LIFE
-
എന്റെ ആദ്യ സിനിമ സംഭവിക്കാന്‍ കാരണം മാധവനാണ്, അദ്ദേഹമാണ് ഒരു പ്രൊഡ്യൂസറിന്റെ അടുത്ത് എന്നെ എത്തിച്ചത്: ഗൗതം വാസുദേവ് മേനോൻ
ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ചലച്ചിത്ര സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. 20 വർഷമായി അദ്ദേഹം തമിഴ് സിനിമ ഇൻഡസ്ട്രിയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്. വലിയ സൂപ്പര്‍ താരങ്ങളെ നായകനാക്കി സിനിമ എടുക്കുകയും അവയൊക്കെ ലോകവ്യാപകമായി വലിയ വിജയം നേടുകയും ചെയ്ത ചരിത്രമാണ് ഗൗതം വാസുദേവ് മേനോന്റെ ഫിലിമോഗ്രാഫിയിലുള്ളത്. സിനിമയിൽ 20 വർഷം പൂർത്തിയാക്കിയ ഗൗതം മേനോനുമായി ഒരു സ്വകാര്യ ചാനൽ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമ ജീവിതത്തിലെ രഹസ്യങ്ങളും സംഭവങ്ങളും തുറന്നുപറഞ്ഞത്. ഗൗതം മേനോന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് മാധവനെ നായകനാക്കി സംവിധാനം ചെയ്ത മിന്നലെ എന്ന ചിത്രത്തിലൂടെയാണ്. സൂര്യയെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത കാക്ക കാക്ക എന്ന ചിത്രത്തിന്റെ കഥയായിരുന്നു ആദ്യം മനസ്സിൽ ഉണ്ടായിരുന്നത്. ആ തിരക്കഥ സിനിമയാക്കാനാണ് അദ്ദേഹം ശ്രമിച്ചതും. പിന്നീട് നടന്‍ മാധവനെ പരിചയപ്പെട്ട ശേഷമാണ് മിന്നലെ സംഭവിക്കുന്നത്. മാധവനാണ് ഗൗതം മേനോനെ പ്രൊഡ്യൂസറിന് പരിചയപ്പെടുത്തി കൊടുത്തത്. പിന്നീട് ഗൗതം മേനോൻ ചെയ്ത…
Read More » -
ഓപ്പറേഷൻ ജാവ സിംപിളാണ്, പവര്‍ ഫുള്ളും
നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിർവഹിച്ച ഓപ്പറേഷൻ ജാവ കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി. പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച അഭിപ്രായം നേടിയാണ് ജാവയുടെ ഒന്നാം ദിവസം കടന്നുപോകുന്നത്. കേരള പോലീസിലെ സൈബർ സെൽ വിഭാഗത്തെ കേന്ദ്ര പശ്ചാത്തലമാക്കിയാണ് തരുണ്‍ മൂര്‍ത്തി ഓപ്പറേഷൻ ജാവയുടെ കഥയൊരുക്കിയിരിക്കുന്നത്. കേരളത്തല്‍ നടന്നിട്ടുള്ള സൈബർ ക്രൈമുകളെ കേന്ദ്രീകരിച്ച് തന്നെയാണ് ജാവയുടെ സഞ്ചാരം. കാണുന്ന എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന, എല്ലാവര്‍ക്കും ഒരു പോലെ മനസിലാവുന്ന തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കഥാപാത്രങ്ങളായെത്തിയ അഭിനേതാക്കളെല്ലാം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. ആന്റണി, വിനയ് എന്നീ രണ്ടു കഥാപാത്രങ്ങൾ കേരള പോലീസിലെ സൈബർ സെൽ വിഭാഗവുമായി ചേർന്ന് നടത്തുന്ന കുറ്റാന്വേഷണങ്ങളുടെ കഥയാണ് ഓപ്പറേഷന്‍ ജാവ. സ്ഥിരം കുറ്റാന്വേഷണ സിനിമകളിൽ കണ്ടുവരുന്ന പാറ്റേണ്‍ മാറ്റിനിർത്തിക്കൊണ്ട് ആക്ഷൻ ഹീറോ ബിജു പോലെയുള്ള സിനിമകളുടെ ചുവടുപിടിച്ചാണ് ഓപ്പറേഷൻ ജാഥയുടെ മേക്കിംഗ് നടത്തിയിട്ടുള്ളത്. ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ചിത്രം എന്ന രീതിയിൽ ഓപ്പറേഷൻ ജാവയെ…
Read More » -
ശിവകാർത്തികേയന്റെ ”ഡോൺ” ആരംഭിച്ചു
ശിവകാർത്തികേയനെ നായകനാക്കി സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ഡോൺ എന്ന സിനിമയുടെ ചിത്രീകരണം കോയമ്പത്തൂരിൽ ആരംഭിച്ചു. ലൈക്ക് പ്രൊഡക്ഷൻസിനുവേണ്ടി സുബാഷ്കരണും ശിവകാർത്തികേയനും ചേർന്നാണ് ഡോൺ എന്ന ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ പ്രിയങ്ക മോഹനാണ് ശിവകാർത്തികേയന്റെ നായികയായെത്തുന്നത്. ഒരു കോളേജ് പശ്ചാത്തലത്തിലുള്ള റൊമാൻസ് കോമഡി ചിത്രമാണ് ഡോൺ. പ്രശസ്ത സംവിധായകൻ ആറ്റ്ലിയുടെ സംവിധാനസഹായിയായി പ്രവർത്തിച്ചു പരിചയമുള്ള സിബി ചക്രവർത്തിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഡോൺ. ചിത്രത്തിനുവേണ്ടി അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. എസ് ജെ സൂര്യ, സൂരി, സമുദ്രക്കനി, മുനിഷ്കാന്ത്, കാളി വെങ്കട്ട് തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധായകനായ സിബി ചക്രവർത്തി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും കൈകാര്യം ചെയ്തിരിക്കുന്നത്. കെ എം ഭാസ്കരൻ ചായാഗ്രഹണവും നഗൂരന്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു.
Read More » -
നല്ല നാളുകളെ ഓർമ്മിപ്പിച്ച് വെള്ളേപ്പത്തിലെ ഗാനം പുറത്തിറങ്ങി
നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പത്തിലെ ആദ്യഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേർന്ന് പാടിയ പാട്ടിന് ഈണം ഒരുക്കിയിരിക്കുന്നത് എറിക്ക് ജോൺസനാണ്. വരികൾ – ഡിനു മോഹൻ. നല്ല നാളുകൾ തിരികെ വരും എന്ന പ്രത്യാശയുടെ കൂടെ സന്ദേശമാണ് ഗാനം നൽകുന്നത്. തൃശൂരിന്റെ പ്രാതൽ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തിൽ കഥ പറയുന്ന വെള്ളേപ്പം, നിർമ്മിക്കുന്നത് ബറോക്ക് ഫിലിമ്സിന്റെ ബാനറിൽ ജിൻസ് തോമസും ദ്വാരക് ഉദയശങ്കറും ചേർന്നാണ്. കഥയും തിരക്കഥും നവാഗതനായ ജീവൻ ലാൽ. ഷൈൻ ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ, ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന റോമയും അണിനിരക്കുന്നു. ശ്രീജിത്ത് രവി, കൈലാഷ്, സോഹൻ സീനുലാൽ, വൈശാഖ് സിവി, ഫാഹിം സഫർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലെത്തയും പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളായ എസ്. പി വെങ്കടേഷും,…
Read More » -
മലയാള കവിതയില്‍ മാരിവില്ലിന്‍ തേന്‍മലരുകള്‍ വിതറിയ ഒ.എന്‍.വി.യുടെ വേര്‍പാടിന് ഇന്ന് അഞ്ചാണ്ട്-എം.കെ.ബിജു മുഹമ്മദ്
ഒ.എന്‍.വി.കുറുപ്പിന്റെ ജന്മഗൃഹമായ ചവറ നമ്പ്യാടിക്കല്‍ വീട്ടില്‍ കവി സ്മരണകള്‍, ‘ഒരുവട്ടംകൂടി’ പങ്ക് വെയ്ക്കാൻ സഹൃദയർ എത്തും. ഒ.എന്‍.വി 27 വയസ്സുവരെ ഉപയോഗിച്ചിരുന്ന എഴുത്തുമുറിയുടെ ചിത്രമാണ് ഇതോടൊപ്പം. നൂറ്റിനാൽപ്പത് വര്‍ഷം പഴക്കമുള്ള ഈ വീട്ടില്‍ പഴയ കട്ടില്‍, ചാരുകസേര, അലമാര എന്നിവയോടൊപ്പം കവിയുടെയും അമ്മയുടെയും ബന്ധുക്കളുടെയും വിവിധ ഘട്ടങ്ങളിലുള്ള ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളും നിത്യസ്മാരകമായി പ്രദർശിപ്പിച്ചിട്ടുണ്ട്. മുറ്റത്ത് ‘അമ്മ’ എന്ന കവിതയുടെ മാതൃക മനോജ്പാവുമ്പ ഒരുക്കിയിരിക്കുന്നു. റോഡില്‍ നിന്നും നമ്പ്യാടിക്കല്‍ വീട്ടിലേക്ക് ഉള്ള വഴിയുടെ ഇരുവശങ്ങളിലെ മതിലുകളിലും ഒ.എന്‍.വിയുടെ പ്രശസ്തമായ വരികള്‍ എഴുതിവെച്ചിട്ടുണ്ട്. കവിയുടെ ജന്മഗൃഹത്തില്‍ ഒരുകാലത്ത് എം.എന്‍.ഗോവിന്ദന്‍നായര്‍, സി.അച്യുതമേനോന്‍, ആര്‍.സുഗതന്‍, ദേവരാജന്‍മാസ്റ്റര്‍, തിരുനല്ലൂര്‍ കരുണാകരന്‍ തുടങ്ങിയ പ്രഗൽഭരൊക്കെ നിത്യസന്ദര്‍ശകരായിരുന്നു. ഈ എഴുത്തുമുറിയില്‍ ഇരുന്നാണ് കെ.പി.എ.സിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകത്തിലെ ‘പൊന്നരിവാള്‍ അമ്പിളിയില്‍’ എന്ന ഗാനം ഉള്‍പ്പെടെ നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. നാല്പത്തിരണ്ട് സെന്റ് വസ്തുവില്‍ എഴുത്തുമുറിയോട് ചേര്‍ന്നുള്ള വീട്ടില്‍ മൂത്ത സഹോദരിയുടെ മകന്‍ ജ്യോതികുമാറും കുടുംബവുമാണ് താമസിക്കുന്നത്. കവിയുടെ ജന്മഗൃഹം…
Read More » -
ജീവിതത്തിലെ ഏറ്റവും മോശമായ 90 സെക്കൻഡുകൾ, ഡൊണാൾഡ് ട്രംപുമായുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് സ്റ്റോമി ഡാനിയൽസ്
ജീവിതത്തിലെ ഏറ്റവും മോശമായ 90 സെക്കൻഡുകൾ ആയിരുന്നു അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ലൈംഗികബന്ധമെന്ന് പോൺ സ്റ്റാർ സ്റ്റോമി ഡാനിയൽസ്. ട്രംപിന്റെ മുൻ അറ്റോർണി മൈക്കൽ കോഹനുമായുള്ള അഭിമുഖത്തിൽ ആണ് സ്റ്റോമി ഡാനിയൽസ് ഇക്കാര്യം പറഞ്ഞത്. 2006- 2007 കാലയളവിലായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം എന്ന് ഡാനിയൽസ് പറയുന്നു. ആ സമയത്ത് ബാരൻ ട്രംപിനെ പ്രസവിച്ച് കിടക്കുകയായിരുന്നു ട്രംപിന്റെ ഭാര്യ മെലാനിയ. ഈ ബന്ധം തുറന്നു പറയരുത് എന്ന് കാണിച്ചുള്ള കരാർ ട്രംപിന് വേണ്ടി ഡാനിയൽസുമായി ഉണ്ടാക്കിയ ആളാണ് കോഹൻ. ” അത് എന്റെ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട 90 സെക്കൻഡുകൾ ആയിരുന്നു. ഞാനെന്നെ തന്നെ വെറുത്ത ദിവസം.” ഡാനിയേൽസ് പറയുന്നു. ഒരുവേള ആ റൂമിൽ നിന്ന് രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു തന്റെ ആഗ്രഹം എന്നും പോൺസ്റ്റാർ വ്യക്തമാക്കുന്നു. രഹസ്യം പുറത്താക്കാതിരിക്കാൻ കരാർ ഉണ്ടാക്കിയതിന് താൻ മാപ്പ് ചോദിക്കുന്നു എന്ന് കോഹൻ ഡാനിയേൽസിനോട് പറഞ്ഞു. ഇതിനായി 1,30,000 ഡോളറാണ് ട്രംപിന്റെ…
Read More » -
വിനു കോളിച്ചാലിന്റെ ”സര്‍ക്കാസ് സിര്‍ക 2020”; പോസ്റ്റര്‍ പുറത്ത്
വിനു കോളിച്ചാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ക്കാസ് സിര്‍ക 2020. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും.അതേസമയം, ചിത്രത്തിലെ ഒരു ഗാനം വാലന്റൈന്‍സ് ദിനത്തില്‍ നടി കനി കുസൃതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തിറക്കും.രാം രാഘവ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹരീഷ് പല്ലാരത്തിന്റെ വരികള്‍ക്ക് സെല്‍ജുക് റുസ്തം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.. വി. സുധീഷ് കുമാറും വിനു കോളിച്ചാലും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജിജോ കെ. മാത്യു, ഫിറോസ് ഖാന്‍, അഭിജ ശിവകല, ഹുസൈന്‍ സമദ്, സുരേഷ് മോഹന്‍, ആഷിക് ഖാലിദ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജോസഫ് എബ്രഹാമും രവീന്ദ്രന്‍ ചെറ്റത്തോടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയ ബിലാത്തിക്കുഴലിന് ശേഷം വിനു കോളിച്ചാലിന്റെ രണ്ടാമത്തെ ചിത്രമാണിത്.
Read More » -
വിസ്മയ മോഹന്‍ലാലിന്റെ പുസ്തകം വരുന്നു വാലന്‍ന്റൈന്‍സ് ഡേയില്‍……
മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. താരത്തെ പോലെ തന്നെ താരത്തിന്റെ കുടുംബത്തെയും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. മകന്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയത്തോടാണ് താല്‍പ്പര്യമെങ്കില്‍ മകള്‍ വിസ്മയക്ക് അതിനോട് ഒന്നും അല്ല താല്‍പര്യം എന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തയില്‍ നിന്നും മനസ്സിലാവുന്നത്.. അധികം ആരോടും സംസാരിക്കാതെ വായനയുടെയും സ്വപ്നങ്ങളുടെയും ലോകത്താണ് വിസ്മയ മോഹന്‍ലാല്‍. ഇപ്പോഴിതാ വിസ്മയയുടെ പുസ്തകമാണ് സോഷ്യല്‍ മീഡിയകളില്‍ താരം. ഈ വാലന്റ്‌റൈന്‍സ് ഡേയ്ക്ക് പുറത്തിറങ്ങാന്‍ ഇരിക്കുകയാണ് വിസ്മയ എഴുതിയ ഗ്രയന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്.. അച്ഛന്‍ മോഹന്‍ലാല്‍ തന്നെയാണ് ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.. പുസ്തകം ഇറക്കുന്നത് രാജ്യേന്ദ്രപ്രസാധകരായ പെന്‍ഗ്വിന്‍ ആണ്. മാനുഷിക വികാരനദിയിലൂടെ ഉള്ള യാത്ര എന്നാണ് പെന്‍ഗിന്‍ ഈ പുസ്തകത്തെ കുറിച്ച് പറയുന്നത്. 399 രൂപയാണ് പുസ്തകത്തിന്റെ വില. മകന്‍ പ്രണവ് മോഹന്‍ലാല്‍ ആണ് അനുജത്തി വിസ്മയയിലെ ഈ എഴുത്തുകാരിയെ കണ്ടെത്തിയത്. വിസ്മയയുടെ നോട്ട് പുസ്തകത്തിലെ കുറിപ്പുകള്‍ വായിക്കാനിടയായ ചേട്ടന്‍ പ്രണവാണ് അതിലൊരു…
Read More » -
കരുതലോടെ മാസ്ക് അണിഞ്ഞ സിനിമാക്കാഴ്ചകൾ
ഒരു ചലച്ചിത്ര ആസ്വാദകനെ സംബന്ധിച്ചിടത്തോളം ഡിസംബറിന്റെ ആദ്യവാരത്തിലെ പകലും രാത്രികളും സിനിമാ കാഴ്ചകളുടേതാണ്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്ത് ലോകത്തിന്റെ വിവിധ ഭാഷകളിൽ നിന്നുള്ള സിനിമകൾ കാണാനായി അവർ ഒരുമിച്ച് തിരുവനന്തപുരത്തേക്ക് ചേക്കേറും. പിന്നെയുള്ള ഏഴ് രാത്രിയും പകലും സിനിമയിലാണ് ജീവിക്കുക. പുതിയ സംസ്കാരവും പുതിയ കാഴ്ചകളും അവരെ മറ്റൊരു ലോകത്ത് എത്തിക്കും. കോവിഡ് പ്രതിസന്ധി ലോകം ആകെ അലയടിക്കുന്ന ഘട്ടത്തിലും അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് പുതിയ രൂപവും ഭാവവും നൽകി അവതരിപ്പിക്കുകയാണ് സംഘാടകര്‍. കോവിഡ് പശ്ചാത്തലമായതിനാല്‍ തിരുവനന്തപുരത്ത് ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ നാലു മേഖലകളിലായിട്ടാണ് ഇത്തവണ മേള ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് ഈ തവണ മേള നടത്തുക. തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും, എറണാകുളത്ത് 17 മുതൽ 21 വരെയും, പാലക്കാട് 23 മുതൽ 27 വരെയും, തലശ്ശേരിയിൽ മാർച്ച് 1 മുതൽ 5 വരെയുമായിരിക്കും മേള നടത്തുക. ഓരോ നഗരത്തിലും…
Read More »
