Breaking News

  • ആഗോള അയ്യപ്പ സംഗമം: സ്‌പോണ്‍സര്‍മാരെ വിലക്കിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി; പി.എസ്. പ്രശാന്ത് സ്വര്‍ണപ്പാളി കൊടുത്തു വിടാതിരുന്നതില്‍ പക; മുരാരി ബാബു എഴുതിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിന് കൊടുക്കാന്‍; കലാപരിപാടിയുടെ കണക്കും നുണ; ചൊവ്വാഴ്ച കണക്കുകള്‍ പുറത്തുവിടും

    പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് സ്‌പോണ്‍സര്‍മാരെ വിലക്കിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി. സ്വര്‍ണപ്പാളി വീണ്ടും സ്വര്‍ണം പൂശാനായി കൊടുത്തുവിടാന്‍ അനുവദിക്കാതിരുന്നത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്താണെന്നും അതിന്റെ പ്രതികാരമെന്നോണമാണ് അയ്യപ്പ സംഗമത്തിനു പണം നല്‍കാമെന്ന് ഏറ്റിരുന്നവരെ പിന്‍വലിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. 2025-ല്‍ ദ്വാരപാലകശില്പങ്ങളിലെ പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്നതിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എതിര്‍ത്തതാണ് പോറ്റി ഇടയാന്‍ കാരണം. മുരാരി ബാബു എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന 2024 മുതല്‍ ദ്വാരപാലകശില്പങ്ങളുടെ നവീകരണത്തിനുള്ള ഫയലുകള്‍ തയ്യാറാക്കിത്തുടങ്ങിയതാണ്. ഇതിലാണ് സ്‌പോണ്‍സറായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊടുത്തുവിടാമെന്ന് മുരാരി ബാബു എഴുതിയിരുന്നത്. പുറത്തുനിന്നുള്ള വ്യക്തിയുടെ കൈവശം കൊടുത്തുവിടാന്‍ കഴിയില്ലെന്ന് പ്രശാന്ത് നിലപാടെടുത്തു. പോറ്റി സമ്മര്‍ദം ചെലുത്തിയെങ്കിലും ദേവസ്വം ഉദ്യോഗസ്ഥരാണ് അന്ന് കൊണ്ടുപോയത്. അസംതൃപ്തനായ പോറ്റി, ഗോവര്‍ധന്‍ അടക്കമുള്ള കര്‍ണാടകയില്‍നിന്നുള്ള സ്‌പോണ്‍സര്‍മാരെ അയ്യപ്പസംഗമത്തില്‍ സഹകരിക്കുന്നതില്‍നിന്ന് പിന്‍വലിച്ചു. ഇതോടെ ബോര്‍ഡ് പ്രതിസന്ധിയിലായി. ധനലക്ഷ്മി ബാങ്ക് രണ്ടുകോടിയും കേരളബാങ്ക് 84.75 ലക്ഷവും നല്‍കിയതുമാത്രമാണ്…

    Read More »
  • എളമക്കരയിൽ പിതാവ് മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ സംഭവം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ !!പെൺകുട്ടി ഒരു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായി, മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡിപ്പിക്കപ്പെട്ടു, ഒന്നും അറിയില്ലെന്ന് അമ്മ, പിതാവും സംശയത്തിന്റെ നിഴലിൽ, പോക്സോ കേസെടുത്ത് പോലീസ്

    കൊച്ചി: എളമക്കരയിൽ ആറു വയസുകാരിയെ വിഷം നൽകി കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ആറുവയസുകാരി പെൺകുട്ടി ഒരു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡനത്തിന് ഇരയായെന്നുമാണ് കണ്ടെത്തൽ. സംഭവത്തിൽ എളമക്കര പേലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. അതേസമയം പെൺകുട്ടിയെ ആരാണ് പീഡിപ്പിച്ചതെന്നത് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പിതാവും സംശയനിഴലിലാണ്. നിരന്തരം മദ്യപിക്കുന്നയാളാണ് പിതാവ്.കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കഴിഞ്ഞ മാസം 16നാണ് പിതാവിനെയും മകളെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കു പോയി മടങ്ങിയെത്തിയപ്പോഴായിരുന്നു ഭർത്താവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മകളെ കിടക്കയിൽ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങി നിൽക്കുന്ന രീതിയിലുമായിരുന്നു കണ്ടെത്തിയത്. മകൾക്ക് വിഷം നൽകിയ ശേഷം പിതാവ്…

    Read More »
  • ആദിത്യ ഫോളോ ചെയ്തിരുന്നത് ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ട്, പെൺകുട്ടിയുടെ മരണമറിഞ്ഞതോടെ പലരും പേജ് അൺഫോളോ ചെയ്തു… അടുത്ത കാലത്തായി ആദിത്യ കൂടുതൽ സമയം ചെലവഴിച്ചിരുന്നത് കൊറിയൻ സംഗീതത്തിനും സിനിമയ്ക്കുമായി ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു

    കൊച്ചി: കൊറിയൻ സുഹൃത്തുമരിച്ചതറിഞ്ഞ് ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ പോലീസിനു ലഭിച്ചു. ‘പെൺകുട്ടി ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ടാണ് ഫോളോ ചെയ്തിരുന്നത് എന്നാണ് പോലീസ് കണ്ടെത്തൽ. കൊറിയൻ മോഡലുകളുടെ ചിത്രങ്ങൾ ഉൾപ്പെടെ ഈ അക്കൗണ്ടിലുണ്ട്. അതേസമയം നിരവധിപേർ പിന്തുടർന്നിരുന്ന പേജാണ് ബ്ലാക്ക് വെനം. എന്നാൽ പെൺകുട്ടിയുടെ മരണവിവരം പുറത്തറിഞ്ഞതോടെ ഈ പേജ് പിന്തുടരുന്നത് പലരും അവസാനിപ്പിച്ചു. ഇൻസ്റ്റ അക്കൗണ്ട് സംബന്ധിച്ച് ദുരൂഹതകളുണ്ടെന്നും വിശദമായി പരിശോധിക്കുമെന്നും പോലീസ് പറയുന്നു. സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ് തിരുവാണിയൂർ കക്കാട് കരയിലെ ആദിത്യ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയായിരുന്ന ആദിത്യ ട്യൂഷനും തുടർന്ന് സ്കൂളിലേക്കുമായാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ ബാഗും ലഞ്ച് ബോക്സും…

    Read More »
  • ഇന്ത്യ-പാക് മത്സരത്തിന് പുതിയ ഭീഷണി; ഓവറുകള്‍ വെട്ടിച്ചുരുക്കിയേക്കും; വില്ലനായി ന്യൂനമര്‍ദം; കാലാവസ്ഥാ പ്രവചനത്തില്‍ ശക്തമായ ഇടിമിന്നലും

    കൊളംബോ: ബഹിഷ്‌കരണമൊഴിഞ്ഞതിന് പിന്നാലെ ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തിന് മഴ ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം കൊളംബോയിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തെ മഴതടസപ്പെടുത്തുമോ എന്ന ആശങ്കയാണ് ഉയരുന്നത്. പ്രേമദാസ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കൊളംബോയിലെ ഖേത്താരാമയില്‍ ഞായറാഴ്ച വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 50-70 ശതമാനം വരെയാണ്. ഞായറാഴ്ച പുലര്‍ച്ചെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയായിരിക്കും ഖേത്താരാമയില്‍. വെയിലുറയ്ക്കുന്നതോടെ 30-31 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലാണ് കാലാവസ്ഥാ പ്രവചനത്തിലുള്ളത്. മഴ പെയ്യാന്‍ 50-70 ശതമാനം വരെയാണ് സാധ്യത. പ്രാദേശിക സമയം രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. ഈ സമയത്ത് അതിശക്തമായ ഇടിമിന്നലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പ്രതീക്ഷിക്കുന്നത്. ഇത് ടോസ് വൈകിപ്പിക്കാനോ മത്സരം വെട്ടിച്ചുരുക്കാനോ കാരണമായേക്കാം. രാത്രി എട്ടിന് ശേഷം മേഘങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാത്രി മുഴുവന്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ചില കാലാവസ്ഥ പ്രവചനങ്ങള്‍ പറയുന്നത്.…

    Read More »
  • പാര്‍ട്ടി പറഞ്ഞിടത്തെല്ലാം മത്സരിച്ചു, ഇനി മുരളി പറയുന്നിടം പാര്‍ട്ടി നല്‍കും! വട്ടിയൂര്‍ക്കാവില്‍ ഇറങ്ങാന്‍ കെ. മുരളീധരന്‍; നേതൃത്വത്തിനു മുന്നില്‍ നിലപാടു വ്യക്തമാക്കി

    തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കുമെന്ന് സൂചന. പ്രവര്‍ത്തനമണ്ഡലം വട്ടിയൂര്‍ക്കാവ് തന്നെയെന്ന് മുരളീധരന്‍ നേതൃത്വത്തിന് സൂചന നല്‍കി. വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിക്കാന്‍ മുരളി തന്നെ ഇറങ്ങണമെന്നാണ് നേതൃത്വത്തിന്റെയും നിലപാട്. അതേസമയം തിരുവനന്തപുരത്ത് ശബരീനാഥന്റെയും ശിവകുമാറിന്റെയും പേരുകളും പരിഗണനയിലുണ്ട്. പാര്‍ട്ടി നിര്‍ദേശിച്ചിടത്തെല്ലാം മല്‍സരിച്ച രീതിയാണ് കെ.മുരളീധരന് ഇതുവരെയുള്ളത്. അതുകൊണ്ട് തന്നെ മുരളീധരന് കംഫര്‍ട്ടബിള്‍ ആയുള്ള സീറ്റ് നല്‍കണമെന്ന ആവശ്യം ഇക്കുറി പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. രണ്ട് തവണ വിജയിച്ച സ്ഥലമെന്ന നിലയിലും സംഘടനാബലം ഉള്ള മണ്ഡലമെന്ന നിലയിലും വട്ടിയൂര്‍ക്കാവില്‍ നില്‍ക്കാമെന്ന് മുരളീധരന്‍ നിലപാടെടുത്തെന്നാണ് സൂചന. 2011 ലും 2016ലും വിജയിച്ച മണ്ഡലം തിരിച്ചു പിടിക്കാന്‍ മുരളീധരനെ ഇറക്കണമെന്ന് പാര്‍ട്ടിയിലും ആവശ്യം ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര കുറ്റ്യാടിയിലെത്തിയപ്പോള്‍ നടത്തിയ പിടിവലിയില്‍ ‘സ്‌നേഹത്തള്ളല്‍ ആണെങ്കിലും സ്‌നേഹത്തല്ലാണെങ്കിലും അത് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. ചാനലില്‍ മുഖം കാണിക്കാന്‍ തള്ളുന്നവരോട് ജനങ്ങള്‍ക്ക് പരിഹാസമുള്ളതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇലക്ഷന്‍ ജയിക്കാന്‍ ഇത്തരം…

    Read More »
  • പൊള്ളും വേനൽ; തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം

    തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ” തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യമുള്ളതിനാൽ ഫെബ്രുവരി 12 മുതൽ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ സഫ്ന നസറുദീൻ ഉത്തരവിട്ടു. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു. അതേസമയം,സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിൽ നിന്ന് കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകളിൽ ഈ ഉത്തരവിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കി.പ്രാദേശികമായ ഏതെങ്കിലും അടിയന്തരാവസ്ഥ സാഹചര്യത്തിൽ ഈ ഉത്തരവു പ്രകാരമുള്ള കാലയളവിലെ മാറ്റം വരുത്തേണ്ടതുണ്ട്. ലേബർ കമ്മിഷണർക്ക് സമർപ്പിക്കും. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വിവിധ തൊഴിൽ മേഖലകളിൽ നടത്തുന്ന പരിശോധനകളോടൊപ്പം…

    Read More »
  • ഇറാന്റെ ആണവ കേന്ദ്രത്തിന് സമീപം ഭൂഗർഭ സമുച്ചയനിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്; യുഎസുമായുള്ള പോർവിളികൾക്കിടെയുള്ള ഈ നീക്കം എന്തിനാവാം?

    ടെഹ്‌റാൻ: ഇറാൻ തങ്ങളുടെ ആണവ കേന്ദ്രത്തിലൊന്നിനടുത്ത് ഒരു ഭൂഗർഭ സമുച്ചയം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്ന പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ഇറാനും അമേരിക്കയും തമ്മിലുള്ള പരസ്പരമുള്ള വാഗ്വാദത്തിനിടെ, ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകൾ തുടരുന്നതിനിടെ, ആണവ പദ്ധതിയുടെ ഭാഗമായുള്ള പുതിയ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ പുതിയ സൈനിക നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തുന്നതിനിടെയാണ് ഒരു നീക്കം നടക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇൻ്റർനാഷണൽ സെക്യൂരിറ്റി (ഐസിസ്) നിലവിൽ പുറത്തു വന്നിട്ടുള്ള ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തു. അതിൽ നിന്നും മനസ്സിലാക്കാവുന്നത് പിക്കാക്സ് പർവ്വതം എന്ന് അറിയപ്പെടുന്ന മൗണ്ട് കൊളാങ് ഗ്യാസ് ലായിലെ തുരങ്ക പ്രവേശന കവാടങ്ങൾ ഇറാൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണെന്നാണ്. ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങളെയോ പ്രധാന ഉപകരണങ്ങളുടെയോ സംരക്ഷണത്തിനാണ് ഇത്തരമൊരു സൗകര്യം ഒരുക്കുന്നുവെന്ന് വിദഗ്ദർ പറയുന്നത്, എന്നാൽ ഭൂഗർഭ സമുച്ചയം കൃത്യമായത് ഉദ്ദേശ്യം , അവിടം നിലവിൽ പ്രവർത്തനക്ഷമമാണോ…

    Read More »
  • ആലിന്റെ കരളാകുക ആറ് മാസം പ്രായമുള്ള ഡ്രിയ!! ആലിന്റെ മാതാപിതാക്കൾ ആ കുഞ്ഞിന്റെ ജീവന് വേണ്ടി എത്ര കൊതിച്ചിട്ടുണ്ടാകും… പക്ഷേ കുഞ്ഞ് പോയി… അതിയായ ദുഖമുണ്ട്!! ഇനി ആ കുഞ്ഞിലൂടെ എന്റെ മകൾ ജീവിക്കും… അതുപോലെ എന്റെ മകളിലൂടെ കുഞ്ഞ് ആലിനും..

    വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ കുരുന്ന് ആലിൻ ഷെറിൻ എബ്രഹാമിനോടുള്ള തീർത്താൽ തീരാത്ത കടപ്പാട് അറിയിച്ച് ആലിന്റെ കരൾ സ്വീകരിക്കുന്ന കുട്ടിയുടെ പിതാവ്. ആറ് മാസം പ്രായമുള്ള ഡ്രിയ എന്ന കുട്ടിയ്ക്കാണ് കുഞ്ഞ് ആലിൻ പുതുജീവനേകുക. അവയവ ദാനം നടത്തിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ആലിൻ മാറുന്നതോടൊപ്പം കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാകുകയാണ് ഡ്രിയയും. താനിപ്പോൾ സന്തോഷവും ദുഃഖവും ഒരുപോലെ തോന്നുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡ്രിയയുടെ പിതാവ് ബൈജു കുമാർ പറയുന്നു. ‘ആലിന്റെ മാതാപിതാക്കൾ ആ കുഞ്ഞിന്റെ ജീവന് വേണ്ടി എത്ര കൊതിച്ചിട്ടുണ്ടാകും. പക്ഷേ കുഞ്ഞ് പോയി. എനിക്കതിൽ വലിയ വിഷമമുണ്ട്. ഇപ്പോൾ എന്റെ കുഞ്ഞിന് ആലിനിലൂടെ ജീവിതം കിട്ടുന്നു. ആ കുഞ്ഞിലൂടെ എന്റെ മകളും ജീവിക്കും. എന്റെ മകളിലൂടെ ആലിനും ജീവിക്കും…. ബൈജു കുമാർ പറഞ്ഞു. അതേസമയം ഡ്രിയയ്ക്ക് ഒന്നരമാസം പ്രായമുള്ളപ്പോഴാണ് കരൾ രോഗമുള്ളതായി കണ്ടെത്തുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്കുള്ള…

    Read More »
  • ധിക്കാരിയിൽ നിന്ന് സന്യാസിയിലേക്കുള്ള ചുവടുമാറ്റത്തിലോ താരിഖ് റഹ്മാൻ? 17 വർഷത്തെ പ്രവാസത്തിനു ശേഷം ബം​ഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നത് നിരവധി ഭരണപരിഷ്കാര നടപടികളും പ്രഖ്യാപിച്ചുകൊണ്ട്, പാവപ്പെട്ട കുടുംബങ്ങൾക്ക് ‘ഫാമിലി കാർഡുകൾ’ വഴി ധനസഹായം,

    ധാക്ക: 17 വർഷത്തെ ലണ്ടനിലെ പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചെത്തിയ ബിഎൻപി നേതാവ് താരിഖ് റഹ്മാൻ (60) ബംഗ്ലദേശിന്റെ പുതിയ രാഷ്ട്രീയ മുഖമായി മാറുന്നുവെന്ന് വിദ​ഗ്ദർ. താരിഖിന്റെ പിതാവും ബംഗ്ലദേശ് മുൻ പ്രസിഡന്റുമായ സിയാവുർ റഹ്മാൻ സ്ഥാപിച്ച ബിഎൻപി 20 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഭരണത്തിലേക്ക് തിരിച്ചെത്തുകയാണ്. പാർട്ടിയുടെ ആക്ടിങ് ചെയർമാനായ താരിഖിനെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പിൽ താരിഖിന്റെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) ആകെയുള്ള 297 സീറ്റുകളിൽ 209 എണ്ണം നേടി വൻ വിജയം കരസ്ഥമാക്കി. പാക്കിസ്ഥാനോട് ആഭിമുഖ്യമുള്ള തീവ്ര ശരിഅത്ത് നിയമങ്ങൾ അക്ഷരംപ്രതി പാലിക്കുന്ന വലതുപക്ഷ പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമി 68 സീറ്റുകൾ നേടി. 59.44 ശതമാനം പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ മത്സരിക്കുന്നതിൽ നിന്നുതന്ന വിലക്കിയിരുന്നു. 2024 ഓഗസ്റ്റിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് ഷെയ്ഖ് ഹസീന സർക്കാർ തകർന്നത്. 15 വർഷത്തെ അടിച്ചമർത്തലുകൾ നേരിട്ട ബിഎൻപിക്ക് ഈ വിജയം…

    Read More »
  • നട്ടപ്പാതിരായ്ക്ക് വെനസ്വേലൻ പ്രസിഡന്റിനെ ബന്ധിയാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ജെറാൾഡ് ആർ ഫോർഡിനെ കളത്തിലിറക്കി ട്രംപ്, ചർച്ച പാളിയാൽ ആക്രമണം? ഇറാനെ നേരിടാൻ യുഎസിന്റെ ഈ സന്നാഹമൊന്നും മതിയാകില്ല, യുഎസിനൊപ്പം ഇസ്രയേലും ചേർന്നാലും ഇറാന്റെ രോമത്തിൽ പോലും തൊടാനാകില്ല- വിദ​ഗ്ദർ

    ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെ ഒതുക്കാൻ ലക്ഷ്യമിട്ട് അമേരിക്ക തങ്ങളുടെ വിമാന വാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ പശ്ചിമേഷ്യയിലേക്ക് അയച്ച് ട്രംപ്. നേരത്തെ തന്നെ ഈ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കണുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഉത്തരവും കൈപ്പറ്റിയാണ് ജെറാൾഡ് ആർ ഫോർഡ് യാത്ര തിരിച്ചത്. ചർച്ചകളിൽ ഇറാനെ വരുതിയിലാക്കാനുള്ള സമ്മർദ്ദ തന്ത്രമായി ഇതിനെ കണക്കാക്കുന്നുണ്ടെങ്കിലും ജെറാൾഡ് ആർ ഫോർഡിന്റെ വരവ് ഒരു വെറും വരവല്ലെന്നാണ് സൂചന. ഏതാനും ആഴ്ചകൾക്കു മുൻപ് ഒരു പരമാധികാര രാഷ്ട്രത്തിൽ ആക്രമിച്ച് കടന്നുകയറി അതിന്റെ ഭരണാധികാരിയെ രായ്ക്കു രാമാനം ബന്ധിയാക്കി കടത്തിക്കൊണ്ടു പോയത് ആരും മറന്നിട്ടുണ്ടാവില്ല. 2026 ജനുവരി മൂന്നിനാണ് ലോകത്തെ ഞെട്ടിച്ച ആ സൈനിക നടപടി യുഎസ് നടപ്പിലാക്കിയത്. ഓപ്പറേഷൻ ആബ്‌സല്യൂട്ട് റിസോൾവ് എന്ന പേരിൽ നടന്ന ആ സൈനിക നീക്കത്തിൽ യുഎസ് സൈന്യത്തെ പിന്തുണക്കാനായി എത്തിയ വിമാനവാഹിനിയാണ് ജെറാൾഡ് ആർ ഫോർഡ്. ലോകത്തിലേറ്റവും വലിയ വിമാനവാഹിനികളിലൊന്നാണ് ഇത്. ആണവ ചർച്ചയിൽ വഴങ്ങിയില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്ന്…

    Read More »
Back to top button
error: