Crime

  • തലശ്ശേരിയില്‍ ഗര്‍ഭിണിയെ കൂട്ട ബലാത്സംഗം ചെയ്തു; മലയാളിയും രണ്ടു ബിഹാറികളും അറസ്റ്റില്‍

    കണ്ണൂര്‍: തലശ്ശേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മേലൂട്ട് റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലാണ് 32കാരി കൂട്ട ബലാത്സംഗത്തിനിരയായത്. പരാതിക്കാരി ആറാഴ്ച ഗര്‍ഭിണിയാണ്. സ്വകാര്യ ആവശ്യത്തിനായി നഗരത്തില്‍ എത്തിയതായിരുന്നു യുവതി. കസ്റ്റഡിയിലുള്ള രണ്ടുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. മുഴപ്പിലങ്ങാട് ശ്രീജ ഹൗസില്‍ പ്രജിത്ത് (30), ബിഹാര്‍ കതിഹാര്‍ ദുര്‍ഗാപൂര്‍ സ്വദേശി ആസിഫ് (19), ബിഹാര്‍ പ്രാണ്‍പൂര്‍ സ്വദേശി സഹബൂല്‍ (24) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ യുവതി താന്‍ നേരിടേണ്ടി വന്ന ദുരനുഭവം ഡോക്ടറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് അധികൃതരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പരാതിക്കാരി പൊലീസ് സംരക്ഷണയിലാണ്.

    Read More »
  • വിവാഹച്ചടങ്ങിന് ശേഷം ആഭരണങ്ങള്‍ അലമാരയില്‍ വച്ചു; നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയി

    കണ്ണൂര്‍: വിവാഹദിനത്തില്‍ നവവധു അണിഞ്ഞ 30 പവന്റെ ആഭരണങ്ങള്‍ ആദ്യരാത്രിയില്‍ മോഷണം പോയി. കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ.അര്‍ജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആര്‍ച്ച എസ്.സുധി (27) യുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ ശേഷം ഭര്‍തൃഗൃഹത്തിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍, ഇന്നലെ രാത്രി പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ കണ്ടില്ല. ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്ത് മോഷണം പോയെന്ന് കാണിച്ചാണ് യുവതി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിത്. 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ മോഷണം പോയെന്ന പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

    Read More »
  • വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ വീണ്ടും! വീടിനു മുന്നില്‍ തെരുവുനായുടെ കടിയേറ്റു; 7 വയസ്സുകാരി ആശുപത്രിയില്‍

    തിരുവനന്തപുരം: വാക്സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് ഏഴു വയസ്സുകാരിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസം മുന്‍പ് തെരുവ്നായ കടിച്ച കൊല്ലം സ്വദേശിനിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വാക്സീന്‍ അവസാന ഡോസ് എടുക്കുന്നതിനു മുന്‍പ് പനി അനുഭവപ്പെടുകയായിരുന്നു. കൊല്ലത്തു ചികിത്സയിലായിരുന്നു കുട്ടിയെ ഇന്നലെയാണ് എസ്എടി ആശുപത്രിയില്‍ എത്തിച്ചത്. ഏപ്രില്‍ എട്ടിന് ഉച്ചയ്ക്കാണ് വീട്ടുമുറ്റത്തിനു കളിച്ചിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. താറാവിനെ ഓടിച്ചുകൊണ്ടുവന്ന നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം ആന്റി റാബിസ് വാക്സിന്‍ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിയിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മൂന്നു ഡോസ് വാക്സിന്‍ എടുത്തു. നാലാം ഡോസ് എടുക്കുന്നതിനു മുന്‍പാണ് കുട്ടിക്ക് പനിയുണ്ടായത്. മേയ് 6ന് ആയിരുന്നു നാലം ഡോസ് എടുക്കേണ്ടത്. എന്നാല്‍, ഏപ്രില്‍ 28ന് കുട്ടിക്ക് പനി തുടങ്ങി ആശുപത്രിയില്‍ ചികിത്സ തേടി. ഇതേത്തുടര്‍ന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മലപ്പുറത്ത് വാക്സിന്‍ എടുത്തിട്ടും പേവിഷബാധയെ തുടര്‍ന്ന് അഞ്ചര വയസ്സുകാരി മരിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കൊല്ലത്ത് സമാനമായ…

    Read More »
  • ഭിന്നശേഷിക്കാരിയായ 16-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 47 വര്‍ഷം തടവും 25,000 രൂപ പിഴയും

    തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ 16-കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 47 കൊല്ലം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ. പ്രതി രാജീവിനെ (41) തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. 2020 സെപ്റ്റംബര്‍ 25 രാവിലെ 11.45-ഓടെയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഈ സമയം കുട്ടിയുടെ ചേച്ചിവീട്ടില്‍ എത്തിയിരുന്നു. അനിയത്തിയെ പീഡിപ്പിക്കുന്നതുകണ്ട ചേച്ചി, പ്രതിയെ അവിടെ കിടന്ന ഒരു വടി എടുത്ത് അടിച്ചോടിച്ചു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ ഭയന്ന് എന്ത് ചെയ്യണമെന്നറിയാതെ ഇരു കുട്ടികളും നിലവിളിച്ചതുകേട്ട നാട്ടുകാര്‍ ഓടിയെത്തിയാണ് പോലീസില്‍ വിവരമറിയിച്ചത്. മുറിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ പ്രതി വലിച്ച് അടുക്കള ഭാ?ഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഇതിന് മുന്‍പ് രണ്ടുതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും വിവരമുണ്ട്. പ്രതി ഭീഷണിപ്പെടുത്തിയതിനാലാണ് പെണ്‍കുട്ടി സംഭവം പുറത്തുപറയാതിരുന്നത്. ഡൗണ്‍സിന്‍ഡ്രോം രോഗ…

    Read More »
  • ഡോക്ടറെന്ന് അവകാശ വാദം, വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി; ടേക്ക് ഓഫ് സിഇഒ അറസ്റ്റില്‍

    കൊച്ചി: വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം കോടികള്‍ തട്ടിയ കേസില്‍ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി’ സിഇഒ കാര്‍ത്തിക പ്രദീപ് പിടിയില്‍. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കോഴിക്കോട്ടു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നൂറിലേറെ ഉദ്യോഗാര്‍ഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക തൃശൂരിലാണ് താമസിക്കുന്നത്. യുക്രൈനില്‍ ഡോക്ടറാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കൊച്ചി പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ തൃശൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട്ടുനിന്നാണ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി നല്‍കാമെന്നു പറഞ്ഞ് 2024 ആഗസ്ത് 26 മുതല്‍ ഡിസംബര്‍ 14 വരെയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. സൗത്ത് ഇന്ത്യന്‍ ബാങ്ക് കലൂര്‍ ശാഖയിലെ കാര്‍ത്തികയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. എറണാകുളത്തിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് 3 മുതല്‍ 8 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. പണവും…

    Read More »
  • ‘2500 രൂപ കൊടുത്താല്‍ ആരെയും കിട്ടും, ഒരു രക്ഷയുമില്ലാത്ത ഐറ്റംസ്’; ‘കുടുംബനാഥ’ന്റെ യുവതിയുമായുള്ള ചാറ്റുകള്‍ പുറത്ത്; ഇതൊക്കെ കേരളത്തിലോ എന്നു ഞെട്ടി പോലീസും; കൊച്ചിയിലെ സ്പായുടെ മറവില്‍ സെക്സ് റാക്കറ്റ് തകര്‍ത്തപ്പോള്‍ പെണ്‍കുട്ടികളെല്ലാം മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലക്കാര്‍; 15,000 മാസ ശമ്പളം

    കൊച്ചി: വൈറ്റിലയിലെ ബാര്‍ ഹോട്ടലില്‍ മയക്കുമരുന്നു തെരഞ്ഞെത്തിയ ഡാന്‍സാഫ് സംഘത്തിനു മുന്നില്‍ കുടുങ്ങിയ സെക്‌സ് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുറികളില്‍നിന്നു മയക്കുമരുന്നു കണ്ടെത്തിയില്ലെങ്കിലും ദുരൂഹ സാഹചര്യത്തില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടതോടെയാണു പോലീസിനു സംശയം തോന്നിയത്. ചോദ്യം ചെയ്യലിലാണു സ്പായുടെ മറവില്‍ നടക്കുന്ന ഇടപാടുകള്‍ പുറത്തുവന്നത്. ബാറിലെത്തുന്നവരെ സ്പായിലെത്തിക്കാന്‍ പ്രത്യേക സംവിധാനംതന്നെയാണു പ്രവര്‍ത്തിക്കുന്നത്. സ്പായില്‍ സ്ഥിരമായി എത്തിയ വ്യക്തിയുടെ ചാറ്റുകള്‍ പുറത്തുവന്നതോടെയാണു ബാറില്‍നിന്നു സ്പായിലേക്കുള്ള വഴിയെക്കുറിച്ചുള്ള വിവരങ്ങളും വെളിച്ചത്തായത്. എളുപ്പത്തില്‍ ഇവിടേക്കു പ്രവേശനം ലഭിക്കില്ല. കുടുംബസ്ഥന്റെ പരിചയത്തിലുള്ള യുവതിക്ക് അവിടേക്കുള്ള ‘വഴി’ പറഞ്ഞുകൊടുക്കുന്ന ചാറ്റാണ് പോലീസ് തെളിവായി ശേഖരിച്ചിട്ടുള്ള കാര്യങ്ങളിലൊന്ന്. സ്പായില്‍ കയറണമെങ്കില്‍ ബാറിന്റെ തൊട്ടരികിലുള്ള റിസപ്ഷനെയാണു സമീപിക്കേണ്ടതെന്ന് കുടുംബസ്ഥന്‍ വ്യക്തമാക്കുന്നു.   മൂന്നു മാസം മുമ്പ് തുറന്ന സ്പായെ ‘പാര്‍ലര്‍’ എന്നാണു ചാറ്റില്‍ വിശേഷിപ്പിക്കുന്നത്. ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതിക്കാണ് കുടുംബസ്ഥന്‍ വിവരങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. റിസപ്ഷനില്‍ പോയി സ്പായിലേക്ക് ‘എന്‍ട്രി’ വേണമെന്ന് അറിയിക്കണം. 2500 രൂപയടച്ചാല്‍ ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. എന്നിട്ടു റൂമില്‍…

    Read More »
  • പുറത്തുനിന്ന് വരുന്ന പെണ്‍കുട്ടികളെ വശീകരിക്കാന്‍ പ്രത്യേക സംഘം; മയക്കുമരുന്നു നല്‍കി പീഡനം; ദൃശ്യങ്ങളെടുത്തു കൂടുതല്‍ പെണ്‍കുട്ടികളെ വലയിലാക്കാന്‍ സമ്മര്‍ദം; ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; ഫര്‍ഹാന്‍ ലക്ഷ്യമിട്ടത് ഹിന്ദു പെണ്‍കുട്ടികളെ എന്നും ഭോപ്പാല്‍ പോലീസ്

    ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ നിരവധി വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുകയും അവരുടെ വീഡിയോകള്‍ ചിത്രീകരിച്ചു സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്ത പ്രതികള്‍ പോലീസിനു മുന്നില്‍ വിവരിച്ചത് സമാനതകളില്ലാത്ത ക്രൂരതകളുടെ കഥകള്‍. അടുത്തിടെ ഭോപ്പാലില്‍ അറസ്റ്റിലായ സംഘം നിരവധി സ്ത്രീകളെയാണു വശീകരിച്ചു പീഡിപ്പിക്കുകയും പിന്നീടു നിരവധിപ്പേര്‍ക്കു കാഴ്ചവയ്ക്കുകയും ചെയതത്. നിരവധി കോളജ് വിദ്യാര്‍ഥിനികള്‍ അടക്കം പീഡനത്തിനിരയായ സംഭവത്തിലെ മുഖ്യപ്രതി ഫര്‍ഹാനാണു പോലീസിനോടു കൂസലന്യേ തങ്ങളുടെ കൃത്യങ്ങള്‍ വിവരിച്ചത്. വിദ്യാര്‍ഥികള്‍ക്കു മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും ഇവരുടെ വീഡിയോകള്‍ പകര്‍ത്തുകയുമാണ് ചെയ്തത്. ഇതിനുശേഷം ഇവരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഈ വീഡിയോകള്‍ ഉപയോഗിച്ചു. സ്വകാര്യ കോളജില്‍നിന്നുള്ള മൂന്നു പെണ്‍കുട്ടികള്‍ പരാതി നല്‍കാന്‍ തയാറായതോടെയാണു കഴിഞ്ഞമാസം 25ന് പോലീസ് കേസെടുത്തത്. ഇവരുടെ വീഡിയോകളിലൊന്നു പുറത്തുവന്നത് ബിഹാറില്‍ വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ചോദ്യം ചെയ്യലില്‍ യാതൊരു കൂസലുമില്ലാതെയാണു ഫര്‍ഹാന്‍ കാര്യങ്ങള്‍ വിവരിച്ചത്. ഇയാളുടെ നേതൃത്വത്തില്‍ ഹിന്ദുക്കളായ പെണ്‍കുട്ടികളെ ലക്ഷ്യമിട്ടു നിരവധി മുസ്ലിം ചെറുപ്പക്കാരുടെ സംഘത്തെത്തന്നെ കോളജില്‍ രൂപീകരിച്ചിരുന്നെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്…

    Read More »
  • ഈറോഡിലെ വീട്ടിനുള്ളില്‍ ദമ്പതികള്‍ മരിച്ചനിലയില്‍, മൃതദേഹത്തിന് 4 ദിവസം പഴക്കം, വളര്‍ത്തുനായയെ ഒരു മാസം മുമ്പ് അജ്ഞാതര്‍ വിഷംകൊടുത്തു കൊന്നു; 12 പവന്‍ സ്വര്‍ണം കവര്‍ന്നു

    ചെന്നൈ: ഈറോഡില്‍ ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നു. ശിവഗിരി വിലാങ്കാട്ട് വലസില്‍ മേക്കരയാന്‍ തോട്ടത്തിലെ രാമസ്വാമി (75), ഭാര്യ ഭാഗ്യം (65) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്ക് നാലുദിവസത്തെ പഴക്കമുണ്ട്. ദമ്പതികള്‍ ധരിച്ചിരുന്ന 12 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന തോട്ടത്തിന് സമീപം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകളില്ല. രാമസ്വാമിയുടെയും ഭാഗ്യത്തിന്റെയും മക്കള്‍ വിവാഹത്തിന് ശേഷം വേറെ സ്ഥലങ്ങളിലാണ് താമസിക്കുന്നത്. കഴിഞ്ഞ 4 ദിവസമായി മക്കള്‍ മാതാപിതാക്കളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പ്രദേശത്ത് താമസിക്കുന്ന ബന്ധുക്കള്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശിവഗിരി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടത്. ഇവരുടെ ശരീരത്തില്‍ പരുക്കുകളും രക്തക്കറയും കാണുകയും ആഭരണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തതിനാല്‍ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് മക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. അന്വേഷണത്തിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 8…

    Read More »
  • കൈക്കൂലിക്കേസില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഭര്‍ത്താവിന്റെ മണ്ണുത്തിയിലെ വീട്ടിലും കൊച്ചിയിലെ ഫ്‌ളാറ്റിലും റെയ്ഡ്; നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തെന്നു വിജിലന്‍സ്; തൃശൂരില്‍ ജോലി ചെയ്തപ്പോഴുള്ള ഇടപാടുകളിലേക്കും അന്വേഷണം; ‘പണം വാങ്ങയാലും സ്വപ്‌ന കാര്യം നടത്തി കൊടുക്കു’മെന്ന് ഏജന്റുമാര്‍

    കൊച്ചി: കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്‌ന (43)യ്‌ക്കെതിരായ നടപടികള്‍ കടുപ്പിച്ച് വിജിലന്‍സ്. സ്വപ്‌ന ജോലി ചെയ്തിരുന്ന എന്‍ജിനീയറിംഗ് ആന്‍ഡ് ടൗണ്‍ പ്ലാനിംഗ് വിഭാഗത്തില്‍ റെയ്ഡ് നടത്തിയ വിജലന്‍സ്, ഭര്‍ത്താവിന്റെ മണ്ണുത്തിയിലെ വീട്ടിലും കൊച്ചി കണിയാംപുഴയിലുള്ള വാടക ഫ്‌ളാറ്റിലും പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ആസ്തി വിവരങ്ങള്‍ ശേഖരിച്ചെന്നും കാറില്‍നിന്ന് 45,000 രൂപ കണ്ടെത്തിയെന്നും വിജിലന്‍സ് പറഞ്ഞു. പ്രതിമാസം കൈക്കൂലിയിലൂടെ മൂന്നുലക്ഷംവരെ ഇവര്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആസ്തി വിവരങ്ങള്‍ പരിശോധിച്ചശേഷം വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നാണ് വിജിലന്‍സ് ഇപ്പോള്‍ പരിശോധിക്കുന്നത്. സ്വപ്‌നയ്‌ക്കെതിരായ നടപടി കടുപ്പിച്ച് ഇവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനായി എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരൂമാനിച്ചെന്നും കൊച്ചി മേയര്‍ അറിയിച്ചു. വിജിലന്‍സ് തയാറാക്കിയ അഴിമതി പട്ടികയിലെ മുന്‍നിരക്കാരിയായിരുന്നു സ്വപ്ന. പട്ടികയില്‍ കോര്‍പറേഷന്റെ വൈറ്റിലയിലുള്ള സോണല്‍ ഓഫിസിലെ മറ്റ് ഉദ്യോഗസ്ഥരുമുണ്ട്. സോണല്‍ ഓഫിസിനെതിരെ മുന്‍പും അഴിമതി ആരോപണമുയര്‍ന്നിരുന്നു. അനധികൃത കെട്ടിടം…

    Read More »
  • ഭാര്യ തന്റെ കൈകൊണ്ട് മരിച്ചെന്നും താനും പോകുകയാണെന്ന് സുഹൃത്തുക്കളെ അറിയിച്ചു; ബിന്‍സിയെ കൊന്ന് സൂരജ് ആത്മഹത്യ ചെയ്തതോ? കുവൈത്തിലെ മലയാളി മരണത്തില്‍ കുടുംബ പ്രശ്നം തന്നെ വില്ലന്‍

    കണ്ണൂര്‍: കുവൈത്തില്‍ കുത്തേറ്റ് മരിച്ച നഴ്‌സുമാരായ മലയാളി ദമ്പതിമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇരുവരും നാട്ടില്‍ വന്ന് പോയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. കുവൈത്തിലെ അബ്ബാസിയയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സൂരജ്, പെരുമ്പാവൂര്‍ സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ഇരുവരും പരസ്പരം കുത്തി മരിക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. എന്നാല്‍, ബിന്‍സിയെ കൊന്ന ശേഷം സൂരജ് ആത്മഹത്യ ചെയ്യാനും സാധ്യതയുണ്ട്. ഭാര്യയുടെ മരണം ചില സുഹൃത്തുക്കളെ സൂരജ് ഫോണില്‍ അറിയിച്ചതായാണ് സൂചനയുണ്ട്. ഇതോടെ കുടുംബ പ്രശ്നം തന്നെയാണ് ദുരന്തത്തിന് കാരണമെന്ന് വ്യക്തമാകുകയാണ്. ‘രാത്രി ഷിഫ്റ്റിന് ശേഷം തര്‍ക്കം ഉണ്ടായതായി സംശയിക്കുന്നു. ദേഷ്യത്തില്‍ അയാള്‍ അവളെ കുത്തിയിരിക്കാം. അപകടമാകാനും സാധ്യതയുണ്ട്. സംഭവത്തിന് ശേഷം സൂരജ് കൂട്ടുകാരെ വിളിച്ചിരുന്നു. സംഭവത്തിന് ശേഷം സൂരജ് തന്റെ സുഹൃത്തുക്കളോട് ഭാര്യ തന്റെ കൈകൊണ്ട് മരിച്ചതായും താനും പോകുന്നതായും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പിന്നീട് സൂരജ് തന്റെ വാട്ട്‌സ്ആപ്പ് പ്രൊഫൈല്‍ ഫോട്ടോ നീക്കം ചെയ്യുകയും ആപ്പില്‍ നിന്ന്…

    Read More »
Back to top button
error: