LIFE
-
അമേരിക്ക വെനസ്വേലയെ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തം; വ്യോമ പാത അടച്ചു; ‘പൈലറ്റുമാരും മനുഷ്യക്കടത്തുകാരും ലഹരിക്കടത്തുകാരും ശ്രദ്ധിക്കൂ’ എന്നു ട്രംപ്; 4600 സൈനികരുള്ള ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലും വെനസ്വേല തീരത്ത്
ന്യൂയോര്‍ക്ക്: യു.എസ്, വെനസ്വേലയെ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വെനസ്വേലയിലെ വ്യോമപാത അടച്ച് യു.എസ്. വെനസ്വേലയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. വെനസ്വേലൻ വ്യോമാതിർത്തി അമേരിക്ക അടക്കുകയാണ്. എല്ലാ പൈലറ്റുമാരും മനുഷ്യക്കടത്തുകാരും ലഹരിക്കടത്തുകാരും ശ്രദ്ധിക്കൂ എന്ന് പറഞ്ഞാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഒരു മാസത്തിനിടെ പല ഘട്ടങ്ങളിലായി വെനസ്വേലയ്ക്ക് എതിരെയുള്ള സൈനിക നീക്കങ്ങൾ അമേരിക്ക നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എ ജെറാൾഡ് ആർ. ഫോർഡ് വെനസ്വേല തീരത്ത് നങ്കൂരം ഇട്ടിരിക്കുകയാണ്. ഏതാണ്ട് 4600 അധികം യുഎസ് സൈനികരുള്ള ലോകത്തിലെ ഏറ്റവും വലിയ കപ്പലാണിത്. ഏതു സമയത്തും വെനസ്വേലയ്ക്ക് എതിരെ ആക്രമണത്തിന് അമേരിക്ക സന്നദ്ധമായിട്ടാണ് നില്‍ക്കുന്നത്. ഇതൊരു യുദ്ധമായിട്ടായിരിക്കില്ല ട്രംപ് വ്യാഖ്യാനിക്കുന്നത് മറിച്ച് അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു പുറംശക്തിക്കുള്ള നേരെയുള്ള ആക്രമണം എന്നായിരിക്കും. വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡൂറോ അടക്കമുള്ളവര്‍ നേതൃത്വം നൽകുന്ന ഒരു ഡെഡ് കാർട്ടൽ എന്നുപറഞ്ഞുകൊണ്ട് ‘കാർട്ടൽ…
Read More » -
അഭ്യൂഹങ്ങള്‍ക്കിടയില്‍ പുതിയ അപ്ഡേറ്റുമായി സ്മൃതി മന്ദാനയും പലാഷ് മുച്ചലും ; ഇന്‍സ്റ്റാഗ്രാമിലെ ‘ഈവിള്‍ ഐ’ ഇമോജി ഡിജിറ്റല്‍ ‘നസര്‍’ സംസ്‌കാരത്തെക്കുറിച്ച് നമ്മളോട് എന്ത് പറയുന്നു?
മുംബൈ: ഇരുവരും ഒരുമിച്ച് ചെയ്തതാണോ എന്ന് വ്യക്തമല്ലെങ്കിലും ‘നസര്‍’ ഇട്ടോട്ടിക്കോണ്‍ ഉപയോഗിച്ചാണ് ഇന്‍സ്റ്റാഗ്രാം ബയോ അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും പലാഷ് മുച്ചലും. വലിയ ആഘോഷത്തോടെ തുടങ്ങുകയും ഒടുവില്‍ അവസാനിച്ചു പോകുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് സംഭവം. . വിവാഹവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഇരുവരും ഒരുമിച്ചാണോ അതോ യാദൃശ്ചികമായിട്ടാണോ എന്ന് വ്യക്തതയില്ലാതെയാണ് പോസ്റ്റ് എത്തിയിരിക്കുന്നത്. കണ്ണുദോഷം തട്ടാതിരിക്കല്‍ എന്ന അര്‍ത്ഥത്തില്‍ പൊതുവെ ഉപയോഗിച്ച് വരുന്ന നസര്‍ ഇമോട്ടക്കോണ്‍ ഇരുവരും തമ്മില്‍ പ്രശ്നമില്ലെന്നതിന്റെ സൂചനയായിട്ടാണ് ആരാധകര്‍ എടുത്തിരിക്കുന്നത്. ഉടന്‍ വിവാഹം നടക്കുമെന്ന് പലാഷിന്റെ മാതാവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യം മുഴുവന്‍ ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന ഒരു ആഡംബര വിവാഹം അനിശ്ചിതത്വത്തിനും കിംവദന്തികള്‍ക്കും ഇടയില്‍പെട്ടുപോയ വിവാഹം ഈ മാസം 23 നായിരുന്നു നടക്കേണ്ടിയിരുന്നത്. ആഘോഷപൂര്‍വ്വം നടക്കേണ്ടിയിരുന്ന വിവാഹം ഒടുവില്‍ മാറ്റി വെയ്ക്കുകയായിരുന്നു. കല്യാണദിവസം രാവിലെ സ്മൃതി മന്ദനയുടെ പിതാവ് ശ്രീനിവാസ മന്ദനയ്ക്ക് ഹൃദയാഘാതം…
