Breaking News
-
‘കേരളത്തിന്റെ പുത്രനാണ് സഞ്ജു‘; ട്വന്റി20 ലോകകപ്പിന്റെ തീപ്പൊരി താരം സഞ്ജു സാംസണ് തലസ്ഥാനത്ത് വൻ സ്വീകരണം ഒരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിന്റെ താരമായ മലയാളി താരം സഞ്ജു സാംസണ് സ്വീകരണം ഒരുക്കാൻ സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സഞ്ജുവിനെ ആദരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സഞ്ജു കേരളത്തിന്റെ പുത്രനും അഭിമാനവുമാണെന്ന് മന്ത്രി പറഞ്ഞു. കരിയറിൽ പലപ്പോഴും മാറ്റിനിർത്തപ്പെട്ടപ്പോഴും തളരാതെ പോരാടിയ സഞ്ജുവിന്റെ കഠിനാധ്വാനത്തെയും അദ്ദേഹം പ്രശംസിച്ചു. ‘ലോകത്തെമ്പാടുമുള്ള കായികപ്രേമികൾ ശ്രദ്ധിക്കുന്ന വ്യക്തിത്വമായി സഞ്ജു ഇപ്പോള്‍ മാറിയിരിക്കുന്നു. കേരളത്തിനും അതിൽ അഭിമാനിക്കാം, കേരളത്തിന്റെ പുത്രനാണ്. ക്രിക്കറ്റിന്റെ സെലക്ഷനിലുൾപ്പെടെ പലപ്പോഴും പരാതി ഉയർന്നു വരാറുണ്ട്. അങ്ങനെ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ട വ്യക്തിയാണ് സഞ്ജു. സഞ്ജുവിന്‍റെ ആത്മാർഥതയും പരിശ്രമവും കൊണ്ടാണ് ലോകശ്രദ്ധ നേടിയത്. ആ നേട്ടത്തില്‍ സഞ്ജുവിനെ സംസ്ഥാന സർക്കാരിനു വേണ്ടി മുഖ്യമന്ത്രി തന്നെ അഭിനന്ദിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ അദ്ദേഹത്തിന് സ്വീകരണം നൽകും. സഞ്ജുവിന്‍റെ പിതാവിനെ കാണും. രാവിലെ സഞ്ജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സഞ്ജുവിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.‘– മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയാണ് സഞ്ജു.…
Read More » -
‘വലിയ ആൾക്കൂട്ടവും തിരക്കുംമൂലം പ്രശ്നങ്ങളുണ്ടായിട്ടും അവിടെ പ്രസംഗം തുടർന്നത് എന്തുകൊണ്ട്?‘ വിജയ്ക്ക് സിബിഐ സമൻസ് ; വീണ്ടും ചോദ്യം ചെയ്യൽ; മാർച്ച് 10 ന് നേരിട്ട് ഹാജരാകണം
ചെന്നൈ ∙ കരൂർ ദുരന്തത്തിൽ തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യെ സിബിഐ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മാർച്ച് 10ന് ഹാജരാകാനാണ് നിർദേശം. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിജയ്ക്ക് സിബിഐ സമൻസ് അയച്ചത്. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണമാണ് സിബിഐ നടത്തുന്നത്. നിശ്ചയിച്ചതിലും ഏഴു മണിക്കൂറിലധികം വൈകി വിജയ് വേദിയിലേക്ക് എത്തിയത് എന്തുകൊണ്ട്, വലിയ ആൾക്കൂട്ടവും തിരക്കുംമൂലം പ്രശ്നങ്ങളുണ്ടായിട്ടും അവിടെ പ്രസംഗം തുടർന്നത് എന്തുകൊണ്ട്, തിരക്ക് ഒഴിവാക്കി ആളുകളെ പിരിച്ചുവിടാൻ ഒരു പാർട്ടി അധ്യക്ഷൻ എന്ന നിലയിലും സൂപ്പർ താരം എന്ന നിലയിലും വിജയ് എന്ത് നടപടികൾ സ്വീകരിച്ചു, സംഭവത്തിനു ശേഷം എന്തുകൊണ്ടാണ് അടിയന്തരമായി ചെന്നൈയിലേക്ക് മടങ്ങിയത് എന്നീ കാര്യങ്ങളാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. അന്നത്തെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ഡേവിഡ്‌സൺ ദേവാശീർവാദം ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. വിജയ്‌യെ ചോദ്യം ചെയ്യുന്നതിനെതിരെ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ വിമർശനങ്ങളും സമ്മർദ…
Read More » -
ലെബനനിൽ ഇസ്രയേൽ ചെയ്യാൻ പാടില്ലാത്തത് ചെയ്തു; നിരോധിക്കപ്പെട്ട ആയുധം ‘വൈറ്റ് ഫോസ്ഫറസ്’ ഉപയോഗിച്ചുവെന്ന് മനുഷ്യാവകാശ സംഘടന; ജനവാസ മേഖല തിരഞ്ഞു പിടിച്ച് ആക്രമണം
യഹ്‌മോർ: തെക്കൻ ലെബനനിലെ യഹ്‌മോർ ഗ്രാമത്തിൽ ഇസ്രയേൽ സൈന്യം ‘വൈറ്റ് ഫോസ്ഫറസ്’ ഉപയോഗിച്ച് അതിശക്തമായ ആക്രമണം നടത്തിയതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട് ചെയ്തു. ഏഴ് ചിത്രങ്ങൾ പരിശോധിച്ചും സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയുമാണ് ഇസ്രയേൽ നിരോധിക്കപ്പെട്ട ആയുധം ഉപയോഗിച്ചുവെന്ന് മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചത്. യഹ്‌മോർ ഉൾപ്പെടെയുള്ള തെക്കൻ ലെബനനിലെ നിരവധി ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിയാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായത്. എന്നാൽ, ആക്രമണ സമയത്ത് അവിടെ സാധാരണക്കാർ ബാക്കിയുണ്ടായിരുന്നോ എന്നോ ആർക്കെങ്കിലും പരിക്കേറ്റോ എന്നോ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന് കഴിഞ്ഞിട്ടില്ല. ഹിസ്ബുള്ളയുമായി മുൻപ് നടന്ന ഏറ്റുമുട്ടലുകളിലും ഇസ്രയേൽ ഇത്തരത്തിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ മുൻപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ സ്വയം കത്തുന്ന രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. ആർട്ടിലറി ഷെല്ലുകളിലും ബോംബുകളിലും റോക്കറ്റുകളിലുമാണ്…
Read More » -
കോട്ടയത്ത് വാടക വീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച് നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
പൊൻകുന്നം: കോട്ടയം പൊൻകുന്നത്ത് വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടിൽ സാജൻ(33), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം നിലയിലുള്ള വാടക വീട്ടിലെ മുറിയിൽ രക്തത്തിൽ കുളിച്ച് നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാത്രിയിൽ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോൾ ഫോണിൽ ലഭിക്കാതായെന്നും ആണ് പരിസരവാസികൾ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടര വയസ്സുള്ള മകനും ഇവർക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു. ഉറക്കം ഉണർന്ന് കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥർ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയതും.
Read More » -
കോഴിക്കോട് ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ
കോഴിക്കോട്: ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടതായി പരാതി. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ നേഴ്സുമാരെയാണ് അധികൃതർ മുറിയിൽ പൂട്ടിയിട്ടത്. തുടർന്ന് നേഴ്സുമാരുടെ സംഘടനാ പ്രവർത്തകർ ആശുപത്രിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. തിങ്കളാഴ്ച രാവിലെയാണ് സമരംചെയ്യുന്ന 25-ഓളം നേഴ്സുമാരെ ക്ലാസിൽ പങ്കെടുക്കണം എന്നുപറഞ്ഞ് അധികൃതർ മുറിയിലേക്ക് വിളിച്ചത്. മുറിയിലെത്തിയ നേഴ്സുമാരെ ജോലിചെയ്യാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും കയ്യേറ്റംചെയ്യാൻ ശ്രമിച്ചതായും ആശുപത്രിയിലെ നേഴ്സുമാരുടെ സംഘടനാ പ്രസിഡൻറ് മുനീർ ചൂണ്ടിക്കാട്ടുന്നു. പുതുതായി ജോലിക്ക് കയറിയ നേഴ്സുമാരെയാണ് അധികൃതർ ക്ലാസ് ഉണ്ടെന്നും പറഞ്ഞ് വിളിച്ചുവരുത്തുകയും പൂട്ടിയിടുകയും ചെയ്തത്. ഇതറിഞ്ഞ് കോഴിക്കോട് സിവിൽ സ്റ്റേഷന് മുൻപിൽ സമരംചെയ്യുകയായിരുന്ന സംഘടനാ പ്രവർത്തകർ ആശുപത്രിക്ക് മുന്നിലേക്ക് എത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. സമരം സംബന്ധിച്ച് നേരത്തെ നോട്ടീസ് നൽകിയതാണ്. എന്നാൽ, വീട്ടുകാരെ അടക്കം വിളിച്ച് ഭീഷണിപ്പെടുത്തുകയാണ് മാനേജ്മെൻറ് ചെയ്തതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ തിങ്കളാഴ്ച സമ്പൂർണ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗങ്ങൾ അടക്കം പ്രവർത്തിക്കുന്നില്ല.
Read More » -
പാലക്കാട് സ്വതന്ത്രനാകാനില്ല!! എന്നോട് മത്സരിക്കാൻ പറഞ്ഞത് പാർട്ടിയാണ്, പാർട്ടി പറഞ്ഞാൽ മത്സരിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഇല്ല… കോൺഗ്രസുകാർ അങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം- രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. എന്നോട് മത്സരിക്കാൻ പറഞ്ഞത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും വേണ്ടെന്ന് പറഞ്ഞാൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മത്സരിക്കുമോയെന്നു കോൺഗ്രസുകാർ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ പറ്റില്ല. കാരണം ഞാൻ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്നും രാഹുൽ പറഞ്ഞു. അതേസമയം ഒരിടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിൽ സജീവമാവുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുന്നതിനാണ് ഇന്ന് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ…
Read More » -
കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ച് ‘സിജെപി’ ആയി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം; സഖ്യയോഗത്തിൽ നീരസം പ്രകടമാക്കി ഇടതുനേതാക്കൾ
ന്യൂഡൽഹി: കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ച് ‘സിജെപി’ ആയി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ഇന്ത്യ സഖ്യ യോഗത്തിൽ ഇടത് എംപി മാർ. ഡൽഹിയിൽ ഇന്നുചേർന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് ഇടത് നേതാക്കളായ പി. സന്തോഷ് കുമാറും ജോൺ ബ്രിട്ടാസും തങ്ങളുടെ അതൃപ്‌തി അറിയിച്ചത്. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ചചെയ്യാൻ രാവിലെ ചേർന്ന ഇന്ത്യ സഖ്യയോഗത്തിലാണ് ഇടത് നേതാക്കൾ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ അതൃപ്‌തി അറിയിച്ചത്. ബിജെപിക്ക് എതിരായ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുന്നതിനിടെ രാഹുൽ ഗാന്ധി ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്ന് പി. സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ് ആണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഈ പരാമർശം ഒഴിവാക്കേണ്ടതായിരുന്നെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. എന്നാൽ, പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപംനൽകാനാണ് യോഗമെന്നും അതിൽ മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ചൂണ്ടിക്കാട്ടി. ഇതിനിടെ ഈ വിഷയത്തിലും വിശദമായ ചർച്ചയാകാമെന്ന് കെ.സി. വേണുഗോപാലും വ്യക്തമാക്കി.…
Read More » -
സിഗരറ്റ് എടുത്തുകൊടുക്കാൻ വൈകിയതിന് ജീവനക്കാരന് ക്രൂരമർദനം, കടയ്ക്കുള്ളിൽ കയറിയ മൂന്നംഗ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടി, ഇടിച്ചു, പിന്നാലെ അസഭ്യവർഷം… മർദനമേറ്റ യുവാവിനെക്കൊണ്ടുതന്നെ സിഗരറ്റെടുപ്പിച്ച് വലിച്ച് മടക്കം, പ്രതികൾക്കായി അന്വേഷണം
കൊച്ചി: സിഗരറ്റ് നൽകാൻ വൈകിയതിനു ജീവനക്കാരനായ യുവാവിനു മൂന്നംഗ സംഘത്തിന്റെ ക്രൂരമർദനം. ഇന്നലെ വൈകിട്ട് വൈറ്റിലയ്ക്ക് സമീപമുള്ള കടയിലായിരുന്നു അതിക്രമമുണ്ടായത്. പാലക്കാട് സ്വദേശിയായ ജീവനക്കാരനാണ് മർദനമേറ്റത്. ഇയാളെ മൂന്നംഗ സംഘം മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സംഭവത്തിൽ കേസെടുത്ത കടവന്ത്ര പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് കടയിലെത്തിയ പ്രതികൾ സിഗരറ്റ് ആവശ്യപ്പെട്ടെങ്കിലും എടുത്തു നൽകാൻ വൈകിയതാണ് പ്രകോപനം എന്നാണ് വിവരം. ഇതോടെ കടയ്ക്കുള്ളിലേക്കു ഇടിച്ചു കയറിയ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടിയും ഇടിച്ചും ആക്രമിച്ചു. തടയാൻ ശ്രമിച്ചതിനു മറ്റു ജീവനക്കാരേയും പിടിച്ചു തള്ളി. പൂരത്തെറി വിളിച്ചുകൊണ്ടായിരുന്നു യുവാക്കളുടെ ആക്രമണം. ഇത് ഏറെ നേരം നീണ്ടു നിന്നെങ്കിലും ചുറ്റും കൂടിയവരാരും തടയാൻ ശ്രമിച്ചുമില്ല. പാലക്കാട് സ്വദേശി കൊച്ചിയിൽ വന്ന് അധികം കളിക്കണ്ട, തങ്ങൾ നാട്ടുകാരാണ് തുടങ്ങിയ കാര്യങ്ങളും അക്രമികൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒടുവിൽ മർദനമേറ്റ ചെറുപ്പക്കാരനെ കൊണ്ടു തന്നെ സിഗരറ്റ് എടുപ്പിച്ച് അത് കത്തിച്ചു വലിച്ചാണ് മൂന്നംഗ സംഘം…
Read More »

