LIFE

  • എ ഐ കോണ്‍ഗ്രസിലെ ഗ്രൂപ്പല്ല; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലാണ് ഇനി സിപിഎമ്മിന്റെ കളി; സുബ്രഹ്‌മണ്യന്‍ ഒരൊറ്റ ദിവസം കൊണ്ട് താരമായി; കസ്റ്റഡിയിലെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

      കോഴിക്കോട്: എ ഐ എന്നാല്‍ പണ്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളായിരുന്നു. അന്ന് അതുകൊണ്ട് കോണ്‍ഗ്രസ് പാടുപെട്ടിട്ടുണ്ട്. ഇന്ന് എ ഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് കോണ്‍ഗ്രസിന് തലവേദന. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എ ഐ നിര്‍മ്മിത ചിത്രം പങ്കുവെച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തതോടെ എ ഐയുടെ പേരില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് കളത്തിലിറങ്ങിക്കഴിഞ്ഞു. എ ഐ ഉപയോഗിച്ച് ആര്‍ക്കും എന്തുമാകാമെന്ന് വിചാരിക്കേണ്ട എന്ന നിലപാടാണ് സിപിഎം ഈ കേസിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ പോലീസ് എകെജി സെന്ററിന്റെ അജണ്ട നടപ്പിലാക്കുകയാണെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍.സുബ്രഹ്‌മണ്യന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഈ കാട്ടാള സംസ്‌കാരം ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണെന്ന് സുബ്രഹ്‌മണ്യത്തിനെ കസ്റ്റഡിയിലെടുത്തതില്‍ കോപാകുലനായി കെ.സി വേണുഗോപാലും ചോദിച്ചിട്ടുണ്ട്. സ്വര്‍ണക്കൊള്ളക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തതിനാണ് തനിക്കെതിരെ കേസെന്ന് പറയുന്ന സുബ്രഹ്‌മണ്യന്‍ അതേ ചിത്രം പങ്കുവെച്ച ബിജെപി സംസ്ഥാന…

    Read More »
  • മറ്റത്തൂരില്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസുകാരുടെ വക ഷോക്ക്; കൂട്ടത്തോടെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് മെമ്പര്‍മാര്‍; ബിജെപിയുമായി സഖ്യമുണ്ടാക്കി;സ്വതന്ത്ര മെമ്പര്‍ പ്രസിഡന്റായി; അപ്രതീക്ഷിത നീക്കങ്ങളില്‍ പകച്ച് കോണ്‍ഗ്രസ്

      തൃശൂര്‍: കൊടകര മറ്റത്തൂരില്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസുകാാരുടെ വക ഷോക്ക്. മറ്റത്തൂരില്‍ കോണ്‍ഗ്രസ് മെമ്പര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ആകെയുള്ള എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാരും രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തു. സ്വത്രന്ത സ്ഥാനാര്‍ത്ഥിയായി ജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച 8 കോണ്‍ഗ്രസ് മെമ്പര്‍മാരും ബി.ജെ.പി.യിലെ 4 അംഗങ്ങളില്‍ മൂന്ന് പേരുടെ വോട്ട് ലഭിച്ച് 12 വോട്ട് നേടിയാണ് ജയിച്ചത്. ഒരു ബി.ജെ.പി. അംഗത്തിന്റെ വോട്ട് അസാധുവായി. സ്വതന്ത്രനായി വിജയിച്ച കെ.ആര്‍ ഔസേഫിന് പത്ത് എല്‍ഡി എഫ് അംഗങ്ങള്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിത നീക്കമുണ്ടായത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വം കാണിച്ച നീതികേടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പന്‍, സിജി…

    Read More »
  • ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ലാലി ജെയിംസ്; സസ്‌പെന്റു ചെയ്‌തെങ്കിലും തിരിച്ചെടുത്തില്ലെങ്കിലും മരണം വരെയും കോണ്‍ഗ്രസുകാരിയായി തുടരുമെന്നും ലാലി ജെയിംസ് ; ഇരുട്ടെടുത്ത നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് ഡിസിസി പ്രസിഡന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ്

      പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്താലും താന്‍ കോണ്‍ഗ്രസുകാരിയായി തുടരുമെന്ന് കോണ്‍ഗ്രസില്‍ നിന്ന് നടപടി നേരിട്ട തൃശൂരിലെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ്. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോണ്‍ഗ്രസുകാരെയായി തുടരുമെന്ന് ലാലി ജെയിംസ് വ്യക്തമാക്കി. തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തില്‍ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി ജെയിംസ് പറഞ്ഞു. താന്‍ ഒരിക്കലും ഒരു സാങ്കല്‍പ്പിക ലോകത്തല്ല. പ്രതികരണം വൈകാരികമാണെന്ന് നേതൃത്വം വിലയിരുത്തിയില്ല. ഇരുട്ടെടുത്ത നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് ഡിസിസി പ്രസിഡന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ് വ്യക്തമാക്കി. കോണ്‍ഗ്രസുകാരിയായി തുടരാന്‍ കോണ്‍ഗ്രസിന്റെ അംഗത്വം ആവശ്യമില്ല. സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ ഇല്ല. എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ലെന്നും കാരണം രണ്ട് ഘടകങ്ങളും അവര്‍ക്കൊപ്പം ആണ്. അതുകൊണ്ടുതന്നെ സമീപിച്ചിട്ട് എന്ത് കാര്യം, ഉയര്‍ത്തിയ ആരോപണങ്ങളില്‍ തന്നെയാണ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത് ലാലി പ്രതികരിച്ചു. പണം നല്‍കി എന്നത് പലരും രണ്ടു ദിവസം മുന്‍പ്…

    Read More »
  • പുതുവര്‍ഷ മെഗാ ഓഫറുമായി കോണ്‍ഗ്രസ്; പദവികള്‍ വില്‍പനയ്ക്ക്; ലാലി പറഞ്ഞത് സത്യമാണെങ്കില്‍ കോണ്‍ഗ്രസിനിത് അപചയത്തിന്റെ അവസാനകാലം; മതസാമുദായിക സംഘടനകള്‍ക്കും ആശങ്ക; ലാലിയുടെ ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തം

      തൃശൂര്‍; സസ്‌പെന്റു ചെയ്യപ്പെട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജെയിംസ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ സത്യമാണെങ്കിലും അല്ലെങ്കിലും ആരോപണം കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും ചൂടേറിയ ചര്‍ച്ച. പണം വാങ്ങി കോണ്‍ഗ്രസ് പദവികളും സ്ഥാനമാനങ്ങളും വില്‍ക്കുന്നുവെന്ന ആരോപണം കേരളത്തിലെ കോണ്‍ഗ്രസിനെ മാത്രമല്ല ദേശീയതലത്തില്‍ തന്നെ നാണക്കേടിലാക്കിയിട്ടുണ്ട്. കോഴവിവാദങ്ങള്‍ കോണ്‍ഗ്രസിന് പുത്തരിയല്ലെങ്കിലും പദവികള്‍ വില്‍ക്കാനായി സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നത് ഇതാദ്യമായിരിക്കും. ലാലി ജെയിംസ് ഉന്നയിച്ച ആരോപണം പാര്‍ട്ടി നേതൃത്വം തമാശയായി മാത്രമേ എടുത്തിട്ടുള്ളുവെങ്കിലും ആരോപണം ഉന്നയിച്ച ലാലിയെ സസ്‌പെന്റു ചെയ്‌തെങ്കിലും അതത്ര നിസാരമായി കാണുന്നില്ല എന്നതാണ് സത്യം. ലാലി ഉന്നയിച്ച ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസിനെ എന്നും നിയന്ത്രിക്കുന്ന സമുദായിക സമവാക്യങ്ങളും ഗ്രൂപ്പ് ആധിപത്യവുമെല്ലാം പിന്നിലേക്ക് മാറി പകരം പണത്തിന്റെ പരുന്തുകള്‍ കോണ്‍ഗ്രസിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയെന്നാണ് ലാലിയുടെ വെളിപ്പെടുത്തലുകള്‍ പറയുന്നത്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ തറപ്പിച്ചു പറയാം ഇത്…

    Read More »
  • ലാലൂരിന്റെ ലാലി ഇന്ന് വെളിപ്പെടുത്താൻ പോകുന്നത് എന്താകും : തൃശ്ശൂരിലെ വോട്ടർമാരും കോൺഗ്രസ്സും ആകാംക്ഷയോടെ കാത്തിരിക്കുന്നു : നേതൃത്വത്തിനെതിരെ ഇനിയും ആഞ്ഞടിക്കലുകൾ ഉണ്ടാകുമെന്ന് സൂചന : ലാലി കൗൺസിലർ സ്ഥാനം രാജിവയ്ക്കുമോ എന്ന് ചോദ്യമുയരുന്നു: തൃശ്ശൂർ കോൺഗ്രസിനകത്ത് പുതിയ കലാപക്കൊടി 

    തൃശൂർ: സസ്പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് ലാലി ജെയിംസ് തൃശൂർ കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെക്കുമോ എന്ന് ചോദ്യത്തിന് ഉത്തരം കിട്ടാൻ കാത്തിരിക്കുകയാണ് തൃശൂർക്കാരും പ്രത്യേകിച്ച് ലാലൂർ നിവാസികളും. തൃശൂർ കോർപ്പറേഷനിലെ ലാലൂർ ഡിവിഷനിൽ നിന്നാണ് ലാലി ജെയിംസ് വിജയിച്ചത്. ലാലി ഇന്ന് പ്രധാനപ്പെട്ട ചില വെളിപ്പെടുത്തലുകൾ തെളിവ് സഹിതം പുറത്തുവിടുമെന്നാണ് സൂചന. ഇത് വീണ്ടും നേതൃത്വത്തിനെതിരെയുള്ള ആക്രമണം ആകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലാലി ജെയിംസ് മേയർ ആകുമെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും അതുണ്ടായില്ല. തുടർന്ന് ഗുരുതരമായ ആരോപണങ്ങളുമായി പാർട്ടി നേതൃത്വത്തിനെതിരെ ലാലി ജയിംസ് പരസ്യമായി രംഗത്ത് വന്നിരുന്നു. കോർപറേഷൻ മേയറാക്കാൻ ഡിസിസി പ്രസിഡന്റ്‌ പണം ആവശ്യപ്പെട്ടതായി ലാലി ജയിംസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേ വലിയ വിവാദമായതിന് തൊട്ടു പിന്നാലെയാണ് സസ്പെൻഷൻ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ലാലി ജെയിംസിനെ സസ്പെൻഡ് ചെയ്തിട്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.   ആരോപണങ്ങൾ പാർട്ടി നേതൃത്വത്തിനെതിരെ ഉന്നയിച്ചപ്പോൾ തന്നെ ലാലിക്കെതിരെ നടപടി ഉണ്ടാകുമെന്ന് വ്യക്തമായ സൂചന…

    Read More »
  • ഗുരുതര ആരോപണത്തില്‍ അന്വേഷണമില്ല; ഡിസിസി പ്രസിഡന്റിന് എതിരേ കോഴ ആരോപണം ഉന്നയിച്ച തൃശൂര്‍ കൗണ്‍സിലര്‍ ലാലി ജെയിംസിന് സസ്‌പെന്‍ഷന്‍; രാത്രി വൈകി അസാധാരണ നടപടി; നിജിക്കായി ഓപ്പറേഷന്‍ കുഴല്‍നാടനെന്ന് പ്രവര്‍ത്തകര്‍

    തൃശൂര്‍: കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഗുരുതര ആരോപണങ്ങളുന്നയിച്ച കൗണ്‍സിലര്‍ ലാലി ജെയിംസിന് സസ്‌പെന്‍ഷന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പ്രസ്താവനയില്‍ അറിയിച്ചു. നേരത്തേ, ലാലിക്കെതിരേ ഉചിതമായ സമയത്ത് നടപടിയെടുക്കുമെന്നു ഡിസിസി പ്രസിഡന്റ് അറിയിച്ചിരുന്നു. മേയര്‍ സ്ഥാനാര്‍ഥിക്കു പെട്ടി കൊടുക്കണമെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയാകാനും പെട്ടി കൊടുക്കണ്ടേയെന്നും നാലുതവണ മത്സരിച്ച ലാലി ആര്‍ക്കാണു പെട്ടി കൊടുത്തതെന്നും ജോസഫ് ടാജറ്റ് ചോദിച്ചു. കോര്‍പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനം, കൗണ്‍സില്‍ അഭിപ്രായം എല്ലാം മാനിച്ചാണു നിജി ജസ്റ്റിനെ മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചത്. എല്ലാ മാനദണ്ഡവും പാലിച്ചെന്നും ടാജറ്റ് പറഞ്ഞു. കോര്‍പറേഷന്‍ മേയര്‍ സീറ്റിനു പണം വാങ്ങിയെന്ന ആരോപണത്തില്‍ അച്ചടക്ക നടപടിയുണ്ടായാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും ലാലി ജെയിംസ് പറഞ്ഞിരുന്നു. ദീപാദാസ് മുന്‍ഷിയും കെ.സി. വേണുഗോപാലും തൃശൂരിലെ മേയറെ നിശ്ചയിച്ചുകൊടുക്കുകയാണെങ്കില്‍ താഴെത്തട്ടില്‍ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്നതിനു തുല്യമാണ്. അച്ചടക്കം പഠിപ്പിക്കാന്‍ വരുന്നവരെ അച്ചടക്കം പഠിപ്പിക്കാനുള്ള…

    Read More »
  • ‘തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം പണം വാങ്ങി വിറ്റു’; നടപടി വന്നാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍: ലാലി ജെയിംസ്; രാജന്‍ ജെ. പല്ലന്റെ ലക്ഷ്യം നിയമസഭാ സീറ്റ്; താഴെത്തട്ടില്‍ പണിയെടുക്കുന്നവരുടെ ചെകിട്ടത്ത് അടിക്കുന്നതിനു തുല്യം; കടുത്ത നടപടിയെന്ന് നേതൃത്വം; വിജയത്തിളക്കത്തിലും നാണക്കേടായി വിവാദങ്ങള്‍

    തൃശൂര്‍: കോര്‍പറേഷന്‍ മേയര്‍ സീറ്റിനു പണം വാങ്ങിയെന്ന ആരോപണത്തില്‍ അച്ചടക്ക നടപടിയുണ്ടായാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നു കൗണ്‍സിലര്‍ ലാലി ജെയിംസ്. ദീപാദാസ് മുന്‍ഷിയും കെ.സി. വേണുഗോപാലും തൃശൂരിലെ മേയറെ നിശ്ചയിച്ചുകൊടുക്കുകയാണെങ്കില്‍ താഴെത്തട്ടില്‍ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്നതിനു തുല്യമാണ്. അച്ചടക്കം പഠിപ്പിക്കാന്‍ വരുന്നവരെ അച്ചടക്കം പഠിപ്പിക്കാനുള്ള വഴി എന്റെ കൈയിലുണ്ട്. ദീര്‍ഘകാലം പ്രതിപക്ഷ നേതാവായിരുന്ന രാജന്‍ ജെ. പല്ലന്റെ കാര്യങ്ങളിലടക്കം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തും. പല്ലന്‍ പാര്‍ട്ടിക്കുവേണ്ടിയല്ല, സ്വന്തം ഉയര്‍ച്ചയ്ക്കായാണു നില്‍ക്കുന്നത്. അദ്ദേഹത്തെ നിയമസഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ എന്നെ ബലിയാടാക്കിയെന്നും ലാലി പറഞ്ഞു. മേയര്‍ സ്ഥാനത്തിനായി നേതൃത്വം പണം വാങ്ങിയെന്ന കടുത്ത ആരോപണങ്ങളുമായി ലാലി ജെയിംസ് രാവിലെ രംഗത്തുവന്നിരുന്നു. കടുത്ത നടപടിയുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കിയതോടെയാണു ലാലിയും നിലപാടു കടുപ്പിച്ചത്. പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റു. നിയുക്ത മേയര്‍ നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നാണു ജനം പറയുന്നത്. പണം ഇല്ലാത്തതിന്റെ…

    Read More »
  • ജയം ദുഃഖമാണുണ്ണി തോൽവിയല്ലോ സുഖപ്രദം : തൃശൂരിലെ കോൺഗ്രസുകാർ വിലപിക്കുന്നു: ലാലിയുടെ പത്രസമ്മേളനം ആയുധമാക്കി സിപിഎം 

        ഇതിലും ഭേദം തോൽക്കുകയായിരുന്നു എന്ന് കോൺഗ്രസ് നേതാക്കൾ തൃശൂരിൽ പറയുന്നു. പത്തു വർഷത്തിനുശേഷം കൈവന്ന കോർപ്പറേഷൻ ഭരണം ഇപ്പോൾ കുരങ്ങിന് പൂമാല കിട്ടിയത് പോലെയായി. മേയർ ആരാകണം എന്ന തർക്കം പരസ്യമായി തെരുവിലേക്ക് എത്തുന്നു.     തൃശൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ തന്നെ തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ലാലൂർ ഡിവിഷനിൽ നിന്നും വിജയിച്ച കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസ് പരസ്യമായി രംഗത്ത് വന്നുതോടെ കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയർസ്ഥാനത്തെ ചൊല്ലി കോൺഗ്രസ് നാണം കെടുകയാണ്.   പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ​ഗുരുതര ആരോപണം ഉന്നയിച്ച് ലാലി ജയിംസ് കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉറഞ്ഞുതുള്ളുമ്പോൾ കോർപ്പറേഷനിലെ കൊട്ടിഘോഷിച്ച് വിജയം പോലും വിലയില്ലാതാവുകയാണ്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും ലാലി ജെയിംസ് തുറന്നടിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വം പണം വാങ്ങി…

    Read More »
  • അവരെക്കുറിച്ച് അന്നേ ഞാൻ പറഞ്ഞതല്ലേ: അന്നാരും വിശ്വസിച്ചില്ലല്ലോ: ഇനിയെങ്കിലും ഒന്ന് വിശ്വസിക്കുവെന്ന് പത്മജ വേണുഗോപാൽ

      തൃശൂർ: മേയർ സ്ഥാനത്തിനു വേണ്ടി കോൺഗ്രസിൽ അടിയും ഇടിയും നടക്കുമ്പോൾ കോൺഗ്രസ് വിട്ടുപോയവർ ചിരിക്കുകയാണ്. ജനം ജയിപ്പിച്ചു വിട്ടാലും അധികാരത്തിലേറാൻ അടിപിടിയും കടിപിടിയും കൂടുന്ന കോൺഗ്രസുകാർ എത്രയൊക്കെ പഠിച്ചാലും കൊണ്ടാലും വഴിക്ക് പോകില്ല എന്നാണ് വോട്ടർമാർക്ക് മനസ്സിലാകുന്നത്.   കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജാ വേണുഗോപാൽ എന്ന കരുണാകര പുത്രി അച്ഛന്റെ തട്ടകമായ തൃശൂരിൽ കോൺഗ്രസ് തമ്മിലടിക്കുന്നത് കണ്ട് അന്ന് താൻ പറഞ്ഞതെല്ലാം സത്യമായില്ലേ എന്ന് ചോദിക്കുകയാണ്.   മേയർ സംബന്ധിച്ച് തൃശ്ശൂരിൽ ഉടലെടുത്തിട്ടുള്ള വാക്കു തർക്കങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഒന്നും പുതിയതല്ല എന്നാണ് പത്മജ പറയുന്നത്.   അവരെക്കുറിച്ചൊക്കെ അന്ന് ഞാൻ പറഞ്ഞതല്ലേ അന്ന് ആരും വിശ്വസിച്ചില്ലല്ലോ ഇനിയെങ്കിലും ഒന്ന് വിശ്വസിക്കു എന്നാണ് പത്മജയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.   പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം     ഓരോ ദിവസം ഓരോ വാർത്തകൾ. മേയർ സ്ഥാനത്തെ ചൊല്ലി കൊച്ചിയിൽ അടി, തൃശ്ശൂരിൽ അടി. ഇവർക്ക് വോട്ട്…

    Read More »
  • ആക്രമിക്കപ്പെടുന്ന ക്രൈസ്തവരുടെ രക്ഷയ്ക്ക് ആയുധമേന്തി ട്രംപ് : ഇന്ത്യൻ ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോൾ നൈജീരിയയിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട ഭീകരരെ തീർത്ത് ട്രംപ് 

        വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപക്ഷേ ക്രിസ്ത്യാനികളിൽ ചിലരെങ്കിലും ആഗ്രഹിച്ചു പോകും. നൈജീരിയയിലെ ക്രൈസ്തവർക്ക് നേരെ ഐഎസ്ഐ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്ന് പറഞ്ഞ് ട്രംപ് നൈജീരിയയിലെ ഐഎസ്ഐ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു എന്ന പരാതിയും ആരോപണവും ഭീഷണിയും നിലനിൽക്കുമ്പോഴാണ് അങ്ങ് അമേരിക്കയിൽ ക്രൈസ്തവരുടെ രക്ഷയ്ക്കായി ട്രംപ് ആയുധം എടുത്തിരിക്കുന്നത്     നൈജീരിയയിലെ ഐഎസ്‌ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അവകാശപ്പെടുമ്പോൾ അതിന് കാരണമായി പറയുന്നത് നൈജീരിയയിലെ ക്രൈസ്തവരെ ഐഎസ്‌ഐഎസ് ലക്ഷ്യം വെയ്ക്കുന്നുവെന്നും അതിക്രമങ്ങൾ വർധിക്കുന്നുവെന്നുമാണ്. ഇത് ആരോപിച്ചായിരുന്നു ആക്രമണം. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലെ ഭീകരകേന്ദ്രങ്ങളെയാണ് യു എസ് ആക്രമിച്ചത്.   ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. തൻ്റെ നിർദ്ദേശപ്രകാരം പടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ യുഎസ് ശക്തമായ ആക്രമണം നടത്തിയെന്നും വർഷങ്ങളായി അവർ നിരപരാധികളായ ക്രൈസ്തവരെ കൊല്ലുകയാണെന്നും ട്രംപ്…

    Read More »
Back to top button
error: