Crime
-
കാർത്തിക തട്ടിയെടുത്തത് കോടികൾ, പണം തിരികെ ചോദിച്ചാൽ ഭീഷണിപ്പെടുത്താൻ കൂട്ടാളികൾ കാപ്പാക്കേസ് പ്രതികളും ക്വട്ടേഷൻ സംഘങ്ങളും
കൊച്ചി: തൊഴിൽ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി കാർത്തിക പ്രദീപിന് ക്വട്ടേഷൻ- കാപ്പാ കേസ് പ്രതികളുമായി ബന്ധമെന്ന് പോലീസ്. കാപ്പാ കേസിലടക്കം ഉൾപ്പെട്ട പ്രതികളുമായാണ് യുവതി ബിസിനസ് വിപുലപ്പെടുത്തിയിരുന്നത്. കാപ്പാ കേസ് പ്രതികളെ ഉപയോഗിച്ചാണ് കാർത്തിക പല ഇടപാടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നതെന്നും നിശബ്ദമാക്കിയിരുന്നതെന്നുംപോലീസ് പറഞ്ഞു. പണം നൽകിയിട്ടും ജോലി കിട്ടാതായതോടെ പലരും പണം തിരികെ ചോദിച്ചുതുടങ്ങിയതോടെ കാർത്തിക ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനായി ക്വട്ടേഷൻസംഘങ്ങളെയും കാപ്പാ കേസ് പ്രതികളെയും ഉപയോഗിച്ചിരുന്നതായാണ് പോലീസ് നൽകുന്ന വിവരം. അതിനാൽ, കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടേക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം തട്ടിപ്പിനിരയായി പണം നഷ്ടമായവരെ കാർത്തിക ഭീഷണിപ്പെടുത്തുന്നുവെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പുകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം പ്രതി കാർത്തിക പ്രദീപിന് ഇൻസ്റ്റഗ്രാമിൽ 13,000-ഓളം ഫോളോവേഴ്‌സുണ്ട്. മിക്കദിവസവും ഇൻസ്റ്റഗ്രാമിൽ പുതിയ ചിത്രങ്ങളും ഇവർ പോസ്റ്റ് ചെയ്തിരുന്നു. നിലവിൽ കാർത്തികയുടെ എംബിബിഎസ് ബിരുദവും സംശയത്തിന്റെ നിഴലിലാണ്. യുക്രൈനിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കിയെന്നാണ് കാർത്തിക അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇതേക്കുറിച്ച് സംശയമുണ്ട്. അതേസമയം, യുക്രൈനിൽനിന്ന് എംബിബിഎസ്…
Read More » -
44, റൂ സെന്റ് ജോര്‍ജ്: ഡല്‍ഹിയിലെ കെട്ടിടത്തിന്റെ വിലാസത്തിന് മൗറീഷ്യസ് വരെ ബന്ധം: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി കേസില്‍ ഇഡിയും സിബിഐയും കണ്ടെത്തിയത് അദാനി നെറ്റ്‌വര്‍ക്ക് എന്ന് കാരവന്‍ മാസിക
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ അഴിമതിക്കേസ് അന്വേഷിക്കുന്ന ഇഡിയും സിബിഐയും അദാനിയുമായുള്ള ബന്ധം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ‘കാരവന്‍’ മാസിക. ലോകത്തിന്റെ നികുതിസ്വര്‍ഗമെന്ന് അറിയപ്പെടുന്ന മൗറീഷ്യസുമായി ബന്ധപ്പെടുത്തുന്ന തെളിവുകളുണ്ടെന്നു കണ്ടെത്തിയെന്നാണു വെളിപ്പെടുത്തല്‍. ഏതാനും വര്‍ഷങ്ങളായി, ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധയോടെ അരങ്ങേറിയെന്ന് ആരോപിക്കപ്പെടുന്ന അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് പ്രതിരോധ അഴിമതിയുടെ പിന്നാലെയാണു സിബിഐ. ഇറ്റാലിയന്‍, ഇന്ത്യന്‍ അന്വേഷകര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെയും ഫിന്‍മെക്കാനിക്കയുടെയും യൂറോപ്യന്‍ എക്‌സിക്യൂട്ടീവുകള്‍ കരാര്‍ നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാരിലെയും പ്രതിരോധ സേനയിലെയും വമ്പന്‍മാര്‍ക്കു വന്‍തോതില്‍ കൈക്കൂലി നല്‍കിയെന്നും കണ്ടെിയിരുന്നു. ഹെലികോപ്റ്ററിന്റെ ടെക്‌നിക്കല്‍ പരിശോധനയെ മറികടന്ന് 12 ചോപ്പറുകള്‍ വാങ്ങാനുള്ള 3727 കോടിയുടെ കരാര്‍ നടപ്പാക്കുന്നതിനുവേണ്ടിയായിരുന്നു അഴിമതി. പണം വന്ന വഴികള്‍ പരിശോധിച്ചപ്പോള്‍ അതിനു മൗറീഷ്യസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍സ്‌റ്റൈല്ലാര്‍ ടെക്‌നോളജീസു’മായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. മൗറീഷ്യന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസിലെത്തിയ സിബിഐ സംഘം കമ്പനിയുടെയും ഇതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളുടെയും ഡോക്കുമെന്റുകളും ശേഖരിച്ചിരുന്നു. സുപ്രീം കോടതിക്കായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ സ്ഥലത്തുനിന്ന് പത്തു മിനുട്ട്…
Read More » -
കാർത്തിക തട്ടിപ്പ് ആരംഭിച്ചത് യുക്രെയ്‌നിൽ എംബിബിഎസ് പഠിക്കുന്ന കാലം മുതൽ, ജോലി വാഗ്ദാന തട്ടിപ്പിൽ നിന്നു ലഭിച്ച കോടികൾ ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചു, ഭർത്താവിനേയും ചോദ്യം ചെയ്യും
കൊച്ചി: ഡോക്ടർ പ്രതിയായ ജോലി വാഗ്ദാന തട്ടിപ്പ് കേസിൽ നിർണായക കണ്ടെത്തൽ. ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷണൽ കൺസൾട്ടൻസി സിഇഒ കാർത്തിക തട്ടിയെടുത്ത കോടികൾ ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചെന്നാണ് വിവരം. ഇതിൽ വ്യക്തത വരുത്താനായി കാർത്തികയുടെ ലഹരി ബന്ധത്തിൽ അന്വേഷണം നടത്താനാണ് സെൻട്രൽ പോലീസിന്റെ തീരുമാനം. ടേക്ക് ഓഫ് സ്ഥാപനത്തിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 30ലധികം പരാതികളാണ് ഇതുവരെ ലഭിച്ചത്. അതേസമയം യുക്രെയ്‌നിൽ എംബിബിഎസ് പഠിക്കുന്ന കാലം മുതൽ തന്നെ കാർത്തിക തട്ടിപ്പ് ആരംഭിച്ചെന്നാണ് കണ്ടെത്തൽ. തട്ടിപ്പിൽ ഭർത്താവിനും പങ്കുണ്ടെന്നാണ് സംശയം. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് വിദേശത്ത് ജോലി ചെയ്ത് കോടികൾ തട്ടിയ കേസിൽ കാർത്തിക പിടിയിലാകുന്നത്. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് കൊച്ചി സെൻട്രൽ പോലീസ് കോഴിക്കോട് നിന്ന് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. നൂറിലേറെ പേരാണ് കാർത്തികയുടെ തട്ടിപ്പിനിരയായത്. ജോലി അന്വേഷിച്ചെത്തിയവരിൽനിന്ന് മൂന്ന് മുതൽ എട്ട് ലക്ഷം രൂപ വരെയാണ് പ്രതി തട്ടിയെടുത്തത്. ജർമനി, യുകെ തുടങ്ങി…
Read More » -
ചിത്രയെ തിരികെ വിളിക്കാന്‍ എത്തി; ഒപ്പം വരില്ലെന്ന് പറഞ്ഞതോടെ വഴക്ക്, വക്കാണം, കൊലപാതകം; നഴ്സിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍
ചെന്നൈ: തിരുപ്പൂരില്‍ നഴ്‌സായ ചിത്രയെ ക്രൂരമായി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷ് ഖന്നയെ പൊലീസ് പിടികൂടി. മധുരൈയില്‍ ഒളിച്ചിരുന്ന പ്രതിയെ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. കുടുംബതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ചിത്രയുടെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ കളക്ട്രേറ്റിനു സമീപമുള്ള തകര്‍ന്ന കെട്ടിടത്തിലാണ് കണ്ടെത്തിയത്. കല്ലുകൊണ്ട് തല തകര്‍ത്ത് കൈകളടക്കം ഗുരുതരമായി പരിക്കേല്‍പ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യത്തിന്റെ ക്രൂരത കണ്ട് പ്രദേശവാസികള്‍തന്നെ ഞെട്ടിയ നിലയിലായിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ പ്രതിയും വധിക്കപ്പെട്ട ചിത്രയും തമ്മില്‍ വഴിയിലൂടെ നടക്കുന്നതായും പിന്നീട് ഒരാളില്ലാതാകുന്നതായും കണ്ടെത്തിയതോടെയാണ് അന്വേഷണം നിര്‍ണായക വഴിക്ക് നീങ്ങിയത്. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ ഉപയോഗിച്ചാണ് മധുരൈയിലെ താവളത്തില്‍ രാജേഷിനെ പൊലീസ് പിടികൂടിയത്. താന്‍ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നുപോയ ഭാര്യയെ തിരികെ വിളിക്കാനാണ് തിരുപ്പൂരിലെത്തിയതെന്ന് രാജേഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു. പക്ഷേ ചിത്ര സഹകരിക്കാത്തതോടെ റോഡില്‍ വച്ചുണ്ടായ തര്‍ക്കത്തിനിടെ തന്നെ നിയന്ത്രണം വിട്ടെന്നും കൊലപാതകത്തിലേക്ക്…
Read More » -
കല്ല്യാണ വീട്ടില്‍ മദ്യത്തെച്ചൊല്ലി തര്‍ക്കം; കത്തിക്കൊണ്ടുള്ള ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്; മുങ്ങിയ പ്രതിയെ തേടി പോലീസ്
കോഴിക്കോട്: കല്യാണവീട്ടില്‍ മദ്യത്തെച്ചൊല്ലിയ തര്‍ക്കം രൂക്ഷമായി മാറി കത്തിയാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കോഴിക്കോട്ടെ പന്നിയങ്കരയിലാണ് സംഭവം. ഇന്‍സാഫ് എന്നയാള്‍ക്കാണ് മുഖത്ത് കത്തിക്കൊണ്ട് കുത്തേറ്റത്. ഇയാളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചക്കംകടവ് സ്വദേശിയായ മുബീന്‍ എന്ന യുവാവാണ് ഇന്‍സാഫിനെ കത്തിയ്ക്ക് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കല്യാണവീട്ടില്‍ മദ്യവിതരണം സംബന്ധിച്ചുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് ലഭ്യമായ വിവരങ്ങള്‍. മദ്യം ആവശ്യപ്പെട്ട ഇന്‍സാഫുമായി വാക്കേറ്റത്തിനിടെ മുബീന്‍ ബാര്‍ബര്‍ ഷോപ്പില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും മുബീന്‍ രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രതിയെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തുകയാണ്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് ഉറപ്പു നല്‍കുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Read More » -
കാര്‍ത്തിക റീല്‍സ് താരം, സിനിമാ താരങ്ങളടക്കം ആരാധകര്‍; തട്ടിയ പണം ലഹരി ഇടപാടിന് ഉപയോഗിച്ചു? ഭര്‍ത്താവിനെയും പൊക്കും
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ കണ്‍സള്‍ട്ടന്‍സി കമ്പനി മേധാവി കാര്‍ത്തിക പ്രദീപ് ഇന്‍സ്റ്റഗ്രാം താരം. ഇന്‍സ്റ്റഗ്രാമില്‍ പതിമൂവായിരത്തിലേറെ ഫോളോവേഴ്സ് ഉളള താരമാണ് കാര്‍ത്തിക പ്രദീപ്. കാര്‍ത്തികയുടെ റീല്‍സിനും വീഡിയോകള്‍ക്കുമെല്ലാം സിനിമാ താരങ്ങള്‍ അടക്കമുളള ആരാധകരുണ്ട്. യുക്രൈനില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ കാര്‍ത്തിക യൂറോപ്പില്‍ ജോലിയെന്ന ഓഫര്‍ മുന്നോട്ടുവച്ച് നൂറോളം പേരില്‍ നിന്ന് വാങ്ങിയത് 3 മുതല്‍ 8 ലക്ഷം രൂപ വീതമാണ്. ഡോക്ടര്‍ എന്ന ലേബലിന്റെ മറവിലായിരുന്നു കാര്‍ത്തികയുടെ തട്ടിപ്പെന്ന് പൊലീസ് പറയുന്നു. താന്‍ യുക്രൈനില്‍ ഡോക്ടറാണെന്നാണ് കാര്‍ത്തിക അവകാശപ്പെടുന്നത്. യുകെ, ഓസ്ട്രേലിയ, ജര്‍മനി ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കാര്‍ത്തികയുടെ ഒരു ശബ്ദരേഖയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പൈസ തിരിച്ച് ചോദിച്ച് വിളിച്ച ആളോട് കാര്‍ത്തിക പറയുന്നതാണ് ശബ്ദരേഖയില്‍ ഉള്ളത്. ‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്’,-…
Read More » -
ഈരാറ്റുപേട്ടയില്‍ യുവതിയെയും മകളെയും അയല്‍വാസികള്‍ വീടുകയറി വെട്ടി; വീട്ടമ്മയുടെ മുറിഞ്ഞ ചെവി തുന്നിച്ചേര്‍ത്തു
കോട്ടയം: മുന്‍വൈരത്തെ തുടര്‍ന്ന് അമ്മയെയും മകളെയും അയല്‍വാസിയായ അച്ഛനും മകനും ചേര്‍ന്ന് വീട്ടില്‍ക്കയറി വടിവാളിന് വെട്ടി. ഈരാറ്റുപേട്ട നടക്കല്‍ വഞ്ചാംഗല്‍ യൂസഫിന്റെ ഭാര്യ ലിമിന (43), മകള്‍ അഹ്‌സാന (13) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ലിമിനയുടെ ചെവിക്കും തലയ്ക്കും പരിക്കുണ്ട്. തടയാന്‍ ശ്രമിച്ച അഹ്‌സാനയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. വെട്ടേറ്റ് മുറിഞ്ഞ ലിമിനയുടെ ചെവി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേര്‍ത്തു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം. അമ്മയും മകളുംമാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് അയല്‍വാസികളായ നിയാസ്, സെബിന്‍ എന്നിവര്‍ ചേര്‍ന്ന് വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നുവെന്നും, മുന്‍വൈരമാണ് ആക്രമണത്തിന് കാരണമെന്നും വെട്ടേറ്റവര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ! അത് എന്റെ മിടുക്ക്! യുവാക്കളില്‍നിന്ന് കോടികള്‍ തട്ടിയ കാര്‍ത്തികയുടെ ശബ്ദരേഖ പുറത്ത്
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി’ സിഇഒ കാര്‍ത്തിക പ്രദീപ് പിടിയിലായിരുന്നു. ഇപ്പോഴിതാ കാര്‍ത്തികയുടേതെന്ന പേരിലുള്ള ശബ്ദരേഖയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൈസ തിരിച്ച് ചോദിച്ച് വിളിച്ച ആളോട് കാര്‍ത്തിക പറയുന്നതാണ് ശബ്ദരേഖയില്‍ ഉള്ളത്. ‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്’,- എന്നാണ് കാര്‍ത്തികയുടെ പുറത്തുവന്ന ശബ്ദരേഖയില്‍ ഉള്ളത്. തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കാര്‍ത്തികയെ കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും ജോലി നല്‍കിയില്ലെന്നുമാണ് പരാതി. അന്വേഷണത്തിനൊടുവില്‍ കോഴിക്കോട്ട് നിന്നാണ് കാര്‍ത്തികയെ കസ്റ്റഡിയിലെടുത്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 2024 ഓഗസ്റ്റ് 26 മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും…
Read More » -
വടകരയില്‍ അയല്‍വാസിയുടെ കുത്തേറ്റ് മൂന്നുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം, പ്രതി കസ്റ്റഡിയില്‍
കോഴിക്കോട്: വടകര കുട്ടോത്ത് മൂന്നുപേര്‍ക്ക് അയല്‍വാസിയുടെ കുത്തേറ്റു. മലച്ചാല്‍ പറമ്പത്ത് ശശി, സഹോദരന്‍ രമേശന്‍, അയല്‍വാസി ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയല്‍വാസി മലച്ചാല്‍ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. പരിക്കേറ്റ മൂന്നുപേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ശശിയുടെ പരിക്ക് ഗുരുതരമാണ്. പ്രതി ഷനോജിനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സംഭവം. സംഭവത്തെ കുറിച്ച് വടകര പൊലീസ് അന്വേഷണം തുടങ്ങി
Read More » -
ഹൈബ്രിഡ് കഞ്ചാവുമായി ആഡംബര കാറില്‍ യാത്ര, വയനാട്ടില്‍ യുവതിയും യുവാവും പിടിയില്‍
കല്‍പ്പറ്റ: ആഡംബരക്കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് കെ ഫസല്‍ (24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതത്തില്‍ കെ ഷിന്‍സിത (23) എന്നിവരെയാണ് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. മൊതക്കര ചെമ്പ്രത്താംപൊയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരെയും വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 96,290 രൂപയും കണ്ടെത്തി. വാഹനവും മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡിക്കിയില്‍ രണ്ട് കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നല്‍കിയ മൊഴി.വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.
Read More »