Read More » -
നാടാകെ മാങ്കൂട്ടത്തിലിനെ തെരയുമ്പോള്‍ എല്ലാവരേയും വെട്ടിച്ച് രാഹുല്‍ തലസ്ഥാനത്ത്; ഒളിവില്‍ നിന്നുമെത്തി രാഹുല്‍ അഭിഭാഷകന്റെ ഓഫീസിലെത്തി; മുന്‍കൂര്‍ ജാമ്യത്തിന്റെ വക്കാലത്ത് ഒപ്പിട്ടു; അന്തം വിട്ട് പോലീസ്
തിരുവനന്തപുരം: നാടുമുഴുവന്‍ പോലീസും സിപിഎം – ബിജെപി പ്രവര്‍ത്തകരും ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തിരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു പൂച്ചക്കുഞ്ഞു പോലുമറിയാതെ രാഹുല്‍ തലസ്ഥാനത്തെത്തി അഭിഭാഷകന്റെ ഓഫീസില്‍ ചെന്ന് മുന്‍ജാമ്യാപേക്ഷയുടെ വക്കാലത്തില്‍ ഒപ്പിട്ടു വീണ്ടും മുങ്ങി. രാഹുല്‍ ഇന്നലെയാണ് തിരുവനന്തപുരത്തെത്തി ഇത്രയും അഭ്യാസം കാണിച്ചത്. തനിക്കെതിരെ അതിജീവിത പരാതി കൊടുത്ത അതേ തിരുവനന്തപുരത്തു വെച്ചു തന്നെ അഭിഭാഷകനെ കണ്ട് വക്കാലത്ത് ഒപ്പിട്ട് രാഹുല്‍ വീണ്ടും ഒളിവില്‍ പോയെന്നത് പോലീസിന് കനത്ത നാണക്കേടായിട്ടുണ്ട്. രാഹുലിനെ പോലെ ഇത്രയും പ്രശസ്തനായ ഒരാള്‍ തിരുവനന്തപുരത്ത് അഭിഭാഷകനെ കാണാനെത്തിയെന്നത് നാടാകെ തിരച്ചില്‍ വ്യ്പിപ്പിച്ചിരുന്ന പോലീസിന് കണ്ടെത്താനായില്ലെന്ന് ആഭ്യന്തരവകുപ്പിനും നാണക്കേടുണ്ടാക്കിയിട്ടുണ്ട്. ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്നലെയാണ് തിരുവനന്തപുരത്തെത്തി തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ട് ഒരിക്കല്‍ കൂടി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനായാണ് ഇന്നലെ രാഹുല്‍…
Read More » -
ഇതാണ് കോണ്‍ഗ്രസ് വീക്ഷണം; കുറ്റാരോപിതന്‍ കോണ്‍ഗ്രസുകാരന്‍ ആണെങ്കില്‍ വീക്ഷണവും മാറും; രാഹുലിനെ പോലെയുള്ള യുവ നേതാക്കള്‍ വളര്‍ന്നു വരുന്നതില്‍ സിപിഎമ്മിന് ഭീതിയെന്ന് വീക്ഷണത്തിലെ മുഖപ്രസംഗം; രാഹുലിനെ താരതമ്യം ചെയ്്തത് ഉമ്മന്‍ചാണ്ടിയോട്
കണ്ണൂർ: ഇതാണ് കോൺഗ്രസ് വീക്ഷണം – കുറ്റാരോപിതൻ കോൺഗ്രസുകാരൻ ആണെങ്കിൽ വീക്ഷണവും മാറും. രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയുള്ള യുവ നേതാക്കൾ വളർന്നു വരുന്നതിൽ സിപിഎമ്മിന് ഭീതിയാണെന്നാണ് വീക്ഷണത്തിന്റെ ഇന്നത്തെ മുഖപ്രസംഗം. കോൺഗ്രസിൽ ചെന്നിത്തലയും സതീശനും മുരളിയും അടക്കമുള്ളവർ രാഹുലിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും എതിർക്കുകയും ചെയ്യുമ്പോൾ കോൺഗ്രസ് മുഖപത്രത്തിന് രാഹുലിനെ സംരക്ഷിക്കാതിരിക്കാൻ ആവുന്നില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ മുഖപ്രസംഗം രാഹുൽ സംരക്ഷണ മുദ്രാവാക്യങ്ങളാൽ നിറഞ്ഞതാണ്. കോൺഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയുമ്പോഴും കോൺഗ്രസ് മുഖപത്രം രാഹുലിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു. രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തിൽ ലേഖനമുള്ളത്. കോൺഗ്രസ് നേതാക്കൾ പരസ്യമായി തള്ളിപ്പറയുമ്പോഴും മുഖപത്രം പിന്തുണയാണ് നൽകുന്നത്. രാഹുലിൻ്റെ തലമുറയിൽപ്പെട്ട ഒരു പറ്റം ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരുന്നത് സിപിഎമ്മിന് ഭീതി പടർത്തിയിരിക്കുകയാണ്. രാഷ്ട്രീയ സർഗാത്മകതയും…
Read More » -
‘സുന്ദരന്മാരായ ചെറുപ്പക്കാരോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ കാമം തോന്നാത്ത കുടുംബത്തില്‍ പിറന്ന പെണ്ണിന് ധൈര്യപൂര്‍വം ഇങ്ങനെ നില്‍ക്കാം’; അതിജീവിതയെ അപമാനിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്; ‘അവിഹിത ഗര്‍ഭത്തിന് സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍ കഴിയില്ല’
തിരുവനന്തപുരം: ലൈഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ അപമാനിച്ചും മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു ബിനു. രാഹുലിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് കുറിപ്പ്. ‘സുന്ദരന്മാരായ ചെറുപ്പക്കാരോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കാമം തോന്നാത്ത കുടുംബത്തില്‍ പിറന്ന ഏത് പെണ്ണിനും ഏതൊരുത്തനോടൊപ്പവും ധൈര്യപൂര്‍വ്വം ഏത് സാഹചര്യത്തിലും ഇങ്ങനെ നില്‍ക്കാം’ എന്നാണ് ബിന്ദു ബിനു കുറിച്ചത്. പിന്നാലെ മറ്റൊരു പോസ്റ്റില്‍ സര്‍ക്കാറിനെതിരെയും ബിന്ദു രംഗത്തെത്തി. ‘ഒരു അവിഹിത ഗര്‍ഭത്തിനും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെ മറയ്ക്കാന്‍ കഴിയില്ല, അതിന് ശ്രമിക്കുകയും വേണ്ട’ എന്നാണ് ബിന്ദു കുറിച്ചത്. മുന്‍പും രാഹുലിനെ പിന്തുണച്ചും സര്‍ക്കാറിനെ വിമര്‍ശിച്ചും അതീജിവിതയെ അപമാനിച്ചും ബിന്ദു രംഗത്തെത്തിയിരുന്നു. ‘തല്ക്കാലം ഗര്‍ഭിണിയെ പ്രസവിക്കാന്‍ വിടാം. പക്ഷെ അയ്യപ്പന്റെ സ്വര്‍ണ്ണം കട്ട കള്ളന്മാര്‍ അത് അങ്ങനെ മുങ്ങി പോകാന്‍ ഉള്ള വിഷയം അല്ലല്ലോ’, ‘ഭര്‍തൃമതിയായ ഇരയുടെ ത്വര കൊള്ളാം…’ എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ ബിന്ദുവിന്റെ ഫെയ്‌സ്ബുക്ക് വാളില്‍ ഇപ്പോളുമുണ്ട്. മുന്‍പ് പങ്കുവച്ച മറ്റൊരു…
Read More » -
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണം; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു; തെളിവുകള്‍ നിരവധി ലഭിച്ചിട്ടും രണ്ടുവര്‍ഷം കഴിഞ്ഞിട്ടും കേസില്‍ പുരോഗതിയില്ല; ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതോടെ ആവേശം തണുത്തു; അട്ടിമറി സംശയിച്ച് വിദഗ്ധര്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വിജയത്തിനായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നു. കേസെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും രാഹുലിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് അപ്പുറം കേസിനു പുരോഗതിയില്ലെന്നാണു വിമര്‍ശനം. ഇടയ്ക്ക് ക്രൈംബ്രാഞ്ച് അന്വേഷണം ‘ഊര്‍ജിത’പ്പെടുത്തുന്നതുമാത്രമാണ് നടക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണോ എന്ന സംശയം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നു. ഭരണം മാറുമെന്ന ഭയത്തില്‍ ഉദ്യോഗസ്ഥര്‍ നടപടിക്കു മടിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇടയ്ക്കു വീണ്ടും ചര്‍ച്ചയിലേക്കു വന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തുക്കളെ അടക്കം പ്രതികളാക്കിയിരുന്നു. ഇവരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ രാഹുലിനു നോട്ടീസും നല്‍കി. വ്യാജ കാര്‍ഡ് വിതരണത്തിനായി ‘കാര്‍ഡ് കലക്ഷന്‍ ഗ്രൂപ്പ്’ എന്ന പേരില്‍ പ്രതികള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതികളുടെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദരേഖയില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചതോടെയാണ് വീണ്ടും ചോദ്യം ചെയ്യാന്‍…
Read More » -
രാഹുല്‍ രാഷ്ട്രീയ വനവാസത്തിന് പോകണം; എംഎല്‍എ സ്ഥാനത്തുനിന്ന് മാറണം, ഇനിയും പുണ്യാള പരിവേഷം നല്‍കുന്നത് കോണ്‍ഗ്രസിനു സര്‍വനാശത്തിന് കാരണമാകുമെന്നും വെള്ളാപ്പള്ളി; ‘ശരിയായി അന്വേഷിച്ചാല്‍ ശബരിമലയില്‍ തന്ത്രിയും കുടുങ്ങും’; പ്രതിരോധം പാളി കോണ്‍ഗ്രസ്
ചേര്‍ത്തല: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായതോടെ കോണ്‍ഗ്രസും യുഡിഎഫും കൂട്ടക്കുഴപ്പത്തിലായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പശ്ചാത്താപം ഉണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വനവാസത്തിന് പോകണമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ ധാര്‍മികത കണക്കിലെടുത്ത് എംഎല്‍എ സ്ഥാനത്തുനിന്ന് മാറണം. പുണ്യവാളന്‍ ചമയുകയും ചിലരുടെ തോളിലേറുകയുംചെയ്ത രാഹുലിന്റെ മുഖംമൂടി അഴിഞ്ഞു. ഇനിയും പുണ്യവാള പരിവേഷം നല്‍കുന്നത് കോണ്‍ഗ്രസിന്റെ സര്‍വനാശത്തിന് കാരണമാകും. കേസായതോടെ കോണ്‍ഗ്രസില്‍ ആകെ കുഴപ്പമായി. ശബരിമലയില്‍ തന്ത്രി അറിയാതെ ഒന്നും നടക്കില്ല. ശരിയായി അന്വേഷിച്ചാല്‍ തന്ത്രിയും കുടുങ്ങും. ദക്ഷിണവയ്ക്കാതെ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല. കേസില്‍ മന്ത്രിയെ ബന്ധിപ്പിക്കാനുള്ള നീക്കം രാഷ്ട്രീയ അജന്‍ഡയാണ്. ദേവസ്വംബോര്‍ഡില്‍ മന്ത്രിക്ക് ഇടപെടാനാകില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലൈംഗികപീഡനങ്ങളും അതിജീവിതയുടെ പരാതിയും പ്രതിരോധിക്കാനാകാതെ പതറുകയാണു കോണ്‍ഗ്രസ്. രാഷ്ട്രീയ ഗൂഢാലോചനാ സിദ്ധാന്തം മുന്‍നിര്‍ത്തിയുള്ള പ്രതിരോധം അമ്പേ പാളി. ജൂലൈയില്‍ സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയരംഗത്തും വിഷയം ചര്‍ച്ചയായിരുന്നു. ഇരയെ കുറിച്ച് അഭ്യൂഹങ്ങളുമുണ്ടായെങ്കിലും ‘പ്രതി ‘ മാങ്കൂട്ടത്തിലാണെന്നത്…
Read More » -
‘വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ വ്യക്തിപരമായ ചോയ്‌സ്; ക്രിമിനല്‍ കുറ്റമല്ല’; സ്മിത ശൈലേഷിന്റെ കുറിപ്പിനു താഴെ സൈബര്‍ ആക്രമണം; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതിക്കു പിന്നാലെ ഇരയ്‌ക്കെതിരേയും കൂട്ടായ നീക്കം
വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ പേർസണൽ ഡിസിഷൻ ആണെന്നും, അത് ക്രിമിനൽ കുറ്റമല്ലെന്നും സ്മിത സൈലേഷ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയില്‍, ഇര വിവാഹിതയാണെന്ന വിവരം പുറത്തു വന്നതോടെ അവര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. പെൺകുട്ടി വിവാഹിതയാണ് എന്ന് മറക്കരുത് എന്ന കമന്റ് അധികരിച്ചു വന്നത് കണ്ട സാഹചര്യത്തിൽ, എല്ലാർക്കും മറുപടി കൊടുത്തു കൈ കുഴയുന്നത്കൊണ്ട് അതിനുള്ള മറുപടി ഇതിൽ കൂട്ടി ചേർക്കുന്നു. പെൺകുട്ടിക്ക് വിവാഹത്തിന് മുൻപ് ഉണ്ടായിരുന്ന ബന്ധമാണ് എന്നാണ് ഞാൻ അറിഞ്ഞത്. ഇനി അതിന് ശേഷമുള്ള ബന്ധമാണ് എന്നിരിക്കട്ടെ, അങ്ങനെയാണെങ്കിൽ പോലും വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ പേർസണൽ ഡിസിഷൻ ആണ്. അത് ക്രിമിനൽ കുറ്റമല്ല .പൊളിറ്റിക്കൽ ലീഡർ എന്ന സ്വാധീനം ഉപയോഗിച്ച് പ്രണയം സ്ഥാപിച്ച് അവരെ ഗർഭ നിരോധന മാർഗങ്ങൾ സ്വീകരിക്കാൻ അനുവദിക്കാതെ വിലക്കി ഗർഭിണി ആക്കിയതിനു ശേഷം അബോർഷന് ഭീഷണിപെടുത്തി നിർബന്ധിക്കുന്നത് ക്രിമിനൽ കുറ്റമാണ്. അബോർഷന് മുന്‍പും ശേഷവും ആ…
Read More » -
അഭിഷേക് നായര്‍ക്കൊപ്പം കട്ടയ്ക്കു കൂടെനിന്ന് വിളിച്ചെടുത്തത് വമ്പന്‍ താരങ്ങളെ; ഐപിഎല്‍ ലേലത്തില്‍ കോടികള്‍ കിലുങ്ങുമ്പോള്‍ 757 കോടിക്കു ഫ്രാഞ്ചൈസി സ്വന്തമാക്കിയ ജിനിഷയും ചര്‍ച്ചയിലേക്ക്; വനിതാ പ്രീമിയര്‍ ലീഗില്‍ ഇനി വമ്പന്‍ കളികള്‍ മാത്രം
ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ് ലേലത്തിലും കോടിക്കിലുക്കം. ലോകകപ്പ് വിജയത്തിനു പിന്നാലെ ഒരുപിടി താരങ്ങളാണു കോടികള്‍ പോക്കറ്റിലാക്കിയത്. വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിനു ചുക്കാന്‍ പിടിച്ച ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയ്ക്കാണ് ലേലത്തില്‍ പൊന്നുംവില ലഭിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന താരലേലത്തില്‍ 3.2 കോടി രൂപയ്ക്കാണ് യുപി വോറിയേഴ്‌സ് ഇരുപത്തെട്ടുകാരി ദീപ്തിയെ ടീമില്‍ തിരിച്ചെത്തിച്ചത്. വനിതാ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ പ്രതിഫലം കൂടിയാണിത്. മുന്‍ സീസണുകളില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ദീപ്തിയെ ഇത്തവണ ലേലത്തിന് മുന്‍പ് യുപി ടീം റിലീസ് ചെയ്തിരുന്നു. 2.4 കോടി രൂപയ്ക്ക് യുപി വോറിയേഴ്‌സ് ടീമിലെത്തിയ വെറ്ററന്‍ താരം ശിഖ പാണ്ഡെയാണ് ലേലത്തില്‍ അപ്രതീക്ഷിത പ്രതിഫലം നേടിയ താരം. മുപ്പത്താറുകാരിയായ പേസ് ബോളര്‍ 2023ലാണ് അവസാനമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. ലേലത്തിലെ ഉയര്‍ന്ന മൂന്നാമത്തെ പ്രതിഫലം ശിഖയുടേതാണ്. മലയാളി താരം ആശ ശോഭനയെ 1. 1 കോടി രൂപ മുടക്കി ടീമിലെത്തിച്ചതും യുപിയാണ്. ഇങ്ങനെ കോടികള്‍…
Read More »
