Crime

  • മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്ത യുവതിക്കെതിരേ കേസ് എടുത്തു ; വടക്കാഞ്ചേരിയില്‍ കള്ളവോട്ടിടാനെത്തിയ യുവാവിന്റെ വിരലിലെ മഴിയടയാളം കുടുക്കി ; പ്രിസൈഡിംഗ് ഓഫീസര്‍ കരുതല്‍ തടങ്കലില്‍ വെച്ചു

    മലപ്പുറം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ട് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരേ കേസ്. മലപ്പുറത്തും തൃശൂര്‍ വടക്കാഞ്ചേരിയിലുമാണ് രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്ത യുവതിക്കെതിരേ പോലീസ് കേസെടുത്തപ്പോള്‍ വടക്കാഞ്ചേരിയില്‍ കള്ളവോട്ട് ചെയ്യാനെത്തി പിടികൂടപ്പെട്ട യുവാവിനെ കരുതല്‍ തടങ്കലില്‍ വെയ്ക്കുകയും ചെയ്തു. വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മങ്കര തരു പീടികയില്‍ അന്‍വറാണ്(42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയില്‍ വോട്ട് ചെയ്ത ശേഷം വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെയാണ് കുടുങ്ങിയത്. ഉദ്യോഗസ്ഥര്‍ കയ്യിലെ മഷിയടയാളം കണ്ടുപിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രിസൈഡിങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. മലപ്പുറത്ത് വലിയപറമ്പ് സ്വദേശിയായ യുവതിയാണ് ഇരട്ടവോട്ടിടാന്‍ ശ്രമിച്ച് പിടിയിലായത്. റിന്റു അജയ് എന്ന യുവതി കോഴിക്കോട് കൊടിയത്തൂര്‍ കഴുത്തുട്ടിപുറായിലെ വാര്‍ഡ് 17ല്‍ വോട്ട് ചെയ്തതിന് പിന്നാലെ ഉച്ചക്കഴിഞ്ഞ് മലപ്പുറം പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വലിയപറമ്പ് ചാലില്‍ ജിഎല്‍പി സ്‌കൂളിലും വോട്ട്…

    Read More »
  • രണ്ടാഴ്ച ഒളിവില്‍ കഴിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒടവില്‍ പുറത്തേക്ക്; പാലക്കാട്ട് വോട്ട് ചെയ്യാനെത്തി ; സത്യം ജയിക്കുമെന്നും പറയാനുള്ളത് കോടതിയില്‍ പറയുമെന്നും പറഞ്ഞപ്പോള്‍ കൂക്കുവിളിയും പ്രതിഷേധവും

    പാലക്കാട് : ലൈംഗികാപവാദക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം പുറത്തേക്ക്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ സമ്മതിദാനം വിനിയോഗിക്കാന്‍ രാഹുല്‍മാങ്കൂട്ടത്തില്‍ കുന്നത്തൂര്‍ നാട്ടിലെത്തി. 15 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. രണ്ട് കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന എല്‍എല്‍എ പുറത്തുവന്നത്. രണ്ടാമത്തെ പീഡനകേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയതി പിന്നാലെയാണ് നാടകയീമായി രാഹുലിന്റെ പ്രത്യക്ഷപ്പെടല്‍. പറയാനുള്ളത് കോടതിയില്‍ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയത്. രണ്ടാമത്തെ ലൈംഗികപീഡനക്കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. രാഹുല്‍ സ്ഥിരംകുറ്റവാളിയെന്നും സമാനകുറ്റങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും സമര്‍പ്പിച്ച തെളിവുകള്‍ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ പറഞ്ഞത്. ആദ്യ കേസില്‍ അറസ്റ്റ് തടഞ്ഞ ഹൈകോടതി…

    Read More »
  • കുറ്റവിമുക്തനാക്കിയെങ്കിലും മേല്‍ക്കോടതികളില്‍ അപ്പീല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നു ; സിനിമാ സംഘടനകളിലേക്കുള്ള ദിലീപിന്റെ തിരിച്ചുവരവിന് എതിര്‍പ്പറിയിച്ച് ഒരു വിഭാഗം ; ഭിന്നാഭിപ്രായങ്ങളും ശക്തമായി ഉയരുന്നു

    കൊച്ചി: മേല്‍ക്കോടതികളില്‍ അപ്പീല്‍ പോകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സിനിമാസംഘടനകളില്‍ ഭിന്നത. നിര്‍മ്മാതാക്കളുടെയും സാങ്കേതികവിദഗ്ദ്ധരുടേയും സംഘടനകളില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ എതിര്‍ ശബ്ദങ്ങളും. കുറ്റവിമുക്തനാക്കിയെങ്കിലും ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചിട്ടുള്ളതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ പരസ്യവിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത് വരികയും ഫെഫ്ക്കയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തു. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സംഘടന കാണിക്കുന്ന അമിതാവേശം കണ്ട് പുച്ഛം തോന്നുന്നു എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. വിധിക്കെതിരെ പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിക്കാനിരിക്കെ ദിലീപിനെ തിടുക്കപ്പെട്ട് തെരഞ്ഞെടുക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സിനിമാ സംഘടനയിലെ ഒരു വിഭാഗം പറയുന്നത്. ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ഒരുമിച്ച് ഒരു സംഘടനയ്ക്കും നില്‍ക്കാനാകില്ലെന്നും അങ്ങിനെ ചെയ്യുന്നത് തെറ്റിനും ശരിക്കും ഒപ്പം നില്‍ക്കുന്നത് പോലെയാകുമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. അതിനിടയില്‍ അതിജീവിതയ്ക്കൊപ്പമെന്ന സന്ദേശം നല്‍കി സാംസ്‌ക്കാരിക കൂട്ടായ്മകളും രംഗത്ത് വരികയാണ്. മാനവീയം വീഥിയില്‍ ഇന്ന് അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാംസ്‌ക്കാരിക കൂട്ടായ്മ ഇന്ന് വൈകിട്ട് നടക്കുന്നുണ്ട്. സമാനമായ രീതിയിലുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കോഴിക്കോട്…

    Read More »
  • ടീമിലെടുക്കാത്തതിന് കളിക്കാര്‍ കലിപ്പ് തീര്‍ത്തു, അണ്ടര്‍19 കോച്ചിനെ കളിക്കാര്‍ പഞ്ഞിക്കിട്ടു ; ബാറ്റുകൊണ്ട് തലങ്ങും വിലങ്ങും തല്ലി ; 20 തുന്നലുകള്‍, തോളെല്ലിന് പൊട്ടലും ; കളിക്കാര്‍ക്ക് എതിരേ കൊലപാതകക്കുറ്റം, ഒളിവില്‍

    പോണ്ടിച്ചേരി: ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്ന കാരണത്താല്‍ കളിക്കാര്‍ പരിശീലകനെ ആക്രമിച്ചതായി ആരോപണം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിനായുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലി പോണ്ടിച്ചേരിയുടെ അണ്ടര്‍ 19 പരിശീലകനെ മൂന്ന് പ്രാദേശിക കളിക്കാര്‍ േചര്‍ന്ന് ആക്രമിച്ചു എന്നാണ് ആരോപണം. ബാറ്റിന് അടികൊണ്ട പരിശീലകന്‍ എസ്. വെങ്കടരാമന് തലയ്ക്കും തോളെല്ലിനും പരിക്കേല്‍ക്കുകയും പൊട്ടലുണ്ടാവുകയും ചെയ്തു. നിലവില്‍ ഹൈദരാബാദില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമില്‍ തങ്ങളെ ഉള്‍പ്പെടുത്താതിരുന്നതിന് കാരണം കോച്ച് ആണെന്ന് സംശയിച്ച മൂന്ന് പ്രാദേശിക ക്രിക്കറ്റര്‍മാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കൊലപാതകക്കുറ്റത്തിന് കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കളിക്കാര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ നിരീക്ഷിക്കുകയും നിര്‍ദേശം നല്‍കുകയും ചെയ്യുമ്പോഴായിരുന്നു കോച്ച് വെങ്കടരാമന്‍ ആക്രമിക്കപ്പെട്ടത്. ടൂര്‍ണമെന്റ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി പ്രതികളായ കാര്‍ത്തികേയന്‍, അരവിന്ദ് രാജ്, സന്തോഷ് കുമാരന്‍ എന്നിവര്‍ കോച്ചിനെ ചോദ്യം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ മൂവരും ചേര്‍ന്ന് ക്രിക്കറ്റ്…

    Read More »
  • സുഹൃത്തിന്റെ കാമുകിയോട് പ്രണയം തോന്നി, വിവരമറിഞ്ഞ് ചോദിക്കാനെത്തിയ കാമുകനുമായി വഴക്ക് ; യുവാവിനെ കൂട്ടുകാരന്‍ കൊന്ന് പല കഷണങ്ങളാക്കി കത്തിക്കുകയും കുഴല്‍ക്കിണറ്റില്‍ കൊണ്ടിടുകയും ചെയ്തു

    ഗാന്ധിനഗര്‍: ആറു ദിവസമായി കാണാത്ത യുവാവിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോള്‍ പെണ്‍സുഹൃത്തിന് വേണ്ടി കൂട്ടുകാരന്‍ നടത്തിയ കൊലപാതകം. ഗാന്ധിനഗറില്‍ നടന്ന സംഭവത്തില്‍ 20 കാരന്‍ രമേശ് മഹേശ്വരി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂട്ടുകാരന്‍ കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പെണ്‍സുഹൃത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴല്‍ക്കിണറ്റില്‍ തട്ടിയെന്നാണ് പോലീസ് പറയുന്നത്. ആറ് ദിവസമായി രമേഷ് മഹേശ്വരിയെ കാണാനില്ലായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതകവിവരം പുറത്തറിയുന്നത്. ഡിസംബര്‍ രണ്ടിനാണ് രമേഷിനെ കാണാതായത്. ബന്ധുക്കള്‍ പരാതി നല്‍കിയ പരാതിയില്‍ കിഷോറിനെ സംശയിച്ച പോലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. താനുമായി പ്രണയബന്ധത്തിലാകണമെന്ന ആവശ്യവുമായി കിഷോര്‍ യുവതിക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു. ഇത് യുവതി രമേഷിനെ അറിയിച്ചു. ഇതാണ് ഇരു സുഹൃത്തുക്കള്‍ക്കുമിടയില്‍ തര്‍ക്കത്തിനിടയാക്കിയത്. സംഭവത്തില്‍ അസ്വസ്ഥനായ കിഷോര്‍ രമേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിന് പുറത്തെത്തിച്ച് കിഷോര്‍ രമേഷിനെ കൊല്ലുകയും കത്തി ഉപയോഗിച്ച് ശരീരഭാഗം…

    Read More »
  • നടി ആക്രമിക്കപ്പെട്ട കേസ് : അടൂര്‍പ്രകാശിന്റെ ഇടപെടല്‍ അന്വേഷിക്കണമെന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി ; രാഷ്ട്രീയത്തില്‍ ആയാലും അല്ലെങ്കിലും അധികാരമുള്ളവര്‍ എല്ലായ്‌പ്പോഴും വേട്ടക്കാരനൊപ്പമാണെന്നും ആക്ഷേപം

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശിന്റെ ഇടപെട ല്‍ അന്വേഷിക്കണമെന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. അദ്ദേഹത്തിന്റെ ഇന്നത്തെ പ്രതിക രണം വ്യക്തമായ ബോദ്ധ്യത്തില്‍ നിന്നുകൊണ്ട് പറയുന്നത് പോലെയാണെന്നും രാഷ്ട്രീയ ത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവര്‍ വേട്ടക്കാരനൊപ്പമാണെന്നും പറഞ്ഞു. രാഹുല്‍ മങ്കൂട്ടത്തില്‍ വിഷയത്തില്‍ യുഡിഎഫ് എടുത്ത നടപടി എടുത്തത് എങ്ങിനെ യാണെന്ന് നമ്മള്‍ കണ്ടതാണ്. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഇങ്ങനെ ആകുമോ പെരുമാറുക എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. യുഡിഎഫ് അങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു എന്നും പറഞ്ഞു. വിധി കേള്‍ക്കാന്‍ ദിലീപ് പോയത് തയ്യാറെടുപ്പോടെ യാണെന്ന് തോന്നി. ക്രിമിനല്‍ സംഘം തന്നെപ്പെടുത്തി എന്നാണ് ദിലീപ് പറഞ്ഞത്. എന്തിന് പെടുത്തി എന്ന്കൂടി അറിയണം. അയാളുടെ പേര് പറഞ്ഞത് അതിജീവിതയല്ല ഒന്നാം പ്രതിയാണെന്നും ഒരു തെറ്റും ചെയ്യാത്ത ഒരാളെ ഇത്രയും നാള്‍ ജയിലില്‍ ഇടാന്‍ പറ്റുമോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. രണ്ടു മണിക്കൂര്‍ കാറിനുള്ളില്‍ അനുഭവിച്ചതിന്റെ നൂറിരട്ടി വേദനയാണ് അവള്‍ 15…

    Read More »
  • വീണ്ടും രാഷ്ട്രീയ-സിനിമ പീഡനക്കേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള പീഡനപരാതിയില്‍ നടപടികളിലേക്ക് കടന്ന് പോലീസ്; പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു; പരാതി നല്‍കിയത് വനിത ചലച്ചിത്ര പ്രവര്‍ത്തക; മുന്‍ എംഎല്‍എക്കെതിരെ കേസെടുത്തിരിക്കുന്നത് ലൈംഗികഅതിക്രമത്തിന്; മാപ്പുപറയാന്‍ തയ്യാറാണെന്നും നിരപരാധിയാണെന്നും കുഞ്ഞുമുഹമ്മദ്

      തിരുവനന്തപുരം: സിനിമ രാഷ്ട്രീയ മേഖലകളില്‍ വിവാദമാകാന്‍ വീണ്ടുമൊരു പീഡനക്കേസ്. മഗ്‌രിബ്, ഗര്‍ഷോം, പരദേശി, വീരപുത്രന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനും ഇടതുപക്ഷ സഹയാത്രികനും മുന്‍ എംഎല്‍എ കൂടിയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയാണ് വനിത ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയിരിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയിലാണ് കേസ് . വനിതാ ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് നടപടികളാരംഭിച്ചു. പരാതിക്കാരിയുടെ മൊഴി വിശദമായി എടുക്കാനാണ് തീരുമാനം. പരാതിയില്‍ പറയുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. പി.ടി കുഞ്ഞുമുഹമ്മദിന്റെയും മൊഴി രേഖപ്പെടുത്തും. മുന്‍ എംഎല്‍എ കൂടിയായ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പു പറയാന്‍ തയ്യാറാണെന്നും തനിക്കെതിരെ മുന്‍പൊരിക്കലും പരാതി ഉണ്ടായിട്ടില്ലെന്നും പി.ടി.കുഞ്ഞുമുഹമ്മദ് പറഞ്ഞു. ഡിസംബര്‍ 13ന് ആരംഭിക്കുന്ന…

    Read More »
  • ആറുപേര്‍ അകത്തായി; പുറത്തുവരേണ്ടത് ഇനി ഗൂഢാലോചനയുടെ അണിയറക്കഥകള്‍; നിയമനടപടിയുമായി അതിജീവിത മുന്നോട്ടു തന്നെ പോകുമെന്ന് സൂചന; സോഷ്യല്‍ മീഡിയയില്‍ അതിജീവിതയുടെ പഴയ അഭിമുഖങ്ങള്‍ വൈറല്‍

        തൃശൂര്‍: ഇന്നലെ വരെ പുറത്തായിരുന്ന ആറുപേരും അകത്തായി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ തടവറയിലേക്ക് നടിയെ ആക്രമിച്ച കേസിലെ ആറുപേര്‍ എത്തിയെങ്കിലും പുറത്തുവരേണ്ടത് ഈ കേസിലെ ഗൂഢാലോചന എന്ന പിടികിട്ടാപ്പുള്ളി തന്നെയാണ്. കോടതി ഗൂഢാലോചന എന്ന ഭാഗത്തേക്ക് കടന്നില്ലെന്ന് പരക്കെ ആക്ഷേപം പല കോണില്‍ നിന്നുമുയരുമ്പോള്‍ ഗൂഢാലോചന സംബന്ധിച്ച മറ്റൊരു അന്വേഷണം ആരംഭിക്കാനുള്ള സാധ്യതയും കോടതി തുറന്നിട്ടിട്ടുണ്ട് എന്ന് വ്യാഖ്യാനിക്കാം. മേല്‍ക്കോടതികളിലേക്ക് അപ്പീലുമായി പോവുകയാണെങ്കില്‍ ഇപ്പോള്‍ വിധി പറഞ്ഞ കോടതി പറയാതെ വിട്ടുകളഞ്ഞ ഗൂഢാലോചന എന്ന കാര്യം വിശദമായി തന്നെ മേല്‍ക്കോടതിയില്‍ വിചാരണയ്ക്ക് വരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇനി മേല്‍ക്കോടതിയില്‍ പ്രോസിക്യൂഷന്‍ ശക്തമായി ഉന്നയിക്കേണ്ടതും ഗൂഢാലോചനയെക്കുറിച്ചാണ്. കേസില്‍ ഇപ്പോള്‍ കുറ്റവിമുക്തനാക്കിയിട്ടുള്ള ദിലീപ് അടക്കമുള്ളവര്‍ ഓര്‍ക്കേണ്ടതും ഒന്നും അവസാനിച്ചിട്ടില്ല എന്ന കാര്യമാണ്. പള്‍സര്‍ സുനിയും കൂട്ടരും നടിയെ കൂട്ടബലാത്സംഗം ചെയ്തു, ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരുടേയും പ്രേരണയില്ലാതെ നടത്തിയതാണ് എന്ന നിലയിലേക്കാണ് ഇപ്പോഴത്തെ കോടതി വിധി കൊണ്ടെത്തിച്ചിരിക്കുന്നത്. പള്‍സര്‍ സുനിയുടെ…

    Read More »
  • ഇതൊരു നിയമകാവ്യനീതി; അവളെ ആക്രമിച്ചവര്‍ അവളുടെ നാട്ടിലെ തടവറയില്‍; നടിയെ ആക്രമിച്ച കേസിലെ കുറ്റക്കാരെന്ന് കോടതി വിധിച്ച ആറു പ്രതികളും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍; ഇനി ശിക്ഷ വിധിക്കും വെള്ളിയാഴ്ച വരെ വിയ്യൂരില്‍

      തൃശൂര്‍: ഇതാണ് നിയമത്തിന്റെ കാവ്യനീതി. നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികളും അതിജീവിതയുടെ നാട്ടിലെ തടവറയിലായി. നടിയെ ആക്രമിച്ച കേസില്‍ കോടതി ശിക്ഷിച്ച പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. നടി തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് ഷൂട്ടിംഗിന് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. നടിയെ വാഹനത്തില്‍ ബലാല്‍സംഗം ചെയ്തതായി തെളിഞ്ഞ പള്‍സര്‍ സുനി അടക്കം ഒന്ന് മുതല്‍ ആറുവരെ പ്രതികള്‍ കുറ്റക്കാര്‍ ആണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് , അഞ്ചാം പ്രതി സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഇവരെയാണ് വിയ്യൂരിലെത്തിച്ചിരിക്കുന്നത്.    

    Read More »
  • കൃത്യമായി ലൊക്കേറ്റ് ചെയ്ത് രഹസ്യമായി എത്തിയിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ വഴുതിപ്പോകുന്നു ; അന്വേഷണസംഘത്തില്‍ തന്നെ ചാരന്മാരെന്ന് സംശയം ; പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്

    തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ ഒളിവില്‍ പോയിരിക്കുന്ന കോണ്‍ഗ്രസ് നേതാ വും എംഎല്‍എ യുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് പുതിയ അ ന്വേഷണസംഘത്തെ നിയോഗിച്ചു. നിലവിലുള്ള അന്വേഷണ സംഘത്തില്‍ നിന്നും വിവര ങ്ങള്‍ രാഹുല്‍ മാങ്കുട്ടത്തിലിന് ചോര്‍ന്ന് കിട്ടുന്നുണ്ടോ എന്ന് സംശയം ബലപ്പെട്ടതിനെ തുടര്‍ ന്നാണ് ഈ നടപടി. പല തവണയായി വിവരംകിട്ടി കൃത്യമായി ലൊക്കേറ്റ് ചെയ്ത് അന്വേഷണസംഘം എത്തു മ്പോള്‍ രാഹുല്‍ രക്ഷപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. രണ്ടാമത്തെ കേസിലും അറസ്റ്റ തടയ ണമെന്ന ആവശ്യം കോടതി നിരാകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേ ക്ഷയില്‍ കോടതി തീരുമാനം ഉണ്ടാകുന്നതിന് മുമ്പായി രാഹുലിനെ പൊക്കാനുള്ള നീക്ക ത്തിലാണ് പോലീസ്. രാഹുലിനെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെയാണ് വിവരം ചോരാതെ സൂക്ഷിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സംഘത്തെക്കുറിച്ച് ആലോചിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നവര്‍ക്ക് എതിരേയും നടപടി ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ബംഗലുരുവില്‍ ഒരു അഭിഭാഷകയുടെ സംരക്ഷണത്തിലാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.…

    Read More »
Back to top button
error: