Health
-
കുഞ്ഞു വിനോദിനിയുടെ വലതുഭാഗത്തെ ശൂന്യത നീങ്ങി… ഇനി കൃത്രിമ കൈ താങ്ങാകും, വാക്കുപാലിച്ച് പ്രതിപക്ഷ നേതാവ്!! സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ
കൊച്ചി: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസുകാരി കുഞ്ഞു വിനോദിനിയോട് പ്രതിപക്ഷ നേതാവ് പറഞ്ഞ വാക്ക് പാലിച്ചു, വിനോദിനിക്ക് ഇനി കൃത്രിമ കൈ താങ്ങാകും. കൊച്ചിയിലെ ആശുപത്രി വെച്ചാണ് വിനോദിനിക്ക് കൃത്രിമ കൈ പിടിപ്പിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വെക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്നത്. സാധാരണ കൈ ഉപയോഗിക്കുന്നതിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മെക്കാനിസമാണ് ഈ കൃത്രിമ കൈക്കുള്ളത്. കൈയ്ക്ക് മുകളിൽ ഇടുന്ന ഗ്ലൗസും മറ്റ് സാങ്കേതിക വിദ്യകളും ഉൾപ്പെടുന്ന ഈ ഉപകരണം വിനോദിനിക്ക് വലിയ സഹായമാകും. അതുപോലെ സാധനങ്ങൾ പിടിക്കാനും എഴുതാനും മറ്റ് ദൈനംദിന കാര്യങ്ങൾ ചെയ്യാനും ആവശ്യമായ പിന്തുണ ഈ കൈ നൽകുമെന്ന് വിദഗ്ധർ പറയുന്നു. കൃത്യമായ പരിശീലനത്തിലൂടെ വിനോദിനിക്ക് ഇത് പൂർണ്ണമായി ഉപയോഗിക്കാൻ സാധിക്കുമെന്നും വിദഗ്ദർ പറയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് പല്ലശ്ശന സ്വദേശിയായ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ…
Read More » -
മുണ്ടിനീരു വ്യാപനം തടയാനുള്ള സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ 21 ദിവസത്തേക്ക് അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോഗം തടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ
ആലപ്പുഴ: സ്കൂൾ കുട്ടികളിൽ മുണ്ടിനീരു വ്യാപനം വേഗത്തിലാകുന്നു. രോഗം തടയാനാകാതെ ആരോഗ്യവകുപ്പ്. കഴിഞ്ഞ ജൂൺ- ജൂലായ് മാസങ്ങളിലായി ജില്ലയുടെ തെക്കൻ മേഖലയിൽ പടർന്നുപിടിച്ച രോഗം വടക്കൻ മേഖലയിലേക്കും പടരുന്നു. കുട്ടികളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതോടെ മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ വ്യാഴാഴ്ച മുതൽ 21 ദിവസത്തേക്ക് അടച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താൻ കളക്ടർ അലക്സ് വർഗീസ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. ദിനംപ്രതി രോഗം കുട്ടികളിലേക്കു വേഗത്തിൽ പടരുമ്പോൾ സ്കൂൾ അടയ്ക്കൽ മാത്രമാണ് ആരോഗ്യവകുപ്പിനു മുന്നിലുള്ള പ്രതിരോധ മാർഗം. വാക്സിനേഷന് നടപടിയുണ്ടായിട്ടില്ല. ഇനിയും വൈകിയാൽ കൂടുതൽ സ്കൂൾ കുട്ടികളിലേക്കു രോഗം പടരും. പരീക്ഷക്കാലമായതിനാൽ കുട്ടികൾക്ക് ഇതേറെ ദുരിതമാകും. അതേസമയം സൗജന്യ വാക്സിൻവിതരണം നിലച്ചതോടെയാണു മുണ്ടിനീര് വ്യാപകമായിത്തുടങ്ങിയത്. മീസിൽസ്, മുണ്ടിനീര്, റുബെല്ല എന്നിവ പ്രതിരോധിക്കാനായി നേരത്തേ (എം.എം.ആർ.) വാക്സിൻ നൽകിയിരുന്നു. 2017 മുതൽ കേന്ദ്രം അത് മീസീൽസ്, റുബെല്ലാ വാക്സിൻ (എം.ആർ.) മാത്രമാക്കി. ഇതിനുശേഷം മുണ്ടിനീരു വ്യാപകമായതോടെ സംസ്ഥാനം വാക്സിൻ സൗജന്യമായി നൽകിയിരുന്നു. പിന്നീടതു…
Read More » -
പേടി വേണം ജാഗ്രതയും : അമീബിക് മസ്തിഷ്ക ജ്വരം വിട്ടു പോയിട്ടില്ല : കേസുകൾ കൂടുന്നതിൽ ആശങ്ക : നിയന്ത്രിക്കാനും ഉറവിടം കണ്ടെത്താനും ആകാതെ ആരോഗ്യവകുപ്പ്: മരണവും സംഭവിക്കുന്നു
തിരുവനന്തപുരം : നിയന്ത്രിക്കാനും ഉറവിടം കണ്ടെത്താനും ആകാതെ അമീബിക്ക് മസ്തിഷ്ക ജലം സംസ്ഥാനത്ത് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതിൽ ആശങ്ക ഉയരുന്നു. പേടിയും ജാഗ്രതയും വേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. അമീബിക്ക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് നോക്കി കാണുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് ആരോഗ്യവകുപ്പിന് കനത്ത തിരിച്ചടിയായിട്ടുണ്ട് . രോഗം പടരുന്നത് തടയാനോ രോഗം മൂലമുള്ള മരണം ഇല്ലാതാക്കാനോ സാധിക്കാത്തതും ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കഴിഞ്ഞദിവസം ബാധിച്ച് രണ്ട് പേര്‍ മരിച്ചു. കഴിഞ്ഞമാസം അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. 2025 ല്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായത്. 2024ല്‍ അന്‍പതില്‍ താഴെ ആയിരുന്നു രോഗം ബാധിച്ചവരുടെ എണ്ണം. എന്നാല്‍ 2025ല്‍ ഇരുന്നൂറിന് മുകളിലാണ് അമീബിക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം. കഴിഞ്ഞ വര്‍ഷം മാത്രം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്…
Read More » -
ആശ്വാസത്തോടെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍; ആശങ്കയോടെ രോഗികളും ബന്ധുക്കളും; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം കൂട്ടുന്നു; ബാധ്യത തങ്ങളുടെ മേല്‍ പതിക്കുമോ എന്ന ഭീതിയില്‍ ജനം; അറുപത് ശതമാനം വരെ വേതന വര്‍ധനവിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് വേതനം വര്‍ദ്ധിപ്പിക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ കേരളത്തിലെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസം. വേതനം വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിന്റെ വേദന രോഗികളിലേക്ക് സ്വകാര്യ ആശുപത്രികള്‍ അടിച്ചേല്‍പ്പിക്കുമോ എന്ന് ആശങ്കയും ഉയരുന്നുണ്ട്. സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് 60 ശതമാനം വരെ വേതന വര്‍ദ്ധനവാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആശുപത്രി ജീവനക്കാര്‍ക്ക് വേതനവും ആനുകൂല്യങ്ങളും വര്‍ദ്ധിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ബാധ്യതകളുടെ അമിതഭാരം ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് മേല്‍ മാനേജ്‌മെന്റുകള്‍ അടിച്ചേല്‍പ്പിക്കുമോ എന്ന് ആശങ്കയും ഉയരുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ കഴുത്തറക്കുന്നു എന്ന ആരോപണം ഇനി കൂടുതല്‍ ശക്തമാകാന്‍ ഇടവരും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഒരു ആശുപത്രിക്കും അധിക ബാധ്യതയുണ്ടാക്കുന്നതല്ല പുതിയ നിര്‍ദേശമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്കള്‍ക്ക് ബാധ്യതയോ അധികഭാരമോ ഇല്ലാതെ എങ്ങിനെ ഇത്രയും വലിയ ഒരു വേതന പരിഷ്‌കരണം നടപ്പാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. മാനേജ്‌മെന്റുകളും…
Read More » -
കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിപ്പിക്കലല്ല കടിച്ച കൊതുകിനെക്കൊണ്ട് മുന്‍സിപ്പാലിറ്റിയിലെത്തി; കൊതുകിനെ കൊന്ന് കവറിലാക്കി ഹെല്‍ത്ത് ഓഫീസര്‍ക്ക് മുന്നിലെത്തിച്ച് യുവാവ്; കൊതുകിനെ പോസറ്റുമോര്‍ട്ടം ചെയ്ത് ഡോക്ടര്‍മാര്‍
ഛത്തീസ്ഗഢ്: ഒരു കൊതുകുതിരിയും ആ യുവാവിന്റെ രക്ഷക്കെത്തിയില്ല. കൊതുക് കടിച്ചുപൊൡച്ചപ്പോള്‍ ദേഷ്യവും സങ്കടവുമൊക്കെ സഹിക്കവയ്യാതെ കടിച്ച കൊതുകിനെ പിടികൂടി കൊന്ന് കവറിലാക്കി നേരെ മുന്‍സിപ്പാലിറ്റിയിലേക്ക് ചെന്നു. കൊതുകുനശീകരണത്തിന് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട നഗരസഭ അധികൃതര്‍ക്ക് മുന്നില്‍ കൊന്ന കൊതുകിന്റെ ജഡം കവറിലാക്കി എത്തിയ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. ഛത്തിസ്ഗഡിലെ റായ്പൂരിലുള്ള വാമന്‍ റാവു ലാഖേ മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് ഇന്ത്യക്കാകെ നാണക്കേടായിക്കൊണ്ട് കൊതുകുസംഭവമുണ്ടായത്. ദോലാല്‍ പട്ടേല്‍ എന്നയാളാണ് കൊതുകിനെ കൊന്ന് കവറിലാക്കി അധികാരികള്‍ക്ക് മുന്നിലെത്തിയത്. കൊതുകിന്റെ ശല്യം രൂക്ഷമാണെന്നും അസഹനീയമാണെന്നും ഇവ ഡെങ്കിപ്പനി പോലുള്ള മാരക രോഗങ്ങള്‍ പരത്തുന്ന കൊതുകുകളാണെന്നുമാണ് ദോലാല്‍ പട്ടേല്‍ പറഞ്ഞത്. മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ഹെല്‍ത്ത് ഓഫീസര്‍ക്ക് മുന്നില്‍ ഇയാളെന്തിനാണ് ചത്ത കൊതുകുമായി എത്തിയതെന്ന ചോദ്യത്തിനും പട്ടേല്‍ തന്നെ വ്യക്തമായ ഉത്തരം തരുന്നു. താന്‍ ആദ്യം ഒരു ഡോക്ടറെ കണ്ടിരുന്നെന്നും അദ്ദേഹം കൊതുകുകളെ പരിശോധിക്കണമെന്ന് പറഞ്ഞുവെന്നുമാണ് എക്സില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പട്ടേല്‍ ഹെല്‍ത്ത് ഓഫീസറിനോട് പറയുന്നത്. ഈ…
Read More » -
കാന്താ…ഇത് സിനിമാക്കഥയല്ല ഒറിജിനല്‍ കാന്ത കഥയാണ്; സൗദിയില്‍ മൂന്നുവയസുകാരന്റെ വയറ്റില്‍ നിന്നെടുത്തത് 49 കാന്തങ്ങള്‍
ദമാം: ദുല്‍ഖര്‍ സല്‍മാന്റെ കാന്താ എന്ന സിനിമയെക്കുറിച്ചല്ല പറയാന്‍ പോകുന്നത്. സാക്ഷാല്‍ കാന്തത്തിന്റെ കഥയാണ്. എങ്ങിനെയോ കാന്തങ്ങള്‍ വിഴുങ്ങിയ ഒരു മുന്നുവയസുകാരന്റെ കാന്തക്കഥ. സൗദി അറേബ്യയിലെ ദമാമില്‍ മൂന്നു വയസുകാരന്റെ വയറ്റില്‍നിന്ന് നീക്കം ചെയ്തത് ഒന്നും രണ്ടും കാന്തങ്ങളല്ല, 49 കാന്തങ്ങളാണ്. ഇതെങ്ങിനെ ഈ കുഞ്ഞിന്റെ വയറ്റില്‍ വന്നുപെട്ടു എന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ഉത്തരം പറയാനായിട്ടില്ല. ഈ കുഞ്ഞിനെ വിട്ടുമാറാത്ത വയറുവേദനയുമായാണ് ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്ററിന്റെ ഭാഗമായ ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെത്തിക്കുന്നത്. അവിടത്തെ ഡോക്ടര്‍മാരാണ് എക്‌സ് റേ എടുത്ത് വിശദമായി പരിശോധിച്ചത്. അപ്പോഴാണ് കുഞ്ഞിന്റെ ആമാശയത്തിലും ചെറുകുടലിലുമൊക്കെ അസാധാരണമായ ചില വസ്തുക്കള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ആ അസാധാരണ വസ്തുക്കള്‍ ലോഹഭാഗങ്ങളും കാന്തങ്ങളുമാണെന്നും മനസിലായത്. ശസ്ത്രക്രിയ നടത്താതെ ഈ കാന്തങ്ങളും മറ്റും നീക്കം ചെയ്യാന്‍ പറ്റുമോ എന്നായി ഡോക്ടര്‍മാരുടെ അടുത്ത ചിന്ത. വയര്‍ തുറന്നുള്ള ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ, മുകളിലൂടെയുള്ള ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ച് ഒരു മണിക്കൂര്‍…
Read More » -
സ്ഥിരമായി പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നവരാണോ നിങ്ങള്‍ ? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അറിയൂ ; ഇന്ത്യയില്‍ വില്‍ക്കുന്ന പ്രോട്ടീന്‍ പൗഡറുകളില്‍ മിക്കതും ഗുണനിലവാരം കുറഞ്ഞത് ; കാന്‍സറിന് കാരണമായേക്കാവുന്ന മെറ്റലുകള്‍ അടങ്ങിയത് ; മിക്കതിലും നിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും
ന്യൂഡല്‍ഹി: സ്ഥിരമായി പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതൊന്നു വായിക്കൂ. ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ഫാര്‍മ-ഗ്രേഡ് പ്രോട്ടീന്‍ പൗഡറുകളും ഗുണനിലവാരം കുറഞ്ഞവയാണെന്ന ഞെട്ടിപ്പിക്കുന്ന ഗവേഷണവിവരം പുറത്ത്. കേരളത്തിലെ രാജഗിരി ഹോസ്പിറ്റല്‍, അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലസ സൗദിയിലെ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എന്നിവിടങ്ങളിലെ ഗവേഷകര്‍ പ്രതിനിധീകരിക്കുന്ന മിഷന്‍ ഫോര്‍ എത്തിക്‌സ് ആന്‍ഡ് സയന്‍സ് ഇന്‍ ഹെല്‍ത്ത്കെയര്‍ നടത്തിയ പഠനത്തിലാണ് ഇത് പറയുന്നത്. 18 മെഡിക്കല്‍ വേ പ്രോട്ടീന്‍ പൗഡറുകളും 16 ന്യൂട്രാസ്യൂട്ടിക്കല്‍ വേ പ്രോട്ടീന്‍ പൗഡറുകളും താരതമ്യം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മിക്കതിലും നിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നും കൂടാതെ പല പ്രോട്ടീന്‍ പൗഡറുകളിലും തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകള്‍ ഉണ്ടെന്നും ഗവേഷണത്തില്‍ പറയുന്നു. 100 ഗ്രാം പ്രോട്ടീന്‍ പൗഡറുകളുടെ പാക്കറ്റില്‍ വെറും 29 ഗ്രാം മാത്രമാണ് പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതെന്നും കണ്ടെത്തലുണ്ട്. ബാക്കി 83 ശതമാനം ഘടകങ്ങള്‍ സംബന്ധിച്ചും ലേബലില്‍ നല്‍കിയിരുന്നത് തെറ്റായ കാര്യങ്ങളായിരുന്നു. പേശികളുടെ ആരോഗ്യത്തിന്…
Read More » -
കരളാണ് പെറ്റ് സ്‌കാന്‍ ; കരളില്‍ തറച്ച മീന്‍ മുള്ള് കണ്ടെത്തിയത് പെറ്റ് സ്‌കാനില്‍ ; രോഗിയെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു ; കരളില്‍ മീന്‍മുള്ള് തറഞ്ഞുകിടന്നത് രണ്ടാഴ്ചയിലേറെ
കൊച്ചി : രണ്ടാഴ്ചയായിട്ടും പനി മാറിയിട്ടില്ലെന്ന് രോഗി പറഞ്ഞപ്പോഴാണ് ഒന്ന് പെറ്റ് സ്‌കാന്‍ ചെയ്തു നോക്കാമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഡോക്ടര്‍ക്ക് അങ്ങിനെ നിര്‍ദ്ദേശിക്കാന്‍ തോന്നിയതുകൊണ്ട് മാത്രം ആ രോഗി രക്ഷപ്പെട്ടു. വിട്ടുമാറാത്ത പനിയുടെ കാരണം കരളില്‍ തറഞ്ഞിരുന്ന ഒരു മീന്‍മുള്ളാണെന്ന് പെറ്റ്‌സ്‌കാനില്‍ കണ്ടെത്തി തുടര്‍ചികിത്സ നടത്തി രോഗിയെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ മുപ്പത്തിയാറുകാരനെയാണ് ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയത്. യുവാവിന്റെ കരളില്‍ രണ്ടാഴ്ചയിലധികമായി മീന്‍ മുള്ള് തറഞ്ഞുകിടക്കുകയായിരുന്നു. വിട്ടുമാറാത്ത ചുമയും പനിയുമായാണ് യുവാവ് ഡോക്ടറെ കാണാനെത്തിയത്. സാധാരണയുളള പനിയെന്ന് കരുതിയാണ് കോളജ് അധ്യാപകനായ യുവാവ് രാജഗിരി ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ. ശാലിനി ബേബി ജോണിനെ കാണാനെത്തിയത്. പ്രത്യേക കാരണങ്ങളില്ലാതെ രണ്ടാഴ്ചയായി പനി തുടരുന്നത് മനസ്സിലാക്കിയ ഡോക്ടര്‍ പെറ്റ് സ്‌കാന്‍ നിര്‍ദ്ദേശിച്ചു. വയറില്‍ നടത്തിയ പരിശോധനയിലാണ് ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ.വിജയ് ഹാരിഷ് സോമസുന്ദരം, ഡോ. വിനായക് എന്നിവര്‍ കരളില്‍ അസാധാരണമായ ഒരു വസ്തു കണ്ടെത്തിയത്.…
Read More » -
സ്ഥാനാര്‍ത്ഥികളും അണികളും ബിഎല്‍ഒമാരും സൂക്ഷിക്കുക ; വഴിനീളെ തെരുവുനായ്ക്കളുണ്ടേ ; അവറ്റകള്‍ക്കറിയില്ല തെരഞ്ഞെടുപ്പാണെന്ന് ; വീടുകളില്‍ കയറുമ്പോള്‍ പട്ടിയെ കെട്ടിയിട്ടിട്ടുണ്ടോ എന്ന് ചോദിക്കണേ
തൃശൂര്‍: വോട്ടു ചോദിച്ചും വോട്ടര്‍പട്ടിക പുതുക്കാനുള്ള ജോലിക്കുമൊക്കെയായി സ്ഥാനാര്‍ത്ഥികളും അണികളും ബിഎല്‍ഒമാരും സൂക്ഷിക്കുക – വഴിനീളെ തെരുവുനായ്ക്കളുണ്ട്. ഏതു നിമിഷവും അവ പിന്നാലെയോടി ചാടിവീണ് കടിച്ചൂകീറാന്‍ അവ പാഞ്ഞെത്താം. സ്ഥാനാര്‍ത്ഥിക്കും അണികള്‍ക്കും ബിഎല്‍ഒമാര്‍ക്കും നേരെ തെരുവുനായയുടെ ആക്രമണം നടന്നിരുന്നു. തെരുവുനായ ശല്യം കേരളത്തിലെ സകല ജില്ലകളിലുമുള്ളതിനാല്‍ വോട്ടു തേടിയിറങ്ങുന്ന സംസ്ഥാനത്തെ സകലരും സൂക്ഷിക്കുന്നത് നന്നായിരിക്കും. തെരുവുനായയെ സൂക്ഷിക്കുന്നതോടൊപ്പം വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളേയും സൂക്ഷിക്കണം. നായയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് നോക്കിയും കണ്ടും വേണം വീട്ടിനകത്തു കയറാന്‍. നായയുണ്ടോ എന്ന് ചോദിച്ചറിഞ്ഞു മാത്രം അകത്തു കയറുക. അല്ലെങ്കില്‍ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിക്ക് സംഭവിച്ച പോലെ ഉണ്ടാകും. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ വോട്ടു ചേദിച്ചെത്തിയ സ്ഥാനാര്‍ഥിക്ക് നായയുടെ കടിയേറ്റിരുന്നു. ഇടുക്കി ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ജാന്‍സി വിജുവിനാണ് നായയുടെ കടിയേറ്റത്. രാവിലെ പ്രചാരണത്തിന് ഇറങ്ങിയ ജാന്‍സിയും കൂട്ടരും എത്തിയ ഒരു വീട്ടിലെ നായയെ കെട്ടിയിട്ടിരുന്നില്ല. ഇവരുടെ അടുത്തേക്ക് ഓടിയെത്തിയ നായ ജാന്‍സിയെ…
Read More »
