Crime
-
നടത്തിയത് ശരീരമാകെ മുറിവേല്‍പ്പിച്ചുകൊണ്ടുള്ള ക്രൂര പീഡനം ; എനിക്ക് നിന്നെ റേപ്പ് ചെയ്യണമെന്ന് അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു ; പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു
തിരുവനന്തപുരം: എനിക്ക് നിന്നെ റേപ്പ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ടിരുന്നു രാഹുല്‍ മാങ്കൂട്ട ത്തില്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നും ശരീരമാകെ മുറിവേല്‍പ്പിക്കുന്ന രീതി യിലായിരുന്നു ലൈംഗികാതിക്രമമെന്നും അതിജീവിതയുടെ മൊഴി. പാനിക് അറ്റാക്കും ശ്വാ സം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നെന്നും മൊഴിയില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ 23 കാരിയുടെ മൊഴി അന്വേഷണ സംഘം എടുത്തു. വിവാഹവാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാ യിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. പ്രോസിക്യൂഷന്‍ മുദ്ര വെച്ച കവറിലാണ് മൊഴി സമര്‍പ്പിച്ചത്. വിവാഹവാഗ്ദാനം നല്‍കി ബന്ധം സ്ഥാപിക്കുകയും സംസാരിക്കാനെന്ന് പറഞ്ഞ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചപ്പോള്‍ മാനസികമായും ശാരീരികമായും തകര്‍ന്നുപോയെന്നും അതിജീവിത പറഞ്ഞു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നുവെന്നും. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാന്‍ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞ് വേണമെന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. രാഹുലിനെ ഭയമാണെന്നും…
Read More » -
അവള്‍ തൃശൂരിലെ വീട്ടിലിരുന്ന് വിധിയറിഞ്ഞു; വിധിയറിഞ്ഞപ്പോള്‍ ഷോക്കായി; ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍; വൈകാതെ മാധ്യമങ്ങളെ കാണുമെന്നും സൂചന; കോടതി ഗൂഢാലോചന എന്ന ഗുരുതരമായ കാര്യത്തിലേക്ക് കടന്നതേയില്ലെന്ന് ബന്ധുക്കള്‍; പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി; ആരെല്ലാം നിഷ്‌കളങ്കനെന്നും പറഞ്ഞാലും ചോറുണ്ണുന്നവര്‍ അത് വിശ്വസിക്കില്ലെന്ന് ഭാഗ്യലക്ഷ്മി
തൃശൂര്‍: ഇന്നുരാവിലെ താന്‍ ആക്രമിക്കപ്പെട്ട കേസിന്റെ വിധി വരുമ്പോള്‍ അവള്‍ തൃശൂരിലെ വീട്ടിലുണ്ടായിരുന്നു – അവള്‍ ആക്രമിക്കപ്പെട്ട ആ നടി.. പതിനൊന്നുമണിക്ക് വിധി വരുമ്പോഴേക്കും അവള്‍ ഭക്ഷണമൊക്കെ കഴിച്ച് ടിവിക്ക് മുന്നിലിരുന്നിരുന്നു. കൂടെ എല്ലാ പിന്തുണയുമായി അവള്‍ക്കൊപ്പം വീട്ടുകാരും ബന്ധുക്കളും സിനിമയിലെ കൂട്ടുകാരിയും സഹപ്രവര്‍ത്തകയുമായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ചെറിയൊരു പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നുവെന്ന് നടിയുടെ അടുത്ത ബന്ധുവും മാധ്യമപ്രവര്‍ത്തകനുമായ രാജേഷ് ബി മേനോന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ നേര്‍വിപരീതമായ വിധി വന്നപ്പോള്‍ ഷോക്കുണ്ടായി എന്നത് സത്യമാണ്. ഷോക്കുണ്ടെങ്കിലും അവള്‍ കരയുകയൊന്നും ചെയ്തില്ലെന്നും വൈകാതെ മാധ്യമങ്ങളെ കാണാന്‍ ശ്രമിക്കുമെന്നും അഭിഭാഷകരുമായി ആലോചിച്ച് കോടതിവിധി കൂടി പരിശോധിച്ച ശേഷമായിരിക്കും അതെന്നും ബന്ധുക്കള്‍ പറഞ്ഞു. നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഇന്നലെ തന്നെ തിരുവനന്തപുരത്തു നിന്ന് നടിയുടെ തൃശൂരിലെ വീട്ടിലെത്തിയിരുന്നു. വിധിയറിഞ്ഞ ശേഷം ഭാഗ്യലക്ഷ്മി അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു. ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ നാലുകൊല്ലം മുന്‍പ് തൃശൂരില്‍ അവള്‍ക്കൊപ്പം എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍…
Read More » -
കേരളം നടുങ്ങിയ ആക്രമണം; ആക്രമിക്കപ്പെട്ടത് തൃശൂര്‍-എറണാകുളം യാത്രക്കിടെ; ആക്രമണം നടന്നത് 2017 ഫെബ്രുവരി 17ന്
തൃശൂര്‍: കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം 2017 ഫെബ്രുവരി 17-നാണുണ്ടായത്. ഷൂട്ടിങ് ആവശ്യത്തിന് തൃശൂരില്‍നിന്നുള്ള യാത്രയ്ക്കിടെ എറണാകുളം അത്താണിയില്‍വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുള്‍പ്പെട്ട സംഘം ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. പ്രധാനപ്രതി ഉള്‍പ്പെടെയുള്ളവര്‍ പെട്ടെന്ന് പോലീസിന്റെ പിടിയിലായി. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തില്‍ ജൂലായിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. രാത്രി വളരെ വൈകിയും ദിലീപിനെയും നാദിര്‍ഷായേയും ആലുവ പോലീസ് ക്ലബില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതും നടന്‍ സിദ്ദിഖ് കാര്യങ്ങള്‍ അന്വേഷിച്ചെത്തിയതുമൊക്കെ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഒന്നാംപ്രതി എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെ പത്തു പ്രതികളാണ് കേസിലുണ്ടായിരുന്നത്. രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ എട്ടുവര്‍ഷത്തിനുശേഷമാണ് വിധി വന്നത്. പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍,…
Read More » -
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍; ദിലീപ് കുറ്റക്കാരനെന്ന് സ്ഥിരീകരിക്കാന്‍ തെളിവുകളില്ലെന്ന് കോടതി; ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാര്‍; ബാക്കിയുള്ളവരെ വെറുതെ വിട്ടു; വിധി പ്രഖ്യാപിച്ചത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കുറ്റവിമുക്തന്‍. ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങളില്‍ ദിലീപിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. കേസില്‍ പള്‍സര്‍ സുനിയടക്കം ആദ്യത്തെ ആറു പ്രതികള്‍ മാത്രമാണ് കുറ്റക്കാരെന്നും കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ ചുമത്തിയ കൂട്ടബലാത്സംഗം, ഗൂഢാലോചന എന്നിവയടക്കമുള്ള കുറ്റങ്ങള്‍ കോടതി ശരിവെച്ചിട്ടുണ്ട്. ആറുപേരുടെ ജാമ്യം റദ്ദാക്കുകയും ഇവരെ ജയിലിലേക്ക് അയക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അന്തിമവിധി വന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധിപറഞ്ഞത്. രാവിലെ 11ന് തന്നെ ജഡ്ജി വിധി പ്രസ്താവനടപടികള്‍ തുടങ്ങി. പത്തുപ്രതികളും കോടതിയിലെത്തിയിട്ടുണ്ടോ എന്ന് കോടതി ആദ്യമേ പേരുവിളിച്ച് പരിശോധിച്ചു. ദിലീപടക്കമുള്ള പ്രതികളെ പ്രതിക്കൂട്ടില്‍ കയറി നില്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഓരോ പ്രതിയേയും പേരെടുത്തു വിളിച്ചു. തുടര്‍ന്ന് പെട്ടന്ന് തന്നെ വിധി പ്രസ്താവവും വന്നു.
Read More » -
അബാദ് പ്ലാസ മുതല്‍ ഗോവവരെ: നടിയെ ആക്രമിക്കാന്‍ നടത്തിയത് നാലുവര്‍ഷം നീണ്ട ഗൂഢാലോചന; വിവാഹ മോചനത്തില്‍ എത്താന്‍ കാര്യണം ദിലീപ്- കാവ്യ ബന്ധമെന്ന മഞ്ജുവിന്റെ നിര്‍ണായക മൊഴി; ‘മാഡം’ ആരെന്നറിയാന്‍ അന്വേഷണം കാവ്യയിലേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് നടി മഞ്ജു വാരിയരുടെ മൊഴി. വിവാഹമോചനത്തില്‍ എത്താന്‍ കാരണം ദിലീപ്- കാവ്യ ബന്ധമാണെന്നായിരുന്നു മഞ്ജുവിന്റെ മൊഴി. ബന്ധത്തിന്റെ പേരില്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. മഞ്ജുവിനെ അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചു. അതിജീവിതയെ ദിലീപിന് സംശയമുണ്ടായിരുന്നെന്നും മഞ്ജു മൊഴി നല്‍കി. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയും ദിലീപും ചേര്‍ന്ന് നടത്തിയത് നാലുവര്‍ഷം നീണ്ട ഗൂഡാലോചനയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഗൂഡാലോചനയില്‍ മാഡത്തിനും പങ്കെന്ന വിവരത്തില്‍ അന്വേഷണം കാവ്യാ മാധവനിലേക്കും നീണ്ടു. കുടുംബബന്ധം തകര്‍ത്തതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരണയെന്നാണ് കുറ്റപത്രം. പൊലീസിന്റെ കുറ്റപത്ര പ്രകാരം നടിയെ ആക്രമിക്കാനുള്ള ഗൂഡാലോചന ആരംഭിക്കുന്നത് 2013ല്‍ ആണെന്നാണു പറയുന്നത്. 2013 മാര്‍ച്ച്. സ്ഥലം: അബാദ് പ്ലാസ, കൊച്ചി, റൂം നമ്പര്‍ 410: 2013 മാര്‍ച്ച് 26 നും ഏപ്രില്‍ ഏഴിനുമിടയില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലെ 410ാം നമ്പര്‍ മുറിയില്‍ നടന്‍ ദിലീപും പള്‍സര്‍ നടിയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തി. നടിയുടെ…
Read More » -
വിധി ദിനത്തില്‍ കനത്ത സുരക്ഷ; പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണം; വന്‍ പോലീസ് സന്നാഹം; നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ ഭാവി ഇന്നറിയാം; കേസന്വേഷണം അട്ടിമറിച്ചതിന്റെ തെളിവുകളെന്നു പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയാനിരിക്കെ കനത്ത സുരക്ഷ. കോടതിയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. സുരക്ഷയ്ക്ക് കൂടുതല്‍ പൊലീസിനെ വിന്യസിക്കും ഒന്നര കോടി രൂപയ്ക്ക് ക്വട്ടേഷൻ നൽകി നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് ഒന്നര കോടി രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്ന് അന്വേഷണ സംഘം. കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചതിന് തെളിവുകളുണ്ട്. അന്വേഷണം അട്ടിമറിക്കാനായി വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ദിലീപാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ വ്യാജ ചികിത്സാ രേഖകൾ ഉണ്ടാക്കിയെന്നും അന്വേഷണസംഘം കണ്ടെത്തി പൾസർ സുനിയെ അറിയില്ലെന്ന് ദിലീപ് പറയുമ്പോഴും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് തെളിവുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഒന്നര കോടി രൂപയ്ക്ക് നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയത്. കേസായാൽ മൂന്നര കോടി തരാമെന്ന് ദിലീപ് പറഞ്ഞു. 2015ൽ ഒരു ലക്ഷത്തി പതിനായിരം രൂപ ദിലീപ് സുനിക്ക് നൽകി.…
Read More » -
തട്ടിക്കൊണ്ടുപോയ വ്യവസായിയെ കണ്ടെത്തി; പിന്നില്‍ ബിസിനസ് വൈരാഗ്യം; കണ്ടെത്തിയത് പാലക്കാട് ഉപേക്ഷിക്കപ്പെട്ട നിലയില്‍; മര്‍ദിച്ച് അവശനാക്കിയെന്ന് മൊഴി
മലപ്പുറം: തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ മലപ്പുറം വണ്ടൂർ സ്വദേശിയായ വ്യവസായിയെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. വണ്ടൂർ സ്വദേശി മുഹമ്മദാലിയെയാണ് പാലക്കാട് കോതകുറിശ്ശിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്. ബിസിനസ് രംഗത്തെ ശത്രുതയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് മർദ്ദനമേറ്റ് അവശനായ മുഹമ്മദാലി പൊലീസിന് മൊഴി നൽകി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അഞ്ചംഗ സംഘം മുഹമ്മദാലിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ തട്ടിക്കൊണ്ടുപോയത്. സംഭവം നടന്നയുടൻ വ്യാപകമായ അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെയും വാഹനത്തെയും കുറിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്നുള്ള തിരച്ചിലിലാണ് ഇന്ന് രാവിലെ കോതകുറിശ്ശിയിൽ നിന്നും ഇദ്ദേഹത്തെ കണ്ടെത്തിയത്. അക്രമികൾ ഇദ്ദേഹത്തെ ഇവിടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ നിലയിലായിരുന്ന മുഹമ്മദാലിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന് ഗുരുതരമായി മർദ്ദനമേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ബിസിനസ് രംഗത്തെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും മുഹമ്മദാലി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു കോളേജ്…
Read More » -
രണ്ടാം ബലാത്സംഗ കേസിലെ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം നടപടികള്‍; രാഹുലിന്റെ അറസ്റ്റ് തത്കാലമില്ല; പോലീസ് സംഘം തെരച്ചില്‍ അവസാനിപ്പിച്ചു മടങ്ങി; രാഹുല്‍ സമ്പന്നരുടെ ഫാമുകളില്‍ ഒളിവില്‍
പാലക്കാട്: ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതോടെയാണ് പൊലീസിന്റെ നടപടി. ഇതേത്തുടര്‍ന്ന്, രാഹുലിനെ കണ്ടെത്താനായി ദിവസങ്ങളായി ബെംഗളൂരുവില്‍ തമ്പടിച്ചിരുന്ന അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങി. ബലാത്സംഗ കേസില്‍ ഹൈക്കോടതി അറസ്റ്റ് വിലക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ് പൊലീസിന്റെ പിന്മാറ്റത്തിന് പ്രധാന കാരണം. കോടതിയുടെ പരിഗണനയിലുള്ള ഒരു കേസില്‍ അറസ്റ്റ് തടഞ്ഞ സാഹചര്യത്തില്‍, തിരച്ചിലുമായി മുന്നോട്ടുപോകുന്നതില്‍ പ്രായോഗികമായ പരിമിതികളുണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തി. ഇതോടെയാണ് ബെംഗളൂരുവിലെ തിരച്ചില്‍ അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. കഴിഞ്ഞ പത്ത് ദിവസമായി രാഹുല്‍ മാങ്കൂട്ടത്തിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. അന്വേഷണ സംഘത്തെ കബളിപ്പിച്ച് രാഹുല്‍ തുടര്‍ച്ചയായി ഒളിത്താവളങ്ങള്‍ മാറുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ബെംഗളൂരുവിലെ അതിസമ്പന്നരും രാഷ്ട്രീയ സ്വാധീനവുമുള്ള വ്യക്തികളുടെ ഫാം ഹൗസുകളിലാണ് രാഹുല്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഒരു അഭിഭാഷകനാണ് രാഹുലിന് ഈ ഒളിസങ്കേതങ്ങള്‍ ഒരുക്കി നല്‍കിയതെന്നും…
Read More » -
‘ദിലീപിനെ പൂട്ടണം’: ഇരവാദം ലക്ഷ്യമിട്ട് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ്; മഞ്ജുവിന്റെയും എഡിജിപി ബി. സന്ധ്യയുടെയും പേരില്‍ വ്യാജ പ്രൊഫൈല്‍; പിന്നില്‍ ദീലീപ് തന്നെയെന്നും അന്വേഷണ സംഘം; കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘത്തിന്റെ കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്ത്. കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും നടന്‍ ദിലീപ് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ‘ദിലീപിനെ പൂട്ടണം’ എന്ന് പേരിട്ട ഈ ഗ്രൂപ്പിന് പിന്നില്‍ ദിലീപ് തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. കേസില്‍ താന്‍ നിരപരാധിയാണെന്നും ഉന്നതതല ഗൂഢാലോചനയുടെ ഫലമായി അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതാണെന്നും സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ നിര്‍മ്മിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായിരുന്നു ശ്രമം. ഈ ഗൂഢാലോചനയ്ക്ക് വിശ്വാസ്യത നല്‍കുന്നതിനായി, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു. ഇതിനുപുറമേ, കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ എ.ഡി.ജി.പി ബി. സന്ധ്യയുടെ പേരും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉന്നതരായ വ്യക്തികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന…
Read More »
