Lead News
-
“ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചു, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരം”- ട്രംപ്, മരണം സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങളും!! കൊല്ലപ്പെട്ടവരിൽ ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും, മൃതദേഹം കണ്ടെത്തിയതായി മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനും
ടെഹ്റാൻ: ഇസ്രയേൽ, യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന് ഇറാൻ മാധ്യമങ്ങളിലും റിപ്പോർട്ട്. ആക്രമണത്തിൽ ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഫാർസ്, താസ്‌നിം എന്നീ ഇറാൻ വാർത്താ ഏജൻസികളാണ് ഖമനേയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇറാൻ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഖമനേയിയുടെ മരുമകനും മരുമകളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഖമനേയി കൊല്ലപ്പെട്ടതായി നേരത്തെതന്നെ ഇസ്രായേലും അമേരിക്കയും അവകാശപ്പെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചതായും, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാനമായ സൂചനകൾ നൽകി. ‘ഖമനേയി ഇനി ഇല്ലെന്ന് സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്’ എന്ന് പറഞ്ഞ അദ്ദേഹം, ഖമനേയിയുടെ കൊട്ടാരം തകർക്കപ്പെട്ടതായും വെളിപ്പെടുത്തി. ഇതിനിടെ ഖമനേയിയുടെ മൃതദേഹം…
Read More » -
ഖമേനി കൊല്ലപ്പെട്ടുവെന്ന് ട്രംപും നെതന്യാഹുവും; അതിനിടയിൽ ഖമേനിയുടെ പുതിയ എക്സ്പോസ്റ്റ്
വാഷിങ്ടൺ/ ടെൽ അവീവ്: ഇറാനു നേരെയുള്ള യുഎസ് – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് – ഇസ്രായേൽ ഇന്റലിജൻസിനെ മറികടക്കാൻ ഖമേനിക്ക് കഴിഞ്ഞില്ല. ഖമേനിയെ കൂടാതെ ഇറാനിലെ ഏതാനും സുപ്രധാന നേതാക്കളെയും വധിച്ചെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. ഖമേനിയുടെ മകളും മരുമകനും ചെറുമകനും കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമേനി കൊല്ലപ്പെട്ടെന്ന് ട്രംപ് രേഖപ്പെടുത്തിയത്. ഖമേനി ഇനി ജീവനോടെയില്ലെന്ന് സൂചിപ്പിക്കുന്ന നിരവധി തെളിവുകൾ പുറത്തുവരുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പറഞ്ഞു. ആ സ്വേച്ഛാധിപതിയുടെ അന്ത്യം കണ്ടതിനാൽ ‘തെരുവിലിറങ്ങി ജോലി പൂർത്തിയാക്കാൻ’ ഇറാൻ ജനതയോട് നെതന്യാഹു ആഹ്വാനം ചെയ്തു. ഖമനയിയുടെ താമസസ്ഥലവും, റെവല്യൂഷണറി ഗാർഡ് കമാൻഡർമാരും മുതിർന്ന ആണവ ഉദ്യോഗസ്ഥരും വധിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഖമേനി കൊല്ലപ്പെട്ടെന്ന അവകാശവാദം ഉന്നയിച്ച് ഇസ്രയേൽ ഉദ്യോഗസ്ഥരും രംഗത്തെത്തി. എന്നാൽ ട്രംപിന്റെയും നെതന്യാഹുവിന്റെയും അവകാശവാദങ്ങൾക്കിടയിൽ ആയത്തുല്ല അലി ഖമേനയിയുടെ…
Read More » -
ലോകം ആഘോഷിച്ച വനിതാ പ്രധാനമന്ത്രി ന്യൂസിലന്‍ഡ് വിട്ട് ഓസ്‌ട്രേലിയയില്‍ ജോലിക്ക്? ജസീന്ത ആര്‍ഡേന്‍ ഓസ്‌ട്രേലിയയില്‍ വീടു നോക്കിയെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് വക്താവ്; മോശം സമ്പദ് വ്യവസ്ഥയില്‍ നാടുവിടുന്നത് നിരവധിപ്പേര്‍
കീവ്: ദുര്‍ബലമായ സമ്പദ്വ്യവസ്ഥ, ഉയര്‍ന്ന ജീവിതച്ചെലവ്, തൊഴിലില്ലായ്മ എന്നിവയെത്തുടര്‍ന്നു നിരവധിപ്പേര്‍ ന്യൂസിലന്‍ഡ് വിടുന്നതിനിടെ മുന്‍ പ്രധാനമന്ത്രിയും രാജ്യം വിടുന്നെന്നു വിവരം. എല്ലാ ന്യൂസിലന്‍ഡുകാരെയും പോലെ ജസീന്ത ആര്‍ഡേനും ഓസ്‌ട്രേലിയയില്‍ വീടുനോക്കിത്തുടങ്ങിയെന്നും ഇവിടം കേന്ദ്രീകരിച്ചു ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഇവരുടെ വക്താവ് വ്യക്തമാക്കിയെന്ന് ബ്രിട്ടനിലെ ‘ദി ഗാര്‍ഡിയന്‍’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ‘ജസീന്ത ആര്‍ഡേണ്‍ തന്റെ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. അവര്‍ക്കവിടെ ജോലിയുണ്ട്. ജന്മനാടായ ന്യൂസിലാന്‍ഡില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കുന്നു എന്നതും നേട്ടമാണ്’ എന്നും വക്താവ് പറഞ്ഞു. ആര്‍ഡേണും ഭര്‍ത്താവ് ക്ലാര്‍ക്ക് ഗേഫോര്‍ഡും ഏഴു വയസ്സുള്ള മകള്‍ നീവും സിഡ്നിയുടെ വടക്കന്‍ ബീച്ചുകളില്‍ വീടുകള്‍ കാണാന്‍ എത്തിയെന്ന ഓസ്ട്രേലിയന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അവര്‍ ഓസ്ട്രേലിയയിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വ്യാഴാഴ്ച ഉയര്‍ന്നത്. ദുര്‍ബലമായ സമ്പദ്വ്യവസ്ഥ, ഉയര്‍ന്ന ജീവിതച്ചെലവ്, തൊഴിലില്ലായ്മ എന്നിവ കാരണം റെക്കോര്‍ഡ് എണ്ണം പൗരന്മാര്‍ രാജ്യം വിട്ടുപോകുന്ന സാഹചര്യത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ ഓസ്ട്രേലിയയിലേക്കുള്ള മാറ്റം ന്യൂസിലാന്‍ഡിനുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക്…
Read More » -
ഖമേനിയെ വധിച്ചിട്ടും കാര്യമില്ലെന്ന് സിഐഎ മുന്നറിയിപ്പു നല്‍കി; ആദ്യ വെടിപൊട്ടിച്ചത് രണ്ടാഴ്ചത്തെ ആലോചനകള്‍ക്ക് ഒടുവില്‍; തീരുമാനമെടുത്തത് ‘ഗാംങ് ഓഫ് എയ്റ്റ്’; ഇനിയെന്ത് എന്നതു വരുന്നിടത്തു വച്ചു കാണാന്‍ ട്രംപിന്റെ നീക്കം!
വാഷിംഗ്ടണ്‍: ശനിയാഴ്ച നടന്ന അമേരിക്കന്‍, ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി, ഈ ഓപ്പറേഷനില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടാല്‍ പോലും, അദ്ദേഹത്തിന് പകരം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ (IRGC) നിന്നുള്ള തീവ്രനിലപാടുകാരായ വ്യക്തികള്‍ വരുമെന്ന് യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി വിലയിരുത്തിയെന്നു റിപ്പോര്‍ട്ട്. ഇറാനിലെ സ്ഥിതിഗതികളില്‍ വിലയിരുത്തലുകള്‍ നടത്തിയ അമേരിക്ക, ഇറാനില്‍ എന്തു സംഭവിക്കുമെന്നും ഇസ്ലാമിക് റിപ്പബ്ലിക്കില്‍ എന്തുമാറ്റങ്ങളുണ്ടാക്കുമെന്നും വിശദമായി പരിശോധിച്ചു. ഭരണമാറ്റം അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇറാനിലെ ഷിയ മുസ്ലീം പുരോഹിത ഭരണം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുന്തിയ സൈനിക വിഭാഗമാണ് ഐആര്‍ജിസി. ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ ഒരു സാഹചര്യത്തെക്കുറിച്ചും നിശ്ചിതമായി നിഗമനത്തിലെത്തിയിട്ടില്ല എന്നാണ് അമേരിക്കന്‍ ഏജന്‍സികളുടെ വിവരങ്ങള്‍ വിലയിരുത്തിയ വ്യക്തികള്‍ പറയുന്നത്. ഇറാനില്‍ ഭരണമാറ്റം കാണാന്‍ താല്‍പ്പര്യമുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഴ്ചകളായി സൂചന നല്‍കുന്നുണ്ടെങ്കിലും, രാജ്യത്തെ ആര് നയിക്കും എന്നതിനെക്കുറിച്ചുള്ള വാഷിംഗ്ടണിന്റെ മനസിലിരിപ്പിനെക്കുറിച്ചു വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വീഡിയോ അഭിസംബോധനയില്‍,…
Read More » -
360 ഡിഗ്രിയില്‍ മിസൈല്‍ വര്‍ഷം; പശ്ചിമേഷ്യയില്‍ ഒറ്റപ്പെട്ട് ഇറാന്‍; ഒന്നിച്ച് ഖത്തറും യുഎഇയും ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങള്‍; ജോര്‍ദാനും ബാലിസ്റ്റിക് മിസൈലുകള്‍ വീഴ്ത്തി; ഹൂതികളും ഹിസ്ബുള്ളയും വീണത് ഗുരുതര പരിക്ക്; ഇനി ആക്രമിച്ചാല്‍ എന്തുണ്ടാകും?
ടെഹ്‌റാന്‍: ഇറാനെതിരായ സംയുക്ത ആക്രമണത്തിനു പിന്നാലെ നടത്തിയ തിരിച്ചടിയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇറാന്‍ മിസൈലുകള്‍ തൊടുത്തു. ഇതില്‍ പലതും അമേരിക്കന്‍ സൈനിക താവളങ്ങളുള്ളയിടങ്ങളാണ്. ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, യുഎഇ, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ പ്രധാന യുഎസ് താവളങ്ങള്‍ക്ക് നേരെയും ഇസ്രായേലിനു നേരെയുമാണ് ആക്രമണം നടത്തിയത്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇറാന്റെ ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം നിരവധി ജനവാസ കേന്ദ്രങ്ങളെയും ഇറാന്റെ മിസൈലുകള്‍ ലക്ഷ്യമിട്ടിരുന്നെന്ന് ആരോപിക്കുന്നു. ഇറാന്റെ ആക്രമണം തങ്ങളുടെ വ്യോമാതിര്‍ത്തിയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ‘നഗ്‌നമായ ലംഘനമാണെന്ന്’ കുവൈത്ത് വിശേഷിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ തുടരുമ്പോള്‍, അയല്‍രാജ്യങ്ങള്‍ക്ക് നേരെ ‘360-ഡിഗ്രി’ ആക്രമണം നടത്താനുള്ള ഇറാന്റെ നീക്കം ആ മേഖലയിലെ ഒറ്റപ്പെടലായി പരക്കെ വീക്ഷിക്കപ്പെടുന്നു. യുഎസ് താവളങ്ങളോ അയല്‍രാജ്യങ്ങളോ ലക്ഷ്യം? ടെഹ്റാനെയും മറ്റ് പ്രധാന നഗരങ്ങളെയും ഇസ്രായേലും യുഎസ് സേനയും ലക്ഷ്യം വെച്ചതിന് ശേഷമാണ് ഇറാന്റെ തിരിച്ചടി ഉണ്ടായത്. ബഹ്റൈന്‍ മുതല്‍ കുവൈറ്റ്, യുഎഇ, ജോര്‍ദാന്‍ തുടങ്ങി മേഖലയിലുടനീളമുള്ള യുഎസ് താവളങ്ങളെയാണ് ഇറാന്‍ പ്രധാനമായും ലക്ഷ്യം വെച്ചത്. ഖത്തറിലെ…
Read More » -
‘ഖമേനിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല’- അഭ്യൂഹങ്ങൾ തള്ളി ഇറാൻ; ‘ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’ വിദേശകാര്യ മന്ത്രി
ടെഹ്‌റാൻ: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അഭ്യൂഹങ്ങൾ തള്ളി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന് ‘ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടേക്കാം’ എന്നും അരാഗ്ചി പറഞ്ഞു. തനിക്ക് അറിയാവുന്നിടത്തോളം ഇറാനിയൻ പരമോന്നത നേതാവ് ‘ജീവനോടെയുണ്ട്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഞങ്ങളുടെ മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരും ജീവനോടെയുമുണ്ട്. ഞങ്ങൾക്ക് ഒന്നോ രണ്ടോ കമാൻഡർമാരെ നഷ്ടപ്പെട്ടിരിക്കാം, പക്ഷേ ഇത് ഒരു വലിയ പ്രശ്‌നമല്ല’ അരാഗ്ചി അഭിമുഖത്തിനിടെ പറഞ്ഞു. പ്രകോപനമില്ലാതെയും നിയമവിരുദ്ധമായുമാണ് നെതന്യാഹുവും ട്രംപും ഇറാനെതിരായ യുദ്ധം ചെയ്യുന്നത്. ആക്രമണകാരികളെ അവർ അർഹിക്കുന്ന പാഠം പഠിപ്പിക്കും. സായുധ സേന അതിന് തയ്യാറാണെന്നും ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി എക്‌സിൽ കുറിച്ചു. ഇറാനിലെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാൻ അതിന്റെ എല്ലാ പ്രതിരോധ, സൈനിക കഴിവുകളും ഉപയോഗിക്കുമെന്നും ഇറാൻ വിദേശകാര്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളേയും അബ്ബാസ് അരാഗ്ചി ന്യായീകരിച്ചു. ഇറാനെതിരായ ആക്രമണ പ്രവർത്തനങ്ങൾ…
Read More » -
ഇറാന്റെ പ്രധാന സൈനിക-ആണവ കേന്ദ്രങ്ങൾ നിലനിൽക്കുന്ന ഇസ്ഫഹാൻ മേഖല ഉന്നമിടാൻ ഇസ്രയേൽ തയ്യാറെടുക്കുന്നു; പ്രദേശത്തുള്ള ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞ് പോകണമെന്ന് മുന്നറിയിപ്പ്
ടെഹ്‌റാൻ: ഇറാന്റെ സുപ്രധാന നഗരമായ ഇസ്ഫഹാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്താനൊരുങ്ങുന്നു. ആക്രമണത്തിന് മുന്നോടിയായി മേഖലയിലെ ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകി. ഐ.ഡി.എഫിന്റെ പേർഷ്യൻ ഭാഷാ വക്താവ് ലെഫ്റ്റനന്റ് കേണൽ കമൽ പെൻഹാസിയാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകിയത്. “അടുത്ത കുറച്ച് മിനിറ്റുകൾക്കുള്ളിൽ, ഈ മേഖലയിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ഇസ്രയേൽ സൈന്യം ആക്രമിക്കും. പൗരന്മാർ ഉടനടി ഈ പ്രദേശത്ത് നിന്ന് മാറിനിൽക്കുക,” അദ്ദേഹം പറഞ്ഞു. ഇറാൻ്റെ പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങളും ആണവ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയാണ് ഇസ്ഫഹാൻ എന്നതാണ് ഗൗരവം വർദ്ധിപ്പിക്കുന്നത്. ആക്രമണം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നതിനാൽ മേഖലയിലെങ്ങും അതീവ ജാഗ്രത തുടരുകയാണ്.
Read More » -
‘ഒടുവിൽ അതും ‘; ഹോർമുസ് കടലിടുക്ക് അടച്ചിട്ട് ഇറാന്റെ പ്രതികാരം; ഇന്ത്യയ്ക്കും തിരിച്ചടി
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. പെട്രോൾ, ഡീസൽ, പാചകവാതക വില എന്നിവയിൽ വൻ വിലക്കയറ്റം വരുന്ന രീതിയിൽ സാമ്പത്തിക രംഗത്ത് വൻ പ്രഹരമാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിക്കും. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും ഹോർമുസ് കടലിടുക്ക് വഴിയാണ് രാജ്യത്തെത്തുന്നത്. പ്രതിദിനം ഏകദേശം 25 ലക്ഷം ബാരൽ എണ്ണയാണ് ഈ പാതയിലൂടെ ഇന്ത്യയിലേക്ക് വരുന്നത്. ഇറാൻ ഈ പാത തടസ്സപ്പെടുത്തിയാൽ ക്രൂഡ് ഓയിൽ വിതരണത്തിൽ താൽക്കാലിക തടസ്സങ്ങൾ ഉണ്ടായേക്കാം. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഈ വഴിയിലെ തടസം ഇന്ത്യക്കും ആഗോള എണ്ണ വിപണിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ മൊത്തം പ്രതിമാസ എണ്ണ ഇറക്കുമതിയുടെ…
Read More » -
‘എല്ലാത്തിനും ഉത്തരവാദികൾ അമേരിക്കയും ഇസ്രായേലും; സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്‘ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി; ‘ഐക്യരാഷ്ട്രസഭ അടിയന്തര സുരക്ഷാ കൗൺസിൽ യോഗം ചേരണം‘
ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ. തങ്ങളുടെ രാജ്യത്തിന് മേൽ നടന്ന കടന്നുകയറ്റത്തിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാൻ ഇറാനു അവകാശമുണ്ടെന്നും അതിന്റെ ഭാഗമായ പ്രത്യാക്രമണമാണെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കും ഇസ്രായേലിനുമായിരിക്കുമെന്നതാണ് ഇറാന്റെ നിലപാട്. മേഖലയിലുള്ള ശത്രുസൈന്യത്തിന്റെ എല്ലാ താവളങ്ങളും ആസ്തികളും തങ്ങളുടെ സൈനിക ലക്ഷ്യങ്ങളാണെന്ന് ഇറാൻ വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ നടന്ന “ഓപ്പറേഷൻ എപ്പിക് ഫ്യൂറി” എന്നറിയപ്പെടുന്ന സൈനിക നീക്കത്തിൽ ഇറാനിലെ പ്രമുഖ നഗരങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടിരുന്നു. ടെഹ്‌റാനിലെ ഒരു പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ 85 ഓളം കുട്ടികൾ കൊല്ലപ്പെട്ടു. ഇറാന്റെ പ്രത്യാക്രമണത്തെത്തുടർന്ന് ബഹ്‌റൈൻ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ വർഷമുണ്ടായി. ഇതോടെ ഗൾഫ് മേഖലയിലാകെ കടുത്ത യുദ്ധഭീതി നിലനിൽക്കുകയാണ്. ആക്രമണങ്ങൾ പൂർണ്ണമായും അവസാനിക്കുന്നത് വരെ തങ്ങളുടെ പ്രതിരോധ…
Read More »
