Crime
-
അഞ്ചുകോടി രൂപ വേണം: ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ഭീഷണിപ്പെടുത്തി ദാവൂദ് ഇബ്രാഹിമിന്റെ സംഘം; രണ്ടുപേര്‍ അറസ്റ്റില്‍; ലഭിച്ചത് മൂന്ന് ഭീഷണി സന്ദേശങ്ങള്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിനെ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരെന്നു വിവരം. പരാതിയില്‍ മുംബൈ ക്രൈം ബ്രാഞ്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് ദില്‍ഷാദ് നൗഷാദ്, മുഹമ്മദ് നവീദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലുള്ളവരാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025 ഫെബ്രുവരിക്കും ഏപ്രിലിനും ഇടയില്‍ റിങ്കു സിങ്ങിന് മൂന്നു ഭീഷണി സന്ദേശങ്ങളാണു ലഭിച്ചത്. പ്രതികളിലൊരാള്‍ ഡി കമ്പനി അംഗമാണെന്നു പരിചയപ്പെടുത്തിയാണ് റിങ്കു സിങ്ങിന്റെ ഇവന്റ് മാനേജരെ ആദ്യം ഭീഷണിപ്പെടുത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖിയെ ഭീഷണിപ്പെടുത്തിയ കേസില്‍ നേരത്തേ അറസ്റ്റിലായിട്ടുള്ള ആളാണ് മുഹമ്മദ് ദില്‍ഷാദ് നൗഷാദ്. ഏഷ്യാകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന റിങ്കു സിങ്ങിന് ഫൈനല്‍ മത്സരത്തില്‍ മാത്രമാണ് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. പാക്കിസ്ഥാനെതിരെ ഫോറടിച്ച് റിങ്കു കളി ജയിപ്പിക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള…
Read More » -
ഐപിഎസ് ഉദ്യോഗസ്ഥന്‍ തലേദിവസം മുഴുവന്‍ സ്വത്തും ഐഎഎസുകാരി ഭാര്യയ്ക്ക് എഴുതിവെച്ചു ആത്മഹത്യ ചെയ്തു ; 9 പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വില്‍പത്രവും കണ്ടെത്തി
ചണ്ഡീഗഡ്: വില്‍പ്പത്രം തയ്യാറാക്കി ഭാര്യയ്ക്ക് മുഴുവന്‍ സ്വത്തും എഴുതിവെച്ച ശേഷം ഹരിയാനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചു ആത്മഹത്യചെയ്തു. 9 പേജുള്ള ആത്മഹത്യാക്കുറിപ്പും ഒരു വില്‍പത്രവും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 7 ന് ചണ്ഡീഗഡിലെ വീട്ടില്‍ വെടിയേറ്റ് മരിച്ചത് വൈ പുരണ്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനാണ്. ഉച്ചയ്ക്ക് 1:30 ഓടെ വീടിന്റെ താഴെയുള്ള മുറിയില്‍ തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സൈലന്‍സര്‍ റിവോള്‍വറാണ് ഉപയോഗിച്ചത്. അതിനാല്‍ വീട്ടിലുണ്ടായിരുന്ന ജോലിക്കാരന്‍ വിവരമറിഞ്ഞില്ല. തലേദിവസം വില്‍പത്രം തയ്യാറാക്കി, മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന ഭാര്യ അമ്നീത് പി കുമാറിന് സന്ദേശം അയച്ചിരുന്നു. ജപ്പാനില്‍ ഔദ്യോഗിക ഡ്യൂട്ടിയില്‍ ആയിരുന്ന അമ്നീത് പരിഭ്രാന്തിയോടെ ഭര്‍ത്താവിനെ 15 തവണ വരെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന്, അവര്‍ ഇളയ മകളെ വിളിച്ചു. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് ഓടിയെത്തിയ അവര്‍, ബേസ്മെന്റിലെ ഒരു കസേരയില്‍ മരിച്ച നിലയില്‍ പിതാവിനെ കണ്ടെത്തി.…
Read More » -
ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു; ഭര്‍ത്താവ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു; പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ഞെട്ടിക്കുന്ന രംഗങ്ങള്‍
തിരുവനന്തപുരം: തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അര്‍ധരാത്രിയോടെയായിരുന്നു കൊലപാതകം. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭര്‍ത്താവ് ഭാസുരന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയുടെ മുകള്‍നിലയില്‍നിന്ന് ചാടി. ഗുരുതരമായി പരുക്കേറ്റ ഭാസുരന്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്യുടി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായാണ് ജയന്തിയെ ഇവിടെ പ്രവേശിപ്പിച്ചത്. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഭാസുരനെ എസ്യുടി ആശുപത്രിയില്‍ തന്നെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. husband-kills-wife-in-thiruvananthapuram-hospital
Read More » -
കോട്ടയത്ത് വീട്ടമ്മ കഴുത്തില്‍ മുറിവേറ്റു മരിച്ച നിലയില്‍; ഇന്നു പുലര്‍ച്ചെ ഒന്നരയോടെ സംഭവം; മൃതദേഹം കണ്ടെത്തിയത് അടുക്കളയ്ക്കു സമീപം; ദുരൂഹതയെന്ന് ബന്ധുക്കള്‍
ഏറ്റുമാനൂര്‍: കോട്ടയം തെള്ളകത്ത് വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തെള്ളകം പൂഴിക്കുന്നേല്‍ വീട്ടില്‍ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസ് (55) നെയാണ് കഴുത്തിനു ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച ലീന മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വീടിന്റെ പുറകുവശത്തെ അടുക്കളയുടെ സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ലീനയുടെ മകന്‍ ജെറിന്‍ തോമസ് ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് വീട്ടിലെത്തിയത്. അമ്മയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ലീനയുടെ കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വാക്കത്തിയും ഒരു കറിക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയത്ത് ഭര്‍ത്താവ് ജോസ് ചാക്കോയും ഇളയ മകന്‍ തോമസ് ജോസും വീട്ടില്‍ ഉണ്ടായിരുന്നു. മരണപ്പെട്ട ലീനയ്ക്കു പുറമെ ഇളയ മകനും ചെറിയ തോതില്‍ മാനസിക വെല്ലുവിളി…
Read More » -
ചുമ മരുന്ന് ദുരന്തം: ശ്രേസന്‍ ഫാര്‍മ ഉടമ അറസ്റ്റില്‍; മരണം 21 ആയി; സിറപ്പില്‍ വ്യാവസായിക ആവശ്യത്തിനുള്ള രാസവസ്തു
മധ്യപ്രദേശിലും രാജസ്ഥാനിലും ചുമമരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ശ്രേസൻ ഫാര്‍മ ഉടമ രംഗനാഥന്‍ അറസ്റ്റില്‍. ചെന്നൈയില്‍നിന്നാണ് ഇയാളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റുചെയ്തത്. സംഭവം ഉണ്ടായതിന് പിന്നാലെ രംഗനാഥന്‍ ഒളിവില്‍ പോയിരുന്നു. മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ ചുമമരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചതോടെ മരണം 21 ആയി. ചിന്ദ്‌വാരയില്‍ മാത്രം 18 കുഞ്ഞുങ്ങളാണ് ചുമമരുന്ന് കഴിച്ച് മരിച്ചത്. കുട്ടികളുടെ മരണത്തിനു പിന്നാലെ, തമിഴ്നാട് സീനിയർ ഡ്രഗ്സ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്ലാന്റിൽ നടത്തിയ പരിശോധനയിൽ ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയിരുന്നു. കോൾഡ്രിഫ് സിറപ്പിൽ വ്യാവസായിക ആവശ്യത്തിനുള്ള രാസവസ്തു ഡൈഎത്തിലീൻ ഗ്ലൈക്കോൾ 48.6% അടങ്ങിയിട്ടുണ്ടെന്ന് പ്രാഥമിക വിശകലനത്തിൽ കണ്ടെത്തി. ഇതു ചെറിയ അളവിൽ ഉള്ളിൽച്ചെന്നാൽ പോലും ഗുരുതര വൃക്ക തകരാറും മരണവും സംഭവിക്കാം. ഉൽപാദനം തടഞ്ഞതിനു പിന്നാലെ, കമ്പനിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റു സംസ്ഥാനങ്ങൾക്ക് പിന്നാലെ മഹാരാഷ്ട്രയിലും കോൾഡ്രിഫ് സിറപ് നിരോധിച്ചു. മധ്യപ്രദേശും രാജസ്ഥാനും കമ്പനിക്കെതിരെ ക്രിമിനൽ നടപടികളും തുടങ്ങി.
Read More » -
താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടിയ കേസ് : അക്രമം ആരോഗ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും സമര്‍പ്പിക്കുന്നതായി പ്രതി സനൂപ് ; ഡോക്ടറുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് വിദഗ്ദ്ധര്‍
കോഴിക്കോട്: ഡോക്ടര്‍ക്കുള്ള വെട്ട് വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പ്രതി സനൂപിന്റെ പ്രതികരണം. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരി അനയ മരിച്ച സംഭവത്തിലായിരുന്നു സനൂപിന്റെ പ്രതികാരം. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിപിന്‍ എന്ന ഡോക്ടര്‍ക്ക് നേരെയായിരുന്നു ആക്രമണം. പ്രതിയെ പിടികൂടിയ പോലീസ് പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം സ്റ്റേഷനി ലേ യ്ക്ക് കൊണ്ടുപോയി. മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകു മ്പോഴാ യിരുന്നു പ്രതിക രണം. ഡോക്ടര്‍ വിപിനെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. തലയോട്ടിയില്‍ പത്ത് സെന്റീ മീറ്റ ര്‍ നീളത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടറെ കോഴി ക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാ ണെന്ന് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ ഹെഡ് ഡോ. ഫാബിത് മൊയ്തീന്‍ പറഞ്ഞത്. സംസാരിക്കാനും എന്താണ് സംഭവിച്ചത് എന്നത് ഓര്‍ത്തെ ടുക്കാനും കഴിയുന്നുണ്ട്. അതേസമയം ഡോക്ടറുടെ തലയില്‍ മൈനര്‍ സര്‍ജറി ആവശ്യമാണെന്നും ഡോ.…
Read More » -
ഭാര്യയെ കൊന്നു കൊക്കയില്‍ തള്ളിയ സംഭവം : കൊലപാതകവും തെളിവുനശിപ്പിക്കലും എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കാര്യങ്ങള്‍ ; സാമില്‍ നിന്നും പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കോട്ടയം: ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി ഇടുക്കിയില്‍ കൊണ്ടുപോയി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഭര്‍ത്താവ് സാമില്‍ നിന്നും പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവര ങ്ങള്‍. കൃത്യം നടത്തേണ്ട രീതി, തെളിവ് എങ്ങിനെ നശിപ്പിക്കണം, മൃതദേഹം തള്ളേണ്ട സ്ഥ ലം എന്നിവയെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ശേഷമാണ് സാം ഭാര്യ ജെസിയെ വകവരുത്തിയത്. കൊലപാതകം ചെയ്യുന്ന വിധം ഇയാള്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകം നടത്താന്‍ ഇയാള്‍ ആരോടെങ്കിലും വിവരം പങ്കുവെച്ചിരുന്നോ എവിടെ നിന്നെങ്കിലൂം ഏതെങ്കിലും തരത്തിലുള്ള സഹായം കിട്ടിയിരുന്നോ തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധന നടത്തിയേക്കും. കഴിഞ്ഞ ദിവസം ഇയാള്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കുളത്തില്‍ എറിഞ്ഞ ജെസ്സിയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയിരുന്നു. സാമിന്റെ ഫോണും ജെസ്സിയുടെ ഫോണും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫോണുകളില്‍ നിന്നും എന്തെങ്കിലും ഡേറ്റകള്‍ ഡിലീറ്റ് ചെയ്തിരുന്നോ എന്നറിയുകയാണ് ലക്ഷ്യം. സാമിന്റെ ടെലിഫോണ്‍ ഇടപാടുകളും സാമൂഹ്യമാധ്യമ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍ കൊലപാതകം നടത്തേണ്ട രീതി, തെളിവ് നശിപ്പിക്കല്‍, കേസില്‍…
Read More » -
താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടിയ കേസ് : പ്രതി സനൂപ് സ്ഥലത്ത് എത്തിയത് രണ്ടു മക്കളുമായി ; കൊടുവാള്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചു ; രോഗിയെന്ന വ്യാജേനെ സെക്യുരിറ്റികളെയും കബളിപ്പിച്ചു
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി സനൂപ് സ്ഥലത്ത് എത്തിയത് രണ്ടു മക്കളുമായി. ബാഗിനുള്ളില്‍ കൊടുവാളും സൂക്ഷിച്ച് തയ്യാറെടുപ്പോടെയായിരുന്നു വന്നതെന്നാണ് വിവരം. സൂപ്രണ്ടിനെ തപ്പിയായിരുന്നു സനൂപ് എത്തിയതെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നതിനാലാണ് ഡോ. വിപിനെ വെട്ടിയത്. രോഗിയെന്ന വ്യാജേനെ സുരക്ഷാ ജീവനക്കാരെ പോലും കബളിപ്പിച്ചാണ് ഇയാള്‍ അകത്തു കയറിയത്്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് എത്തിയത്. മക്കളെ ആശുപത്രിയുടെ പുറത്തുനിര്‍ ത്തിയ ശേഷം ഇയാള്‍ ആദ്യം ചെന്നത് സൂപ്രണ്ടിന്റെ മുറിയിലേക്കായിരുന്നു. സൂപ്രണ്ടിന് പകരം മുറിയില്‍ ഉണ്ടായിരുന്നത് ഡോ. വിപിനായിരുന്നു. മെഡിസിന്‍ ഡോക്ടറായ അനൂപ് ആശുപത്രി ജീവനക്കാരനുമായി ഒരു രോഗിയുടെ രക്തം എടുത്ത കാര്യം സംസാരിച്ചു കൊ ണ്ടു നില്‍ക്കുമ്പോഴായിരുന്നു സനൂപ് കൊടുവാളുമായി അവിടെയെത്തിയതും വെട്ടിയ തുമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബാഗിലായിരുന്നു ഇയാള്‍ കൊടുവാള്‍ കൊണ്ടുവന്നത്. എന്റെ മോളെ കൊന്നവനല്ലെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു വെട്ടിയത്. ചുറ്റും നിന്നവര്‍ തടഞ്ഞെങ്കിലും ഈ സമയത്ത് ഡോക്ട റുടെ തലയില്‍ വെട്ടേറ്റിരുന്നു. ആള്‍ക്കാര്‍ സനൂപിനെ…
Read More » -
പട്ടാപ്പകല്‍ തോക്കുചൂണ്ടി നടത്തിയത് സിനിമയിലെ രംഗങ്ങള്‍ പോലെയുള്ള കവര്‍ച്ച ; രണ്ടുപേര്‍ ആദ്യം ബൈക്കിലെത്തി രംഗം നിരീക്ഷിച്ചു ; അഞ്ചുപേര്‍ പിന്നാലെ കാറിലുമെത്തി
കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി നടത്തിയ കവര്‍ച്ച കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതെന്ന് പോലീസ്. സംഭവത്തില്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ആദ്യം രണ്ടുപേര്‍ ബൈക്കിലെത്തി കാര്യങ്ങള്‍ നിരീക്ഷിച്ച് മടങ്ങിയതിന് പിന്നാലെ കാറില്‍ അഞ്ചംഗ സംഘം എത്തുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് കവര്‍ച്ച നടന്നത്. സിനിമയുടെ പകര്‍പ്പായ രംഗങ്ങളായിരുന്നു നടന്നത്. ബൈക്കിലും കാറിലുമായി എത്തിയ സംഘം സ്ഥാപനത്തിന്റെ ഒരു ഭാഗത്ത് നിര്‍ത്തിയ ശേഷം അകത്തുള്ള ഓഫീസിലേക്ക് കടന്നു. അക്രമികള്‍ അകത്തേക്ക് കടക്കുന്ന സമയത്ത് മേശപ്പുറത്ത് വെച്ച് പണം എണ്ണിത്തിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു ജീവനക്കാര്‍. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആരാണെന്ന് കടയില്‍ ഉള്ളവര്‍ക്കും വ്യക്തമായില്ല. കടയെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആളുകളായിരിക്കാം കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. കടയില്‍ വന്‍തുകകള്‍ കൈകാര്യം ചെയ്യുന്നതാണെന്ന വിവരം അറിഞ്ഞുകൊണ്ടു തന്നെയായിരിക്കാം ഇവിടം തെരഞ്ഞെടുത്തിരിക്കുക എന്നും പോലീസ് സംശയിക്കുന്നുണ്ട്. മൊത്തവിതരണ സ്ഥാപനമായതിനാല്‍ വന്‍തുകകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും സിസിടിവി ഇല്ല എന്ന കാര്യവും വിലയിരുത്തിയിരിക്കാമെന്നും കരുതുന്നു. സ്‌റ്റോക്ക് എടുക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് കടയില്‍ ഉണ്ടായിരുന്നതെന്നും…
Read More » -
കൊച്ചിയില്‍ തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ ; നഗരത്തില്‍ നടന്ന വന്‍ കവര്‍ച്ചയില്‍ പണം പോയത് കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്നും
കൊച്ചി: നഗരത്തെ ഞെട്ടിച്ച് നടന്ന വന്‍ കവര്‍ച്ചകളില്‍ ഒന്നില്‍ തോക്ക് ചൂണ്ടി തട്ടിയെടുത്തത് 80 ലക്ഷം രൂപ. ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നര മണിയോടെ കുണ്ടന്നൂരില്‍ സ്റ്റീല്‍ കമ്പനിയില്‍ നിന്നുമാണ് പണം പോയത്. കവര്‍ച്ചാസംഘത്തില്‍ പെട്ടയാള്‍ എന്ന് കരുതുന്ന ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതായിട്ടാണ് വിവരം. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളു. കവര്‍ച്ചാസംഘത്തില്‍ പെട്ടയാള്‍ എന്ന് കരുതുന്ന വടുതല സ്വദേശിയായ സജി എന്ന യുവാവാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളതെന്നാണ് സൂചനകള്‍. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദമായി അന്വേഷിച്ചു വരികയാണ് പോലീസ്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗസംഘമായിരുന്നു കവര്‍ച്ച നടത്തിയത്. തോക്കുചൂണ്ടി ഭീതി പരത്തിയ ശേഷമായിരുന്നു കൊള്ളയടിച്ചത്. കവര്‍ച്ചാസംഘത്തിലെ രണ്ടുപേര്‍ ആദ്യം കാറില്‍ എത്തുകയും മറ്റു രണ്ടുപേര്‍ പിന്നാലെ എത്തുകയുമായിരുന്നു. സംഘത്തില്‍ ആറുപേര്‍ ഉള്ളതായിട്ടാണ് സൂചനകള്‍.
Read More »