India
-
ഒരു കോടിരൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു: ഉള്ളിലൊരു സന്തോഷമില്ല, വേറെ കാരണങ്ങളൊന്നുമില്ലെന്ന് ബെംഗളൂരുവിലെ യുവഎഞ്ചിനീയർ
കൈ നിറയെ പണം, സൗകര്യങ്ങൾ, ആഡംബര ജീവിതം. പക്ഷേ ഉള്ളിലൊരു സന്തോഷം തോന്നുന്നില്ലെങ്കിൽ പിന്നെന്തു കാര്യം? ഇത്തരം മാനസികാവസ്ഥ അനുഭവിക്കുന്നവർ ഒരു പക്ഷേ വളരെ വിരളമായിരിക്കും. എന്നാൽ ബെംഗളൂരു സ്വദേശിയായ 30 കാരൻ വരുൺ ഹസിജക്ക് ഈ ആർഭാട ജീവിതം സന്തോഷം നൽകിയില്ല. അതുകൊണ്ടു തന്നെ ഒരു കോടി രൂപ ശമ്പളമുള്ള തൻ്റെ ജോലി ഉപേക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം. എഞ്ചിനീയറിങ് രംഗത്ത് 10 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള വരുണ്‍ ജോലി വേണ്ടന്നു വച്ച കാര്യം തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. എക്സിലെ പോസ്റ്റിൽ യുവാവ് പറയുന്നത് ഇങ്ങനെയാണ്: “കുറച്ച് മാസങ്ങൾക്ക് മുമ്പ്, ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്ന് ഞാൻ എടുത്തു. കൈയിൽ മറ്റൊരു ഓഫറും ഇല്ലാതെ എൻ്റെ സുഖകരമായ, ഉയർന്ന ശമ്പളമുള്ള (₹1 കോടി +) ജോലി ഞാൻ ഉപേക്ഷിച്ചു. ഭാവി പദ്ധതികളൊന്നുമില്ല, ലക്ഷ്യങ്ങളുമില്ല. ഒരു പതിറ്റാണ്ട് നീണ്ട കരിയറിൽ ആദ്യമായി എനിക്ക് ഒരു ഇടവേള ആവശ്യമാണ് എന്ന തീരുമാനം ഇന്ന്…
Read More » -
‘പോണ്‍ അല്ല, ഇറോട്ടിക് സിനിമകളാണ് ഞങ്ങള്‍ എടുക്കുന്നത്, കുന്ദ്രയല്ല ഉമേഷാണ് പണം നല്‍കിയത്’
മുംബൈ: മൊബൈല്‍ ആപ്പുകള്‍ വഴി അശ്ലീല ഉള്ളടക്കമുള്ള സിനിമകള്‍ നിര്‍മിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി നടിയും നിര്‍മാതാവുമായ ഗെഹന വസിഷ്ടിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഗെഹനയ്ക്ക് ഇഡി സമന്‍സ് അയച്ചത്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് ബല്ലാര്‍ഡ് എസ്റ്റേറ്റിലെ ഇഡി ഓഫീസില്‍ ഗെഹന നേരിട്ടെത്തി. തന്റെ താമസസ്ഥലം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഏജന്‍സി റെയ്ഡ് ചെയ്തുവെന്നും 24 മണിക്കൂറോളം അവര്‍ അവിടെ ഉണ്ടായിരുന്നുവെന്നും ബാങ്ക് അക്കൗണ്ടുകളും മ്യൂച്വല്‍ ഫണ്ടുകളും എല്ലാം മരവിപ്പിച്ചിരിക്കുകയാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ഗെഹന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ഞാന്‍ കുന്ദ്രയ്ക്കൊപ്പം ജോലി ചെയ്തിട്ടില്ല. ഉമേഷ് കാമത്തിന് വേണ്ടിയാണ് ജോലി ചെയ്തത്. കുന്ദ്രയുടെ ഓഫീസിലാണ് അദ്ദേഹത്തിന്റെ ഓഫീസ്. ഒരു സിനിമ നിര്‍മിച്ചുകഴിഞ്ഞാല്‍ അതിന്റെ വരുമാനവും ലാഭവും അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും നല്‍കും. എനിക്ക് കിട്ടിയ തുകയില്‍ നിന്നാണ് ഇവര്‍ക്കുള്ള പ്രതിഫലം നല്‍കുന്നത്. അതില്‍ ബാക്കിയുള്ളത് എന്റെ പ്രതിഫലമായി…
Read More » -
റെയില്‍വേ ട്രാക്കിലേക്ക് ആനക്കൂട്ടം, ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കാന്‍ അറിയിപ്പ് നല്‍കി എഐ ക്യാമറ; പരീക്ഷണം വിജയം
ഭുവനേശ്വര്‍: റെയില്‍വേ ട്രാക്കില്‍ ആനകള്‍ എത്തിയാല്‍ മുന്നറിയിപ്പ് നല്‍കാനായി ഒഡിഷയിലെ വനത്തില്‍ സ്ഥാപിച്ച എഐ ക്യാമറകള്‍ വിജയകരം. റൂര്‍ക്കേല ഫോറസ്റ്റ് ഡിവിഷനിലെ നാല് എഐ ക്യാമറകള്‍ ആനക്കൂട്ടത്തെ കണ്ടതിന് പിന്നാലെ കണ്ട്രോള്‍ റൂമിലേക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ട് അപകടം ഒഴിവാക്കി. വിരമിച്ച ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത് നന്ദയാണ് തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ എഐ ടെക്‌നോളജി ആനകളുടെ ജീവന്‍ രക്ഷിച്ച നേട്ടം പങ്കുവെച്ചത്. ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ ആനകളെ ഇടിക്കുകയും അപകടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഒഡിഷയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് റൂര്‍ക്കേല ഫോറസ്റ്റ് ഡിവിഷനില്‍ പദ്ധതി നടപ്പിലാക്കിയത്. പദ്ധതി വിജയകരമായതോടെ കിയോഞ്ജര്‍, ബോണായി ഫോറസ്റ്റ് ഡിവിഷനുകളിലും ഈ രീതി തുടരാനാണ് ഒഡിഷ വനംവകുപ്പിന്റെ തീരുമാനം. ‘റെയില്‍വെ ലൈനിലേക്ക് നടന്നടുക്കുന്ന ആനകളെ എഐ ക്യാമറ തിരിച്ചറിഞ്ഞ് സൂം ചെയ്യുന്നു. പിന്നീട് ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട്…
Read More » -
എസ്.എം കൃഷ്ണ വിടവാങ്ങി, മുൻ വിദേശകാര്യമന്ത്രിയും കർണാടക മുഖ്യമന്ത്രിയും ആയിരുന്നു
കർണാടകയിലെ മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45ന് ബംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2009 മുതൽ 2012 വരെയാണു യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു. 1999 മുതൽ 2004 വരെ കർണാടകയുടെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്ട്രയുടെ ഗവർണറുമായിരുന്നു. 1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്. 2023ൽ പത്മ പുരസ്കാരം ലഭിച്ചു. ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റുന്നതിൽ എസ്.എം.കൃഷ്ണ വഹിച്ച പങ്ക് വലുതാണ്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 2017ൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന അദ്ദേഹം നേരത്തേ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു. 2023 ജനുവരി ഏഴിനു സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. …
Read More » -
പതിനെട്ടാം വയസിൽ പൈലറ്റ്…! ആകാശത്തിലൂടെ പറക്കണം എന്ന ലക്ഷ്യം നേടിയ സമൈറ ഹുല്ലൂർ യുവതലമുറയുടെ പ്രചോദനം
സമൈറ ഹുല്ലൂർ എന്ന പെൺകുട്ടി 18-ാം വയസ്സിൽ കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (CPL) നേടി കർണാടകയുടെ അഭിമാനമായി മാറി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റാണ് ഈ 18 കാരി. കർണാടകയുടെ മാത്രമല്ല രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റുകളിൽ ഒരാളായും ഇടം നേടി കഴിഞ്ഞു വിജയപുര സ്വദേശിയായ ഈ മിടുക്കി. ചെറുപ്പം മുതലേ ആകാശത്തിലൂടെ പറക്കണം എന്ന സമൈറയുടെ സ്വപ്നമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. പി.യു.സി പഠനം പൂർത്തിയാക്കിയ ശേഷം ഡൽഹിയിലേക്ക് പോയി പൈലറ്റ് പരിശീലനം ആരംഭിച്ച സമൈറ, നിരവധി പരീക്ഷകളിൽ വിജയിച്ചുകൊണ്ട് ലക്ഷ്യത്തിലെത്തി. കർവാറിൽ നടന്ന പരിശീലനത്തിലും സമൈറ തിളങ്ങി. സമൈറയുടെ നേട്ടത്തിൽ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും വലിയ ആഹ്ലാദത്തിലാണ്. ചെറുപ്പം മുതലേ സമൈറയെ പ്രോത്സാഹിപ്പിച്ചു വന്ന മാതാപിതാക്കൾക്ക് ഇത് വലിയ അംഗീകാരമാണ്. സമൈറയുടെ ഈ നേട്ടം കുടുംബത്തിന് മാത്രമല്ല, വിജയപുരയ്ക്കും കർണാടകയ്ക്കും അഭിമാനമാണെന്ന് പിതാവ് അമീൻ ഹുല്ലൂർ പ്രതികരിച്ചു. ക്യാപ്റ്റൻ തപേഷ് കുമാറാണ് സമൈറയ്ക്ക്…
Read More » -
ഒരു പഴത്തിന് വേണ്ടി തമ്മില്‍തല്ലി കുരങ്ങന്മാര്‍, പിന്നാലെ റെയില്‍ ഗതാഗതം സ്തംഭിച്ചു
പട്ന: ഒരു പഴത്തിന് വേണ്ടി കുരങ്ങന്മാര്‍ തമ്മില്‍ തല്ലിയതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. ബിഹാറിലെ സമസ്തിപൂര്‍ സ്റ്റേഷനിലാണ് കഴിഞ്ഞദിവസം സംഭവം അരങ്ങേറിയത്. തിരക്കേറിയ സമയത്തുണ്ടായ തര്‍ക്കവും ബഹളവും കണ്ട് യാത്രക്കാര്‍ അമ്പരന്നു. സ്റ്റേഷനിലെ കിഴക്കുഭാഗത്ത് ഓവര്‍ബ്രിഡ്ജിന് സമീപത്താണ് സംഭവം. കുരങ്ങന്മാരുടെ തമ്മിലടിയെ തുടര്‍ന്ന് ഒരു കുരങ്ങിന്റെ കൈയിലിരുന്ന വസ്തു പിടിവിട്ട് റെയില്‍വെ ലൈനിലേക്ക് വീഴാനിടയായി. ഇതോടെ വയറുകള്‍ തമ്മില്‍ മുട്ടി ഷോര്‍ട്ട്സര്‍ക്യൂട്ടായി. സ്ഥലത്ത് തീപ്പൊരി ചിതറി. സംഭവം അറിഞ്ഞുടന്‍ റെയില്‍വെ സുരക്ഷാസേന കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇത് ട്രെയിന്‍ ഗതാഗതം വൈകാന്‍ കാരണമായി. ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതിവയറുകളിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു. അല്‍പം വൈകി 9.30യോടെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. അരമണിക്കൂറോളമാണ് ഒരു പഴം കാരണം വൈദ്യുതി നിലച്ചത്. കുരങ്ങ് കാരണമാണ് പ്രശ്നമുണ്ടായതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി എന്നും ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ വേദ് പ്രകാശ് വര്‍മ്മ വ്യക്തമാക്കി. ഉടനെ ട്രെയിന്‍ ഗതാഗതം…
Read More » -
ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം! മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനിടെ 12 ലക്ഷത്തിന്റെ സാധനങ്ങള്‍ മോഷ്ടിച്ചു
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്രമന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സിനിമവ്യവസായ രംഗത്തെ പ്രമുഖരുമുള്‍പ്പെടെ ഒട്ടേറെ വിഐപികള്‍ പങ്കെടുത്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം നടന്നതായി റിപ്പോര്‍ട്ട്. ആസാദ് മൈതാനത്ത് അതീവസുരക്ഷയില്‍ നടന്ന ചടങ്ങിനിടെ മൊബൈല്‍ ഫോണുകള്‍, സ്വര്‍ണം, വാച്ചുകള്‍, പഴ്‌സ് എന്നിവയുള്‍പ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. നാലായിരത്തോളം പൊലീസുകാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിച്ചിരുന്നത്. രണ്ടാം നമ്പര്‍ ഗേറ്റിലൂടെ ആളുകള്‍ പുറത്തിറങ്ങുന്നതിനിടെയായിരുന്നു മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ആരെയും പിടികൂടാനായിട്ടില്ല. അതേസമയം, അടുത്തിഴട ബോള്‍ഗാട്ടി പാലസില്‍ നടന്ന ഡിജെ അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ 35 മൊബൈല്‍ ഫോണുകള്‍ മോഷണം പോയിരുന്നു. 21 ഐ ഫോണുകള്‍ ഉള്‍പ്പെടെ 35 സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടമായെന്നാണ് മുളവുകാട് പൊലീസിന് പരാതി ലഭിച്ചത്. പരിപാടിക്കായി മന:പൂര്‍വം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്.
Read More » -
സൂക്ഷിക്കുക: ഉടുപ്പിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, സ്കൂൾ ഹെഡ്മാസ്റ്റർക്ക് ദാരുണാന്ത്യം
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവായിരിക്കുന്നു. തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് 8 വയസുകാരി ആദിത്യശ്രീ മരിച്ചത് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആദിത്യശ്രീ മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെയാണ് ഫോൺ പൊട്ടിത്തെറിച്ച് ദുരന്തം സംഭവിച്ചത്. കോഴിക്കോട് മുക്കത്ത് സർവീസിനായി എത്തിച്ച മൊബെെൽ ഫോൺ ഷോപ്പിൽ വച്ച് പൊട്ടിത്തെറിച്ച് തീ പടർന്നത് അടുത്ത കാലത്താണ്. തൃശൂർ ചാവക്കാട് ഉറങ്ങി കിടന്ന യുവാവിന്റെ ഫോൺ പൊട്ടിത്തെറിച്ച് ബഡ്ഡിൽ തീ പടർന്നത് ഈ ഫെബ്രുവരിയിലാണ്. തലനാരിഴയ്ക്കാണ് അന്ന് അപകടം വഴി മാറി പോയത്. കഴിഞ്ഞ ദിവസം ഉടുപ്പിൻ്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സ്‌കൂൾ ഹെഡ്മാസ്റ്റർക്ക് ദാരുണാന്ത്യം സംഭവിച്ചു. ബന്ധുവിന് ഗുരുതരമായി പരിക്കേറ്റു. മഹാരാഷ്ട്രയിലെ അർജുനി മോർഗാവ് താലൂക്കിലെ ജില്ലാ പരിഷത്ത് സ്കൂളിലെ ഹെഡ്മാസ്റ്ററായ സുരേഷ് സംഗ്രാം (54) ആണ് മരിച്ചത്. സുരേഷും അദ്ദേഹത്തിന്റെ ബന്ധു നത്തു ഗൈക്വാദും…
Read More » -
ആഭ്യന്തര വകുപ്പ് ആര്‍ക്ക്? മഹായുതിയില്‍ തര്‍ക്കം തുടരുന്നു; വഴങ്ങാതെ ഷിന്‍ഡെയും ഫഡ്‌നാവിസും
മുംബൈ: സത്യപ്രതിജ്ഞ കഴിഞ്ഞ് 3 ദിവസം പിന്നിടുമ്പോഴും മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ പ്രധാന വകുപ്പുകളുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുന്നു. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ആഭ്യന്തരവകുപ്പിനായി സമ്മര്‍ദം ശക്തമാക്കിയതും പ്രധാന വകുപ്പുകള്‍ ആവശ്യപ്പെടുന്നതുമാണ് തീരുമാനം വൈകാന്‍ കാരണം. ആഭ്യന്തരവകുപ്പ് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപിയും തയാറുമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും ഷിന്‍ഡെ വിഭാഗം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് ആഭ്യന്തര വകുപ്പ് നല്‍കിയതുപോലെ, ഇപ്പോള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് ഷിന്‍ഡെയുടെ ആവശ്യം. 43 മന്ത്രിമാരെയാണ് സംസ്ഥാനത്ത് നിയോഗിക്കാവുന്നത്. ഇതില്‍ പകുതിയിലധികവും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയില്‍ നിന്നാകും. ശിവസേനയ്ക്ക് 12, എന്‍സിപിക്ക് 9 എന്നിങ്ങനെയാണ് തത്വത്തില്‍ ധാരണയായിട്ടുള്ളത്.
Read More » -
കോടീശ്വരന്‍മാര്‍ക്ക് ബഹുത് അച്ഛാദിന്‍! മോദി ഭരണത്തില്‍ ഇന്ത്യയില്‍ ശതകോടീശ്വരന്മാര്‍ ഇരട്ടിയായി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ 10-വര്‍ഷ ഭരണകാലത്ത് ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലേറെയായി വര്‍ധിച്ചെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ പ്രമുഖ ധനകാര്യസ്ഥാപനം യുബിഎസിന്റെ റിപ്പോര്‍ട്ട്. ഏഷ്യ-പസഫിക് മേഖലയില്‍ സമ്പദ്‌രംഗത്ത് ‘ഏറെ തിളക്കമുള്ള രാജ്യമായ’ ഇന്ത്യയില്‍ ശതകോടീശ്വരന്മാരുടെ ആസ്തി കഴിഞ്ഞ ദശാബ്ദത്തില്‍ മൂന്നിരട്ടിയോളം (+263%) ഉയര്‍ന്ന് 905.6 ബില്യണ്‍ ഡോളറില്‍ (ഏകദേശം 76.60 ലക്ഷം കോടി രൂപ) എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ശക്തിയാക്കിയെന്നും അനിതരസാധാരണമായ സാമ്പത്തിക വളര്‍ച്ചയാണ് ഇക്കാലയളവില്‍ രാജ്യം നേടിയതെന്നും യുബിഎസ് പറയുന്നു. യുഎസ്, ചൈന എന്നിവ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് ഇന്ത്യയിലാണ്. ആസ്തിയിലും ഇവയ്ക്ക് പിന്നിലായി മൂന്നാമതാണ് ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍. 2023ലെ 153ല്‍ നിന്ന് 2024ല്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി വര്‍ധിച്ചു. ഇവരില്‍ 55.7% പേര്‍ സ്വയാര്‍ജിത ശതകോടീശ്വരന്മാണ്. 100 കോടി ഡോളറിനുമേല്‍ (ഏകദേശം 8,400 കോടി രൂപ) ആസ്തിയുള്ളവരാണ് ശതകോടീശ്വരന്മാര്‍. 40…
Read More »