Breaking News

  • ‘കേരളത്തെ ഒന്നാകെ തകർക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് ‘: എല്‍ഡിഎഫ് പ്രചാരണ ടാഗ്‌ലൈനെ ട്രോളി ടി. സിദ്ദിഖ്

    കോഴിക്കോട്: ഇടതുപക്ഷത്തിന്റെ ‘മറ്റാരുണ്ട്, എല്‍ഡിഎഫ് അല്ലാതെ’ എന്ന തെരഞ്ഞെടുപ്പ് ടാഗ്‌ലൈനെ പരിഹസിച്ച് ടി. സിദ്ദിഖ് എംഎല്‍എ. സര്‍ക്കാറിനെതിരായ നിരവധി ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി സിദ്ദിഖ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് ‘കേരളത്തെ ഒന്നാകെ തകര്‍ക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’ എന്നാണ് സിദ്ദിഖിന്റെ ട്രോൾ. പാര്‍ട്ടിക്കാരായ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ കൊടുക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, 5000 പരസ്ത്രീകളുമായി ബന്ധമുള്ളവനെ മന്ത്രിസ്ഥാനത്ത് തുടരാന്‍ സമ്മതിക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ് നടത്തുവാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, പാവങ്ങള്‍ക്ക് വീട് പണിയുന്ന ലൈഫ് മിഷനില്‍ കോഴ വാങ്ങുവാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, സഹകരണ ബാങ്കുകള്‍ കൊള്ളയടിക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, വയറ്റില്‍ കത്രിക വെക്കാന്‍ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ, ശബരിമല അയ്യപ്പന്റെ സ്വര്‍ണം കട്ട് ജയിലില്‍ പോയ മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സിദ്ദിഖിന്റെ പോസ്റ്റിലുള്ളത്. 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപക്ക് വാങ്ങി അഴിമതി നടത്തിയെന്നും, ആശ വര്‍ക്കര്‍മാര്‍ക്ക്…

    Read More »
  • ഹോർമൂസ് കടലിടുക്കിന് സമീപം ആക്രമണം, കപ്പലിന് തീപിടിച്ചു!! ആക്രമിക്കപ്പെട്ടത് ഇന്ത്യയിലേക്ക് യാത്രതിരിച്ച തായ് ചരക്കുകപ്പൽ, 20 നാവികരെ ഒമാൻ നേവി രക്ഷപ്പെടുത്തി, മൂന്നുപേർക്കായി തെരച്ചിൽ… ആക്രമിക്കപ്പെട്ടത് കണ്ട്ല തുറമുഖത്തേക്ക് യാത്രതിരിച്ച ബൾക്ക് കാരിയർ കപ്പൽ

    മസ്‌കത്ത്: ഹോർമൂസ് കടലിടുക്കിന് സമീപം ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ തായ്‌ലാൻഡ് പതാകയിലുള്ള ചരക്കുകപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായതോടൊപ്പം കനത്ത കറുത്ത പുക ഉയർന്നതായി തായ്‌ലൻഡിൻ്റെ റോയൽ നേവി അറിയിച്ചു. ‘മയൂരി നാരി’ എന്ന ബൾക്ക് കയറിയ കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. തായ് കമ്പനിയായ പ്രെഷ്യസ് ഫിപ്പിങ് പിസിഎൽ ഉടമസ്ഥതയിലുള്ള കപ്പലിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട് ഇന്ത്യയിലെ കണ്ട്ല തുറമുഖത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തായ് നേവി പുറത്തുവിട്ട ചിത്രങ്ങളിൽ കപ്പലിൻ്റെ ഹാൾ ഭാഗത്തുനിന്നും മേൽഭാഗത്തുനിന്ന് കനത്ത കറുത്ത പുക ഉയരുന്നതും കടലിൽ ഒഴുകുന്ന ലൈഫ് റാഫ്റ്റുകൾ വ്യക്തമാണ്. ആക്രമണത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന നാവികർ അടിയന്തരമായി ലൈഫ് റാഫ്റ്റുകളിലേക്ക് മാറിയെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ഒമാൻ നേവി രക്ഷാപ്രവർത്തനം നടത്തി. ഇതുവരെ 20 നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. കാണാതായി മൂന്നുനാവികർക്കായി തെരച്ചിൽ തുടരുകയാണെന്ന് തായ് നേവി വ്യക്തമാക്കി. അതേസമയം ആക്രമണത്തിൻ്റെ കൃത്യമായ കാരണം…

    Read More »
  • നടി ശ്വേത മേനോനെതിരെയുള്ള ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി; വ്യക്തി പരാതി ദുരുദ്ദേശപരമെന്ന് നിരീക്ഷണം

    കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റും നടിയുമായ ശ്വേത മേനോനെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കി ഹൈക്കോടതി. അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നുമുള്ള പരാതിയിൽ ആയിരുന്നു സെൻട്രൽ പോലീസ് കേസ് എടുത്തത്. എഫ്ഐആറിൽ പറഞ്ഞ വകുപ്പുകൾ നില നിൽക്കില്ല എന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിന്റെയും പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി കണ്ടെത്തി. അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കൊടുത്ത പരാതി ദുരുദ്ദേശപരമാണെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്. ഹർജിക്കാരിക്കു വേണ്ടി അഡ്വ. ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ, എം രവികൃഷ്ണൻ എന്നിവർ ഹാജരായി.

    Read More »
  • ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ സോളാർകേസിന്റെ നടപടികൾ നിർത്തിവെയ്ക്കണം എന്ന ആവശ്യം തള്ളി കോടതി

    കൊല്ലം: സോളാർ കേസ് നടപടികൾ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ച ഹർജി തള്ളി കൊട്ടാരക്കര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കോടതി നടപടികൾ നിർത്തിവെയ്ക്കണം എന്നായിരുന്നു ഗണേഷ് കുമാറിന്റെ ആവശ്യം. പരാതിക്കാരിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്ത് ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന ഹർജിയിലാണ് കോടതി നടപടി തുടരുന്നത്. അഡ്വ. സുധീർ ജേക്കബ് ആണ് ഹർജിക്കാരൻ. ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി മുൻ പേഴ്സൺ സ്റ്റാഫ് ആയ സുധീർ മലയിൽ മൊഴി നൽകിയിരുന്നു. സാക്ഷി മൊഴികൾ അടക്കം തെരഞ്ഞെടുപ്പ് രംഗത്ത് ആയുധമാക്കപ്പെടുമെന്നായിരുന്നു ഹർജിയിലെ വാദം. നിലവിലെ കോടതി വിധി ഗണേഷ് കുമാറിന് തിരിച്ചടിയായിരിക്കുകയാണ്.

    Read More »
  • ‘കേരളത്തിന് മാറ്റം അനിവാര്യം, എൻഡിഎയ്ക്ക് അവസരം നൽകിയാൽ വികസനം ഉറപ്പ്‘ : മോദിയുടെ ഗ്യാരണ്ടി; കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും പ്രധാനമന്ത്രി

    കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇത്തവണ എൻഡിഎയ്ക്ക് അഞ്ചു വർഷം നിങ്ങളെ സേവിക്കാനുള്ള അവസരം നൽകണമെന്നും എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയപാത വികസനമടക്കമുള്ള 10,800 കോടിയുടെ വിവിധ വികസന പദ്ധതികളും ദേശീയപാത 66ന്‍റെ ആദ്യ റീച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ വരുന്നത് എപ്പോഴും നല്ല അനുഭവമാണെന്നും 10,800 കോടിയുടെ പദ്ധതികളിലൂടെ ഈ നാടിന്‍റെ വികസിനത്തിന് വേഗത വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മേയ്ക്ക് ഇൻ ഇന്ത്യ വഴി പെട്രോളിയം മേഖലയിൽ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുമെന്നും പോളിപ്രോപെലിൻ യൂണിറ്റ് വഴി വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    Read More »
  • ഏറ്റുമാനൂർ കുട്ടനാട് സീറ്റിൽ കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം…ചർച്ച തുടരുന്നു

    തിരുവനന്തപുരം: കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള ഉഭയ കക്ഷി ചർച്ചകൾ വീണ്ടും അനിശ്ചിതത്തിലേക്ക് നീങ്ങുന്നു. ഇടുക്കി, തൃക്കരിപ്പൂർ തുടങ്ങിയ രണ്ടു സീറ്റുകൾ വിട്ടുനൽകാൻ കേരള കോൺഗ്രസ് സന്നദ്ധത അറിയിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം മൂന്നു സീറ്റുകൾ തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ്. വിജയ സാധ്യത മുൻനിർത്തി, ഏറ്റുമാനൂരും കുട്ടനാടും കൂടി വിട്ടു കൊടുക്കേണ്ടി വരുമെന്നു കേരള കോൺഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അതുപോലെ ഏറ്റുമാനൂർ കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ നാട്ടകം സുരേഷ്, ജി ഗോപകുമാർ, ജോസഫ് വാഴയ്ക്കൻ എന്നീ മൂന്നുപേരിൽ ഒരാൾക്കാണ് സാധ്യത കല്പിക്കുന്നത്. കുട്ടനാട്ടിൽ നിന്ന് അനിൽ ബോസ്, ഡോ. സിമ്മി ജോസഫ് , സജി ജോസഫ് തുടങ്ങിയ പേരുകളും ചർച്ചയിൽ ഉണ്ട്. അതേസമയം പൂഞ്ഞാർ തിരിച്ചു കൊടുക്കുന്ന പക്ഷം ഏറ്റുമാനൂർ കോൺഗ്രസിന് തന്നെ വിട്ടുകൊടുക്കാൻ കേരള കോൺഗ്രസ് തയ്യാറായേക്കും. പൂഞ്ഞാറിൽ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി പിസി തോമസിന്റെ പേരും കേൾക്കുന്നുണ്ട്. കുട്ടനാട്ടുകാരനായ ഒരു സ്ഥാനാർഥി വേണമെന്നാണ് പൊതുവെ…

    Read More »
  • ‘ഒരു കോടി തരാമെന്നു പറഞ്ഞാലും അയാളുടെയൊപ്പം അഭിനയിക്കില്ല; അത് സഹിക്കാവുന്നതിലും അപ്പുറം; എല്ലാ കാര്യവും പരസ്യമായി പറയാനാവില്ല’- വടിവേലുവിനെതിരെ നടി സോന ഹെയ്ഡൻ

    ചെന്നൈ: പ്രശസ്ത ഹാസ്യ നടൻ വടിവേലുവിനെതിരെ തുറന്നുപറച്ചിലുമായ് നടി സോന ഹെയ്ഡൻ. വടിവേലുവിനൊപ്പം ഇനി ഒരിക്കലും അഭിനയിക്കില്ലെന്നാണ് നടി പറഞ്ഞിരിക്കുന്നത്. അതിന് വ്യക്തമായ കാരണമുണ്ടെന്നും , എല്ലാമൊന്നും അതേപടി പുറത്തുപറയാനാവില്ലയെന്നും നടി പറഞ്ഞു. നടിയുടെ വാക്കുകൾ സിനിമാരംഗത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെയാണ് സോന ഈ വിവാദപരമായ പ്രതികരണം നടത്തിയത്. ‘കുസേലൻ’ എന്ന ചിത്രത്തിൽ ഒരിക്കൽ വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നെങ്കിലും, ആ അനുഭവത്തിന് ശേഷം വീണ്ടും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ തനിക്ക് താൽപര്യമില്ലെന്ന് നടി പറഞ്ഞു. വലിയ പ്രതിഫലം ലഭിച്ചാലും, അതിന് താൻ തയ്യാറാകില്ലെന്നും അവർ തുറന്നുപറഞ്ഞു. ‘ഒരു കോടി തരാമെന്നു പറഞ്ഞാലും അയാളുടെയൊപ്പം അഭിനയിക്കില്ല. ഒരു ഘട്ടത്തിൽ അഭിനയം ഉപേക്ഷിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ഈ ഇന്റസ്ട്രിയിൽ ആരെയും വിശ്വസിക്കാൻ പറ്റില്ല. പലരും കാരണം എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്കത് സഹിക്കാനാകുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ടാണ് ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നത്. വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളുടെ ഓഫർ വന്നിരുന്നു. പക്ഷെ അതെല്ലാം ഞാൻ…

    Read More »
  • ‘തുടരണോ ഈ കോഴിമന്ത്രി’ ; കെ.ബി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം; പോലീസുമായി ഉന്തും തള്ളും

    തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് പ്രതിഷേധമുണ്ടായത്. ​ഗതാ​ഗത മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിപ്പോയ്ക്കുള്ളിൽ പ്രതിഷേധവുമായി എത്തിയത്. സമരത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസ്സുകളിൽ മന്ത്രിക്കെതിരായ പോസ്റ്ററുകൾ പ്രവർത്തകർ പതിപ്പിച്ചു. ‘തുടരണോ ഈ കോഴിമന്ത്രി’ എന്നെഴുതിയ പോസ്റ്ററാണ് പ്രവർത്തകർ ബസ്സിലും പരിസരത്തും പതിപ്പിച്ചത്. പോസ്റ്ററുകൾ നീക്കംചെയ്യാനെത്തിയ പോലീസും പ്രതിഷേധക്കാരും തമ്മിൽ തമ്പാനൂർ ഡിപ്പോയിൽവെച്ച് സംഘർഷമുണ്ടായി. പ്രതിഷേധത്തിനിടെ പോലീസുകാരനെ മർദിച്ചു എന്നാരോപിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ സ്ഥി​ഗതികൾ സംഘർഷ ഭരിതമായി. പോലീസ് പോസ്റ്ററുകൾ കീറാൻ ശ്രമിച്ചത് പ്രവർത്തകർ തടഞ്ഞതോടെ ഉന്തും തള്ളുമായി.

    Read More »
  • ആലുവയിൽ അത്യാധുനീക എൻ.ഡി.ആർ. ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്തു; 250 കോടിയുടെ നിക്ഷേപം; നിരവധി തൊഴിലവസരങ്ങളും

    ആലുവ : പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്സ് സേവന ദാതാക്കളായ എൻ.ഡി.ആർ. വെയർഹൗസിംഗിന്റെ പുതിയ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ആലുവ ചുണ്ണങ്ങംവേലിയിൽ പ്രവർത്തനമാരംഭിച്ചു. എൻ.ഡി.ആർ. ഗ്രൂപ്പിന് കീഴിലുള്ള എൻ.ഡി.ആർ. സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. ഏകദേശം 250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇൻഡസ്ട്രിയൽ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ പ്രദേശത്തെ മുന്നൂറോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വ്യവസായ മേഖലയ്ക്കും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും ഈ സംരംഭം കരുത്തേകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബുകളിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എൻ.ഡി.ആർ. ആലുവയിൽ പ്രവർത്തനം വിപുലീകരിച്ചത്. എഫ്.എം.സി.ജി. (FMCG), ഇ-കൊമേഴ്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഭരണ-വിതരണ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും. “കേരളത്തിലെ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ പ്ലാന്റ്…

    Read More »
  • ഇറാന്റെ സൈഡ് ചേർന്ന് ഉത്തരകൊറിയ!! മിഡിൽ ഈസ്റ്റിലെ സകല സങ്കർഷങ്ങൾക്കും കാരണം അമേരിക്കയും ഇസ്രായേലും, അവർ മേഖലയിലെ സമാധാനം തകർക്കുന്നു- കിംങ് ജോങ്…സ്വന്തം സൈനിക ശക്തി വർധിപ്പിക്കാൻ ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു, ഉത്തരകൊറിയയുടെ പുതിയ പരീക്ഷങ്ങൾ സംഘർഷം കൂടുതൽ വർദ്ധിപ്പിക്കാൻ- വിദ​ഗ്ദർ

    പ്യോങ്യാങ്: ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തെരഞ്ഞെടുത്തതിന് പിന്തുണയുമായി ഉത്തരകൊറിയ രം​ഗത്ത്. മുജ്തബയുടെ തെരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ഉത്തരകൊറിയ മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയ്ക്ക് കാരണം അമേരിക്കയും ഇസ്രായേലുമാണെന്നും അവർ മേഖലാ സമാധാനം തകർക്കുകയാണെന്നും ഉത്തരകൊറിയ ആരോപിച്ചു. ഉത്തരകൊറിയൻ സർക്കാർ വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസിന്റെ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇറാനിലെ ജനങ്ങൾ തെരഞ്ഞെടുത്ത പുതിയ നേതാവിനെ ബഹുമാനിക്കുന്നുവെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇറാനിലെ ജനങ്ങൾക്ക് സ്വന്തം രാജ്യത്തിന്റെ സുപ്രീം ലീഡറെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്നും അതിനെ പുറത്തുനിന്നുള്ള ശക്തികൾ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ഇറാൻ സുപ്രീം ലീഡറായ ഖമനേയിക്ക് പകരമായി അദ്ദേഹത്തിന്റെ മകനെ മാർച്ച് 8ന് ഇറാൻ പുതിയ സുപ്രീം ലീഡറായി പ്രഖ്യാപിച്ചിരുന്നു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഇറാനിലെ ഭരണനേതൃത്വത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നേതാവിനെ പ്രഖ്യാപിച്ചതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം…

    Read More »
Back to top button
error: