Crime

  • കീഴ്‌ക്കോടതി തള്ളിയാല്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ പോകും ; ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം ; അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തയ്യാറല്ലെന്നാണ് വിവരം

    തിരുവനന്തപുരം: ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനമെന്നാണ് വിവരം. ഹര്‍ജി നാളെ ഉച്ചയോടെ ബെഞ്ചില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്നാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ രാഹുലുമായി ബന്ധപ്പെട്ടവര്‍ ഹൈക്കോടതി അഭിഭാഷകരുമായി കൂടിയാലോചന നടത്തിയിരുന്നു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാകുക. വഞ്ചിയൂര്‍ കോടതിയാണ് ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹര്‍ജി തള്ളിയത്. അറസ്റ്റ് തടയണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. എട്ടു ദിവസമായി ഒളിവില്‍ പോയ രാഹുലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ രാഹുല്‍ തയ്യാറല്ലെന്നാണ് വിവരം. എന്നിരുന്നാലും രാഹുലിനെ വിടാതെ പിന്തുടരുകയാണ് പോലീസും. ഏറെ വൈകാതെ രാഹുല്‍ വലയിലാകുമെന്നാണ് കരുതുന്നത്. രാഹുലിനെ സഹായിച്ച ഡ്രൈവറെയും മലയാളിയായ ഒരു ഹോട്ടല്‍ ജീവനക്കാരനെയും രാഹുലിന്റെ പിഎ യെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.…

    Read More »
  • നടപടി വൈകിയിട്ടില്ല, സാങ്കേതികത്വം പറഞ്ഞു തെറ്റിദ്ധരിപ്പിക്കേണ്ട; മാധ്യമ പ്രവര്‍ത്തകരോടു കയര്‍ത്ത് വി.ഡി. സതീശന്‍; ‘നേതൃസ്ഥാനത്ത് ഞങ്ങളാണ്, മറ്റുള്ളവര്‍ക്ക് ഇതില്‍ കാര്യമില്ലെ’ന്നും രാഹുലിനെ പിന്തുണച്ച യുവ നേതാക്കളെ ഉന്നമിട്ടു മുന്നറിയിപ്പ്

    ആലപ്പുഴ: നടപടി വൈകിയിട്ടില്ലെന്നും സാങ്കേതികത്വം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ടെന്നും മാധ്യമ പ്രവര്‍ത്തകരോടു വി.ഡി. സതീശന്‍. ഉത്തരവാദിത്വപ്പെട്ട നിലപാട് കോണ്‍ഗ്രസ് എടുത്തു. രാഹുല്‍ മാങ്കൂട്ടത്തെ പുറത്താക്കി. രാഹുല്‍ രാജിവയ്ക്കുമോ വേണ്ടയോ എന്നത് അയാള്‍ തീരുമാനിക്കണമെന്നും ഇന്നലെയാണു രാഹുലിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തെന്നും സതീശന്‍ പറഞ്ഞു. നേതൃസ്ഥാനത്തു ഞങ്ങളാണുള്ളത്. ഞങ്ങളുടെ തീരുമാനമാണ് അന്തിമം. മറ്റുള്ളവര്‍ക്ക് ഇതില്‍ കാര്യമില്ലെന്നും യുവ നേതാക്കളെ ഉന്നമിട്ടു സതീശന്‍ പറഞ്ഞു. സിപിഎം എകെജി സെന്ററില്‍ കൂട്ടിവച്ച പരാതികളിലും തീരുമാനമുണ്ടാക്കണമെന്നും സതീശന്‍ പറഞ്ഞു. അതേസമയം, യുവതിയെ ഗര്‍ഭഛിദ്രത്തിനു രാഹുല്‍ മാങ്കുട്ടത്തില്‍ സമ്മര്‍ദം ചെലുത്തിയെന്നും ഫ്‌ലാറ്റിനു മുകളില്‍ നിന്നും ചാടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. രാഹുലിനെതിരെ പ്രോസിക്യൂഷന്‍ പുതുതായി സമര്‍പ്പിച്ച തെളിവുകളെല്ലാം കോടതി പരിശോധിച്ചു. രാഹുലിനെതിരെ പുതുതായി രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. രാഹുല്‍ ഒരു സ്ഥിരം പ്രതിയാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം രണ്ടാമത്തെ കേസും കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം കോടതിയില്‍…

    Read More »
  • കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലില്‍ മുഖം നഷ്ടപ്പെട്ട് ‘രാഹുല്‍ വില്‍ ഡു ഗ്രേറ്റ് തിംഗ്‌സ്’ എന്നു പറഞ്ഞ ഷാഫി പറമ്പില്‍ എംപിയും; പരാതികളുടെ സ്വഭാവത്തെക്കുറിച്ച് ആദ്യംമുതല്‍ അറിഞ്ഞു; എന്നിട്ടും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട്ടേക്കു വിളിച്ചുവരുത്തി എംഎല്‍എയുമാക്കി; നടപടി വൈകുന്നത് മാങ്കൂട്ടത്തിലിന്റെ ഭീഷണി ഭയന്നെന്നും സംശയം

    തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകയായ എം.എ. ഷഹനാസിന്റെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി ഷാഫി പറമ്പില്‍ എംപിയും. രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കുന്നതിനു മുമ്പ് മുന്നറിയിപ്പു നല്‍കിയിരുന്നെന്നും പുച്ഛമായിരുന്നു പ്രതികരണമെന്നുമാണ് എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസ് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ തനിക്കൊപ്പം ഒറ്റയ്ക്കു വരണമെന്നു രാഹുല്‍ ആവശ്യപ്പെട്ടെന്നു പിന്നീട് അവര്‍ മാധ്യമങ്ങള്‍ക്കു മുന്നിലും വെളിപ്പെടുത്തി. രാഹുലിന്റെ പീഡനങ്ങള്‍ പുറത്തുവന്നപ്പോള്‍ വീണ്ടും സന്ദേശമയച്ചപ്പോള്‍ വിഷാദം സ്ഫുരിക്കുന്ന ‘സ്‌മൈലി’ ആയിരുന്നു മറുപടിയായി ലഭിച്ചതെന്നും ഇവര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ പറഞ്ഞു. രാഹുലിന്റെ ഇത്തരം സ്വാഭാവ വൈകൃതങ്ങളെക്കുറിച്ച് ഷാഫി പറമ്പിലിനെ നേരിട്ട് അറിയിച്ചിട്ടും അയാള്‍ അതിനെ പരിഹാസപൂര്‍വം അവഗണിച്ചു എന്ന് മാത്രമല്ല ഇത്തരമൊരു ലൈംഗിക വൈകൃതനെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കുവാന്‍ പരിശ്രമിക്കുകയും ചെയ്തു എന്ന് ഷഹനാസ് പറയുമ്പോള്‍ തകര്‍ന്ന് വീഴുന്നത് ഷാഫി പറമ്പിലിന്റെ ഇമേജ് കൂടിയാണെന്നു രാഷ്ട്രീയ വിമര്‍ശകനായ ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു. ഷഹനാസ് ഒരു ഇടത്പക്ഷക്കാരിയല്ല, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. ഈ…

    Read More »
  • ‘എന്റെ കൊച്ചിനെയും കൊണ്ടുനടന്നു സെക്‌സ് ആസ്വദിക്കേണ്ട ഗതികേട് എനിക്കില്ല, ജയില്‍ ഡയറീസ് പുറത്തുവരും’; വന്നു കിടന്നുറങ്ങടാ എന്നു കൈയോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ പുരട്ടി മുന്‍ ഭര്‍ത്താവുണ്ടാക്കിയ കള്ളക്കഥ; പങ്കാളിക്കൊപ്പം മകനെ ക്രൂരമായി ആക്രമിച്ചെന്ന കേസില്‍ യുവതി

    കൊച്ചി: പങ്കാളിക്കൊപ്പം ചേര്‍ന്ന് മകനെ ക്രൂരമായി ആക്രമിച്ചുവെന്ന കേസില്‍ വിശദീകരണവുമായി യൂട്യൂബ് ചാനല്‍ അവതാരകയും സിവില്‍ സപ്ലൈസ് മുന്‍ ഉദ്യോഗസ്ഥയുമായ യുവതി. പന്ത്രണ്ടുവയസുകാരനായ മകനെ ഉപദ്രവിക്കേണ്ട കാര്യം തനിക്കില്ലെന്നും മുന്‍ഭര്‍ത്താവിന്റെ കള്ളക്കഥയാണെന്നുമാണ് യുവതിയുടെ വിശദീകരണം. ‘വന്ന് കിടന്നുറങ്ങെടാ’ എന്ന് പറഞ്ഞ് കയ്യോങ്ങിയപ്പോള്‍ ഉണ്ടായ പോറലില്‍ കലാമിന്‍ ലോഷന്‍ തേച്ച് മുന്‍ ഭര്‍ത്താവ് മെനഞ്ഞ കഥയാണ് പുറത്ത് ഓടുന്നതെന്നും കുറിപ്പില്‍ പറയുന്നു. പത്തുപേരെ നിരത്തിയിരുത്തി വാര്‍ത്താസമ്മേളനം നടത്തി നിരപരാധിത്തം തെളിയിക്കാന്‍ കഴിയുമെന്നും പക്ഷേ താനത് ചെയ്യുന്നില്ലെന്നും അവര്‍ പറയുന്നു. കേസും പ്രശ്‌നങ്ങളും കാരണം ജോലി നഷ്ടമായെന്നും മകനോട് അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ അതിനു ചെലവിന് നല്‍കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്. മകന്റെ വിദ്യാഭ്യാസ ചെലവിനായി പണം ആവശ്യപ്പെട്ടപ്പോള്‍ മുന്‍ഭര്‍ത്താവ് നിഷേധിച്ചെന്നും ഇതോടെ കുട്ടിയുടെ സമ്മതത്തോടെ കഴിഞ്ഞ ഏപ്രിലില്‍ താന്‍ കേസ് കൊടുത്തുവെന്നും നിലവിലെ സംഭവങ്ങള്‍ വൈരാഗ്യം തീര്‍ത്തതാണെന്നും കുറിപ്പില്‍ പറയുന്നു. ചെലവിന് പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നും സര്‍ജറി കഴിഞ്ഞ്, മെഡിക്കല്‍ ലീവില്‍ വിശ്രമിക്കുമ്പോള്‍…

    Read More »
  • ‘നിലപാടുകളുടെ രാജകുമാരി, ശിശുദിനാശംസകള്‍’; ‘പൊത്തിനകത്തുനിന്ന് ഇറങ്ങിയോ, നേരാങ്ങള തിരിച്ചെത്തിയോ?’; ‘ഒരാളുടെ സന്തോഷത്തിന് കാരണമാകുമെങ്കില്‍ ആത്മസംതൃപ്തിയെന്ന’ സീമ ജി. നായരുടെ പുതിയ വിശദീകരണത്തിനും സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

    കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ശബ്ദരേഖയും ചാറ്റ് സ്‌ക്രീന്‍ ഷോര്‍ട്ടും പുറത്തുവന്ന സമയത്ത് പിന്തുണയുമായി എത്തിയ സീമ ജി. നായരുടെ പുതിയ വിശദീകരണത്തിനെതിരേയും രൂക്ഷ വിമര്‍ശനം. രാഹുലിനെ പിന്തുണച്ചതിന്റെ പേരില്‍ നടിക്ക് നേരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് സീമ നല്‍കുന്നത്. പുതിയ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ക്ക് അതേ നാണയത്തില്‍ സീമ ജി നായര്‍ മറുപടി നല്‍കുന്നുണ്ട്. ”അനുവദിക്കപ്പെടുന്ന ആയുസിനപ്പുറത്തേക്ക് ആര്‍ക്കും ജീവിക്കാനാവില്ല, ഈ ജീവിതത്തില്‍ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മള്‍ കാരണം ആവുമെങ്കില്‍, അതാകും ഏറ്റവും വലിയ ആത്മ സംതൃപ്തി.. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു” എന്നായിരുന്നു സീമ ജി. നായരുടെ കുറിപ്പ്. ഇതിന് താഴെയാണ് പരിഹാസ കമന്റുകള്‍.   ആ ഒരാളുടെ സന്തോഷം ആയിരം സ്ത്രീകളെ പീഡിപ്പിച്ചിട്ട് ആകരുതെന്നാണ് ഒരു കമന്റ്. താന്‍ പീഡിപ്പിച്ചില്ലല്ലോ എന്നാണ് സീമയുടെ മറുപടി. ‘മാങ്കൂട്ടത്തിന് സന്തോഷം നല്‍കിയപ്പോള്‍ സന്തോഷായില്ലേ ചേച്ചീ, ആ സന്തോഷം നല്‍കലിന് ചേച്ചിക്ക് എത്ര രൂപയുടെ…

    Read More »
  • നെടുമ്പാശ്ശേരിയില്‍ ഭൂമി സ്വന്തമാക്കാന്‍ മാനസിക വെല്ലുവിളിയുള്ള അമ്മയെ മകന്‍ മര്‍ദിച്ച് കൊന്നു; ശരീരമാകെ പാടുകള്‍, കൊലപാതകം നടത്തിയത് അമ്മയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമി സ്വന്തമാക്കാന്‍

    എറണാകുളം: സ്വത്ത് തട്ടിയെടുക്കാന്‍ നെടുമ്പാശ്ശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകന്‍ കൊലപ്പെടുത്തി. മൂന്ന് മാസമായി തുടരുന്ന ക്രൂരമര്‍ദനത്തിന് പിന്നാലെയാണ് മരണം. 58 കാരി അനിത മരിച്ച സംഭവത്തില്‍ മകന്‍ ബിനു (38)വിനെ നെടുമ്പാശ്ശേരി പോലീ സ് അറസ്റ്റ് ചെയ്തു. അനിതയുടെ ശരീരത്തില്‍ ഉടനീളം മര്‍ദിച്ചതിന്റെ പാടുകളുണ്ട്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കര്‍ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്ന നിഗമ നത്തിലാണ് പൊലീസ്. 20 വര്‍ഷമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാ യിരുന്ന അമ്മയെ വീട്ടിലേക്ക് എത്തിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ മകന്റെ ഭാര്യയുടെ പങ്കിനെ ക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മര്‍ദനത്തെ തുടര്‍ന്ന് രക്തം കട്ടപിടിച്ചാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

    Read More »
  • യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷനില്‍ നിന്നും കൊടുംകുറ്റവാളിയിലേക്ക് ; രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കുകള്‍ കൂടുതല്‍ മുറുകി ; രണ്ടാമത്തെ ബലാത്സംഗ പരാതിയിലും കേസെടുത്തു ; ബലാത്സംഗക്കുറ്റം ചുമത്തി

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് കൂടുതല്‍ കുരുക്കുകള്‍ സമ്മാനിച്ച് രണ്ടാമത്തെ യുവതി നല്‍കിയ പരാതിയിലും പോലീസ് കേസെടുത്തു. കോണ്‍ഗ്രസിന്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കിട്ടിയപ്പോള്‍ തന്നെ കെപിസിസി അദ്ധ്യക്ഷന്‍ അത് പോലീസ് ഉന്നതര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. രണ്ടാമത്തെ പരാതിയില്‍ ക്രൈംബ്രാഞ്ചാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. യുവതി കെപിസിസിക്ക് അയച്ച മെയില്‍ ഡിജിപിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 23 കാരിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. തന്നെ പത്തനംതിട്ടയിലെ ഹോംസ്‌റ്റേയില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായി രുന്നെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം. പിന്നീട് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍മാങ്കൂട്ടത്തില്‍ ഒഴിഞ്ഞുമാറിയെന്നും 23 കാരി നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് രാഹുല്‍മാങ്കൂട്ടത്തില്‍ കുരുങ്ങിയത്. ഈ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വഞ്ചിയൂര്‍ കോടതി നാളെ…

    Read More »
  • കോണ്‍ഗ്രസിനെ ചാമ്പലാക്കുന്ന ഭസ്മാസുരന് വരം കൊടുത്തത് ആരൊക്കെ? നിലപാടുകളുടെ രാജകുമാരന്‍മാര്‍ അന്ന് എവിടെയായിരുന്നു എന്ന് അണികള്‍; രാഹുലിനെ യൂത്തിന്റെ അധ്യക്ഷനാക്കിയതും പാലക്കാട്ടേക്ക് കെട്ടിയിറക്കിയതും മുരളീധരനെ ആട്ടിയകറ്റിയതും ഇതേ സംഘം; മിണ്ടിയാല്‍ പല രഹസ്യങ്ങളും പുറത്താകുമെന്ന ഭീതിയോ നേതാക്കള്‍ക്ക്?

    തിരുവനന്തപുരം: പാലക്കാട് സീറ്റ് കണ്ട് ആരും പനിക്കേണ്ടെന്നു പറഞ്ഞ സണ്ണി ജോസഫിനെതിരേ അതിജീവിതയുടെ പരാതി മുക്കിയെന്ന ആരോപണം നിലനില്‍ക്കുമ്പോഴും രാഹുലിന്റെ കൊള്ളരുതായ്മകള്‍ അറിഞ്ഞിട്ടും മറച്ചുവച്ചവര്‍ക്കെതിരേ വിരല്‍ ചൂണ്ടി കോണ്‍ഗ്രസ് അണികള്‍. ലൈംഗിക പീഡന പരമ്പരകള്‍ ഇനിയും രാഹുലിനെതിരേ ഉയര്‍ന്നുവരുമെന്ന മുന്നറിയിപ്പും അണികള്‍ നല്‍കുന്നു. കോണ്‍ഗ്രസിലേക്കുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വരവ് വെറുതേയായിരുന്നില്ല. ചാനല്‍ ചര്‍ച്ചകളില്‍ അക്രമാത്മകമായി സംസാരിച്ച് അണികളെയെങ്കിലും കൈയയിലെടുക്കാന്‍ അവസരം നല്‍കിയത്, അവധാനതയോടെ സംസാരിച്ചിരുന്നവരെ വെട്ടിയൊതുക്കിയിട്ടാണ്. രാഹുല്‍ നേതൃനിരയിലേക്ക് ഉയര്‍ന്നു വരുമ്പോള്‍ സ്വഭാവ ദൂഷ്യത്തെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്നവരായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. അതിന്റെ ആഴം എത്രയെന്നു ബോധ്യമില്ലായിരുന്നെങ്കിലും അന്നേ നടപടിയെടുത്തിരുന്നെങ്കില്‍ കൂടുതല്‍ ഇരകളെയെങ്കിലും അതില്‍നിന്നു രക്ഷിച്ചെടുക്കാമായിരുന്നു. ‘പിതാവിനെപ്പോലെ ആ വിഷയം കൈകാര്യം ചെയ്തു’ എന്നു പറഞ്ഞത് വി.ഡി. സതീശനാണ്. ഇങ്ങനെയൊരു സ്വഭാവം രാഹുലിന് ഉണ്ടെന്ന് അറിഞ്ഞിട്ടും പാലക്കാട് സീറ്റിലേക്ക് പരിഗണിച്ചപ്പോള്‍ ശക്തമായി അനുകൂലിച്ചു രംഗത്തുവരികയാണ് വി.ഡി. സതീശന്‍ ചെയ്തത്. വടക എംപിയായി ഷാഫി പറമ്പില്‍ പോകുമ്പോള്‍ അവിടേക്കു മുരളീധരനെ മത്സരിപ്പിക്കാനായിരുന്നു ആദ്യഘട്ട നീക്കം.…

    Read More »
  • എസ്‌ഐആറിന്റെ പേരിലും സൈബര്‍ തട്ടിപ്പ്; എന്യുമറേഷന്‍ ഫോമിന്റെ വ്യാജ ലിങ്കുകള്‍ പ്രചരിക്കുന്നു; സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയും എസ്എംഎസിലൂടെയും ഉള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി പോലീസ്

    ന്യൂഡല്‍ഹി: രാജ്യത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) തുടരുന്നതിനിടെ പട്ടികയില്‍ പേര് ചേര്‍ക്കാനെന്ന വ്യാജേന ലിങ്കുകള്‍ അയച്ച് സൈബര്‍ തട്ടിപ്പ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും ടെക്സ്റ്റ് മെസേജുകളിലൂടെയുമാണ് എസ്ഐആര്‍ പ്രക്രിയയുടെ ഭാഗമെന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. എന്യൂമെറേഷന്‍ ഫോമിന്റെ ലിങ്ക് എന്ന പേരിലാണ് മെസേജുകള്‍ എത്തുന്നതെന്ന് രാജസ്ഥാന്‍ സൈബര്‍ ക്രൈം ഡിജിപി സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. ഫോം പൂരിപ്പിച്ചില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുവെട്ടുമെന്നാണ് വ്യാജ സന്ദേശങ്ങളില്‍ പറയുന്നത്. ഇതിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒടിപി അല്ലെങ്കില്‍ പ്രോസസിംഗ് ഫീസ് ആവശ്യപ്പെടും. ഈ രീതിയാണ് കുറ്റവാളികള്‍ പിന്തുടരുന്നതെന്നും, രഹസ്യ വിവരങ്ങളും പണവും മോഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇതെന്നും അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി. എസ്ഐആര്‍ പ്രക്രിയയുടെ ഭാഗമാകാന്‍ വോട്ടര്‍മാര്‍ ബൂത്ത് ലെവല്‍ ഓഫീസറെ നേരില്‍ കാണണമെന്നും എസ്ഐആര്‍ അല്ലെങ്കില്‍ വോട്ടര്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എസ്ഐആര്‍ പ്രക്രിയ സൗജന്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ…

    Read More »
  • ‘നിങ്ങള്‍ ആര്‍ക്കിട്ട്, എവിടെയാണ് കുത്തുന്നത് എന്ന് ഓര്‍ത്തുവച്ചോ?’; ‘നീയൊക്കെക്കൂടി ആരെയാടാ തോല്‍പ്പിക്കാന്‍ നില്‍ക്കുന്നത്’? രാഹുലിനെതിരേ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ക്കും സൈബര്‍ അണികളുടെ പൊങ്കാല; വ്യത്യസ്തനാകാന്‍ നോക്കിയാലും ഉളുപ്പു വേണമെന്നും കമന്റ്

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗിക പീഡന പരാതിയിലെ ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ച രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ രാഹുലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റില്‍ രാജു പി. നായരെ എതിര്‍ത്ത് കമന്റിടുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ‘ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും, ആ അശ്ലീലം ഇനി കേള്‍ക്കേണ്ടി വരില്ല എന്ന് ഒരു ഗുണമുണ്ട്! ഈശ്വരാ…’ എന്നായിരുന്നു രാജു പി. നായരുടെ പോസ്റ്റ്. ഇതിനാണ് കമന്റ്് ബോക്‌സില്‍ വിമര്‍ശനം. രാജു പി. നായരില്‍ നിന്നും ഇതുപോലൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പലരും കമന്റിടുന്നത്. ‘നിങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങള്‍ അശ്ലീലം ആകുന്നുവെങ്കില്‍, കണ്ണട മാറ്റേണ്ട സമയം കഴിഞ്ഞു. അയാള്‍ വിളിച്ചുപറഞ്ഞ ഫാക്ട്‌സ് ഇല്ലായിരുന്നുവെങ്കില്‍, രാഹുല്‍ എല്ലാവര്‍ക്കും വെറുക്കപ്പെട്ടവനായേനെ. വഞ്ചകികള്‍ ഇരകളും” എന്നാണ് ഒരു കമന്റ്. ‘ഈ പോസ്റ്റ് രാജു പി. നായരുടെ തന്നാണോ? പ്രതീക്ഷിച്ചില്ല ഇത്തരം ഒരു…

    Read More »
Back to top button
error: