Crime

  • സിസ്റ്റർ ജോസ് മരിയ കൊലക്കേസ്, പ്രതിയെ വെറുതെ വിട്ടു; തെളിവുകളുടെ അഭാവമെന്ന് കോടതി

         സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. പ്രതി കാസർകോട് സ്വദേശിയായ സതീശ് ബാബുവിനെയാണ് കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. കോട്ടയം പിണ്ണക്കാനാട് മൈലാടി എസ്.എച്ച് കോൺവെൻ്റിലെ സിസ്റ്റർ ജോസ് മരിയയെ (75) സതീശ് ബാബു മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 2015 ഏപ്രിൽ 17 ന് പുലർച്ച ഒന്നരക്കായിരുന്നു സംഭവം നടന്നത്. പ്രതിഭാഗത്തിനായി ഷെൽജി തോമസും പ്രോസിക്യൂഷനായി ഗിരിജയും ഹാജരായി. മോഷണത്തിനായി മഠത്തിൽ കയറിയ പ്രതി, ശബ്ദം കേട്ട് ഉണർന്ന് ബഹളംവെച്ച സിസ്റ്ററെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുയായിരുന്നത്രേ. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, പാലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ലിസ്യു മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ജോസ് മരിയയുടേതും കൊലപാതകമാണെന്ന് വ്യക്തമായത്. സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിൽ തടവിൽ…

    Read More »
  • രാത്രി 9 മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ഉഴവൂരില്‍ ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു

    കോട്ടയം: രാത്രി ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന് ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു. ഉഴവൂര്‍ ബിവറേജസ് ഔട്ട്ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് അടിച്ചുതകര്‍ത്തത്. അയര്‍ക്കുന്നം സ്വദേശിയായ തോമയാണ് ആക്രമണം നടത്തിയത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ ഇയാള്‍ കാറിന്റെ ചില്ല് അടക്കം തല്ലിതകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ കൃഷ്ണകുമാര്‍ കുറവിലങ്ങാട് പോലീസില്‍ പരാതി നല്‍കി.

    Read More »
  • തൃശൂരില്‍ ബാങ്കിന്റെ ലോക്കറില്‍ വിഷവാതകം; മൂന്ന് ജീവനക്കാര്‍ക്ക് ബോധക്ഷയം

    തൃശൂര്‍: മാപ്രാണം സെന്ററില്‍ തൃശ്ശൂര്‍ ബസ്സ്റ്റോപ്പിനു സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നിന്നും വമിച്ച വിഷവാതകം ശ്വസിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ബോധക്ഷയം. തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്വര്‍ണം എടുത്തുവെക്കാന്‍ പോയ ബാങ്കിലെ ക്ലാര്‍ക്കുമാരായ ചേര്‍പ്പ് സ്വദേശി ഇമാ ജേക്കബ് (24), ഇരിങ്ങാലക്കുട സ്വദേശി പി.എല്‍. ലോന്റി (38),പത്തനംതിട്ട സ്വദേശി സ്റ്റെഫി (23) എന്നിവര്‍ക്കാണ് ബോധക്കേടുണ്ടായത്. ഇവരെ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. ലോക്കര്‍മുറിയിലേക്കു പോയവരെ തിരികെക്കാണാതായതിനെത്തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ ടിന്റോ അന്വേഷിച്ചുചെന്നപ്പോഴാണ് മൂന്നുപേരും ബോധരഹിതയായി കിടക്കുന്നതു കണ്ടത്. മുറിയിലേക്ക് കയറിയ ടിന്റോയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ ബാങ്കിലെ ഗോള്‍ഡ് അപ്രൈസര്‍ നാട്ടുകാരുടെ സഹായത്തോടെ ഇവരെ സമീപത്തെ ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ പിന്നീട് എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരിങ്ങാലക്കുട പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ബാങ്കിനകത്ത് കാര്‍ബണ്‍ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിദ്ധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. അതിനാല്‍ ജനറേറ്ററാണ്…

    Read More »
  • ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി അജ്ഞാതന്‍ കുത്തിവെപ്പ് നല്‍കി

    പത്തനംതിട്ട: റാന്നിയില്‍ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി അജ്ഞാതന്‍ കുത്തിവെയ്പ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് സംഭവം. റാന്നി വലിയകലുങ്ക് സ്വദേശിനി ചിന്നമ്മയെയാണ് കോവിഡ് ബൂസ്റ്റര്‍ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചു കുത്തിവെച്ചത്. മൂന്നാമത്തെ ഡോസ് കോവിഡ് വാക്‌സിന്‍ എടുക്കാത്തതിനാല്‍ അതിനായി എത്തിയതാണെന്നാണ് ബൈക്കില്‍ എത്തിയ യുവാവ് ചിന്നമ്മയോട് പറഞ്ഞത്. നിരവധി തവണ ചിന്നമ്മ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും യുവാവ് നിര്‍ബന്ധിച്ച് കുത്തിവെച്ചു. നടുവിന് ഇരുവശത്തും ഇഞ്ചക്ഷന്‍ നല്‍കി എന്ന് ചിന്നമ്മ പറഞ്ഞു. കുത്തിവെയ്ക്കാന്‍ ഉപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് നല്‍കിയ ശേഷമാണ് യുവാവ് മടങ്ങിയത്. റാന്നി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ചിന്നമ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആരാണ് കുത്തിവെച്ചതെന്നോ എന്താണ് കുത്തിവെച്ചതെന്നോ വ്യക്തതയില്ല. സംഭവത്തില്‍ റാന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

    Read More »
  • വിവാഹസത്കാരവേദിയില്‍നിന്ന് വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കളുടെ ശ്രമം; മുളകുപൊടിയെറിഞ്ഞു

    വിശാഖപട്ടണം: വിവാഹ സത്കാരത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച് ബന്ധുക്കള്‍. ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലാണ് സംഭവം. തടയാന്‍ ശ്രമിച്ചവര്‍ക്കുനേരെ മുളകുപൊടിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അമ്മ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇവര്‍ക്കൊപ്പം പോകാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കുന്നതിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്. വധുവായ സ്നേഹയും ബാട്ടിന വെങ്കടനന്ദുവും ഏപ്രില്‍ 13-ന് വിവാഹിതരായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും വിജയവാഡയിലെ പ്രശസ്ത ദുര്‍ഗാക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹശേഷം ഇരുവരും വെങ്കടനന്ദുവിന്റെ വീട്ടിലേക്ക് പോകുകയും ഞായറാഴ്ച വിവാഹസത്കാരം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ചടങ്ങിനെ കുറിച്ച് സ്നേഹയുടെ വീട്ടുകാരോടും പറഞ്ഞിരുന്നു. സത്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സ്നേഹയുടെ അമ്മ പത്മാവതിയും ബന്ധുക്കളായ ചരണ്‍കുമാര്‍, ചന്ദു, നക്ക ഭരത് എന്നിവര്‍ ഇരച്ചെത്തിയത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവര്‍ക്കുനേരെ മുളകുപൊടി എറിയുകയും സ്നേഹയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ വരന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് തടഞ്ഞു. വരന്റെ ബന്ധുവായ ഒരാള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെങ്കടനന്ദുവിന്റെ കുടുംബം വധുവിന്റെ ബന്ധുക്കള്‍ക്കെതിരെ പോലീസില്‍…

    Read More »
  • മോഷണ വിവരം അറിയിച്ചപ്പോഴുള്ള പൊലീസിന്റെ ചോദ്യം നിരാശപ്പെടുത്തി, പക്ഷേ…

    കൊച്ചി: പനമ്പിള്ളി നഗറിലെ വീട്ടില്‍നിന്ന് ഒരു കോടിയുടെ സ്വര്‍ണ, വജ്രാഭരണങ്ങള്‍ കവര്‍ന്ന മോഷ്ടാവിനെ പിടികൂടിയതിന് പിന്നാലെ പൊലീസിനെ അഭിനന്ദിച്ച് സംവിധായകന്‍ ജോഷി. മോഷണ വിവരം അറിഞ്ഞയുടന്‍ പൊലീസിനെ വിളിച്ചപ്പോള്‍ ലഭിച്ച മറുപടിയടക്കമുള്ളവയാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസിനോട് വിളിക്കുന്നത് ജോഷിയാണെന്ന് പറഞ്ഞിരുന്നില്ല. പനമ്പള്ളി നഗറിലെ ഒരു വീട്ടില്‍ മോഷണം നടന്നെന്നാണ് പറഞ്ഞത്. ഇതുകേട്ടതും പുത്തന്‍കുരിശിലാണോയെന്ന് പൊലീസ് ചോദിച്ചു. ആ ചോദ്യം തന്നെ നിരാശപ്പെടുത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിളിക്കാന്‍ പറഞ്ഞ് നമ്പര്‍ തന്നു. ആ നമ്പരില്‍ വിളിച്ചില്ല. പകരം നിര്‍മാതാവ് ആന്റോ ജോസഫിനെ വിളിച്ച് കാര്യം പറഞ്ഞു. സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങള്‍ക്കാണ് പിന്നീട് താന്‍ സാക്ഷിയായത്. കമ്മീഷണറും ഡി സി പിയും അടക്കമുള്ള മുഴുവന്‍ സംഘവും ഉടന്‍ സ്ഥലത്തെത്തി. എ സി പി പി രാജ്കുമാറിനായിരുന്നു ഏകോപനച്ചുമതല. സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നും അല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ടപ്പോള്‍ മനസിലായി. സമൂഹത്തിനും പൊലീസ് സേനയ്ക്കും മാതൃകയാകുന്ന വിധത്തിലായിരുന്നു അന്വേഷണമെന്നും അത്രയും…

    Read More »
  • തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി

    കൊച്ചി: കുമ്പളങ്ങിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് ഷൈനി ആന്റണി, ബെന്നി ജോസഫ് എന്നിവര്‍ക്കാണു പരിക്കേറ്റത്. കോണ്‍ഗ്രസ് അനുകൂലികളാണ് മര്‍ദനത്തിന് പിന്നിലെന്ന് ട്വന്റി20 പ്രവര്‍ത്തകര്‍ ആരോപിച്ചു. എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ പ്രസംഗിക്കരുത് എന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്നു ട്വന്റി20 പ്രവര്‍ത്തകര്‍ പറഞ്ഞു. മര്‍ദനമേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ട്വന്റി20 ആവശ്യപ്പട്ടു.  

    Read More »
  • ജോഷിയുടെ വീട്ടിലെ മോഷണം; മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്!

    കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ബിഹാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത് ബോര്‍ഡ് വച്ച വാഹനത്തിലാണ് പലപ്പോഴും ഇര്‍ഫാന്റെ സഞ്ചാരം. ഇര്‍ഫാന്‍ പനമ്പിള്ളി നഗറില്‍ 3 വീടുകളില്‍ കൂടി മോഷണത്തിന് ശ്രമിച്ചു. മോഷണം നടത്തിയ സ്വര്‍ണവും വാച്ചും കണ്ടെടുത്തു. 15 മണിക്കൂറിനുള്ളില്‍ പ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞത് പൊലീസിന്റെ നേട്ടമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍ പറഞ്ഞു. ജോഷിയുടെ വീട്ടിലെ കുറ്റകൃത്യത്തിനു ശേഷമുള്ള ആദ്യ മണിക്കൂറുകളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായതിനാല്‍ ഒരു മിനിറ്റു പോലും പാഴാക്കാതെയായിരുന്നു പൊലീസ് നീക്കങ്ങള്‍. എറണാകുളം എസിപി പി.രാജ്കുമാറിനായിരുന്നു അന്വേഷണത്തിന്റെ ഏകോപനം. കമ്മിഷണറും ഡിസിപിയുമുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഓരോ മണിക്കൂറിലും പുതിയ വിവരങ്ങള്‍ തേടിയും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും ഒപ്പം നിന്നു. എറണാകുളം എസിപിയുടെ സ്‌ക്വാഡും സബ് ഡിവിഷനു കീഴിലെ എല്ലാ സ്റ്റേഷനുകളിലെയും ഇന്‍സ്‌പെക്ടര്‍മാരും എസ്‌ഐമാരും പൊലീസുകാരും ഉള്‍പ്പെടെ ഊര്‍ജിതമായി രംഗത്തിറങ്ങി. പ്രതിയുടെ ദൃശ്യങ്ങള്‍ ജോഷിയുടെ വീട്ടിലെ…

    Read More »
  • ഭാര്യയുടെ മുന്നില്‍ 28 കാരിയായ വീട്ടമ്മയെ പീഡിപ്പിച്ചു; മതം മാറാന്‍ ഭീഷണി, കുങ്കുമം മായ്ച്ച് ബുര്‍ക്ക ധരിപ്പിച്ചു

    ബംഗളൂരു: കര്‍ണാടകയില്‍ 28 കാരിയായ വിവാഹിതയെ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന പരാതിയില്‍ ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന യുവതിയാണ് പരാതിയുമായി കര്‍ണാടക പൊലീസിനെ സമീപിച്ചത്. ഏഴ് പേരടങ്ങുന്ന സംഘത്തിലെ ഒരാള്‍ അയാളുടെ ഭാര്യയുടെ മുന്നില്‍ വച്ച് തന്നെ പീഡനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. തന്റെ നെറ്റിയിലെ കുങ്കുമം മായ്ക്കാന്‍ ശ്രമിച്ചെന്നും ബുര്‍ക്ക ധരിക്കാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്: പ്രതികളില്‍ ഒരാളായ റഫീഖും ഭാര്യയും യുവതിയെ കബളിപ്പിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഈ സമയത്ത് യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ റഫീഖ് പകര്‍ത്തി. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് റഫീഖും ഭാര്യയും ഭീഷണിപ്പെടുത്തി. ഇതോടൊപ്പം തന്റെ ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാന്‍ റഫീക്ക് പറഞ്ഞതായും തന്റെ ആവശ്യങ്ങള്‍ നിരസിച്ചാല്‍ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും 28 കാരിയായ യുവതി പരാതിയില്‍ പറയുന്നു. മതം മാറിയില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. താന്‍…

    Read More »
  • കള്ളനെ പിടിച്ച പൊലീസിന് ജോഷിയുടെ ബിഗ് സല്യൂട്ട്, ഈ കള്ളന് ആളുള്ള വീടുകളിൽ മോഷ്ടിക്കുന്നത്  ‘ആവേശം,’ മോഷണമുതലിന്റെ ഒരു ഭാഗം നാട്ടുകാർക്ക് നൽകും

        ജോഷി സംവിധാനം ചെയ്ത ‘റോബിൻഹുഡ്’ എ.ടി.എമ്മുകളിൽ മോഷണം നടത്തുന്ന ഒരു ഹൈടെക് കള്ളന്റെ കഥ പറയുന്ന സിനിമയാണ്. അതിനേക്കാൾ ത്രില്ലായ മറ്റൊരു സിനിമാക്കഥ ജോഷിക്ക് സ്വന്തം ജീവിതത്തിൽ നിന്നു തന്നെ സിനിമയാക്കാം. ലോക ക്ലാസിക്കായ റോബിൻ ഹുഡ് എന്ന നോവലിലെ നായകനെപ്പോലെ മോഷണമുതലിന്റെ ഒരു ഭാഗം സ്വന്തം നാട്ടുകാർക്കായി ദാനം ചെയ്യുന്ന ഒരു കള്ളൻ്റെ കഥ… ഇത് മുഹമ്മദ് ഇർഫാൻ, സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ഇയാൾക്ക് മറ്റൊരു പേരുകൂടിയുണ്ട്… ഉജാല! മോഷണമുതലുകൾ വിറ്റു കിട്ടുന്ന പണത്തിന്റെ നല്ലൊരു പങ്ക് നാട്ടിലെ സാധുക്കളുടെ ചികിത്സാച്ചെലവ്, വിവാഹച്ചെലവ് എന്നിവയ്ക്കും റോഡ് നിർമാണത്തിനും മറ്റും വീതിച്ചു നൽകുന്നതാണു പ്രതിയുടെ രീതി. ബിഹാറിലെ 7 ഗ്രാമങ്ങൾക്കു കോൺക്രീറ്റ് റോഡുകൾ നിർമിച്ചു നൽകിയ ചരിത്രം ഇർഫാനുണ്ട്. ദാനത്തിനു ശേഷം ബാക്കിയുള്ള പണം ആഡംബര ജീവിതത്തിനായി ചെലവിടും. വിവിധ സംസ്ഥാനങ്ങളിലായി ഇരുപതോളം മോഷണക്കേസുകളാണു പ്രതിക്കെതിരെ ഇതിനോടകം റജിസ്റ്റർ ചെയ്തിട്ടുള്ളത്. പൂനെയിൽ 2023 ഫെബ്രുവരിയിൽ  മോഷണം…

    Read More »
Back to top button
error: