Crime
-
മദ്യലഹരിയില്‍ വൃദ്ധ ദമ്പതികളോട് ക്രൂരത; അമ്മയെ തല്ലി, അച്ഛനെ തെറിവിളിച്ചു, മകന് അറസ്റ്റില്‍
കോട്ടയം: മീനടത്ത് മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന് അറസ്റ്റിലായി. മീനടം മാത്തൂര്‍പ്പടി തെക്കയില്‍ കൊച്ചുമോനെ(48)യാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പതിവായ മദ്യപിച്ച് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ മാതാവിനെ മര്‍ദിക്കുന്നതിന്റേയും പിതാവിനെ അസഭ്യം പറയുന്നതിന്റേയും ദൃശ്യം പുറത്തുവന്നു. മുറിയില്‍ അടുത്തടുത്തായി കിടക്കുന്ന മാതാപിതാക്കളോട് അസഭ്യം പറയുകയും മാതാവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയുമായിരുന്നു. തുടര്‍ന്ന് മര്‍ദിച്ചു. മകന്റെ മര്‍ദനത്തിനെതിരെ മാതാവ് അലമുറയിട്ട് കരയുന്നത് ദൃശ്യങ്ങളിലുണ്ട്. കൊച്ചുമോന്റെ ഭാര്യ തന്നെയാണ് ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് ഇത് പഞ്ചായത്ത് അംഗത്തിന് അയച്ചു കൊടുത്തു. ഇദ്ദേഹമാണ് പോലീസിനെ സമീപിച്ചത്. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പാമ്പാടി പോലീസ് കേസെടുത്തത്. ബാറില്‍ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോലീസ് കൊച്ചുമോനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read More » -
കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ ആളുടെ അയല്‍വാസിയും മരിച്ച നിലയില്‍; ദുരൂഹതയെന്ന് പോലീസ്
കോഴിക്കോട്: മധ്യവയസ്കനെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടിയിലാണ് സംഭവം. ഈന്തുള്ളതറയില്‍ വണ്ണാന്റെപറമ്പത്ത് രാജീവനെയാണ് വീടുനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. നേരത്തെ, രാജീവന്റെ അയല്‍വാസി ബാബുവിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ബാബു ഹോട്ടല്‍ തൊഴിലാളിയും രാജീവന് ഓട്ടോ റിക്ഷാ തൊഴിലാളിയുമാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തൊട്ടില്‍പ്പാലം പേലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.
Read More » -
യുവാവിനെ തട്ടിക്കൊണ്ടുപോയി; പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസില്‍ എത്തിച്ച് ക്രൂരമര്‍ദ്ദനം
പത്തനംതിട്ട: കൊച്ചിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. അടൂര്‍ പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസില്‍ എത്തിച്ച് ചെങ്ങന്നൂര്‍ സ്വദേശി ലെവിന്‍ വര്‍ഗീസിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് ലെവിന്‍ വര്‍ഗീസിനെ അടൂര്‍ പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസില്‍ എത്തിച്ച് മൂന്നംഗ സംഘം മര്‍ദ്ദിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളായി മകനെ കാണാനില്ലെന്ന് കാണിച്ച് ലെവിന്‍ വര്‍ഗീസിന്റെ അച്ഛന് കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ്് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ലെവിന്‍ വര്‍ഗീസിനായി തെരച്ചില്‍ നടത്തുന്നതിനിടെ, ലെവിന്‍ വര്‍ഗീസ് അടൂരില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലെവിന്‍ വര്‍ഗീസ് അടൂരില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അടൂര്‍ പോലീസിന്റെ സഹായത്തോടെ അന്വേഷിച്ച് അടൂര്‍ പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസില്‍ എത്തിയപ്പോള്‍ ലെവിന്‍ വര്‍ഗീസിനൊപ്പം അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര് ഓടി രക്ഷപ്പെട്ടതായും പോലീസ് പറയുന്നു. വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നും പൊലീസ്…
Read More » -
കാമുകിയെ ആകർഷിക്കാൻ മോഷ്ടിച്ചത് 13 ആഢംബര ബൈക്കുകൾ; ഒടുവിൽ 19 വയസുകാരൻ പോലീസിന്റെ പിടിയിൽ
മുംബൈ: കാമുകിയുടെ മുന്നിൽ ആളാകാൻ 13 ആഢംബര ബൈക്കുകൾ മോഷ്ടിച്ച 19 വയസുകാരൻ പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലെ കല്യാൺ നഗറിലാണ് സംഭവം. ഇയാളിൽ നിന്ന് 13 ബൈക്കുകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ശുഭം ഭാസ്കർ എന്നയാളാണ് അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സച്ചിൻ ഗുഞ്ചാൽ പറഞ്ഞു. കാമുകിയെ ആകർഷിക്കുന്നതിനായാണ് ഇത്രയേറെ വിലകൂടിയ ബൈക്കുകൾ യുവാവ് മോഷ്ടിച്ചതെന്ന് കമ്മീഷണർ വ്യക്തമാക്കി. കാമുകിയെ ‘ഇംപ്രസ്’ ചെയ്യിക്കാനാണ് വാഹനങ്ങൾ മോഷ്ടിച്ചതെന്ന് പ്രതി പറഞ്ഞു. ചോദ്യം ചെയ്യലിന് പിന്നാലെ ലാത്തൂർ, സോലാപൂർ, പൂനെ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷണം പോയ 13 ബൈക്കുകൾ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മോഷ്ടിച്ച ആഢംബര ബൈക്കുകൾക്ക് ഇരുപതു ലക്ഷം രൂപയോളം വില വരുമെന്നാണു പോലീസ് കണക്കുകൂട്ടുന്നത്. കൂടുതൽ ബൈക്കുകൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മേഖലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബൈക്ക് മോഷണക്കേസുകൾ കേന്ദ്രീകരിച്ചും അന്വേഷണം…
Read More » -
ഹരിയാനയിൽ തൊഴിലാളിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ; കൂലി ചോദിച്ചതിന് കോൺട്രാക്ടർ അടിച്ചു കൊന്നതെന്നു മകൻ
ന്യൂഡൽഹി: ഹരിയാനയിൽ തൊഴിലാളിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചനിലയിൽ. കൂലി ചോദിച്ചതിന് കോൺട്രാക്ടറാണ് തന്റെ അച്ഛനെ അടിച്ചുകൊന്നതെന്ന് ആരോപിച്ച് മരിച്ചയാളുടെ മകൻ രംഗത്തെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണു സംഭവം. ബിഹാർ സ്വദേശിയായ രാംവിലാസ് ആണു മരിച്ചത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കോൺട്രാക്ടറാണ് അച്ഛന്റെ മരണത്തിന് പിന്നിലെന്ന് മകൻ ആരോപിച്ചു. 52കാരനായ തൊഴിലാളിയുടെ മൃതദേഹം ഗോൾഫ് കോഴ്സ് റോഡിൽ റാപിഡ് മെട്രോ സ്റ്റേഷന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രാംവിലാസിന്റെ മൃതദേഹം. തലയ്ക്ക് പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചാണ് തൊഴിലാളിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും പോലീസ് പറഞ്ഞു. കൂലിയെ ചൊല്ലി അച്ഛനുമായി കോൺട്രാക്ടർ വഴക്കുകൂടിയതായും കോൺട്രാക്ടറാണ് അച്ഛന്റെ മരണത്തിന് ഉത്തരവാദിയെന്നും മകൻ ആരോപിച്ചു. മകന്റെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിനു ദൃക്സാക്ഷികളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Read More » -
പതിനേഴുകാരനെ അശ്ലീല വീഡിയോ കാണിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മലപ്പുറത്ത് അധ്യാപകന് അറസ്റ്റില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകന് അറസ്റ്റില്‍. മലപ്പുറം ചെമ്മന്‍കടവ് സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല വീഡിയോകള്‍ കാണിച്ച് 2019 മുതല്‍ ബഷീര്‍ 17 വയസ്സുകാരനെ പീഡനത്തിരയാക്കിയെന്നാണ് പരാതി. നിരന്തരം ബഷീറിന്റെ ഉപദ്രവമേറ്റ കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഇത് കുട്ടിയുടെ പഠനത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തി. ഇത് ശ്രദ്ധയില്‍ പെട്ട അധ്യാപകര്‍ കുട്ടിയെ വിളിച്ച് സംസാരിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുകയും പോലീസിന് വിവരം കൈമാറുകയുമായിരുന്നു. തുടര്‍ന്നാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബഷീറിനെ റിമാന്‍ഡ് ചെയ്തു. മലപ്പുറം സി.ഐ: ജോബി തോമസിന്റെ നേതൃത്വത്തിലുളള സംഘം ആണ് പ്രതിയെ പിടികൂടിയത്.
Read More » -
അരിവാളുമായി സ്കൂളിലെത്തിയ ചേട്ടന് അധ്യാപകനായ അനിയനെ വെട്ടി; രക്ഷിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കും പരുക്ക്
ചെന്നൈ: സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനായ സഹോദരനെയും വിദ്യാര്‍ത്ഥികളെയും അരിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. അധ്യാപകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റത്. തമിഴ്നാട്ടിലെ വില്ലുപുരത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. വെട്ടിയയാളും വെട്ടേറ്റയാളും സഹോദരങ്ങളാണെന്നും ഇരുവര്‍ക്കും ഇടയില്‍ നിലനിന്ന സ്വത്തുതര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: അരയാളൂര്‍ ജില്ലയിലെ ഉദയര്‍പാളയം സ്വദേശിയായ നടരാജന് (42) വില്ലുപുരത്തിന് സമീപം കൊളിയാനൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനാണ്. ഉച്ചഭക്ഷണ സമയത്ത് സ്കൂളില്‍ നിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ അവിടെ ഒളിച്ചുനിന്ന സഹോദരന് സ്റ്റാലിന് (52) അരിവാളുമായി ചാടിവീഴുകയായിരുന്നു. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ നടരാജന് സ്കൂളിനുള്ളിലേക്ക് കയറി. ഇതുകണ്ട വിദ്യാര്‍ത്ഥികള്‍ അക്രമിയെ തടയാനും നടരാജനെ രക്ഷിക്കാനും ശ്രമിച്ചു. എന്നാല്‍, സ്റ്റാലിന് അവര്‍ക്ക് നേരെ അരിവാള്‍ വീശി. ഇതില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. അക്രമത്തിനൊടുവില്‍ വിദ്യാര്‍ത്ഥികള്‍ സ്റ്റാലിനെ കീഴടക്കിയെന്നും പോലീസ് പറഞ്ഞു. പരുക്കേറ്റ നടരാജനെയും വിദ്യാര്‍ത്ഥികളെയും വില്ലുപുരത്തെ ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ഷകനായ സ്റ്റാലിന്…
Read More » -
പരീക്ഷ ജയിക്കാന്‍ ‘1001 വീടു തെണ്ടി’ നേര്‍ച്ച; വഞ്ചിയൂരില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചത് നിയമവിദ്യാര്‍ഥി
തിരുവനന്തപുരം: നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച സംഭവത്തില്‍ അറസ്റ്റിലായത് നിയമ വിദ്യാര്‍ഥി. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയും തൃശ്ശൂരില്‍ നിയമവിദ്യാര്ഥിയുമായി ശ്യാം ജി.രാജ് ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ കൊല്ലത്തെ വീട്ടില്‍നിന്നാണ് വഞ്ചിയൂര്‍ പോലീസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് വഞ്ചിയൂരില്‍ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ അതിക്രമമുണ്ടായത്. പഴനിയില്‍ പോകാനുള്ള നേര്ച്ചക്കാശ് ചോദിച്ചെത്തിയ യുവാവ് പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയതിനാല്‍ പെണ്‍കുട്ടി മാത്രമേ സംഭവസമയം വീട്ടിലുണ്ടായിരുന്നുള്ളൂ. ആദ്യം കുറി തൊടാനെന്ന ഭാവത്തില്‍ അടുത്തേക്ക് വന്നപ്പോള്‍ പെണ്‍കുട്ടി പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ കയറിപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഇതോടെ അക്രമിയെ തള്ളിമാറ്റി പെണ്‍കുട്ടി ഇറങ്ങിയോടുകയും സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയുമായിരുന്നു. ഇതിനകം അക്രമി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് പ്രതിയെ തിരിച്ചറിയുകയും പുലര്‍ച്ചെ അഞ്ചുമണിയോടെ കൊല്ലത്തെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നേര്‍ച്ചയുടെ ഭാഗമായാണ്…
Read More » -
പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പോക്സോ കേസ് പ്രതി ഒടുവിൽ പിടിയില്‍
തൊടുപുഴ: മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പോക്സോ പ്രതി പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പിടിയിലായത്. ഇന്നു പുലര്‍ച്ചെ ഇയാളുടെ വീടിന് സമീപത്തു നിന്നാണ് പ്രതിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പിടിയിലായ പ്രതി തിങ്കളാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനിടെ പൊലീനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. പ്രതി ചാടിപോയ സംഭവത്തില്‍ രണ്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. പ്രതിക്ക് എസ്കോര്‍ട്ട് പോയ ഷമീര്‍ ഷാനു, എം വാഹിദ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. നെടുങ്കണ്ടം എസ്എച്ച്ഒയ്ക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടായേക്കും. ആവശ്യത്തിന് പോലീസുകാരില്ലാതെ പ്രതികളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടു പോയതാണ് ഇയാൾ രക്ഷപെടാൻ കാരണമായതെന്ന് ആരോപണമുണ്ട്. ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ അച്ഛനാണ് പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ഏഴേ മുക്കാലോടെയാണ് സംഭവം. നെടുങ്കണ്ടത്തിനു സമീപം താന്നിമൂട്,പത്തിനിപ്പാറ, അമ്മഞ്ചേരിപ്പടി എന്നിവിടങ്ങളിൽ വച്ച് ഇയാളെ…
Read More » -
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ശ്രദ്ധ കണ്ടു; പിന്നെ വാക്കേറ്റം, കൊലപ്പെടുത്തി വെട്ടി കഷണങ്ങളാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ശ്രദ്ധ വോള്‍ക്കര്‍ കൊലപാതകത്തില്‍ 6,629 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്. ശ്രദ്ധയ്ക്ക് മറ്റൊരു സുഹൃത്തുമായുള്ള ബന്ധമാണ് അഫ്താബിനെ പ്രകോപിപ്പിച്ചതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കാണുന്നതിനായി ഗുരുഗ്രാമിലേക്ക് ശ്രദ്ധ പോയിരുന്നു. ഇതേച്ചൊല്ലി രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പോലീസ് അഫ്താബിനെതിരേ ചുമത്തിയിരിക്കുന്നത്. ഫോണിലെ സന്ദേശങ്ങളും കോള്‍ റെക്കോര്‍ഡുകളും അഫ്താബ് മുന്‍പേ നശിപ്പിച്ചിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി അഫ്താബ് വെട്ടിനുറുക്കി. പലയിടങ്ങളിലായാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരുടെയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അയല്‍ക്കാരും സഹപ്രവര്‍ത്തകരുമുള്‍പ്പടെ 180 പേരുടെ സാക്ഷിമൊഴികളാണ് കുറ്റപത്രത്തിലുള്ളത്. ഇതിന് പുറമേ മുന്‍സ്ഥാപന മേധാവിക്കും സുഹൃത്തുക്കള്‍ക്കും ശ്രദ്ധ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും, അഫ്താബിന്റെ ഉപദ്രവത്തെ കുറിച്ച് പറയുന്ന സന്ദേശങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി. കൊലപാതകത്തിന് ആഴ്ചകള്‍ക്ക് ശേഷം ഗുരുഗ്രാമിലെ സ്വകാര്യ സ്ഥാപനത്തില്‍ അഫ്താബ് ജോലിക്ക് ചേര്‍ന്നിരുന്നു. അഫ്താബില്‍ അസ്വാഭാവികമായ പെരുമാറ്റം ഒന്നും കണ്ടിട്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ നല്കിയ…
Read More »