Newsthen Special
-
നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിലുണ്ട് ഇന്ത്യയെ സഹായിച്ചേക്കാവുന്ന അപൂര്‍വ നിധി; ഇത് സ്വര്‍ണമല്ല! ശതകോടികള്‍ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങള്‍! റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ചൈനയുടെ കുത്തക തകര്‍ക്കുമോ ഇ-മാലിന്യ ഇന്ത്യ?
ന്യൂഡല്‍ഹി: ലോകത്തേറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ സാന്ദ്രതയുള്ള ഇന്ത്യ, ഇലക്‌ട്രോണിക് പാഴ് വസ്തുക്കളുടെ കേന്ദ്രമായി മാറുന്നെന്ന പരിദേവനം ഉയരാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. എന്നാല്‍, വീടുകളിലെ മൂലയ്ക്കു പൊടിപിടിച്ചിരിക്കുന്ന പഴയ കേടായ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുമൊന്നും അങ്ങനെ കളയേണ്ടവയല്ല. അവ വെറും ഇലക്‌ട്രോണിക് ജഡങ്ങളല്ല, പകരം ശതകോടികള്‍ വിലമതിക്കുന്ന, ഉയര്‍ന്ന സാന്ദ്രതയുള്ള ധാതു നിക്ഷേപങ്ങളാണ്! ആറ്റോമിക് പരമാധികാരം ഇന്ത്യ ആറ്റോമിക് പരമാധികാരത്തിലേക്ക് (Atomic Sovereignty) കുതിക്കുമ്പോള്‍, ഏതൊരു പരമ്പരാഗത ഖനിയേക്കാളും സമ്പന്നമായ കരുതല്‍ ശേഖരത്തിന് മുകളിലാണിരിക്കുന്നതെന്നാണ് ഇന്നു വ്യവസായ ലോകം തിരിച്ചറിയുന്നത്. ഒരു രാഷ്ട്രത്തിന് തന്ത്രപ്രധാനമായ വസ്തുക്കളെ ആറ്റം (അണു) തലത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതിനെയാണ് ‘ആറ്റോമിക് പരമാധികാരം’ എന്നു പറയുന്നത്. പ്രതിരോധ സംവിധാനങ്ങള്‍ക്കും അത്യാധുനിക സാങ്കേതിക വിദ്യക്കും ആവശ്യമായ കാന്തങ്ങള്‍, അതിശുദ്ധമായ ലോഹങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണ ഘടകങ്ങള്‍. സ്ട്രാറ്റജിക് ഗ്രേഡ് മെറ്റീരിയല്‍സ് (Strategic-grade materials) എന്ന് ശാസ്ത്രലോകം വിളിക്കും. വിദേശ ശക്തികളെ ആശ്രയിക്കാതെ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്നത് മുതല്‍…
Read More » -
മണലാരണ്യത്തിലെ അത്ഭുത വീണ്ടെടുക്കല്‍: ഇറാഖിലെ ശത്രുപാളയത്തില്‍ തകര്‍ന്നുവീണ അമേരിക്കയുടെ അഭിമാനമായ 580 കോടിയുടെ യുദ്ധവിമാനത്തെ സൈന്യം തിരികെ പിടിച്ച കഥ; നേരിട്ടത് സ്‌നൈപ്പര്‍ ആക്രമണം മുതല്‍ ഷെല്ലിംഗ് വരെ
വാഷിംഗ്ടണ്‍/ബാഗ്ദാദ്: യുദ്ധഭൂമിയില്‍ തകര്‍ന്നുവീഴുന്ന അത്യാധുനിക യുദ്ധവിമാനങ്ങള്‍ ശത്രുക്കള്‍ക്ക് ലഭിക്കാതിരിക്കാന്‍ ബോംബിട്ടു നശിപ്പിക്കുക എന്നതാണ് സാധാരണ രീതി. എന്നാല്‍, ഇറാഖിലെ അത്യന്തം അപകടകരമായ ഒരു മണലാരണ്യത്തില്‍ തകര്‍ന്നുവീണ തങ്ങളുടെ അഭിമാനമായ എംവി 22 ഓസ്‌പ്രേ (—-) വിമാനത്തെ വീണ്ടെടുക്കാന്‍ അമേരിക്കന്‍ സൈന്യം നടത്തിയത് മാസങ്ങള്‍ നീണ്ട സാഹസികമായ ഒരു ‘രഹസ്യ’ ദൗത്യമാണ്. 70 ദശലക്ഷം ഡോളര്‍ (ഏകദേശം 580 കോടി രൂപ) വിലമതിക്കുന്ന ഈ വിമാനം വീണ്ടെടുക്കാന്‍ നടത്തിയ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ മുതല്‍ ഓസ്‌പ്രേയുടെ ജനനം വരെ ഈ കഥ തുടങ്ങുന്നത് 1979-ലെ ഇറാന്‍ ബന്ദി പ്രതിസന്ധിയില്‍ നിന്നാണ്. ഇറാനിലെ യുഎസ് എംബസിയില്‍ ബന്ദികളാക്കപ്പെട്ട അമേരിക്കക്കാരെ രക്ഷിക്കാന്‍ നടത്തിയ ‘ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ’ (Operation Eagleclaw) പരാജയപ്പെട്ടത് അമേരിക്കന്‍ സൈന്യത്തിന് വലിയൊരു പാഠമായിരുന്നു. ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിക്കുകയും സാങ്കേതിക തകരാറുകള്‍ സംഭവിക്കുകയും ചെയ്ത ആ ദുരന്തമാണ്, ഒരു വിമാനത്തിന്റെ വേഗതയും ഹെലികോപ്റ്ററിന്റെ വഴക്കവുമുള്ള പുതിയൊരു യുദ്ധവിമാനത്തെക്കുറിച്ച്…
Read More » -
മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്ത് വിജിലന്‍സ്; കേസില്‍ കുറ്റപത്രം ഉടന്‍
മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യംചെയ്തു. എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് നടപടി. 2016-ൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേർത്ത് വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തത്. ആകെ അഞ്ച് പ്രതികളാണ് കേസിൽ ഉള്ളത്. അന്വേഷണം വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അന്ന് വിജിലൻസ് എസ്പി ആയിരുന്ന എസ്.ശശിധരനെ സ്ഥലം മാറ്റിയിരുന്നു എങ്കിലും, പരാതിക്കാരുടെ ആവശ്യപ്രകാരം, ശശിധരൻ തന്നെ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എം.എൻ.സോമൻ, സ്റ്റേറ്റ് കോഓർഡിനേറ്റർ കെ.കെ.മഹേശൻ കെഎസ്ബിസിഡിസി മുൻ എംഡി ദിലീപ്കുമാർ തുടങ്ങിയവരാണ് പ്രതികൾ. മൈക്രോ ഫിനാൻസ് സ്കീമിനായി 2003 മുതൽ 2014 വരെ സർക്കാർ എട്ടുതവണയായി അനുവദിച്ച 15.85 കോടി രൂപ ദുർവിനിയോഗം ചെയ്തെന്നാണു…
Read More » -
കുത്തിത്തിരിപ്പ് ഉണ്ടാക്കി, ഒടുവില്‍ യുടേണും അടിച്ചു; ബംഗ്ലാദേശ് ടീം ട്വന്റി20 ലോകകപ്പില്‍ കളിക്കാത്തതിന് കാരണം പാകിസ്താനെന്ന് എസിസി സിഇഒ; ‘മുഹ്‌സിന്‍ നഖ്‌വി നടത്തിയത് കൊലച്ചതി’
ന്യൂഡല്‍ഹി: ബംഗ്ലാദേശ് ടീം മാനേജ്‌മെന്റില്‍ കുത്തിത്തിരിപ്പുണ്ടാക്കിയതും ഇന്ത്യയിലേക്ക് ഇല്ലെന്ന നിലപാടില്‍ എത്തിച്ചതും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയാണെന്ന് ഗുരുതര ആരോണം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിയിരുന്നു. സുരക്ഷ നല്‍കാമെന്ന ഐസിസി നിരന്തരം ആവര്‍ത്തിച്ചിട്ടും ഇവര്‍ വഴങ്ങിയില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) തങ്ങളുടെ ടീമില്‍ നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ നീക്കം ചെയ്യണമെന്ന് ബിസിസിഐ (BCCI) ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബംഗ്ലാദേശ് ഇത്തരമൊരു തീരുമാനമെടുത്തത്. ബംഗ്ലാദേശിനെ ഒഴിവാക്കിയപ്പോള്‍, ഐസിസി അംഗരാജ്യങ്ങളില്‍ പാകിസ്ഥാന്‍ മാത്രമാണ് അവര്‍ക്ക് പിന്തുണ അറിയിച്ചത്. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് അവര്‍ വ്യാജമായി ഭീഷണി മുഴക്കിയെങ്കിലും പിന്നീട് ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി. ഇപ്പോള്‍, ബംഗ്ലാദേശിന്റെ ഈ അവസ്ഥയ്ക്ക് കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി മുഹ്‌സിന്‍ നഖ്വിയാണെന്ന് മുന്‍ ബിസിബി (BCB) ജനറല്‍ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ACC) സിഇഒയുമായ സയ്യിദ് അഷ്റഫുള്‍ ഹഖ് കുറ്റപ്പെടുത്തി.…
Read More » -
കളിക്കളത്തിലേക്ക് പടരുന്ന യുദ്ധങ്ങള്‍; കളിയിലെ മര്യാദകേടു പോലും ‘ന്യൂ നോര്‍മല്‍’; ‘ഷാസ്- വസ്’ സൗഹൃദങ്ങള്‍ പോലെ ഇനിയൊന്നില്ലേ? ഏകപക്ഷീയമായി മാറുന്ന ഇന്ത്യ- പാക് മത്സരങ്ങള്‍; മൈതാനത്ത് ഇല്ലാത്ത ആവേശം വാര്‍ത്തകളില്‍ ഇനി എത്രകാലം?
