Crime
-
സജി ലഹരിക്ക് അടിമ, വീട്ടിൽ കാലുകുത്തിയാൽ കൊന്നുകളയുമെന്ന ഭീഷണിയിൽ ഒരു വർഷമായി സഹോദരി വീട്ടിലേക്ക് വരാറില്ല, സജിയുടെ കൈയ്ക്ക് പൊട്ടൽ, കൊലപാതക സമയത്തുണ്ടായതെന്ന് സംശയം!! അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടി, അവിടെയിരുന്ന് ഇറച്ചി പാകം ചെയ്തു കഴിച്ചു… സജിയുടെ മനസ് കല്ല്, അവൻ തന്നെയാണ് ഈ ക്രൂരകൃത്യം ചെയ്തത്- സിനി…
ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി സജിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്വന്തം അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ ശേഷം ഒരു കുറ്റബോധവുമില്ലാതെ വീട്ടിൽവെച്ച് സജി ഇറച്ചി പാകം ചെയ്ത് കഴിച്ചെന്നും നാട്ടുകാർ പറയുന്നു. അതേസമയം ഒളിവിലായിരുന്ന സജിയെ വീടിന് സമീപത്തുള്ള ജംഗ്ഷനിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പോലീസ് ഇയാളുടെ വീട്ടിലെത്തുന്നതിന് തൊട്ടുമുൻപ് ഇയാൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. വീടിന് പുറകിലുള്ള മലഞ്ചെരുവിലേക്കാണ് ഇയാൾ ഓടിക്കയറിയത്. ഇന്ന് ഉച്ചയോടെ അവിടെ നിന്ന് താഴേയ്ക്ക് ഇറങ്ങി തൊട്ടടുത്തുള്ള ജംഗ്‍ഷനിലെത്തിയപ്പോൾ മഫ്ടിയിലുണ്ടായിരുന്ന പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയ്ക്കായി രാവിലെ മുതൽ പോലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ടായിരുന്നു. പോലീസിനെ കണ്ടു മുങ്ങിയ പ്രതി രണ്ട് ദിവസമായി മലഞ്ചെരുവിൽ തന്നെ ഇരിക്കുകയായിരുന്നെന്നാണ് സൂചന. വിശപ്പ് സഹിക്കാതെ വന്നപ്പോഴാകാം താഴേക്കിറങ്ങിയതെന്നും സംശയമുണ്ട്. അതുപോലെ പിടിക്കപ്പെടുമ്പോൾ സജിയുടെ കൈപ്പത്തിക്ക് പൊട്ടലുണ്ടായിരുന്നു. ശുചിമുറിയിൽ വീണതാണെന്നാണ് ഇയാൾ പറഞ്ഞതെങ്കിലും കൊലപാതകത്തിനിടെ ഉണ്ടായ പരുക്കാണോ…
Read More » -
ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പ്രഖ്യാപനം നടത്തിയവർക്ക് നോട്ടീസ്; വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശം
കൊച്ചി: ഇന്നത്തെ ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹർത്താലിനോടനുബന്ധിച്ച് സംഭവിച്ച അതിക്രമങ്ങൾ പരിഗണിച്ചാണ് നടപടി.ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് കോടതി നോട്ടീസ് അയച്ചു.ഇന്ന് വൈകിട്ടോടെ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശവും നൽകി. ഹർത്താലിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങളുണ്ട്. ആ നിർദ്ദേശങ്ങളിൽ നിന്നും വ്യതിചലിക്കുന്നവർക്കെതിരെയാണ് കോടതി സ്വമേധയാ കേസെടുക്കുന്നത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 52-ൽപ്പരം ദളിത് സംഘടനകൾ, ആക്ഷൻ കൗൺസിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വാഹനങ്ങൾ തടയില്ല, ജനജീവിതം തടസ്സപ്പെടുത്തില്ല എന്നിങ്ങനെയുള്ള ഉറപ്പുകൾ മുമ്പ് ഹർത്താലനുകൂലികൾ നല്കിയിരുന്നെങ്കിലും അതൊന്നും ഇന്ന് പലയിടങ്ങളിലും പാലിക്കപ്പെട്ടില്ല. അതിനാൽ തന്നെ ജനജീവിതം തടസ്സപ്പെടുത്തുമാറ് ഇന്ന് എന്തൊക്കെ കാര്യങ്ങളാണ് സംസ്ഥാന വ്യാപകമായി സംഭവിച്ചത് എന്നതുസംബന്ധിച്ച റിപ്പോർട്ടാണ് കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്. പലയിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളിലെത്തേണ്ടവർ, ആശുപത്രി ആവശ്യങ്ങൾക്കായി പോയവർ എന്നിവരെ ഹർത്താലനുകൂലികൾ ഇന്ന് തടസ്സപ്പെടുത്തുകയുണ്ടായി. പൊതുഗതാഗതത്തെയും ഹർത്താൽ ബാധിക്കുകയുണ്ടായി.
Read More » -
‘ തെറ്റുപറ്റി, കീഴടങ്ങുന്നു‘വെന്ന് സജി; വിശദമായി ചോദ്യം ചെയ്യും; മൃതദേഹങ്ങളുടെ പോസ്റ്റ്മോ
നെടുങ്കണ്ടം: നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിൽ വീട്ടുപറമ്പിൽ മറവു ചെയ്യപ്പെട്ട നിലയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന സജി പോലീസ് കസ്റ്റഡിയിലാകവെ കുറ്റസമ്മതം നടത്തി. തനിക്ക് തെറ്റുപറ്റിയെന്നും കീഴടങ്ങുന്നുവെന്നുമാണ് കൂടി നിന്ന നാട്ടുകാരോടായി സജി പറഞ്ഞത്. സജിയെ വിശദമായി ചോദ്യം ചെയ്യും. കാണാതായതായി പരാതി ലഭിച്ച, പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (54) എന്നിവരുടെ മൃതദേഹങ്ങളാണ് പുരയിടത്തിൽ മറവ് ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മേരിക്കുട്ടിയുടെ ഇളയമകനാണ് നിലവിൽ പോലീസ് പിടിയിലായിരിക്കുന്ന നാല്പ്പത്തിമൂന്നു വയസുകാരൻ സജി. എട്ടുവർഷങ്ങൾക്കു മുമ്പ് സജിയുടെ പിതാവിനെയും കാണാതായിരുന്നു. ആ കേസിന്റെ ചുരുളും സജിയെ ചോദ്യം ചെയ്യുന്നതോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് മേരിക്കുട്ടിയുടെ മകൾ സിനി ഞായറാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു. അതിനു പിന്നാലെയാണ് മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പിൽ ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയിൽനിന്ന് പുറത്തേക്കുനിൽക്കുന്നത് നാട്ടുകാരാണ്…
Read More » -
വൈകിട്ട് ഭക്ഷണത്തിനൊപ്പം കോഴിക്കറി ഉണ്ടാക്കി നൽകിയില്ല, ഭാര്യയുമായി ഉഗ്രൻ വഴക്ക്, ബന്ധുക്കളും അയൽക്കാരും വന്ന് പ്രശ്നം അവസാനിപ്പിക്കാൻ നോക്കിയിട്ടും വഴങ്ങിയില്ല, ഭാര്യ ഭർത്താവിന്റെ കഴുത്തിന് വെട്ടി, 28 കാരൻ രക്തം വാർന്ന് കൊല്ലപ്പെട്ടു
ഹൈദരാബാദ്: അത്താഴത്തിന് കോഴിക്കറി ഉണ്ടാക്കാത്തതിൽ ഭാര്യയുമായി വഴക്ക്. പ്രശ്നം പരിഹരിക്കാൻ ബന്ധുക്കളും അയൽക്കാരും നോക്കിയിട്ടും നടന്നില്ല. സഹികെട്ട് ഭർത്താവിനെ അരിവാൾകൊണ്ട് വെട്ടി ഭാര്യ, ഒടുവിൽ രക്തം വാർന്നൊഴുകി 28കാരന് മരണം. കഴിഞ്ഞ ദിവസം തെലങ്കാനയിലെ കാമറെഡ്ഡി ടൗണിൽ ഗോസാങ്കി കോളനി സ്വദേശിയായ കോദൻദം ശിവാജി ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഒൻപതുമണിക്കാണ് അക്രമത്തിനിടയാക്കിയ സംഭവത്തിനു തുടക്കം. അത്താഴത്തിന് കോഴിക്കറി ഉണ്ടാക്കത്തിൽ പ്രകോപിതനായ ശിവാജി ഭാര്യ ലക്ഷ്മിയുമായി വഴക്കിടുകയായിരുന്നു. തർക്കം മൂർച്ഛിച്ചതോടെ തൊട്ടടുത്തുള്ള ബന്ധുക്കൾ വീട്ടിലെത്തി ദമ്പതികളെ അനുനയിപ്പിച്ചു. എന്നാൽ രണ്ടുപേരും വീട്ടിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ തർക്കം വീണ്ടും തുടങ്ങി. തൻ്റെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം ഉണ്ടാക്കുന്നില്ലെന്ന് പറഞ്ഞ് ലക്ഷ്മിയെ കുറ്റപ്പെടുത്തിയ ശിവാജി, പഴയം മറ്റ് പല പ്രശ്നങ്ങളും വലിച്ചിട്ടു. ദമ്പതികൾ തമ്മിലുള്ള തർക്കം കടുത്തതോടെ മറ്റൊരു ബന്ധുവുമെത്തി ഇരുവരെയും ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, കയ്യിൽ കിട്ടിയ അരിവാൾ എടുത്ത ലക്ഷ്മി ശിവാജിയുടെ കഴുത്തിന് വെട്ടി. വെട്ടേറ്റ് വീണതിനിടെ ശിവാജിയുടെ തല നിലത്തിടിച്ച്…
Read More » -
ആൾതാമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ പഞ്ചായത്തംഗത്തെ അവശനിലയിൽ കണ്ടെത്തിയ സംഭവം; ധന്യയുടെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന നിലയിൽ ടിഷ്യു പേപ്പർ; പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്
അടിമാലി (ഇടുക്കി) ∙ അവശനിലയിൽ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ച മാങ്കുളം പഞ്ചായത്തംഗം ധന്യ ഗണേശന്റെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ടിഷ്യു പേപ്പർ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു 2 മണിക്കൂറിനു ശേഷം ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ വൈകിട്ടോടെ സംസാരിക്കാൻ തുടങ്ങിയെങ്കിലും പരസ്പരവിരുദ്ധമായാണു കാര്യങ്ങൾ പറയുന്നത്. ഇന്ന് ധന്യയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള അൻപതാംമൈലിൽ ആൾത്താമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ നിന്നാണ് ധന്യയെ ഇന്നലെ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപു കുത്തേറ്റു മരിച്ച ലക്ഷ്മണന്റെ വീടായിരുന്നു ഇത്. ഈ വീട്ടിലും ശുചിമുറിയിലും പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേർന്നു ഞായറാഴ്ച പരിശോധന നടത്തിയിരുന്നെങ്കിലും ധന്യയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 22 മുതലാണു ധന്യയെ കാണാതായത്. മൂന്നാർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഇടുക്കിയിൽനിന്നു പൊലീസ് നായയെ എത്തിച്ചാണു പരിശോധിച്ചത്. ശുചിമുറിയിൽ നിലത്തു വീണുകിടക്കുന്ന നിലയിലാണു കണ്ടെത്തിയത്. മൂന്നാർ എസ്എച്ച്ഒ ജെ.ബിനോദ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് എന്നിവരുടെ നേതൃത്വത്തിൽ…
Read More » -
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയിൽ; ഒളിവിലിരുന്നത് വീടിനു പുറകിലെ മലയിൽ; ഡ്രോൺ നിരീക്ഷണവും നേരിട്ടുള്ള പോലീസ് പരിശോധനയും ശക്തമായതോടെ താഴേയ്ക്ക് ഇറങ്ങി
നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ പ്രതി സജി പിടിയിലായി. സജിയുടെ വീടിന്റെ സമീപത്ത് നിന്നാണ് സജിയെ പിടികൂടിയത്. സജി വീടിന് പുറകി ലുള്ള മലയിൽ ഒളിച്ചിരിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ ഡ്രോണും മറ്റും ഉപയോഗിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. പൊലീസ് പരിശോധന തുടങ്ങിയതോടെ സജി താഴേയ്ക്ക് ഇറങ്ങി വരുകയായിരുന്നു. ഇവിടെ വച്ചാണ് സജിയെ പൊലീസ് പിടികൂടിയത്. സജിയുടെ മാതാവ് മേരി (70) സഹോദരന്‍ റെജി (48) എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്. കുറച്ചു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. മേരിയുടെ മകൾ സിനിയുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ് വീട്ടുവളപ്പിൽ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read More » -
‘ആ സ്ത്രീ ചെറിയ പെണ്ണൊന്നുമല്ല; എന്റെ ഉമ്മയുടെ പ്രായമുണ്ട്; എന്റെ ഭാര്യയുടേയും ഉമ്മയുടേയും പെങ്ങളുടെയും കയ്യിൽ നിന്ന് ഇവർ കുറച്ച് സ്വർണം വാങ്ങിയിട്ടുണ്ട് ‘- ലൈംഗീകാരോപണ കേസിൽ പ്രതികരിച്ച് ഷിയാസ് കരിം
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പണം തട്ടുകയും ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ പ്രതികരിച്ച് നടന്‍ ഷിയാസ് കരീം. അത് വ്യാജ പരാതിയാണെന്നും തനിക്ക് എതിരെ കേസ് കൊടുത്ത സ്ത്രീ അറുപത് വയസ് പ്രായമുള്ളയാളാണെന്നും ഷിയാസ് പറയുന്നു. തന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള സ്ത്രീയാണിതെന്നും ഈ വിഷയത്തിൽ കുടുംബം തനിക്കൊപ്പമുണ്ടെന്നും നടൻ വ്യക്തമാക്കി. ‘‘എന്റെ പേരിൽ ഒരു പീഡന പരാതി വന്നിട്ടുണ്ട്. എന്റെ പേരിൽ പരാതി കൊടുത്ത സ്ത്രീക്ക് അറുപത് വയസ്സുണ്ട്. അവരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷമാകാറായി. എനിക്ക് ഒരു കുഞ്ഞുണ്ട്. ഞാൻ മാന്യമായാണ് ജീവിക്കുന്നത്. എനിക്ക് ഇപ്പോൾ സ്ത്രീകളുമായി ഇടപഴകാൻ തന്നെ ചെറിയൊരു പേടിയാണ്. കാരണം മുമ്പേ എനിക്ക് എതിരെ ഒരു ആരോപണവും കള്ള കേസുമെല്ലാം ഉള്ളതുകൊണ്ട് വളരെ ശ്രദ്ധാലുവാണ്. പിന്നെ ഇപ്പോൾ പരാതിയുമായി വന്ന സ്ത്രീ അവർക്ക് പത്തറുപത് വയസുണ്ട്. എന്റെ കുടുംബവുമായി…
Read More » -
ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന!! യുവതിയുടെ പരാതിയിൽ കോഴിക്കോട് സ്വദേശിക്കെതിരെ കേസ്
കോഴിക്കോട്: പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന നടത്തിയതായി യുവാവിനെതിരെ പരാതി. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസിന് എതിരെയാണ് പരാതി. ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നാണ് യുവാവിനെതിരെയുള്ള ആരോപണം. ചിത്രങ്ങൾ മോർഫ് ചെയ്ത അശ്ലീല കണ്ടന്റുകൾ ഉൾപ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്. പരാതിയിൽ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. കെഎസ്ഇബിയിൽ താത്കാലികമായി ജോലി ചെയ്യുന്ന ഇയാൾക്കെതിരെ രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദൻ എന്ന യുവതിയാണ് പരാതി നൽകിയത്. ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെ ഫോട്ടോ ഈ ഗ്രൂപ്പുകളിൽ ഉള്ളതായി യുവതി പറയുന്നു യുവതിയെ നേരത്തെ പരിചയമുള്ള യുവാവാണ് ഫോട്ടോകൾ മോർഫ് ചെയ്ത് വിൽപന നടത്തുന്നത്. ഫോട്ടോ വിൽപനക്ക് പുറമെ എക്‌സ്‌ചേഞ്ചിങ്ങും നടക്കുന്നുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. മാത്രമല്ല യുവാവ് പെൺകുട്ടികൾക്ക് വാട്‌സപ്പിലും ഇൻസ്റ്റഗ്രാമിലും ലൈംഗിക ചുവയോടുള്ള സന്ദേശങ്ങൾ അയക്കുകയും, ഫോട്ടോകളും ദൃശ്യങ്ങളും പങ്കുവെക്കുകയും ചെയ്തതായി യുവതികൾ പറയുന്നു. ഏപ്രിൽ 10നാണ് താൻ ഈ വിവരം അറിയുന്നതെന്നും ഇക്കാര്യം സഹോദരനാണ് ശ്രദ്ധയിൽപ്പെടുത്തിയതെന്നും…
Read More »

