Lead News
-
‘എല്ലാത്തിനും ഉത്തരവാദികൾ അമേരിക്കയും ഇസ്രായേലും; സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്‘ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി; ‘ഐക്യരാഷ്ട്രസഭ അടിയന്തര സുരക്ഷാ കൗൺസിൽ യോഗം ചേരണം‘
ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ. തങ്ങളുടെ രാജ്യത്തിന് മേൽ നടന്ന കടന്നുകയറ്റത്തിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സ്വയം പ്രതിരോധിക്കാൻ ഇറാനു അവകാശമുണ്ടെന്നും അതിന്റെ ഭാഗമായ പ്രത്യാക്രമണമാണെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം തകർത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കും ഇസ്രായേലിനുമായിരിക്കുമെന്നതാണ് ഇറാന്റെ നിലപാട്. മേഖലയിലുള്ള ശത്രുസൈന്യത്തിന്റെ എല്ലാ താവളങ്ങളും ആസ്തികളും തങ്ങളുടെ സൈനിക ലക്ഷ്യങ്ങളാണെന്ന് ഇറാൻ വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ നടന്ന “ഓപ്പറേഷൻ എപ്പിക് ഫ്യൂറി” എന്നറിയപ്പെടുന്ന സൈനിക നീക്കത്തിൽ ഇറാനിലെ പ്രമുഖ നഗരങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടിരുന്നു. ടെഹ്‌റാനിലെ ഒരു പെൺകുട്ടികളുടെ സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ 85 ഓളം കുട്ടികൾ കൊല്ലപ്പെട്ടു. ഇറാന്റെ പ്രത്യാക്രമണത്തെത്തുടർന്ന് ബഹ്‌റൈൻ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ വർഷമുണ്ടായി. ഇതോടെ ഗൾഫ് മേഖലയിലാകെ കടുത്ത യുദ്ധഭീതി നിലനിൽക്കുകയാണ്. ആക്രമണങ്ങൾ പൂർണ്ണമായും അവസാനിക്കുന്നത് വരെ തങ്ങളുടെ പ്രതിരോധ…
Read More » -
പത്മജയ്ക്കു തൃശൂരില്‍ പച്ചക്കൊടി; മത്സരിക്കാന്‍ സുരേഷ് ഗോപിയും ആവശ്യപ്പെട്ടു; എം.ടി. രമേശും പിന്‍മാറുമെന്ന് അറിയിച്ചു; കെ. മുരളീധരന് എതിരേ മത്സരിക്കില്ലെന്നും പത്മജ
തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം സംസ്ഥാന നേതൃത്വം പച്ചക്കൊടി കാണിച്ചതായി പത്മജ വേണുഗോപാല്‍. തൃശൂരില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്ന് അറിച്ചു. മറ്റു സീറ്റുകളില്‍ മല്‍സരിക്കാന്‍ സന്നദ്ധയാണെങ്കിലും സഹോദരന്‍ കെ മുരളീധരനെതിരെ മല്‍സരിക്കില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും പോരാട്ടത്തിന് ഒരുങ്ങാന്‍ നേതൃത്വം സൂചന നല്‍കിയതായി പത്മജ വേണുഗോപാല്‍ പറഞ്ഞു. തൃശൂരില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്ന് അറിയിച്ചു. മല്‍സരിക്കാന്‍ സുരേഷ് ഗോപിയും ആവശ്യപ്പെട്ടു. താന്‍ മല്‍സരിക്കുകയാണെങ്കില്‍ തൃശൂരിനായി താല്‍പര്യപ്പെടില്ലെന്ന് എം.ടി രമേശ് അറിയിച്ചതായും പത്മജ. ബിജെപിയില്‍ എത്തിയപ്പോള്‍ പദവികള്‍ നല്‍കാന്‍ നേതൃത്വം തയ്യാറായിരുന്നു. മനസിലുള്ളത് മുഴുവന്‍ പുറത്തുപറയരുതെന്നും സുരേഷ് ഗോപി രാഷ്ട്രീയം പഠിച്ചുവരുന്നതേ ഉള്ളൂവെന്നും സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പത്മജ പ്രതികരിച്ചു. മത്സരിക്കുന്നുവെങ്കില്‍ തൃശ്ശൂരില്‍ മാത്രമായിരിക്കും മത്സരിക്കുകയെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. തൃശൂരിലെ ജനങ്ങളെ കാലങ്ങളായി അറിയാം. താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും പത്മജ പറഞ്ഞു.…
Read More » -
യുഎസ്- ഇസ്രായേല്‍ സംയുക്ത ആക്രമണം; കൊല്ലപ്പെട്ടത് ഇറാനിലെ 51 പെണ്‍കുഞ്ഞുങ്ങള്‍; വന്‍ പ്രതിഷേധം; സ്‌കൂള്‍ തകര്‍ന്നടിഞ്ഞതിന്റെ ഭയാനക ദൃശ്യങ്ങള്‍ പുറത്ത്
ടെഹ്‌റാന്‍: തെക്കന്‍ ഇറാനിലെ മിനാബ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം 51 ആയി. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളാണിതെന്ന് ഇറാന്റെ ഫാര്‍സ് (Fars) വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെതിരെ യു.എസും ഇസ്രയേലും ആരംഭിച്ച ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിക്ക് പിന്നാലെ പശ്ചിമേഷ്യ സംഘര്‍ഷ കലുഷിതമാണ്. മിസൈല്‍ പതിച്ചാണ് അഞ്ചു വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടത്. സ്‌കൂള്‍ തകര്‍ന്നടിഞ്ഞതിന്റെ ഭയാനകമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യു.എസ് സൈനിക കേന്ദ്രങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് ആക്രമണം കടുത്തത്. അതിന് ശേഷമാണ് ഇറാനില്‍ ഇസ്രയേലും യുഎസും ആക്രമണം ശക്തമാക്കിയതും സ്‌കൂളിന് നേര്‍ക്ക് മിസൈല്‍ വര്‍ഷിച്ചതും. 51 കുട്ടികളെ കൊന്നൊടുക്കിയതിനെതിരെ ലോകത്താകമാനം പ്രതിഷേധം ശക്തമാകുകയാണ്. ⭕️The IDF completed a broad strike on strategic defense systems of the Iranian regime. The IDF struck multiple strategic aerial defense systems,…
Read More » -
ഇറാനുനേരെയുള്ള ആക്രമണം ചെന്നെത്തുക ഒരു ആണവ ദുരന്ത സാധ്യതയിലേക്ക്!! ആക്രമണത്തിനു മുൻപുള്ള അമേരിക്കയുടെ തയാറെടുപ്പുകൾ കാണുമ്പോൾ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയെന്ന് വ്യക്തം- റഷ്യ
ന്യൂഡൽഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക ആക്രമണങ്ങളെ റഷ്യ ശക്തമായി അപലപിച്ചു. ഈ നീക്കങ്ങൾ ആഗോള ആണവ വ്യാപന നിരോധന സംവിധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അന്താരാഷ്ട്ര സുരക്ഷാ സാഹചര്യത്തെ കൂടുതൽ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. റഷ്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, വാഷിങ്ടണും ടെൽ അവീവും വീണ്ടും അപകടകരമായ ഒരു വഴിയിലേക്ക് നീങ്ങിയിരിക്കുകയാണെന്നും ഈ നടപടി പശ്ചിമേഷ്യയെ മനുഷ്യാവകാശ, സാമ്പത്തിക, അതേസമയം ആണവ ദുരന്ത സാധ്യതയിലേക്കും നയിക്കാമെന്നും ചൂണ്ടിക്കാട്ടി. ആക്രമണങ്ങൾക്ക് മുമ്പ് നടന്ന സൈനികവും രാഷ്ട്രീയവുമായ തയ്യാറെടുപ്പുകൾ, മേഖലയിലേക്ക് അമേരിക്കൻ സൈനിക സാന്നിധ്യം വർധിപ്പിച്ചത് എന്നിവയെല്ലാം കൂടി പരിശോധിക്കുമ്പോൾ ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത, പ്രകോപനമില്ലാത്ത ആയുധാക്രമണമാണ് നടത്തിയതെന്നും റഷ്യ ആരോപിച്ചു. ഐക്യരാഷ്ട്രസഭയിലെ സ്വതന്ത്ര അംഗരാജ്യമായ ഇറാനെതിരെ നടത്തിയ ഈ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു. നിലവിൽ ഇറാനിലെ ആണവ സൗകര്യങ്ങൾ ഇൻ്റർനാഷണൽ ആറ്റോമിക് എനർജി…
Read More » -
നിങ്ങൾ കൊന്നുകളഞ്ഞത് കുഞ്ഞുങ്ങളെ, അതിനുള്ള മറുപടി ഇറാൻ തന്നിരിക്കും, ഇന്നുവരെ പ്രയോഗിച്ചത് പഴയ ആയുധ ശേഖരം, ഇനി വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങൾ- ഇറാന്റെ മുന്നറിയിപ്പ്!! സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 57 ആയി, സംഖ്യ ഇനിയും കൂടും
ടെഹ്റാൻ: യുഎസ് സഹായത്തോടെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. ഇതുവരെയുള്ളതുപോലെയല്ല, നിങ്ങൾ കൊന്നത് കുഞ്ഞുങ്ങളെ ആണെന്നും അതിനുള്ള മറുപടി നൽകുമെന്നുമാണ് ഇറാൻ്റെ മുന്നറിയിപ്പ്. ഇതുവരെ പ്രയോഗിച്ചത് പഴയ ആയുധ ശേഖരമാണെന്നും വരാൻ പോകുന്നത് ഇതുവരെ കാണാത്ത ആയുധങ്ങളാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. അതേമയം ഇസ്രയേൽ- ഇറാൻ യുദ്ധം മുറുകുകയാണ്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ കൊട്ടാരം ആക്രമണത്തിൽ തകർന്നു. മിനാബിൽ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 57 കുട്ടികൾ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും വർധിച്ചേക്കുമെന്നാണ് സൂചന. ഇതിനിടെ അമേരിക്കൻ സഖ്യ രാഷ്ട്രങ്ങളിലെ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തി. ആദ്യം ഇസ്രയേലിലും പിന്നീട് പിന്നീട് ഗൾഫ് മേഖലയിലെ യുഎഇ, ഖത്തർ, കുവൈറ്റ്, ബഹറൈൻ സൗദി തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം നടത്തിയത്. അബുദാബിയിൽ മിസൈൽ ആക്രമണത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതായി യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിൽ ഇറാൻ അനുകൂലികളായ രണ്ട് പേരും കൊല്ലപ്പെട്ടുവെന്നും…
Read More » -
പാക്ക് പ്രവചന സിംഹം വീണ്ടുമിറങ്ങിയിട്ടുണ്ട്, പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കളിക്കില്ല- മുൻ ക്രിക്കറ്റ് താരം
ലഹോർ: ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാൻ കളിച്ചില്ലെങ്കിലും ഇന്ത്യ സെമി ഫൈനൽ കളിക്കാൻ പോകുന്നില്ലെന്ന് ആവർത്തിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ. ഇന്ത്യ സെമി ഫൈനലിലേക്ക് കടക്കില്ലെന്ന് ആമിർ നേരത്തേ തന്നെ പ്രവചിച്ചിരുന്നു. പിന്നാലെ പാക്ക് താരത്തിനെതിരെ വൻ വിമർശനങ്ങൾ ഉയർന്നെങ്കിലും ആമിർ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. പാക്കിസ്ഥാൻ അവസാന നാലു സ്ഥാനങ്ങളിൽ എത്തിയാലും ഇല്ലെങ്കിലും, ഇന്ത്യ സെമി കളിക്കില്ലെന്നാണ് ആമിറിന്റെ പുതിയ പ്രതികരണം. സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ ഇന്ത്യ നാളെ വെസ്റ്റിൻഡീസിനെ നേരിടാനിരിക്കെയാണ് ആമിറിന്റെ പ്രവചനം പുറത്തുവന്നത്. അതേസമയം ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിൽ നിന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും മാത്രമാണ് ഇതുവരെ സെമി ഫൈനൽ എത്തിയത്. രണ്ടാം ഗ്രൂപ്പിൽനിന്ന് സെമിയിലെത്തിയ ഇംഗ്ലണ്ട്, വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യയെയോ, വെസ്റ്റിൻഡീസിനെയോ നേരിടും. ടൂർണമെന്റിലെ ഒരു മത്സരവും തോൽക്കാതെ സെമിയിലെത്തിയ ദക്ഷിണാഫ്രിക്ക, കൊൽക്കത്തയിലോ കൊളംബോയിലോ നടക്കുന്ന പോരാട്ടത്തിൽ ന്യൂസീലൻഡിനെയോ പാക്കിസ്ഥാനെയോ നേരിടും. സൂപ്പർ എട്ട് ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും…
Read More » -
സെമി ബെർത്ത് ഉറപ്പിക്കാൻ അവസാന അവസരം, ശ്രീലങ്കയെ കുറഞ്ഞത് 65 റൺസിനെങ്കിലും പരാജയപ്പെടുത്തിയേ മതിയാകു, ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് ബാറ്റിങ്
കൊളംബോ: സൂപ്പർ എട്ടിലെ നിർണായക പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരേ പാക്കിസ്ഥാന് ബാറ്റിങ്. ടോസ് നേടിയ ലങ്ക ഫീൽഡിങ് തെരഞ്ഞെടുത്തു. അതേസമയം ഗ്രൂപ്പിൽ മൂന്നാമതുള്ള പാക്കിസ്ഥാന് സെമി കാണണമെങ്കിൽ ലങ്കയെ കുറഞ്ഞത് 65 റൺസിനെങ്കിലും പരാജയപ്പെടുത്തിയെ മതിയാകൂ. സൂപ്പർ എട്ടിലെ പാക്കിസ്ഥാന്റെ അവസാന മത്സരത്തിൽ ബാബർ അസം, സയിം അയൂബ്, സൽമാൻ മിർസ എന്നിവർ കളിക്കുന്നില്ല. പകരം നസീം ഷാ, ഖവാജ നഫൈ, അബ്രാർ അഹമ്മദ് എന്നിവരെ ടീമിൽ ഉൾപെടുത്തി. കഴിഞ്ഞ മത്സരത്തിൽ ന്യൂസീലൻഡ് ഇംഗ്ലണ്ടിനോട് തോറ്റതാണ് പാക്കിസ്ഥാന് സെമി സാധ്യത തുറന്നത്. ജയിച്ചാൽ സെമി ടിക്കറ്റെടുക്കാമായിരുന്നെങ്കിലും തോൽവിയോടെ കിവീസിന്റെ കാത്തിരിപ്പ് നീണ്ടു. ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് നേരത്തേ തന്നെ സെമി ബെർത്ത് ഉറപ്പിച്ചിരുന്നു. അതേസമയം മൂന്ന് മത്സരങ്ങളിൽ നിന്ന് ആറു പോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് കിവീസിന് മൂന്ന് പോയന്റുണ്ട്. പാക്കിസ്ഥാന് രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റാണുള്ളത്. അവസാന മത്സരത്തിൽ ലങ്കയെ തോൽപ്പിച്ചാൽ പാക്കിസ്ഥാനും മൂന്ന് പോയന്റാകും. ഈ സമയം…
Read More » -
ഇറാൻ പരമോന്നത നേതാവിന്റെ കൊട്ടാരം പൂർണമായി തകർത്ത് ഇസ്രയേൽ- യുഎസ് ആക്രമണം, ഖമനേയി സുരക്ഷിത സ്ഥലത്തേക്ക് കടന്നു? മസൂദ് പെസെഷ്‌കിയാൻ സുരക്ഷിതൻ, ആകാശ ദൃശ്യങ്ങൾ പുറത്ത്
ടെൽഅവീവ്: ശനിയാഴ്ച ടെഹ്‌റാനിൽ നടന്ന ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആയിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പിയെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും മറ്റു പ്രമുഖ നേതാക്കളും ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ഖമനേയിയുടെ ഓഫീസുകൾക്ക് സമീപമാണ് ആദ്യ ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സമയം ഖമനേയി ടെഹ്‌റാനിൽ ഇല്ലായിരുന്നുവെന്നും സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റിയിരുന്നുവെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതേസമയം ഖമനേയിയുടെ കൊട്ടാരം പൂർണമായി തകർന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഖമനേയി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണങ്ങളിൽ ഇറാനിലെ എല്ലാ പ്രധാന നേതാക്കളെയും ലക്ഷ്യമിട്ടതായും റിപ്പോർട്ട് പറയുന്നു. ഖമനേയിയുടെ കൊട്ടാരം ആക്രമണത്തിൽ തകർന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ജീവനോടെയുണ്ടെന്ന് പ്രസിഡന്റിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.…
Read More » -
മിനാബിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെ ഇസ്രയേൽ-അമേരിക്ക സംയുക്ത ബോംബാക്രമണം, 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു, ഇറാനിലെ ഇസ്ലാമിക ഭരണത്തിനെതിരേ ശബ്ദിക്കാനുള്ള അവസരമാണ് രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്, അമേരിക്കയുടെ സഹായം നിങ്ങൾക്കു ലഭിക്കാനുള്ള സമയം ഇപ്പോഴാണ്- ട്രംപ്
ടെഹ്‌റാൻ: ഇസ്രയേൽ- അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാൻ ടെഹ്‌റാനിൽ 40 സ്‌കൂൾ വിദ്യാർഥികൾ ദാരുണമായി കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. മിനാബ് പ്രദേശത്തെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഒരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാബ്. ഈ വ്യോമതാവളം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സൂചന. അതേസമയം ടെഹ്‌റാനിൽ, ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ ഔദ്യോഗിക ഓഫീസിന് സമീപത്താണ് ആദ്യത്തെ ആക്രമണം റിപ്പോർട്ട് ചെയ്തത്. പിന്നാലെ രാജ്യ വ്യാപകമായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. പലമേഖലകളിൽ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതു ഇറാനിലെ ഇസ്ലാമിക ഭരണത്തിനെതിരേ ശബ്ദിക്കാനുള്ള അവസരമാണ് രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നത് എന്ന് ആക്രമണങ്ങൾക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ട്രംപ് ലോകത്തെ അഭിസംബോധന ചെയ്തത്. വർഷങ്ങളായി നിങ്ങൾ അമേരിക്കയുടെ സഹായം ചോദിക്കുന്നു, നിങ്ങൾക്ക് അത് ഒരിക്കലും ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് ആ…
Read More »
