Lead News
-
നാലുപേരിൽ ആർക്കാണ് ആരോഗ്യപ്രശ്നം എന്ന് വെളിപ്പെടുത്താതെ നാസ : ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാളെ പുലർച്ചെ ഭൂമിയിലേക്ക് പുറപ്പെടും: ദൗത്യം വെട്ടിച്ചിരിക്കുന്നത് ഇതാദ്യം
കാലിഫോർണിയ : നാളെ അവർ ഭൂമിയിലേക്കുള്ള യാത്ര പുറപ്പെടും. അവർ സുരക്ഷിതമായി മടങ്ങിയെത്താൻ ലോകം പ്രാർത്ഥിക്കുന്നു. ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാളെ പുലർച്ചെ ഭൂമിയിലേക്ക് പുറപ്പെടും. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെ നാലംഗ സംഘം ക്രൂ ഡ്രാഗൺ പേടകത്തിനകത്ത് കയറി വാതിലുകൾ അടയ്ക്കും. പുലർച്ചെ മൂന്ന് മുപ്പത്തിയഞ്ചോടെ ഡ്രാഗൺ ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും. ഉച്ചയ്ക്ക് രണ്ട് പതിനൊന്നോടെയാകും പേടകം കാലിഫോർണിയയുടെ തീരത്തോട് ചേർന്ന് കടലിൽ ഇറങ്ങുക. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും. ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘം കൂട്ടത്തിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്നത്. എന്താണ് പ്രശ്നമെന്ന് വെളിപ്പെടുത്തിയിട്ടില്ല നാസയുടെ സെന കാർഡ്മാനും മൈക്ക് ഫിൻകെയും, ജാക്സയുടെ കിമിയ യുയിയും പിന്നെ റോസ്കോസ്മോസിന്‍റെ ഒലെഗ് പ്ലാറ്റനോവും അടങ്ങുന്നതാണ് ക്രൂ 11 സംഘം. ഇതിൽ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമുള്ളത്.…
Read More » -
സ്വാതന്ത്ര്യം ആവശ്യപ്പെട്ടതാണ് ഏക കുറ്റം… Save Erfan Soltani’ ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു, ഹാഷ്‌ടാഗ് പങ്കുവച്ചവരിൽ ഹോളിവുഡ് താരം ഡേവിഡ് ഷ്വിമർ ഉൾപ്പെടെയുള്ളവർ!! ഇന്ന് തന്നെ വധശിക്ഷ?, അവസാനമായി കുടുംബത്തെ കാണാൻ 10 മിനിറ്റ് അനുവദിക്കും…
ടെഹ്റാൻ: 2026-ലെ ഇറാൻ വിരുദ്ധ സർക്കാർ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആദ്യ പ്രതിഷേധക്കാരനെ വധശിക്ഷയ്ക്ക് വിധിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ, ‘Save Erfan Soltani’ എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ നിറയു്നനു. 26 കാരനായ ഇർഫാൻ സോൾത്താനിയെ ബുധനാഴ്ച തൂക്കിലേറ്റാൻ സാധ്യതയുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്ത് രണ്ടാഴ്ചയായി തുടരുന്ന വ്യാപക പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് സോൾത്താനിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. “സ്വാതന്ത്ര്യം ആവശ്യപ്പെട്ടതാണ് ഏക കുറ്റം” എന്ന വാദത്തോടെയാണ് അദ്ദേഹത്തിന്റെ വധശിക്ഷക്കെതിരേ ആഗോളതലത്തിൽ പ്രതിഷേധം ഉയരുന്നത്. സാധാരണ ജനങ്ങൾക്കൊപ്പം പ്രശസ്തരും പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്. ഹോളിവുഡ് താരം ഡേവിഡ് ഷ്വിമർ ഉൾപ്പെടെയുള്ളവർ ‘Save Erfan Soltani’ ഹാഷ്‌ടാഗോടുകൂടിയ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ഇറാനിൽ വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയവയെ തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. നിലവിലെ ഭരണകൂടം രാജിവെക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധം. എന്നാൽ ഭരണകൂടം പ്രതിഷേധങ്ങളെ “ദൈവത്തിനെതിരായ യുദ്ധം” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ…
Read More » -
സ്വകാര്യ പരാതി കൊണ്ട് കാര്യമില്ല, രാഹുലിനെ അയോഗ്യനാക്കണമെങ്കിൽ ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകണം!! സഭയുടെ അന്തസിന് എങ്ങനെയാണ് രാഹുലിന്റെ കേസ് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക, ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശം എന്ന് പറയാൻ കഴിയില്ലലോ… എഎൻ ഷംസീർ
തിരുവനന്തപുരം: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കിൽ ഏതെങ്കിലും നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും സ്പീക്കർ എഎൻ ഷംസീർ. പ്രിവിലേജസ് ആൻറ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാൾ പരാതി നൽകണം. എന്നാൽ അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല. സഭയുടെ അന്തസിന് എങ്ങനെയാണ് ഇത് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും എഎൻ ഷംസീർ പറഞ്ഞു. അതേസമയം അറസ്റ്റിലായ രാഹുലിനെ ഇന്ന് തെളിവെടുപ്പിനെത്തിച്ചിരുന്നു. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് രാഹുൽ പ്രതികരിച്ചില്ല. ചിരിയോടെ അകത്തേക്ക്…
Read More » -
ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധ ഇനി സ്ഥാനാർത്ഥി : നടി ഗൗതമി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു : അണ്ണാ ഡിഎംകെയുടെ രാജപാളയം സ്ഥാനാർത്ഥിയാകാൻ സാധ്യത
ചെന്നൈ: ഹിസ് ഹൈനസ് അബ്ദുള്ള ഉൾപ്പെടെയുള്ള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടി ഗൗതമി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രാജപാളം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഗൗതമിയുടെ പേര് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . ഏറെ നാളായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും ഇക്കാര്യം അണ്ണാ ഡിഎംകെ അറിച്ചിട്ടുണ്ടെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു. രാജപാളയത്ത് മത്സരിക്കാൻ താത്പര്യമുള്ള കാര്യം പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കുറേവർഷമായി അവിടെ മത്സരിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരുമെന്ന് ഗൗതമി പറഞ്ഞു. നിലവിൽ അണ്ണാ ഡിഎംകെയുടെ പ്രചാരണവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. ബിജെപിയിലായിരുന്ന ഗൗതമി കഴിഞ്ഞവർഷമാണ് അണ്ണാ ഡിഎംകെയിൽ ചേർന്നത്. ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് പുറമേ ധ്രുവം, സുകൃതം, വിദ്യാരംഭം, അയലത്തെ അദ്ദേഹം, ചുക്കാൻ, ജാക്ക്പോട്ട്, ഡാഡി തുടങ്ങിയ സിനിമകളിലൂടെ ഗൗതമി മലയാളികൾക്കും പ്രിയപ്പെട്ട നടിയാണ്. സിനിമാതാരങ്ങൾ രാഷ്ട്രീയം വാഴുന്ന തമിഴകത്ത് ഇനി ഗൗതമിയും രാഷ്ട്രീയ നായികയായി ഉയരാൻ ഒരുങ്ങുകയാണ്.
Read More » -
‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’… മൈക്ക് കയ്യിൽ കിട്ടിയപ്പോൾ സിനിമാ സ്റ്റൈലിൽ ഡയലോഗ് തട്ടിവിട്ട് സുരേഷ് ഗോപി!! പുച്ഛം കാണും, പുച്ഛിച്ചോട്ടെ അത് അവരുടെ ഡിഎൻഎയാണ്, അതവർ ചെയ്തു കൊണ്ടേയിരിക്കട്ടേ… ഇത്രയും അടിതെറ്റിക്കിടക്കുന്ന ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ ‘പ്രജകൾ’ അവർക്കരുഗ്രഹമായി തീരണം എന്നു 2015 ൽ മോദിജിയോട് പറഞ്ഞിരുന്നു’…
തൃപ്പൂണിത്തുറ: വീണ്ടും അധിക്ഷേപ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മാസ് എൻട്രി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് സുരേഷ് ആരുടെയും പേര് പ്രത്യേകമായി എടുത്ത് പറയാതെ ഗോപിയുടെ അധിക്ഷേപ പരാമർശം. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ ഡയലോഗ്. എയിംസിനായി കൂടുതൽ ജില്ലകളുടെ പേര് നിർദേശിക്കാനാണ് 2015 മുതൽ കേന്ദ്ര സർക്കാർ കേരള സർക്കാരിന്റെ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. മോദിജിയുമായുള്ള ബന്ധത്തിന്റെ പുറത്ത് ആലപ്പുഴയിൽ എയിംസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്രയും അടിതെറ്റിക്കെടക്കുന്ന എല്ലാ അർഥത്തിലും ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ പ്രജകൾ അവർക്കരുഗ്രഹമായി തീരണം എന്നു പറഞ്ഞിരുന്നു, എന്നു പറഞ്ഞത് ask your chief minister to give a small mail എന്നാണ് അന്നു പറഞ്ഞത്. ഇപ്പോഴും…
Read More » -
ഇടതു വിട്ട് എങ്ങോട്ടുമില്ല : നയവും നിലപാടും വ്യക്തമാക്കി ജോസ് കെ മാണി : മുന്നണി മാറ്റത്തെക്കുറിച്ച് നടന്നിട്ടില്ല: കേരള കോൺഗ്രസ് എം എവിടെയായിരിക്കുമോ അവിടെയായിരിക്കും ഭരണം
കോട്ടയം: എല്ലാ അഭ്യൂഹങ്ങൾക്കും അറുതി വരുത്തിക്കൊണ്ട് ഒടുവിൽ ജോസ് കെ മാണി മനസ്സ് തുറന്നു ഇടതുവിട്ട് എങ്ങോട്ടുമില്ല. എൽഡിഎഫ് വിട്ടേ യുഡിഎഫിലേക്ക് കേരള കോൺഗ്രസ് എം പോകുമെന്ന എല്ലാ പ്രചരണങ്ങൾക്കും അഭ്യൂഹങ്ങൾക്കും തിരശ്ശീലയിട്ടു കൊണ്ടാണ് ജോസ് കെ മാണി താൻ ഇടതുമുന്നണിയിൽ തുടരുമെന്ന് പ്രഖ്യാപിച്ചത്. മുന്നണി മാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ജോസ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തരോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി. കേരള കോൺഗ്രസ്-എം എവിടെയാണോ അവിടെ ആയിരിക്കും ഭരണമെന്നും ജോസ് അവകാശപ്പെട്ടു. നിലപാടുകളിൽ വെള്ളം ചേർക്കുന്ന ആളല്ല താനെന്നും ജോസ് പറഞ്ഞു. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ താൻ താന്നെയായിരിക്കുമെന്നും ജോസ് വ്യക്തമാക്കി. സ്വകാര്യ ആവശ്യങ്ങൾ ഉണ്ടായിരുന്നതിനാലാണ് എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നെതെന്നും യോഗങ്ങളിൽ പാർട്ടിയുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നെന്നും ജോസ് കൂട്ടിച്ചേർത്തു. പാർട്ടി എല്ലാ കാര്യത്തിലും ഒറ്റക്കെട്ടാണെന്നും…
Read More » -
മറുപണി കൊടുത്ത് ശ്രീനാദേവി കുഞ്ഞമ്മ!! യുവതി തനിക്കെതിരേ പരാതി നൽകിയത് വ്യാജ ഉള്ളടക്കത്തോടെ… മുഖ്യമന്ത്രിക്ക് പരാതി നൽകി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത് ബലാത്സംഗപരാതി നൽകിയ യുവതിക്കെതിരേ മറു പരാതിയുമായി കോൺഗ്രസ് വനിതാ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. യുവതി വ്യാജ ഉള്ളടക്കത്തോടെ തനിക്കെതിരേ പരാതി നൽകിയെന്ന് ആരോപിച്ചാണ് ശ്രീനാദേവി മുഖ്യന്ത്രിക്ക് പരാതി നൽകിയത്. നേരത്തേ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ മൂന്നാം പരാതിക്കാരി ശ്രീനാദേവിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സൈബർ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് അതിജീവിത ശ്രീനാദേവിക്കെതിരേ പരാതി നൽകിയത്. ഇതിനുപിന്നാലെയാണ് യുവതിയ്‌ക്കെതിരേ ശ്രീനാദേവിയും പരാതി നൽകിയിരിക്കുന്നത്. യുവതി നൽകിയ പരാതി ഇങ്ങനെ- ‘ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നിൽ വിചാരണ ചെയ്യാൻ അവകാശമില്ല. ആർ. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഞാൻ താഴ്മയായി അഭ്യർത്ഥിക്കുന്നു. അവരുടെ ഫേസ്ബുക്ക് വീഡിയോ പിൻവലിക്കുകയും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുകയും വേണം. അതിജീവിതയെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബർ സെൽ അന്വേഷണവും നിയമനടപടിയും വേണം. എന്റെ സുരക്ഷയ്ക്കായി…
Read More » -
ദേശീയപാത വികസനത്തിന് മറ്റൊരു ഇരകൂടി…. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ ആറുമാസം, ഇതിനിടയിൽ അവനൊരു മകൻ കൂടി പിറന്നു, പക്ഷെ അതൊന്നും ആ അച്ഛൻ അറിഞ്ഞില്ല, ഒടുവിൽ അവനെ ഒരു നോക്ക് കാണാനാകാതെ ശ്രീകാന്ത് യാത്രയായി
ചേർത്തല: തനിക്കൊരു മകൻ പിറന്നെന്നറിയാതെ, അവനെ കൺകുളിർക്കെ ഒരു നോക്ക് കാണാനാകാതെ ആ അച്ഛൻ യാത്രയായി. ദേശീയപാത നിർമാണപ്രവർത്തനങ്ങൾക്കായെടുത്ത കുഴിയിൽ വീണ് പരുക്കേറ്റ കടക്കരപ്പള്ളി കുന്നേപറമ്പിൽ ശ്രീകാന്താ(38)ണ് ചികിത്സയിലിരിക്കെ മരിച്ചത്. 2025 ജൂലായ് 14-ന് രാത്രി തുറവൂർ പുത്തൻചന്തയ്ക്കു സമീപം നിർമാണത്തിനായി പൊളിച്ചിട്ട റോഡിലെ കുഴിയിലേക്കു സ്‌കൂട്ടർമറിഞ്ഞുണ്ടായ അപകടത്തിലാണ് ശ്രീകാന്തിനു ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് എറണാകുളത്തെയും ചെമ്മനാകിരിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു അതേസമയം മകൻ ധ്യാനിനെ ഒരുനോക്ക് കാണാൻകഴിയാതെയാണ് ശ്രീകാന്ത് യാത്രയായത്. രണ്ടരമാസം മുൻപാണ് ശ്രീകാന്തിനു രണ്ടാമത്തെ കുഞ്ഞുപിറന്നത്. അബോധാവസ്ഥയിലായിരുന്ന ശ്രീകാന്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ജീവൻ തിരിച്ചുപിടിക്കാനായി പലതവണ ശ്രീകാന്തിനെ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അപകടത്തിനുശേഷം ആറുമാസമായി അബോധാവസ്ഥയിലായിരുന്നു. ഡാബർ ഇന്ത്യ കമ്പനി ഫുഡ് ഡിലിഷനിൽ സെയിൽസ് ഓഫീസറായ ശ്രീകാന്ത് കൊച്ചിയിൽനിന്നു ജോലികഴിഞ്ഞ് വീട്ടിലേക്കുവരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ തലയടിച്ചുവീണ ശ്രീകാന്തിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. മറ്റ് വാഹനയാത്രക്കാരും പ്രദേശവാസികളും ചേർന്നാണ് ആശുപത്രിയിലാക്കിയത്. ഭാര്യ: അമല. മക്കൾ: ദക്ഷ, ധ്യാൻ.
Read More » -
നിൽക്കണോ അതോ പോണോ : തീരുമാനമെടുക്കാൻ ആവാതെ ത്രി ശങ്കുവിൽ ജോസ് കെ മാണി : യുഡിഎഫിൽ പോയാൽ എന്തിന് എൽഡിഎഫ് വിട്ടുവെന്ന് ഉത്തരം പറയേണ്ടി വരും : മുന്നണി മാറ്റം ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് പ്രമോദ് നാരായണൻ എംഎൽ എ
പത്തനംതിട്ട: എൽഡിഎഫ് വിട്ടു യുഡിഎഫിലേക്ക് കേരളം അതോ എൽഡിഎഫിൽ തന്നെ തുടരണോ എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാൻ കഴിയാതെ ജോസ് കെ മാണി. കേരള കോൺഗ്രസ് എം എൽ ഡി എഫ് വിടുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും മുന്നണി വിട്ടു പോയാൽ എന്തിന് എൽഡിഎഫ് വിട്ടു എന്നതിനെക്കുറിച്ച് വിശദീകരിക്കാൻ ജോസ് കെ മാണിക്ക് കഴിയില്ല. കാരണം എൽഡിഎഫിലേക്ക് എത്തിയ കാലം മുതൽ ചോദിക്കുന്നത് എല്ലാം നൽകിയാണ് ഇടതു മുന്നണി ജോസിനെ ഒപ്പം നിർത്തിയിരിക്കുന്നത്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ പെട്ടെന്ന് മുന്നണി വിട്ടു പോകുമ്പോൾ പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും ബോധ്യപ്പെടുത്താൻ ഒരു കാരണം പോലും ജോസ് കെ മാണിക്ക് ഇല്ല. ഒരു കാരണവുമില്ലാതെ മറുകണ്ടം ചാടിയാൽ കേരള കോൺഗ്രസിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാകുമെന്ന് ജോസ് കെ മാണിയോട് പാർട്ടിക്കുള്ളിലുള്ളവർ തന്നെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ, ഇടതുമുന്നണി വിടാൻ തീരുമാനിച്ചാൽ പാർട്ടി എംഎൽഎമാർ തനിക്കൊപ്പം ഉണ്ടാകില്ല എന്ന കാര്യവും ജോസ് കെ മാണിക്ക് ഏറെക്കുറെ…
Read More » -
മാങ്കൂട്ടത്തിലിന്റെ ഫോണിൽ പ്രമുഖരുടെ ചാറ്റും ദൃശ്യങ്ങളും ഉണ്ടെന്ന് സംശയം: രാഹുൽ മൊബൈൽ പാസ്‌വേഡ് നൽകാത്തതിന്റെ കാരണം പലതും പുറത്തുവരും എന്ന ഭയം കൊണ്ടെന്നും സൂചന: ഫോൺ ഓപ്പൺ ചെയ്യാനുള്ള ടെക്നിക്കൽ മാർഗങ്ങൾ തേടി അന്വേഷണസംഘം : ഇനിയും കിട്ടിയിട്ടില്ലാത്ത ലാപ്ടോപ്പിലും രഹസ്യങ്ങളേറെയെന്ന് നിഗമനം
തിരുവല്ല : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മൊബൈൽ ഫോണിൽ പല പ്രമുഖരുടെയും ചാറ്റും ദൃശ്യങ്ങളും ഉണ്ടെന്ന് സംശയം. അറസ്റ്റിലായെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ ഇനിയും തന്റെ മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് അന്വേഷണ സംഘത്തിന് നൽകാൻ വിസമ്മതിക്കുന്നത് ഇതുകൊണ്ടാണെന്നാണ് പോലീസ് കരുതുന്നത് . പലതവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഇതുവരെയും തന്റെ മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് നൽകാൻ തയ്യാറായിട്ടില്ല. രാഹുലിന്റെ ഫോണിൽ കേസുമായി ബന്ധപ്പെട്ട നിർണായ തെളിവുകൾ എന്തെങ്കിലും ഉണ്ടെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘത്തിന് സംശയമുണ്ട്. രാഹുൽ ഫോൺ തുറക്കാൻ സമ്മതിക്കാത്തത് അതുകൊണ്ടാണെന്നാണ് നിഗമനം.ലാപ്ടോപ്പ് ഇതുവരെയും രാഹുൽ നൽകാത്തതും ഇതേ കാരണം കൊണ്ട് ആകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ഫോൺ രാഹുലിന്റെ പാസ്‌വേഡ് ഇല്ലാതെ ഓപ്പൺ ചെയ്യുന്നതിനായി സൈബർ വിദഗ്ധരുടെ സഹായം പോലീസ് തേടുന്നുണ്ട്. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുലിനെയും കൊണ്ട് തെളിവെടുപ്പ് നടത്തി. തിരുവല്ലയിലെ…
Read More »