Breaking News

  • മഹാരാഷ്ട്രയിലെ ദുരഭിമാന കൊല: പരാതി കൊടുക്കാന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവിനെ കൊന്നിട്ടു വരാന്‍ പറഞ്ഞത് പോലീസുകാര്‍ ; സംഭവത്തെക്കുറിച്ച് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

    പൂനെ: മഹാരാഷ്ട്രയിലെ നാന്ദെഗഡില്‍ കാമുകന്‍ മര്‍ദ്ദനമേറ്റ് മരിച്ചതിനെ തുടര്‍ന്ന് മൃതദേഹത്തെ വിവാഹം ചെയ്ത യുവതിയുടെ മാതാപിതാക്കളും സഹോദരനും ഉള്‍പ്പെടെ ആറ് പേര്‍ കൊലപാതക കേസില്‍ അറസ്റ്റിലായി. കാമുകി അഞ്ചല്‍ മാമിദ്വാറിന്റെ (21) സഹോദരനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് 20 വയസ്സുള്ള സക്ഷം ടേറ്റെ കൊല്ലപ്പെട്ടത്. ഈ ദുരഭിമാനക്കൊല കേസില്‍ പോലീസ് എട്ട് പ്രതികളെയാണ് പേരെടുത്ത് പറഞ്ഞിട്ടുള്ളത്: ഗജാനന്‍ ബാലാജി മാമിദ്വാര്‍ (അഞ്ചലിന്റെ പിതാവ്), ജയശ്രീ മാമിദ്വാര്‍ (അഞ്ചലിന്റെ മാതാവ്), സാഹില്‍ ഗജാനന്‍ മാമിദ്വാര്‍ (അഞ്ചലിന്റെ മൂത്ത സഹോദരന്‍), സോമേഷ് സുഭാഷ്, വേദാന്ത് അശോക് കുന്ദേക്കര്‍, ചേതന്‍ ബാലാജി മാമിദ്വാര്‍, കൂടാതെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരാളും. അഞ്ചലിന്റെ 17 വയസ്സുള്ള ഇളയ സഹോദരനും പ്രതികളുടെ കൂട്ടത്തിലുണ്ട്. ആറ് പേര്‍ പിടിയിലായിട്ടുണ്ട്, രണ്ട് പേര്‍ ഒളിവിലാണ്. അഞ്ചലിന്റെ ഇളയ സഹോദരന്‍ ടേറ്റെയ്ക്ക് നേരെ വെടിയുതിര്‍ത്തതായും വെടിയുണ്ട വാരിയെല്ലുകളില്‍ തുളച്ചുകയറിയതായും തുടര്‍ന്ന് തലയില്‍ ടൈല്‍ കൊണ്ട് അടിക്കുകയും ചെയ്തതായാണ് ആരോപണം. വെള്ളിയാഴ്ച, ടേറ്റെയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള…

    Read More »
  • സമാന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹിതരായി; കോയമ്പത്തൂരിലെ ക്ഷേത്രത്തില്‍ വെച്ച് നടന്നത് സ്വകാര്യ ചടങ്ങ് ; ചടങ്ങ് സ്ഥിരീകരിച്ച് നടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും പ്രത്യക്ഷപ്പെട്ടു

    മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍, സംവിധായകന്‍ രാജ് നിദിമോരുവും തെന്നിന്ത്യന്‍ നടി സാമന്താ റൂത്ത് പ്രഭുവും വിവാഹിതരായി. നിദിമോരുവിനെക്കുറിച്ചുള്ള സൂചനകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നതിന് ശേഷം, നടി സമാന്ത റൂത്ത് പ്രഭു ഒടുവില്‍ തങ്ങളുടെ ബന്ധം സ്ഥിരീകരിക്കുക മാത്രമല്ല, അതീവ സ്വകാര്യമായി നടന്ന വിവാഹവും വെളിപ്പെടുത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ലളിതമായ വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സമാന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കി. 2024 മുതല്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന ഈ ദമ്പതികള്‍, തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ഇഷാ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. ലളിതമായ ഒരു അടിക്കുറിപ്പ് മാത്രമാണ് സാമന്ത ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്്. അതില്‍ വിവാഹ തീയതി: ‘01.12.2025’ എന്നെഴുതി. വിവാഹത്തിനായി ദമ്പതികള്‍ ലളിതമായ വേഷമാണ് തിരഞ്ഞെടുത്തത്. സമാന്ത റൂത്ത് പ്രഭു ചുവന്ന പട്ട് സാരിയും സ്വര്‍ണാഭരണങ്ങളുമായി എത്തിയപ്പോള്‍ രാജ് നിദിമോരു, വെള്ള കുര്‍ത്തയും ചുരിദാര്‍ പൈജാമയും അതിനു മുകളില്‍ ഇളംതവിട്ടുനിറത്തിലുള്ള ജാക്കറ്റും ധരിച്ചു.…

    Read More »
  • സൈബര്‍ ഇടത്ത് ആക്ഷേപിച്ചെന്ന അതിജീവിതയുടെ പരാതിയില്‍ ജാമ്യം നിഷേധിച്ചു ; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, പൂജപ്പുര സബ്ജയിലിലേക്ക് മാറ്റി ; കള്ളക്കേസെന്നും ജയിലില്‍ നിരാഹാരം നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരേയുള്ള ലൈംഗികാപവാദകേസില്‍ ഇരയെ സൈബര്‍ ഇടത്തില്‍ വെളിപ്പെടുത്തിയെന്ന കുറ്റത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍കോടതിയാണ് ജാമ്യം നിഷേധിച്ചത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൂജപ്പുര സബ്ജയിലിലേക്കാണ് മാറ്റുക. ജാമ്യാപേക്ഷയില്‍ രാഹുല്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളുകയും ചെയ്തു. അതിജീവിതയെ അധിക്ഷേപിച്ചെന്ന അതിജീവിതയുടെ പരാതി കോടതി അംഗീകരിച്ചു. കേസ് പച്ചക്കള്ളമാണെന്നും താന്‍ ജയിലില്‍ നിരാഹാരം കിടക്കുമെന്നും രാഹുല്‍ പറഞ്ഞു. പോലീസ് പിടിച്ചെടുത്ത രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ്പ് കോടതി പരിശോധിച്ചു. ഇതില്‍ നിന്നും ഇരയുടെ ചിത്രം കണ്ടെത്തുകയും അതിലുണ്ടായിരുന്നു 12 ലധികം വീഡിയോകള്‍ പരിശോധിക്കുകയും ചെയ്തു. വീഡിയോ അടക്കമുള്ള തെളിവുകള്‍ ജഡ്ജി മുഖവിലയ്ക്ക് എടുക്കുകയും ഗുരുതരമായി കാണുകയും ചെയ്തതിന് പിന്നാലെയാണ് ജാമ്യപേക്ഷ തള്ളി റിമാന്‍ഡിലേക്ക് വിട്ടത്. അതിജീവിതയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത വീഡിയോ തയ്യാറാക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍ ചെയ്തതെന്ന ഇരയുടെ വാദം കോടതി അംഗീകരിച്ചു. രാഹുലിന്റെ വീഡിയോ മജിസ്‌ട്രേറ്റ് ചേംബറില്‍ എത്തി കണ്ടു. ഈ വീഡിയോയാണ് കുരുക്കായത്.…

    Read More »
  • രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു, വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി ; രാഹുല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരേയുള്ള ലൈംഗികാപവാദകേസില്‍ ഇരയെ വെളിപ്പെടുത്തിയെന്ന കുറ്റത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു. രാഹുലിന്റെ വീട്ടില്‍ നിന്ന് തെളിവെടുപ്പിനിടെയാണ് ലാപ്ടോപ് കണ്ടെടുത്തത്. വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി. രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് അവസാനിപ്പിക്കില്ല എന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്കെതിരായ പരാതി വ്യാജമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കുടുക്കാനുള്ള ശ്രമമാണെന്നും അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ”രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിലുള്ള ദേഷ്യത്തിലാണ് ഈ പരാതി. പുരുഷ കമ്മീഷന്റെ ആവശ്യം സത്യത്തില്‍ ഇപ്പോഴാണ്. പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ ഫോട്ടോ ഞാന്‍ ഇട്ടിട്ടില്ല. പരാതിക്കാര്‍ കള്ളം പറയുകയാണ്.” രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലാകുംമുന്‍പ് രാഹുല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു. പൊലീസ് തന്റെ വീട്ടിലെത്തിയിട്ടുണ്ടെന്നും ലാപ്‌ടോപ് ചോദിച്ചപ്പോള്‍ ഓഫീസിലാണെന്ന് താന്‍ പറഞ്ഞെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നുണ്ട്. ശേഷം ഞാന്‍ ലാപ്‌ടോപ് എടുത്ത് മാറ്റട്ടെ എന്ന് പറയുന്നതും വീഡിയോയിലുണ്ട്.…

    Read More »
  • WHO CARES അല്ല WHOSE CAR; രാഹുല്‍ രക്ഷപ്പെട്ട ആ കാര്‍ ഏതു സിനിമാതാരത്തിന്റെയെന്ന ചോദ്യം ബാക്കി; ഉത്തരമറിഞ്ഞിട്ടും വെളിപ്പെടുത്താതെ പോലീസ്; പ്രമുഖ നടിയുടെ കാറെന്നും അഭ്യൂഹം; രാഹുലിന് സിനിമലോകത്തും അടുത്ത ബന്ധങ്ങള്‍; സ്‌മൈല്‍ ഭവന പദ്ധതി ചടങ്ങുകളില്‍ പ്രമുഖ നടന്‍മാരുടെയും സാന്നിധ്യം

    പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കണ്ണാടിയില്‍ നടന്ന പരിപാടിക്കു ശേഷം കടന്നുകളഞ്ഞ ആ കാര്‍ ഏതു സിനിമാതാരത്തിന്റേതെന്ന ചോദ്യം ഉത്തരമില്ലാതെ അഭ്യൂഹങ്ങളില്‍ അവസാനിക്കുന്നു. ഏതു സിനിമാതാരത്തിന്റെ കാറാണെന്ന് കൃത്യമായി അറിഞ്ഞിട്ടും എന്തൊക്കെയോ കാരണങ്ങളാല്‍ പോലീസ് അത് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഇതോടെ അഭ്യൂഹങ്ങളും കഥകളും സോഷ്യല്‍മീഡിയയിലടക്കം പടരുകയാണ്. പ്രമുഖ നടിയുടെ കാറാണെന്ന തരത്തില്‍ വാര്‍ത്തകളും സംശയങ്ങളും പല കോണുകളില്‍ നിന്നും പുറത്തുവരുന്നുണ്ട്. നടി തന്‍വി റാമിന്റെ പേരാണ് ഇതില്‍ പ്രധാനമായും പ്രചരിക്കുന്നത്. തന്‍വിക്ക് ഒരു ചുവന്ന പോളോ കാര്‍ ഉണ്ടെന്നുള്ളതും പ്രചരണത്തിനും അഭ്യൂഹത്തിനു ശക്തി കൂട്ടുന്നു. രാഹുല്‍ പാലക്കാട് നിന്ന് രക്ഷപ്പെട്ടെന്ന് കരുതുന്നതും ഒരു ചുവന്ന പോളോ കാറിലാണെന്നാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ തന്‍വി റാം ചുവന്ന പോളോ വാങ്ങിയ സമയത്തെ വാര്‍ത്തകളും ചിത്രങ്ങളും ഇപ്പോഴും കിടപ്പുണ്ട്. പാലക്കാട് നിയോജകമണ്ഡലത്തിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പദ്ധതിയായ സ്‌മൈല്‍ ഭവനത്തിന്റെ തറക്കല്ലിടല്‍ മുഖ്യാതിഥിയായി നടി തന്‍വി റാം…

    Read More »
  • രാഹുലിനെ സപ്പോര്‍ട്ട് ചെയ്ത് രാഹുല്‍; രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായ വീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് രാഹുല്‍ ഈശ്വര്‍; വീട്ടില്‍ തെളിവെടുപ്പ് നടത്തി; കേസും കൂട്ടവും എല്ലാവര്‍ക്കും പേടി തന്നെ; സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

    തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായ വീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് രാഹുല്‍ ഈശ്വറിന്റെ വെല്ലുവിളി. രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ ഇരയുടെ പേരു വെളിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വറുമായി പോലീസ് തെളിവെടുപ്പു നടത്തുമ്പോഴാണ് രാഹുല്‍ ഈശ്വര്‍ ഇനിയും താന്‍ വീഡിയോ ചെയ്യുമെന്ന് പോലീസിനെ സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ചത്. ഇന്നു രാവിലെ രാഹുല്‍ ഈശ്വറിന്റെ പൗഡിക്കോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്. സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ച വീഡിയോ ചിത്രീകരിച്ച ലാപ്ടോപ്പ് ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ കണ്ടെത്താനാണ് തിരുവനന്തപുരം സൈബര്‍ പോലീസാണ് രാഹുല്‍ ഈശ്വറിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായവീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. അതിനിടെ സൈബര്‍ കേസിനെ നേരിടാന്‍ സന്ദീപ് വാര്യരും ഒരുക്കം തുടങ്ങി. ഡയലോഗടിക്കുന്നതും സൈബറെഴുത്തും പോലെ എളുപ്പമല്ല കേസും കൂട്ടവുമെന്നതുകൊണ്ടു തന്നെ എല്ലാവര്‍ക്കും പേടിയുണ്ട്. മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ പേര് സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയെന്ന കേസിലാണ് സന്ദീപ് വാര്യര്‍…

    Read More »
  • കോടികളുടെ കിലുക്കവുമായി ഇഡി; പിണറായിയും ഐസക്കും ഉത്തരം പറയേണ്ടത് 466 കോടിക്ക്; ഐസക് പറയും പോലെ ഇത് രാഷ്ട്രീയകളിയല്ല കളി വേറെയാണ് കളി കാര്യമായാല്‍ പെടും

      തിരുവനന്തപുരം: കോടികളുടെ കിലുക്കവുമായാണ് ഇഡി ഇത്തവണ എത്തിയിരിക്കുുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കും ഉത്തരം പറയേണ്ടത് ഒന്നോ രണ്ടോ കോടിയുടെ കണക്കുകള്‍ക്കല്ല, 466 കോടിയുടെ, കൃത്യമായി പറഞ്ഞാല്‍ 466.19 കോടിയുടെ കണക്കുകള്‍ക്കാണ്. ഇത് ഐസക് പറഞ്ഞപോലെ വെറും രാഷ്ട്രീയകളി ആകുന്ന ലക്ഷണമില്ല കളി കാര്യമാകാനും കളി വേറെയാകാനും സാധ്യതകളേറെയാണ്. മസാലബോണ്ടില്‍നിന്ന് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചത് 466.19 കോടിയാണെന്ന വിശദീകരണവുമായി ഇഡി പരസ്യമായി രംഗത്ത് വന്നതോടെയാണ് കളി മാറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചതില്‍ വിശദീകരണവുമായി ഇഡി കളത്തിലിറങ്ങിയത് അപ്രതീക്ഷിതമായിരുന്നു. കൃത്യമായ ഫെമ ലംഘനവും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഇഡി വിശദീകരിക്കുന്നു. ഈ വര്‍ഷം ജൂണ്‍ 27നാണ് പരാതി ഫയല്‍ ചെയ്തതെന്നും ഭൂമി വാങ്ങാന്‍ 466.19 കോടി രൂപ മാസാല ബോണ്ടില്‍ നിന്ന് വിനിയോഗിച്ചത് ആര്‍ബിഐ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം. കൃത്യമായ ഫെമ ലംഘനവും ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങളുടെ…

    Read More »
  • പാക്കിസ്ഥാന്‍ ക്രിക്കറ്റിന് നിരാശ: സിക്‌സടി വീരപദവി നഷ്ടമായതില്‍; ഷാഹിദ് അഫ്രീദിയുടെ സികസുകള്‍ ഇനി ഓര്‍മ; ഇനി വാഴ്ത്തുക രോഹിത്തിന്‍ സിക്‌സറുകള്‍

      റാഞ്ചി : റാഞ്ചി എന്ന സ്ഥലത്തിന്റെ പേരില്‍ തന്നെയുണ്ട് റാഞ്ചിയെടുക്കാനുള്ള ഒരു ആവേശം. ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായുള്ള ഒന്നാം ഏകദിനത്തില്‍ മിന്നുന്ന വിജയമടക്കം പലതും റാഞ്ചിയെടുത്തതില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വലിയ നിരാശ. കഴിഞ്ഞ കുറച്ചുകാലങ്ങളായി തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡായി നിലനിന്നിരുന്ന പാക് ടീമിന്റെ തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റിംഗുകളുടെ സ്മാരകം തകര്‍ന്നുവീണതിന്റെ നിരാശ. പാക്കിസ്ഥാന്‍ ക്രിക്കറ്റിന് സിക്‌സടിവീര പദവി നഷ്ടമായതിന്റെ വിഷമം പറഞ്ഞറിയിക്കാവുന്നില്ല അവര്‍ക്ക്. ഏകദിന ക്രിക്കറ്റില്‍ ഷാഹീദ് അഫ്രീദിയെ മറികടന്ന് ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയ ആ നിമിഷം ടിവിയില്‍ കളി കണ്ടുകൊണ്ടിരുന്ന പാക് ക്രിക്കറ്റ് താരങ്ങള്‍ക്കും പാക് ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും തങ്ങളുടെ ക്രെഡിറ്റില്‍ നിന്നും സിക്‌സടി റെക്കോര്‍ഡ് ഇന്ത്യ റാഞ്ചിയെടുക്കുന്നത് കണ്ണീരോടെ മാത്രമേ നോക്കിനില്‍ക്കാനായുള്ളു. ഇതും ഇന്ത്യയുടെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയാണ്. പാക് കൈവശമുള്ള റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ മണ്ണിലേക്ക് പറിച്ചു നടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ടെസറ്റില്‍ ദക്ഷിണാഫ്രിക്കയോടേറ്റ അതിരറ്റ നാണക്കേട്…

    Read More »
  • പോക്കണംകാട് ഗ്രാമത്തില്‍ എയര്‍പോര്‍ട്ട് കൊണ്ടുവരും’ നിങ്ങള്‍ മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ഒളിമ്പിക്‌സ് കൊണ്ടുവരും: പ്രകടനപത്രികയോ തള്ളല്‍ പത്രികയോ; ബിജെപിക്കെതിരെ മന്ത്രി ശിവന്‍കുട്ടി തിരു

      വനന്തപുരം: ഒരു മലയാള സിനിമയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പഞ്ചായത്ത് മെംബറായി മത്സരിക്കുന്ന കഥാപാത്രം തന്നെ ജയിപ്പിച്ചാല്‍ ആ ഗ്രാമത്തില്‍ എയര്‍പോര്‍ട്ട് കൊണ്ടുവരും എന്ന് വോട്ടര്‍മാരോട് വാഗ്ദാനം ചെയ്യുന്നുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക്, തിരുവനനന്തപുരത്തെ വോട്ടര്‍മാര്‍ക്ക് ബിജെപി കൊടുത്ത ഒരു വാഗ്ദാനം കേട്ടപ്പോള്‍ പെട്ടന്ന് പോക്കണംകാട് ഗ്രാമത്തിന് എയര്‍പോര്‍ട്ട് വാഗ്ദാനം ചെയ്ത ആ സിനിമ ഓര്‍മവന്നു. 2036ലെ ഒളിമ്പിക്‌സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനം കേട്ട് ബിജെപിക്കാര്‍ വരെ ഞെട്ടിയെന്നാണ് തിര്വന്തോരം വാര്‍ത്ത. മന്ത്രി വി.ശിവന്‍കുട്ടിക്കാണേല്‍ ഈ വാഗദാനം കേട്ടപ്പോള്‍ അതിനെക്കുറിച്ച് രണ്ടുവാക്കു പറയാതെ ഇരിക്കപ്പൊറുതിയില്ലാത്ത സ്ഥിതിയുമായി.   ജനങ്ങളെ ബിജെപി നിരന്തരമായി കബളിപ്പിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഒളിമ്പിക്‌സ് വേദി പ്രഖ്യാപന തള്ളല്‍ ചൂണ്ടിക്കാട്ടി പറഞ്ഞു. ബിജെപിയുടെ പ്രകടന പത്രിക ജനങ്ങളെ കബളിപ്പിക്കാനുള്ള നടപടികള്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഒരിക്കലും വാഗ്ദാനങ്ങള്‍ പാലിക്കാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും 2036ലെ ഒളിമ്പിക്‌സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്ന ബിജെപി പ്രകടന…

    Read More »
  • രാഹുലിന്റെ ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു; കെയര്‍ ടേക്കര്‍ സൗകര്യം ഒരുക്കിയെന്ന് സംശയം; എസ്‌ഐടി ഇന്നു ചോദ്യം ചെയ്യും; രാഹുല്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായി; സഞ്ചരിച്ചത് സിനിമാ താരത്തിന്റെ ചുവന്ന കാറില്‍? എല്ലാ ജില്ലകളിലും പോലീസ് സംഘം

    പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടുത്തിലിന്റെ ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയില്‍. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആര്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റ് കെയര്‍ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങള്‍ ഡിലിറ്റ് ചെയ്‌തെന്നാണ് സംശയം. കെയര്‍ ടേക്കറെ എസ്‌ഐടി ഇന്ന് ചോദ്യം ചെയ്യും. അതുപോലെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്ന് വിവരം. ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിയത് മുതല്‍ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ കാര്‍ മാത്രം പല വഴിയ്ക്ക് സഞ്ചരിച്ചു. സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിലാണ് രാഹുല്‍ രക്ഷപ്പെട്ടതെന്നാണു വിവരം. സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയില്‍ രാഹുലിന്റെ റൂട്ട് അവ്യക്തം. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരും. ഉച്ചയോടെ രാഹുല്‍ പോയ വഴി കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാഹുലിനെ കണ്ടെത്താന്‍…

    Read More »
Back to top button
error: