Health
-
ഇനി കണ്ണടകൾ വേണ്ട വെറും 30 സെക്കൻഡ് മാത്രം വരുന്ന ശസ്ത്രക്രിയയിലൂടെ ; റിലെക്സ് സ്മൈൽ സംവിധാനവുമായി ഐ ഫൗണ്ടേഷൻ
കോഴിക്കോട്: മുപ്പത് സെക്കൻഡിൽ ശസ്ത്രക്രിയ പൂർത്തിയാക്കി എന്നെന്നേക്കുമായി കണ്ണട ഒഴിവാക്കാനാകുന്ന നൂതന ലാസിക് ശസ്ത്രക്രിയ സംവിധാനത്തിന് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ തുടക്കമായി. നേത്രസംരക്ഷണ രംഗത്തെ ലോകപ്രശസ്ത കമ്പനിയായ സീസ് (ZEISS) വികസിപ്പിച്ച റിലെക്സ് സ്മൈൽ (ReLEx SMILE ) സാങ്കേതിക വിദ്യയിലൂടെയാണ് വേദനാരഹിതമായ ശസ്ത്രക്രിയ നടത്തുന്നത്. മാനേജിങ് ഡയറക്ടർ ഡോ. ശ്രേയസ് രാമമൂർത്തി പുതിയ സംവിധാനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ മത്സരപരീക്ഷകളിൽ പങ്കെടുക്കാനാകാതെ പോകുന്നവർക്കും സൗന്ദര്യസംരക്ഷണത്തിൻറെ ഭാഗമായി കണ്ണട മാറ്റാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഏറെ പ്രയോജനപ്രദമാണ് റിലെക്സ് സ്മൈൽ ശസ്ത്രക്രിയയെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ കേരളത്തിൽ ഇതാദ്യമായാണ് റിലെക്സ് സ്മൈൽ സംവിധാനം വരുന്നത്. ഹ്രസ്വ ദൃഷ്ടി, അസ്റ്റിഗ്മാറ്റിസം തുടങ്ങിയ നേത്ര തകരാറുകൾ റിലെക്സ് സ്മൈൽ വഴി പരിഹരിക്കാം. ഒരു കണ്ണിനു മുപ്പത് സെക്കൻഡ് മാത്രം സമയം മതി എന്നതും പരമാവധി മൂന്നു മില്ലി മീറ്റർ വരെയുള്ള മുറിവെ ഉണ്ടാക്കുന്നുള്ളൂവെന്നതും ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്. 24 മണിക്കൂറിനുള്ളിൽ തന്നെ രോഗികൾക്ക് സാധാരാണ നിലയിലേക്കു മാറാനാകും. കോയമ്പത്തൂർ…
Read More » -
പദ്ധതി അടിപൊളി; പക്ഷേ, പണം നല്‍കില്ല; ഏഴു വര്‍ഷത്തിനു ശേഷം മോദിയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി തവിടു പൊടിയെന്നു കണക്കുകള്‍; ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 1.21 ലക്ഷം കോടി; പിന്‍മാറുന്നെന്ന് അറിയിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും
ന്യൂഡല്‍ഹി: പദ്ധതി ആരംഭിച്ച് ഏഴു വര്‍ഷത്തിനുശേഷം മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി തവിടുപൊടിയായെന്നു കണക്കുകള്‍. ഇന്ത്യയിലാകെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രകളടക്കം 32,000 ആശുപത്രികള്‍ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയുടെ ഭാഗമായി. എന്നാല്‍, നിലവില്‍ 1.21 ലക്ഷം കോടിയുടെ ബില്ലുകളാണു മാറാതെ കിടക്കുന്നതെന്നും ഇതിന്റെ ബാധ്യത മുഴുവന്‍ ആശുപത്രികള്‍ക്കു ചുമക്കേണ്ടി വരുന്നെന്നുമാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. മണിപ്പൂര്‍, രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലടക്കം മിക്ക ആശുപത്രികളും പദ്ധതി ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അറിയിച്ചു കഴിഞ്ഞു. ഇതുവരെ ഇവര്‍ക്കുള്ള പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിലവില ആയുഷ്മാന്‍ ഭാരതിനൊപ്പം ചിരായു യോജനയെന്ന സംസ്ഥാന പദ്ധതികൂടി നടപ്പാക്കിയ ഹരിയാനയും പദ്ധി വേണ്ടെന്നു വയ്്ക്കുകയാണ്. ഓഗസ്റ്റ് ഏഴിനുശേഷം 600 സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പദ്ധതിയില്‍നിന്നു പിന്‍മാറി. ഇവര്‍ക്കുമാത്രഗ 500 കോടിയോളമാണ് കൊടുക്കാനുള്ളത്. മറ്റ് ആശുപത്രികളും…
Read More » -
ഉറക്കം ശരിയല്ലേ? വിരി ശരിയല്ലായിരിക്കും! ബെഡ് ഷീറ്റും തലയിണയുറയും അലക്കിയിട്ട് എത്രനാളായി?
ഒരു ദിവസം എത്ര തിരക്കേറിയതാണെങ്കിലും ഒന്നുവന്ന് വിശ്രമിക്കാനുള്ള ഇടമാണ് കിടപ്പുമുറി. ഉറങ്ങാന്‍ മാത്രമല്ല ഇടയ്ക്കെങ്കിലും വെറുതേ വന്നു ബെഡ്ഡില്‍ കിടക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാനമാണ് കിടക്കയുടെ വൃത്തി. ശരിയായി ശുചിത്വം പാലിച്ചാല്‍ കിടപ്പുമുറിയില്‍നിന്നും പിടിപെടുന്ന രോഗങ്ങളില്‍നിന്ന് നമുക്ക് രക്ഷപ്പെടാം. വൃത്തിയില്ലാത്തതോ ശരിയല്ലാത്തതോ ആയ ബെഡ്ഡ്, പൊടി, ബാക്ടീരിയ തുടങ്ങിയവ ഉണ്ടാകുന്നതിനും ഉറക്കം കുറയ്ക്കുന്നതിനും കാരണമാകുന്നു. വൃത്തിയുള്ള ബെഡ് ഷീറ്റ് ആഴ്ചതോറും ബെഡ് ഷീറ്റ് വൃത്തിയാക്കേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ബെഡ് ഷീറ്റിലെ പൊടി, ചര്‍മകോശങ്ങളുടെ അംശം, ബാക്ടീരിയ, എണ്ണമയം എന്നിവയെല്ലാം പോകാന്‍ ഇതു സഹായിക്കുന്നു. തലയിണയുറ കഴുകി വൃത്തിയാക്കുക തലയിണയുടെ കവറില്‍ പറ്റിയ എണ്ണ, വിയര്‍പ്പ്, സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളുടെ അംശങ്ങള്‍ എന്നിവയെല്ലാം ബാക്ടീരിയയെ ഉണ്ടാക്കും. 3-4 ദിവസം കൂടുമ്പോള്‍ തലയിണയുറ അലക്കുന്നത് അവയെ നശിപ്പിക്കും. പുതപ്പുകള്‍, മാട്രസ് പ്രൊട്ടക്റ്റേഴ്സ് എന്നിവയും അലക്കി വൃത്തിയാക്കാന്‍ മറക്കരുത്. കിടക്കയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക കിടക്കയിലേക്ക് ഭക്ഷണം കൊണ്ടുപോയി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണാവശിഷ്ടങ്ങളോ…
Read More » -
വിട്ടുകളയരുതേ… ചെണ്ടുമല്ലി സത്തിന്റെ ഗുണങ്ങള്‍ അനവധി
ചെണ്ടുമല്ലി സത്തില്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും മുറിവുകള്‍ക്കും ദഹന പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ പരിഹാരം കാണാന്‍ സാധിക്കും. ചര്‍മ്മത്തെ സംരക്ഷിക്കാനും രോഗശാന്തി നല്‍കാനും സഹായിക്കുന്ന ഈ സത്ത് എങ്ങനെ ഉപയോഗിക്കാമെന്നും എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങളെന്നും ഈ ലേഖനത്തില്‍ വിശദീകരിക്കുന്നു. ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കാനും മുറിവുകള്‍ ഉണക്കാനും രോഗബാധ തടയാനും ഇത് സഹായിക്കുന്നു. കൂടാതെ, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് ഒരു ഉത്തമ പരിഹാരമാണ്. ചെണ്ടുമല്ലി സത്ത് എന്നത് കലണ്ടുല ഒഫിസിനാലിസ് ചെടിയുടെ പൂക്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു പ്രകൃതിദത്തമായ പദാര്‍ത്ഥമാണ്. ഇതില്‍ ട്രൈറ്റര്‍പെനോയിഡ് സാപോണിനുകള്‍, ഫ്‌ലേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളാണ് ഇതിന് ഔഷധഗുണങ്ങള്‍ നല്‍കുന്നത്. നൂറ്റാണ്ടുകളായി വൈദ്യശാസ്ത്രത്തില്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍, മുറിവുകള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് ഉപയോഗിക്കുന്നു. ചെണ്ടുമല്ലിക്ക് രോഗശമനം നല്‍കാനുള്ള കഴിവുണ്ട്. ഇതിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ശരീരത്തെ സംരക്ഷിക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യുന്നു. മുറിവുകള്‍, ചര്‍മ്മത്തിലെ ചുണങ്ങുകള്‍, വരള്‍ച്ച തുടങ്ങിയ…
Read More » -
നെഞ്ചുലച്ച് നവാസിന്റെ വിയോഗം; ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ നടന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ്
പ്രിയപ്പെട്ടവരെ ഉലച്ച് നടൻ കലാഭവൻ നവാസിന്‍റെ അപ്രതീക്ഷിത വിയോഗം. സിനിമ ചിത്രീകരണത്തിനുശേഷം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലെത്തിയ നവാസിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്നലെ വൈകിട്ട് അഞ്ചരയോടെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ നവാസിന് രണ്ട് ദിവസത്തെ ഇടവേളയായിരുന്നു. ഈ ഗ്യാപ്പിൽ വീട്ടിൽ പോയി വരാമെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് പോയതാണ് നവാസ്. റൂം ചെക്കൗട്ടാണെന്ന് ഹോട്ടൽ ജീവനക്കാരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മുറിയിലേക്ക് പോയി മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും മടങ്ങിവരാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ നവാസിനെ തിരക്കി. മുറി തുറന്നപ്പോൾ വാതിലിനോട് ചേർന്ന് നവാസ് താഴെ വീണ് കിടക്കുകയായിരുന്നു. ജീവനുണ്ടെന്ന് ഉറപ്പിച്ച ജീവനക്കാർ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നവാസിനെ ആശുപത്രിയിലാണെന്ന് വിവരം ലഭിച്ചതോടെ സെറ്റിൽ നിന്ന് മറ്റ് നടന്മാരടക്കം ഓടിയെത്തി. പലർക്കും വിയോഗം ഉൾകൊള്ളാനായില്ല. നവാസിന്‍റെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയതോടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ…
Read More » -
അടിയുടെ പൂരം പൊടിയരിക്കഞ്ഞി!!! കൊളസ്ട്രോള്‍, ബിപി, പ്രമേഹം കുറയ്ക്കാന്‍ ‘ഒരു പ്രയോഗം’
ഇന്നത്തെ കാലത്ത് കുട്ടികളെപ്പോഴും അലട്ടുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോള്‍. ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി ഹൃദയാഘാതം വരെ വരുത്താന്‍ സാധ്യതയുള്ള ഒരു രോഗമാണ് ഇത്. വ്യായാമക്കുറവും ഭക്ഷണശീലങ്ങളുമെല്ലാം തന്നെ ഇതിന് കാരണമാകാറുണ്ട്. ഇതല്ലാതെ നമ്മുടെ ചില ജീവിതശൈലികളും. ഇത് ജീവിതശൈലീ രോഗം കൂടിയാണ്. കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനായി നാം ചെയ്യേണ്ട ഒന്ന് ഭക്ഷണ ശീലങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ്. ഇതിന് സഹായിക്കുന്ന ഒരു നാടന്‍ ഭക്ഷണരീതിയെക്കുറിച്ചറിയാം. ചുവന്ന അരി ഇതിന് നമ്മുടെ പൊടിയരിയാണ് വേണ്ടത്. പൊടിയരിക്കഞ്ഞി തന്നെ. ചുവന്ന അരിയുടെ പൊടിയരി വേണം, എടുക്കാന്‍. ഇതിനൊപ്പം മുരിങ്ങയില, ഉലുവാ, ചെറുപയര്‍ എന്നിവയും വേണം. പൊടിയരി പൊതുവേ ഔഷധഗുണമുള്ള ഒന്നായത് കൊണ്ടുതന്നെ അസുഖങ്ങള്‍ക്ക് പരിഹാരമായി ഇത് ഉപയോഗിയ്ക്കാറുമുണ്ട്. തവിട് കളയാത്തത് ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. തവിട് കളയാത്ത ധാന്യങ്ങള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊടിയരി ദഹിയ്ക്കാനും എളുപ്പമുള്ള ഒന്നാണ്. ഉലുവ ഉലുവ കൊളസ്ട്രോളിനും ബിപിയ്ക്കും പ്രമേഹത്തിനുമെല്ലാമുള്ള മരുന്നാണ്. ഇത് പ്രമേഹം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.…
Read More » -
ഇനി പല്ലില്ലാത്ത മോണകാട്ടി ചിരിയെന്ന വിശേഷണമൊക്കെ പഴമൊഴിയാകും; ഒന്നുപോയാല്‍ അടുത്തത് മുളച്ചുവരും; അതുപോയാല്‍ അടുത്തതും! നിര്‍ണായക കണ്ടുപിടിത്തത്തിലേക്ക് ചുവടുവച്ച് ജപ്പാന്‍
ന്യൂയോര്‍ക്ക്: പല്ല് വേദനയെക്കാള്‍ ഭയാനകമായ ഒന്നുണ്ടോ എന്ന് സംശയമാണ്. പിന്നെ പല്ല് പറിക്കല്‍, ആ കസേരയിലേക്കുള്ള ഇരുപ്പും, മരവിപ്പിക്കാനുള്ള സൂചിയും, പിന്നെ ‘കടക്ക്’ എന്ന ശബ്ദത്തോടെ നമ്മുടെ ശരീരത്തിന്റെ ഭാഗമായ ഒന്നിനെ അടര്‍ത്തി മാറ്റുന്നതും… അതൊരു വല്ലാത്ത അനുഭവം തന്നെയാണ്. പല്ല് പോയാലുണ്ടാവുന്ന വിടവ് നമ്മുടെ ചിരിയുടെ ഭംഗി കെടുത്തും, ആത്മവിശ്വാസം കുറയ്ക്കും. പിന്നെ മുന്നിലുള്ള വഴികള്‍ കൃത്രിമപ്പല്ല് വെക്കുക, ബ്രിഡ്ജ് ഇടുക, അല്ലെങ്കില്‍ ഇംപ്ലാന്റ് ചെയ്യുക എന്നിവയാണ്. ഇവയൊന്നും നമ്മുടെ സ്വന്തം പല്ലിന് പകരമാവുകയുമില്ല. എന്നാല്‍, ഈ അവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരം വന്നാലോ? കൊഴിഞ്ഞുപോയ സ്ഥാനത്ത് പ്രകൃതിദത്തമായ പുതിയൊരു പല്ല് മുളച്ചുവന്നാലോ? സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ രംഗം പോലെയുണ്ടല്ലേ? എന്നാല്‍, സംഗതി സത്യമാണ്! ജപ്പാനിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ ചരിത്രത്തിലാദ്യമായി മനുഷ്യരില്‍ നഷ്ടപ്പെട്ട പല്ലുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു മരുന്ന് വികസിപ്പിച്ചിരിക്കുന്നു. വലിയ വൈദ്യശാസ്ത്ര മുന്നേറ്റങ്ങളിലൊന്നായി ഇത് മാറാന്‍ പോവുകയാണ്. ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ അത്ഭുതത്തിന് പിന്നില്‍.…
Read More » -
വ്യായാമം ചെയ്യാന്‍ മടിയോ? മടിമാറാന്‍ വഴിയുണ്ട്! പേഴ്സണാലിറ്റി ടൈപ്പിന് അനുസരിച്ചുള്ള വര്‍ക്ക് ഔട്ട് കണ്ടെത്താം
ജനുവരി ഒന്നിന് ജിമ്മില്‍ പോകാനും വ്യായാമം ചെയ്യാനും നല്ല ഉത്സാഹമാണ്. രണ്ട് ദിവസം കഴിയുമ്പോള്‍ ആ താത്പരം അങ്ങ് കെടുന്നു. രാവിലെ എഴുന്നേറ്റ് ഓടാന്‍ പോകാന്‍ തീരുമാനിച്ചാലും അവസ്ഥ ഇതുതന്നെ. രണ്ട് ദിവസം പോകും. പിന്നെയങ്ങോട്ട് മടിയും. യൂട്യൂബ് നോക്കി വീട്ടിലിരുന്ന് വ്യായാമം ചെയ്യാമെന്ന് കരുതിയാലോ കുറച്ച് കഴിഞ്ഞ് ചെയ്യാം, പിന്നെ ചെയ്യാം, നാളെ ചെയ്യാം എന്ന് പറഞ്ഞ് നീട്ടിനീട്ടി വച്ച് അത് ചെയ്യാനേ പറ്റാതെ വരുന്നു. നമ്മില്‍ ചിലരെങ്കിലും ഇങ്ങനയൊരു അവസ്ഥയിലൂടെ കടന്ന് പോയിട്ടില്ലേ? കണ്‍സിസ്റ്റന്റായി വ്യായാമം ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നതെന്ത്? അത് ചിലപ്പോള്‍ നിങ്ങളുടെ പേഴ്സണാലിറ്റി ടൈപ്പിന് അനുസരിച്ചുള്ള വ്യായാമം നിങ്ങള്‍ തിരഞ്ഞെടുക്കാത്തതുകൊണ്ടും ആകാം. ലാസ് വേഗാസിനെ നെവാഡ സര്‍വലാശാലയിലെ മനശാസ്ത്ര വിഭാഗത്തിലെ ബ്രാഡ് ഡോനോഹ്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ചില രസകരമായ വിവരങ്ങള്‍ കണ്ടെത്തിയത്. നിരവധി സാധാരണ ജനങ്ങളില്‍ എട്ടാഴ്ചയോളം നടത്തിയ പഠനത്തിന്റെ ഫലമായാണ് പേഴ്സണാലിറ്റി ടൈപ്പും വ്യായാമവും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുന്നത്. ഹൈ ന്യൂറോട്ടിസം…
Read More » -
പുതിയ പിറന്നാള്‍ വസ്ത്രം പാകമാവാനായി മെലിയാന്‍ തീരുമാനിച്ച് കഠിന ഡയറ്റ്; പെണ്‍കുട്ടി പൊട്ടാസ്യം കുറഞ്ഞ് ഹൈപോകലീമിയ എന്ന അവസ്ഥയില്‍ ആശുപത്രിയില്‍…
പെട്ടെന്ന് വണ്ണം കുറയ്ക്കാനായി അനാരോഗ്യകരമായ പലവഴികള്‍ക്കും പിന്നാലെ പോകുന്നവരുണ്ട്. പലരും വിദഗ്ധ ഉപദേശം തേടാതെ അനാരോഗ്യകരമായ ഡയറ്റുകള്‍ ആരംഭിക്കും. അത്തരത്തില്‍ സ്വന്തം പിറന്നാളിന് മുന്നോടിയായി വണ്ണം നന്നേ കുറയ്ക്കാന്‍ ചൈനയില്‍ നിന്നുള്ള ഒരു പതിനാറുകാരി ചെയ്തത് ഒടുവില്‍ ആശുപത്രി കിടക്കയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ നിന്നുള്ള മെയ് എന്ന കൗമാരക്കാരിയാണ് വണ്ണംകുറയ്ക്കാന്‍ അനാരോഗ്യകരമായ മാര്‍ഗം പരീക്ഷിച്ചത്. സൗത് ചൈനാ മോണിങ് പോസ്റ്റിലൂടെയാണ് പെണ്‍കുട്ടിയുടെ അനുഭവം പുറത്തുവന്നിരിക്കുന്നത്. പുതിയ പിറന്നാള്‍ വസ്ത്രം പാകമാവാനായാണ് മെലിയാന്‍ തീരുമാനിച്ചത്. അതിനായി രണ്ടാഴ്ചയോളം ഭക്ഷണം നന്നേ കുറച്ചു. വളരെ കുറച്ച് അളവില്‍ പച്ചക്കറികള്‍ മാത്രമാണ് കഴിച്ചിരുന്നത്. വയറിളക്കുന്നതിനുള്ള മരുന്നും കഴിച്ചു. എന്നാല്‍ വൈകാതെ മെയ്ക്ക് ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടു തുടങ്ങി. പേശികള്‍ ക്ഷയിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ പരിശോധനയില്‍ മെയുടെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ നില അപകടകരമായ രീതിയില്‍ താഴ്ന്നിരിക്കുകയാണെന്ന് കണ്ടെത്തി. ഹൈപോകലീമിയ എന്ന അവസ്ഥയായിരുന്നു അത്. മതിയായ ചികിത്സ തേടാതിരുന്നാല്‍ ശ്വാസതടസ്സവും ഹൃദയസ്തംഭനവും വരെ…
Read More »