അതിവിദൂരമല്ലാത്ത ഭൂതകാലത്തില്‍, സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വാര്‍ത്തകള്‍ക്കപ്പുറം കളികളിലേക്കു പടരാത്ത നാളുകള്‍ മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ അങ്ങേയറ്റം ആവേശകരവും സമ്മര്‍ദ്ദം നിറഞ്ഞതും മികച്ച ഗുണനിലവാരമുള്ളതുമായിരുന്നു. ഇരുവശത്തും മിന്നിത്തിളങ്ങുന്ന സൂപ്പര്‍ താരങ്ങളുടെ നിര. ഇന്ത്യയ്ക്ക് ബാറ്റിംഗ് കരുത്തുണ്ടായിരുന്നപ്പോള്‍, പാകിസ്ഥാന് ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. ജെഫ്രി ബോയ്‌ക്കോട്ടിന്റെ വാക്കുകള്‍ കടമെടുത്താല്‍ ‘ഒരു ഓറഞ്ച് കൊണ്ട് പോലും സ്വിംഗ് ചെയ്യിക്കാന്‍ കഴിവുള്ളവര്‍’. ഈ രണ്ട് അഭിമാന രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ പോരാട്ടങ്ങള്‍ തന്നെയായിരുന്നു – വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍. കളിക്കാര്‍ പരസ്പരം നോക്കുക പോലും ചെയ്യാത്ത, കൈകൊടുക്കാനോ സൗഹൃദം പങ്കിടാനോ തയ്യാറാവാത്ത ഇന്നത്തെ കാലഘട്ടത്തിന് വിരുദ്ധമായി, അന്നത്തെ ഇന്ത്യന്‍-പാകിസ്ഥാന്‍ താരങ്ങള്‍ കാലത്തെ അതിജീവിച്ച ദീര്‍ഘകാല സൗഹൃദങ്ങള്‍ കെട്ടിപ്പടുത്തിരുന്നു. ‘ഷാസ്- വസ്’ (രവി ശാസ്ത്രി-വസീം അക്രം) ചങ്ങാത്തമെന്നുപോലും അറിയപ്പെട്ടിരുന്ന സൗഹൃദത്തിന്റെ ഇഴയടുപ്പം. ദേശീയതയ്ക്ക് അപ്പുറമായിരുന്നു ഇരുവര്‍ക്കുമിടയിലെ ഊഷ്മളത. എന്നാലിപ്പോള്‍ നാം വിഷയത്തില്‍ നിന്ന് മാറുകയാണോ? പ്രൊഫഷണലിസത്തിന് പുതിയ അര്‍ത്ഥങ്ങള്‍…
Read More » -
വയനാട്ടിലെ കോണ്‍ഗ്രസിന്റെ വീടുകള്‍; 26ന് രാഹുല്‍ ഗാന്ധി തറക്കല്ലിടും; അഞ്ചേക്കറില്‍ ആദ്യ ഘട്ടത്തില്‍ 50 വീടുകള്‍; 50 വീടുകള്‍ക്കായി ഭൂമി ഉടന്‍ ഏറ്റെടുക്കും; ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും കെപിസിസി പ്രസിഡന്റ്
തൃശൂര്‍: വയനാട് ദുരിത ബാധിതര്‍ക്കായി കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ തറക്കല്ലിടന്‍ 26ന് ഉച്ചയ്ക്കു 2.30ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. കല്‍പ്പറ്റ മേപ്പാടിയില്‍ 3.24 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഈയാഴ്ചതന്നെ 2.18 ഏക്കര്‍ സ്ഥലംകൂടി ഏറ്റെടുക്കും. ആകെ 5.42 ഏക്കറില്‍ 1100 ചതുരശ്രയടി വിസ്തീര്‍ണമുള്ള 50 വീടുകളുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുകയെന്നു കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. യൂത്ത് കോണ്‍ഗ്രസ് ഒരുകോടി നല്‍കി. കെപിസിസിയുടെ നേതൃത്വത്തില്‍ ജനങ്ങളില്‍നിന്നു പിരിച്ചതും എഐസിസി, അധ്യാപക- പെന്‍ഷന്‍ സംഘടനകള്‍ എന്നിവര്‍ സ്വരൂപിച്ചതുമായ പണവും നിര്‍മാണത്തിന് ഉപയോഗിക്കുക. എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവര്‍ പങ്കെടുക്കും. മേപ്പാടി കുന്നമ്പറ്റയിലാണ് ആദ്യഘട്ടത്തില്‍ വീടു നിര്‍മിക്കുക. ഏഴാഞ്ചിറയില്‍ അഞ്ച് ഏക്കര്‍കൂടി ഏറ്റെടുത്ത് ബാക്കി അമ്പതു വീടുകളുടെ നിര്‍മാണം ആരംഭിക്കും. എട്ടു സെന്റില്‍…
Read More » -
‘അവര്‍ക്കു വേണ്ടിയിരുന്നത് ബിസിനസ്, എനിക്കു വേണ്ടിയിരുന്നത്….’; ഡിപി വേള്‍ഡ് സിഇഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായത്തിന്റെ കൂടുതല്‍ കത്തുകള്‍ പുറത്ത്; എപ്‌സ്റ്റീന്‍ ലക്ഷ്യമിട്ടത് പശ്ചിമേഷ്യയില്‍ കരുത്തുറ്റ ബന്ധങ്ങളെന്ന് റിപ്പോര്‍ട്ട്
ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിനു പിന്നാലെ കത്തിടപാടുകള്‍ പുറത്തുവന്നതോടെ ദുബായ് തുറമുഖ ഭീമനായ ഡിപി വേള്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് രാജിവച്ചത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍, രാജിക്കത്തില്‍ ഒതുങ്ങുന്നതല്ല പശ്ചിമേഷ്യയിലെ എപ്‌സ്റ്റീന്‍ ബന്ധങ്ങളെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കുപ്രസിദ്ധ സാമ്പത്തിക ഇടപാടുകാരന്‍ ജെഫ്രി എപ്സ്റ്റീന്‍ മേഖലയിലുടനീളം രാഷ്ട്രീയ പ്രമുഖരുടെയും ബിസിനസ് നേതാക്കളുടെയും ശക്തമായ ശൃംഖല കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുവെന്ന് കാണിക്കുന്ന യുഎസ് നീതിന്യായ വകുപ്പിന്റെ രേഖകളാണ് പുറത്തുവന്നത്. സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം ചീഫ് എക്‌സിക്യൂട്ടീവ്, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ രാജിവെച്ചതായി ഡിപി വേള്‍ഡ് വെള്ളിയാഴ്ച അറിയിച്ചു. എപ്സ്റ്റീന്‍ ഫയലുകളില്‍ ബിന്‍ സുലായമിന്റെ പേര് പ്രത്യക്ഷപ്പെിരുന്നു. അവരുടെ കത്തിടപാടുകളില്‍, എപ്സ്റ്റീന്‍ വഴി പരിചയപ്പെട്ട സ്ത്രീകളുമായുള്ള ലൈംഗിക ബന്ധങ്ങളെക്കുറിച്ച് ബിന്‍ സുലായം ചര്‍ച്ച ചെയ്തിരുന്നു. 2007 നവംബര്‍ 9-ന് അയച്ച ഒരു ഇമെയിലില്‍, ന്യൂയോര്‍ക്കില്‍ വെച്ച് താന്‍ അത്തരമൊരു സ്ത്രീയെ കണ്ടുമുട്ടിയതായി ബിന്‍ സുലായം എപ്സ്റ്റീനോട് പറഞ്ഞു. അവിടെ ഒരു തെറ്റിദ്ധാരണ ഉണ്ടായെന്നും, ‘അവര്‍ക്ക് ചില ബിസിനസ്…
Read More » -
പെരുന്നാള്‍ സീസണ്‍ മുന്നില്‍കണ്ട് ഗോഡൗണില്‍ എത്തിച്ച കോടികളുടെ വസ്ത്രങ്ങള്‍ കത്തിയമര്‍ന്നു; ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം മൂന്നു വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ ഗുരുതരം
കോഴിക്കോട്: പാളയത്തെ പ്രമുഖ വസ്ത്രാലയമായ ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കോടികളുടെ നാശനഷ്ടം. റമസാന്‍-പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് ഗോഡൗണില്‍ ശേഖരിച്ചിരുന്ന വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. മൂന്ന് വര്‍ഷം മുന്‍പ് ഇതേ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തേക്കാള്‍ ഇരട്ടി ആഘാതമാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 2023 ഏപ്രിലിലായിരുന്നു അത്. ചൊവ്വാഴ്ച വൈകിട്ട് 6.10-ഓടെയാണ് നാലുനില കെട്ടിടത്തിന്റെ മുകള്‍നിലകളില്‍ തീ പടര്‍ന്നത്. ഗോഡൗണില്‍ നിന്നാണ് ആദ്യം പുക ഉയര്‍ന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഷോറൂമിലെ രണ്ടും മൂന്നും നാലും നിലകളെ തീ വിഴുങ്ങി. വിവരം അറിഞ്ഞുടന്‍ അഞ്ച് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രിക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അത്യാധുനിക ഫയര്‍ എന്‍ജിനുകള്‍ കൂടി എത്തിച്ചാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്‌നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്. പെരുന്നാള്‍ സീസണ്‍ പ്രമാണിച്ച് വന്‍തോതില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ എത്തിച്ചിരുന്നു. ഇവയിലേക്കാണ് തീ പടര്‍ന്നത്. 2023 ഏപ്രിലിലും ഇതേ ഷോറൂമില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായിരുന്നു. അന്ന് സംഭവിച്ച കോടികളുടെ നഷ്ടത്തേക്കാള്‍…
Read More » -
‘തന്റെ കീഴിലുള്ളവര്‍ എന്താണു ചെയ്യുന്നതെന്ന് അറിയാത്തവര്‍ ആ കസേരയില്‍ ഇരിക്കരുത്; അദ്ദേഹം പറയുന്നതൊന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്’: രാഹുല്‍ ഗാന്ധിക്കെതിരേ തുറന്നടിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് കൗര്‍ സിദ്ധു
ചെന്നൈ: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് നവ്ജോത് കൗര്‍ സിദ്ധു. പഞ്ചാബ് കോണ്‍ഗ്രസിലെ അഴിമതി തടയുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്നാണ് ജീവിക്കുന്നതെന്നും അവര്‍ ആരോപിച്ചു. രാഹുലിന്റെ നിഷ്‌ക്രിയത്വം പഞ്ചാബില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കോയമ്പത്തൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. രാഹുല്‍ ഗാന്ധിയുടെ അടുത്ത വൃത്തങ്ങള്‍ തിരഞ്ഞെടുപ്പ് ടിക്കറ്റുകള്‍ വില്‍ക്കുകയാണെന്നും എന്നാല്‍ തന്റെ ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അദ്ദേഹം അറിയുന്നില്ലെന്നും സിദ്ധു കുറ്റപ്പെടുത്തി. രാഹുല്‍ നന്നായി സംസാരിക്കുമെങ്കിലും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അവര്‍ പറഞ്ഞു. പഞ്ചാബിലെ പാര്‍ട്ടിയുടെ തകര്‍ച്ചയെക്കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞ എട്ടു മാസമായി താന്‍ സമയം ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ലെന്ന് അവര്‍ വെളിപ്പെടുത്തി. തന്റെ കീഴിലുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെങ്കില്‍ ആ കസേരയില്‍ ഇരിക്കാന്‍ രാഹുല്‍ അര്‍ഹനല്ലെന്നും നവ്ജോത് കൗര്‍ സിദ്ധു തുറന്നടിച്ചു. പഞ്ചാബിന് വേണ്ടി തങ്ങള്‍…
Read More »
