Lead News

  • പാക്കിസ്ഥാന്‍ ക്രിക്കറ്റിന് നിരാശ: സിക്‌സടി വീരപദവി നഷ്ടമായതില്‍; ഷാഹിദ് അഫ്രീദിയുടെ സികസുകള്‍ ഇനി ഓര്‍മ; ഇനി വാഴ്ത്തുക രോഹിത്തിന്‍ സിക്‌സറുകള്‍

      റാഞ്ചി : റാഞ്ചി എന്ന സ്ഥലത്തിന്റെ പേരില്‍ തന്നെയുണ്ട് റാഞ്ചിയെടുക്കാനുള്ള ഒരു ആവേശം. ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായുള്ള ഒന്നാം ഏകദിനത്തില്‍ മിന്നുന്ന വിജയമടക്കം പലതും റാഞ്ചിയെടുത്തതില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വലിയ നിരാശ. കഴിഞ്ഞ കുറച്ചുകാലങ്ങളായി തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡായി നിലനിന്നിരുന്ന പാക് ടീമിന്റെ തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റിംഗുകളുടെ സ്മാരകം തകര്‍ന്നുവീണതിന്റെ നിരാശ. പാക്കിസ്ഥാന്‍ ക്രിക്കറ്റിന് സിക്‌സടിവീര പദവി നഷ്ടമായതിന്റെ വിഷമം പറഞ്ഞറിയിക്കാവുന്നില്ല അവര്‍ക്ക്. ഏകദിന ക്രിക്കറ്റില്‍ ഷാഹീദ് അഫ്രീദിയെ മറികടന്ന് ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയ ആ നിമിഷം ടിവിയില്‍ കളി കണ്ടുകൊണ്ടിരുന്ന പാക് ക്രിക്കറ്റ് താരങ്ങള്‍ക്കും പാക് ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും തങ്ങളുടെ ക്രെഡിറ്റില്‍ നിന്നും സിക്‌സടി റെക്കോര്‍ഡ് ഇന്ത്യ റാഞ്ചിയെടുക്കുന്നത് കണ്ണീരോടെ മാത്രമേ നോക്കിനില്‍ക്കാനായുള്ളു. ഇതും ഇന്ത്യയുടെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയാണ്. പാക് കൈവശമുള്ള റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ മണ്ണിലേക്ക് പറിച്ചു നടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ടെസറ്റില്‍ ദക്ഷിണാഫ്രിക്കയോടേറ്റ അതിരറ്റ നാണക്കേട്…

    Read More »
  • പോക്കണംകാട് ഗ്രാമത്തില്‍ എയര്‍പോര്‍ട്ട് കൊണ്ടുവരും’ നിങ്ങള്‍ മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ഒളിമ്പിക്‌സ് കൊണ്ടുവരും: പ്രകടനപത്രികയോ തള്ളല്‍ പത്രികയോ; ബിജെപിക്കെതിരെ മന്ത്രി ശിവന്‍കുട്ടി തിരു

      വനന്തപുരം: ഒരു മലയാള സിനിമയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പഞ്ചായത്ത് മെംബറായി മത്സരിക്കുന്ന കഥാപാത്രം തന്നെ ജയിപ്പിച്ചാല്‍ ആ ഗ്രാമത്തില്‍ എയര്‍പോര്‍ട്ട് കൊണ്ടുവരും എന്ന് വോട്ടര്‍മാരോട് വാഗ്ദാനം ചെയ്യുന്നുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക്, തിരുവനനന്തപുരത്തെ വോട്ടര്‍മാര്‍ക്ക് ബിജെപി കൊടുത്ത ഒരു വാഗ്ദാനം കേട്ടപ്പോള്‍ പെട്ടന്ന് പോക്കണംകാട് ഗ്രാമത്തിന് എയര്‍പോര്‍ട്ട് വാഗ്ദാനം ചെയ്ത ആ സിനിമ ഓര്‍മവന്നു. 2036ലെ ഒളിമ്പിക്‌സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം കേട്ട് ബിജെപിക്കാര്‍ വരെ ഞെട്ടിയെന്നാണ് തിര്വന്തോരം വാര്‍ത്ത. മന്ത്രി വി.ശിവന്‍കുട്ടിക്കാണേല്‍ ഈ വാഗദാനം കേട്ടപ്പോള്‍ അതിനെക്കുറിച്ച് രണ്ടുവാക്കു പറയാതെ ഇരിക്കപ്പൊറുതിയില്ലാത്ത സ്ഥിതിയുമായി.   ജനങ്ങളെ ബിജെപി നിരന്തരമായി കബളിപ്പിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഒളിമ്പിക്‌സ് വേദി പ്രഖ്യാപന തള്ളല്‍ ചൂണ്ടിക്കാട്ടി പറഞ്ഞു. ബിജെപിയുടെ പ്രകടന പത്രിക ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടികള്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഒരിക്കലും വാഗ്ദാനങ്ങള്‍ പാലിക്കാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും 2036ലെ ഒളിമ്പിക്‌സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന ബിജെപി പ്രകടന…

    Read More »
  • രാഹുലിന്റെ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു; കെയര്‍ ടേക്കര്‍ സൗകര്യം ഒരുക്കിയെന്ന് സംശയം; എസ്‌ഐടി ഇന്നു ചോദ്യം ചെയ്യും; രാഹുല്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായി; സഞ്ചരിച്ചത് സിനിമാ താരത്തിന്റെ ചുവന്ന കാറില്‍? എല്ലാ ജില്ലകളിലും പോലീസ് സംഘം

    പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടുത്തിലിന്റെ ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആര്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റ് കെയര്‍ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങള്‍ ഡിലിറ്റ് ചെയ്‌തെന്നാണ് സംശയം. കെയര്‍ ടേക്കറെ എസ്‌ഐടി ഇന്ന് ചോദ്യം ചെയ്യും. അതുപോലെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്ന് വിവരം. ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിയത് മുതല്‍ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ കാര്‍ മാത്രം പല വഴിയ്ക്ക് സഞ്ചരിച്ചു. സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിലാണ് രാഹുല്‍ രക്ഷപ്പെട്ടതെന്നാണു വിവരം. സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയില്‍ രാഹുലിന്റെ റൂട്ട് അവ്യക്തം. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരും. ഉച്ചയോടെ രാഹുല്‍ പോയ വഴി കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാഹുലിനെ കണ്ടെത്താന്‍…

    Read More »
  • ഡോ.സരിനോ ഡിക്റ്ററ്റീവ് സരിനോ; സരിന്റെ എഫ്ബി പോസ്റ്റും സൈബര്‍ ക്രൈം; അഡ്വ.ദീപയെക്കുറിച്ചുള്ള ഡോ.സരിന്റെ എഫ്ബി പോസ്റ്റ് തിരിച്ചടിയാകുമെന്ന് സൂചന

      പാലക്കാട്: രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസിലെ അഡ്വ. ദീപ ജോസഫിനെതിരെ ഡോ.സരിന്റെ പരിഹാസഭാഷയിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്. ദീപയുടെ വിദ്യാഭ്യാസ യോഗ്യതയും അവര്‍ ഇടപെട്ട ചില കേസുകളുമെല്ലാം പ്രതിപാദിച്ചുകൊണ്ടാണ് സരിന്റെ എഫ് ബി കുറിപ്പ്. അതിജീവിതയുടെ സൈബര്‍ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അഡ്വ.ദീപയടക്കമുള്ളവര്‍ക്കെതിരെയും നടപടി വരുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് സരിന്റെ എഫ്ബി പോസ്റ്റ്. എന്നാല്‍ സരിന് ചുട്ടമറുപടിയുമായി കമന്റ് ബോക്‌സ് നിറഞ്ഞു തുളുമ്പുകയാണ്. സരിന്‍ ചെയ്തതും സൈബര്‍ ക്രൈമാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ വിദ്യാഭ്യാസ യോഗ്യത അയാളുടെ പേഴ്‌സണല്‍ കാര്യമാണെന്നും അതെക്കുറിച്ച് സോഷ്യല്‍മീഡിയ പോസ്റ്റിടുന്നത് തെറ്റാണെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നു. ദീപക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് പരിഹാസരൂപത്തില്‍ സരിന്‍ പോസറ്റിട്ടിരിക്കുന്നത്. യെമനിലുള്ളവര്‍ക്ക് പോലും ഇവരുടെ തനിനിറം മനസിലായിട്ടും പക്ഷെ ഇവിടുത്തെ ചില പ്രബുദ്ധര്‍ക്ക് മാത്രം ഇപ്പോഴും സംഗതി കത്തിയിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു. എല്‍.എല്‍.ബി പാസാകുന്നതിന് മൂന്ന് വര്‍ഷം മുന്‍പേ പ്രാക്ടീസ് തുടങ്ങിയ ലോകത്തിലെ ആദ്യത്തെ…

    Read More »
  • ഇതൊക്കെ ബിജെപിയുടെ രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്; മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ലെന്ന് മുന്‍ ധനമന്ത്രി; ഇഡി കളിക്കുന്നത് ബിജെപിക്ക് വേണ്ടിയെന്നും ആരോപണം

      തിരുവനന്തപുരം : ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കാലത്ത് ഇഡി കളിക്കുന്ന രാഷ്ട്രീയ കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്. മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ലെന്ന് തറപ്പിച്ചു പറഞ്ഞ തോമസ് ഐസക് ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളിയാണെന്നും കുറ്റപ്പെടുത്തി.മസാല ബോണ്ട് തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്ന പുതിയ ആരോപണം തെറ്റാണെന്നും, ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി തെരഞ്ഞെടുപ്പ് കാലത്ത് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടി ബിജെപിക്കു വേണ്ടിയാണെന്നും തോമസ് ഐസക് ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നല്‍കിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് അയച്ച് വിവാദമുണ്ടാക്കാനാണ് ഇഡിയുടെ ശ്രമമെന്നും ഐസക് കുറ്റപ്പെടുത്തി. മുന്‍ ധനമന്ത്രി ഡോ..തോമസ് ഐസകിന്റെ പ്രതികരണം 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ആദ്യമായി ഈ…

    Read More »
  • ‘സ്ഥലം വാങ്ങാം, പക്ഷേ, ഭൂമി ഏറ്റെടുക്കാന്‍ പാടില്ല!; തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും ഇഡി; പരിഹസിച്ചു ഡോ. തോമസ് ഐസക്; കിഫ്ബിയെ തകര്‍ക്കല്‍ ലക്ഷ്യം; യുഡിഎഫ് ചൂട്ടുപിടിക്കുന്നു

    കൊച്ചി: കിഫ്ബി മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിനെ പരിഹസിച്ചു മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. പണം ഉപയോഗിച്ചു സ്ഥലം വാങ്ങാം പക്ഷേ, ഭൂമി ഏറ്റെടുക്കാന്‍ പാടില്ലെന്ന വിചിത്ര വാദമാണ് ഇഡി നോട്ടീസ് ഉന്നയിക്കുന്നതെന്നും ഇതു രണ്ടും ഒന്നാണെന്ന് അറിയില്ലേ എന്നുമാണ് പരിഹാസം. തെരഞ്ഞെടുപ്പു മുന്നില്‍കണ്ടു കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇതിനു രമേശ് ചെന്നിത്തലയെപ്പോലുള്ള ആളുകള്‍ ചൂട്ടു പിടിക്കുകയാണ്. യുഡിഎഫ് അനുകൂലിക്കുന്നത് സങ്കടകരമെന്നും ഐസക് പറഞ്ഞു. മൂന്നു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നല്‍കിയതെന്നാണു വിശദീകരണം. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. വിശദീകരണം തേടിയശേഷമായിരിക്കും തുടര്‍നടപടികള്‍. മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നോട്ടിസ് നല്‍കി. ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡി പറയുന്നത്. 2019ല്‍, 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല…

    Read More »
  • മുഖ്യമന്ത്രിക്കും കിട്ടി ഇ.ഡി.നോട്ടീസ്; മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കിനും നോട്ടീസ്; നോട്ടീസ് നല്‍കിയത് ഇ.ഡി.അഡ്ജുഡിക്കേറ്റിങ് അതോറിറ്റി; നടപടി മസാല ബോണ്ട് ഇടപാടില്‍; തുടര്‍നടപടി ഉടനെന്ന് സൂചന

      തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കിനും ഇ.ഡി.യുടെ കാരണം കാണിക്കല്‍ നോട്ടീസ്. കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും ഇഡിയുടെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചു എന്ന് ഇഡിയുടെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകന്‍ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്‍കാന്‍ അവസരമുണ്ട്. കേസില്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയാലുടന്‍ നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ്…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിലിനായി തമിഴ്‌നാട്ടിലും തിരച്ചില്‍; പാലക്കാട്ടെ സുഹൃത്തുക്കള്‍ വഴി തമിഴ്‌നാട് അതിര്‍ത്തിയില്‍ കഴിയുന്നുവെന്ന് സംശയം; രക്ഷപ്പെട്ടത് ചെറിയ കാറിലെന്നും സൂചന; യാത്ര സിസിടിവി ക്യാമറകളില്ലാത്ത ഊടുവഴികളിലൂടെ; ദൃശ്യങ്ങള്‍ കിട്ടാതെ വലഞ്ഞ് പോലീസ്: ഇന്നുച്ചയോടെ ഏതെങ്കിലും ദൃശ്യങ്ങള്‍ കണ്ടെത്തുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്

      പാലക്കാട്: ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും തിരച്ചില്‍ ഊര്‍ജിതമാക്കി. രാഹുലിന്റെ പാലക്കാടുള്ള അടുത്ത സുഹൃത്തുക്കള്‍ വഴഴി പാലക്കാട് – തമിഴ്‌നാട് അതിര്‍ത്തിയിലും മറ്റും രാഹുലിന് ആരുടേയും കണ്ണില്‍പെടാതിരിക്കാന്‍ ധാരാളം സ്ഥലങ്ങളുണ്ടെന്ന് പോലീസിന് സൂചന കിട്ടിയിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ പോലുമില്ലാത്ത ഈ സ്ഥലങ്ങളില്‍ ഒളിച്ചുതാമസിക്കാന്‍ സൗകര്യമാണ്. Nഇതില്‍ വലിയ ഫാമുകളടക്കമുണ്ടെന്നാണ് പറയുന്നത്. രാഹുലിന്റെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ പോലീസ് നിരീക്ഷണത്തിലാകുമെന്ന് രാഹുലിനും കൂട്ടര്‍ക്കും അറിയാവുന്നതുകൊണ്ട് അതിനപ്പുറത്തെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്താനാകും ശ്രമിക്കുകയെന്ന് പോലീസും കരുതുന്നു. അതേസമയം രാഹുല്‍ കേരളം വിട്ടിട്ടില്ലെന്നും പോലീസിന് സംശയമുണ്ട്. ലുക്ക്ഔട്ട് നോട്ടീസും മറ്റും പുറത്തിറക്കിയിട്ടുള്ളതിനാല്‍ അതിര്‍ത്തി കടന്നുവരുന്നതില്‍ റിസ്‌കുളളതിനാല്‍ രാഹുല്‍ കേരളം വിടില്ലെന്നും പോലീസ് കരുതുന്നു. എയര്‍പോര്‍ട്ടുകള്‍ വഴി അന്യസംസ്ഥാനത്തേക്ക് കടക്കാനിടയില്ലാത്തതിനാല്‍ ബംഗളരുവിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളുന്നു. കോഴിക്കോട്, കണ്ണൂര്‍ മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രാഹുലിന്റെ രാഷ്ട്രീയസംരക്ഷകരുടെ തട്ടകം ഈ ജില്ലകളായതിനാലും പോലീസിനു പോലും കയറാന്‍…

    Read More »
  • സച്ചിനോ കോലിയോ? കളത്തിലും പുറത്തും കോലി ഒരുപടി മുന്നില്‍; ചരിത്രം സച്ചിനെ റണ്‍വേട്ടക്കാനായി മാത്രം അടയാളപ്പെടുത്തുമ്പോള്‍ കോലിയെ ടീം പ്ലെയറായി വിലയിരുത്തും; ടെസ്റ്റിലും ഏകദിനത്തിലും സ്വന്തം നേട്ടങ്ങള്‍ക്കപ്പുറം വിരാട് ക്രിക്കറ്റിലെ പാഠപുസ്തകമാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ട്

    ന്യൂഡല്‍ഹി: സൗന്ദര്യം പോലെ കായിക മത്സരങ്ങളിലെ മികവും കാണുന്നയാളുടെ കണ്ണിലാണ്. വ്യക്തികളെ വിലയിരുത്തുമ്പോള്‍ അതില്‍ വ്യക്തിപരമായ കാരണങ്ങളുടെ സ്വാധീനവുമുണ്ടാകും. ക്രിക്കറ്റിന്റെ കാര്യത്തില്‍ രണ്ടു ലജന്റുകളെ പലകാരണങ്ങളാല്‍ വിമര്‍ശിക്കാമെങ്കിലും ഒരിക്കലും അവഗണിച്ചു മുന്നോട്ടു പോകാന്‍ കഴയില്ല. ഒരാള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. മറ്റൊരാള്‍ ‘ചേസിംഗ് കിംഗ്’ കോലിയും. ഒരാള്‍ ക്രിക്കറ്റില്‍നിന്നു പൂര്‍ണമായും മറ്റൊരാള്‍ വിരമിക്കലിന്റെ ആദ്യപടിയെന്നോണം ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ളക്കുപ്പായവും അഴിച്ചു. കോലിക്കുമുന്നില്‍ ഇനിയുമേറെ മത്സരങ്ങളുണ്ട്. എങ്കിലും, ക്ഷമയും തന്ത്രവും കായിക ക്ഷമതയും ബുദ്ധിയും ഏറെ ആവശ്യമുള്ള ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് കോലി കളമൊഴിയുമ്പോള്‍ വിലയിരുത്തലിന്റെ ആദ്യപടിയിലേക്കു കടക്കാന്‍ കഴിയും. അതില്‍ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. പ്രകടന സ്ഥിതിവിവരക്കണക്കുകള്‍, സാങ്കേതിക കഴിവുകള്‍, നേതൃത്വഗുണങ്ങള്‍ മുതലായവ പരിശോധിക്കുകും വിലയിരുത്തുകയും വേണം. ടെസ്റ്റില്‍ നേടിയ ആകെ റണ്‍സ് കണക്കിലെടുത്താല്‍, സച്ചിന്‍ ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. എന്നാല്‍ ബ്രാഡ്മാന്റെ ശരാശരിയായ 99.4 നെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ കരിയര്‍ ശരാശരിയായ 53.4 ഉം, അദ്ദേഹത്തിന്റെ കാലത്തെ ശ്രീലങ്കന്‍…

    Read More »
  • നാലു മണിക്കൂര്‍ ഡേറ്റിംഗ്; അന്നുതന്നെ വിവാഹം; യുവാവിന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്തു ഭാര്യ മുങ്ങി

    ബീജിംഗ്: ഡേറ്റിംഗിന് ഒടുവില്‍ വിവാഹം കഴിച്ചതിനു പിന്നാലെ ലക്ഷങ്ങളുടെ സ്വത്തുമായി ഭാര്യ മുങ്ങി. വെറും നാലുമണിക്കൂര്‍ മാത്രം നേരം ‘ഡേറ്റ്’ ചെയ്തതിന് പിന്നാലെ അന്ന് തന്നെ യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അന്ന് തന്നെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി വാശി പിടിച്ചുവെന്നും അതുകൊണ്ട് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പ് തന്നെ റജിസ്ട്രര്‍ ചെയ്യുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ഒരു മാസത്തിനകം യുവാവിന്റെ സമ്പാദ്യമായ 30 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത് പെണ്‍കുട്ടി മുങ്ങിയെന്നാണ് കേസ്. തെക്കന്‍ ചൈനയിലെ ഹുനാന്‍ സ്വദേശിയായ യുവാവ് ഓഗസ്റ്റ് 21നാണ് വിവാഹിതനായത്. എല്ലാം തനിക്കൊരു സ്വപ്നം പോലെയാണ് തോന്നിയതെന്ന് ഹുയാങ് പറയുന്നു. വിവാഹം കഴിഞ്ഞ അന്ന് രാത്രിയില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. അന്നുമാത്രമാണ് യുവതിയുമായി ശാരീരികബന്ധം പുലര്‍ത്താന്‍ കഴിഞ്ഞത്. പിന്നീട് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചാല്‍ പോലും യുവതി തള്ളിമാറ്റിയിരുന്നുവെന്നാണ് ഹുയാങിന്റെ വെളിപ്പെടുത്തല്‍. രണ്ട് ദിവസം മാത്രമേ ഒന്നിച്ച് നില്‍ക്കാന്‍ യുവതി അനുവദിച്ചുള്ളൂ. മൂന്നാമത്തെ ദിവസം ജോലിക്ക് പോയി പണമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ‘ജോലിക്കായി…

    Read More »
Back to top button
error: