൽ. തന്നെ അറസ്റ്റ് ചെയ്ത ഇഡി നടപടി ചോദ്യം ചെയ്താണ് കെജ്രിവാള് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയില്‍ കെജ്രിവാളിന്റെയും ഇ ഡിയുടെയും വാദം കേട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.കെജ്രിവാളിന് എതിരായ ഇഡിയുടെ വാദങ്ങളും കോടതി അംഗീകരിച്ചില്ല. ജൂണ്‍ 1 വരെയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാണ് ജാമ്യം.ഇതിന് തടയിടുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. നിലവിൽ ഡൽഹിയിലും പഞ്ചാബിലും ആംആദ്മി സർക്കാരാണുള്ളത്.ഡൽഹിയിൽ ഏഴും പഞ്ചാബിൽ പതിമൂന്നും ലോക്സഭാ മണ്ഡലങ്ങളാണുള്ളത്.മേയ് 25ന് ഡല്‍ഹിയിലും ജൂണ്‍1ന് പഞ്ചാബിലും തിരഞ്ഞെടുപ്പ് നടക്കും. നിലവിൽ ഇരു സംസ്ഥാനങ്ങളിലുമായി 20 സീറ്റുകളും ആംആദ്മി തൂത്തുവാരുമെന്നാണ് റിപ്പോർട്ട്. ഇടക്കാല ജാമ്യത്തില്‍ അരവിന്ദ് കേജരിവാള്‍ പുറത്തിറങ്ങുന്നതോടെ ഡല്‍ഹി, പഞ്ചാബ് ലോക്സഭ തിരഞ്ഞെടുപ്പു പ്രചാരണം ഒന്നുകൂടി തിളച്ചു മറിയുമെന്നുറപ്പ്. അതേസമയം…
Read More » -
15 സെക്കൻഡ് പൊലീസിനെ മാറ്റിയാല്‍ ഉവൈസിമാര്‍ എവിടെയെന്നറിയാതാവും: ഭീഷണിയുമായി ബിജെപി എം.പി
ഹൈദരാബാദ്: ഉവൈസി സഹോദരങ്ങള്‍ക്കെതിരെ ഭീഷണിയുമായി മഹാരാഷ്ട്രയിലെ ബിജെപി എം.പി നവനീത് കൗർ റാണ. പൊലീസിനെ 15 സെക്കൻഡ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയാല്‍, ഉവൈസി സഹോദരന്മാർ എവിടെ നിന്നാണ് വന്നതെന്നും എവിടേക്ക് പോയി എന്നും അറിയാത്ത അവസ്ഥയുണ്ടാക്കും എന്നാണ് കൗറിന്റെ പരാമർശം. ബിജെപി ഹൈദരാബാദ് സ്ഥാനാർഥി മാധവി ലതയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു നവ്നീത് കൗറിന്റെ പ്രസ്താവന. ‘നിങ്ങള്‍ പൊലീസിനെ 15 സെക്കൻഡ് നീക്കിയാല്‍, അവർ എവിടെ നിന്നാണ് വന്നതെന്നും എവിടേക്കാണ് പോയതെന്നും നിങ്ങള്‍ക്ക് മനസിലാക്കാൻ കഴിയില്ല. ഞങ്ങള്‍ക്ക് 15 സെക്കൻഡ് മതി’- എന്നാണ് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിക്കും അക്ബറുദ്ദീൻ ഉവൈസിക്കുമെതിരായ തുറന്ന ഭീഷണി. പരാമർശത്തില്‍ കൗറിന് മറുപടിയുമായി ഉവൈസി രംഗത്തെത്തി. തങ്ങള്‍ തയാറാണെന്നും ആരെങ്കിലും തുറന്ന വെല്ലുവിളി നടത്തുകയാണെങ്കില്‍ അങ്ങനെയാവട്ടെ എന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ മോദിജിയോട് പറയുന്നു. കൗറിനൊരു 15 സെക്കൻഡ് കൊടുക്കൂ. അല്ലെങ്കില്‍ ഒരു മണിക്കൂർ കൊടുക്കൂ. നിങ്ങളില്‍ മനുഷ്യത്വം അവശേഷിക്കുന്നുണ്ടോ എന്ന് ഞങ്ങളും…
Read More » -
ഹിന്ദുക്കള്‍ കുറഞ്ഞു, മുസ്ലിം, ക്രൈസ്തവര്‍ കൂടി’: മോദിയുടെ പുതിയ കണക്ക്
ന്യൂഡൽഹി: രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞെന്നും മുസ്ലിം, ക്രൈസ്തവ ജനസംഖ്യ കൂടിയെന്നും പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക കൗണ്‍സില്‍ തയ്യാറാക്കിയ വർക്കിങ് റിപ്പോർട്ട്. 1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞെന്നാണ് കൗണ്‍സില്‍ അംഗം ഷമിക രവിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വർക്കിങ് പേപ്പറില്‍ പറയുന്നത്. മുസ്ലിം ജനസംഖ്യ 1950-നെ അപേക്ഷിച്ച് 43.15 ശതമാനവും ക്രൈസ്തവർ 5.38 ശതമാനവും സിഖുകാർ 6.58 ശതമാനവും വർധിച്ചെന്നും പറയുന്നു. 2011-നു ശേഷം രാജ്യത്ത് സെൻസസ് നടന്നിട്ടില്ല എന്നിരിക്കെയാണ് 2015-ലെ കണക്കുകള്‍ ചേർത്തിരിക്കുന്നത്.തിരഞ്ഞെടുപ്പില്‍ ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും സെൻസസ് നടത്താതെ എങ്ങനെ കണക്ക് കിട്ടിയെന്നും പ്രതിപക്ഷം വിമർശിച്ചു. അതേസമയം, കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് റിപ്പോർട്ടിനെ ആയുധമാക്കി ബി.ജെ.പി.വടക്കേയിന്ത്യയിലെങ്ങും പ്രചാരണം തുടങ്ങി.
Read More » -
അരവിന്ദ് കേജരിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു, ഇ ഡിക്ക് കനത്ത തിരിച്ചടി
50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം അരവിന്ദ് കേജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജൂൺ ഒന്നുവരെയാണ് ജാമ്യം. മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കരുതെന്ന വ്യവസ്ഥയിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നതെങ്കിലും, തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കാർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകരുത്, ഔദ്യോഗിക ഫയലുകളിൽ ഒപ്പിടരുത് എന്നീ നിർദേശങ്ങൾ കോടതി നൽകിയിട്ടുണ്ട് . ഡൽഹി ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിലെക്ക് പാർട്ടി കടക്കാനിരിക്കെയാണ് കേജരിവാൾ പുറത്തിറങ്ങുന്നത്. ഇടക്കാല ജാമ്യത്തിൽ അരവിന്ദ് കേജരിവാൾ പുറത്തിറങ്ങുന്നതോടെ ഡൽഹി, പഞ്ചാബ് ലോക്സഭ തിരഞ്ഞെടുപ്പു പ്രചാരണം വരും ദിവസങ്ങളിൽ തിളച്ചു മറിയും. മേയ് 25നാണ് ഡൽഹിയിലെ വോട്ടെടുപ്പ്. ജൂൺ1നാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ്. കേജരിവാൾ ജയിലിൽ കിടന്ന നാളുകളിൽ ഡൽഹി, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഭാര്യ സുനിത കേജരിവാൾ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയിരുന്നു. ഡൽഹിയിലെ 7 സീറ്റുകളിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിൽ പ്രചാരണം നടത്തുന്ന ബിജെപിക്ക്…
Read More » -
മോദി തരംഗം ഇല്ല; കണക്കുകൂട്ടലുകള്‍ പിഴച്ച് ബിജെപി, പോളിംഗ് കണക്കില്‍ നിരാശ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ മൂന്ന് ഘട്ടത്തിലും പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് ബി ജെ പി കേന്ദ്രനേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലും കൂടി പോളിംഗ് 3.08 ശതമാനം ആണ് ഇടിഞ്ഞത്. വോട്ടെടുപ്പ് നടന്ന 282 മണ്ഡലങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ആകെ പോളിംഗ് 65.77 ശതമാനം ആണ്. 2019 ല്‍ ഇത് 68.85 ശതമാനം ആയിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പോളിംഗില്‍ വലിയ കുറവ് രേഖപ്പെടുത്തിയത്. ഇതെല്ലാം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നത് പാർട്ടിയുടെ തലവേദന ഇരട്ടിയാക്കിയിട്ടുണ്ട്. ഇതോടെ 400 ന് മുകളില്‍ സീറ്റെന്ന ലക്ഷ്യം ബിജെപിയ്ക്ക് നേടിയെടുക്കാൻ സാധിക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. പോളിംഗ് കുറയുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നുണ്ടെങ്കിലും ഇനിയും നാല് ഘട്ടങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ അത്തരമൊരു വിലയിരുത്തലില്‍ അടിസ്ഥാനമില്ലെന്നാണ് രാഷ്ട്രീട നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വോട്ടിംഗ് ശതമാനത്തിലെ കുറവിന് പല കാരണങ്ങളും ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എൻ ഡി…
Read More » -
ഗുജറാത്തില്‍ 600 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്ത് കാവിക്കൊടികള്‍ സ്ഥാപിച്ചു; സംഘർഷം
അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ ഇമാം ഷാഹ് ബാവ ദർഗയില്‍ ഹിന്ദുത്വവാദികളുടെ ആക്രമണം. ദർഗ തകർക്കുകയും ദർഗക്കുള്ളില്‍ കാവിക്കൊടികള്‍ സ്ഥാപിക്കുകയും ചെയ്തതിനെ തുടർന്ന് ഇവിടെ സംഘർഷം ഉടലെടുത്തിരിക്കുകയാണ്. സംഘർഷത്തില്‍ 35 ഓളം പേര് അറസ്റ്റിലായിട്ടുണ്ട്. അഹമ്മദാബാദിലെ പിരാനാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ദർഗക്ക് ഏകദേശം 600 ഓളം വർഷം പഴക്കമുണ്ട്. ഹിന്ദു-മുസ്ലിം സൗഹാർദത്തിന്റെ പ്രതീകമായി കണക്കാക്കുന്ന പിരാന ദര്‍ഗ ഇമാം ഷാഹ് ബാബ റോസ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. ഹിന്ദു-മുസ്ലിം സമുദായത്തില്‍പ്പെട്ടവരും ദർഗ നടത്തിപ്പ് കമ്മിറ്റിയിലെ അംഗങ്ങളാണ്. ആക്രമണത്തില്‍ ദര്‍ഗയുടെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ചില്ലുകള്‍ പൊട്ടുകയും കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഘർഷത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകശ്രമം, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 35 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും പൊലീസ് അറിയിച്ചു.
Read More » -
പൂജ കഴിഞ്ഞിറങ്ങവേ ക്ഷേത്രത്തൂണിലിടിച്ച് തകര്‍ന്ന് കാർ
ചെന്നൈ: ആറ്റുനോറ്റുവാങ്ങിയ കാറിന്റെ പൂജ കഴിഞ്ഞിറങ്ങവേ ക്ഷേത്രത്തൂണിലിടിച്ച് കാർ തകര്‍ന്നതിന്റെ വിഷമത്തിലാണ് തമിഴ്നാട് കടലൂരിലെ സുധാകർ. കാറിന്റെ എല്ലാ വിഘ്നങ്ങളും മാറ്റാനാണ് ക്ഷേത്രത്തില്‍ പൂജയ്ക്കെത്തിച്ചത്.കുടുംബവും സുഹൃത്തുക്കളും ഒപ്പവുമുണ്ടായിരുന്നു. എന്നാൽ പൂജാ ചടങ്ങുകളൊക്കെ കഴിഞ്ഞ് വാഹനത്തില്‍ ആദ്യ യാത്രയ്ക്കൊരുങ്ങവേ സന്തോഷം സങ്കടത്തിന് വഴി മാറുകയായിരുന്നു. വാഹനമെടുത്തപ്പോള്‍ അറിയാതെ ആക്സിലറേറ്ററില്‍ കാല്‍വെച്ചത് ഇത്തിരി കനത്തിലായിപ്പോയതോടെ വാഹനത്തിന്റെ നിയന്ത്രണം പോയി. അതേ ക്ഷേത്രത്തിന്റെ തന്നെ തൂണുകളിലേക്ക് വണ്ടി ഇടിച്ചു കയറുകയും ചെയ്തു. കടലൂർ ജില്ലയിലെ ശ്രീമുഷ്നം ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
Read More » -
ഹരിയാനയിൽ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; രാജിവെച്ച് കര്‍ണിസേന പ്രസിഡന്റ്
ചണ്ഡിഗഢ്: ഹരിയാന ബി.ജെ.പി വക്താവും കർണിസേന പ്രസിഡന്റുമായ സുരാജ് പാല് അമു പാർട്ടിയില്‍ നിന്നും രാജിവെച്ചു. ക്ഷത്രിയ സമുദായത്തെ അപമാനിച്ച ഒരാള്‍ക്ക് പാർട്ടി ലോക്സഭ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. രജ്പുത്ത് നേതാക്കളെ ബി.ജെ.പി ഒതുക്കിയെന്നും രാജിക്കത്തില്‍ ആരോപിക്കുന്നുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ക്ഷത്രിയസമുദായത്തിന്റെ പ്രാതിനിധ്യം കുറഞ്ഞ് വരികയാണ്. 2014ന് ശേഷമാണ് ഇത് സംഭവിച്ചത്. പ്രധാനപ്പെട്ട നേതാക്കള്‍ പോലും പാർട്ടിയില്‍ ഒതുക്കപ്പെടുകയാണെന്നും അമു ആരോപിച്ചു. ക്ഷത്രിയ സഹോദരിമാരേയും അമ്മമാരേയും അപമാനിച്ചയാള്‍ക്കാണ് ബി.ജെ.പി ഇപ്പോള്‍ സീറ്റ് നല്‍കിയിരിക്കുന്നത്. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും കത്തില്‍ ഇയാള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുവമോർച്ചയുടെ ഡിവിഷണല്‍ പ്രസിഡന്റായി ബി.ജെ.പിയിലെത്തിയ അമു ഇപ്പോള്‍ പാർട്ടി സംസ്ഥാന വക്താവാണ്. 2018ല്‍ സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് സിനിമക്കെതിരായ പ്രതിഷേധങ്ങളില്‍ ഇയാള്‍ മുൻനിരയിലുണ്ടായിരുന്നു.
Read More » -
അദാനിക്കും അംബാനിക്കും ടെംപോ വാൻ നിറയെ കള്ളപ്പണം ഉണ്ടെന്ന് നരേന്ദ്ര മോദി;ഇ.ഡി എന്തേ നടപടി എടുക്കാത്തതെന്ന് ജയ്റാം രമേശ്
ന്യൂദല്‍ഹി: അദാനിയും അംബാനിയും ടെംപോ വാനില്‍ നിറയെ ചാക്ക് കണക്കിന് കള്ളപ്പണം കോണ്‍ഗ്രസിന് നല്‍കിയോ എന്ന മോദിയുടെ ആരോപണം ബി.ജെ.പിക്കെതിരെ ആയുധമാക്കി കോണ്‍ഗ്രസ്. കള്ളപ്പണം ഇല്ലാതാക്കാൻ നിങ്ങള്‍ നോട്ട് നിരോധിച്ചിട്ടും നിങ്ങളുടെ സുഹൃത്തുക്കളായ അദാനിക്കും അംബാനിക്കും എവിടെ നിന്നാണ് അത്രയും കള്ളപ്പണം കിട്ടിയതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു. കള്ളപ്പണം നിറച്ച ചാക്കുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കുണ്ടായിട്ടും എന്തുകൊണ്ട് ഇ.ഡി, ഐ.ടി, സി.ബി.ഐ എന്നിവ ഒരു നടപടിയും എടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പില്‍ തോല്‍വിയുറപ്പിച്ചതിന്റെ അസ്വസ്ഥതയിലാണ് നിങ്ങള്‍ ഇങ്ങനെ പലതും വിളിച്ചുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയ്റാം രമേശിന്റെ കുറിപ്പിന്റെ പൂർണരൂപം: തന്റെ സുഹൃത്തുക്കളായ അദാനിക്കും അംബാനിക്കും ടെംപോ വാൻ നിറയെ കള്ളപ്പണം ഉണ്ടെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. അത്തരമൊരു സാഹചര്യത്തില്‍ മൂന്ന് ചോദ്യങ്ങള്‍ ഉയർന്നുവരുന്നു: 1. കള്ളപ്പണം ഇല്ലാതാക്കാനാണ് നിങ്ങള്‍ നോട്ട് നിരോധിച്ചത്. പിന്നെ എവിടെ നിന്നാണ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കള്ളപ്പണം ലഭിച്ചത്? 2. നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കള്ളപ്പണച്ചാക്കുകള്‍ ഉണ്ടായിട്ടും…
Read More »