Crime

  • എപ്‌സ്റ്റീന്‍ ഫയല്‍സ്: യൂറോപ്പിന്റെ അധികാര ഇടനാഴികളില്‍ രാജികള്‍ കുമിയുന്നു; ബ്രിട്ടീഷ് പ്രധാനമന്ത്രി മുതല്‍ രാജകുടുംബം വരെ മാപ്പിരന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍; കുലുങ്ങാതെ അമേരിക്ക; വീണവരും വീണുടയാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നവരും ഇവര്‍

    ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മുപ്പത് ലക്ഷത്തിലധികം പേജുകളുള്ള രേഖകളും ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ യൂറോപ്പിലുടനീളം വിവിധ അധികാര കേന്ദ്രങ്ങളില്‍ രാജിക്കത്തുകള്‍ കുമിഞ്ഞുകൂടുന്നെന്നു റിപ്പോര്‍ട്ട്. രാഷ്ട്രീയത്തിലും വമ്പന്‍ സ്ഥാപനങ്ങളിലുമടക്കം വന്‍ ചലനങ്ങളാണ് ഈ രേഖകളുണ്ടാക്കിയത്. അംബാസഡര്‍മാര്‍, മുതിര്‍ന്ന സഹായികള്‍, ഉപദേഷ്ടാക്കള്‍ എന്നിവരുടെ വീഴ്ചയ്ക്കും രാജകുടുംബാംഗങ്ങളുടെ ക്ഷമാപണങ്ങള്‍വരെയെത്തിനില്‍ക്കുന്നു. ഈ രേഖകളില്‍ പേരുള്ള പലര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിക്കുന്നില്ലെങ്കിലും, 2008-ലെ ശിക്ഷാവിധിക്ക് ശേഷവും അവര്‍ എപ്സ്‌റ്റൈനുമായി പുലര്‍ത്തിയ ദീര്‍ഘകാല സാമൂഹിക-തൊഴില്‍ ബന്ധങ്ങളെക്കുറിച്ചാണു ഫയലുകളില്‍ പ്രതിപാദിക്കുന്നത്. ധാര്‍മികമായ വീഴ്ചകളോട് അമേരിക്കയേക്കാള്‍ കൂടുതല്‍ രൂക്ഷമായാണു യൂറോപ്പ് പ്രതികരിക്കുന്നത്. ബ്രിട്ടന്റെ അധികാര കേന്ദ്രങ്ങള്‍ ഇളകുന്നു ഏറ്റവും നാടകീയമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായത് യുകെയിലാണ്. ലേബര്‍ പാര്‍ട്ടി വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ കീര്‍ സ്റ്റാര്‍മറുടെ ഗവണ്‍മെന്റിനെ വിവാദം വിഴുങ്ങി. എപ്സ്‌റ്റൈനുമായുള്ള ബന്ധം അറിഞ്ഞുകൊണ്ട് തന്നെ മുതിര്‍ന്ന ലേബര്‍ നേതാവ് പീറ്റര്‍ മാന്‍ഡല്‍സണെ അമേരിക്കയിലെ ബ്രിട്ടീഷ്…

    Read More »
  • വിനീഷയെ അടിച്ച് വീഴ്ത്തി, പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തി, ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചു വീഴ്ത്തി…. ചേന്ദമംഗലം കൂട്ടക്കൊല കേസ് പ്രതി ഋതു ജയന് ജാമ്യം, സ്ഥലത്തെ സ്ഥിരം പ്രശ്നക്കാരൻ, രാത്രികാലങ്ങളിൽ സ്ത്രീകളെ ജനലിൽ കൂടി വിളിച്ചു ശല്യം ചെയ്യുമെന്ന് നാട്ടുകാർ

    കൊച്ചി: നാടിനെയൊട്ടാകെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി ഋതു ജയന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. 2025 ജനുവരി 16നായിരുന്നു ചേന്ദമംഗലം കൂട്ടക്കൊല അരങ്ങേറിയത്. മുൻവൈരാ​ഗ്യത്തിന്റെ പേരിൽ പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെപ്പറ്റി വിനീഷയുടെ ഭർത്താവ് ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു പോലീസിനോട് പറഞ്ഞത്. ജിതിനെ ഋതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറ‍ത്തിറങ്ങിവന്നത്. ഇതോടെ വിനീഷയെ അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. ഇയാളുടെ ആക്രമണത്തിൽ ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജിതിന് അധുപത്രി വിടാനായത്. കൊലപാതകത്തിന് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ ജോലി…

    Read More »
  • ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’… ന്യൂനപക്ഷ സമുദായക്കാരുടെ ചിത്രത്തിനു നേരെ തോക്കുചൂണ്ടി അസം മുഖ്യമന്ത്രി!! വംശീയ ഉന്മൂലനം നടത്താനുള്ള ആഹ്വാനം, കോടതി ഇടപെടണം- കെ സി വേണു​ഗോപാൽ, ബിജെപി പുറത്തുവിട്ടത് വിഷം തുപ്പുന്ന ചിത്രം-ശിവസേന

    ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ന്യൂനപക്ഷ സമുദായക്കാരുടെ ചിത്രത്തിനു നേരെ തോക്കുചൂണ്ടി നിൽക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ വിവാദം കത്തുന്നു. വീഡിയോ ബിജെപിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പുറത്തുവന്നതിനു പിന്നാലെ വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണെന്ന ആരോപണവുമായി കോൺഗ്രസ് രം​ഗത്തെത്തിയിരുന്നു. പിന്നാലെ വീഡിയോ നീക്കം ചെയ്തെങ്കിലും വിവാദം തുടരുന്നു. ‘പോയിന്റ് ബ്ലാങ്ക് ഷോട്ട്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമായത്. ബിജെപിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണു ഈ വീഡിയോ പുറത്തുവന്നതെന്നും വംശീയ ഉന്മൂലനം നടത്താനുള്ള ആഹ്വാനമാണ് ഇതെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ അപലപിക്കുമെന്ന് കരുതുന്നില്ല. എന്നാൽ കോടതി ഇടപെടണമെന്നും വേണുഗോപാൽ പറഞ്ഞു. അതേസമയം വിഷം തുപ്പുന്ന ചിത്രമാണ് ബിജെപി പുറത്തുവിട്ടതെന്ന് ശിവസേന (ഉദ്ധവ്) വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. ചിത്രം നീക്കം ചെയ്തെങ്കിലും അതിനു മുൻപ് ഡൗൺലോഡ് ചെയ്യാൻ ധാരാളം സമയം നൽകിയിരുന്നുവെന്നും അവർ ആരോപിച്ചു.…

    Read More »
  • സമ്മതമില്ലാതെ ചേർത്തു പിടിച്ചു, എതിർപ്പറിയിച്ചിട്ടും ശരീരത്തിൽ സ്പർശിച്ചു, ഓട്ടോയിൽ വച്ച് ബലമായി ചുംബിക്കാൻ ശ്രമം!! മുസിരിസ് ബിനാലെയ്ക്കെത്തിയ വിദേശ വനിതയ്ക്കു നേരെ ലൈംഗികാതിക്രമം, മുംബൈ സ്വദേശിക്കെതിരെ ഇമെയിൽ വഴി പരാതി

    കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയിൽ പരിപാടി അവതരിപ്പിക്കാനെത്തിയ വിദേശ കലാകാരിക്കു നേരെ ലൈംഗികാതിക്രമമെന്ന് പരാതി. തയ്‌വാൻ സ്വദേശിയായ ആർട്ടിസ്റ്റാണ് മുംബൈ സ്വദേശി സുമിത് കടാരെയ്ക്കെതിരെ ഇമെയിൽ വഴി പരാതി നൽകിയിരിക്കുന്നത്. ഇയാൾക്കെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. ഉടൻ തന്നെ ഇയാളെ നോട്ടിസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. ഈ മാസം രണ്ടിനാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് ഇമെയിൽ വഴി വിദേശ കലാകാരി പരാതി നൽകിയത്. എന്നാൽ അതിൽ ഒപ്പ് ഇല്ലാത്തതിനാൽ അതുകൂടി ഉൾപ്പെടുത്തി പരാതി നൽകാൻ നിർദേശിച്ചതനുസരിച്ച് ഈ മാസം ഏഴിന് വീണ്ടും പരാതി നൽകുകയായിരുന്നു. അതേസമയെ സുമിത് കടാരെ ബിനാലെയുടെ ഭാഗമായ വ്യക്തിയാണോ അതോ കാഴ്ചക്കാരനായി എത്തിയതാണോ എന്നത് വ്യക്തമായിട്ടില്ല. ഇക്കാര്യം പരിശോധിച്ചശേഷം വ്യക്തമാക്കാമെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വിദേശവനിതയുടെ പരാതി ഇങ്ങനെ: ബിനാലെയിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയ യുവതിയെ ജനുവരി രണ്ടിനാണ് പ്രതി ആദ്യം സമീപിക്കുന്നത്. ബിനാലെയുടെ വേദികളിലൊന്നായ പെപ്പർ ഹൗസിനു പുറത്തു വച്ച്…

    Read More »
  • ബന്ധങ്ങളില്ലാത്ത സ്ത്രീകളെ വശീകരിച്ച് ആഭരണങ്ങളും പണവും കൈക്കലാക്കി കൊല്ലുന്ന മനോവൈകൃതമുള്ള കുറ്റവാളിയാണ് സെബാസ്റ്റ്യൻ…കുറ്റപത്രം!! മൂവരേയും കൊന്നത് സെബാസ്റ്റ്യൻ തന്നെ, പക്ഷെ മൃതദേഹാവശിഷ്ടങ്ങൾ എവിടെ? ബിന്ദു കൊലക്കേസിനു പിന്നാലെ ഐഷ കൊലക്കേസും ക്രൈംബ്രാഞ്ചിന്…ജെയ്‌നമ്മ കേസിൽ സെബാസ്റ്റ്യനെ പിടിച്ചുകെട്ടാൻ നീക്കം, കുരുക്കായി ഡിഎൻഎ ഫലം

    ചേർത്തല: മൂന്നു സ്ത്രീകൾ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപദ്മനാഭൻ കൊലക്കേസിനു പിന്നാലെ ചേർത്തല സ്വദേശിനി ഐഷ (ഹയറുമ്മ) കൊലക്കേസും സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുന്നു. നിലവിൽ ചേർത്തല പോലീസ് അന്വേഷിക്കുന്ന കേസിൽ മൃതദേഹമടക്കമുള്ള തെളിവ്‌ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ് കൈമാറുന്നത്. അതേസമയം ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറയിലെ ഡിഎൻഎ പരിശോധനാഫലത്തിനു പിന്നാലെ എല്ലിന്റെ അവശിഷ്ടങ്ങളും കാണാതായ ജെയ്നമ്മയുടേതാണെന്നുറപ്പിക്കുന്ന ഡിഎൻഎ ഫലവും എത്തി. 2012-ൽ ഐഷയെ കാണാതായതായികാട്ടി ബന്ധുക്കൾ നൽകിയ പരാതിയിലാണ് ആദ്യം അന്വേഷണം തുടങ്ങിയത്. ഐഷ തന്റെ വീട്ടിൽവെച്ചാണു കൊല്ലപ്പെട്ടതെന്ന സെബാസ്റ്റ്യന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടുമാസം മുൻപ് പോലീസ് കേസെടുത്തിരുന്നു. എന്നാൽ, മൃതദേഹമോ അവശിഷ്ടമോ കണ്ടെത്താനായില്ല. ഇതിനിടെ ബിന്ദു പദ്മനാഭനെ കൊലപ്പെടുത്തിയതും സെബാസ്റ്റ്യനാണെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുമ്പോഴും ശാസ്ത്രീയ തെളിവൊന്നും കണ്ടെത്തിയിട്ടില്ല. കേസിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷിച്ച ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മ കൊലക്കേസിൽ മുഖ്യപ്രതി സെബാസ്റ്റ്യനു നേരെയുള്ള കുരുക്കുമുറുകി.…

    Read More »
  • ബാധയൊഴിപ്പിക്കാനെത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി, മുങ്ങിയ പ്രതിക്കായി തെരച്ചിൽ വ്യാപകം, മുങ്ങിയത് റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമായ മുരാരി തന്ത്രി, പ്രതിക്കെതിരെ പോക്സോ കേസ്

    കൊല്ലം: ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബു ഒളിവിലെന്ന് സൂചന. മുങ്ങിയ ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൊല്ലം പുത്തൂരിൽ കഴിഞ്ഞ ദിവസമാണ് ബാധ ഒഴിപ്പിക്കാൻ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിക്കു നേരെ പ്രതി ലെെംഗികാതിക്രമം നടത്തിയത്. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജോത്സ്യൻ കടന്നുകളഞ്ഞു. റീൽ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമായ മുരാരി തന്ത്രിയാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

    Read More »
  • ഇസ്ലാമാബാദ് ചാവേർ ആക്രമണം: സൂത്രധാരനും നാല് സഹായികളും പിടിയിലായെന്ന് പാക് മന്ത്രി മുഹ്‌സിൻ നഖ്‌വി ; പ്രതികൾക്ക് ‘ദായിശു’മായി ബന്ധമെന്നും മന്ത്രി

    ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ പള്ളിയിൽ വെള്ളിയാഴ്ച 31 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരനും നാല് സഹായികളും പാക് സൈന്യത്തിന്റെ പിടിയിലായെന്ന് പാക് മന്ത്രി മുഹ്‌സിൻ നഖ്‌വി . ‘സ്ഫോടനത്തിൻ്റെ സൂത്രധാരൻ അടക്കം, ആക്രമണവുമായി ബന്ധപ്പെട്ട എല്ലാവരെയും ശനിയാഴ്ച പുലർച്ചെ ഏകദേശം മൂന്നുമണിയോടെ പിടികൂടി.’ നഖ്വി പറഞ്ഞു. ഖൈബർ പഖ്‌തുൻഖ്വയിൽ സൈന്യം നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായതെന്നും ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തുന്നതിനുള്ള അനവേഷണം തുടരുന്നുവെന്നും പാക് മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. ‘സ്ഫോടനത്തിന് ശേഷം, നോഷെറയിലും പെഷവാറിലും റെയ്ഡുകൾ നടത്തി, അതിൽ നാല് സഹായികളെ പിടികൂടി. കൂടാതെ, സൂത്രധാരനായ അഫ്ഗാൻ സ്വദേശിയേയും പിടികൂടി.’ അദ്ദേഹം പറഞ്ഞു. റെയ്ഡുകളിൽ ഒരു അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ കൊല്ലപ്പെടുകയും മറ്റ് ചിലർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും മന്ത്രി വെളിപ്പെടുത്തി. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തിരുന്നു. കൌണ്ടർ ടെററിസം ഡിപ്പാർട്ട്മെൻ്റും (CTD) പോലീസും സംയുക്തമായാണ് അന്വേഷണത്തിൽ ഏർപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിൻ്റെ പ്രധാന സൂത്രധാരൻ ദായിശുമായി…

    Read More »
  • പണം കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ആന്റോ ആന്റണിക്കു കുരുക്കാകും; തിരിച്ചു നല്‍കിയതിന്റെ വരുമാന സ്രോതസും വെളിപ്പെടുത്തേണ്ടിവരും; ഇന്‍കം ടാക്‌സ് നിയമം പറയുന്നത് ഇങ്ങനെ; രഹസ്യ ഇടപാടുകളിലൂടെ ബാങ്ക് പൊട്ടിയപ്പോള്‍ ജനത്തിന് നഷ്ടമായത് ലക്ഷങ്ങള്‍

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി നിക്ഷേപം നടത്തിയെന്നു പറയുന്ന ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം കൈപ്പറ്റിയെന്നു സമ്മതിച്ചത് ആന്റോ ആന്റണിക്കു തിരിച്ചടിയാകും. സാധാരണക്കാരുടെ പക്കല്‍നിന്നു നിക്ഷേപം സ്വീകരിച്ചശേഷം തിരിച്ചു നല്‍കാതെ വഞ്ചിച്ച അതേ സ്ഥാപനത്തില്‍നിന്ന് ആന്റോ ആന്റണി അടക്കമുള്ള രാഷ്ട്രീയക്കാര്‍ പണം കൈപ്പറ്റി മടക്കി നല്‍കാതിരുന്നിട്ടുണ്ടോ എന്നതടക്കം എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണ പരിധിയില്‍ വരുമെന്നാണു വിവരം. ജനങ്ങളുടെ നിക്ഷേപമായി കോടികള്‍ സ്വീകരിച്ചശേഷം തിരിച്ചു നല്‍കാതെ വഞ്ചിക്കുകയാണു നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനം ചെയ്തത്. കേരളത്തിലും പുറത്തും നിരവധി ശാഖകളുണ്ടായിരുന്നെങ്കിലും അവയെല്ലാം പൂട്ടി ഉടമകള്‍ ആദ്യം ഒളിവിലും പിന്നീടു ജയിലിലുമായി. ആ സ്ഥാപനത്തിന്റെ തട്ടിപ്പ് മൂലം നിരവധി ആളുകളാണ് ആത്മഹത്യ ചെയ്തത്. മക്കളുടെ കല്യാണം മുടങ്ങിയവരും വീട് ജപതി ചെയ്യപ്പെട്ടവരുമായി നിരവധിപ്പേരുണ്ട്. ഇതേ സ്ഥഭാപനത്തില്‍നിന്നാണ് രണ്ടുകോടി രൂപ കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി കൈപ്പറ്റിയെന്ന് ഉടമ പറഞ്ഞത്. കൈപ്പറ്റിയെന്ന് ആന്റോ ആന്റണിയും സമ്മതിച്ചിട്ടുണ്ട്. അതായത് ഈ സംസ്ഥാനത്തെയും പുറത്തെയും ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ വിയര്‍പ്പിന്റെ…

    Read More »
  • ‘മണിയന്‍ പിള്ള രാജു പോലീസിനെ വിളിച്ചെന്ന വാദം തെറ്റ്, രാത്രി വീട്ടിലെത്തിയപ്പോള്‍ കാറും ആളും ഉണ്ടായിരുന്നില്ല, ബൈക്ക് എത്തിയത് അമിത വേഗത്തില്‍’; പോലീസ് റിപ്പോര്‍ട്ട് പുറത്ത്

    തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിനെതിരായ വാഹനാപകടക്കേസില്‍ പൊലീസിന്റെ വീഴ്ച തള്ളി ഡിസിപിയുടെ റിപ്പോര്‍ട്ട്. പോലീസ് രാത്രി രാജുവിന്റെ വീട്ടിലെത്തിയിരുന്നെന്നും ആ സമയത്ത് അദ്ദേഹവും കാറും വീട്ടിലുണ്ടായിരുന്നില്ല എന്നും റിപ്പോട്ടില്‍ പറയുന്നു. പോലീസിനെ വിളിച്ചെന്ന രാജുവിന്റെ വാദം തെറ്റെന്നും രാവിലെ വന്നാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ ട്രിവാന്‍ഡ്രം ക്ലബ്ബിനു മുന്നിലായിരുന്നു അപകടം. രണ്ടു യുവാക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന മണിയന്‍പിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. വ്യാഴാഴ്ച രാത്രി 11.30ന് ട്രിവാന്‍ഡ്രം ക്ലബിന്റെ ഗേറ്റിനു പുറത്തിറങ്ങി മീഡിയന് അപ്പുറം എതിര്‍ദിശയിലേക്കുള്ള പാതയിലേക്കു കടക്കുന്നതിനിടെയായിരുന്നു അപകടം. അപകടമുണ്ടായെന്ന് അറിഞ്ഞിട്ടും വാഹനം നിര്‍ത്താതെ പോയ നടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലുണ്ടായിരുന്ന ശ്രീവരാഹം സ്വദേശി നിദേവ് (20), ശ്രീകണ്‌ഠേശ്വരം സ്വദേശി സൂരജ് (20) എന്നിവര്‍ പരുക്കുകളോടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. എല്‍എല്‍ബി വിദ്യാര്‍ഥിയായ നിദേവിന് ഇടതുകാലിനും ഐടിഐ പ്രവേശനം കാത്തിരിക്കുന്ന സൂരജിന്റെ തുടയെല്ലിനും പൊട്ടലുണ്ട്. ഇരുവരെയും ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. ട്രിവാന്‍ഡ്രം ക്ലബില്‍നിന്ന്…

    Read More »
  • പെണ്‍കുട്ടിയുടെ ഫോണ്‍ തുറന്നു പരിശോധിച്ചു; കൊറിയന്‍ സുഹൃത്തിനെ കുറിച്ചു തെളിവില്ല, ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍; അടിമുടി ദുരൂഹത

    കൊച്ചി: ഫോണ്‍ കണ്ടുകെട്ടിയിട്ടും ചോറ്റാനിക്കരയില്‍ ആത്മഹത്യ ചെയ്ത 16 കാരിയുടെ ആത്മഹത്യാ കാരണം കണ്ടെത്താന്‍ കഴിയാതെ പോലീസ്. നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കുട്ടിയുടെ ഫോണ്‍ കഴിഞ്ഞദിവസം തുറന്നു പരിശോധിച്ചു. എന്നാല്‍ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച കൊറിയന്‍ സുഹൃത്തിനെ പറ്റി ഒരു തെളിവും ഫോണിലില്ല. ഫോണിലെ ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. കഴിഞ്ഞ 27നാണ് തിരുവാങ്കുളം ശാസ്താമുഗളിലെ പാറമടയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. സ്‌കൂളിലേക്കു പോയ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ വീടിനടുത്തുള്ള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കൊറിയക്കാരനായ ആണ്‍ സുഹൃത്ത് മരിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന കുറിപ്പ് കണ്ടെടുത്തിയിരുന്നു. ശാസ്താംമുകളിനു സമീപം കക്കാട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 7.45നു ചോറ്റാനിക്കരയിലെ സ്‌കൂളിലേക്കു പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. പാറമടയുടെ കരയില്‍ സ്‌കൂള്‍ ബാഗ് കണ്ടു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണു വെള്ളത്തില്‍ മൃതദേഹം കണ്ടത്. ബുക്കില്‍ നിന്നാണ് രണ്ടുപേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസിനു…

    Read More »
Back to top button
error: