Breaking News
-
ആലുവയിൽ അത്യാധുനീക എൻ.ഡി.ആർ. ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്തു; 250 കോടിയുടെ നിക്ഷേപം; നിരവധി തൊഴിലവസരങ്ങളും
ആലുവ : പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്സ് സേവന ദാതാക്കളായ എൻ.ഡി.ആർ. വെയർഹൗസിംഗിന്റെ പുതിയ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ആലുവ ചുണ്ണങ്ങംവേലിയിൽ പ്രവർത്തനമാരംഭിച്ചു. എൻ.ഡി.ആർ. ഗ്രൂപ്പിന് കീഴിലുള്ള എൻ.ഡി.ആർ. സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. ഏകദേശം 250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇൻഡസ്ട്രിയൽ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ പ്രദേശത്തെ മുന്നൂറോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ വ്യവസായ മേഖലയ്ക്കും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും ഈ സംരംഭം കരുത്തേകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബുകളിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എൻ.ഡി.ആർ. ആലുവയിൽ പ്രവർത്തനം വിപുലീകരിച്ചത്. എഫ്.എം.സി.ജി. (FMCG), ഇ-കൊമേഴ്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഭരണ-വിതരണ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും. “കേരളത്തിലെ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ പ്ലാന്റ്…
Read More » -
ഇറാന്റെ സൈഡ് ചേർന്ന് ഉത്തരകൊറിയ!! മിഡിൽ ഈസ്റ്റിലെ സകല സങ്കർഷങ്ങൾക്കും കാരണം അമേരിക്കയും ഇസ്രായേലും, അവർ മേഖലയിലെ സമാധാനം തകർക്കുന്നു- കിംങ് ജോങ്…സ്വന്തം സൈനിക ശക്തി വർധിപ്പിക്കാൻ ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു, ഉത്തരകൊറിയയുടെ പുതിയ പരീക്ഷങ്ങൾ സംഘർഷം കൂടുതൽ വർദ്ധിപ്പിക്കാൻ- വിദഗ്ദർ
പ്യോങ്യാങ്: ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തെരഞ്ഞെടുത്തതിന് പിന്തുണയുമായി ഉത്തരകൊറിയ രംഗത്ത്. മുജ്തബയുടെ തെരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ഉത്തരകൊറിയ മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയ്ക്ക് കാരണം അമേരിക്കയും ഇസ്രായേലുമാണെന്നും അവർ മേഖലാ സമാധാനം തകർക്കുകയാണെന്നും ഉത്തരകൊറിയ ആരോപിച്ചു. ഉത്തരകൊറിയൻ സർക്കാർ വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസിന്റെ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇറാനിലെ ജനങ്ങൾ തെരഞ്ഞെടുത്ത പുതിയ നേതാവിനെ ബഹുമാനിക്കുന്നുവെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇറാനിലെ ജനങ്ങൾക്ക് സ്വന്തം രാജ്യത്തിന്റെ സുപ്രീം ലീഡറെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്നും അതിനെ പുറത്തുനിന്നുള്ള ശക്തികൾ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ഇറാൻ സുപ്രീം ലീഡറായ ഖമനേയിക്ക് പകരമായി അദ്ദേഹത്തിന്റെ മകനെ മാർച്ച് 8ന് ഇറാൻ പുതിയ സുപ്രീം ലീഡറായി പ്രഖ്യാപിച്ചിരുന്നു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഇറാനിലെ ഭരണനേതൃത്വത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നേതാവിനെ പ്രഖ്യാപിച്ചതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം…
Read More » -
‘ബിജെപി അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയത് എന്ത് പ്രോട്ടോക്കോള്‍ പ്രകാരമാണ്? എന്തും ചെയ്യാൻ അവകാശമുണ്ട് എന്ന മട്ടിലാണ് പെരുമാറ്റം : എംവി ഗോവിന്ദൻ
തിരുവനന്തപുരം: ദേശീയപാത ഒന്നാം റീച്ചിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയെയും ഒഴിവാക്കിയത് വിചിത്രമാണ്. പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലൂടെയാണ് രണ്ടാം റീച്ച് കടന്ന് പോകുന്നത്. മുഹമ്മദ് റിയാസിനോടുള്ള വ്യക്തിപരമായ പ്രശ്നമല്ല, മറിച്ച് രാഷ്ട്രീയ പകപോക്കലാണിത്. രണ്ടാം റീച്ചിൽ മന്ത്രിയും എംഎൽഎയും ജനങ്ങളെ അണി നിരത്തി റോഡ്ഷോ നടത്തും. അത്തരം പരിപാടി ജനകീയ ഉത്സവം പോലെ നടത്തുന്നത് നല്ലതാണ്. രണ്ട് റീച്ചിലും ആഘോഷ പരിപാടിയും റോഡ് ഷോയും നടത്തും. ബിജെപി അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയത് എന്ത് പ്രോട്ടോക്കോള്‍ പ്രകാരമാണ്? എന്തും ചെയ്യാൻ അവകാശമുണ്ട് എന്ന മട്ടിലാണ് പെരുമാറ്റം. ഉദ്ഘാടന ചടങ്ങിന്‍റെ രാഷ്ട്രീയ ഉള്ളടക്കത്തിൽ പക്ഷപാതമുണ്ട്.മരുമകനായത് കൊണ്ടാണോ പൊതുമരാമത്ത് മന്ത്രിയായതും ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ടതെന്നും എംവി ഗോവിന്ദൻ ചോദിച്ചു. മുഖ്യമന്ത്രിയെ ക്ഷണിച്ചുവെന്നും മരുമകനെ ക്ഷണിക്കേണ്ടതില്ലെന്നുമായിരുന്നു വിവാദത്തോട് ബിജെപി…
Read More » -
ഇന്ത്യയിൽ ആദ്യമായി 32 കാരന് ദയാവധം!! ഹരീഷ് റാണയുടെ ലൈഫ് സപ്പോർട്ട് ചികിത്സ പിൻവലിക്കാൻ അനുമതി, കൃത്രിമ ജീവൻരക്ഷാ ഉപകരണങ്ങളിലൂടെ ആയുസ് നീട്ടുന്നത് അവരുടെ അന്തസിനു വിരുദ്ധമാണ്, ജീവൻ വീണ്ടെടുക്കൽ പ്രതീക്ഷയില്ലെന്നു പറയുമ്പോൾ ഒരു വ്യക്തിക്ക് മരണം തെരഞ്ഞെടുക്കാം- സുപ്രിം കോടതി
ന്യൂഡൽഹി: കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് 13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി. ഇന്ത്യയിൽ ആദ്യമായാണ് ദയാവധത്തിന് സുപ്രിംകോടതി അനുമതി നൽകുന്നത്. ഒന്നു ചലിക്കാൻ പോലുമാകാതെ തന്റെ മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് ഹരീഷ് റാണ കഴിയുന്നത്. 2013 ഓഗസ്റ്റ് 20ന് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു വീണതോടെയാണ് നോയിഡ സ്വദേശി ഹരീഷ് റാണ (32)യുടെ ശരീരം തളർന്നത്. ചലിക്കാൻ പോലും കഴിയാതെ കിടക്കുന്ന ഹരീഷിന്റെ ശരീരത്തിലാകെ മുറിവുകളാണ്. ട്യൂബിലൂടെയാണു ഭക്ഷണം നൽകുന്നത്. ഓക്സിജൻ ട്യൂബുമുണ്ട്. ഭേദപ്പെടുത്താനാകാത്തവിധം രോഗാവസ്ഥയിലാകുന്നവർക്കു മരുന്നും ഭക്ഷണവും മറ്റും ക്രമേണ നിർത്തിയുള്ള മരണം (പാസീവ് യുത്തനേസ്യ) അനുവദിക്കാറുണ്ട്. എന്നാൽ, ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്നും ഇൻജക്ഷനും മറ്റും ഉപയോഗിച്ചുള്ള മരണം (ആക്ടീവ് യുത്തനേസ്യ) ഇന്ത്യയിൽ അനുവദിച്ചിട്ടില്ല. കൃത്രിമ ജീവൻരക്ഷാ ഉപകരണങ്ങളിലൂടെ…
Read More » -
എൽപിജി/ എൽഎൻജി പ്രതിസന്ധിക്ക് പരിഹാരമായി ബദൽ മാർഗങ്ങൾ തേടി കേന്ദ്രസർക്കാര്‍; യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് 10 ലക്ഷം ടൺ എൽപിജിയുടെ അടിയന്തര ഇറക്കുമതി
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെതുടർന്ന് കപ്പൽ ഗതാഗതം നിലച്ച ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍.അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നടക്കം ഇറക്കുമതി ചെയ്യുന്നതിനുള്ള നീക്കം നടന്നുവരുന്നുവെന്നാണ് റിപ്പോർട്ട്. അധികം വൈകാതെ പുതുവഴികളിലൂടെയുള്ള ഇറക്കുമതി സാധ്യമാക്കും. അതു കൂടാതെ, സർക്കാർ നിർദേശത്തെ തുടർന്ന് രാജ്യത്തെ പെട്രോളിയം കമ്പനികൾ 10 ശതമാനം ഉൽപാദനം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ യുഎസ് സംഘർഷം അതിരൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് പശ്ചിമേഷ്യയിലേക്കും തിരിച്ചും സുരക്ഷിതമായി സഞ്ചരിക്കാൻ ആകുന്നില്ല. ഇന്ത്യയിലേക്കുള്ള പാചക വാതകത്തിന്‍റെ ഭൂരിഭാഗവും ഇവിടെ നിന്ന് വരുന്നതാണ്. ഈ വരവ് നിലച്ചതോടെയാണ് രാജ്യത്ത് പ്രതിസന്ധി രൂക്ഷമായത്. അടിയന്തരമായി 10 ലക്ഷം ടൺ എൽപിജി വാങ്ങാനുള്ള നടപടി സ്വീകരിച്ചെന്ന് കേന്ദ്രസര്‍ക്കാർ. പ്രധാനമായും യുഎസ് വിപണിയിൽ നിന്നാണ് ഇവ വാങ്ങുന്നത്. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മതിയായ സ്റ്റോക്ക് എത്തിക്കുമെന്നുമാണ് സർക്കാർ വിശദീകരണം. സ്ഥിതിഗതികൾ പരിശോധിച്ച് നിയന്ത്രണത്തിൽ ഇളവ് വരുത്തുമെന്നും കേന്ദ്രവും എണ്ണക്കമ്പനികളും അറിയിച്ചിട്ടുണ്ട്. പ്രതിവർഷം 31.3…
Read More » -
നരേന്ദ്രമോദി കൊച്ചിയിലെത്തി; പ്രതിഷേധ സാധ്യത മുൻനിർത്തി 5 കോൺഗ്രസ് നേതാക്കൾ കരുതൽ കസ്റ്റഡിയിൽ
കൊച്ചി: എൻഡിഎയുടെ പ്രചാരണ പരിപാടികൾക്കും വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മോദി ഹെലികോപ്റ്ററിൽ നാവിക സേന വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും മറൈൻ ഡ്രൈവിലുള്ള ആദ്യപരിപാടിയിലേക്ക് പങ്കെടുക്കാൻ പുറപ്പെടും. അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ 5 കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. കെ പി സി സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉൾപ്പെടെ 5 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ അദാലത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പൊലീസ് അകാരണമായി കസ്റ്റഡിയിൽ എടുത്തെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
Read More » -
‘റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെ; മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ‘: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്; ‘ഏതൊക്കെ മന്ത്രിമാരാണ് ചടങ്ങിൽ പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന്‘ രാജീവ് ചന്ദ്ര ശേഖർ
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. മുഹമ്മദ് റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെയെന്നും മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ എന്നും എസ് സുരേഷ് ചോദിച്ചു. മാധ്യമങ്ങളോടാണ് എസ് സുരേഷ്, മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശം നടത്തിയത്. പരാതിയുണ്ടെങ്കിൽ അമ്മായപ്പനോട് പറയട്ടെ. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. എല്ലാവരെയും ക്ഷണിക്കാൻ ഇത് കുടുംബ പരിപാടിയല്ല. പ്രോട്ടോകോൾ അനുസരിച്ച് തന്നെയാണ് തീരുമാനമെടുത്തതെന്നും എസ് സുരേഷ് പറഞ്ഞു. ദേശീയപാതയുടെ ആദ്യ റീച്ചിന്‍റെയടക്കം വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെന്നും മരുമകനെ ക്ഷണിക്കണ്ടേതില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് റിയാസ് എന്ന്…
Read More » -
ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ് പോലീസ് ഒളിവിലെന്നു പറഞ്ഞ് ലുക്കൗട്ട് നോട്ടീസ് അടിച്ചിറക്കി അരിച്ചുപെറുക്കി അന്വേഷിച്ചത് കൊല്ലപ്പെട്ടയാളെത്തന്നെ… ഡിഎൽഎ പരിശോധനയിൽ മരിച്ചത് നൂറനാട് സ്വദേശി അനിൽകുമാറെന്ന് സ്ഥിരീകരണം
കൊല്ലം: പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുതിയ കണ്ടെത്തൽ. സംഭവത്തിൽ പ്രതിയെന്ന് സംശയിച്ചയാളാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നടത്തിയ ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയത്. അന്നു കൊല്ലപ്പെട്ടത് ആലപ്പുഴ നൂറനാട് സ്വദേശി അനിൽകുമാറാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ആളുകേറാമലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും നൂറനാട് സ്വദേശി അനിൽകുമാറാണ് സംഭവത്തിലെ പ്രതിയെന്നുമാണ് പോലീസ് ഇതുവരെ കരുതിയിരുന്നത്. സംഭവസ്ഥലത്തിനടുത്ത പെട്രോൾ പമ്പിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി അനിൽകുമാറാണെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. ഇതോടെ ഇയാൾക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.പിന്നാലെ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ഇയാൾ ഒളിവിലാണെന്നുമാണ് അന്വേഷണസംഘം പറഞ്ഞിരുന്നത്. അതേസമയം, സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടും മരിച്ചയാളെ തിരിച്ചറിയാൻ കഴിയാതിരുന്നത് അന്നേ പോലീസിനെ കുഴക്കിയിരുന്നു. കുത്തേറ്റാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തിയിരുന്നു. പക്ഷെ ഇങ്ങനെയൊരാളെ കാണാതായതായി ഒരു പോലീസ് സ്‌റ്റേഷനിലും പരാതിയുണ്ടായിരുന്നില്ല. മാത്രമല്ല, സംശയമുള്ളവരുടെ ഡിഎൻഎ പരിശോധന നടത്തിയെങ്കിലും ഇതിലും ഫലമുണ്ടായില്ല. മരിച്ചയാളെ തിരിച്ചറിയാനായി അയൽസംസ്ഥാനങ്ങളിലും പോലീസ് അന്വേഷണം നടത്തി. ഈ അന്വേഷണത്തിനിടെയാണ്…
Read More » -
ടി സിദ്ദിഖ് എംഎൽഎയെ കൂവി അപമാനിച്ച സംഭവം; കെഎസ്‍എഫ്ഇ വനിതാ റീജ്യണൽ മാനേജര്‍ക്കെതിരെ നടപടിയെടുക്കണം, പരാതിയുമായി കെഎസ്‍യു
കല്‍പ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിൽ ടി സിദ്ദിഖ്എംഎൽഎ സംസാരിക്കുമ്പോൾ കൂവിയ സംഭവത്തിൽ കെഎസ്എഫ്ഇ റീജ്യണൽ മാനേജർക്കെതിരെ പരാതിയുമായി കെഎസ്‍യു. കെഎസ്എഫ്ഇ റീജ്യണൽ മാനേജരായ അഞ്ജന അനീഷ് എംഎൽഎയെ കൂവി അപമാനിച്ചുവെന്നാണ് പരാതി. ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്കം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡൻറ് ഗൗതം ഗോകുൽദാസാണ് പരാതി നൽകിയത്. ടിവി ചാനലുകളുടെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർക്ക് ആണ് പരാതി കൈമാറിയത്. അതേസമയം, പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും എന്നാൽ, കൂവിയിട്ടില്ലെന്നും അഞ്ജന അനീഷ് വിശദീകരിച്ചു.
Read More » -
ഹോർമുസ് കടലിടുക്കിന് സമീപം എണ്ണക്കപ്പലുകളുടെ വഴി തടയാൻ ശ്രമം!! ഇറാന്റെ മൈൻ സ്ഥാപിക്കുന്ന 16 പടക്കപ്പലുകൾ തകർത്ത് യുഎസ് അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അൽ-ധഫ്റ എയർബേസിലും ബഹ്റൈനിലെ ജുഫൈർ പ്രദേശത്തും ഇറാന്റെ മിസൈൽ ആക്രമണം… തിരിച്ചടിക്കും- യുഎസ് പ്രതിരോധ സെക്രട്ടറി- Video
വാഷിങ്ടൺ: ആഗോള എണ്ണ ഗതാഗതത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ്റെ 16 മൈൻ സ്ഥാപിക്കുന്ന നാവിക കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്തതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് അറിയിച്ചു. മാർച്ച് 10-ന് നടന്ന സൈനിക നടപടിയിൽ കപ്പലുകൾ തകർത്തതായും ആക്രമണത്തിൻ്റെ ചില ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോയും സൈന്യം പുറത്തുവിട്ടതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പേർഷ്യൻ ഗൾഫിനെയും ഗൾഫ് ഓഫ് ഒമാനിനെയും ബന്ധിപ്പിക്കുന്ന ