India
-
പ്രചാരണം കത്തുന്നു: മോദിയും രാഹുലും വീണ്ടും കേരളത്തിൽ; ധർമടത്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിൽ. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് പ്രധാനമന്ത്രിയുടെ പ്രധാന പ്രചാരണ പരിപാടികൾ. ഉച്ചയ്ക്ക് രണ്ടരയോടു കൂടി പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം അദ്ദേഹം തിരുവല്ലയിലെ പൊതുപരിപാടിക്കായി പോകും. തിരുവല്ലയിലെ പരിപാടികൾക്ക് ശേഷേം തിരുവനന്തപുരത്ത് തിരിച്ചെത്തും. തിരുവനന്തപുരത്ത് കിള്ളിപ്പാലം ജംഗ്ഷൻ മുതൽ കരമന വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടത്തും. ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളായ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളും മറ്റ് ബിജെപി നേതാക്കളും റോഡ് ഷോയിൽ അദ്ദേഹത്തെ അനുഗമിക്കും. ശക്തമായ സുരക്ഷാ വലയത്തിലാണ് തിരുവനന്തപുരം നഗരം. പോലീസിനു പുറമെ അർദ്ധ സൈനിക വിഭാഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നീട് കൊച്ചിയിലുമാണ്…
Read More » -
അഫ്ഗാനിസ്ഥാനിൽ ഭൂചലനം; എട്ട് പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു; ഡൽഹിയിലും പ്രകമ്പനം
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ ശക്തമായ ഭൂചലനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് കാബൂളിൽ വീട് തകർന്ന് വീണാണ് മരണം സംഭവിച്ചതെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂമിക്കടിയിൽ 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് പുറമെ, പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ അഫ്ഗാനിസ്ഥാൻ പ്രകൃതിക്ഷോഭങ്ങൾക്ക്, പ്രത്യേകിച്ച് ഭൂചലനങ്ങൾക്ക് ഏറെ സാധ്യതയുള്ള ഇടമാണ്. പ്രതിവർഷം ശരാശരി 560 പേർ ഇവിടെ ഭൂചലനങ്ങളിൽ മരിക്കാറുണ്ട്. കഴിഞ്ഞ നവംബറിൽ ഇതേ മേഖലയിലുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 27 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു.
Read More » -
പ്രതിദിനം 50 കപ്പലുകളുടെ സ്ഥാനത്ത് ഒന്നും രണ്ടും; റഷ്യന്‍ റിഫൈനറികളിലെ ഉക്രൈന്‍ ആക്രമണം എണ്ണ കയറ്റുമതിക്ക് കനത്ത തിരിച്ചടി; ബദല്‍ മാര്‍ഗം തേടി വ്യാപാരികള്‍; ഇന്ത്യക്കും തിരിച്ചടിയാകും; മാര്‍ച്ച് 22 മുതല്‍ കടുത്ത പ്രതിസന്ധി
മോസ്‌കോ: ഉക്രെയ്നിന്റെ ഡ്രോണ്‍ ആക്രമണ പരമ്പരയെത്തുടര്‍ന്ന് ഉസ്ത്-ലുഗ (Ust-Luga), പ്രിമോര്‍സ്‌ക് (Primorsk) എന്നിവിടങ്ങളിലെ റഷ്യയുടെ ബാള്‍ട്ടിക് എണ്ണ കയറ്റുമതി കേന്ദ്രങ്ങള്‍ക്ക് ഇപ്പോഴും ചരക്കുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും രാജ്യത്തെ റിഫൈനറികള്‍ കയറ്റുമതിക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്നും റിപ്പോര്‍ട്ട്. തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയ ഈ ആക്രമണങ്ങള്‍ മാര്‍ച്ച് അവസാന രണ്ടാഴ്ചകളിലും തുടര്‍ന്നു. പത്ത് ദിവസത്തിനിടെ കുറഞ്ഞത് അഞ്ച് തവണയെങ്കിലും ഉസ്ത്-ലുഗയില്‍ ആക്രമണമുണ്ടായി. കയറ്റുമതിയിലെ ഈ നിയന്ത്രണങ്ങളും വലിയ റിഫൈനറികളിലെ തടസങ്ങളും റഷ്യയിലെ എണ്ണ ഉല്‍പ്പാദനം കുറയുന്നതിലേക്ക് നയിച്ചേക്കാമെന്ന് സ്രോതസുകള്‍ പറഞ്ഞു. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിസന്ധി രൂപപ്പെടുന്നത്. മാര്‍ച്ച് 22 മുതല്‍ കയറ്റുമതിക്കായി പ്രിമോര്‍സ്‌കിലേക്ക് ഡീസല്‍ ഇന്ധനം എത്തിക്കാന്‍ റിഫൈനറികള്‍ക്ക് കഴിയുന്നില്ലെന്നും, ഇത് യൂറോപ്യന്‍ റഷ്യയിലെയും സൈബീരിയയിലെയും റിഫൈനറികളുടെ ഏറ്റവും ലാഭകരമായ കയറ്റുമതി മാര്‍ഗ്ഗം ഇല്ലാതാക്കിയെന്നും വ്യാപാരികള്‍ പറഞ്ഞു. ‘കഴിഞ്ഞ ഞായറാഴ്ച (മാര്‍ച്ച് 22) മുതല്‍ പ്രിമോര്‍സ്‌കില്‍…
Read More » -
ചെന്നൈയുടെ പ്രശ്‌നങ്ങള്‍ക്ക് എം.എസ്. ധോണി പരിഹാരമോ? യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല; മാറിയ ടി20, മാറാത്ത ധോണി; തലയുടെ വരവ് ടീമിനെ കൂടുതല്‍ കുഴപ്പത്തില്‍ ആക്കുന്നത് എന്തുകൊണ്ട്?
ബംഗളുരു: ഐപിഎല്‍ സീസണിന്റെ തുടക്കത്തില്‍തന്നെ കടുത്ത സമ്മര്‍ദത്തിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യ രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ടതിനൊപ്പം സഞ്ജുവിന്റെ പ്രകടനവും വന്‍ ചര്‍ച്ചയായി. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ സഞ്ജുവിനുണ്ടായ സമ്മര്‍ദമാണ് മോശം പ്രകടനത്തിനു കാരണമെന്നും വിലയിരുത്തുന്നു. സീസണിന്റെ തുടക്കത്തില്‍ തന്നെ ടീം വലിയൊരു പ്രതിസന്ധിയിലാണ്. ഈ അവസ്ഥയില്‍, നിലവില്‍ കാലിലെ പേശിക്കേറ്റ പരിക്ക് കാരണം രണ്ടാഴ്ചത്തേക്ക് പുറത്തിരിക്കുന്ന അവരുടെ വിശ്വസ്തനായ ‘ഫയര്‍ ഫൈറ്റര്‍’ എംഎസ് ധോണിക്ക് ടീമിനെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നു ക്രിക്കറ്റ നിരീക്ഷകര്‍ പറയുന്നു. വാസ്തവത്തില്‍, അദ്ദേഹം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ സാധ്യതയുള്ളൂ. എങ്കിലും, തങ്ങളുടെ ‘തല’യെ ബെഞ്ചിലിരുത്താനുള്ള ധൈര്യം സിഎസ്‌കെ കാണിക്കുമോ? രണ്ട് വര്‍ഷം മുമ്പ് ഋതുരാജ് ഗെയ്ക്വാദ് എന്ന യുവതാരത്തെ സിഎസ്‌കെ പുതിയ ക്യാപ്റ്റനായി വാഴിച്ചു. ഈ സീസണില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസണെയും അവര്‍ ടീമിലെടുത്തു. ഇന്ത്യയുടെ യുവതാരം ആയുഷ് മത്രെ, വിശ്വസ്തനായ ഗെയിം ചേഞ്ചര്‍ ശിവം ദുബെ എന്നിവരും ടീമിലുണ്ട്.…
Read More » -
ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ ‘തുരുപ്പുചീട്ട്’; അടുത്ത കാലത്തൊന്നും സ്വതന്ത്രമാക്കില്ലെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അമേരിക്ക സമീപ ദ്വീപുകള്‍ പിടിച്ചാലും നിയന്ത്രണം ഇറാന്‍ തുടരുന്നത് ഇങ്ങനെ; തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ട്രംപ് കടുത്ത പ്രതിസന്ധിയില്‍
വാഷിംഗ്ടണ്‍: ഇറാന്‍ അടുത്തകാലത്തൊന്നും ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ സാധ്യതയില്ലെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അമേരിക്കയെ കുഴപ്പിക്കാന്‍ ഇറാന്റെ പക്കലുള്ള ഒരേയൊരു ആയുധമാണ് കടലിടുക്ക്. ഇതു തുറന്നാല്‍ ഉള്ള ‘പിടി’ കൂടി നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് ഇറാന്‍ മുന്നോട്ടു പോകുന്നതെന്നും മൂന്നു സോഴ്‌സുകള്‍ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ആഴ്ചയായി തുടരുന്ന യുദ്ധത്തിനു പെട്ടെന്നു പരിഹാരം കാണാന്‍ അമേരിക്കന്‍ പ്രസിഡന്റിനെ സമ്മര്‍ദത്തിലാക്കുകയെന്ന ഉദ്ദേശ്യവും ഇതിനുണ്ട്. അമേരിക്കന്‍ പൗരന്‍മാര്‍ ഇപ്പോള്‍തന്നെ യുദ്ധത്തിന് എതിരാണെന്നും ഇറാന്‍ വിലയിരുത്തുന്നു. ഇറാന്റെ സൈനിക ശക്തി നശിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് യുദ്ധം. എന്നാല്‍, പ്രധാന ജലപാത നിയന്ത്രിക്കാന്‍ ഇപ്പോഴും ശേഷിയുണ്ടെന്നു തെളിയിക്കുന്നതിലൂടെ ഗള്‍ഫ് മേഖലയിലെ സ്വാധീനം നിലനിര്‍ത്താനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കുറച്ചുകാണാനാണ് ട്രംപ് ശ്രമിച്ചത്. കടലിടുക്ക് വീണ്ടും തുറക്കാന്‍ യുഎസ് സേനയ്ക്ക് താന്‍ ഉത്തരവ് നല്‍കിയേക്കാം എന്ന് വെള്ളിയാഴ്ച അദ്ദേഹം സൂചിപ്പിച്ചു. ‘കുറച്ചുകൂടി സമയം ലഭിച്ചാല്‍, നമുക്ക്…
Read More » -
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടി; ലെബനനിലുള്ള യുഎസ് പൗരന്മാരോട് രാജ്യംവിടാന്‍ നിര്‍ദേശം; അമേരിക്കന്‍ സര്‍വകലാശാലകള്‍ ലക്ഷ്യമിട്ടേക്കുമെന്ന് മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: ഇറാഖിനു പിന്നാലെ ലെബനനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി യു.എസ്. ലെബനനിലെ സുരക്ഷാ സാഹചര്യം അസ്ഥിരവും പ്രവചനാതീതവുമാണെന്ന് ബെയ്‌റൂട്ടിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ എന്നിവ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനങ്ങള്‍ ലഭ്യമാകുമ്പോള്‍ത്തന്നെ രാജ്യം വിടണമെന്നാണ് നിര്‍ദേശം. തെക്കന്‍ ലെബനന്‍, സിറിയന്‍ അതിര്‍ത്തി മേഖലകള്‍, അഭയാര്‍ഥി ക്യാംപുകള്‍, ദഹിയ ഉള്‍പ്പെടെയുള്ള പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ ഉടന്‍ ഒഴിയണമെന്നാണ് ആവശ്യം. ലെബനനിലെ അമേരിക്കന്‍ സര്‍വകലാശാലകള്‍ സായുധ സംഘങ്ങള്‍ ലക്ഷ്യമിട്ടേക്കാമെന്നും എംബസി മുന്നിറിയിപ്പ് നല്‍കി. ഇറാന്‍ അമേരിക്കന്‍ യുദ്ധവിമാനം വെടിവച്ചിട്ടതും, ബെയ്‌റൂട്ടിലും ടെഹ്‌റാനിലും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളും മേഖലയിലെ സംഘര്‍ഷം കടുപ്പിച്ചിരിക്കുകയാണ്. അതിനിടെ ലെബനനിലെ യുഎന്‍ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സമാധാന സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്…
Read More » -
ഐപിഎല്ലിലെ ബോളിംഗ് ആക്രമണങ്ങളെ തച്ചുടയ്ക്കുന്ന വൈഭവ് സൂര്യവംശി! ലോംഗ് ഓണിനും സ്‌ക്വയര്‍ ലെഗിനും ഇടയിലൂടെ ഒഴുകുന്നത് റണ്‍മഴ; നെറ്റ്‌സില്‍ ജോഫ്ര ആര്‍ച്ചര്‍ പോലും വിയര്‍ക്കുന്നത് എന്തുകൊണ്ട്
ബംഗളുരു: എതിരാളികള്‍ക്കെതിരെ ഒന്നിലധികം തവണ വൈഭവ് സൂര്യവംശി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ലെഗ്-സൈഡ് ബൗണ്ടറികളോടുള്ള സവിശേഷമായ താല്പര്യം അദ്ദേഹം പ്രകടമാക്കിയിട്ടുമുണ്ട്. ലോകത്തിലെ മികച്ച ബൗളര്‍മാര്‍ക്കെതിരെ പോലും താരതമ്യേന എളുപ്പത്തില്‍ ആ ഭാഗത്ത് ബൗണ്ടറികള്‍ കടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2025 സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വൈഭവ് സൂര്യവംശി തന്റെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍, രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെടുന്ന മത്സരങ്ങളില്‍ വലിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ഈ കൗമാര വിസ്മയം വിവിധ ടീമുകള്‍ക്കെതിരെ എങ്ങനെ കളിക്കുമെന്ന് കാണാന്‍ എല്ലാവരും ആകാംക്ഷഭരിതരായിരുന്നു. ഈ ഇടംകൈയ്യന്‍ ബാറ്റര്‍ ഇതുവരെ വിവിധ ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചില മികച്ച ഇന്നിംഗ്‌സുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ശ്രദ്ധേയമായ ഒരു പാറ്റേണ്‍ വെളിപ്പെടുന്നു: സൂര്യവംശി ഫോമിലാകുമ്പോള്‍, അദ്ദേഹത്തിന്റെ റണ്‍സിന്റെ വലിയൊരു ഭാഗം ലോംഗ്-ഓണിനും സ്‌ക്വയര്‍ ലെഗിനും ഇടയിലുള്ള ഭാഗത്തുകൂടിയാണ് ഒഴുകുന്നത്. തനിക്ക് നിരന്തരമായി ആധിപത്യം സ്ഥാപിക്കാനും ബൗളര്‍മാരെ അവരുടെ പദ്ധതികള്‍ മാറ്റാന്‍ നിര്‍ബന്ധിതരാക്കാനും കഴിയുന്ന ഒരു മേഖല…
Read More »


