Health
-
എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാൻ കേരളം!! ഇടുക്കി ജില്ലയിൽ 2 കാത്ത് ലാബുകൾ- വീണാ ജോർജ്
തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ രണ്ട് കാത്ത് ലാബുകൾ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുക്കി മെഡിക്കൽ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമാണ് കാത്ത് ലാബ് അനുവദിച്ചത്. ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 10.3 കോടി രൂപയുടേയും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കാനായി 8.94 കോടി രൂപയുടേയും ഭരണാനുമതിയാണ് നൽകിയത്. ഇടുക്കിയിൽ കൂടി കാത്ത് ലാബ് സജ്ജമാകുന്നതോടെ രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും. കോഴിക്കോട്, എറണാകുളം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ ദിവസം പുതുതായി കാത്ത് ലാബുകൾ അനുവദിച്ചിരുന്നു. കാത്ത് ലാബുകൾക്കും സിസിയുകൾക്കുമായി മൂന്ന് മെഡിക്കൽ കോളേജുകൾക്ക് 44.30 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഇതോടെ 5 കാത്ത് ലാബുകൾക്കാണ് പുതുതായി അനുമതി നൽകിയത്. സംസ്ഥാനത്ത് പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ 12 ആശുപത്രികളിൽ…
Read More » -
നാടാകെ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയിട്ട് കാര്യമില്ലെന്ന കടുത്ത വിമര്‍ശനവുമായി ഡോ.ഹാരിസ് ചിറയ്്ക്കല്‍ : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തില്‍ ഹാരിസിന്റെ രൂക്ഷ വിമര്‍ശനം : രോഗിയെ എങ്ങനെ തറയില്‍ കിടത്തുമെന്ന് ചോദ്യം : ഈ പ്രാകൃത നിലവാരം കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമെന്നും ഡോ.ഹാരിസ്
തിരുവനന്തപുരം: നാടാകെ മെഡിക്കല്‍ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്നും മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ പ്രാകൃത നിലവാരം കാരണം രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും ഡോ.ഹാരിസ് ചിറയ്ക്കല്‍. ഡോക്ടര്‍ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിലാണ് രൂക്ഷവിമര്‍ശനവുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍ വീണ്ടും സിസ്റ്റത്തിനെതിരെ ആഞ്ഞടിച്ചത്. വേണുവിനെ തറയില്‍ കിടത്തിയ നടപടിയിലാണ് ഡോ.ഹാരിസിന്റെ വിമര്‍ശനം. തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോ.ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
Read More » -
കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ പൊലിഞ്ഞ ഡോക്ടര്‍മാരുടെ കുടുംബത്തിനും കേന്ദ്രത്തിന്റെ അവഗണന; ആകെ സഹായം നല്‍കിയത് 500 പേര്‍ക്ക്; ഇന്ത്യയിലാകെ മരിച്ചത് 1596 പേരെന്ന് അനൗദ്യോഗിക കണക്ക്; കൃത്യമായ കണക്കില്ലാതെ കേന്ദ്രം; ബിഹാറും ബംഗാളും തമിഴ്‌നാടും ആന്ധ്രയും ഡല്‍ഹിയും ഗുജറാത്തും മുന്നില്‍; കേരളം അവിടെയും മാതൃക
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി അവസാനിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചികിത്സ നല്‍കുന്നതിനിടെ കോവിഡ് ബാധിച്ചു മരിച്ച ഡോക്ടര്‍മാരുടെ ബന്ധുക്കള്‍ക്കു സഹായം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. കേരളമൊഴിച്ചു മറ്റു സംസ്ഥാനങ്ങളിലെല്ലാം നൂറുകണക്കിനു ഡോക്ടര്‍മാര്‍ക്കാണ് കോവഡിന്റെ പിടിയില്‍ ജീവന്‍ നഷ്ടമായത്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും എത്ര ഡോക്ടര്‍മാര്‍ക്കു ജീവന്‍ നഷ്ടമായെന്നും അവരുടെ കുടുംബത്തിനു നല്‍കിയ നഷ്ടപരിഹാരം എത്രയെന്നു ചൂണ്ടിക്കാട്ടി നല്‍കിയ വിവരാവകാശ ഹര്‍ജിയിലാണ് മറുപടി. എത്ര ഡോക്ടര്‍മാര്‍ മരിച്ചു എന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ കണക്കുകളില്ലെന്നും കേന്ദ്രം പറയുന്നു. എന്നാല്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പറയുന്ന കണക്കില്‍ ഇത് 1600 വരുമെന്നാണ്. ഇതുവരെ 500 ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്കാണു സഹായം നല്‍കിയത്. ‘ഡോക്ടര്‍മാര്‍ക്കൊപ്പം നില്‍ക്കുന്നില്ലെങ്കില്‍ സമൂഹം നമുക്കു മാപ്പു നല്‍കില്ലെന്നു’ കഴിഞ്ഞ ഒക്‌ടോബര്‍ 28നു സുപ്രീം കോടതി പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്. പ്രധാനമന്ത്രി ഗരീബ് കല്യാന്‍ പാക്കേജിനു കീഴില്‍ സ്വകാര്യ ഡോക്ടര്‍മാര്‍ വരാത്തതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്.…
Read More » -
ആരോഗ്യപ്രശ്‌നങ്ങള്‍ കൂടും തണുപ്പുകാലം ഇവ ഉപയോഗിക്കാന്‍ മറക്കരുതേ…
ആരോഗ്യപ്രശ്‌നങ്ങള്‍ കൂടും തണുപ്പുകാലം ഇവ ഉപയോഗിക്കാന്‍ മറക്കരുതേ… വരാറായി തണുപ്പുകാലം… അസുഖങ്ങള്‍ പടരുന്ന, രോഗപ്രതിരോധശേഷി കുറയുന്ന സീസണാണ് തണുപ്പ് കാലം. മുടിപ്പുതച്ചു കിടക്കാന്‍ സുഖമാണെങ്കിലും തണുപ്പുകാലത്ത് പലര്‍ക്കും പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പലപ്പോഴും രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏറ്റവും കൂടുതല്‍ ദുര്‍ബലമാകുന്ന സമയമാണ് തണുപ്പുകാലം. ഒരല്പം ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഇതെല്ലാം ഒഴിവാക്കാനും പരിഹരിക്കാനും കഴിയും. കോവിഡിന് ശേഷം രോഗ പ്രതിരോധശേഷി പലര്‍ക്കും, ഭൂരിഭാഗത്തിനും കുറഞ്ഞു എന്നതുകൊണ്ട് തന്നെ ഇനി വരാനിരിക്കുന്ന തണുപ്പുകാലങ്ങളില്‍ യോഗ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിനും വീണ്ടെടുക്കുന്നതിനും അനുയോജ്യമായ ചില കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ് എന്നതുകൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം ഒട്ടും കുറവല്ല. പോഷകാംശങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങളിലൂടെ ഒരു വലിയ പരിധിവരെ രോഗ പ്രതിരോധശേഷി നിലനിര്‍ത്താനും വളര്‍ത്തിപ്പിക്കാനും സാധിക്കുമെന്നത് പ്രകൃതി നമുക്ക് തന്ന അനുഗ്രഹമാണ്. പണ്ടുകാലങ്ങളിലൂള്ളവര്‍ ഓരോരോ കാലാവസ്ഥയ്ക്കും ഋതുഭേദങ്ങളുടെ മാറ്റത്തിനും അനുസൃതമായി ഓരോ തരം ഭക്ഷണം കഴിക്കണമെന്ന് പറയാറുള്ളത് വെറുതെയല്ല. ആ…
Read More » -
ചുണ്ടുകള്‍ വരണ്ടുപോകും ശൈത്യകാലം മറക്കണ്ട ഈ വിദ്യകള്‍ ഇങ്ങനെ ചെയ്താല്‍ വരണ്ടുപോകില്ല ചുണ്ടുകള്‍ ഈ തണുപ്പുകാലത്ത്..
ചുണ്ടുകള്‍ വരണ്ടുപോകും ശൈത്യകാലം മറക്കണ്ട ഈ വിദ്യകള്‍ ഇങ്ങനെ ചെയ്താല്‍ വരണ്ടുപോകില്ല ചുണ്ടുകള്‍ ഈ തണുപ്പുകാലത്ത്.. അമ്മേ എന്റെ ചുണ്ടുകള്‍ കണ്ടോ ആകെ വരണ്ടു വൃത്തികേട് ആയിരിക്കുന്നു .. എന്താ ചെയ്യുക.. മകളുടെ പരാതി അമ്മ ചിരിച്ചു. പിന്നെ പറഞ്ഞു – തണുപ്പുകാലത്ത് ചുണ്ടുകള്‍ വരണ്ടു പോകുന്നത് സ്വാഭാവികമാണ്. അതിനിത്ര ടെന്‍ഷനടിക്കാന്‍ ഒന്നുമില്ല. അമ്മ തണുപ്പുകാലത്തേക്കാള്‍ കൂളായി ഇതു പറയുന്നത് കേട്ട് മകള്‍ അമ്പരന്ന് അമ്മയെ നോക്കി. വീണ്ടും ഒരു ചെറു ചിരിയോടെ അമ്മ തുടര്‍ന്നു.. നീ അടുക്കളയില്‍ കയറ്, അവിടെയുണ്ട് നിന്റെ ചുണ്ടുകള്‍ സുന്ദരമാക്കാനുള്ള പൊടിക്കൈകള്‍. ഈ തണുപ്പുകാലത്ത് തന്നെ അമ്മ അടുക്കളയില്‍ കയറ്റി പണിയെടുപ്പിക്കാന്‍ ഉള്ള തന്ത്രമാണോ എന്ന് മകള്‍ സംശയിച്ചു. അതു മനസ്സിലാക്കിയ അമ്മ വീണ്ടും ചിരിച്ചുകൊണ്ട് പറഞ്ഞു എല്ലാം തുടങ്ങേണ്ടത് അടുക്കളയില്‍ നിന്നാണ് മോളെ… മകളുടെ കൈയും പിടിച്ച് അമ്മ നേരെ അടുക്കളയിലേക്ക് ചെന്നു. അവിടെ ഷെല്‍ഫില്‍ ഇരുന്ന് തേന്‍ കുപ്പിയെടുത്ത് അവള്‍ക്കു കൊടുത്തു. പിന്നെ…
Read More » -
കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റവുമായി മേയ്ത്ര ഹോസ്പിറ്റൽ
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ് മേയ്ത്ര അഡ്വാൻസ്ഡ് കാൻസർ കെയറിൽ പുതിയ നാഴികക്കല്ല് സ്ഥാപിച്ചത്. വ്യക്തിഗത ചികിത്സാരീതിയുടെ ഭാഗമായ ഈ ഇമ്മ്യൂണോതെറാപ്പി, ലോകമെമ്പാടും കാൻസർ ചികിത്സയുടെ ഭാവി എന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്. ‘കൈമേറിക് ആന്റിജൻ റിസപ്റ്റർ ടി-സെൽ തെറാപ്പി’ (Chimeric Antigen Receptor T-Cell Therapy) എന്നറിയപ്പെടുന്ന ഈ സാങ്കേതിക വിദ്യയിൽ, രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങളായ ടി-സെലുകൾ ശേഖരിച്ച്, അവയെ ജനിതകമായി മാറ്റം വരുത്തി കാൻസർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും കഴിവുള്ളതാക്കി വികസിപ്പിക്കുന്നു. പിന്നീട് ഈ കോശങ്ങളെ രോഗിയുടെ ശരീരത്തിലേക്ക് തിരിച്ചുനൽകി, അർബുദത്തെ നേരിട്ട് ആക്രമിക്കാൻ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. പരമ്പരാഗത ചികിത്സാ മാർഗങ്ങൾ ഫലപ്രദമല്ലാത്ത ഘട്ടങ്ങളിൽ പോലും പ്രതീക്ഷയുടെ വാതിൽ തുറക്കുന്ന ഈ രീതി, ആധുനിക കാൻസർ ചികിത്സയുടെ പുതിയ മുഖമാണ്. മേയ്ത്ര ഹോസ്പിറ്റലിലെ ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് വിഭാഗത്തിലെ സീനിയർ…
Read More » -
ലാപ്പിന്റെയും മൊബൈലിന്റെയും ആ നീല വെളിച്ചം ഹോര്‍മോണുകളെയും ഉറക്കത്തെയും ബാധിക്കുന്നത് ഇങ്ങിനെയാണ്
ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, സ്‌ക്രീനുകള്‍ എല്ലായിടത്തും ഉണ്ട്, സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ ലാപ്‌ടോപ്പുകള്‍, എല്‍ഇഡി ലൈറ്റുകള്‍ വരെ. ഈ ഉപകരണങ്ങള്‍ നമ്മെ ബന്ധിപ്പിക്കുകയും വിനോദിപ്പിക്കുകയും ചെയ്യുമ്പോള്‍, അവ നീല വെളിച്ചവും പുറപ്പെടുവിക്കുന്നു, ഇത് നമ്മുടെ ഹോര്‍മോണുകളെയും ഉറക്ക രീതികളെയും സൂക്ഷ്മമായി തടസ്സപ്പെടുത്തുന്നുണ്ടെന്ന് അറിയാമോ? നീല വെളിച്ചം എന്താണ്? സൂര്യപ്രകാശത്തില്‍ മാത്രമല്ല, ഡിജിറ്റല്‍ സ്‌ക്രീനുകളിലും കൃത്രിമ വെളിച്ചത്തിലും കാണപ്പെടുന്ന ഉയര്‍ന്ന ഊര്‍ജ്ജമുള്ള, ഹ്രസ്വ-തരംഗദൈര്‍ഘ്യമുള്ള പ്രകാശമാണ് നീല വെളിച്ചം. പകല്‍ സമയത്ത്, ഇത് ജാഗ്രതയും മാനസികാവസ്ഥയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. എന്നിരുന്നാലും, രാത്രിയില്‍ അമിതമായി എക്സ്പോഷര്‍ ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക താളങ്ങളെ ആശയക്കുഴപ്പത്തിലാക്കും. മെലറ്റോണിനിലെ പ്രഭാവം ഉറക്കത്തെ സൂചിപ്പിക്കുന്നതിന് ഉത്തരവാദിയായ ഹോര്‍മോണാണ് മെലറ്റോണിന്‍. നീല വെളിച്ച എക്സ്പോഷര്‍, പ്രത്യേകിച്ച് വൈകുന്നേരം, മെലറ്റോണിന്‍ ഉല്‍പാദനത്തെ അടിച്ചമര്‍ത്തുന്നു. മെലറ്റോണിന്‍ കുറയുമ്പോള്‍, ഉറങ്ങുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിത്തീരുന്നു, ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നു, ശരീരം ആഴത്തിലുള്ള പുനഃസ്ഥാപന ഉറക്ക ചക്രങ്ങളിലേക്ക് പ്രവേശിക്കാന്‍ പാടുപെടുന്നു. കോര്‍ട്ടിസോളിലും സമ്മര്‍ദ്ദത്തിലും ഉണ്ടാകുന്ന ഫലങ്ങള്‍ നീല വെളിച്ചം മെലറ്റോണിനെ മാത്രമല്ല,…
Read More » -
മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ചികിത്സ
ഡോ. വി. ആനന്ദ് കുമാര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ്, എച്ച്ഒഡി, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റല്‍ കൊച്ചി നമ്മുടെ ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാവുന്ന വിവിധ കാരണങ്ങളുണ്ട്. ‘മോശം കൊളസ്ട്രോള്‍’ എന്നറിയപ്പെടുന്ന ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോളിനെ ഹൃദയവുമായി ബന്ധപ്പെട്ട അപകടസാധ്യതകളുടെ കാര്യത്തില്‍ പ്രാഥമിക ആശങ്കയായി കണക്കാക്കപ്പെടുന്നു. തോത് കൂടുതലായിരിക്കുമ്പോള്‍ എല്‍ഡിഎല്‍സി ധമനികളില്‍ പ്ലാക്കുകള്‍ രൂപപ്പെടുത്തുകയും രക്തപ്രവാഹത്തെ നിയന്ത്രിക്കുന്ന തരത്തില്‍ തടസ്സങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും. പരിശോധനയിലൂടെ മുന്‍കരുതല്‍ എടുക്കുക എന്നതാണ് ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്ട്രോളിനെ കൈകാര്യം ചെയ്യുമ്പോള്‍ വേണ്ട ആദ്യപടി. 2024ല്‍ പ്രസിദ്ധീകരിച്ച കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സിഎസ്ഐ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 18 വയസ്സ് മുതല്‍ തന്നെ കൊളസ്ട്രോള്‍ പരിശോധനകള്‍ ആരംഭിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു. ഉയര്‍ന്ന എല്‍ഡിഎല്‍സി നേരത്തേ കണ്ടെത്തുന്നത് ചികിത്സ എളുപ്പമാക്കുന്നു എന്ന് മാത്രമല്ല എല്‍ഡിഎല്‍സിയെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും കഴിയും. അതിരോസ്‌കല്‍റോസിസ് (രക്തപ്രവാഹത്തിന് തടസ്സം സൃഷട്ടിക്കുന്ന വിധം ശരീരത്തിലെ സുപ്രധാന ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടല്‍) ഉണ്ടാകുന്നതിന് എല്‍ഡിഎല്‍…
Read More » -
കോവിഡിനെ അനുസ്മരിപ്പിച്ച് ജപ്പാനില്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവന്‍സ പകര്‍ച്ചവ്യാധി ; ആശുപത്രികള്‍ രോഗികളെകൊണ്ടു നിറയുന്നു ; അനേകം സ്‌കൂളുകള്‍ അടച്ചുപൂട്ടി
ടോക്കിയോ: കോവിഡിനെ അനുസ്മരിപ്പിച്ച് ജപ്പാനില്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവന്‍സ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറയുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. ഫ്‌ലൂ സീസണിനേക്കാള്‍ അഞ്ച് ആഴ്ച മുന്‍പ് അസാധാരണമാംവിധം നേരത്തെയും അതിവേഗത്തിലും കേസുകള്‍ വര്‍ധിച്ചിരിക്കുകയാണ്. പാന്‍ഡെമിക് കാലത്തെ ഓര്‍മ്മകളെ ഉണര്‍ത്തിവിട്ട് ജപ്പാന്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവ ന്‍സ പകര്‍ച്ചവ്യാധി പ്രഖ്യാപിച്ചു. ഈ വ്യാപനം കാരണം ഡസന്‍ കണക്കിന് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാവുകയും, നിറഞ്ഞു കവിയുന്ന വാര്‍ഡുകളുമായി ആശുപത്രി കള്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നതായി നിരവധി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജപ്പാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 3 വരെ 4,000-ത്തിലധികം ആളുകളെ ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് മുന്‍ ആഴ്ചയേക്കാള്‍ നാല് മടങ്ങ് കൂടുതലാണ്. രോഗവ്യാപനം തടയാന്‍ രാജ്യത്തുടനീളമുള്ള 135 സ്‌കൂളുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടി. ആളുകള്‍ സാധാരണ മുന്‍കരുതലുകള്‍ എടുക്കണം, വാക്‌സിനേഷന്‍ എടുക്കണം, കൈകള്‍ പതിവായി കഴുകണം, അണുബാധ പകരുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള യാത്രകളും ജനസംഖ്യാ…
Read More » -
നെറ്റിയില്‍ സുന്ദരമായ പൊട്ടുകള്‍ ഉപയോഗിക്കുന്നവരാണോ? വിഷാംശമുള്ള പശകള്‍ അടങ്ങിയ ബിന്ദികള്‍ ‘ബിന്ദി ലൂക്കോഡെര്‍മ’ ചിലപ്പോള്‍ കാന്‍സര്‍ വരെ ഉണ്ടാക്കാം
മുമ്പ് മുതല്‍ തന്നെ പൊട്ടുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ നെറ്റിയില്‍ മനോഹരമായ ഡിസൈനുകള്‍ അണിയാറുണ്ട്. പശയുള്ള പൊട്ടുകളിലെ വിഷാംശമുള്ള രാസവസ്തുക്കള്‍ കാരണം നെറ്റിയില്‍ വെളുത്ത പാടുകള്‍ ഉണ്ടാക്കുന്ന ഒരു ത്വക്ക് രോഗമാണ് ‘ബിന്ദി ലൂക്കോഡെര്‍മ’. ഇത് സംബന്ധിച്ച് ഡെര്‍മറ്റോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. പശയിലെ അലര്‍ജിയുണ്ടാക്കുന്നതോ അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ ഘടകങ്ങള്‍ ചര്‍മ്മത്തിലെ പിഗ്മെന്റ് കോശങ്ങളെ നശിപ്പിക്കുകയും തന്മൂലം ചര്‍മ്മത്തിന് നിറം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. വിഷാംശമില്ലാത്തതോ ഔഷധച്ചെടികള്‍ ഉപയോഗിച്ചുള്ളതോ ആയ പൊട്ടുകള്‍ ഉപയോഗിക്കാനും, ദീര്‍ഘനേരം ധരിക്കുന്നത് ഒഴിവാക്കാനും, ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റുകള്‍ നടത്താനും വിദഗ്ദ്ധര്‍ ഉപദേശിക്കുന്നു. വിഷാംശമുള്ള പശകള്‍ ബിന്ദി ലൂക്കോഡെര്‍മ ഉണ്ടാക്കാം മുന്‍പ് കുങ്കുമം ഉപയോഗിച്ചിരുന്ന പൊട്ടുകള്‍ ഇപ്പോള്‍ വിവിധ രൂപത്തിലും നിറത്തിലും വലുപ്പത്തിലുമുള്ള ഡിസൈനര്‍ പൊട്ടുകള്‍ക്ക് വഴിമാറി. ലൂക്കോഡെര്‍മ എന്നത് പലപ്പോഴും വിറ്റിലിഗോ (വെള്ളപ്പാണ്ട്) എന്ന വാക്കിന് പകരമായി ഉപയോഗിക്കാറുണ്ട്. വിറ്റിലിഗോ സാധാരണയായി ഓട്ടോഇമ്മ്യൂണ്‍ പ്രതികരണത്തിലൂടെ, മെലനോസൈറ്റുകളെ നശിപ്പിക്കുന്നത് വഴി ഉണ്ടാകുന്നതാണ്. ബിന്ദി പശകളിലുള്ള ഈ മെലനോസൈറ്റോടോക്‌സിക്…
Read More »