Breaking News

  • പ്രായപൂർത്തിയാകാത്ത തന്നെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പെൺകുട്ടിയുടെ പരാതി, പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ച് തങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതായി പ്രതി കോടതിയിൽ, പിൻതുണച്ച് പെൺകുട്ടിയും!! പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി

    കൊച്ചി: പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ച് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നതു കണക്കിലെടുത്തു പ്രതിക്കെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ഇരുപത്തിമൂന്നുകാരനെതിരെ പത്തനംതിട്ട പോലീസ് റജിസ്റ്റർ ചെയ്ത കേസാണു ജസ്റ്റിസ് സി. പ്രതീപ്കുമാർ റദ്ദാക്കിയത്. സൗഹൃദത്തിലായ ശേഷം കഴിഞ്ഞ ജൂണിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പെൺകുട്ടിയുടെ പരാതിയിലാണു യുവാവിനെതിരെ കേസെടുത്തത്. എന്നാൽ തെറ്റായ കേസാണെന്നും പരാതിക്കാരിയെ വിവാഹം ചെയ്തെന്നും സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. പരാതിക്കാരിക്കു പ്രായപൂർത്തിയായി. ഹർജിക്കാരന്റെ വാദത്തെ പിന്തുണച്ച് പരാതിക്കാരിയും സത്യവാങ്മൂലം നൽകി. തുടർന്നു കേസ് നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. വിവാഹിതരായി ഇരുവരും സന്തോഷത്തോടെയുള്ള ജീവിതം നയിക്കുന്നതു കോടതി പരിഗണിച്ചു. ഇക്കാര്യത്തിൽ സുപ്രീം കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച മുൻ ഉത്തരവുകളും സിംഗിൾ ബെഞ്ച് കണക്കിലെടുത്തു. ഹർജിക്കാരനു വേണ്ടി അഡ്വ.ജോർജ് ജേക്കബ് വേങ്ങൽ ഹാജരായി.

    Read More »
  • ഇതിനൊക്കെ വിളിച്ചാൽ വരണം, സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം, അല്ലാതെ ഏതെങ്കിലും കസേരയിൽ കയറിയിരുന്ന് പ്രസ്താവന ഇറക്കുകയല്ല വേണ്ടത്!! അഞ്ജു അഭിപ്രായങ്ങൾ പറയുന്നതിന് പിന്നിൽ സ്വാർഥ താൽപര്യം, അഞ്ജുവിനെ പോലൊരാൾ ഒരിക്കലും അങ്ങനെ പറയാൻ പാടില്ലാത്തത്- വി. അബ്ദുറഹിമാൻ

    തിരുവനന്തപുരം: കേരളത്തിൽ സ്പോർട്സിന് അവഗണനയാണെന്നും സ്പോർട്സ് കൗൺസിൽ പ്രവർത്തനരഹിതമാണെന്നുമുള്ള അഞ്ജു ബോബി ജോർജിന്റെ ആക്ഷേപത്തിന് മറുപടിയുമായി കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ രം​ഗത്ത്. ഇതിനൊക്കെ വിളിച്ചാൽ വരണം, സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം, അല്ലാതെ ഏതെങ്കിലും കസേരയിൽ കയറിയിരുന്ന് പ്രസ്താവന ഇറക്കുകയല്ല വേണ്ടതെന്നായിരുന്നു മന്ത്രിയുടെ മറുപടി. അഞ്ജു കേരളത്തിൽ നിന്നു വളർന്നുവന്ന കായികതാരമാണ്. അതു മറന്ന് ഏതെങ്കിലും കസേരയിലിരുന്ന് പ്രസ്താവനകൾ ഇറക്കരുതെന്നു മന്ത്രി പറഞ്ഞു. കേരളത്തിലെ കായിക രംഗം ഏറ്റവും ശോഭിക്കുന്ന കാലഘട്ടമാണിത്. അടുത്ത ഒളിംപിക്സിൽ കേരളത്തിൽ നിന്നു താരങ്ങൾ ഉണ്ടാകും. സർക്കാർ ഇതുവരെ 5000 കോടി രൂപയാണു കായിക വകുപ്പിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത്. കായിക സംഘടനകളുടെ ഭാഗത്തു നിന്ന് അപാകതകൾ ഉണ്ടായിട്ടുണ്ട്. മുതിർന്ന കായികതാരങ്ങളിൽ നിന്ന് അഭിപ്രായ രൂപീകരണം നടത്തിയാണ് കായിക രൂപരേഖ തയാറാക്കിയത്. ഇതിനൊക്കെ വിളിച്ചാൽ വരണം. സെമിനാറുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുക്കണം. അതുപോലെ അഞ്ജു അഭിപ്രായങ്ങൾ പറയുന്നതിന് പിന്നിൽ സ്വാർഥ താൽപര്യമുണ്ടാകും. അഞ്ജുവിനെ പോലൊരാൾ…

    Read More »
  • സി.ജെ. റോയ് കഴിഞ്ഞ 6 മാസമായി കടുത്ത മാനസിക സമ്മർദത്തിൽ, റിയൽ എസ്റ്റേറ്റിനായി രാഷ്ട്രീയ- സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചു, കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചതു സമ്മർദം കൂട്ടി, മരണത്തിനു പിന്നിൽ ആദായവകുപ്പിന്റെ സമ്മർദമെന്ന് പറയാറായിട്ടില്ല- കർണാടക ആഭ്യന്തര മന്ത്രി

    ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ സി.ജെ. റോയ് കഴിഞ്ഞ 6 മാസമായി കടുത്ത മാനസിക സമ്മർദത്തിലാണെന്നു തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ട്. കട ബാധ്യതയില്ലെങ്കിലും ദുബായിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും റോയി നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. ഇതിനിടെ കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചതു സമ്മർദം കൂട്ടാൻ കാരണമായെന്നാണു നിഗമനം. ഇതിനിടെ പല ഇടപാടുകളുടെയും സ്രോതസ് വെളിപ്പെടുത്താനാവാതെ കടുത്ത തീരുമാനത്തിലേക്കു നീങ്ങുകയായിരുന്നെന്നാണ് സംശയിക്കുന്നത്. അതേസമയം ഗ്രൂപ്പ് ആസ്ഥാനത്തു നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങൾ ഉൾപ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥർ നഗരത്തിൽ തുടരുകയാണെന്നും സൂചനയുണ്ട്. 30ന് നടന്ന പരിശോധനയിൽ‌ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടതോടെയാണു റോയിയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു പിന്നിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്നു പറയാറായിട്ടില്ലെന്ന് കർണാടക ആഭ്യന്തര…

    Read More »
  • ഇറാൻ–യുഎസ് ചർച്ചകൾ സജീവം… ഇനിയൊരു ‘മിഡ്‌നൈറ്റ് ഹാമർ’ അവർ ആ​ഗ്രഹിക്കുന്നുണ്ടാകില്ല, എബ്രഹാം ലിങ്കൺ ലക്ഷ്യമിട്ടെത്തിയ ഇറാൻ F-35C യുദ്ധവിമാനം തകർത്തു- യുഎസ്, ഹോർമൂസ് കടലിടുക്കിൽ യുഎസ് പതാകയുള്ള ഒരു എണ്ണക്കപ്പലിനെ ഇറാൻ ലക്ഷ്യമിട്ടു, കപ്പൽ പിടിച്ചെടുക്കുമെന്ന് ഭീഷണി

    വാഷിങ്ടൺ: സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ ടെഹറാൻ ശ്രമിക്കുന്നതായും ഇറാനുമായി സജീവ ചർച്ചകളിലാണ് അമേരിക്കയെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘മിഡ്‌നൈറ്റ് ഹാമർ’ എന്ന പേരിൽ വിശേഷിപ്പിച്ച മുൻ സൈനിക നടപടിപോലുള്ള മറ്റൊരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഇറാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. “അവർ ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്. വീണ്ടും അത്തരം ഒരു സംഭവമുണ്ടാകാൻ അവർ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ഞങ്ങൾ ഇറാനുമായി ചർച്ച നടത്തുകയാണ്,” ട്രംപ് പറഞ്ഞു. ട്രംപിന്റെ പരാമർശങ്ങൾക്കിടെ, യുഎസ് സെൻട്രൽ കമാൻഡ് ഇറാനുമായി ബന്ധപ്പെട്ട പുതിയ സൈനിക സംഭവങ്ങൾ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ജലപരിധിയിൽ എബ്രഹാം ലിങ്കൺ യുഎസ് വിമാനവാഹിനി കപ്പൽ ലക്ഷ്യമിട്ടെത്തിയ ഇറാനിയൻ ഡ്രോൺ യുഎസ് സേന വെടിവെച്ച് വീഴ്ത്തിയതായി അധികൃതർ അറിയിച്ചു. യുഎസ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസിന്റെ പ്രകാരം, F-35C യുദ്ധവിമാനമാണ് ഡ്രോൺ തകർത്തത്. സംഭവത്തിൽ അമേരിക്കൻ സൈനികർക്കൊന്നും പരിക്കേറ്റിട്ടില്ല. പിന്നാലെ മണിക്കൂറുകൾക്കകം, ഹോർമൂസ് കടലിടുക്കിൽ യുഎസ് പതാകയുള്ള ഒരു എണ്ണക്കപ്പലിനെ…

    Read More »
  • “അമ്മേ, അച്ഛാ, ക്ഷമിക്കണം”… മക്കളുടെ അമിത മൊബൈൽ ഉപയോ​ഗം മാതാപിതാക്കൾ തടഞ്ഞു, മൂന്ന് സഹോദരിമാർ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി, മരിച്ചത് 12, 14, 16 വയസുള്ള കുട്ടികൾ!! സഹോദരിമാർ കൊറിയൻ ഓൺലൈൻ ടാസ്ക് ഗെയിമിങ് ആപ്പിൽ ഉൾപ്പെട്ടിരുന്നതായി പോലീസ്

    ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, മൊബൈലിന്റ അമിത ഉപയോ​ഗവും ഓൺലൈൻ ഗെയിമിലുള്ള അഡിക്ഷനും മാതാപിതാക്കൾ എതിർത്തതിനെ തുടർന്ന് മൂന്ന് സഹോദരിമാർ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയതായി റിപ്പോർട്ട്. സഹോദരിമാരായ നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. കുട്ടികൾ കൊറിയൻ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായിരുന്നെന്നും അമിതമായ ഓൺലൈൻ ഗെയിമിങ് ശീലത്തെ മാതാപിതാക്കൾ എതിർത്തതിനെ തുടർന്നാണ് കുട്ടികൾ ജീവനൊടുക്കിയത്. പുലർച്ചെ 2.30 ന് ഭാരത് സിറ്റി ഏരിയയിലാണ് ദാരുണസംഭവം. “അമ്മേ, അച്ഛാ, ക്ഷമിക്കണം”എന്ന കുട്ടികളെഴുതിയ ഒരു പേജ് വരുന്ന കുറിപ്പ് കണ്ടു കിട്ടിയതായി പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ കുട്ടികൾ മൊബൈൽ ഫോണുകളിൽ ധാരാളം സമയം ചെലവഴിച്ചിരുന്നതായും കൊറിയൻ ഓൺലൈൻ ടാസ്ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് ആപ്പിൽ ഉൾപ്പെട്ടിരുന്നെന്നും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അതേസമയം സംഭവത്തിൽ പോലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. പെൺകുട്ടികളുടെ മൊബൈൽ ഫോണുകളും അവരുടെ ഡിജിറ്റൽ പ്രവർത്തനങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. ഓൺലൈൻ സംഭാഷണങ്ങളും…

    Read More »
  • സ്വർണത്തിന് വീണ്ടും വിജയക്കുതിപ്പ്!! രാജ്യാന്തര വില ഔൺസിന് 5,000 ഡോളറിന് മുകളിൽ, സംസ്ഥാനത്ത് 4,840 രൂപയുടെ വർദ്ധനവ്, സ്വർണം പവന് 1,17,720 രൂപയായി

    കൊച്ചി: കഴിഞ്ഞ ദിവസത്തെ ഉയർച്ച താഴ്ചകൾക്കു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും പടിപടിയായി വർദ്ധനവ്. ഇന്ന് പവന് 4,840 രൂപ വർദ്ധിച്ച് 1,17,720 രൂപയിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. അതുപോലെ രാജ്യാന്തര വില ഔൺസിന് 400 ഡോളറിലേറെ മുന്നേറി വീണ്ടും 5,000 ഡോളറിന് മുകളിലെത്തി. ഒരുവേള 5,063 വരെ എത്തിയ വില ഇപ്പോൾ എത്തിനിൽക്കുന്നത് 5,055 ഡോളറിനു മുകളിലാണ്. അതേസമയം കേരളത്തിൽ ഇന്ന് പവൻവില 6,000 രൂപയ്ക്കടുത്ത് ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്. അതുപോലെ 18 കാരറ്റ് സ്വർണം ​ഗ്രാമിന് 12,090 രൂപയും പവന് 96,720 രൂപയുമായി ഇന്നത്തെ സ്വർണവില 22 കാരറ്റ്- 1,17,720 18 കാരറ്റ്- 96,720 14 കാരറ്റ്- 75,560 9 കാരറ്റ്- 48,560 വെള്ളി- 3,200 അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിലയിടിവ് കണ്ടപ്പോൾ സ്വർണവില ഒരു ലക്ഷത്തിന് താഴെ പോകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പലരും. എന്നാൽ വില വീണ്ടും കയറിയത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇന്നലെ…

    Read More »
  • ഒരിക്കൽ ഊരിവച്ച വക്കീൽ കോട്ട് വീണ്ടും എടുത്തിട്ട് ബംഗാൾ മുഖ്യമന്ത്രി, എസ്ഐആറിൽ ജനങ്ങൾക്കുവേണ്ടി മമത ഇന്ന് കളത്തിലിറങ്ങും!! തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രിം കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാകും

    ന്യൂഡൽഹി: സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ ഹർജിയിൽ നേരിട്ടു ഹാജരായി വാദിക്കാൻ ഒരിക്കൽ ഊരിവച്ച വക്കീൽ കോട്ട് വീണ്ടുമണിയാൻ ​ബംഗാൾ മുഖ്യമന്ത്രി. എസ്ഐആറിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ബംഗാൾ മുഖ്യമന്ത്രി മമത ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകുന്നത്. നേരിട്ട് ഹാജരാകാനും വാദിക്കാനും കോടതിയോടു മമത അനുമതി തേടി. അതേസമയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്ഐആർ നടപ്പിലാക്കുന്ന പ്രവൃത്തികൾ ബംഗാളിൽ പുരോഗമിക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കോടതിയെ അറിയിക്കുകയാണ് മമതയുടെ പ്രധാന ഉദ്ദേശ്യം. കൂടാതെ എസ്ഐആർ നടപ്പിലാക്കാൻ കമ്മിഷൻ പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ റദ്ദാക്കണമെന്നും മമത ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വോട്ടർ പട്ടിക പുതുക്കൽ നടപടികൾ നടക്കുന്നതെന്നാണ് ഹർജിയിൽ മമത ആരോപിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രിയായ മമത നിയമബിരുദധാരിയാണ്. 1970-ൽ സ്ഥാപിതമായ കൊൽക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി കോളജ് ഓഫ് ലോയിൽ നിന്നാണ്…

    Read More »
  • ഉപരോധം മറികടക്കാന്‍ ക്രിപ്‌റ്റോ? കുതിച്ചുയര്‍ന്ന് ഇറാനിലെ ക്രിപ്‌റ്റോ ഇടപാടുകള്‍; സൈന്യം മുതല്‍ സാധാരണക്കാര്‍ വരെ; അന്വേഷണവുമായി അമേരിക്കന്‍ ഏജന്‍സികള്‍; സാമ്പത്തിക ശൃംഖലകള്‍ക്ക് എതിരേ നടപടിയെന്ന് യുഎസ് ട്രഷറി വകുപ്പ്; ഷാഡോ ബാങ്കിംഗ് എന്ന പാരലല്‍ വേള്‍ഡ്

    ടെഹ്‌റാന്‍: ഇറാനില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗത്തില്‍ കുത്തനെയുണ്ടായ വര്‍ധനയില്‍ അന്വേഷണവുമായി അമേരിക്ക. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാന്‍ ക്രിപ്‌റ്റോ ഇടപാടുകളെ ആശ്രയിക്കുന്നെന്ന സംശയത്തിന്റെ പുറത്താണു നടപടി. ഉപരോധം മറികടക്കാന്‍ ചില പ്രത്യേക ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകള്‍ ഇറാന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നുണ്ടോ എന്ന് യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതായി ഒരു ബ്ലോക്ക്‌ചെയിന്‍ ഗവേഷകന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ടിആര്‍എം ലാബ്‌സ് (TRM Labs), ചെയിനാലിസിസ് (Chainalysis) എന്നിവയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇറാന്റെ ക്രിപ്‌റ്റോ ഇടപാടുകള്‍ 8 മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ്. ഗവണ്‍മെന്റ് അനുകൂല ഗ്രൂപ്പുകളും സാധാരണ നിക്ഷേപകരും ഡിജിറ്റല്‍ കറന്‍സികളിലേക്ക് തിരിഞ്ഞതാണ് ഈ വര്‍ധനയ്ക്കു കാരണം. വിദേശത്തേക്ക് പണം കടത്താനോ, ഹാര്‍ഡ് കറന്‍സി സ്വന്തമാക്കാനോ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനോ ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകള്‍ ഇറാനെ സഹായിക്കുന്നുണ്ടോ എന്നാണ് യുഎസ് ട്രഷറി പ്രധാനമായും പരിശോധിക്കുന്നത്. ഇറാനെ സഹായിക്കുന്ന ഇത്തരം സാമ്പത്തിക ശൃംഖലകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ട്രഷറി വക്താവ് നേരത്തെ സൂചിപ്പിച്ചിരുന്നു.…

    Read More »
  • എത്ര പറഞ്ഞാലും കേള്‍ക്കില്ല; ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ മടിയില്ലാതെ നിര്‍മിച്ച് ഇലോണ്‍ മസ്‌കിന്റെ നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോം ഗ്രോക്ക്; ചാറ്റ് ജിപിടിയും ജെമിനിയും ലാമയും ചിത്രങ്ങള്‍ നല്‍കാന്‍ നിഷേധിച്ചു; അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സി

    ന്യൂയോര്‍ക്ക്: ഉപഭോക്താക്കള്‍ വ്യക്തമായി വിയോജിപ്പ് അറിയിച്ചിട്ടും, ആളുകളുടെ അനുമതിയില്ലാതെ അവരുടെ ലൈംഗികച്ചുവയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത് ഇലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ‘ഗ്രോക്ക്’ (Grok) തുടരുന്നതായി റോയിട്ടേഴ്‌സ് കണ്ടെത്തി. മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ ‘X’, ഗ്രോക്കിന്റെ പബ്ലിക് ഔട്ട്പുട്ടുകളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ഒന്‍പത് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ വിവിധ സാഹചര്യങ്ങളില്‍ ഗ്രോക്കിനെ പരീക്ഷിച്ചു. അനുമതിയില്ലാത്ത ലൈംഗിക ചിത്രങ്ങള്‍ ഗ്രോക്ക് എപ്പോഴൊക്കെ നിര്‍മ്മിക്കുമെന്ന് കണ്ടെത്താനായിരുന്നു ഈ പരിശോധന. ഗ്രോക്കിന്റെ പബ്ലിക് എക്‌സ് അക്കൗണ്ടുകള്‍ ഇപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ വലിയ തോതില്‍ പുറത്തുവിടുന്നില്ലെങ്കിലും, വ്യക്തിഗതമായി ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടുമ്പോള്‍ അത് ഇപ്പോഴും ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ചിത്രത്തിലുള്ള ആളുകള്‍ ദുര്‍ബലരാണെന്നോ, അല്ലെങ്കില്‍ ഈ ചിത്രങ്ങള്‍ അവരെ അപമാനിക്കുമെന്നോ മുന്നറിയിപ്പ് നല്‍കിയിട്ടും ഗ്രോക്ക് പിന്മാറുന്നില്ലെന്ന് റോയിട്ടേഴ്‌സ് കണ്ടെത്തി. ഈ വിഷയത്തില്‍ X-ഉം xAI-യും വിശദമായ മറുപടി നല്‍കിയില്ല. പകരം ‘പഴയകാല മാധ്യമങ്ങള്‍ നുണ പറയുകയാണ്’ (Legacy Media Lies) എന്ന സ്ഥിരം മറുപടിയാണ് xAI നല്‍കിയത്.…

    Read More »
  • ‘ഇന്റര്‍വ്യൂ നല്‍കിയത് ചാനലിനു പണം നല്‍കി; അതുപോലെ എന്റെ മുന്നില്‍ ഇരിക്കാന്‍ ധൈര്യമുണ്ടോ? കോഴിത്തരം എന്നോടും കാണിച്ചിട്ടുണ്ട്’; രാഹുല്‍ മാങ്കൂട്ടത്തെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ്; പണം വാങ്ങിയെന്നത് നിഷേധിക്കാതെ ചാനല്‍

    കോഴിക്കോട്: ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. രാഹുല്‍ മാങ്കൂട്ടം എന്ന വ്യക്തി ഒരു കോഴി ആണെന്ന് പണ്ടേ അറിയാം. രാഹുല്‍ ആരോപിച്ച വിഷയങ്ങളില്‍ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആര്‍ജവം തനിക്കുണ്ടെന്നും പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണെന്ന് എം.എ. ഷഹനാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ചാനലിന് പണം നല്‍കിയാണ് രാഹുല്‍ ഇന്റര്‍വ്യൂ നല്‍കിയത്. ഇന്റര്‍വ്യൂവില്‍ അവതാരകന്‍ വിവരങ്ങള്‍ പുറത്ത് കൊണ്ട് വരാന്‍ ശ്രമിച്ചില്ല. രാഹുലിനെ വെളുപ്പിച്ച് എടുക്കാന്‍ ശ്രമിക്കുന്നത്. ഒരു സ്ത്രീ പീഡകനെയാണ് ഇന്നലെ കേട്ടത്. കുറെ സമയം എടുത്ത് ഉണ്ടാക്കിയ ചോദ്യങ്ങളാണ് രാഹുല്‍ ഇന്നലെ ചോദിച്ചത്. രാഹുലിന് ധൈര്യം ഉണ്ടോ എന്റെ മുന്നില്‍ ഇരുന്ന് സംസാരിക്കാന്‍? രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയാറാണ്. രാഹുലിനോട് മാനനഷ്ടത്തിന് കേസ് കൊടുക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് നിയമ നടപടിയെ ഭയക്കണം…

    Read More »
Back to top button
error: