Lead News

  • വാൽപ്പാറ അപകടം: ‍ഡ്രൈവർ നൗഷാദും മരണമടഞ്ഞു ; മരണസംഖ്യ പത്തായി

    മലപ്പുറം: തമിഴ്‌നാട് വാൽപ്പാറ ചുരത്തിൽ ആളിയാറിനും അട്ടകട്ടിക്കും ഇടയിൽ ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്കൂടി മരിച്ചു. ചികിത്സയിലായിരുന്ന നൗഷാദ് (39) ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. പാങ്ങ് ജി.എൽ.പി. സ്കൂളിലെ ബസ് ഡ്രൈവറാണ്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മലപ്പുറം വളാഞ്ചേരി കുറുവ പഞ്ചായത്ത് പാങ്ങ് ഗവ. എൽ.പി. സ്‌കൂൾ അധ്യാപകരും ജീവനക്കാരുമുൾപ്പെടെ 13 പേരടങ്ങുന്ന വിനോദയാത്രാസംഘമാണ് അപകടത്തിൽപ്പെട്ടത്. അന്ന് മലപ്പുറം സ്വദേശികളായ അഞ്ച് അധ്യാപകരും ജീവനക്കാരും ഒരുകുട്ടിയും ഉൾപ്പെടെ ഒൻപതുപേർ മരിച്ചിരുന്നു. കോയമ്പത്തൂർ ജില്ലയിലെ പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ സ്ഥിതിചെയ്യുന്ന ചുരത്തിന്റെ 13-ാം ഹെയർപിൻ വളവിൽവെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടർന്ന് ഒൻപതാം വളവിലേക്ക് ആഴത്തിൽ പതിച്ചു. അതിരപ്പിള്ളിയും വാൽപ്പാറയും സന്ദർശിച്ച് പൊള്ളാച്ചി വഴി നാട്ടിലേക്കുള്ള മടക്കയാത്രയിലാണ് നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.

    Read More »
  • തൃശ്ശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തിയേക്കും; മരണസംഖ്യ 14; പത്തുപേർ ​ഗുരുതരാവസ്ഥയിൽ; ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന

    തൃശൂർ ∙ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിച്ച സാഹചര്യത്തിൽ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താമെന്ന അഭിപ്രായം ഉയരുന്നുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം സർക്കാരുകൾ എടുക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. തുടർനടപടികൾ കേന്ദ്രവും സംസ്ഥാനവും തീരുമാനിക്കുമെന്ന നിലപാടാകും തിരുവമ്പാടി ദേവസ്വം സ്വീകരിക്കുക. പാറമേക്കാവുമായും ഇതുസംബന്ധിച്ച് ചർച്ച നടത്തും. വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന നിർദേശം സർക്കാരിൽ നിന്നുണ്ടായാൽ ദേവസ്വങ്ങൾ ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. മരിച്ചവരുടെ സംസ്കാരവും സഹായങ്ങളും ഉറപ്പാക്കുന്നതിന് മുൻഗണന നൽകുകയാണെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ മരിച്ച 14 പേരിൽ ഒമ്പത് പേരെ ഇതിനകം തിരിച്ചറിഞ്ഞു. പരുക്കേറ്റ 13 പേർ ചികിത്സയിൽ തുടരുന്നു. ഇതിൽ പത്ത് പേർ ഗുരുതരാവസ്ഥയിൽ പ്രത്യേക പരിചരണ വിഭാഗത്തിലുമാണ്, രണ്ട് പേർ വെന്റിലേറ്റർ സഹായത്തോടെയുമാണ്. അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ബാബു (56), സുഭദ്ര (68), അനിത (50), അഖിൽ (30), പഴയന്നൂർ സ്വദേശി വിദ്യകുമാർ (48), വേലൂർ സ്വദേശി സാജൻ…

    Read More »
  • തൃശ്ശൂരിലെ പടക്ക നിർമ്മാണശാല സ്ഫോടനം: അ​ഗാധ ദു:ഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

    തൃശ്ശൂർ: പൂരം നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . പൂരത്തിന് തൊട്ടുമുമ്പ് നടന്ന ഈ ദുരന്തവും അതിലൂടെ ഉണ്ടായ വൻ നാശനഷ്ടങ്ങളും ഹൃദയഭേദകമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ അതിവേഗത്തിൽ നടത്തുകയും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻയുടെ നിർദ്ദേശപ്രകാരം പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. തൃശ്ശൂർ ആർഡിഒയുടെ നേതൃത്വത്തിൽ അപകടത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
  • കാമുകൻ തനിക്ക് മതിയായ പരി​ഗണന നൽകുന്നില്ല, വിവാഹത്തിന് തയാറാകുന്നില്ല, യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി, പുതിയ രീതിയിൽ പ്രൊപ്പോസ് ചെയ്യാമെന്ന് പറഞ്ഞ് കൈകാലുകൾ കൂട്ടിക്കെട്ടി, കണ്ണും മൂടിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തി, ദൃശ്യം ഫോണിൽ ചിത്രീകരിച്ചു, 27 കാരി അറസ്റ്റിൽ

    ബെംഗളൂരു: കാമുകൻ മതിയായ അറ്റൻഷൻ തരുന്നില്ലെന്ന സംശയത്തിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. ടെലികോം സ്റ്റോറിൽ ജോലി ചെയ്തിരുന്ന യുവതി, വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് ബന്ധുവിനെ കസേരയിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച് കൊന്നതായി പോലീസ് അറിയിച്ചു. പ്രേരണ (27)യും കിരൺ (27)യും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത സഹപ്രവർത്തകരായിരുന്നു. ഒരുവർഷത്തിലേറെയായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അടുത്തിടെ കിരൺ തനിക്ക് മതിയായ ശ്രദ്ധ നൽകുന്നില്ലെന്നും വിവാഹത്തിന് തയ്യാറല്ലെന്നുമുള്ള അസ്വസ്ഥത പ്രേരണയ്ക്ക് ഉണ്ടായിരുന്നു. ചൊവ്വാഴ്ച, ദക്ഷിണ ബെംഗളൂരുവിലെ അഞ്ജനാപുരയിൽ താമസിക്കുന്ന പ്രേരണ, വീട്ടിൽ ആരുമില്ലാത്ത സമയത്ത് കിരണിനെ ക്ഷണിച്ചു. കുറച്ചുനേരം സംസാരിച്ചതിന് ശേഷം, വിദേശത്തുള്ളതുപോലെ പുതിയ രീതിയിൽ പ്രൊപ്പോസ് ചെയ്യാം എന്നു പറഞ്ഞ് കിരണിനെ കണ്ണ് മൂടുകയും കസേരയിൽ ഇരുത്തുകയും ചെയ്തു. പിന്നീട് കൈകാൽ കെട്ടിത്തുടങ്ങി. ഈ നേരം കിരൺ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, ഇത് സർപ്രൈസ് പ്രൊപ്പോസലാണെന്ന് പറഞ്ഞ് അവനെ സമ്മതിപ്പിച്ചു. തുടർന്ന്, മുൻകൂട്ടി ഒരുക്കിയിരുന്ന രാസവസ്തു കിരണിന്റെ ശരീരത്തിൽ ഒഴിച്ച്…

    Read More »
  • മരണം 13 ആയി…സ്‌ഫോടനങ്ങൾ തുടരുന്നു, അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്തിനു സമീപത്തേക്ക് പോകാൻ സാധിക്കുന്നില്ല, ഡ്രോൺ നിരീക്ഷണത്തിൽ മൃതദേഹം കണ്ടതായി റിപ്പോർട്ട്, റോബോട്ടിനെയെത്തിച്ച് വെള്ളം ചീറ്റിച്ച് തീ അണയ്ക്കാനും ശ്രമം- സംസ്ഥാന ഫയർഫോഴ്‌സ് മേധാവി

    തൃശ്ശൂർ: വെടിക്കെട്ട് ദുരന്തമുണ്ടായ മുണ്ടത്തിക്കോട്ടെ വയലിൽ ഇപ്പോഴും സ്ഫോടനങ്ങൾ ഉണ്ടാകുന്നതിനാൽ രക്ഷാപ്രവർത്തർകർക്ക് എത്തിപ്പെടാനാകാത്ത അപകടകരമായ സാഹചര്യം നിലനിൽക്കുന്നത്. അതിനാൽ കൂടുതൽ പരിശോധനയ്ക്കായി ഡ്രോൺ അയച്ചു. ഡ്രോൺ നിരീക്ഷണത്തിൽ മൃതദേഹം കണ്ടെത്തിയതായും വിവരമുണ്ട്. അതേസമയം ഇതുവരെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. 5 പേരുടെ നില ​ഗുരുതരമായി തുടരുകയാണ്. അതേസമയം ഇപ്പോഴും സ്ഫോടനങ്ങൾ നടക്കുന്നതിനാൽ തീയണച്ചതിനുശേഷം മാത്രമേ രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് നീങ്ങാൻ സാധിക്കുകയുള്ളൂ. അപകട സ്ഥലത്തെ തീയണയ്ക്കുന്നതിന് റോബോട്ടിനെ ഉപയോഗപ്പെടുത്തുമെന്ന് സംസ്ഥാന ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ അറിയിച്ചു. അപകടത്തിന്റെ തീവ്രത മനസിലാക്കുന്നതിനും പരുക്കേറ്റവരോ, മരിച്ചവരോ ഉണ്ടെങ്കിൽ കണ്ടെത്താൻ നിരീക്ഷണത്തിനായി പോലീസ് സേനയുടെ സഹായത്തോടെ ഡ്രോണുകൾ അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ സ്‌ഫോടനങ്ങൾ തുടരുന്നതിനാൽ അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്തിനു സമീപത്തേക്ക് പോകാൻ സാധിക്കുന്നില്ലെന്നും റോബോട്ടെത്തിയാൽ അത് ഉപയോഗിച്ച് കുറച്ചുകൂടി സമീപത്തെത്തി വെള്ളം ഉപയോഗിച്ച് തീയണയ്ക്കാൻ സാധിക്കുമെന്നും അദ്ദഹം പറഞ്ഞു. ഇപ്പോൾ തീ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നും നിതിൻ അഗർവാൾ…

    Read More »
  • ചികിത്സാ സഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണം, ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തണം- മുഖ്യമന്ത്രി

    തൃശൂർ: തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്‌ഫോടനത്തിൽ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സാ സഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. അതുപോലെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഇത് മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യൂ, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. മരണമടഞ്ഞവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

    Read More »
  • വാഹനത്തിന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്, വണ്ടി ശരിക്കും കുലുങ്ങുകയായിരുന്നു, ശരീരഭാഗങ്ങൾ പലയിടത്തായി ചിതറിക്കിടക്കുന്നതാണ് കണ്ടത്- പ്രദേശവാസികൾ

    തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചു. ശബ്ദം കേട്ടിട്ട് ഭൂകമ്പം പോലെ തോന്നിയെന്നും സമീപത്തെ വാഹനങ്ങൾ കുലുങ്ങിയെന്നും പ്രദേശവാസികൾ പറയുന്നു. സ്ഫോടനത്തിൽ നിരവധിപ്പേർക്ക് പരുക്കേറ്റു. അതിൽ 5 പേരു‌ടെ നില അതീവ ​ഗുരുതരമെന്ന് ജില്ലാ കലക്ടർ മാധ്യമങ്ങളെ അറിയിച്ചു. തിരുവമ്പാടി ദേവസ്വംബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വണ്ടി കുലുങ്ങുകയായിരുന്നു. സമീപത്തുള്ള കൃഷിസ്ഥലത്ത് വന്നതാണ്. വാഹനത്തിലാണ് വന്നത്. സ്‌ഫോടനമുണ്ടായതിന് പിന്നാലെ വാഹനം ശരിക്കും കുലുങ്ങി. വാഹനത്തിന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഇതുണ്ടായത്. വണ്ടി ശരിക്കും കുലുങ്ങുകയാണ്. ഒരു ഫോർച്ച്യുണർ വണ്ടി കുലുങ്ങുക എന്നുപറഞ്ഞാൽ എത്രമാത്രം ഭയാനകമാണെന്ന് അറിയാല്ലോയെന്നും പ്രദേശവാസി പ്രതികരിച്ചു. സമീപത്തുള്ള വീട്ടിൽ നിൽക്കുമ്പോൾ വലിയ മുഴക്കം കേട്ടെന്നും ഭൂകമ്പം ഉണ്ടായതുപോലെയാണ് തോന്നിയതെന്ന് മറ്റൊരു പ്രദേശവാസി പറഞ്ഞു. ഫയർ ഫോഴ്‌സിന് പോലും സ്ഥലത്ത് പോകാൻ സാധിക്കുന്നില്ല. അങ്ങോട്ട് പോയാൽ മാത്രമേ സംഭവത്തിന്റെ കാഠിന്യം മനസിലാക്കാൻ പറ്റൂ. ശരീരഭാഗങ്ങൾ പലയിടത്തായി ചിതറിക്കിടക്കുന്നതാണ്…

    Read More »
  • തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം: ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചു; നിരവധി പേരുടെ നില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം ദുഷ്കരം, ഇപ്പോഴും പൊട്ടിത്തെറികൾ കേൾക്കാനാവുന്നെന്ന് ദൃക്സാക്ഷികൾ, അപകട സമയത്ത് സ്ഥലത്ത് 30 നും 40 നും ഇടയിൽ ആൾക്കാർ ഉണ്ടായിരുന്നു- കലക്ടർ

    തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്ഫോടനം. ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ച് വൈകീട്ട് 5.30 വരെ 7 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40 ഓളംപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിക്കുന്നത്. തിരുവമ്പാടി ദേവസ്വംബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. ഇപ്പോഴും പടക്ക സാമഗ്രികൾ പൊട്ടിക്കൊണ്ടിരിക്കുകയാണ്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്. ഈ മാസം 24ന് നടക്കേണ്ട തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കമാണ് ഇവിടെ നിർമിച്ചിരുന്നത്. രണ്ട് വലിയ സ്‌ഫോടനമാണ് ആദ്യം കേട്ടത്. കിലോമീറ്ററുകളോളം അകലേയ്ക്ക് സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.  

    Read More »
  • വഴക്കിനിടെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; ചികിത്സയിലായിരുന്ന യുവതി മരിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു

    മലപ്പുറം: മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പെരിന്തൽമണ്ണ സ്വദേശിനി ചേരിക്കല്ലൻ ഷഫ്ന (25) ആണ് മരിച്ചത്. 25 വയസായിരുന്നു. ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. വാക്ക് തർക്കത്തിനിടെ ഇന്നലെ ഉച്ചയ്ക്കാണ് തീ കൊളുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷഫ്നയുടെ മരണം.

    Read More »
  • ആദ്യം അമ്മപ്പൂച്ചയെത്തി, വായിൽ കടിച്ചുപിടിച്ചിരിക്കുന്നത് അണലിക്കുഞ്ഞിന്റെ തല, പിന്നാലെ വരിവരിയായി രണ്ട് മക്കളുമെത്തി, അവരുടെ വായിലും അണലിതന്നെ… മൂവരും ചേർന്ന് ഒരു മണിക്കൂറിൽ വകവരുത്തിയത് എട്ട് അണലിക്കുഞ്ഞുങ്ങളെ

    ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഇപ്പോൾ സ്റ്റാർ പരിവേഷമാണ് തുമ്പിക്കോട്ടുകോണം ചെല്ലംവീട്ടിൽ നിഷയുടെ വീട്ടിലെ അമ്മപ്പൂച്ചയ്ക്കും രണ്ട് മക്കൾക്കും. മൂവരും ചേർന്ന് പിടികൂടിയത് എട്ട് അണലിക്കുഞ്ഞുങ്ങളെയാണ്. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണത്ത് ഒരാഴ്ച മുൻപാണ് സംഭവം. തുമ്പിക്കോട്ടുകോണം ചെല്ലംവീട്ടിൽ നിഷയുടെ വീട്ടിലെ നാടൻപൂച്ചകളാണ് ഒരു മണിക്കൂറിനുള്ളിൽ എട്ട് പാമ്പുകളെ പിടിച്ചത്. വീടിനു സമീപം കാടുകയറിക്കിടക്കുന്ന പുരയിടത്തിൽനിന്ന് പാമ്പിന്റെ തലയിൽ കടിച്ചു കുടഞ്ഞ്‌ മുറ്റത്തേക്ക് കയറിവരുന്ന തള്ളപ്പൂച്ചയെയാണ് നിഷ ആദ്യം കണ്ടത്. പിന്നാലെ നോക്കുമ്പോൾ വരിവരിയായി രണ്ട് കുഞ്ഞൻപൂച്ചകളും പാമ്പുകളുമായി കയറിവന്നു. തിരികെപ്പോയ തള്ളപ്പൂച്ച വീണ്ടും പാമ്പിനെ പിടിച്ചുകൊണ്ടുവന്നതോടെ നിഷ മറ്റുള്ളവരെ വിവരം അറിയിക്കുകയും പാമ്പുപിടുത്തക്കരാനായ വെഞ്ഞാറമൂട് സ്വദേശി രാജേഷ് തിരുവാമനയെ വിവരം അറിയിക്കുകയും ചെയ്തു. അരമണിക്കൂറിനുള്ളിൽ രാജേഷ് സ്ഥലത്തെത്തുമ്പോഴേക്കും അമ്മയും മക്കളും ചേർന്ന് നാല് പാമ്പിനെക്കൂടി പിടിച്ചിരുന്നു. പൂച്ചകൾ പിടികൂടിയ എട്ട് പാമ്പുകളും ചത്തുപോയി. പുരയിടത്തിൽ അവശേഷിച്ച മൂന്നു പാമ്പിൻകുഞ്ഞുങ്ങളെ രാജേഷ് ജീവനോടെ പിടികൂടി. വീടിനു സമീപം അണലിക്കൂട്ടം കിടന്നിരുന്നുവെന്നതിന്റെ ഞെട്ടലിലാണ് നിഷയുടെ കുടുംബം. പാമ്പു…

    Read More »
Back to top button
error: