India

  • തുടര്‍തോല്‍വിയേക്കാള്‍ വലിയ തലവേദന കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ; ‘2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ വിജയിച്ചപ്പോള്‍ അവര്‍ അധികാരം ത്യജിച്ചു’ ; കര്‍ണാടക തര്‍ക്കത്തിനിടെ ശിവകുമാറിന്റെ സോണിയാ ഗാന്ധി ഓര്‍മ്മപ്പെടുത്തല്‍

    ബംഗലുരു: തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം കോണ്‍ഗ്രസിന് മറ്റൊരു തലവേദനയായി മാറുകയാണ് കര്‍ണാടക മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള സിദ്ധരാമയ്യ-ഡി കെ ശിവകുമാര്‍ വടംവലി. ഡി കെ എസിന്റെ സോണിയാ ഗാന്ധി ‘അധികാരം ത്യജിച്ചതിനെ’ കുറിച്ചുള്ള സൂചനയോടെ വെള്ളിയാഴ്ച വൈകുന്നേരം ഈ തര്‍ക്കം വീണ്ടും ആളിക്കത്തി. ബെംഗളൂരുവില്‍ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയില്‍ വെച്ച് സംസാരിക്കവെ, 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് (യുപിഎ) വിജയിച്ചതിന് ശേഷം, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ പ്രധാനമന്ത്രിയാകാനുള്ള അവസരം ഉപേക്ഷിച്ചതിനെക്കുറിച്ച് ഡി കെ എസ് സംസാരിച്ചു. പകരം അവര്‍, റിസര്‍വ് ബാങ്ക് ഗവര്‍ണറായും പിന്നീട് ധനമന്ത്രിയായും സേവനമനുഷ്ഠിച്ച മികച്ച സാമ്പത്തിക വിദഗ്ദ്ധനായ മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിയെന്ന് ഡി കെ എസ് പറഞ്ഞു. സിദ്ധരാമയ്യക്ക് പകരം ഡി കെ എസിനെ കര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് നിയമസഭാ സാമാജികര്‍, 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടാക്കിയ ഒരു ‘കരാര്‍’ പാലിക്കാന്‍ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.…

    Read More »
  • ഹു കെയര്‍…വി കെയര്‍ രാഹുല്‍; അങ്ങിനെ ‘കൈ’ വിട്ടുകളയില്ല രാഹുലിനെ കോണ്‍ഗ്രസ്; സംരക്ഷിച്ചു കൂടെത്തന്നെ നിര്‍ത്താന്‍ കോണ്‍്ഗ്രസ് തീരുമാനം; നടപടി വേണമെന്ന ആവശ്യം തള്ളി; രാജിവെക്കാനും പറയില്ല; കോണ്‍ഗ്രസിനകത്ത് ഭിന്നത രൂക്ഷം; ഹൈക്കമാന്റിനെ കാര്യങ്ങളറിയിച്ചു; പന്ത് കെപിസിസിക്ക് തട്ടിയിട്ട് ഹൈക്കമാന്റ്

    തിരുവനന്തപുരം : രാഹുലിനെതിരെയുള്ള ആരോപണവും പരാതിയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും സിപിഎം കെണിയെന്ന് വരുത്തിതീര്‍ത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ തീരുമാനം. രാഹുലിനെതിരെ കടുത്ത നടപടിയെടുക്കണമെന്നും രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടണം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ പാടെ തള്ളിക്കൊണ്ടാണ് രാഹുലിന് സുരക്ഷകവചമൊരുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനകത്ത് ഇതോടെ വലിയ പൊട്ടിത്തെറിക്ക് കളമൊരുങ്ങിക്കഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനോട് തത്കാലം എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടില്ലെന്നും കേസിന്റെ ഗതി പാര്‍ട്ടി നിരീക്ഷിക്കുമെന്നുമാണ് ഇപ്പോഴത്തെ നിലപാട്. എന്നാല്‍ കേസില്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തത്കാലം കൂടുതല്‍ നടപടിയെടുക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ വന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വന്ന പരാതിയും കേസും സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം കെണിയെന്നാണ് പറഞ്ഞ് രാഹുലിനെതിരെയുള്ള കേസിനെ ശക്തമായി പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് എടുത്തിരിക്കുന്ന തീരുമാനം.   ശബരിമല…

    Read More »
  • ഈ ഫോട്ടോയില്‍ കാണുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവാവിനെ കണ്ടവരുണ്ടോ; മുങ്ങിയ രാഹുലിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസിറക്കി പോലീസ്; രാഹുലിനെ പിടികൂടാന്‍ നാടൊട്ടുക്ക് തിരച്ചില്‍; അന്വേഷണം ഊര്‍ജിതമാക്കി സിപിഎമ്മും ബിജെപിയും

      പാലക്കാട്: ഈ ഫോട്ടോയില്‍ കാണുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവാവിനെ കണ്ടവരുണ്ടോ…ആള്‍ പാലക്കാട എംഎല്‍എയാണ്, ഇപ്പോള്‍ ഒരു ലൈംഗികപീഡനകേസില്‍ ആരോപണവിധേയനും. ഇന്നലെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു ശേഷം ഈ യുവാവിനെ ആരും കണ്ടിട്ടില്ല. ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിക്കഴിഞ്ഞു.,   ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് സജീവമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. രാഹുലിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന വ്യക്തമായ സൂചനയാണ് ഇതെല്ലാം നല്‍കുന്നത്. യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനും സുഹൃത്ത് അടൂര്‍ സ്വദേശിയായ വ്യാപാരിക്കുമായി അന്വേഷണം നടത്തുകയാണ് പൊലീസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ സുഹൃത്ത് വഴിയാണ് ഗര്‍ഭച്ഛിദ്ര ഗുളിക എത്തിച്ചതെന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്.   നിര്‍ബന്ധിത ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍…

    Read More »
  • രാഹുലിനെതിരെ പരാതി നല്‍കാന്‍ അതിജീവിതയ്ക്ക് ധൈര്യം നല്‍കിയവരില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥയും; ശബരിമല സ്വര്‍ണക്കൊള്ള കേസിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് ഇനി മാങ്കൂട്ടത്തില്‍ കേസ്; കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നു

    തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കാന്‍ മടിച്ചു നിന്ന അതിജീവിതയ്ക്ക് ധൈര്യം പകര്‍ന്നവരുടെ കൂട്ടത്തില്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥയുമെന്ന് സൂചന. സിപിഎമ്മിലെ ചിലരുടെ നിര്‍ദ്ദേശാനുസരണമാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥ അതിജീവിതയെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചതും പരാതി കൊടുക്കുന്നതില്‍ പേടിക്കേണ്ടെന്ന് ധൈര്യം നല്‍കിയതുമെന്നാണ് പറയുന്നത്.   പരാതി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടികളൊന്നും സ്വീകരിക്കാന്‍ കഴിയില്ലെന്നും രേഖാമൂലമുള്ള പരാതിയുണ്ടെങ്കില്‍ മാത്രമേ മുന്നോട്ടു പോകാനും അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനും സാധിക്കൂ എന്ന വിവരമാണ് പ്രധാനമായും ഈ ഉദ്യോഗസ്ഥ അതിജീവിതയെ അറിയിച്ചത്. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അവര്‍ ഉറപ്പുകൊടുത്തിരുന്നു. പരാതി നല്‍കുന്ന കാര്യം അതീവരഹസ്യമായി വെക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതി പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുകൊടുക്കാതെ നേരിട്ട് മുഖ്യമന്ത്രിക്കു തന്നെ നല്‍കാനും അതിജീവിതയുമായി സംസാരിച്ച കൂട്ടത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇമ്മീഡിയറ്റ് ഇഫക്ടിന് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുന്നതാണ് നല്ലതെന്നായിരുന്നു അവര്‍ കൊടുത്ത ഉപദേശം.   ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് തങ്ങള്‍ക്കെതിരെ തിരിയുന്നു എന്ന്…

    Read More »
  • പാലക്കാട്ടുകാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും വോട്ട് ചെയ്യേണ്ടിവരുമോ; ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി ആരാകും പാലക്കാട് എംഎല്‍എ; നിയമസഭാ ഉപതിരഞ്ഞെടുപ്പ് പാലക്കാട് ആവശ്യമില്ലെന്ന് ഒരു വിഭാഗം

    പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുകയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് വൈകാതെ നിയമസഭാ ഉപതെരഞ്ഞെടുപ്പും വേണ്ടിവരും. അതോ ഇനിയുള്ള അവശേഷിക്കുന്ന കാലം പാലക്കാട് എംഎല്‍എ വേണ്ട എന്നാണ് തീരുമാനം എങ്കില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ഷാഫി പറമ്പില്‍ പാലക്കാട് എംഎല്‍എ ആയിരിക്കെ വടകരയില്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പോയതോടെയാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി വരുന്നത്. ഇനി വീണ്ടും ഒരു നിയമസഭാ ഉപതിരഞ്ഞെടുപ്പ് കൂടി പാലക്കാട് വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. അടുത്തവര്‍ഷം ഏപ്രിലില്‍ കേരളം നിയമസഭാ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ ഇരിക്കെ ഈയൊരു ചെറിയ കാലയളവില്‍ ഉപതിരഞ്ഞെടുപ്പ് നടത്തി പാലക്കാട് പുതിയ എംഎല്‍എയെ കൊണ്ടുവരുമോ എന്ന കാര്യത്തിലും സംശയമുണ്ട്. രാഹുല്‍ രാജിവെക്കുകയാണെങ്കില്‍ പോലും ഒരു ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടോ എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാവരും ചേര്‍ന്നായിരിക്കും തീരുമാനമെടുക്കുക. തദ്ദേശ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയ ശേഷം നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയമാകും.…

    Read More »
  • വിവാഹം മാറ്റിവച്ച സ്മൃതിക്കൊപ്പം നില്‍ക്കണം; നിര്‍ണായക തീരുമാനമെടുത്ത് ബിഗ്ബാഷ് ലീഗില്‍നിന്ന് പിന്‍മാറി ജമീമ റോഡ്രിഗസ്; അംഗീകാരം നല്‍കി ഓസ്‌ട്രേലിയന്‍ അധികൃതര്‍

    മുംബൈ: ഓസ്‌ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗില്‍നിന്നു പിന്മാറി ഇന്ത്യന്‍ ക്രിക്കറ്റ് താരം ജമീമ റോഡ്രീഗസ്. സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ ജമിമ കളിക്കില്ലെന്നും താരത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സ് ടീം പ്രതികരിച്ചു. ഇന്ത്യന്‍ താരം സ്മൃതി മന്ഥനയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ബിഗ് ബാഷ് ലീഗ് മത്സരങ്ങള്‍ക്കിടെ, അവധിയെടുത്ത് ജമീമ ഇന്ത്യയിലെത്തിയത്. എന്നാല്‍ സ്മൃതിയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതോടെ കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ട വിവാഹം മാറ്റിവച്ചിരുന്നു. സ്മൃതി മന്ഥനയുടെ ഹല്‍ദി, സംഗീത് ചടങ്ങുകളില്‍ ജമീമ പങ്കെടുത്തിരുന്നു. വിവാഹം മുടങ്ങിയെങ്കിലും സ്മൃതിക്കും കുടുംബത്തിനും പിന്തുണ നല്‍കുന്നതിനായി താരം മഹാരാഷ്ട്രയില്‍ തന്നെ തുടരുകയാണ്. ഏകദിന വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തിനു പിന്നാലെയാണ് ജമീമ ബിഗ് ബാഷ് കളിക്കാനായി ഓസ്‌ട്രേലിയയിലേക്കു പോയത്. ജമീമയുടെ അഭ്യര്‍ഥന അംഗീകരിച്ചാണ് താരത്തിന് ഇന്ത്യയില്‍ തുടരാന്‍ അനുമതി നല്‍കുന്നതെന്ന് ബിഗ് ബാഷ് പ്രസ്താവനയില്‍ അറിയിച്ചു. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥന കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ശ്രീനിവാസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടും വിവാഹം നടത്തുന്ന…

    Read More »
  • കല്യാണിക്കുട്ടിയമ്മയുടെ ആത്മാവ് പൊറുത്താലും കരുണാകരന്റെ ആത്മാവ് ക്ഷമിക്കില്ല; മുരളിക്കും പത്മജയ്ക്കും പൊറുക്കാനാകില്ല; അന്നമൂട്ടിയ കല്യാണിക്കുട്ടിയമ്മയെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും സഹിക്കാനാവില്ല; വാ വിട്ട വാക്കോതിയതിന്റെ ഫലം കിട്ടാതെ പോകുമോ മിസ്റ്റര്‍ മാങ്കൂട്ടത്തില്‍

    തൃശൂര്‍: കൈവിട്ട ആയുധം വാ വിട്ട വാക്ക്, രണ്ടും തിരിച്ചു പിടിക്കാന്‍ പറ്റില്ലെന്ന് ആറാം തമ്പുരാനില്‍ ജഗന്നാഥന്‍ കൊളപ്പുള്ളി അപ്പനോട് പറയുന്നുണ്ട്. അത് കണ്ടിരുന്നെങ്കില്‍, ഓര്‍മ്മയുണ്ടായിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കല്യാണിക്കുട്ടിയമ്മയെ പറ്റി അങ്ങനെ പുലഭ്യം പറയില്ലായിരുന്നു. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കും അന്നമുട്ടിയ കെ കരുണാകരന്റെ പ്രിയ പത്‌നി കല്യാണിക്കുട്ടിയമ്മ കോണ്‍ഗ്രസുകാര്‍ക്ക് എല്ലാം അമ്മ തന്നെയായിരുന്നു. ആ അമ്മയുടെ സ്‌നേഹ വാത്സല്യങ്ങള്‍ അനുഭവിക്കാത്തവര്‍ കോണ്‍ഗ്രസില്‍ ഇല്ല എന്ന് തന്നെ പറയാം. പക്ഷേ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവ തുര്‍ക്കിക്ക് അത് അറിയാതെ പോയി. ആ അമ്മയെപ്പറ്റി പുലഭ്യം പറയുമ്പോള്‍ അതിനെ കൈയ്യടി കിട്ടുമെന്ന് വ്യാമോഹിച്ചത് കോണ്‍ഗ്രസ് പാരമ്പര്യം എന്തെന്നറിയാത്ത മാങ്കൂട്ടത്തില്‍ തറവാട്ടിലെ ഇളമുറക്കാരന്റെ അറിവുകേട്. കരുണാകര പുത്രി പത്മജാ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയപ്പോഴാണ് കല്യാണിക്കുട്ടിയമ്മയെ കുറിച്ച്, പത്മജയെ കുറിച്ച് കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ വീട്ടുമുറ്റത്ത് കുട്ടിയും കോലും കളിക്കുന്ന രാഹുല്‍…

    Read More »
  • ബാറ്റും ചെയ്യില്ല, മര്യാദയ്ക്കു പന്തും എറിയില്ല; ഇതെന്ത് ഓള്‍ റൗണ്ടര്‍? ഇന്ത്യന്‍ താരത്തിനെ രൂക്ഷമായി വിമര്‍ശിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്; അദ്ദേഹം ഓള്‍റൗണ്ടറാണെങ്കില്‍ ഞാനും ഓള്‍റൗണ്ടര്‍!

    മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ താരം നിതീഷ് കുമാര്‍ റെഡ്ഡിക്കെതിരെ തുറന്നടിച്ച് മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച നിതീഷ് കുമാര്‍ റെഡ്ഡി ഓസ്‌ട്രേലിയയ്‌ക്കെതിരെ മെല്‍ബണില്‍ സെഞ്ചറി നേടിയതോടെയാണ് ടീമില്‍ സ്ഥിരം ഇടം നേടിത്തുടങ്ങിയത്. പക്ഷേ തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കിയതോടെയാണു താരത്തിനെതിരെ വിമര്‍ശന കടുക്കുന്നത്. ഓള്‍റൗണ്ടറായി ടീമിലെത്തിയ നിതീഷിന്റെ മികവിനെ യുട്യൂബ് ചാനലിലെ വിഡിയോയിലാണ് ക്രിസ് ശ്രീകാന്ത് വിമര്‍ശിച്ചത്. ”ആരാണ് നിതീഷ് റെഡ്ഡിയെ ഓള്‍റൗണ്ടര്‍ എന്നു വിളിക്കുന്നത്? അദ്ദേഹത്തിന്റെ ബോളിങ് കണ്ട് ആര്‍ക്കെങ്കിലും ഓള്‍റൗണ്ടറാണെന്നു പറയാന്‍ സാധിക്കുമോ? മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അദ്ദേഹം സെഞ്ചറി നേടി. അതു ശരിയാണ്. പക്ഷേ അതിനു ശേഷം നിതീഷ് കുമാര്‍ റെഡ്ഡി എന്താണു ചെയ്തിട്ടുള്ളത്. നിതീഷ് റെഡ്ഡി ഓള്‍റൗണ്ടറാണെങ്കില്‍ ഞാനും ഒരു വലിയ ഓള്‍റൗണ്ടറാണെന്നു പറയാം. നിതീഷിന്റെ പന്തുകള്‍ക്ക് പേസ് ഉണ്ടോ? അല്ലെങ്കില്‍ അദ്ദേഹം നല്ലൊരു ബാറ്റ്‌സ്മാന്‍ ആണോ? എങ്ങനെയാണ് ഈ…

    Read More »
  • 2014-ലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയം വിദേശ ഇടപെടല്‍ ; സിഐഎയുടേയും മൊസാദിന്റേയും ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ് എംപി ; 206 സീറ്റില്‍ കൂടരുതെന്ന് അജണ്ഡ, ഫലം 44 സീറ്റായി കുറഞ്ഞു

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി കിട്ടുകയും പ്രതിപക്ഷസ്ഥാനം പോലും കിട്ടാതാകുകയും ചെയ്ത 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന്നത് ജനവിധി അല്ലായിരുന്നെന്നും വിദേശ ഇടപെടലായിരുന്നെന്നും വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയും അവരുടെ ഇസ്രായേല്‍ കൗണ്ടര്‍പാര്‍ട്ടിയായ മൊസാദും ഗൂഢാലോചന നടത്തിയെന്നും മുന്‍ എംപി കുമാര്‍ കേത്കര്‍ അവകാശപ്പെട്ടു. അംബേദ്കറുടെ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ കേത്കര്‍ ഈ അവകാശവാദം ഉന്ന യിച്ചത്. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 145 സീറ്റുകളും, അഞ്ചുവര്‍ഷ ത്തിനു ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 206 സീറ്റുകളും നേടിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടി ക്കാട്ടി. ട്രെന്‍ഡ് അനുസരിച്ച്, കോണ്‍ഗ്രസ് 250 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണം 44 ആയി കുറഞ്ഞു. 2014-ലെ ലോക്സഭാ തിരഞ്ഞെടു പ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് 206-ല്‍ നിന്ന് കൂടരുത് എന്ന് തീരുമാനിക്കപ്പെട്ട തിന്റെ ഫലമാ യിരുന്നു…

    Read More »
  • ഈ വര്‍ഷം ഇന്നുവരെ റോഡപകടങ്ങളില്‍ മരിച്ചത് 800ലധികം പേര്‍; സീബ്ര ലൈന്‍ കടക്കുമ്പോള്‍ കാല്‍നടയാത്രികരെ വാഹനമിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കി പിഴ ഈടാക്കും; മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടികളിലേക്ക് ; കാല്‍നടയാത്രക്കാരെ മരണത്തിലേക്ക് തള്ളിവിടാനാകില്ലെന്ന് ഹൈക്കോടതി

    തിരുവനന്തപുരം: ഈ വര്‍ഷം ഇന്നുവരെ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് എണ്ണൂറിലേറെ പേരെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്. കേരളത്തിലെ റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികളിലേക്ക മോട്ടോര്‍ വാഹനവകുപ്പ് കടക്കുകയാണ്. ഇനിമുതല്‍ സീബ്രലൈന്‍ കടക്കുമ്പോള്‍ കാല്‍നടയാത്രികരെ വാഹനമിടിച്ചാല്‍ ആ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കാനും രണ്ടായിരം രൂപ പിഴയീടാക്കാനും തീരുമാനിച്ചു. സീബ്ര ലൈനില്‍ വാഹനം പാര്‍ക്ക് ചെയ്താലും ശിക്ഷയുണ്ടാകും. കടുത്ത നടപടിയെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷം റോഡില്‍ മരിച്ച കാല്‍നടയാത്രക്കാരില്‍ 50ശതമാനം പേരും മുതിര്‍ന്ന പൗരന്മാരാണെന്നും ഗതാഗതവകുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഇവരില്‍ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കര്‍ശനമാക്കുന്നതെന്ന് കമ്മീഷണര്‍ അറിയിച്ചു. സീബ്ര ക്രോസ്സിങ്ങില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു എന്ന് നേരത്തെ കേരള ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സീബ്ര ക്രോസ്സിങ്ങുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞ ഒരു മാസം രജിസ്റ്റര്‍ ചെയ്തത് 901 നിയമലംഘങ്ങളാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും കോടതി പറഞ്ഞു. സീബ്ര ക്രോസിങ്ങില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് കനത്ത…

    Read More »
Back to top button
error: