LIFE

  • ഇറാനെതിരേ സംയുക്ത ആക്രമണം തുടങ്ങി ഇസ്രയേലും അമേരിക്കയും; മാസങ്ങളുടെ പദ്ധതിയെന്ന് ഇസ്രയേല്‍; ഖമേനിയുടെ വസതിക്കു സമീപം മിസൈലുകള്‍ പതിച്ചു; പരമോന്നത നേതാവിനെ ഭൂമിക്കടിയിലെ കേന്ദ്രത്തിലേക്ക് മാറ്റി

    ടെഹ്‌റാന്‍: പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലാക്കി ഇറാനില്‍ യു.എസ്. ഇസ്രയേല്‍ സംയുക്ത ആക്രമണം. ഒട്ടേറെ മിസൈലുകള്‍ പതിച്ചെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സി അറിയിച്ചു. ഇറാന്റെ പരോമന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വസതിക്കു സമീപവും മിസൈല്‍ പതിച്ചു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഇസ്രയേല്‍അമേരിക്ക സംയുക്ത ആക്രമണമെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇസ്രയേല്‍ വ്യോമപാതയും അടച്ചു. തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ വ്യോമപാതയും അടച്ചു. മുന്‍കരുതലിന്റെ ഭാഗമായി അമേരിക്ക ഖത്തറിലെ എംബസിയില്‍ സുരക്ഷാജാഗ്രത കൂട്ടി. ഇസ്രയേലിലെ ഇന്ത്യാക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ഇറാന്‍ കടുത്ത തിരിച്ചടിക്ക് തയ്യാറെടുക്കുകയാണെന്ന് ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി ടെഹ്റാനിലില്ലെന്നും സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇസ്രായേലിന് നേരെയുള്ള ഭീഷണികള്‍ നീക്കം ചെയ്യുന്നതിനാണ് ഇറാനെതിരെ മുന്‍കരുതല്‍ ആക്രമണം നടത്തിയ’തെന്ന് ഇസ്രയേല്‍ പറയുന്നു.…

    Read More »
  • ‘അപ്പോ പുരിയിലെ, ഇപ്പോ പുരിയിത്’; വിവാഹമോചന ഹര്‍ജിക്കു പിന്നാലെ തൃഷയ്ക്ക് സൈബര്‍ ആക്രമണം; ‘ഒരു കുടുംബം ഇല്ലാതാക്കിയതിന് അഭിനന്ദനങ്ങള്‍’

    ചെന്നൈ: നടന്‍ വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ നടി തൃഷയ്‌ക്കെതിരെ കടുത്ത സൈബറാക്രമണം. എക്‌സിലും ഇന്‍സ്റ്റഗ്രാമിലും തൃഷയെ കുറ്റപ്പെടുത്തിയുള്ള കമന്റുകള്‍ നിറയുകയാണ്. നേരത്തെ പങ്കുവച്ച ചിത്രങ്ങള്‍ക്കു താഴെയെല്ലാം സൈബറാക്രമണം തുടരുകയാണ്. ഇരുവരും ഒപ്പമുള്ള ചിത്രങ്ങള്‍ക്ക് താഴെ, അപ്പോ ഇത് ലവ് താനേ, എന്നും അപ്പോ പുരിയിലെ ഇപ്പോ പുരിയിത് എന്ന രീതിയിലും നിരവധി കമന്റുകളുണ്ട്. ഒരു കുടുംബം ഇല്ലാതാക്കിയതിന് അഭിനന്ദനങ്ങള്‍ എന്നുള്‍പ്പെടെ കടുത്ത രീതിയിലുള്ള പ്രതികരണങ്ങളും സോഷ്യല്‍ പേജുകളില്‍ കാണാം. കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയത്. 2021 മുതല്‍ ഒരു നടിയുമായി വിജയിക്കു വിവാഹേതര ബന്ധമുണ്ടെന്നും വിലക്കിയിട്ടും അതു തുടര്‍ന്നെന്നുമാണു ഹര്‍ജിയില്‍ പറയുന്നത്. വിജയ്‌യുടെ കടുത്ത ആരാധികയായിരുന്ന സംഗീത 1999ലാണു വിജയ്‌യെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ മനോഹരമായ ദാമ്പത്യമായിരുന്നു തങ്ങളുടേതെന്ന് സംഗീത ഹര്‍ജിയില്‍ പറയുന്നു. വിജയ് ജീവിതം മനോഹരമാക്കുന്നതിനുള്ളതെല്ലാം ചെയ്തിരുന്നുവെന്നും മക്കളുടെയും…

    Read More »
  • ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെ സഹായിച്ച് പോലീസ്; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തിരിച്ചയച്ച് മേധാവി

    തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിരിച്ചയച്ച് ക്രൈംബ്രാഞ്ച് മേധാവി. കേസില്‍ തെളിവില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് മേധാവി റിപ്പോര്‍ട്ട് തിരിച്ചയച്ചത്. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മിറ്റി പരിപാടിയിലായിരുന്നു മന്ത്രിയുടെ ഭരണഘടനാ വിമര്‍ശനം. വാക്കുകള്‍ ഇങ്ങനെ: ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാന്‍ മനോഹരമായി എഴുതിവച്ച ഭരണഘടനയാണു രാജ്യത്തുള്ളത്. അതില്‍ കുറച്ചു ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണിത്. ആദ്യം മന്ത്രി തന്റെ വാക്കുകളെ ന്യായീകരിച്ചു. പിന്നീടു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നാലെ നിയമസഭയിലും വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ, വിശദീകരണത്തില്‍ നില്‍ക്കുന്നതായിരുന്നില്ല ഭരണഘടനയെ തൊട്ട വിഷയം. മന്ത്രിക്കു രാജി വയ്‌ക്കേണ്ടിവന്നു. എന്നാല്‍, ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കി.  

    Read More »
  • റിയല്‍ കേരള സ്‌റ്റോറി ഇതൊന്നുമല്ല! കൂടുതല്‍ മതംമാറല്‍ ഹിന്ദു മതത്തിലേക്ക്; 2024-ലെ കണക്കുകള്‍ പുറത്ത്; ലൗ ജിഹാദ് ആരോപണം ഉന്നയിക്കുന്ന ക്രിസ്ത്യന്‍ സഭകള്‍ മതം മാറ്റിയത് 255 പേരെ; ഇസ്ലാം മതത്തിലേക്ക് മാറിയത് 342 പേര്‍

    തിരുവനന്തപുരം: കേരള സ്‌റ്റോറി സിനിമയുടെ പേരില്‍ കേരളത്തിനെതിരേ പ്രചാരണം നടക്കുന്നതിനിടെ മതപരിവര്‍ത്തനത്തിന്റെ യഥാര്‍ഥ കണക്കുകള്‍ പുറത്ത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നത് ഹിന്ദു മതത്തിലേക്ക്. ക്രിസ്തുമതത്തില്‍നിന്ന് 329 പേരും ഇസ്ലാം മതത്തില്‍നിന്ന് 36 പേരും പരിവര്‍ത്തനം ചെയ്തു. ഹിന്ദുമതത്തില്‍നിന്ന് ഇസ്ലാം മതത്തിലേക്ക് 276 പേരും ക്രിസ്തുമതത്തില്‍നിന്ന് 67 പേരും എത്തി. ഹിന്ദുമതത്തില്‍നിന്ന് ക്രിസ്തു മതത്തിലേക്ക് 234 പേരും ഇസ്ലാം മതത്തില്‍നിന്ന് 21 പേരും ക്രിസ്തുമതത്തിലേക്ക് എത്തി. ആകെ ഇസ്ലാം മതത്തിലേക്ക് 342 പേരും ഹിന്ദുമതത്തിലേക്ക് 365 പേരും ക്രിസ്തുമതത്തിലേക്ക് 255 പേരും മാറി. 20 വര്‍ഷമായി ‘ലവ് ജിഹാദ്’ എന്ന ആഖ്യാനം വ്യാപിപ്പിക്കുന്നതില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ ഒരു വിഭാഗം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഗസറ്റ് രേഖകള്‍ പരിശോധിക്കുമ്പോള്‍, വലതുപക്ഷ ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ അവകാശവാദങ്ങള്‍ വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ലെന്ന് ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു. 2024-ല്‍ 67 ക്രിസ്ത്യാനികള്‍ മാത്രമാണ് ഇസ്ലാം മതത്തിലേക്ക്…

    Read More »
  • രാജാറാണി! വിറോഷ് വിവാഹത്തിന് ആഭരണങ്ങള്‍ ഒരുക്കിയതിലും ഒരു കഥയുണ്ട്; രാജാവിന്റെയും ദേവതയുടെയും കഥ; കൈകൊണ്ടു നിര്‍മിക്കാന്‍ എടുത്തത് 10 മാസം

    വിറോഷ് (ViRosh- വിജയ് ദേവരക്കൊണ്ട-രശ്മിക) വിവാഹം കേവലം രണ്ട് താരങ്ങളുടെ ഒന്നിക്കല്‍ മാത്രമായിരുന്നില്ല; അത് കലയുടെയും സംസ്‌കാരത്തിന്റെയും പ്രധാന്യത്തിന്റെയും വലിയൊരു ആഘോഷമായിരുന്നു. രാജ്യം മുഴുവന്‍ ഈ ആഘോഷങ്ങള്‍ ഉറ്റുനോക്കുകയായിരുന്നു, എന്നാല്‍ രശ്മിക മന്ദാനയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും വേണ്ടി നിര്‍മ്മിച്ച കൈകൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍ അവരുടെ രാജകീയ വിവാഹത്തെ കൂടുതല്‍ മനോഹരമാക്കി. വിജയിയെ ഒരു ശക്തനായ രാജാവായും രശ്മികയെ ജീവിക്കുന്ന ദേവതയായും അവതരിപ്പിക്കുന്ന ശക്തമായ ഒരു പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ‘ശ്രീ ജ്വല്ലേഴ്‌സ്’ (Shree Jewellers) വിവാഹ ആഭരണങ്ങള്‍ നിര്‍മ്മിച്ചത്. രൂപകല്‍പ്പനകള്‍ പ്രധാനമായും ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളിലെ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവയായിരുന്നു. ചരിത്രത്തെ ബഹുമാനിക്കുന്നതോടൊപ്പം തന്നെ വിവാഹം ആധുനികമാണെന്ന് അവ കാണിച്ചുതന്നു.   View this post on Instagram   A post shared by Vijay Deverakonda (@thedeverakonda)   വിറോഷ് വിവാഹ ആഭരണ സങ്കല്പം വിജയ്ക്കും രശ്മികയ്ക്കുമൊപ്പം അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു എന്നാണ് ശ്രീ ജ്വല്ലേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍മാരായ അഭിഷേക്…

    Read More »
  • കള്ളക്കേസ് തിരിഞ്ഞു കൊത്തും; ബിജെപിക്കും തിരിച്ചടി; കെജ്‌രിവാളിനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരേ വകുപ്പുതല നടപടിക്ക് കോടതി നിര്‍ദേശം; ‘പ്രതിയെ മാപ്പുസാക്ഷിയാക്കി കൂടുതല്‍ പേരെ പ്രതികളാക്കുന്നത് ഭരണഘടനാ ലംഘനം; ഊഹാപോഹങ്ങളുടെ പേരില്‍ ഉണ്ടാക്കിയ കേസ്’

    ന്യൂഡല്‍ഹി: സിബിഐയുടെ വിശ്വാസ്യതയ്ക്കു വീണ്ടും മങ്ങലേല്‍പ്പിച്ചു ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരടക്കം 23 പ്രതികള്‍ക്കെതിരായ കേസ് ആണു തള്ളിയത്. കേവലം ഊഹാപോഹങ്ങളുടെ പേരില്‍ കേസെടുക്കാന്‍ കഴയില്ലെന്നും പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് ഉത്തരവിട്ടു. കേസിനെ വ്യാപകമായി പ്രചാരണത്തിന് ഉപയോഗിച്ചാണ് ഡല്‍ഹി ഭരണം ബിജെപി പിടിച്ചെടുത്തത്. കേസില്‍ കേജ്‌രിവാള്‍ പുറത്തിറങ്ങുന്നത് അന്വേഷണ സംഘത്തിന്റെ നിഷ്പക്ഷതയില്‍ സംശയമുണ്ടാക്കുന്നതിനൊപ്പം ബിജെപിക്കും കനത്ത തിരിച്ചടിയാകും. ‘മദ്യനയത്തില്‍ വിശാലമായ ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശമോ ഉണ്ടായിരുന്നില്ല. കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഗൂഢാലോചന കഥ നിര്‍മ്മിക്കാനാണ് സിബിഐ ശ്രമിച്ചതെന്നും കേസ് നിലനില്‍ക്കില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. അതുവഴി, 23 പ്രതികള്‍ക്കെതിരെയും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി നിഗമനത്തിലെത്തി. മാപ്പുസാക്ഷികളുടെ മൊഴികളിലൂടെ കേസ് കെട്ടിപ്പടുത്തതിന് സിബിഐയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ‘ഇത്തരം പെരുമാറ്റം അനുവദിച്ചാല്‍ അത് ഭരണഘടനാ തത്വങ്ങളുടെ ഗുരുതരമായ ലംഘനമാകും. ഒരു പ്രതിക്ക് മാപ്പ്…

    Read More »
  • പ്രീമിയം പരീക്ഷണങ്ങള്‍ തുടരുന്നു; അയ്യായിരം കൊടുത്താല്‍ പ്രത്യേക കൗണ്ടര്‍ നല്‍കാന്‍ ബെവ്‌കോ; സ്വകാര്യ കമ്പനിക്ക് യഥേഷ്ടം മദ്യം വില്‍ക്കാം; പരീക്ഷണ അടിസ്ഥാനത്തില്‍ നീക്കം

    തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീമിയം ഷോപ്പുകളില്‍ പണം നല്‍കിയാല്‍ സ്വകാര്യ മദ്യ കമ്പനിയ്ക്ക് മദ്യത്തിന്റെ പരസ്യം നല്‍കി വില്‍പനയ്ക്കുള്ള പ്രത്യേക കൗണ്ടര്‍ സൗകര്യം അനുവദിക്കാനൊരുങ്ങി ബവ്‌കോ. ബ്രാന്‍ഡൊന്നിന് 5000 (അയ്യായിരം) രൂപ വീതം വാങ്ങി മൂന്ന് വര്‍ഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൗണ്ടര്‍ നല്‍കാന്‍ താല്‍പര്യപത്രം ക്ഷണിച്ചത്. സ്ഥലം അനുവദിക്കുന്നതിലൂടെ സര്‍ക്കാരിന്റെ ഉടമസ്ഥതതയിലുള്ള സ്ഥാപനത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ ബ്രാന്‍ഡ് മദ്യം യഥേഷ്ടം വില്‍ക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താന്‍ കഴിയും. ബവ്‌കോ സ്വന്തം നിലയിലോ, വാടക നല്‍കിയോ പ്രവര്‍ത്തിപ്പിക്കുന്ന ഷോപ്പുകളില്‍ മൂന്ന് വര്‍ഷത്തേക്ക് സ്വകാര്യ കമ്പനി നല്‍കേണ്ടത് നാമ മാത്രമായ തുകയാണെന്നത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ ഓരോ ഷോപ്പുകളിലായുള്ള പരീക്ഷണത്തിനാണ് ബവ്‌കോയുടെ തീരുമാനം. പ്രത്യേക കൗണ്ടര്‍ തിരിച്ച് നല്‍കുന്നതിലൂടെ മദ്യത്തിന്റെ സവിശേഷതകള്‍ പറഞ്ഞ് കൊടുക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താം. വിവിധ ബ്രാന്‍ഡുകള്‍ ഇത്തരത്തില്‍ തൊഴിലാളികളെ ചുമതലപ്പെടുത്തിയാല്‍ മദ്യം വാങ്ങാന്‍ എത്തുന്നവരെക്കാള്‍ കൂടുതല്‍ വില്‍പ്പനക്കാര്‍ കൗണ്ടറുകളിലുണ്ടായേക്കും. അങ്ങനെ സര്‍ക്കാരിന്റെ സ്ഥാപനത്തില്‍ പതിയെ പതിയെ സ്വകാര്യ…

    Read More »
  • മദ്യനയ അഴിമതിക്കേസില്‍ കുറ്റമുക്തനാക്കി കോടതി; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍; ഇനി വിചാരണ വേണ്ട; സിബിഐക്കും രൂക്ഷ വിമര്‍ശനം

    ന്യൂഡല്‍ഹി: സിബിഐ റജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും മനീഷ് സിസോദിയ ഉള്‍പ്പെട്ട എഎപി നേതാക്കളെയും കുറ്റവിമുക്തരാക്കി കോടതി. ഡല്‍ഹി വിചാരണാക്കോടതിയുടേതാണ് വിധി. മദ്യനയം രൂപീകരിച്ചതില്‍ വിശാല ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇവര്‍ ഇനി വിചാരണ നേരിടേണ്ടതില്ലെന്നും വ്യക്തമാക്കിയ കോടതി രൂക്ഷ വിമര്‍ശനമാണ് സിബിഐക്കെതിരെ ഉയര്‍ത്തുന്നത്. കേസിലെ 23 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. അന്വേഷണത്തില്‍ വലിയ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കിയ കോടതി വലിയ കുറ്റപത്രം നല്‍കിയത് കൊണ്ട് കാര്യമില്ലെന്നും ആരോപണം സാധൂകരിക്കാന്‍ തക്ക സാക്ഷിമൊഴികള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി. കേജ്‌രിവാളിനെ പ്രതിചേര്‍ക്കാന്‍ ഒരു തെളിവും ഇല്ലെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. വിധികേട്ട കേജ്‌രിവാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഒരുതെറ്റും ചെയ്യാത്ത തന്നെ ആറുമാസം ജയിലില്‍ ഇട്ടുവെന്നും കള്ളനെന്ന് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും കേജ്‌രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി നടത്തിയ ഗൂഢാലോചനയാണിതെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഇങ്ങനെയല്ല നേരിടേണ്ടതെന്നും തുറന്നടിച്ചു. #ArvindKejriwal, #ManishSisodia, #LiquorScamCase, #DelhiCourtVerdict,…

    Read More »
  • മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തത് പിന്തുണ അറിയിക്കാന്‍; മന്ത്രിയുടെ അഭിനയമെന്ന് പറഞ്ഞു പരത്തുന്നത് മനുഷ്യത്വമില്ലായ്മ; ഞങ്ങളോട് ഇടപെട്ടത് സഹോദരങ്ങളെ പോലെ; നഴ്‌സിന്റെ കുറിപ്പ്

    കണ്ണൂര്‍: കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മന്ത്രി വീണാ ജോര്‍ജിനൊപ്പം ഫോട്ടോ എടുത്തതില്‍ വിശദീകരണവുമായി നഴ്‌സ് പി.സി. സ്മിത. കടുത്ത ശരീര വേദനയ്ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നു. മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രിക്ക് എംആര്‍ഐ സ്‌കാന്‍ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയര്‍ന്ന രക്തസമ്മര്‍ദവുമുണ്ടായിരുന്നു. രാത്രിയില്‍ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങള്‍ക്ക് മനസിലായെന്നും സ്മിത പറയുന്നു. രാവിലെയും ഭക്ഷണം വേണ്ടെന്ന് പറഞ്ഞ മന്ത്രിയെ തങ്ങള്‍ നിര്‍ബന്ധിച്ച് ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുന്‍പ് ഐസിയുവിലെ നഴ്സുമാരായ തങ്ങള്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മന്ത്രിയോട് ചോദിക്കുകയായിരുന്നു. മന്ത്രിയെ ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോ…

    Read More »
  • ശബരിമല സ്വര്‍ണക്കൊള്ള: സോണിയ ഗാന്ധിയുടെ ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്; ഡല്‍ഹിയില്‍ വന്‍ പ്രതിഷേധവുമായി ബിജെപി; കൊടിമര പുനര്‍നിര്‍മാണത്തില്‍ മൊഴി നല്‍കി മോഹന്‍ലാലും ദിലീപും

    ന്യൂഡല്‍ഹി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് നേരെയുള്ള പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയ ഗാന്ധിയുടെ വസതിയില്‍ പ്രവേശനം ലഭിച്ചുവെന്ന ആരോപണമുയര്‍ത്തി യുവമോര്‍ച്ച ഇന്ന് രാവിലെ പത്ത് മണിക്ക് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിജെപി എംപി അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവരും മാര്‍ച്ചില്‍ പങ്കെടുക്കും. അയ്യപ്പന്റെ സ്വത്ത് കൊള്ളയടിച്ചവര്‍ക്ക് കോണ്‍ഗ്രസ് ഉന്നത നേതൃത്വവുമായി ബന്ധമുണ്ടെന്നും, ഈ ‘അവിശുദ്ധ കൂട്ടുകെട്ട്’ പുറത്തുകൊണ്ടുവരണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് 10 ജന്‍പഥ് മാര്‍ഗിലുള്ള സോണിയാ ഗാന്ധിയുടെ വസതി ലക്ഷ്യമിട്ടാണ് നീങ്ങുക. സ്വര്‍ണക്കൊള്ള വിഷയത്തില്‍ സിപിഎം പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെയും പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നതിനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം, ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ നടന്‍മാരുടെ മൊഴിയെടുത്ത് വിജിലന്‍സ്. സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങളാണ് താരങ്ങളില്‍ നിന്ന് വിജിലന്‍സ് പ്രത്യേക സംഘം…

    Read More »
Back to top button
error: