Lead News

  • ബലാത്സംഗ കേസ്; മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍; പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിയില്‍ പിഴവുകളെന്ന് വാദം; ഒളിവില്‍ തുടര്‍ന്ന് എംഎല്‍എ

    കൊച്ചി: ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചു.  ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു.  പരാതിയില്‍ പ്രഥമദൃഷ്ടാ കുറ്റക്കാരനെന്ന് കണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നീ കുറ്റങ്ങള്‍ക്ക് പ്രോസിക്യൂഷന്‍ നല്കിയ ഡിജിറ്റല്‍, മെഡിക്കല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരിയുമായുള്ളത് ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണെന്ന രാഹുലിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.   അടച്ചിട്ട കോടതി മുറിയില്‍ നടന്ന വാദത്തില്‍ ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും പരിശോധിച്ച ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ അതിജീവിതയുമായി നടത്തിയ ചാറ്റുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, ഭ്രൂണഹത്യ നടത്തിയതിന്‍റെ മെഡിക്കല്‍ രേഖകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതിലൂടെ, ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ എന്നി കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷനായി.   രാഹുല്‍ കുറ്റം ചെയ്തിട്ടുണ്ടെന്നതിന് തെളിവുണ്ടെന്ന് കോടതി വിലയിരുത്തി. രാഹുല്‍ ആത്മഹത്യാഭീഷണി…

    Read More »
  • പ്രേക്ഷകരടക്കമുള്ളവര്‍ കാത്തിരിക്കുന്ന ആ കേസിന്റെ വിധി എട്ടിന്; ക്ലൈമാക്‌സ് എന്താകുമെന്ന് കേരളമാകെ ആകാംക്ഷ; നടി ആക്രമിക്കപ്പെട്ടതിന് കാരണം ദിലീപ് – കാവ്യ ബന്ധമെന്ന് സൂചന

      കൊച്ചി : ഒരു സിനിമയുടെ റിലീസിനേക്കാള്‍ ആകാംക്ഷയോടെ പ്രേക്ഷകരടക്കമുള്ളവര്‍ കാത്തിരിക്കുന്നത് എട്ടാം തിയതിയിലെ കോടതി വിധിക്കായാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വരുന്നത് ഈ എട്ടാം തിയതിയാണ്. എന്താകും കേസിന്റെ ക്ലൈമാക്‌സ് എന്ന് ആര്‍ക്കും അറിയില്ല. നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസ് എന്നതാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ സിനിമാറ്റിക് വശം. ദിലീപിന്ററെ ജീവിത-സിനിമ ഭാവി നിര്‍ണയിക്കുന്നത് എട്ടിന് വരുന്ന കോടതിയുടെ തീരുമാനമാകും. കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ദിലീപ് ആവര്‍ത്തിച്ചു പറയുന്നത്.   കേസിന്റെ വിധി പ്രസ്താവത്തിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഒരു സ്വകാര്യചാനല്‍ വിചാരക്കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ പുറത്തുവിട്ടു. നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധിക്ക് മൂന്നു നാള്‍ ബാക്കി നില്‍ക്കെയാണ് വിചാരകോടതിയില്‍ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. അടച്ചിട്ട കോടതിമുറിയില്‍ ഇന്‍കാമറയായാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത്. അതുകൊണ്ടുതന്നെ വിചാരണ വേളയിലെ അധികം കാര്യങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ഇപ്പോള്‍ പുറത്തുവരുന്നത് മുന്‍പ് പറഞ്ഞുകേട്ടിരുന്ന…

    Read More »
  • മാങ്കൂട്ടത്തിലിനെക്കുറിച്ച് ഒരക്ഷരം പറയരുത്; പ്രചരണത്തിനിറങ്ങുന്നവര്‍ക്ക് കോണ്‍ഗ്രസ് – സിപിഎം നിര്‍ദ്ദേശം; രാഹുല്‍ വിഷയം തിരിച്ചടിക്കുമോ എന്ന് ഇരുകൂട്ടര്‍ക്കും പേടി

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പേരുപറയാതെയും ഉപയോഗിക്കാതെയും മതി ഇനിയുള്ള തെരഞ്ഞെടുപ്പ് പ്രചരണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇനി രാഹുലിന്റെ പേരെടുത്ത് പറഞ്ഞ് പ്രചരണം കൊഴുപ്പിച്ചാല്‍ അത് തങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് രണ്ടു പാര്‍ട്ടികളും എത്തിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് വലിയ സംഭവമായി ചൂണ്ടിക്കാട്ടി പ്രചരണത്തിന്റെ കലാശം കൊഴുപ്പിക്കാമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടെങ്കിലും നടപടി വല്ലാതെ വൈകിയ സാഹചര്യത്തില്‍ അത് പറയേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ മറുപടി. കൂടാതെ രാഹുലിനെ പാര്‍ട്ടിയില്‍ നി്ന്ന് പുറത്താക്കി കോണ്‍ഗ്രസ് മാതൃക കാട്ടി എന്ന തരത്തിലുള്ള പ്രചരണം നടത്തുന്നതിനോട് പാര്‍ട്ടിക്കുള്ളിലുള്ള രാഹുല്‍ അനുകൂലികള്‍ക്ക് താത്പര്യമില്ല. കെ.സുധാകരനടക്കമുള്ളവര്‍ ഇത്തരം പ്രചരണം വേണ്ടെന്ന് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. സിപിഎമ്മിന് രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നല്ലൊരു ആയുധമായിരുന്നു രാഹുലെങ്കിലും പീഡനക്കേസും രാഹുലും പറഞ്ഞ് വോട്ടു ചോദിക്കാനിറങ്ങിയാല്‍ സ്വന്തം പാര്‍ട്ടിയിലെ പീഡനക്കേസുകളും അഴിമതികളുമല്ലൊം തിരിച്ചുകൊത്തുമെന്ന ആശങ്ക അവര്‍ക്കുമുണ്ട്.…

    Read More »
  • ‘ബാഹുബലിയെ ചതിച്ചു കൊന്നതുപോലെ നിന്നെയും, നിന്നെ ഇല്ലായ്മ ചെയ്തവര്‍ക്ക് ബാലറ്റ് പേപ്പറിലൂടെ കേരളത്തിലെ സ്ത്രീകള്‍ മറുപടി നല്‍കും’; മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കുറിപ്പ് വൈറല്‍; ‘നിന്റെ ശബ്ദവും നെഞ്ചുറപ്പും ആരെയോ ഭയപ്പെടുത്തുന്നു’

    കോട്ടയം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കുറിപ്പ് സൈബറിടത്ത് വൈറല്‍. മുണ്ടക്കയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ജിഷ കളരിക്കലാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് വന്നത്. രാഹുലിനെ ഇല്ലായ്മ ചെയ്തവര്‍ക്ക് കേരളത്തിലെ സ്ത്രീകള്‍ മറുപടി നല്‍കുമെന്നും നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ബാഹുബലിയെ ചതിച്ചു കൊന്നതുപോലെ രാഹുലിനെയും എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം രാഹുലാ…… നിന്റെ കൂടെ നിന്നെ ഇല്ലായ്മ ചെയ്തവര്‍ക്ക് ബാലറ്റ് പേപ്പറിലൂടെ ഈ കേരളത്തിലെ സ്ത്രീകള്‍ മറുപടി നല്‍കും അത് ആരാണെന്ന് ഈ കേരളത്തിലെ സ്ത്രീകള്‍ക്ക് അറിയാം കാലം എല്ലാത്തിനും മറുപടി നല്‍കും നിന്റെ ശബ്ദം നിന്റെ നെഞ്ചുറപ്പ് നിന്റെ വളര്‍ച്ച ആരൊക്കെയോ ഭയപ്പെട്ടു. കൊലപാതകികള്‍ക്ക് വരെ സംരക്ഷണം നല്‍കുന്നവരില്‍ ചിലര്‍ നിന്നെ ഒറ്റു കൊടുത്തത് അതുകൊണ്ടാണ്. ഇപ്പോള്‍ നിനക്ക് മനസ്സില്‍ ആയില്ലേ ആരും കൂടെ കാണില്ല…

    Read More »
  • ‘ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു’; ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച ജെ.എസ്. അഖിലിനെതിരേയും മാങ്കൂട്ടത്തിലിന്റെ പിആര്‍ സംഘം; യൂത്ത് കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞ് അടി തുടങ്ങി; ഷാഫി- രാഹുല്‍ ടീമിനെതിരേ അതൃപ്തര്‍ ഒന്നൊന്നായി പുറത്തേക്ക്

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിനിടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കെപിസിസി അംഗത്തിനെതിരെ സൈബര്‍ ആക്രമണം. മുന്‍ യൂത്ത് കോണ്‍?ഗ്രസ് നേതാവായിരുന്ന ജെ.എസ്. അഖിലാണ് മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ സോഷ്യല്‍മീഡിയില്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ മാങ്കൂട്ടത്തിലിന്റെ പിആര്‍ സംഘവും കോണ്‍ഗ്രസിലെ ഒരുവിഭാഗവും രൂക്ഷമായ വിമര്‍ശനമാണ് അഖിലിനെതിരെ നടത്തുന്നത്. ഷാഫി പറമ്പിലിന് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഖിലിനെയായിരുന്നു ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത്, മാങ്കൂട്ടത്തിലിനായി ചരടുവലിച്ചു. മുമ്പത്തെയത്ര രൂക്ഷമല്ലെങ്കിലും ‘നീ ഹാപ്പി ആയല്ലോ, അതു മതി. നിന്നെ വെളുപ്പിക്കാന്‍ ആ വലിയ മനുഷ്യനെ കൂട്ടുപിടിക്കേണ്ട’ എന്നായിരുന്നു ആദ്യ കമന്റ്. ഇതിനു പിന്നാലെ നിരവധിപ്പേര്‍ എടാപോടാ വിളികളുമായി കമന്റില്‍ നിറഞ്ഞു. ‘കാറ്റുള്ളപ്പോള്‍ തൂറ്റുന്ന നിന്നെയൊക്കെ ഇനിയും മാറ്റി നിര്‍ത്തണം’, ’30 താഴെ മാത്രം വോട്ടുകിട്ടിയ മണ്ഡലം പ്രസിഡന്റ് ആകാന്‍ യോഗ്യതയില്ലാത്ത പ്രാഞ്ചി അഖില്‍’, ‘എല്ലാ മാധ്യമനാറികളും അദ്ദേഹത്തെ…

    Read More »
  • ജെയ്‌ഷെയുടെ വനിതാ വിഭാഗത്തിലേക്ക് വന്‍ റിക്രൂട്ടിംഗ്; 500 രൂപയ്ക്ക് 5000 സ്ത്രീകള്‍ പരിശീലനത്തില്‍; സംസാരം ഭര്‍ത്താവിനോടു മാത്രം; എണ്ണം ദിനംപ്രതി വര്‍ധിക്കുന്നെന്നും ജില്ലാ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും മസൂദ് അസ്ഹര്‍

    ബംഗ്ലാദേശ്: ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ വനിതാ വിഭാഗമായ ‘ജമാഅത്ത് ഉല്‍ മോമിനാത്ത്’ന്റെ വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്. 5,000ത്തില്‍ അധികം സ്ത്രീകളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതായും പരിശീലിപ്പിക്കുന്നതായും സുരക്ഷാ ഏജന്‍സികള്‍ സംശയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വനിതാവിഭാഗത്തിലെ അംഗങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇനി ജില്ലാ യൂണിറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ടെന്ന് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പ്രതികരിച്ചു. ആഴ്ചകള്‍ക്കുള്ളിലുള്ള ഈ അംഗബലവര്‍ധന അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും പരിശീലനത്തിനെത്തുന്ന സ്ത്രീകള്‍ തങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തിയെന്ന് പ്രതികരിച്ചതായും പോസ്റ്റില്‍ പറയുന്നു. എല്ലാ ജില്ലകളിലും ‘മുംതാസിമ’ (മാനേജര്‍) സ്ഥാനത്തേക്ക് ഒരു വനിതയെ നിയമിക്കുമെന്നാണ് വിവരം. ഒക്ടോബര്‍ 8ന് ജെയ്‌ഷെ ആസ്ഥാനത്ത് ആരംഭിച്ച സംഘടനയില്‍ പാക്കിസ്ഥാനിലെ ബഹവല്‍പൂര്‍, മുല്‍ട്ടാന്‍, സിയാല്‍ക്കോട്ട്, കറാച്ചി, മുസഫറാബാദ്, കോട്ട്ലി എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് നിലവില്‍ അംഗങ്ങളായത്. മസൂദ് അസറിന്റെ സഹോദരി സാദിയയാണ് ജമാഅത്ത് ഉല്‍ മോമിനാത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ലാണ് സാദിയയുടെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍…

    Read More »
  • സംയുക്ത പ്രതിരോധ സേന മേധാവിയായി അസിം മുനീര്‍; പാക്ക് ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവി; നിയമനം അഞ്ചുവര്‍ഷത്തേക്ക്

    ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവിയായി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സിഡിഎഫ്) കരസേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. അസിം മുനീറിനെ സിഡിഎഫ് മേധാവിയായി നിയമിക്കാനുള്ള പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാര്‍ശ പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അംഗീകരിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. സിഡിഎഫ് പദവി ലഭിച്ചതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറി. എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ അഹമ്മദ് ബാബറിന് രണ്ടു വര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കാനുള്ള ശുപാര്‍ശയും ആസിഫ് അലി സര്‍ദാരി അംഗീകരിച്ചു. കര, നാവിക, വ്യോമ സേനകളുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിന് രൂപീകരിച്ച സിഡിഎഫിന്റെ ആദ്യ മേധാവിയാണ് അസിം മുനീര്‍. കര, നാവിക, വ്യോമ സേനകളുടെ ഏകോപനത്തിന്റെ ചുമതലയുണ്ടായിരുന്ന ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ (സിജെസിഎസ്സി) പദവി കഴിഞ്ഞ മാസം ഒഴിവാക്കിയാണ് സിഡിഎഫ് തസ്തിക സ്ഥാപിച്ചത്. നവംബറില്‍ ചേര്‍ന്ന പാര്‍ലമെന്റ് യോഗം ഭരണഘടനയുടെ…

    Read More »
  • ‘ഇതൊരു തുടക്കം മാത്രം’; ഷാഫി പറമ്പിലിനെയും സതീശനെയും ഉന്നമിട്ട് എ.കെ. ഷാനിബും പി. സരിനും; കേരളത്തിലെ കോണ്‍ഗ്രസിനെ പെരുവഴിയിലാക്കിയത് ഷാഫിയും രാഹുലും സതീശനും ഉള്‍പ്പെടുന്ന ക്രൈം സിന്‍ഡിക്കേറ്റ്, കോണ്‍ഗ്രസുകാരുടെ തലയെണ്ണി പണം വാങ്ങി; പരാതികള്‍ മുഖ്യമന്ത്രിയുടെ പക്കലെന്നു സരിന്‍; പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയതിനു തെളിവുണ്ടെന്ന് ഷാനിബ്

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം തള്ളിയതിനു പിന്നാലെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതോടെ കൂടുതല്‍ പ്രതിരോധത്തിലായി രാഷ്ട്രീയ ഗുരു കൂടിയായ ഷാഫി പറമ്പില്‍ എംപി. രാഹുലിന്റെ എല്ലാ കൊള്ളരുതായ്മകളും അറിഞ്ഞിട്ടും കുടപിടിച്ചു കൊടുത്തെന്നും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ഗുരുതര ആരോപണവുമായി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ രംഗത്തു വരുന്നത് അന്വേഷണം ഷാഫിയിലേക്കും നീളുമെന്ന സൂചനയാണ് നല്‍കുന്നത്. ‘ഇതൊരു തുടക്കം മാത്രമാണ്’ എന്നാണ് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ഡിവൈഎഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി അംഗവുമായ എ.കെ. ഷാനിബിന്റെ കുറിപ്പ്. പെണ്‍കുട്ടി പറഞ്ഞ പരാതി കൈയിലുണ്ടെന്നും പരാതി വന്നില്ലെങ്കില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഷാനിബ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി.   രാഹുലിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനു പിന്നാലെ ഗുരുതര പരാതികള്‍ ലഭിച്ചില്ലെന്ന ദുര്‍ബല പ്രതിരോധവുമായാണ് ഷാഫി പറമ്പില്‍ ഇന്നലെ രംഗത്തു വന്നതെങ്കില്‍ അതിനും മുമ്പേ ഷാഫിയിലേക്ക് ആരോപണങ്ങള്‍ എത്തുന്ന തരത്തിലായിരുന്നു ഷാനിബിന്റെ പോസ്റ്റുകള്‍. രാഹുലിനു സ്വീകാര്യതയുണ്ടാക്കാന്‍ സിനിമാ താരങ്ങളെ പാലക്കാട്ടെ വിവിധ പരിപാടികളില്‍ എത്തിച്ചിരുന്നതും എ ഗ്രൂപ്പുകാരനായി അറിയപ്പെടുന്ന കെപിസിസി ജനറല്‍…

    Read More »
  • പോലീസിന്റെ അടിയേറ്റത് മര്‍മ്മത്തു തന്നെ; രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു പിന്നാലെ മാളത്തിലൊളിച്ച് സൈബര്‍ വെട്ടുക്കിളിക്കൂട്ടം; തലപ്പത്തുനിന്ന് ബല്‍റാമിനെ തെറിപ്പിച്ചതോടെ അവസാന ആണിയും അടിച്ചു; സൈബര്‍ ഇടത്ത് സ്ത്രീകള്‍ക്ക് എതിരേ നടത്തിയത് സമാനതകളില്ലാത്ത തെറിവിളി; ഇനി കാത്തിരിക്കുന്നത് കേസുകളുടെ നിര

    തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ അഴിഞ്ഞാടിയ സൈബര്‍ വെട്ടുക്കിളിക്കൂട്ടം രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു പിന്നാലെ മാളത്തിലേക്ക്. രാഹുല്‍ ഈശ്വര്‍ അടക്കം മുപ്പതോളം ആളുകള്‍ക്കെതിരേ പോലീസ് കേസെടുത്തു. ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് ജി. വാര്യരടക്കം ഇപ്പോഴും ഒളിവിലാണ്. സൈബര്‍ സെല്‍ തലപ്പത്തുനിന്ന് വി.ടി. ബല്‍റാമിനെ തെറിപ്പിച്ചു ഹൈബി ഈഡനു ചുമതല നല്‍കിയതും നിര്‍ണായക തീരുമാനമായിരുന്നു. ഇതിനുശേഷം സൈബര്‍ ആക്രമണത്തിനു കാര്യമായ കുറവുണ്ടായി. മുതിര്‍ന്ന നേതാക്കളും ശക്തമായി രംഗത്തുവന്നതോടെ വെടിയൊച്ച കേട്ടപോലെ എല്ലാം ചിതറി. അതിജീവിതയ്ക്കും അവളെ പിന്തുണച്ച് എത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരേ വൃത്തികെട്ട ഭാഷയിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ രംഗപ്രവേശം. പുരുഷന്‍മാരെ സ്ത്രീ പീഡനങ്ങളില്‍നിന്നു രക്ഷിക്കാന്‍ ‘മെന്‍സ് കമ്മീഷന്‍’ വേണമെന്ന ആവശ്യവുമായാണ് രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നത്. അതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും പ്രസ് ക്ലബുകളില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു. എവിടെയൊക്കെ സ്ത്രീകള്‍ ആരോപണങ്ങളുമായി രംഗത്തു വന്നോ, അവിടെയെല്ലാം ഈശ്വര്‍ അവതാരമായി രംഗത്തുവന്നു. ഏറ്റവുമൊടുവില്‍ ബോബി ചെമ്മണ്ണൂരിനെതിരേ നടി ഹണി റോസ് രംഗത്തു വന്നപ്പോഴും രാഹുല്‍ ഈശ്വര്‍…

    Read More »
  • ‘രാഹുലിനെ വീഴ്ത്തിയതുകൊണ്ട് കാര്യമില്ല, ആ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ മൂന്നുപേരും വീഴണം’ ; മുന്‍കൂര്‍ ജാമ്യം കോടതി നിരസിച്ചതിന് പിന്നാലെ പ്രതികരണവുമായി സരിന്‍

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടിയത് കൊണ്ടുമാത്രം കാര്യമില്ലെന്നും ആ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ മൂന്നുപേരും വീഴണമെന്നും പാലക്കാട് രാഹുലിനെതിരേ മത്സരിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി സരിന്‍. പാര്‍ട്ടിക്കുളളിലെ തെറ്റുകളെ തിരിച്ചറിഞ്ഞ് പുഴുക്കുത്തുകളെ പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരുമെന്നും പറഞ്ഞു. വെറുതെയല്ല താന്‍ ഷാഫി പറമ്പിലിനെയും വി ഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചതെന്നും അവര്‍ നടത്തിയ ഹവാല, റിവേഴ്സ് ഹവാല ഇടപാടുകളെല്ലാം ചര്‍ച്ചയിലേക്ക് വരുമെന്നും സരിന്‍ വ്യക്തമാക്കി. കെ സി വേണുഗോപാലിനെ പോലും അശക്തനാക്കിക്കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി വരാന്‍ പോകുന്ന ഭരണമാറ്റത്തിന്റെ പേരില്‍ തൂക്കിവിറ്റവരാണ് അവര്‍. ഈ പൊളിക്കിറ്റല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ ബാക്കി രണ്ടുപേര്‍ രണ്ട് ചേരികളിലായി തിരിഞ്ഞുകൊണ്ട് ചെയ്തുകൊണ്ടിരിക്കുന്ന സകല ഇടപാടുകള്‍ക്കും ഇടപെടലുകള്‍ക്കും ക്ലാരിറ്റി വരും. അത്തരം പരാതികളൊക്കെ ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ കയ്യിലുണ്ട്. പരാതികള്‍ മാത്രമല്ല തെളിവുകളുമുണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. ‘ഇയാളെ മാത്രം പൂട്ടിയത് കൊണ്ട് കാര്യമില്ല. ഈ ക്രൈം…

    Read More »
Back to top button
error: