Breaking News
-
പൊള്ളും വേനൽ; തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ” തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യമുള്ളതിനാൽ ഫെബ്രുവരി 12 മുതൽ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ സഫ്ന നസറുദീൻ ഉത്തരവിട്ടു. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു. അതേസമയം,സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിൽ നിന്ന് കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകളിൽ ഈ ഉത്തരവിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കി.പ്രാദേശികമായ ഏതെങ്കിലും അടിയന്തരാവസ്ഥ സാഹചര്യത്തിൽ ഈ ഉത്തരവു പ്രകാരമുള്ള കാലയളവിലെ മാറ്റം വരുത്തേണ്ടതുണ്ട്. ലേബർ കമ്മിഷണർക്ക് സമർപ്പിക്കും. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വിവിധ തൊഴിൽ മേഖലകളിൽ നടത്തുന്ന പരിശോധനകളോടൊപ്പം…
Read More » -
ഇറാന്റെ ആണവ കേന്ദ്രത്തിന് സമീപം ഭൂഗർഭ സമുച്ചയനിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്; യുഎസുമായുള്ള പോർവിളികൾക്കിടെയുള്ള ഈ നീക്കം എന്തിനാവാം?
ടെഹ്‌റാൻ: ഇറാൻ തങ്ങളുടെ ആണവ കേന്ദ്രത്തിലൊന്നിനടുത്ത് ഒരു ഭൂഗർഭ സമുച്ചയം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്ന പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള പരസ്പരമുള്ള വാഗ്വാദത്തിനിടെ, ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെ, ആണവ പദ്ധതിയുടെ ഭാഗമായുള്ള പുതിയ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ പുതിയ സൈനിക നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഒരു നീക്കം നടക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇൻ്റർനാഷണൽ സെക്യൂരിറ്റി (ഐസിസ്) നിലവിൽ പുറത്തു വന്നിട്ടുള്ള ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തു. അതിൽ നിന്നും മനസ്സിലാക്കാവുന്നത് പിക്കാക്സ് പർവ്വതം എന്ന് അറിയപ്പെടുന്ന മൗണ്ട് കൊളാങ് ഗ്യാസ് ലായിലെ തുരങ്ക പ്രവേശന കവാടങ്ങൾ ഇറാൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നാണ്. ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങളെയോ പ്രധാന ഉപകരണങ്ങളുടെയോ സംരക്ഷണത്തിനാണ് ഇത്തരമൊരു സൗകര്യം ഒരുക്കുന്നുവെന്ന് വിദഗ്ദർ പറയുന്നത്, എന്നാൽ ഭൂഗർഭ സമുച്ചയം കൃത്യമായത് ഉദ്ദേശ്യം , അവിടം നിലവിൽ പ്രവർത്തനക്ഷമമാണോ…
Read More » -
ആലിന്റെ കരളാകുക ആറ് മാസം പ്രായമുള്ള ഡ്രിയ!! ആലിന്റെ മാതാപിതാക്കൾ ആ കുഞ്ഞിന്റെ ജീവന് വേണ്ടി എത്ര കൊതിച്ചിട്ടുണ്ടാകും… പക്ഷേ കുഞ്ഞ് പോയി… അതിയായ ദുഖമുണ്ട്!! ഇനി ആ കുഞ്ഞിലൂടെ എന്റെ മകൾ ജീവിക്കും… അതുപോലെ എന്റെ മകളിലൂടെ കുഞ്ഞ് ആലിനും..
വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ കുരുന്ന് ആലിൻ ഷെറിൻ എബ്രഹാമിനോടുള്ള തീർത്താൽ തീരാത്ത കടപ്പാട് അറിയിച്ച് ആലിന്റെ കരൾ സ്വീകരിക്കുന്ന കുട്ടിയുടെ പിതാവ്. ആറ് മാസം പ്രായമുള്ള ഡ്രിയ എന്ന കുട്ടിയ്ക്കാണ് കുഞ്ഞ് ആലിൻ പുതുജീവനേകുക. അവയവ ദാനം നടത്തിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ആലിൻ മാറുന്നതോടൊപ്പം കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാകുകയാണ് ഡ്രിയയും. താനിപ്പോൾ സന്തോഷവും ദുഃഖവും ഒരുപോലെ തോന്നുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡ്രിയയുടെ പിതാവ് ബൈജു കുമാർ പറയുന്നു. ‘ആലിന്റെ മാതാപിതാക്കൾ ആ കുഞ്ഞിന്റെ ജീവന് വേണ്ടി എത്ര കൊതിച്ചിട്ടുണ്ടാകും. പക്ഷേ കുഞ്ഞ് പോയി. എനിക്കതിൽ വലിയ വിഷമമുണ്ട്. ഇപ്പോൾ എന്റെ കുഞ്ഞിന് ആലിനിലൂടെ ജീവിതം കിട്ടുന്നു. ആ കുഞ്ഞിലൂടെ എന്റെ മകളും ജീവിക്കും. എന്റെ മകളിലൂടെ ആലിനും ജീവിക്കും…. ബൈജു കുമാർ പറഞ്ഞു. അതേസമയം ഡ്രിയയ്ക്ക് ഒന്നരമാസം പ്രായമുള്ളപ്പോഴാണ് കരൾ രോഗമുള്ളതായി കണ്ടെത്തുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള…
Read More » -
ധിക്കാരിയിൽ നിന്ന് സന്യാസിയിലേക്കുള്ള ചുവടുമാറ്റത്തിലോ താരിഖ് റഹ്മാൻ? 17 വർഷത്തെ പ്രവാസത്തിനു ശേഷം ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നത് നിരവധി ഭരണപരിഷ്കാര നടപടികളും പ്രഖ്യാപിച്ചുകൊണ്ട്, പാവപ്പെട്ട കുടുംബങ്ങൾക്ക് ‘ഫാമിലി കാർഡുകൾ’ വഴി ധനസഹായം,
ധാക്ക: 17 വർഷത്തെ ലണ്ടനിലെ പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചെത്തിയ ബിഎൻപി നേതാവ് താരിഖ് റഹ്മാൻ (60) ബംഗ്ലദേശിന്റെ പുതിയ രാഷ്ട്രീയ മുഖമായി മാറുന്നുവെന്ന് വിദഗ്ദർ. താരിഖിന്റെ പിതാവും ബംഗ്ലദേശ് മുൻ പ്രസിഡന്റുമായ സിയാവുർ റഹ്മാൻ സ്ഥാപിച്ച ബിഎൻപി 20 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഭരണത്തിലേക്ക് തിരിച്ചെത്തുകയാണ്. പാർട്ടിയുടെ ആക്ടിങ് ചെയർമാനായ താരിഖിനെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പിൽ താരിഖിന്റെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) ആകെയുള്ള 297 സീറ്റുകളിൽ 209 എണ്ണം നേടി വൻ വിജയം കരസ്ഥമാക്കി. പാക്കിസ്ഥാനോട് ആഭിമുഖ്യമുള്ള തീവ്ര ശരിഅത്ത് നിയമങ്ങൾ അക്ഷരംപ്രതി പാലിക്കുന്ന വലതുപക്ഷ പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമി 68 സീറ്റുകൾ നേടി. 59.44 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ മത്സരിക്കുന്നതിൽ നിന്നുതന്ന വിലക്കിയിരുന്നു. 2024 ഓഗസ്റ്റിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് ഷെയ്ഖ് ഹസീന സർക്കാർ തകർന്നത്. 15 വർഷത്തെ അടിച്ചമർത്തലുകൾ നേരിട്ട ബിഎൻപിക്ക് ഈ വിജയം…
Read More » -
നട്ടപ്പാതിരായ്ക്ക് വെനസ്വേലൻ പ്രസിഡന്റിനെ ബന്ധിയാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ജെറാൾഡ് ആർ ഫോർഡിനെ കളത്തിലിറക്കി ട്രംപ്, ചർച്ച പാളിയാൽ ആക്രമണം? ഇറാനെ നേരിടാൻ യുഎസിന്റെ ഈ സന്നാഹമൊന്നും മതിയാകില്ല, യുഎസിനൊപ്പം ഇസ്രയേലും ചേർന്നാലും ഇറാന്റെ രോമത്തിൽ പോലും തൊടാനാകില്ല- വിദഗ്ദർ
ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെ ഒതുക്കാൻ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ വിമാന വാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ പശ്ചിമേഷ്യയിലേക്ക് അയച്ച് ട്രംപ്. നേരത്തെ തന്നെ ഈ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കണുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഉത്തരവും കൈപ്പറ്റിയാണ് ജെറാൾഡ് ആർ ഫോർഡ് യാത്ര തിരിച്ചത്. ചർച്ചകളിൽ ഇറാനെ വരുതിയിലാക്കാനുള്ള സമ്മർദ്ദ തന്ത്രമായി ഇതിനെ കണക്കാക്കുന്നുണ്ടെങ്കിലും ജെറാൾഡ് ആർ ഫോർഡിന്റെ വരവ് ഒരു വെറും വരവല്ലെന്നാണ് സൂചന. ഏതാനും ആഴ്ചകൾക്കു മുൻപ് ഒരു പരമാധികാര രാഷ്ട്രത്തിൽ ആക്രമിച്ച് കടന്നുകയറി അതിന്റെ ഭരണാധികാരിയെ രായ്ക്കു രാമാനം ബന്ധിയാക്കി കടത്തിക്കൊണ്ടു പോയത് ആരും മറന്നിട്ടുണ്ടാവില്ല. 2026 ജനുവരി മൂന്നിനാണ് ലോകത്തെ ഞെട്ടിച്ച ആ സൈനിക നടപടി യുഎസ് നടപ്പിലാക്കിയത്. ഓപ്പറേഷൻ ആബ്‌സല്യൂട്ട് റിസോൾവ് എന്ന പേരിൽ നടന്ന ആ സൈനിക നീക്കത്തിൽ യുഎസ് സൈന്യത്തെ പിന്തുണക്കാനായി എത്തിയ വിമാനവാഹിനിയാണ് ജെറാൾഡ് ആർ ഫോർഡ്. ലോകത്തിലേറ്റവും വലിയ വിമാനവാഹിനികളിലൊന്നാണ് ഇത്. ആണവ ചർച്ചയിൽ വഴങ്ങിയില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്ന്…
Read More » -
നാലു കുരുന്നുകൾക്ക് പുതിജീവനേകാൻ കുഞ്ഞ് ആലിൻ, അവയവങ്ങളുമായുള്ള ആംബുലൻസ് തിരുവനന്തപുരത്തെത്തിയത് 3.30 മണിക്കൂർ കൊണ്ട്
കൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നും റോഡുമാർഗം തിരുവനന്തപുരത്തെത്തിച്ചു. 3.30 മണിക്കൂർ സമയമെടുത്താണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിയത്. കിംസ് ആശുപത്രിയിലാണ് ഇപ്പോൾ അവയവം കൈമാറിയിരിക്കുന്നത്. ഇവിടെനിന്നും എസ്എടി ആശുപത്രി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്ക് അവയവങ്ങൾ കൈമാറാൻ ആംബുലൻസ് പുറപ്പെട്ടു. KL 07 DF 3177 എന്ന ആംബുലൻസിലാണ് അവയവങ്ങൾ എത്തിച്ചത്. ഫെബ്രുവരി അഞ്ചിന് എം.സി. റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപം നടന്ന വാഹനാപകടത്തിലാണ് ആലിന് ഗുരുതരമായി പരുക്കുപറ്റിയത്. ആലിനും, മാതാവും, മാതാവിന്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞ ദിവസം ഉച്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ആലിന്റെ…
Read More » -
മകളെ കടന്നുപോകുന്നത് നിന്റെ ദേഹം മാത്രം… നിന്റെ ഹൃദയം ഇനിയിടിക്കും.. ഓരോ ശരീരഭാഗങ്ങളും ജീവനോടെ തുടിക്കും, ആ അഞ്ച് പേരിലൂടെ… ആലിൻ ഷെറിന്റെ അവയവങ്ങളുമായി ആംബുലൻസ് പുറപ്പെട്ടു, കുഞ്ഞ് ആലിന്റെ കരൾ 6 മാസം പ്രായമുള്ള കുഞ്ഞിന്, വൃക്കകൾ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പത്തുവയസുകാരിക്ക്…
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻറെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ഗതാഗത തടസം ഒഴിവാക്കാൻ ഗ്രീൻ കോറിഡോർ ഒരുക്കി പോലീസ് ആംബുലൻസിന് വഴിയൊരുക്കും. അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ഗതാഗതം സജ്ജീകരിച്ചിരിക്കുന്നത്. ദിവസങ്ങൾക്കുംൃ മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുമ്പോൾ വാഹനാപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന ആലിൻ പിന്നീട് ഉണർന്നതേയില്ല. എല്ലാവരെയും വേദനയിലാഴ്ത്തി ആ കുരുന്ന് കടന്നുപോയി. പ്രിയപ്പെട്ടവൾ എന്നെന്നേക്കുമായി വേർപിരിഞ്ഞെങ്കിലും അവളെ പൂർണമായി വിട്ടുകൊടുക്കാൻ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ആ മാതാപിതാക്കൾക്കായില്ല. അവയവ ദാനത്തിലൂടെ അവൾ ജീവിക്കും അഞ്ചുപേരിലൂടെയായി. 10 മാസം പ്രായമുള്ള ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രത്തിൽ ഇടംനേടി. രണ്ടു വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്കും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാൽവ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. കൊച്ചി അമൃത ആശുപത്രിയിലെ…
Read More » -
‘ഇഷാൻ, സഞ്ജു, അതൊരു ഗംഭീര തുടക്കമായിരുന്നു… ക്രീസിലെത്തുമ്പോൾ ഉണ്ടാകേണ്ട ഉദ്ദേശ്യത്തെക്കുറിച്ച് നമ്മൾ സംസാരിച്ചിരുന്നു, ആക്രമിച്ച് കളിക്കണമെന്ന് പറഞ്ഞിരുന്നു, ധൈര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു, അങ്ങനെ തന്നെയാണ് നമ്മൾ കളിക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ് സംഭവിച്ചതും’- അഭിനന്ദിച്ച് ഗൗതം ഗംഭീർ- Video
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിലെ പ്രകടനത്തിൽ മലയാളി താരം സഞ്ജു സാംസണേയും ഇഷാൻ കിഷനേയും പ്രശംസിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. നമീബിയയ്ക്കെതിരായ മത്സരശേഷം ഡ്രസിങ് റൂമിൽ നടത്തിയ ടീം മീറ്റിങ്ങിലാണ് ഇരുവരും നൽകിയ തുടക്കത്തെ ഗംഭീർ പുകഴ്ത്തി. ‘‘ഇഷാൻ, സഞ്ജു, അതൊരു ഗംഭീര തുടക്കമായിരുന്നു. ക്രീസിലെത്തുമ്പോൾ ഉണ്ടാകേണ്ട ഉദ്ദേശ്യത്തെക്കുറിച്ച് നമ്മൾ സംസാരിച്ചിരുന്നു. ആക്രമിച്ച് കളിക്കണമെന്ന് പറഞ്ഞിരുന്നു, ധൈര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അങ്ങനെ തന്നെയാണ് നമ്മൾ കളിക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ് സംഭവിച്ചതും…’’ – ഗംഭീർ പറഞ്ഞു. കളിയിൽ ടീമിന്റെ ഇംപാക്ട് പ്ലെയറായി ഇഷാൻ കിഷനെ തിരഞ്ഞെടുത്തു. ആത്മവിശ്വാസവും മാനസികദൃഢതയും കഠിനാധ്വാനവുമാണ് ഇഷാൻ്റെ മുഖമുദ്രയെന്ന് ഇംപാക്ട് പ്ലെയറിനുള്ള മെഡൽ സമ്മാനിച്ചുകൊണ്ട് ടീം ഇന്ത്യയുടെ ഹെഡ് ഫിസിയോ കമലേഷ് ജെയിൻ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷം ടീമിന് പുറത്തുനിൽക്കേണ്ടിവന്നിട്ടും അവസരം ലഭിച്ചപ്പോൾ അവിസ്മരണീയമായ പ്രകടനമാണ് ഇഷാൻ കാഴ്ചവച്ചതെന്നും കമലേഷ് കൂട്ടിച്ചേർത്തു. ഇന്നലെ ഡൽഹി അരുൺ ജയറ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട്…
Read More » -
അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക്… കുഞ്ഞ് ആലിന്റെ അവയവങ്ങളുമായി ആംബുലൻസ് ഉടൻ പുറപ്പെടും, ഗ്രീൻ കോറിഡോർ ഒരുക്കി പോലീസ്
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻറെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് ഉടൻ പുറപ്പെടും. റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കുക. ഗതാഗത തടസം ഒഴിവാക്കാൻ ഗ്രീൻ കോറിഡോർ ഒരുക്കിയാണ് പോലീസ് ആംബുലൻസിന് വഴിയൊരുക്കുക. അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപ്പാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ഗതാഗതം സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം റോഡപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻറെ അവയവങ്ങളാണ് അഞ്ചുപേർക്ക് പുതുജീവനേകുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിൻ ഷെറിൻ. വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് നൽകുക. ഇൻക്വസ്റ്റ് നടപടികളും ഗാർഡ് ഓഫ് ഓണറിനും ശേഷം കുഞ്ഞിന്റെ ശരീരം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്ഥാന ബഹുമതികളുടെയാണ് മൃതദേഹം കൈമാറുക.
Read More »
