Lead News

  • നടിക്ക് ചുറ്റും ഉന്തും തള്ളുമായി ആരാധകരുടെ തള്ളിക്കയറ്റം ; തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെല്‍ഫി എടുക്കാനും ആളുകള്‍ തിക്കിത്തിരക്കി ; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വന്‍ വിമര്‍ശനം

    നടന്‍ പ്രഭാസിന്റെ ഹൊറര്‍ – ഫാന്റസി ചിത്രമായ ‘ദി രാജാസാബി’ ന്റെ പരിപാടിയില്‍ നടി നിധി അഗര്‍വാളിന് നേരിടേണ്ടി വന്ന ദുരനുഭവം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുന്നു. പരിപാടി കഴിഞ്ഞ് മടങ്ങുന്ന നടിയെ തൊടാനും സെല്‍ഫി എടുക്കാനും ആള്‍ക്കാര്‍ കൂടിയതിനെ തുടര്‍ന്ന് നടി ഏറെ ബുദ്ധിമുട്ടുന്നതും അസ്വസ്ഥയാകുന്നതും കാണാനാകു മായിരുന്നു. സുരക്ഷാ ജീവനക്കാരും നടിയെ കാറിലേക്ക് എത്തിക്കാന്‍ നന്നായി ബുദ്ധിമുട്ടി. ദി രാജാ സാബിന്റെ സോങ് ലോഞ്ച് കഴിഞ്ഞ് തിരിച്ചിറഞ്ഞവേയായിരുന്നു നടിക്ക് ദുരനുഭവ മു ണ്ടായത്. ഹൈദരാബാദില്‍ വെച്ചു നടന്ന പരിപാടിക്ക് ശേഷം മടങ്ങുന്നതിനി ടെയാണ് നടി ആരാധകര്‍ക്കിടയില്‍ പെട്ടത്. നടിക്ക് ചുറ്റും ഉന്തും തള്ളുമായി കൂടുന്ന ആളുകളെയും വീ ഡി യോയില്‍ കാണാം. ഒരു വിധത്തില്‍ കാറില്‍ കയറി രക്ഷപ്പെടുന്ന നടി രക്ഷപ്പെടുക യായി രുന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് പുറത്തുവരുന്നത്. ഒരു സ്ത്രീയ്ക്ക് പൊതുയിടത്ത് ഇത്തരം അനുഭവം നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന…

    Read More »
  • തിരഞ്ഞെടുപ്പ് വിജയാഘോഷമാണെന്ന് പറഞ്ഞ് അന്യസ്ത്രീകളും പുരുഷന്മാരും പരസ്പരം കെട്ടിപ്പിടിച്ച് തെരുവിലിറങ്ങി അഴിഞ്ഞാടുന്നത് അനുവദിക്കാനാകില്ല ; അത് മതം അംഗീകരിക്കുന്ന നിലപാട് അല്ലെന്ന് സമസ്ത

    മലപ്പുറം: തെരഞ്ഞെടുപ്പ് വിജയാഘോഷമെന്ന് പറഞ്ഞ് പുരുഷന്മാരും അന്യസ്ത്രീകളും പരസ്പരം കൂടിച്ചേരുന്നതും കെട്ടിപ്പിടിക്കുന്നതും മതപരമായി അനുവദിക്കാനാകില്ലെന്ന് സമസ്ത. അന്യ സ്ത്രീകളും പുരുഷന്മാരും കൂടിച്ചേര്‍ന്നും കെട്ടിപ്പിടിച്ചും പരസ്പരം കൈകൊട്ടിയും തെരുവിലിറങ്ങി പ്രകടനം നടത്തുന്നതും അഴിഞ്ഞാടുന്നതും മതം അനുവദിക്കാത്ത കാര്യമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും പേരില്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നതും മതത്തിന്റെ ആചാരങ്ങളെയും സംസ്‌കാരങ്ങളെയും അവമതിക്കു ന്നതും അപലപനീയമാണ്. സ്ത്രീകള്‍ക്ക് അവരുടേതായ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും മാന്യതയും ഇസ്ലാം വകവെച്ചു നല്‍കിയിട്ടുണ്ട് അതെല്ലാം അവഗണിച്ച് മാനുഷിക മൂല്യങ്ങള്‍ക്ക് പോലും വിലകല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്്. മത ചിഹ്നങ്ങളേയും ആചാര അനുഷ്ഠാന സംസ്‌കാരങ്ങളെയും വിലമതിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നേതാക്കളില്‍ നിന്ന് ഉണ്ടാവണമെന്നും സമസ്ത പ്രസ്താവനയില്‍ പറഞ്ഞു. ഹൈന്ദവര്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ശബരിമല പോലുള്ളതിനെ അവഹേളിക്കുന്നതും കക്ഷിരാഷ്ട്രീയത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും ശരിയല്ല. മതങ്ങളെയും മതചിഹ്നങ്ങളെയും അധികാര രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ട എല്ലാവരും മാറിനില്‍ക്കണമെന്നും…

    Read More »
  • കര്‍ണാടക തീരത്ത് ശരീരത്ത് ചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറോട് കൂടി പരിക്കേറ്റ നിലയില്‍ കടല്‍ക്കാക്ക ; പ്രദേശവാസികള്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും ആശങ്ക ; പക്ഷിയെ കണ്ടെത്തുന്നവര്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഇ മെയില്‍ ഐഡിയും

    ന്യൂഡല്‍ഹി: ചൈനീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറുമായി കര്‍ണാടക തീരത്ത് നിന്നും കടല്‍ക്കാക്കയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച കാര്‍വാറിലെ രവീന്ദ്രനാഥ ടാഗോര്‍ ബീച്ചില്‍ കോസ്റ്റല്‍ മറൈന്‍ പോലീസ് സെല്ലിന്റേതാണ് കണ്ടെത്തല്‍. കാക്കയെ വനം വകുപ്പ് വിഭാഗത്തിന് കൈമാറി. ഒരു ചെറിയ സോളാര്‍ പാനലുള്ള ഒരു ഇലക്ട്രോണിക് യൂണിറ്റ് ഉള്‍പ്പെടെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് താമസക്കാര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കും ഇടയില്‍ ആശങ്കയ്ക്ക് കാരണമായി മാറിയിരിക്കുകയാണ്. പരിക്കേറ്റ പക്ഷിയെ പിന്നീട് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ട്രാക്കറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇമെയില്‍ വിലാസവും പക്ഷിയെ കണ്ടെത്തുന്ന ആരെങ്കിലും നല്‍കിയ ഐഡിയുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്ന സന്ദേശവും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇ-ഇക്കോ-എന്‍വയോണ്‍മെന്റല്‍ സയന്‍സസ് ഗവേഷണ കേന്ദ്രം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചൈനീസ് അക്കാദമി ഓഫ് സയന്‍സസുമായി ബന്ധപ്പെട്ട ഇമെയില്‍ വിലാസം വ്യക്തത വരുത്തുന്നതിനായി പരിശോധിച്ചുവരികയാണ്. ദേശാടന രീതികള്‍ പഠിക്കുന്നതിനുള്ള ഒരു ശാസ്ത്രീയ ഗവേഷണ പദ്ധതിയുടെ ഭാഗമായി രുന്നു പക്ഷി എന്നതുള്‍പ്പെടെ നിരവധി കോണുകള്‍ പരിശോധിച്ചുകൊണ്ടിരി ക്കുകയാണ്,’ ഉത്തര കാനന്ദ പോലീസ് സൂപ്രണ്ട് ദീപന്‍…

    Read More »
  • എറണാകുളത്ത് ഗര്‍ഭിണിയ്ക്ക് നേരെ പൊലീസ് മര്‍ദനം; സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രിയും ; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം ; 2024 ല്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു

    കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ സ്ത്രീയെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കി. 2024 ല്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതി ഇടപെടലില്‍ പുറത്തുവിട്ടിരുന്നു. കേസിന്റെ പുരോഗതി അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് ലഭിച്ചത്. 2024 ല്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നോര്‍ത്ത് എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഷൈമോള്‍ എന്‍. ജെ എന്ന സ്ത്രീയെ മുഖത്തടിച്ചത്. ഇവരെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. ഷൈമോളെ നെഞ്ചത്ത് പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. പൊലീസ് പൊതുസ്ഥലത്ത് വെച്ച് രണ്ടുപേരെ മര്‍ദിക്കുന്നത് യുവതിയുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. മഫ്തിയിലെത്തിയ പൊലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നാലെയാണ് യുവാവിന്റെ ഭാര്യ സ്റ്റേഷനിലെത്തിയത്.

    Read More »
  • ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തതിന് പോലീസ് സ്റ്റേഷനിലെത്തി; ഗര്‍ഭിണിയായ യുവതിയുടെ മുഖത്തടിച്ച് സിഐ 2024 ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കോടതി ഇടപെടലില്‍ പുറത്തുവന്നു

    കൊച്ചി: ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സ്റ്റേഷനില്‍ എത്തിയ ഗര്‍ഭിണിയായ ഭാര്യയെ മുഖത്തടിച്ച് സിഐ. നെഞ്ചില്‍ പിടിച്ച് തള്ളുകയും ചെയ്തു. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ 2024 ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സിഐ പ്രതാപചന്ദ്രനാണ് യുവതിയെ മര്‍ദിച്ചത്. ഷൈമോള്‍ എന്ന യുവതിക്കായിരുന്നു മര്‍ദനമേറ്റത്. ഹൈക്കോടതിയുടെ ഇടപെടലുകളിലൂടെ പരാതിക്കാരിക്ക് ലഭിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതില്‍ സിഐ യുവതിയുടെ മുഖത്തടിക്കുന്നത് വ്യക്തമാണ്. വീടിന് സമീപത്തെ ഒരു സ്ഥാപനത്തില്‍ രണ്ട് പേര്‍ തമ്മില്‍ പ്രശ്നമുണ്ടായിരുന്നുവെന്നും അവരെ പൊലീസ് എത്തി പിടിച്ചുകൊണ്ടുപോയതായും ഷൈമോളുടെ ഭര്‍ത്താവ് പറഞ്ഞു. രക്ഷിക്കണം എന്ന് പറഞ്ഞ് അവര്‍ നിലവിളിക്കുന്നുണ്ടായിരുന്നു. ഇത് കേട്ട് താനും ഭാര്യയും അവിടേയ്ക്ക് പോയി. തങ്ങളെ കണ്ട പൊലീസുകാര്‍ അവിടെ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് തങ്ങള്‍ അവിടെ നിന്ന് മാറി നില്‍ക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതാണ് പ്രശ്നമായത്. തൊട്ടടുത്ത ദിവസം എഫ്ഐആര്‍ പോലുമിടാതെ തന്നെ പിടിച്ചുകൊണ്ടുപോകുക യായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് അവര്‍…

    Read More »
  • 48 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച പി.ഇന്ദിര ഇനി കണ്ണൂര്‍ മേയര്‍; തീരുമാനം ഐക്യകണ്‌ഠേനയെന്ന് കെ.സുധാകരന്‍ എംപി; കണ്ണൂര്‍ കോര്‍പറേഷനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത് വലിയൊരു പദ്ധതിയെന്നും സുധാകരന്‍

        കണ്ണൂര്‍: 48 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച പി.ഇന്ദിര കണ്ണൂരിന്റെ പുതിയ മേയറാകും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തുനിന്നാണ് ഇന്ദിര മേയര്‍ പദവിയിലേക്ക് എത്തുന്നത്. പി.ഇന്ദിരയെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി പ്രഖ്യാപിച്ചത് കൊണ്ട് കെ.സുധാകരന്‍ എംപിയാണ്. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തതെന്ന് മേയറുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് കെ.സുധാകരന്‍ എംപി പറഞ്ഞു. ഒരു വലിയ പദ്ധതിയും കണ്ണൂര്‍ കോര്‍പറേഷനായി തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ അത് നടപ്പാക്കുമെന്നും എംപി പറഞ്ഞു. നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി ഉള്‍പ്പെടെ നാലു പേര്‍ മത്സരിച്ച പയ്യാമ്പലത്ത് നിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് പുറമേ ആരോഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 56 സീറ്റുകളില്‍ 36 എണ്ണം നേടിയാണ് കോര്‍പറേഷന്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തിയത്. എല്‍ഡിഎഫ് 15 സീറ്റിലും എന്‍ഡിഎ നാലിടത്തും എസ്ഡിപിഐ…

    Read More »
  • മുംബൈ ഹൈക്കോടതിക്കടക്കം ബോംബു ഭീഷണി; കോടതികള്‍ ഒഴിപ്പിച്ചു; സുരക്ഷ ശക്തമാക്കി; പരിശോധന തുടരുന്നു

      മുംബൈ: മുംബൈ ഹൈക്കോടതിയടക്കം നഗരത്തിലെ നിരവധി കോടതികളില്‍ ബോംബ് ഭീഷണി. ഇമെയില്‍ വഴി ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയുടെ ഭാഗമായി കോടതിക്കുള്ളിലുള്ളവരെ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡും സുരക്ഷാ സേനയും നടത്തിയ വിശദമായ പരിശോധനയില്‍ കോടതി പരിസരത്ത് നിന്നും ഇതുവരെ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. മുംബൈ നഗരത്തിലെ നിരവധി കോടതികള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചിച്ചത്. ബാന്ദ്ര മജിസ്‌ട്രേറ്റ്, മുംബൈ ഹൈക്കോടതി, എസ്പ്ലനേഡ് കോടതി, ദക്ഷിണ മുംബൈയിലെ രണ്ട് കോടതികള്‍ തുടങ്ങിയ നഗരത്തിലെ പ്രധാനപ്പെട്ട കോടതികളിലാണ് ഭീഷണി ലഭിച്ചത്. ഭീഷണി ലഭിച്ച എല്ലാ സ്ഥലങ്ങളിലും വിശദമായ പരിശോധന നടത്തിയിട്ടുണ്ടെന്നും കോടതികള്‍ സുരക്ഷിതമാണെന്നും പോലീസ് അറിയിച്ചു. ഭീഷണി ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ പോലീസ് കോടതി മുറിയിലുള്ള ജീവനക്കാരടക്കം എല്ലാവരെയും ഒഴിപ്പിച്ച ശേഷമാണ് പരിശോധന നടത്തിയത്. ഭീഷണി സന്ദേശം അയച്ചത് ആരാണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണെന്നും ഭീഷണിക്ക് പിന്നിലുള്ളവരുടെ ലക്ഷ്യമെന്താണെന്നും മനസ്സിലാക്കുന്നതിന് വേണ്ടി വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. ബോംബ് ഭീഷണിയെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. മുംബൈ…

    Read More »
  • മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയ ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷം; പ്രതിഷേധം കൂസാതെ വി.ബി.ജി റാം ജി ബില്ല് ലോക്‌സഭ പാസാക്കി; ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് നീക്കം

      ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ ലോക്‌സഭയില്‍ വി.ബി.ദജി റാം ജി ബില്ല് പാസാക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി.ബി ജി റാം ജി (വികസിത് ഭാരത്-ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ ഗ്രാമീണ്‍) ബില്ല് കനത്ത പ്രതിഷേധക്കൊടുങ്കാറ്റിനിടെയാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ലോക്‌സഭയില്‍ ബില്ല് പാസാക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചു കീറിയെറിഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ള വിളിച്ചു ചേര്‍ത്ത ലോക്‌സഭയുടെ കാര്യോപദേശക സമിതി യോഗത്തില്‍ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഇരു ബില്ലുകളും ജെ.പി.സിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് തയാറല്ലെന്നും ഏതു നിലക്കും ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കും എന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. മുമ്പ് കോണ്‍ഗ്രസ് ഓരോ നിയമങ്ങള്‍ക്കും നെഹ്‌റുവിന്റെ പേരു മാത്രമാണ് നല്‍കിയിരുന്നതെന്നും അവരാണ് ഇപ്പോള്‍ പുതിയ ബില്ലിനെ ചോദ്യം ചെയ്യുന്നതെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ്…

    Read More »
  • കള്ളക്കേസാണ് എനിക്കെതിരെയെന്ന് പി.ടി.കുഞ്ഞുമുഹമ്മദ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് പിന്നീട്; പോലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി; ഇരുപത്തിയൊന്ന് ദിവസം വൈകി പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് പി.ടി.കുഞ്ഞുമുഹമ്മദ്; പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍

    തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാതിക്രമക്കേസ് കള്ളക്കേസാണെന്ന് സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദ്. പി.ടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് പിന്നീട്. അപേക്ഷയില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കി. പോലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ജാമ്യാപേക്ഷയില്‍ പി.ടി.കുഞ്ഞുമുഹമ്മദ് പറഞ്ഞു. 21 ദിവസം വൈകി പരാതി നല്‍കിയതില്‍ ദുരുഹതയുണ്ട്. നവംബര്‍ ആറിലെ സംഭവത്തില്‍ പരാതി നവംബര്‍ 27നാണ് നല്‍കിയത്. തൊട്ടടുത്ത ദിവസം ചലച്ചിത്ര പ്രവര്‍ത്തക സന്ദേശമയച്ചെന്നും അപേക്ഷയില്‍ പി.ടി. കുഞ്ഞുമുഹമ്മദ് പറയുന്നു. വാട്സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. അതേ സമയം പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇരുവരും ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കൈമാറി.      

    Read More »
  • രണ്ടെണ്ണം അടിച്ചാലോ എന്നല്ല മുഴുവന്‍ അടിച്ചാലോ എന്നാണ് അവര്‍ ചോദിച്ചതും ചെയ്തതും; സ്ത്രീശക്തിയില്‍ ആഗ്രയില്‍ തകര്‍ന്നുവീണത് ഒരു മദ്യ വില്പനശാല; നാട് നന്നാവാന്‍ ഇതേ വഴിയുള്ളൂ എന്ന് സ്ത്രീകള്‍

      ആഗ്ര : പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലേ… കേട്ടിട്ടില്ലെങ്കില്‍ ആഗ്രക്കാര്‍ അത് കണ്ടു. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലുള്ള മഹുവ ഗ്രാമത്തിലുള്ള ആണുങ്ങള്‍ രണ്ടെണ്ണം അടിച്ചാലോ എന്ന് ചോദിച്ചാണ് ഗ്രാമത്തിലെ മദ്യ വില്പനശാലയിലേക്ക് പോകാറുള്ളത്. എന്നാല്‍ രണ്ടെണ്ണം അടിച്ചാലോ എന്നല്ല മുഴുവന്‍ അടിച്ചാലോ എന്നും ചോദിച്ചാണ് ഗ്രാമത്തിലെ സ്ത്രീകള്‍ ആ മദ്യ വില്പനശാലയിലേക്ക് പോയത്. പിന്നെ കണ്ടത് ഒരു ഷാജി കൈലാസ് സിനിമയുടെ ക്ലൈമാക്‌സ് പോലെയാണ്. ആ മദ്യശാല സ്ത്രീകള്‍ അടിച്ചു തകര്‍ത്തു സ്ത്രീകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബാറുകളും മദ്യ വില്പന ശാലകളും കള്ളുഷാപ്പുകളും ഒക്കെ പൂട്ടേണ്ടി വന്നിട്ടുണ്ട് മുന്‍പും ഇന്ത്യയുടെ പല ഭാഗത്തും. അതിലെ ഏറ്റവും പുതിയ സംഭവമാണ് ആഗ്രയില്‍ നടന്നത് ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലുള്ള മഹുവ ഗ്രാമത്തിലെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം ഈ മദ്യശാലയാണെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയത്. പിന്നാലെ അവര്‍ മദ്യശാല ഏതാണ്ട് പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തു. ആഗ്ര- ജയ്പൂര്‍ ഹൈവേയില്‍ കിരാവലി പോലീസ്…

    Read More »
Back to top button
error: