India

  • തിരുത്തലിലും തൃപ്തിയില്ല; ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കുടഞ്ഞ് സുപ്രീം കോടതി; പാഠപുസ്തക ‘വിദഗ്ധ’രും തെറിച്ചു; ‘നിങ്ങളുടെ വൈദഗ്ധ്യം കാരണം’ ഞങ്ങള്‍ അനുഭവിക്കുകയാണെന്നും പരിഹാസം

    ന്യൂഡല്‍ഹി: എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ എന്ന വിവാദപരമായ ഭാഗം ഉള്‍പ്പെട്ട അധ്യായം ‘യഥാവിധി തിരുത്തിയെഴുതി’ എന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (NCERT) ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്ലാനി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലെ ‘അവ്യക്തമായ’ (laconic) പ്രസ്താവനയ്‌ക്കെതിരെ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ‘ആരാണ് ഇത് തിരുത്തിയെഴുതിയത്?’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സക്ലാനിയോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാറിനോടും ചോദിച്ചു. ഫെബ്രുവരി 26-ന്, സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിന് സുപ്രീം കോടതി ‘പൂര്‍ണ്ണവും സമഗ്രവുമായ’ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 82,000-ത്തിലധികം പുസ്തകങ്ങള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചശേഷവും കോടതി നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കുട്ടികളുടെ ‘ലോലമായ മനസില്‍’ നീതിന്യായ വ്യവസ്ഥയോട് മുന്‍വിധി ഉണ്ടാക്കാന്‍ ബോധപൂര്‍വം നടത്തിയ നീക്കമായാണ് കോടതി ഇതിനെ കണ്ടത്. ബുധനാഴ്ച, വിവാദമായ അധ്യായം ആരാണ് തിരുത്തിയെഴുതിയത് എന്ന കോടതിയുടെ…

    Read More »
  • തിരിച്ചടിച്ച് ഇറാന്റെ കരുത്ത്; ഇസ്ലാമിക ഭരണകൂടം ഇപ്പോഴും ശക്തമെന്ന് ഏറ്റവും പുതിയ അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; എളുപ്പമല്ലെന്ന് ഇസ്രയേലും; കരുത്തില്ല, കരസേനയെ ഇറക്കണമെന്ന് കുര്‍ദിഷ് പാര്‍ട്ടി നേതാവ്; പശ്ചിമേഷ്യയില്‍ കൈപൊള്ളുമോ?

    ന്യൂയോര്‍ക്ക്/വാഷിംഗ്ടണ്‍: രണ്ടാഴ്ചയോളമായി അമേരിക്കയും ഇസ്രായേലും നടത്തുന്ന ശക്തമായ ബോംബാക്രമണങ്ങള്‍ക്ക് ശേഷവും ഇറാന്റെ നേതൃത്വം ശക്തമാണെന്നും ഭരണകൂടം തകര്‍ച്ചയുടെ ഭീഷണിയിലല്ലെന്നും യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴസ് ആണിതു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറാന്‍ ഭരണകൂടം അപകടത്തിലല്ലെന്നും ഇറാനിയന്‍ ജനതയുടെ മേല്‍ അവര്‍ക്ക് ഇപ്പോഴും നിയന്ത്രണമുണ്ടെന്നും ഒന്നിലധികം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഒരുപോലെ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയിലാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വര്‍ദ്ധിച്ചുവരുന്ന എണ്ണവിലയെത്തുടര്‍ന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍, 2003-ന് ശേഷമുള്ള ഏറ്റവും വലിയ യുഎസ് സൈനിക ഓപ്പറേഷന്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇറാന്റെ തീവ്രനിലപാടുള്ള നേതാക്കള്‍ അധികാരത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ യുദ്ധത്തിന് മാന്യമായ ഒരു അന്ത്യം കണ്ടെത്തുന്നത് പ്രയാസകരമായിരിക്കും. ഫെബ്രുവരി 28-ന് ആക്രമണം തുടങ്ങിയ ആദ്യ ദിവസം തന്നെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിട്ടും ഇറാന്റെ നേതൃത്വത്തിലുള്ള ഐക്യം തകര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ യുദ്ധം ഇറാനിലെ പുരോഹിത…

    Read More »
  • കോടിക്കണക്കിന് ഡോളറിന്റെ ഉത്പാദന നഷ്ടം; ചൈനയ്ക്കു വിലക്കേര്‍പ്പെടുത്തി കൈ പൊള്ളി; നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഇന്ത്യ; ടിക്‌ടോക്കും വീ ചാറ്റും മടങ്ങിയെത്തുമോ? ഇലക്‌ട്രോണിക്‌സ് മേഖലയ്ക്ക് കോളടിക്കും

    ന്യൂഡല്‍ഹി: ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും ആറ് വര്‍ഷമായി നിലനില്‍ക്കുന്ന ഉരസലുകള്‍ അവസാനിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി, തിരഞ്ഞെടുത്ത മേഖലകളില്‍ ചൈനീസ് നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ ഇന്ത്യ അനുമതി നല്‍കി. രണ്ട് ഏഷ്യന്‍ ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വാണിജ്യ-നയതന്ത്ര ബന്ധങ്ങളെ ഉലച്ച 2020-ലെ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷമാണ് ഇന്ത്യ നിരവധി മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയില്‍നിന്നുള്ള ഇലക്‌ട്രോണിക്‌സ് കമ്പനികള്‍ അടക്കം കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വിഭാഗത്തിനു കത്തു നല്‍കിയിരുന്നു. കുറഞ്ഞ വിലയ്ക്കു ലഭിച്ചിരുന്ന ഇലക്‌ട്രോണിക്‌സ് പാര്‍ട്‌സുകള്‍ ഉയര്‍ന്ന വിലയ്ക്ക് മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ടിയും വന്നിരുന്നു. ഇന്ത്യയുടെ വിദേശനാണ്യ വരുമാനത്തില്‍നിന്നും നിക്ഷേപങ്ങളില്‍നിന്നും ബില്യണ്‍ കണക്കിനു കോടികളാണ് ഈ നീക്കത്തിലൂടെ ഒഴുകിപ്പോയത്.   ഇതുവരെയുള്ള പ്രധാന നീക്കങ്ങള്‍ ഇങ്ങനെ   ഏപ്രില്‍, 2020: ചൈന ഉള്‍പ്പെടെ കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും ഇന്ത്യ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഇന്ത്യന്‍…

    Read More »
  • പെട്ടത് ഗള്‍ഫ് രാജ്യങ്ങള്‍; ഹോര്‍മൂസിലൂടെ നിര്‍ബാധം തുടര്‍ന്ന് ഇറാന്റെ എണ്ണ കയറ്റുമതി; ദശലക്ഷക്കണക്കിന് ബാരല്‍ ക്രൂഡ് ഓയില്‍ അതിര്‍ത്തി കടന്നെന്ന് ടാങ്കര്‍ ട്രാക്കിംഗ് ഡാറ്റ; വെനസ്വേലയിലെ കടല്‍ തന്ത്രം ഇറാനില്‍ പാളിയെന്ന് മാരിടൈം ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

    ന്യൂയോര്‍ക്ക്: ഹോര്‍മൂസ് ഇടനാഴിയില്‍ എണ്ണക്കപ്പലുകള്‍ക്കുനേരെ ഇറാനും ഇറാന്‍ അനുകൂല ഗ്രൂപ്പുകളും ആക്രമണം കടുപ്പിച്ചതോടെ മറ്റു രാജ്യങ്ങളുടെ എണ്ണക്കടത്തു നിലച്ചെങ്കിലും ഇറാനില്‍നിന്ന് നിര്‍ബാധം ഒഴുകുന്നെന്നു റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതിയെയാണ് സാരമായി ബാധിച്ചിട്ടുള്ളത്. എന്നാല്‍, ഇറാന്റെ അസംസ്‌കൃത എണ്ണ ഹോര്‍മുസ് കടലിടുക്കിലൂടെ സാധാരണ നിലയില്‍ കടന്നുപോകുന്നെന്നു ടാങ്കര്‍ ട്രാക്കിംഗ് ഡാറ്റ. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന് കീഴിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയും വാതകവും കടത്താന്‍ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്‌ലീറ്റ്’ (shadow fleet) കപ്പലുകളെ നിരീക്ഷിക്കുന്നതില്‍ വൈദഗ്ധ്യമുള്ള മാരിടൈം ഇന്റലിജന്‍സ് കമ്പനിയായ TankerTrackers.com- ന്റെ വിശകലനമനുസരിച്ച്, ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയതിന് ശേഷം ഏകദേശം 13.7 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ഇറാന്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. വെസല്‍ ട്രാക്കിംഗ് സേവനമായ കെപ്ലര്‍ (Kpler), മാര്‍ച്ച് മാസത്തിലെ ആദ്യ 11 ദിവസങ്ങളിലെ ഇറാന്റെ കയറ്റുമതി ഇതിലും ഉയര്‍ന്നതാണെന്നും അത് ഏകദേശം 16.5 ദശലക്ഷം ബാരലിലാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേല്‍-യുഎസ് ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്‍ നടത്തിയ…

    Read More »
  • ‘തുടക്കമിട്ടത് അമേരിക്ക, വില നല്‍കുന്നത് ഞങ്ങള്‍’; ഇറാന്‍ യുദ്ധത്തില്‍ ട്രംപിനെതിരേ അതൃപ്തി പരസ്യമാക്കി ഗള്‍ഫ് രാജ്യങ്ങള്‍; ബിസിനസ് നിശ്ചലം; എണ്ണ വ്യാപാരത്തിലൂടെ ഉള്ള പണമൊഴുക്കും നിന്നു; അമേരിക്ക സംരക്ഷിക്കുമെന്ന വിശ്വാസവും പോയി

    ദുബായ്: ഇറാനിലെ യുദ്ധത്തിന് അമേരിക്കയാണു തുടക്കമിട്ടതെങ്കിലും അതിന്റെ വില നല്‍കേണ്ടി വരുന്നത് എണ്ണ ഉത്പാദിപ്പിക്കുന്ന തങ്ങളെന്നു വിമര്‍ശനവുമായി ഗള്‍ഫ് രാജ്യങ്ങള്‍. ഇറാന്‍ തുടര്‍ച്ചയായി ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നതും ഇവര്‍ക്കു സംരക്ഷണം നല്‍കുമെന്നു പറയുന്ന അമേരിക്കയും തമ്മിലുളള ബന്ധത്തിലെ അസ്വസ്ഥതയാണിതു ചൂണ്ടിക്കാട്ടുന്നത്. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ ഗള്‍ഫ് അറബ് തലസ്ഥാനങ്ങളില്‍ അണിയറയില്‍ അമര്‍ഷം വര്‍ധിക്കുകയാണ്. വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, തുറമുഖങ്ങള്‍, സൈനിക-എണ്ണ കേന്ദ്രങ്ങള്‍ എന്നിവ ഇറാന്റെ ആക്രമണത്തിന് ഇരയാകുന്നതിലൂടെ സാമ്പത്തികമായും സൈനികമായും വലിയ വില നല്‍കുകയാണെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇത് ഞങ്ങളുടെ യുദ്ധമല്ല. ഞങ്ങള്‍ക്ക് ഈ സംഘര്‍ഷം താല്പര്യമില്ലായിരുന്നു. എന്നിട്ടും ഞങ്ങളുടെ സുരക്ഷയും സമ്പദ്വ്യവസ്ഥയും കൊണ്ട് ഞങ്ങള്‍ ഇതിന്റെ വില നല്‍കുകയാണ്’- എമിറേറ്റ്‌സ് പോളിസി സെന്റര്‍ പ്രസിഡന്റ് എബ്തസാം അല്‍-കെത്ബി പറഞ്ഞു. അതിനര്‍ത്ഥം ഇറാന്‍ ‘നിരപരാധി’ എന്നല്ല. തങ്ങളുടെ പ്രദേശമോ വ്യോമപാതയോ യുദ്ധത്തിനായി ഉപയോഗിക്കാന്‍ വാഷിംഗ്ടണിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് ഗവണ്‍മെന്റുകള്‍ ടെഹ്റാന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പുകള്‍ക്കിടയിലും…

    Read More »
  • ‘എണ്ണവില 200 ഡോളറില്‍ എത്തുന്നത് കാത്തിരുന്നു കാണൂ’; ലോകത്തിനു വെല്ലുവിളിയായി ഇറാന്‍; ഹോര്‍മൂസ് കടലിടുക്കില്‍ എണ്ണപ്പലുകള്‍ക്കു നേരെ ആക്രമണം; ഗള്‍ഫിലെ ബാങ്കുകളില്‍ നിന്ന് 1000 മീറ്റര്‍ മാറി നില്‍ക്കണമെന്ന് മുന്നറിയിപ്പ്; ലക്ഷ്യം ലോക സമ്പദ്‌രംഗത്തിന്റെ തകര്‍ച്ച?

    ടെഹ്‌റാന്‍: യുദ്ധത്തെത്തുടര്‍ന്നു നിശ്ചലമായ പശ്ചിമേഷ്യയില്‍ ഇറാന്‍ സൈന്യം വ്യാപാര കപ്പലുകള്‍ക്കു നേരെയും മിസൈല്‍ തൊടുത്തതിനു പിന്നാലെ എണ്ണവില ബാരലിന് 200 ഡോളറിലേക്കു കുതിക്കുമെന്നു മുന്നറിയിപ്പ്. 200 ഡോളര്‍ നല്‍കാന്‍ ലോകം തയാറെടുക്കണമെന്ന് ഇറാനും പറഞ്ഞു. ഏറ്റവും തീവ്രമായ ആക്രമണങ്ങള്‍ നടത്തിയെന്ന് പെന്റഗണും ഇസ്രയേലും പറയുമ്പോഴും ഇറാന്‍ പശ്ചിമേഷ്യയിലേക്കുള്ള മിസൈല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. എന്നാല്‍, വാരാന്ത്യം കുതിച്ചുയര്‍ന്ന എണ്ണവിലയില്‍ കുറവുണ്ടാവുകയും ഓഹരി വിപണികള്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തിട്ടുണ്ട്. ഏകദേശം രണ്ടാഴ്ച മുമ്പ് ഇസ്രായേലിനൊപ്പം ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെട്ടെന്ന് ഒരു വഴി കണ്ടെത്തുമെന്നാണു നിക്ഷേപകരുടെ കണക്കുകൂട്ടല്‍. സൈനിക നീക്കം ഉടന്‍ അവസാനിക്കുമെന്ന് ഈ ആഴ്ച വിപണികള്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കാന്‍ ശ്രമിച്ച ട്രംപ്, ഇറാനില്‍ ലക്ഷ്യമിടാന്‍ ‘പ്രായോഗികമായി ഒന്നും ബാക്കിയില്ല’ എന്നാണു പറഞ്ഞത്.   1970-കള്‍ക്ക് ശേഷം ഏറ്റവും മോശം ഏഴുപതുകള്‍ക്കുശേഷം, അതായത് ഏതാണ്ട് അരനൂറ്റാണ്ടിനുശേഷം ലോകത്തുണ്ടാകുന്ന ഏറ്റവും കനത്ത ഊര്‍ജ പ്രതിസന്ധിയാണിപ്പോള്‍ ലോകം നേരിടുന്നത്. ഇപ്പോഴും…

    Read More »
  • അതിസാധാരണം; പക്ഷേ മാരകം! സ്ലോവര്‍ ബോള്‍ കൊണ്ട് ലോകകപ്പ് അടക്കി വാണ ജസ്പ്രീത് ബുംറ; വലിയ വഞ്ചനയ്ക്കുള്ളിലെ സങ്കീര്‍ണമായ മറ്റൊരു വഞ്ചന! വാതിലിന്റെ പിടി തിരിക്കുന്നതു പോലെ ഒരു ഓഫ് കട്ടര്‍! ഇത് സീം ബോളര്‍മാര്‍ ഏറ്റവും കൂടുതല്‍ സ്ലോ ബോള്‍ എറിഞ്ഞ ലോകകപ്പ്

    ബംഗളുരു: ക്രിക്കറ്റ് ലോകം സ്ലോ ബോളുകളെക്കുറിച്ചു ധാരാളം എഴുതിയിട്ടുണ്ട്. അതിലേറെ സംസാരിച്ചിട്ടുണ്ടാകും. വര്‍ഷങ്ങള്‍ക്കുമുമ്പ് ‘ബോള്‍ ഓഫ് ദി സെഞ്ചുറി’ പട്ടികയില്‍ രണ്ടു സ്‌ലോ ബോളുകളും ഉള്‍പ്പെടുത്തിയിരുന്നു. നൂറ്റാണ്ടിന്റെ തുടക്കത്തിലെ മികച്ച സ്ലോവര്‍ ബോള്‍ ബൗളര്‍മാരില്‍ ഒരാളായ ഇയാന്‍ ഹാര്‍വി മുതല്‍ മാര്‍ക്കോ ജാന്‍സന്‍ പുതിയൊരു രീതി വികസിപ്പിച്ചതും ഈ കാലഘട്ടത്തിലെ മികച്ച പ്രായോഗിക ബൗളര്‍മാരില്‍ ഒരാളായ ലുങ്കി എന്‍ഗിഡിയെ ‘റൈറ്റ് ആം സ്ലോ-ഫാസ്റ്റ്’ ബൗളര്‍ എന്ന് പുനര്‍നാമകരണം ചെയ്തതും സാം കറന്‍ ‘ഇപ്പോള്‍ അടിക്കാം, ഇപ്പോള്‍ അടിക്കാന്‍ കഴിയില്ല’ എന്ന മട്ടില്‍ മൂണ്‍ബോള്‍ എറിഞ്ഞതും ക്രിക്കറ്റ് ചര്‍ച്ച ചെയ്തു. എന്നാല്‍, കഴിഞ്ഞ നാലു ലോകകപ്പുകളെ അപേക്ഷിച്ച് സീം ബോളര്‍മാര്‍ ഏറ്റവും കൂടുതല്‍ പേസ് കുറവുള്ള ബോളുകള്‍ എറിഞ്ഞത് ഇക്കുറിയാണ്. ആറിലൊന്ന് പന്തുകളും സ്‌ലോവര്‍ ബോളുകളായിരുന്നു. ആധുനിക ക്രിക്കറ്റില്‍ സ്‌ലോവര്‍ ബോളുകളുടെ പ്രായോഗികതയാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. ബാറ്റിംഗിലെ ആധുനിക തന്ത്രങ്ങള്‍ക്കെതിരായ തെറ്റാലി പ്രയോഗം! കൂടുതല്‍ നഷ്ടമില്ലാതെ ഓവര്‍ എങ്ങനെയെങ്കിലും ഓവര്‍ തീര്‍ക്കാനുള്ള തന്ത്രത്തിന്റെ…

    Read More »
  • ‘കേരളത്തിന് മാറ്റം അനിവാര്യം, എൻഡിഎയ്ക്ക് അവസരം നൽകിയാൽ വികസനം ഉറപ്പ്‘ : മോദിയുടെ ഗ്യാരണ്ടി; കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും പ്രധാനമന്ത്രി

    കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇത്തവണ എൻഡിഎയ്ക്ക് അഞ്ചു വർഷം നിങ്ങളെ സേവിക്കാനുള്ള അവസരം നൽകണമെന്നും എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളും ദേശീയപാത 66ന്‍റെ ആദ്യ റീച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്‍റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മേയ്ക്ക് ഇൻ ഇന്ത്യ വഴി പെട്രോളിയം മേഖലയിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുമെന്നും പോളിപ്രോപെലിൻ യൂണിറ്റ് വഴി വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    Read More »
  • ‘ഒരു കോടി തരാമെന്നു പറഞ്ഞാലും അയാളുടെയൊപ്പം അഭിനയിക്കില്ല; അത് സഹിക്കാവുന്നതിലും അപ്പുറം; എല്ലാ കാര്യവും പരസ്യമായി പറയാനാവില്ല’- വടിവേലുവിനെതിരെ നടി സോന ഹെയ്ഡൻ

    ചെന്നൈ: പ്രശസ്ത ഹാസ്യ നടൻ വടിവേലുവിനെതിരെ തുറന്നുപറച്ചിലുമായ് നടി സോന ഹെയ്ഡൻ. വടിവേലുവിനൊപ്പം ഇനി ഒരിക്കലും അഭിനയിക്കില്ലെന്നാണ് നടി പറഞ്ഞിരിക്കുന്നത്. അതിന് വ്യക്തമായ കാരണമുണ്ടെന്നും , എല്ലാമൊന്നും അതേപടി പുറത്തുപറയാനാവില്ലയെന്നും നടി പറഞ്ഞു. നടിയുടെ വാക്കുകൾ സിനിമാരംഗത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെയാണ് സോന ഈ വിവാദപരമായ പ്രതികരണം നടത്തിയത്. ‘കുസേലൻ’ എന്ന ചിത്രത്തിൽ ഒരിക്കൽ വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നെങ്കിലും, ആ അനുഭവത്തിന് ശേഷം വീണ്ടും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് നടി പറഞ്ഞു. വലിയ പ്രതിഫലം ലഭിച്ചാലും, അതിന് താൻ തയ്യാറാകില്ലെന്നും അവർ തുറന്നുപറഞ്ഞു. ‘ഒരു കോടി തരാമെന്നു പറഞ്ഞാലും അയാളുടെയൊപ്പം അഭിനയിക്കില്ല. ഒരു ഘട്ടത്തിൽ അഭിനയം ഉപേക്ഷിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ഈ ഇന്റസ്ട്രിയിൽ ആരെയും വിശ്വസിക്കാൻ പറ്റില്ല. പലരും കാരണം എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്കത് സഹിക്കാനാകുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ടാണ് ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നത്. വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളുടെ ഓഫർ വന്നിരുന്നു. പക്ഷെ അതെല്ലാം ഞാൻ…

    Read More »
  • ഇന്ത്യയിൽ ആദ്യമായി 32 കാരന് ദയാവധം!! ഹരീഷ് റാണയുടെ ലൈഫ് സപ്പോർട്ട് ചികിത്സ പിൻവലിക്കാൻ അനുമതി, കൃത്രിമ ജീവൻരക്ഷാ ഉപകരണങ്ങളിലൂടെ ആയുസ് നീട്ടുന്നത് അവരുടെ അന്തസിനു വിരുദ്ധമാണ്, ജീവൻ വീണ്ടെടുക്കൽ പ്രതീക്ഷയില്ലെന്നു പറയുമ്പോൾ ഒരു വ്യക്തിക്ക് മരണം തെരഞ്ഞെടുക്കാം- സുപ്രിം കോടതി

    ന്യൂഡൽഹി: കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് 13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി. ഇന്ത്യയിൽ ആദ്യമായാണ് ദയാവധത്തിന് സുപ്രിംകോടതി അനുമതി നൽകുന്നത്. ഒന്നു ചലിക്കാൻ പോലുമാകാതെ തന്റെ മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് ഹരീഷ് റാണ കഴിയുന്നത്. 2013 ഓഗസ്റ്റ് 20ന് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു വീണതോടെയാണ് നോയിഡ സ്വദേശി ഹരീഷ് റാണ (32)യുടെ ശരീരം തളർന്നത്. ചലിക്കാൻ പോലും കഴിയാതെ കിടക്കുന്ന ഹരീഷിന്റെ ശരീരത്തിലാകെ മുറിവുകളാണ്. ട്യൂബിലൂടെയാണു ഭക്ഷണം നൽകുന്നത്. ഓക്സിജൻ ട്യൂബുമുണ്ട്. ഭേദപ്പെടുത്താനാകാത്തവിധം രോഗാവസ്ഥയിലാകുന്നവർക്കു മരുന്നും ഭക്ഷണവും മറ്റും ക്രമേണ നിർത്തിയുള്ള മരണം (പാസീവ് യുത്തനേസ്യ) അനുവദിക്കാറുണ്ട്. എന്നാൽ, ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്നും ഇൻജക്ഷനും മറ്റും ഉപയോഗിച്ചുള്ള മരണം (ആക്ടീവ് യുത്തനേസ്യ) ഇന്ത്യയിൽ അനുവദിച്ചിട്ടില്ല. കൃത്രിമ ജീവൻരക്ഷാ ഉപകരണങ്ങളിലൂടെ…

    Read More »
Back to top button
error: