Lead News
-
‘ഐപിഎൽ കളിക്കാൻ വരുമ്പോൾ പെൺ സുഹൃത്തുക്കളുമായി വരേണ്ട‘; താരങ്ങളോട് കടുത്ത നിലപാടറിയിച്ച് ബിസിസിഐ; ‘ഗേൾഫ്രണ്ട് കൾച്ചർ’ നിർത്തലാക്കാനുള്ള പുതിയ ചട്ടം ഉടൻ നിലവിൽ വരും
മുംബൈ: ഐപിഎല്ലിൽ താരങ്ങളുടെ പ്രകടനത്തിന് പുറമെ അവരുടെ വ്യക്തിജീവിതവും ചർച്ചയാകുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങളുമായി ബിസിസിഐ. സീസൺ നടക്കുന്നതിനിടെ താരങ്ങൾ ഗേൾഫ്രണ്ട്സിനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതും ടീം ബസുകളിലും ഹോട്ടലുകളിലും ഒപ്പം കൂട്ടുന്നതും വർധിച്ചതോടെയാണ് ബോർഡ് ഇടപെടൽ ശക്തമാക്കുന്നത്. ‘ഗേൾഫ്രണ്ട് കൾച്ചർ’ എന്ന പേരിലാണ് ഈ പ്രവണതയെ ബിസിസിഐ വിലയിരുത്തുന്നത്. ദൈനിക് ജാഗരൺ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ചില താരങ്ങളുടെ പങ്കാളികളുടെ സോഷ്യൽ മീഡിയ ഇടപെടലുകളാണ് പുതിയ മാർഗനിർദ്ദേശങ്ങൾ ആലോചിക്കാൻ കാരണമായത്. ഇൻഫ്ലുവൻസർമാരായ ഇവരിലൂടെ ടീമിന്റെ ആന്തരിക വിവരങ്ങൾ പുറത്തുപോകാനുള്ള സാധ്യത ഉണ്ടെന്ന ആശങ്കയാണ് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം ഉയർത്തിയത്. ഇതിനൊപ്പം, ചില താരങ്ങളുടെ പങ്കാളികൾ മുൻപ് ബെറ്റിംഗ് ആപ്പുകൾ പ്രമോട്ട് ചെയ്ത സംഭവങ്ങളും ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഐപിഎല്ലിന്റെ വിശ്വാസ്യതക്കും പ്രതിച്ഛായയ്ക്കും തിരിച്ചടിയാകാമെന്നാണ് വിലയിരുത്തൽ. ഗേൾഫ്രണ്ട്സിനായി ടീം ബസുകൾ കാത്തുനിൽക്കുന്നതും ഔദ്യോഗിക അനുമതിയില്ലാതെ ഹോട്ടലുകളിൽ താമസിക്കുന്നതുമൊക്കെയായി ചില അനിയന്ത്രിത പ്രവണതകളും അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചനയുണ്ട്. നിലവിലെ നയപ്രകാരം താരങ്ങളുടെ ഭാര്യമാർക്കും…
Read More » -
കഴിഞ്ഞ എട്ടുവർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,200 ലധികം ലൈംഗിക പീഡനക്കേസുകൾ!! ഗോവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ 13 ശതമാനം പേരും ഗർഭിണികൾ, മാതാപിതാക്കൾ അറിയുന്നത് പ്രസവ സമയത്ത് മാത്രം, ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
പനാജി: ഗോവയിൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ 13 ശതമാനം പേരും ലൈംഗികാതിക്രമത്തിന് ഇരയായി, ഗർഭിണികളായതായി സംസ്ഥാന സർക്കാരിന്റെ വിക്ടിം അസിസ്റ്റൻസ് യൂണിറ്റ് (വിഎയു). ഈ എട്ടുവർഷത്തിനിടെ 1,200 ലധികം ലൈംഗിക പീഡനക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ പല കേസുകളിലും പ്രസവസമയത്ത് മാത്രമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾ പോലും അറിയുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. വിക്ടിം അസിസ്റ്റൻസ് യൂണിറ്റിന്റെ കണക്കുകൾ പ്രകാരം 16 മുതൽ 18 വയസുവരെയുള്ള കൗമാരക്കാരിലാണ് ഗർഭധാരണം കൂടുതൽ (60%). 11 മുതൽ 15 വയസുവരെയുള്ളവരിൽ ഇത് 39 ശതമാനമാണ്. എന്നാൽ പത്ത് വയസിനു താഴെയുള്ള കുട്ടികളിൽ ഒരു ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ പത്തു വയസുകാരിയാണ് ഇത്തരത്തിൽ ഗർഭിണിയായ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന് വിഎയു കോർഡിനേറ്റർ എമിഡിയോ പിൻഹോ പറഞ്ഞു. അതേസമയം അഞ്ചാം ക്ലാസ് മുതൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നാണ് പ്രധാന നിർദേശം. സ്കൂളുകൾ വഴി കൃത്യമായ അറിവ്…
Read More » -
ബംഗാളിൽ എൻഡിഎ മുന്നേറ്റം, ഭവാനിപ്പൂരിൽ മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക്… സുവേന്ദു അധികാരി മുന്നിൽ
കൊൽക്കത്ത: കേരളം പോലെ തന്നെ രാജ്യം ഏറെ ഉറ്റുനോക്കുന്ന പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ എൻഡിഎ മുന്നേറ്റം ആദ്യഘട്ട ഫലസൂചനകൾ പ്രകാരം ബിജെപി 124 സീറ്റിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 110 സീറ്റിലും മുന്നേറുന്നു. അതേസമയം കോൺഗ്രസും ഇടതുപക്ഷവും ഓരോ സീറ്റുകളിൽ മുന്നേറുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും താരത്തിളക്കമുള്ള മുഖ്യമന്ത്രിയുടെ മണ്ഡലമായ ഭവാനിപ്പൂരിൽ മമതാ ബാനർജി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നാണ് പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്. മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ബിജെപി സ്ഥാനാർഥി. സുവേന്ദു അധികാരിയാണ് ആദ്യഘട്ട ഫലസൂചനകളിൽ മുന്നിൽ നിൽക്കുന്നത്. അതേസമയം സംസ്ഥാനത്ത് ബിജെപി കേവല ഭൂരിപക്ഷം നേടുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. 293 സീറ്റുകളുള്ള ബംഗാൾ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 147 സീറ്റുകൾ വേണം. നിലവിൽ 245 സീറ്റുകളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങളും സംസ്ഥാനത്ത് ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചിരുന്നു.
Read More » -
സുപ്രധാന നീക്കവുമായി ഒപെക് രാജ്യങ്ങൾ- ഉല്പാദനവിഹിതം വർദ്ധിപ്പിക്കും; ആഗോള എണ്ണ വിപണിയ്ക്ക താങ്ങേകാനുള്ള നിർണ്ണായക നീക്കം
വിയന്ന: ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഉത്പാദനവീതം ഉയർത്താൻ തീരുമാനിച്ച് ഒപെക് പ്ലസിലെ ഏഴ് പ്രധാന രാജ്യങ്ങൾ. സൗദി അറേബ്യ, റഷ്യ, അൽജീരിയ, ഇറാഖ്, കസാഖ്സ്താൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളാണ് ഈ നീക്കത്തിന് പിന്നിൽ. യു.എ.ഇ. സംഘടനയിൽനിന്ന് പിന്മാറിയതിന് പിന്നാലെയാണ് ഈ തീരുമാനം ശ്രദ്ധ നേടുന്നത്. ജൂൺ മാസത്തിൽ മാത്രം പ്രതിദിനം 1.88 ലക്ഷം ബാരൽ എണ്ണ അധികമായി ഉത്പാദിപ്പിക്കാനാണ് ഇവരുടെ സംയുക്ത തീരുമാനം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എണ്ണവില ഉയർത്തിയ സാഹചര്യത്തിൽ വിപണിയിലെ സ്ഥിരത ഉറപ്പാക്കാനാണ് ഈ ഇടപെടലെന്ന് ഒപെക് പ്ലസ് വിശദീകരിച്ചു. ശ്രദ്ധേയമായി, ഒപെക്കുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ച യു.എ.ഇ.യെ പ്രസ്താവനയിൽ പരാമർശിച്ചില്ല. എന്നാൽ, പ്രഖ്യാപിച്ച വർധന യാഥാർഥ്യത്തിൽ വലിയ മാറ്റമുണ്ടാക്കില്ലെന്ന വിലയിരുത്തലും ശക്തമാണ്. സുരക്ഷാ പ്രശ്നങ്ങളും ഗതാഗത തടസ്സങ്ങളും കാരണം മുൻപ് നിശ്ചയിച്ച ഉത്പാദനനിരക്കിൽ പോലും ഇപ്പോൾ പല രാജ്യങ്ങൾക്കും എത്താനാവുന്നില്ല. ഫെബ്രുവരിയിൽ 3.673 കോടി ബാരലായിരുന്ന ഉത്പാദനം മാർച്ചോടെ 2.768 കോടിയായി ഇടിഞ്ഞത് ഇതിനുദാഹരണമാണ്. ഗൾഫ് മേഖലയിലെ…
Read More » -
തമിഴക വെട്രി കഴകത്തിന്റെ വിജയത്തിനായി പ്രാർഥിക്കാനോ ഈ ക്ഷേത്ര ദർശനം…സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ച് തൃഷയുടെ തിരുപ്പതി ക്ഷേത്ര ദർശനം
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി തൃഷ. തന്റെ 43-ാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് തൃഷ ക്ഷേത്രദർശനത്തിനെത്തിയതെന്നാണ് പറയുന്നത്. എന്നാൽ നടൻ വിജയ്ക്കുവേണ്ടിയാണോ ദർശനമെന്ന സംശയത്തിലാണ് ആരാധകർ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ചെയ്തു. തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ തൃഷയുടെ ഈ യാത്ര വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുമായി കൂട്ടിച്ചേർത്താണ് പലരും വായിക്കുന്നത്. തമിഴക വെട്രി കഴകത്തിന്റെ വിജയത്തിനായി പ്രാർഥിക്കാനാണ് തൃഷ വെങ്കിടേശ്വര സ്വാമിയുടെ മുന്നിലെത്തിയതെന്ന് ചിലർ കുറിച്ചു. മാത്രമല്ല ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം തൃഷ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. വോട്ട് ചെയ്ത വിരലിനൊപ്പം വിജയ്‌യുടെ സിനിമയിലെ പാട്ടാണ് തൃഷ പശ്ചാത്തലത്തിൽ ഉപയോഗിച്ചത്. തമിഴക വെട്രി കഴകം തമിഴ്‌നാട്ടിൽ വലിയ വിജയം നേടുമെന്ന് എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. Actress #Trisha visited #Tirumala today to seek the blessings of Lord #VenkateshwaraSwami .#TrishaKrishnan…
Read More » -
വോട്ടെണ്ണൽ ദിനം മുഖ്യമന്ത്രിയ്ക്കായി വിഷ്ണു പൂജ വഴിപാട്; പിണറായി വിജയൻ, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട് ചീട്ട്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട്. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പള്ളിക്കുന്ന് കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് വഴിപാട് നടത്തുന്നത്. പള്ളിക്കുന്നിലെ ക്ഷേത്രവുമായി നിരന്തരം ബന്ധപ്പെടുന്ന ഒരു ഭക്തനാണ് വഴിപാട് നടത്തുന്നത്. പിണറായി വിജയൻ, ചോതി നക്ഷത്രം എന്ന പേരിലാണ് വഴിപാട് ചീട്ട്. 250 രൂപയാണ് വഴിപാട് തുക. ഞായറാഴ്ച വഴിപാട് ചീട്ടാക്കിയെങ്കിലും വോട്ടെണ്ണൽ ദിവസമായ വോട്ടെണ്ണൽ ദിനമായ ഇന്നാണ് പൂജ.
Read More » -
കേരളം ഇനി ആരു ഭരിക്കും… അറിയാൻ മണിക്കൂറുകൾ മാത്രം വോട്ടുകൾ എണ്ണിത്തുടങ്ങി, ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ
തിരുവനനന്തപുരം: കേരളം ഇനി അഞ്ചുവർഷത്തേക്ക് ആര് ഭരിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾക്കകം അറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചനകൾ ലഭിച്ചുതുടങ്ങും. ഉച്ചയോടെ പൂർണ ചിത്രം തെളിയുമെന്നാണ് കണക്കുകൂട്ടൽ. കേരളത്തിനൊപ്പം പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ രാവിലെ എട്ടിന് തന്നെ ആരംഭിച്ചു. കേരളത്തിൽ 140 മണ്ഡലങ്ങളിലാണ് വോട്ടെണ്ണൽ. ആകെ 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ് പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കേരളത്തിൽ നിർണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഹം ഇത്തവണയെങ്കിലും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. വയനാട്, പറവൂർ, പാല, കോട്ടയം, തിരുവനന്തപുരം, പെരുമ്പാവൂർ, കുന്നത്ത്…
Read More » -
ഇറാന്‍ ആക്രമണത്തില്‍ തലയിട്ടു; പകരം കിട്ടിയത് കനത്ത നാശം; കൊല്ലപ്പെട്ടത് ആയിരക്കണക്കിനു ഹിസ്ബുള്ള സൈനികര്‍; മരിച്ചവരുടെ കണക്കില്ലെന്ന് മീഡിയ ഓഫീസ്; നേരിടുന്നത് ജനങ്ങളുടെ കടുത്ത എതിര്‍പ്പ്; ലെബനന്റെ കിലോമീറ്ററോളം ഗ്രാമം കൈയേറി ഇസ്രയേല്‍
ബെയ്റൂട്ട്: ഇറാനുമായി ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ തലയിട്ടതിന്റെ പേരില്‍ ഹിസ്ബുള്ളയ്ക്കുണ്ടായത് കനത്ത നാശമെന്നു റിപ്പോര്‍ട്ട്. ഇസ്രായേല്‍ തെക്കന്‍ ലെബനന്റെ ഒരു ഭാഗം കൈക്കലാക്കി, ലക്ഷക്കണക്കിന് ഷിയ മുസ്ലീം ജനതയെ കുടിയിറക്കി. ആയിരക്കണക്കിന് പോരാളികളെ കൊന്നൊടുക്കിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നീക്കം കടുത്ത രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ബെയ്റൂട്ടില്‍, ഹിസ്ബുള്ള ഒരു സായുധ ഗ്രൂപ്പായി തുടരുന്നതിനെതിരെയുള്ള എതിര്‍പ്പ് ശക്തമായി. ഹിസ്ബുള്ളയുടെ സാന്നിധ്യം ലെബനനെ ഇസ്രായേലുമായുള്ള ആവര്‍ത്തിച്ചുള്ള യുദ്ധങ്ങളിലേക്ക് തള്ളിവിടുകയാണെന്ന് ഹിസ്ബുള്ള എതിരാളികള്‍ കരുതുന്നു. കഴിഞ്ഞ യുദ്ധത്തില്‍ ഹിസ്ബുള്ളയ്ക്ക് കനത്ത ആഘാതമേറ്റിരുന്നു. ആ യുദ്ധത്തിലാണ് അവരുടെ നേതാവ് ഹസ്സന്‍ നസ്റള്ളയും അയ്യായിരത്തോളം പോരാളികളും കൊല്ലപ്പെട്ടത്. ഇത് ലെബനന്‍ ഭരണകൂടത്തിന്മേലുള്ള അവരുടെ ദീര്‍ഘകാല ആധിപത്യം ഏറെക്കുറെ ഇല്ലാതാക്കി. ഇറാനിയന്‍ സഹായത്തോടെ പുനരുജ്ജീവിച്ച ഹിസ്ബുള്ള, പുതിയ തന്ത്രങ്ങളും ഡ്രോണുകളും ഉപയോഗിച്ചു. ഇസ്രായേല്‍ ഹിസ്ബുള്ള അംഗങ്ങളെ വധിക്കുന്നത് തുടര്‍ന്നപ്പോഴും, വെടിനിര്‍ത്തല്‍ പാലിച്ച 15 മാസത്തെ ദുര്‍ബലമായ സമാധാന കാലയളവിന് ശേഷം അവരുടെ കരുത്ത് പലരെയും…
Read More » -
ബാംഗ്ലൂരിനു പിന്നാലെ രാജസ്ഥാനും കോടികള്‍ക്കു വിറ്റു! മിത്തല്‍ കുടുംബം വാങ്ങിയത് 15,660 കോടിക്ക്; റോയല്‍സിന്റെ ആഗോള പോര്‍ട്ട്‌ഫോളിയോ അടക്കം സ്വന്തം; മറ്റൊരു ഐപിഎല്‍ ടീമിനെ വാങ്ങുക ആലോചിക്കാന്‍ കഴിയില്ലെന്ന് ലക്ഷ്മി മിത്തല്‍
ബംഗളുരു: ഐപിഎല്ലിലെ ഉടമസ്ഥാവകാശ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനിടയില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റെടുക്കുന്നതിന്റെ അന്തിമ കരാറില്‍ ഒപ്പുവച്ചു. മാര്‍ച്ചില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 1.78 ബില്യണ്‍ യുഎസ് ഡോളറിന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം സ്വന്തമാക്കിയതിന് മാസങ്ങള്‍ക്ക് ശേഷമാണു പുതിയ വിവരം. ലക്ഷ്മി എന്‍. മിത്തലും ആദിത്യ മിത്തലും നയിക്കുന്ന മിത്തല്‍ കുടുംബം, ഏകദേശം 1.65 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 15,660 കോടി രൂപ) കരാറിലൂടെയാണു ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനെവല്ലയുമായി ചേര്‍ന്നാണ് ഏറ്റെടുക്കല്‍. മനോജ് ബദാലെയില്‍നിന്നും സഹ നിക്ഷേപകരില്‍നിന്നുമാണ് ഫ്രാഞ്ചൈസി വാങ്ങുന്നത്. ഐപിഎല്‍ ടീമിന് പുറമെ ദക്ഷിണാഫ്രിക്കയിലെ പാര്‍ള്‍ റോയല്‍സ്, കരീബിയനിലെ ബാര്‍ബഡോസ് റോയല്‍സ് എന്നിവയുള്‍പ്പെടെ റോയല്‍സിന്റെ ആഗോള പോര്‍ട്ട്ഫോളിയോ ഈ മൂല്യനിര്‍ണയത്തില്‍ ഉള്‍പ്പെടും. 1.63 ബില്യണ്‍ യുഎസ് ഡോളറിന്റെ സ്വകാര്യ ഇക്വിറ്റി നിക്ഷേപത്തിലൂടെ സംരംഭകനായ കല്‍ സോമനിയുടെ നേതൃത്വത്തിലുള്ള യുഎസ് ആസ്ഥാനമായുള്ള കണ്‍സോര്‍ഷ്യം ഫ്രാഞ്ചൈസി സ്വന്തമാക്കിയെന്ന ഉഹാപോഹത്തിനും കരാര്‍…
Read More » -
നട്ടപ്പാതിരയ്ക്ക് എട്ടു മണിക്കൂര്‍ നടുറോഡില്‍; ഗുണ്ടകളെ പോലെ പെരുമാറ്റം; ചെന്നൈ- കൊച്ചി ബസ് യാത്രയിലെ ദുരനുഭവം വിവരിച്ച് യുവതി; ഗണേഷ് കുമാറിനെ മെന്‍ഷന്‍ ചെയ്ത് വിമര്‍ശനം
കല്ലട ട്രാവൽസിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് യുവതി രംഗത്ത്. കല്ലട ട്രാവല്‍സിന്റെ ബസിൽ ചെന്നൈയിലെ കോയമ്പേട് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രാത്രിയിൽ 8 മണിക്കൂർ റോഡിൽ നിന്നുവെന്നാണ് യുവതി പറഞ്ഞത്. ഡിജിറ്റൽ ക്രിയേറ്ററായ സിൻസി ഏലിയാസാണ് യാത്രയ്ക്കിടയിൽ നേരിട്ട ദുരനുഭവം ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ പങ്കുവെച്ചത്. ഇവർ സഞ്ചരിച്ച ബസ് യാത്രയ്ക്കിടയിൽ കേടാകുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം ബസിലുണ്ടായിരുന്നു. മറ്റൊരു ബസ് വരുമെന്ന് പറഞ്ഞ് ജീവനക്കാർ തടിയൂരി. മറ്റ് ഗതാഗത സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു സ്ഥലത്തായിരുന്നു അകപ്പെട്ട് പോയത്. ഒരു കുപ്പി വെള്ളമോ ആഹാരമോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ഇല്ലാതെ റോഡിലാണ് മണിക്കൂറുകൾ ആളുകൾ കാത്തുനിന്നത്. നീണ്ട കാത്തിരിപ്പിന് ശേഷം 8 മണിക്കൂറുകൾ കഴിഞ്ഞാണ് മറ്റൊരു ബസ് എത്തിയത്. എന്നാൽ ആ ബസിലാകട്ടെ എസി പ്രവർത്തിച്ചിരുന്നില്ല. എസി ഇല്ലാതെ അടച്ചു പൂട്ടിയ ബസിൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ, ഗുണ്ടകളെ പോലെ ബസ് ജീവനക്കാർ പെരുമാറിയെന്ന് സിൻസി ആരോപിക്കുന്നു. ‘വേണമെങ്കിൽ ഇതിൽ കയറിക്കോ, ബസു കിട്ടുന്നിടത്ത് വിടാം.…
Read More »