India

  • ‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’ ; രാഹുൽ ഗാന്ധിക്ക് മറുപടിയുമായ് ബൃന്ദാ കാരാട്ട്; ‘പോ മോനേ ദിനേശാ’

    തൃശ്ശൂർ: ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് പാരഡി പാടിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അതേ ശൈലിയിൽ മറുപടി നൽകി സി.പി.എം. മുൻ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ‘പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ’ എന്നാണ് ബൃന്ദ തിരിച്ചുചോദിച്ചത്. ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതികളായ രണ്ടുപേർ കേരളത്തിലെ രണ്ട് കോൺഗ്രസ് എം.പി.മാരോടൊപ്പം സോണിയയെ സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ചോദ്യം. വയനാട്ടിലെ ദുരിതബാധിതർക്ക് വീടുവെക്കാൻ കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് രാഹുൽ വ്യക്തമാക്കണം. അതെന്തുകൊണ്ട് പൊതുഅക്കൗണ്ടിൽ നിക്ഷേപിച്ചില്ല? വികസനം ചർച്ചയാകുമ്പോൾ ശ്രദ്ധ തിരിക്കാനാണ് യു.ഡി.എഫും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. ആദ്യം ബി.ജെ.പി. ഡീൽ ആരോപണം ഉയർത്തി. അതു വിജയിച്ചില്ല. അപ്പോഴാണ് എസ്.ഡി.പി.ഐ. ബന്ധവുമായെത്തുന്നത്. കോൺഗ്രസിനും എൻ.ഡി.എ.യ്ക്കും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ കേരളത്തിലേതുമായി താരതമ്യംചെയ്യാൻ ധൈര്യമുണ്ടോ. അല്ലാതെയുള്ള ആരോപണങ്ങളോട് ‘പോ മോനേ ദിനേശാ’ എന്നേ പറയാനുള്ളൂവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

    Read More »
  • അതിര്‍ത്തിയിലെ ലെബനീസ് ഗ്രാമത്തിലെ എല്ലാ വീടുകളും നശിപ്പിക്കും; ഗാസയിലേതിനു സമാനമായ നാശമുണ്ടാക്കും; ഹിസ്ബുള്ളയ്‌ക്കെതിരേ കനത്ത ആക്രമണം അഴിച്ചുവിടുമെന്ന സൂചന നല്‍കി ഇസ്രയേല്‍; യുദ്ധം അവസാനിച്ചാലും നിയന്ത്രണം തുടരും

    ജെറുസലേം: അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലെബനീസ് ഗ്രാമങ്ങളിലെ എല്ലാ വീടുകളും ഇസ്രായേല്‍ നശിപ്പിക്കുമെന്നും, തെക്കന്‍ ലെബനനില്‍നിന്ന് പലായനം ചെയ്ത 6,00,000 ആളുകളെ വടക്കന്‍ ഇസ്രായേല്‍ സുരക്ഷിതമാകുന്നത് വരെ തിരികെ വരാന്‍ അനുവദിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി. ആ പ്രദേശത്ത് ഗാസയിലേതിന് സമാനമായ നാശനഷ്ടങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പുമായുള്ള യുദ്ധം അവസാനിച്ചാല്‍ ലിറ്റാനി നദി വരെയുള്ള പ്രദേശം തങ്ങളുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്തുമെന്ന് പറഞ്ഞ ഇസ്രായേല്‍ കാറ്റ്‌സ്, തെക്കന്‍ ലെബനനില്‍ ബഫര്‍ സോണ്‍ സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികള്‍ ആവര്‍ത്തിച്ചു. പ്രാദേശിക യുദ്ധത്തില്‍ ടെഹ്റാനെ പിന്തുണച്ച് വെടിയുതിര്‍ക്കാന്‍ ഹിസ്ബുള്ള തീരുമാനിച്ചതിനെ തുടര്‍ന്ന്, മാര്‍ച്ച് രണ്ടിനു ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനു ശേഷം ലെബനനില്‍ 1.2 ദശലക്ഷത്തിലധികം ആളുകള്‍ കുടിയിറക്കപ്പെടുകയും 1,200 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ലിറ്റാനി നദി ഇസ്രായേല്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ (20 മൈല്‍) വടക്ക് മെഡിറ്ററേനിയന്‍ കടലുമായി ചേരുന്നു. ഈ നദിക്കും ഇസ്രായേല്‍ അതിര്‍ത്തിക്കും ഇടയിലുള്ള പ്രദേശം…

    Read More »
  • തലയ്ക്കു മുകളില്‍ ഇരമ്പിപ്പാഞ്ഞ് മിസൈലുകളും ഡ്രോണുകളും; ഒറ്റ ദിവസം കൊണ്ട് കടക്കാമെന്ന് കരുതി; കുടുങ്ങിയത് മൂന്നാഴ്ച; ഹോര്‍മൂസ് കടന്നില്ല, ഇറാന്‍ അനുവദിച്ചത് ഇടുങ്ങിയ മറ്റൊരു വഴി; ആദ്യ ഇന്ത്യന്‍ കപ്പല്‍ കരയ്ക്കടുത്തത് ജീവന്‍ പണയംവച്ച്

    ന്യൂഡല്‍ഹി: തലയ്ക്കു മുകളിലൂടെ പറക്കുന്ന ഡ്രോണുകളും മിസൈലുകളും കണ്ട് ഹോര്‍മൂസ് കടലിടുക്കു കടന്നതിന്റെ ഓര്‍മയില്‍ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍. ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിക്കുന്നതിന് ഒരു ദിവസം മുമ്പ്, ഇന്ത്യന്‍ പതാക ഘടിപ്പിച്ച എല്‍പിജി ടാങ്കറായ ‘പൈന്‍ ഗ്യാസ്’ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റുവൈസ് തുറമുഖത്ത് നിന്ന് ചരക്ക് കയറ്റി, ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു. ഇടുങ്ങിയ ജലപാതയിലൂടെ തെരഞ്ഞെടുത്ത കപ്പലുകള്‍ കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചു തുടങ്ങിയതിനെത്തുടര്‍ന്ന്, ഹോര്‍മുസ് കടടുടുക്ക് സുരക്ഷിതമായി കടക്കാന്‍ ഈ കപ്പലിന് ഏകദേശം മൂന്നാഴ്ചയോളം എടുത്തു. കാത്തിരിക്കുന്ന സമയത്ത് ഓരോ ദിവസവും മിസൈലുകളും ഡ്രോണുകളും തലയ്ക്ക് മുകളിലൂടെ പറക്കുന്നത് കപ്പലിലെ 27 ഇന്ത്യന്‍ ജീവനക്കാര്‍ കണ്ടിരുന്നതായി പൈന്‍ ഗ്യാസ് ചീഫ് ഓഫീസര്‍ സോഹന്‍ ലാല്‍ പറഞ്ഞു. റോയിട്ടേഴ്‌സ് കണ്ട ഒരു വീഡിയോയില്‍, കപ്പലിന് മുകളിലൂടെ രാത്രികാല ആകാശത്ത് കുറഞ്ഞത് അഞ്ച് പ്രൊജക്‌റ്റൈലുകള്‍ എങ്കിലും കുതിച്ചുപായുന്നത് കാണാം. മാര്‍ച്ച് 11-ഓടെ യാത്ര ആരംഭിക്കാന്‍ തയ്യാറായിരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍…

    Read More »
  • ‘സിനിമ നല്കിയ സമ്പാദ്യവും ആഢംബരജീവിതവും ഉപേക്ഷിച്ചു; ഇനിയുള്ള കാലം ജനസേവനത്തിനായി; ഈ തിരഞ്ഞെടുപ്പിൽ ‘വിസിൽ’ വിപ്ലവം സൃഷ്ടിക്കും‘: വിജയ്

    ചെന്നൈ: സിനിമയിലൂടെ നേടിയ സമ്പാദ്യവും ആഡംബരജീവിതവും താൻ ഉപേക്ഷിച്ചെന്നും ഇനിയങ്ങോട്ടുള്ള ജീവിതം ജനസേവനത്തിനായാണെന്നും നടനും ടിവികെ നേതാവുമായ വിജയ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പെരമ്പൂരിൽ നടത്തിയ പ്രചാരണയോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിലും ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലും നിന്നാണ് വിജയ് ജനവിധി തേടുന്നത്. ജനങ്ങളെ വഞ്ചിക്കില്ലെന്നും ഒരിക്കലും നുണ പറയില്ലെന്നും ഉറപ്പുനൽകിയ വിജയ്, നിലവിലെ ഭരണകക്ഷിയായ ഡിഎംകെക്കെതിരെ കടുത്ത ഭാഷയിൽ വിമർശിച്ചു . ഡിഎംകെയെ “തിന്മയുടെ ശക്തി” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രി സ്റ്റാലിനാണെന്നും ആരോപിച്ചു. തന്റെ പാർട്ടി ചിഹ്നമായ ‘വിസിൽ’ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിപ്ലവം സൃഷ്ടിക്കുമെന്നും വോട്ടർമാർ തനിക്ക് ഒരു അവസരം നൽകണമെന്നും വിജയ് അഭ്യർത്ഥിച്ചു. “ജനവിരുദ്ധ സർക്കാർ നടത്തുന്ന സ്റ്റാലിനെയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? അതോ ജനങ്ങളെ സ്നേഹിക്കുന്ന വിജയിയെയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ദയവായി വിസിൽ ചിഹ്നത്തിൽ വോട്ട് ചെയ്യുക. ഇതൊരു വിസിൽ വിപ്ലവ തിരഞ്ഞെടുപ്പായിരിക്കണം.…

    Read More »
  • ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം

    ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പേസ്‌ പാർട്ടിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം. അടുത്തിടെ ,കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 2021 ൽ പെയ്‌സ് തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

    Read More »
  • അഞ്ച് മക്കൾക്ക് ഉറക്കഗുളിക നൽകിയിട്ട് അമ്മയുടെ ഒളിച്ചോട്ടം; 33കാരിയായ യുവതിയും 22 കാരൻ കാമുകനും പോലീസ് പിടിയിൽ; വീഡിയോ വൈറൽ

    യു.പി: ഉത്തർപ്രദേശിലെ റാംപൂരിൽ, അഞ്ച് മക്കൾക്ക് ഉറക്കഗുളിക നൽകിയ ശേഷം ഒരു യുവതി വീട് പുറത്ത് നിന്നും പുട്ടി 10 വയസ് കുറവുള്ള കാമുകനോടൊപ്പം ഒളിച്ചോടി. ഭർത്താവിന്‍റെ പരാതിയെ തുടർന്ന് പോലീസ് ഇരുവരേയും പിടികൂടി. അഞ്ച് കുട്ടികളുടെ അമ്മയായ യുവതി മക്കൾക്ക് ഉറക്കഗുളിക നൽകിയ ശേഷം അവരെ ഉറക്കി കിടത്തി. പിന്നീട് കുട്ടികൾ പൂർണ്ണമായും അബോധാവസ്ഥയിലായെന്ന് ഉറപ്പിച്ച ശേഷം വീടിന്‍റെ മുൻവശത്തെ വാതിൽ പുറത്ത് നിന്നും പൂട്ടിയ ശേഷം കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. 33 വയസ്സുള്ള മിതലേഷ് എന്ന യുവതിയാണ് 22 വയസ്സുള്ള കാമുകൻ സുരേന്ദ്ര എന്ന ഖന്നയോടൊപ്പം ഒളിച്ചോടിയത്. കാമുനൊപ്പം പോകുമ്പോൾ ഇവർ വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കൊണ്ട് പോയതായി ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. കുടുംബം പോറ്റാനായി ദില്ലിയിൽ തയ്യൽ ജോലി ചെയ്യുകയാണ് യുവതിയുടെ ഭർത്താവായ രൂപ് കിഷോർ. സംഭവത്തെക്കുറിച്ച് അറിഞ്ഞെത്തിയ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് ഊ‍ർജ്ജിതമായ അന്വേഷണം…

    Read More »
  • യുദ്ധത്തില്‍ കൊല്ലപ്പെട്ടത് 4 ലക്ഷം സൈനികര്‍; ഡ്രോണ്‍ ആക്രമണവും നിരീക്ഷണവും ഭയന്ന് ഇന്റര്‍നെറ്റ് വിഛേദനം; തകരുന്ന സമ്പദ് വ്യവസ്ഥ, കാര്‍ഷിക പ്രക്ഷോഭം: മുറുമുറുപ്പുമായി വിശ്വസ്തരും; പുടിനെതിരേ റഷ്യയില്‍ അതൃപ്തി ഉരുണ്ടുകൂടുന്നു; എണ്ണ കയറ്റുമതിയും പ്രതിസന്ധിയില്‍

    മോസ്‌കോ: റഷ്യന്‍ സമൂഹത്തിലെ വര്‍ദ്ധിച്ചുവരുന്ന മരണസംഖ്യയും സാമ്പത്തിക ബാധ്യതകളും ക്രെംലിന്‍ അനുകൂലികള്‍ക്കിടയില്‍പ്പോലും പ്രകടമാകുന്ന അതൃപ്തിയും ജനങ്ങള്‍ക്കിടയിലെ വ്‌ലാഡിമിര്‍ പുടിന്റെ സ്വാധീനത്തില്‍ വലിയ മാറ്റമുണ്ടാക്കുന്നെന്നു ‘ദി ടൈംസ്’ റിപ്പോര്‍ട്ട്. 2026 മാര്‍ച്ചില്‍ മോസ്‌കോയിലെ റെഡ് സ്‌ക്വയറിന് സമീപം നടന്ന റാലിയില്‍ തന്റെ മൂന്നാം തവണത്തെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുമ്പോള്‍ പുടിന്റെ കണ്ണുകളില്‍ നിന്ന് ആനന്ദക്കണ്ണീര്‍ ഒഴുകുന്നുണ്ടായിരുന്നു. ‘റഷ്യയ്ക്ക് മഹത്വം!’ എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞപ്പോള്‍ അനുകൂലികള്‍ ആവേശത്തോടെ അത് ഏറ്റെടുത്തു. എന്നാല്‍ 14 വര്‍ഷങ്ങള്‍ക്കിപ്പുറം, റഷ്യയ്ക്ക് മഹത്വം വാഗ്ദാനം ചെയ്ത പുടിന്‍ ഉക്രെയ്‌നിലെ വിനാശകരമായ യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ക്രെംലിനില്‍ ഇപ്പോള്‍ കണ്ണുനീര്‍ ഉണ്ടെങ്കില്‍ അത് ആനന്ദത്തിന്റേതല്ല, മറിച്ച് യുദ്ധം വരുത്തിവെച്ച സാമ്പത്തിക-സാമൂഹിക തകര്‍ച്ചയില്‍ നിന്നുള്ള നിരാശയുടേതും കോപത്തിന്റേതുമാണ്. ‘ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഇത് ബാധിച്ചിട്ടുണ്ട്’- പ്രമുഖ ക്രെംലിന്‍ വിദഗ്ധയും ആര്‍.പോളിറ്റിക് (R.Politik) തലവനുമായ ടാറ്റിയാന സ്റ്റാനോവയ പറഞ്ഞു. ‘ഇതൊരു സഞ്ചിത പ്രഭാവമാണ് (cumulative effect), ഇത് എല്ലാം അസ്ഥിരപ്പെടുത്തുന്ന ഒരുതരം അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു’- അദ്ദേഹം…

    Read More »
  • ലോക്കറുകളിൽ നിന്നും വസ്തുക്കൾ നഷ്ടമായാൽ വാർഷികവാടകയുടെ നൂറിരട്ടിവരുന്ന തുക ഇൻഷുറൻസ് പരിരക്ഷ: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ

    മുംബൈ: ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്ന വസ്തുക്കൾ നഷ്ടപ്പെട്ടാൽ, ലോക്കർ ഉടമകൾക്ക് വാർഷിക വാടകയുടെ നൂറിരട്ടിവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ് ധനമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ലോക്കറുകളിൽ ഉപഭോക്താക്കൾ സൂക്ഷിക്കുന്ന വസ്തുക്കൾ പരിശോധിക്കാനോ അവയുടെ മൂല്യം രേഖപ്പെടുത്താനോ ബാങ്കുകൾക്ക് അധികാരമില്ലെന്നും അവർ പറഞ്ഞു. അത്തരത്തിൽ പരിശോധന നടത്തുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ഈ നിയന്ത്രണം നിലനിൽക്കുന്നതിനാൽ ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ യഥാർത്ഥ മൂല്യത്തിന് അനുസരിച്ചുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് പ്രായോഗികമല്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ലോക്കറിലെ വസ്തുക്കൾ ബാങ്കുകൾ പരിശോധിക്കുന്നത് സ്വകാര്യത ലംഘിക്കുന്ന നടപടിയാണെന്നും അവർ ചൂണ്ടിക്കാട്ടി. പരിശോധനയില്ലാതെ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് ഏകീകൃത രീതിയിലുള്ള നഷ്ടപരിഹാരമാണ് നൽകാനാകുകയെന്നും, ഓരോ ലോക്കറിനും വ്യത്യസ്തമായി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

    Read More »
  • ഹോര്‍മൂസ് അടഞ്ഞുകിടക്കട്ടെ എന്ന ട്രംപിന്റെ നിലപാടും തന്ത്രം? ഇറാന്റെ സാമ്പത്തിക സ്രോതസും അടയും; റഷ്യ അടക്കമുള്ള ഇറാന്റെ സഖ്യകക്ഷികള്‍ക്കും അമര്‍ഷം; ശേഷിക്കുന്നത് ഒപ്പിടാനുള്ള ഉടമ്പടികള്‍ മാത്രമെന്നും പ്രതിരോധ വിദഗ്ധര്‍

    ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ വെടിയുണ്ടകള്‍ ഇപ്പോഴും പായുന്നുണ്ടെങ്കിലും തന്ത്രപരമായ കണക്കുകൂട്ടലില്‍ അമേരിക്കയും സഖ്യകക്ഷികളും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ലക്ഷ്യങ്ങള്‍ കൈവരിച്ചെന്നു റിപ്പോര്‍ട്ട്. ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണം ഇറാന്റെ അധികാര ശ്രേണിയുടെ നട്ടെല്ലൊടിച്ചെന്നും ഏറ്റവുമൊടുവില്‍ ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞു കിടക്കട്ടെയെന്ന ട്രംപിന്റെ പ്രഖ്യാപനം പോലും ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണെന്നും പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധത്തിന്റെ തകര്‍ച്ച ഇറാന്റെ പരമോന്നത നേതാവിനെ വധിച്ച സംയുക്ത ആക്രമണം വെറുമൊരു സൈനിക നീക്കമായിരുന്നില്ല; അത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അധികാരശ്രേണിയുടെ നട്ടെല്ലൊടിക്കുന്നതായിരുന്നു. ടെഹ്റാനില്‍ നിന്നുള്ള പ്രതികരണം ഡ്രോണുകളിലും മിസൈലുകളിലും ഒതുങ്ങിയപ്പോള്‍, അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ അവയെ നിഷ്പ്രഭമാക്കി. ഇറാന്റെ ‘അജയ്യമായ’ പ്രതിരോധം തകര്‍ന്നുവെന്നത് ലോകത്തിന് മുന്നില്‍ തെളിയിക്കപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക്: ഒരു പൊള്ളയായ ഭീഷണി? ലോകത്തെ ഭയപ്പെടുത്തിയിരുന്ന ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ഇപ്പോള്‍ ഇറാന്റെ തന്നെ കെണിയായി മാറുകയാണ്. കടലിടുക്ക് അടച്ചുപൂട്ടിയതിലൂടെ ആഗോള എണ്ണവില വര്‍ധിച്ചുവെങ്കിലും, അത് ഇറാന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളെയും ബാധിച്ചു. റഷ്യയെപ്പോലെയുള്ള സഖ്യകക്ഷികള്‍ പോലും…

    Read More »
  • ‘യുദ്ധം അവസാനിപ്പിക്കാം, ഹോര്‍മൂസ് തുറക്കണമെന്നില്ല!’; യുദ്ധം തുടരുന്നതില്‍ ട്രംപിന് നിരാശ; അടച്ചിട്ട മുറിയിലെ ചര്‍ച്ചകള്‍ പുറത്തുവിട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍; ‘ഇന്ത്യയുടെ കടുത്ത സമ്മര്‍ദം; സഖ്യകക്ഷികളും പ്രതിസന്ധിയില്‍’; ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വിജയമെന്ന് ഇറാന്‍

    ന്യൂയോര്‍ക്ക്: ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നില്ലെന്നും യുദ്ധം മതിയാക്കാമെന്നും ട്രംപ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് സാവധാനത്തില്‍ തുറന്നാല്‍ മതിയെന്നും ട്രംപ് നിലപാടെടുത്തായാണ് സൂചന. ഏപ്രില്‍ ആറിനകം ഇറാനുമായി യുദ്ധം അവസാനിപ്പിക്കുന്നതില്‍ ധാരണയിലെത്താന്‍ പ്രസിഡന്റ്് ശ്രമിക്കുന്നുവെന്ന വൈറ്റ്ഹൗസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ തീയതി കുറിച്ചിട്ടില്ലെന്നും ലക്ഷ്യങ്ങളില്‍ പകുതിയിലേറെ നേടിക്കഴിഞ്ഞുവെന്നുമായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ പാതയിലെ ‘സഞ്ചാര സ്വാതന്ത്ര്യം’ പൂര്‍ണമായും പുനസ്ഥാപിച്ചെങ്കില്‍ മാത്രമേ വെടിനിര്‍ത്തലുണ്ടാകൂ എന്ന അമേരിക്കയുടെ മുന്‍ നിലപാടിനു വിരുദ്ധമാണിണെന്ന് ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സമാധാനത്തിനായുള്ള ‘ഘട്ടം ഘട്ടമായുള്ള’ സമീപനം തിങ്കളാഴ്ച നടന്ന അടച്ചിട്ട മുറിയിലെ ബ്രീഫിംഗിനിടെ, ഒരു മാസമായി തുടരുന്ന സമുദ്ര ഉപരോധം മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ട്രംപ് നിരാശ പ്രകടിപ്പിച്ചതായി…

    Read More »
Back to top button
error: