Breaking News

  • വന്‍ ഹിറ്റായ തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തി മോഹന്‍ലാല്‍ കോംബോ വീണ്ടും ഒന്നിക്കുന്നു ; വിവരം സ്വന്തം സാമൂഹ്യമാധ്യമ പേജിലൂടെ പങ്കുവെച്ച് സംവിധായകന്‍ ; പ്രതീക്ഷയോടെ കാത്തിരിപ്പ് ആരംഭിച്ച് ആരാധകരും

    വന്‍ ഹിറ്റായി മാറിയ തുടരുമിനെ് ശേഷം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു. സാമൂഹ്യമാധ്യമത്തിലൂടെ സംവിധായകന്‍ തന്നെയാണ വിവരം പുറത്തുവിട്ടത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാലിനും മാറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരുണ്‍ മൂര്‍ത്തി വിവരം ആരാധകരെ അറിയിച്ചത്. ‘ഒരു കഥാകാരനും ഒരു ഇതിഹാസവും ഒന്നിക്കുമ്പോള്‍ ലോകം ഇളകി മറിയും, തുടരുമിന് ശേഷം ഞാനും ലാല്‍ സാറും പുതിയൊരു യാത്ര കൂടി പുറപ്പെടാന്‍ പോവുകയാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ വിഷനും പേറിയാണ് ആ യാത്ര’ എന്ന ക്യാപ്ഷനോടെയാണ് തരുണ്‍ മൂര്‍ത്തി പോസ്റ്റ് പങ്കു വെച്ചത്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിലെ നടനെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ചിത്രമെന്ന രീതിയില്‍ ഏറെ പ്രശംസകള്‍ ആരാധകരില്‍ നിന്നും തുടരും ഏറ്റുവാങ്ങിയിരുന്നു. പുതിയ ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ വേറിട്ടൊരു മുഖം തരുണ്‍ മൂര്‍ത്തി കാണിച്ചു തരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആഷിഖ് ഉസ്മാന്‍ നിര്‍മ്മാണത്തില്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനവും രതീഷ് രവി തിരക്കഥയും…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തില്‍ കടന്നുകളഞ്ഞ ആ ചുവന്ന പോളോ കാര്‍ ആരുടേത്? യുവതി പരാതി കൊടുക്കും വരെ പ്രചരണത്തില്‍ ഉണ്ടായിരുന്ന രാഹുല്‍ രക്ഷപ്പെട്ടത് സെലിബ്രിട്ടിയുടേതെന്ന് കരുതുന്ന കാറില്‍ ; കണ്ടെത്താന്‍ തെരച്ചില്‍

    പാലക്കാട് : ലൈംഗികാപവാദക്കേസില്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എ യുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയ കാറിനെ സംബന്ധിക്കുന്ന വിവരം പുറത്ത്. ചുവപ്പ് നിറത്തിലുള്ള ഒരു കാറായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന വിവരം. ചുവപ്പ് നിറത്തിലുള്ള വാഹനം സെലിബ്രിറ്റിയുടേത് ആണോയെന്നു പരിശോധിക്കുന്നു. എം എല്‍ എ വാഹനം ഉപേക്ഷിച്ച്, രാഹുല്‍ രക്ഷപെട്ടത് ഈ വാഹനത്തില്‍ ആണെന്നും പൊലീസ് വ്യക്തമാക്കി. കാറിനായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്. അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ പോയ സമയത്ത് രാഹുല്‍ പാലക്കാട് കണ്ണാടിയില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറില്‍ കയറിപ്പോകുകയായിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ഇതേ കാര്‍ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല. പാലക്കാട്ടെ രാഹുലിന്റെ കുന്നത്തൂര്‍മേട്ടിലെ ഫ്ളാറ്റില്‍ പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. എന്നാല്‍ യുവതി എത്തിയദിവസത്തെ സി സിടിവി ദൃശ്യം ലഭിച്ചിട്ടില്ല. അപ്പാര്‍ട്ട്‌മെന്റിലെ കെയര്‍…

    Read More »
  • ‘രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളി; ലാപ്ടോപ്പില്‍ യുവതിയുടെ ചിത്രങ്ങളടക്കം’; ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യത; ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നിരത്തിയത് ഗുരുതരമായ ആരോപണങ്ങള്‍

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലെ ന്യായീകരിച്ച് ഇരയെ സാമൂഹ്യമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെതിരേ പ്രോസിക്യൂഷന്‍ നിരത്തിയത് ഗുരുതരമായ ആരോപണങ്ങള്‍. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും രാഹുലിന്റെ ലാപ്ടോപ്പില്‍ നിന്ന് വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തുവെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്റെ വാദിച്ചു. കേസില്‍ വഞ്ചിയൂര്‍ കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിക്കുകയും റിമാന്‍ഡ് ചെയ്ത് പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയതു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാന്‍ അനേകം വാദങ്ങള്‍ നിരത്തിയിരുന്നു. രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ട്. പ്രതി നിരന്തരം സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്. പ്രതി ഒളിവില്‍ പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം…

    Read More »
  • എല്ലാ വാര്‍ഡിലും നിന്നിട്ട് കാര്യമില്ല, ഒരു വാര്‍ഡിലേ നിന്നുള്ളെങ്കിലും അതില്‍ ജയിക്കുന്നത് പ്രധാനം ; 17 വാര്‍ഡുള്ള പഞ്ചായത്തില്‍ ബിജെപി മത്സരിക്കുന്നത് ഒരേയൊരു വാര്‍ഡില്‍ മാത്രം

    മലപ്പുറം: പതിനേഴ് വാര്‍ഡുകളുളള എടപ്പറ്റ ഗ്രാമപഞ്ചായത്തില്‍ ബിജെപി മത്സരിക്കുന്നത് ഒറ്റ വാര്‍ഡില്‍ മാത്രം. ആറാം വാര്‍ഡായ പുന്നക്കല്‍ച്ചോലയില്‍ മാത്രമാണ് പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയുളളത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്‍പത് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത് ഒരു വാര്‍ഡിലേക്ക് ചുരുങ്ങി. എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് പകരം മത്സരിക്കുന്നത് ഒരു വാര്‍ഡിലാണെങ്കിലും അവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച വിജയം നേടുക എന്നതാണ് ലക്ഷ്യമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. എന്നാല്‍ എടപ്പറ്റ പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലും എന്‍ഡിഎ മുന്നണിക്ക് സ്ഥാനാര്‍ത്ഥികളുണ്ട്. ആഞ്ഞിലങ്ങാടി ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വീരാന്‍ അന്‍സാരിയും എടപ്പറ്റ ഡിവിഷനില്‍ സവിതാ ഉദയകുമാറുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്ലാത്ത വാര്‍ഡുകളില്‍ മുന്നണി വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും ആരുമായും ധാരണയില്ലെന്നും ബിജെപി പാണ്ടിക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് വീരാന്‍ അന്‍സാരി പറഞ്ഞു. തങ്ങളുടെ നിലപാടുകളുമായി യോജിച്ചുപോകുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യാനാണ് തീരുമാനമെന്നും വീരാന്‍ വ്യക്തമാക്കി.  

    Read More »
  • ആളില്ലാഞ്ഞിട്ടല്ല, വിമതനെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം…തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിറ്റൂരില്‍ അപൂര്‍വ്വ സ്ഥാനാര്‍ത്ഥിത്വവുമായി ബിജെപി ; ബ്ളോക്ക് പഞ്ചായത്തിലും പഞ്ചായത്ത് വാര്‍ഡിലും മത്സരിക്കാന്‍ ഒരാള്‍

    പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ അപൂര്‍വ്വ സ്ഥാനാര്‍ത്ഥിത്വവുമായി ബിജെപി. ഗ്രാമപഞ്ചായത്ത് വാര്‍ഡിലേക്കും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും ഒരാളെ തന്നെ മത്സരിപ്പിച്ചു. അപൂര്‍വമായി മാത്രം നടക്കുന്ന ഈ സ്ഥാനാര്‍ത്ഥിത്വം ചിറ്റൂരിലാണ്. കഴിഞ്ഞതവണ വിജയിച്ച വിമതനെക്കൊണ്ടു തന്നെ ഇത്തവണ സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. പഞ്ചായത്തിലേക്കും ബ്ലോക്കിലേക്കും ഒരേ സമയം മത്സരിക്കുന്നത് വിളയോടി പുതുശ്ശേരി സ്വദേശിനി രാജേശ്വരി(43)യാണ്. മുമ്പ് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചിട്ടുള്ള ഇവര്‍ ജനതാദള്‍ വിട്ടാണ് ബിജെപിയില്‍ ചേക്കോറിയത്. പെരുമാട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ വിളയോടിയിലും ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വണ്ടിത്താവളം ഡിവിഷനിലുമാണ് രാജേശ്വരി ജനവിധി തേടുന്നത്. 2015ല്‍ വിളയോടി വാര്‍ഡില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി രാജേശ്വരി ജനവിധി തേടുകയും വിജയിക്കുകയും ചെയ്തിരുന്നു. രണ്ട് മാസം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇത്തവണ ഇവിടെ ജനതാദള്‍ എസ് സ്ഥാനാര്‍ത്ഥി ഷീജയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍ ഐശ്വര്യയും. ബ്ലോക്കില്‍ വണ്ടിത്താവളം ഡിവിഷനില്‍ നിലവിലെ പെരുമാട്ടി പഞ്ചായത്ത് അദ്ധ്യക്ഷ ഷീബ രാധാകൃഷ്ണനും കോണ്‍ഗ്രസിന്റെ വി പി പ്രിയയും ജനതാദള്‍…

    Read More »
  • ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം പാര്‍ലമെന്റില്‍ നായയെ കൊണ്ടുവന്നു എംപി ; കടിക്കുന്നവ പാര്‍ലമെന്റിന് അകത്തുണ്ടല്ലോ എന്ന് പരിഹാസം ; ഡ്രാമാ മാസ്റ്ററായ പ്രധാനമന്ത്രിയില്‍ നിന്നും അഭിനയം പഠിക്കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഡിസംബര്‍ 1-ന് മുതിര്‍ന്ന കോ ണ്‍ഗ്രസ് എം.പി. രേണുക ചൗധരി ഒരു നായയെ ഇന്ത്യന്‍ പാര്‍ലമെന്റ് പരിസരത്തേക്ക് കൊ ണ്ടുവന്നത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. ഇക്കാര്യം ചോദ്യം ചെയ്തവരോട് ഇത് കടിക്കില്ലെന്നും എന്നാല്‍ കടിക്കുന്നവര്‍ പാര്‍ലമെന്റിനകത്തുണ്ടെന്നും അവര്‍ പ്രതികരിച്ചു. ഇവിടെ നിയമമുണ്ടോ? ഞാന്‍ പോകുമ്പോള്‍ ഒരു സ്‌കൂട്ടര്‍ ഒരു കാറുമായി കൂട്ടിയിടിച്ചു. ഈ ചെറിയ നായക്കുട്ടി റോഡിലൂടെ അലഞ്ഞുതിരിയുകയായിരുന്നു. അതിന് അപകടം പറ്റുമെന്ന് കരുതി ഞാന്‍ അതിനെ എടുത്ത് കാറില്‍ കയറ്റി പാര്‍ലമെന്റില്‍ വന്ന് തിരിച്ചയച്ചു. കാര്‍ പോയി, നായയും പോയി. അപ്പോള്‍ ഈ ചര്‍ച്ചയ്ക്ക് എന്താണ് പ്രസക്തി? അവര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് നടത്തിയ പ്രതികരണത്തില്‍ രേണുക ചൗധരി ചോദിച്ചു. ”മിണ്ടാപ്രാണിയായ ഒരു മൃഗത്തെ ഞങ്ങള്‍ പരിപാലിച്ചു, ഇത് ഒരു വലിയ പ്രശ്‌നമായി ചര്‍ച്ചാവിഷയമായിരിക്കുന്നു. സര്‍ക്കാരിന് വേറെ ഒരു കാര്യവും ചെയ്യാനില്ലേ? ഞാന്‍ ആ നായയെ വീട്ടിലേക്ക് അയച്ചു, വീട്ടില്‍ സൂക്ഷിക്കാന്‍ പറഞ്ഞു……

    Read More »
  • മഹാരാഷ്ട്രയിലെ ദുരഭിമാന കൊല: പരാതി കൊടുക്കാന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവിനെ കൊന്നിട്ടു വരാന്‍ പറഞ്ഞത് പോലീസുകാര്‍ ; സംഭവത്തെക്കുറിച്ച് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

    പൂനെ: മഹാരാഷ്ട്രയിലെ നാന്ദെഗഡില്‍ കാമുകന്‍ മര്‍ദ്ദനമേറ്റ് മരിച്ചതിനെ തുടര്‍ന്ന് മൃതദേഹത്തെ വിവാഹം ചെയ്ത യുവതിയുടെ മാതാപിതാക്കളും സഹോദരനും ഉള്‍പ്പെടെ ആറ് പേര്‍ കൊലപാതക കേസില്‍ അറസ്റ്റിലായി. കാമുകി അഞ്ചല്‍ മാമിദ്വാറിന്റെ (21) സഹോദരനുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് 20 വയസ്സുള്ള സക്ഷം ടേറ്റെ കൊല്ലപ്പെട്ടത്. ഈ ദുരഭിമാനക്കൊല കേസില്‍ പോലീസ് എട്ട് പ്രതികളെയാണ് പേരെടുത്ത് പറഞ്ഞിട്ടുള്ളത്: ഗജാനന്‍ ബാലാജി മാമിദ്വാര്‍ (അഞ്ചലിന്റെ പിതാവ്), ജയശ്രീ മാമിദ്വാര്‍ (അഞ്ചലിന്റെ മാതാവ്), സാഹില്‍ ഗജാനന്‍ മാമിദ്വാര്‍ (അഞ്ചലിന്റെ മൂത്ത സഹോദരന്‍), സോമേഷ് സുഭാഷ്, വേദാന്ത് അശോക് കുന്ദേക്കര്‍, ചേതന്‍ ബാലാജി മാമിദ്വാര്‍, കൂടാതെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരാളും. അഞ്ചലിന്റെ 17 വയസ്സുള്ള ഇളയ സഹോദരനും പ്രതികളുടെ കൂട്ടത്തിലുണ്ട്. ആറ് പേര്‍ പിടിയിലായിട്ടുണ്ട്, രണ്ട് പേര്‍ ഒളിവിലാണ്. അഞ്ചലിന്റെ ഇളയ സഹോദരന്‍ ടേറ്റെയ്ക്ക് നേരെ വെടിയുതിര്‍ത്തതായും വെടിയുണ്ട വാരിയെല്ലുകളില്‍ തുളച്ചുകയറിയതായും തുടര്‍ന്ന് തലയില്‍ ടൈല്‍ കൊണ്ട് അടിക്കുകയും ചെയ്തതായാണ് ആരോപണം. വെള്ളിയാഴ്ച, ടേറ്റെയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള…

    Read More »
  • സമാന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹിതരായി; കോയമ്പത്തൂരിലെ ക്ഷേത്രത്തില്‍ വെച്ച് നടന്നത് സ്വകാര്യ ചടങ്ങ് ; ചടങ്ങ് സ്ഥിരീകരിച്ച് നടിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റും പ്രത്യക്ഷപ്പെട്ടു

    മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍, സംവിധായകന്‍ രാജ് നിദിമോരുവും തെന്നിന്ത്യന്‍ നടി സാമന്താ റൂത്ത് പ്രഭുവും വിവാഹിതരായി. നിദിമോരുവിനെക്കുറിച്ചുള്ള സൂചനകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നതിന് ശേഷം, നടി സമാന്ത റൂത്ത് പ്രഭു ഒടുവില്‍ തങ്ങളുടെ ബന്ധം സ്ഥിരീകരിക്കുക മാത്രമല്ല, അതീവ സ്വകാര്യമായി നടന്ന വിവാഹവും വെളിപ്പെടുത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ലളിതമായ വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സമാന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കി. 2024 മുതല്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്ന ഈ ദമ്പതികള്‍, തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ഇഷാ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. ലളിതമായ ഒരു അടിക്കുറിപ്പ് മാത്രമാണ് സാമന്ത ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്്. അതില്‍ വിവാഹ തീയതി: ‘01.12.2025’ എന്നെഴുതി. വിവാഹത്തിനായി ദമ്പതികള്‍ ലളിതമായ വേഷമാണ് തിരഞ്ഞെടുത്തത്. സമാന്ത റൂത്ത് പ്രഭു ചുവന്ന പട്ട് സാരിയും സ്വര്‍ണാഭരണങ്ങളുമായി എത്തിയപ്പോള്‍ രാജ് നിദിമോരു, വെള്ള കുര്‍ത്തയും ചുരിദാര്‍ പൈജാമയും അതിനു മുകളില്‍ ഇളംതവിട്ടുനിറത്തിലുള്ള ജാക്കറ്റും ധരിച്ചു.…

    Read More »
  • സൈബര്‍ ഇടത്ത് ആക്ഷേപിച്ചെന്ന അതിജീവിതയുടെ പരാതിയില്‍ ജാമ്യം നിഷേധിച്ചു ; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, പൂജപ്പുര സബ്ജയിലിലേക്ക് മാറ്റി ; കള്ളക്കേസെന്നും ജയിലില്‍ നിരാഹാരം നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരേയുള്ള ലൈംഗികാപവാദകേസില്‍ ഇരയെ സൈബര്‍ ഇടത്തില്‍ വെളിപ്പെടുത്തിയെന്ന കുറ്റത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍കോടതിയാണ് ജാമ്യം നിഷേധിച്ചത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൂജപ്പുര സബ്ജയിലിലേക്കാണ് മാറ്റുക. ജാമ്യാപേക്ഷയില്‍ രാഹുല്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളുകയും ചെയ്തു. അതിജീവിതയെ അധിക്ഷേപിച്ചെന്ന അതിജീവിതയുടെ പരാതി കോടതി അംഗീകരിച്ചു. കേസ് പച്ചക്കള്ളമാണെന്നും താന്‍ ജയിലില്‍ നിരാഹാരം കിടക്കുമെന്നും രാഹുല്‍ പറഞ്ഞു. പോലീസ് പിടിച്ചെടുത്ത രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ്പ് കോടതി പരിശോധിച്ചു. ഇതില്‍ നിന്നും ഇരയുടെ ചിത്രം കണ്ടെത്തുകയും അതിലുണ്ടായിരുന്നു 12 ലധികം വീഡിയോകള്‍ പരിശോധിക്കുകയും ചെയ്തു. വീഡിയോ അടക്കമുള്ള തെളിവുകള്‍ ജഡ്ജി മുഖവിലയ്ക്ക് എടുക്കുകയും ഗുരുതരമായി കാണുകയും ചെയ്തതിന് പിന്നാലെയാണ് ജാമ്യപേക്ഷ തള്ളി റിമാന്‍ഡിലേക്ക് വിട്ടത്. അതിജീവിതയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത വീഡിയോ തയ്യാറാക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍ ചെയ്തതെന്ന ഇരയുടെ വാദം കോടതി അംഗീകരിച്ചു. രാഹുലിന്റെ വീഡിയോ മജിസ്‌ട്രേറ്റ് ചേംബറില്‍ എത്തി കണ്ടു. ഈ വീഡിയോയാണ് കുരുക്കായത്.…

    Read More »
  • രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു, വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി ; രാഹുല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരേയുള്ള ലൈംഗികാപവാദകേസില്‍ ഇരയെ വെളിപ്പെടുത്തിയെന്ന കുറ്റത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു. രാഹുലിന്റെ വീട്ടില്‍ നിന്ന് തെളിവെടുപ്പിനിടെയാണ് ലാപ്ടോപ് കണ്ടെടുത്തത്. വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി. രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് അവസാനിപ്പിക്കില്ല എന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്കെതിരായ പരാതി വ്യാജമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കുടുക്കാനുള്ള ശ്രമമാണെന്നും അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ”രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിലുള്ള ദേഷ്യത്തിലാണ് ഈ പരാതി. പുരുഷ കമ്മീഷന്റെ ആവശ്യം സത്യത്തില്‍ ഇപ്പോഴാണ്. പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ ഫോട്ടോ ഞാന്‍ ഇട്ടിട്ടില്ല. പരാതിക്കാര്‍ കള്ളം പറയുകയാണ്.” രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലാകുംമുന്‍പ് രാഹുല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു. പൊലീസ് തന്റെ വീട്ടിലെത്തിയിട്ടുണ്ടെന്നും ലാപ്‌ടോപ് ചോദിച്ചപ്പോള്‍ ഓഫീസിലാണെന്ന് താന്‍ പറഞ്ഞെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നുണ്ട്. ശേഷം ഞാന്‍ ലാപ്‌ടോപ് എടുത്ത് മാറ്റട്ടെ എന്ന് പറയുന്നതും വീഡിയോയിലുണ്ട്.…

    Read More »
Back to top button
error: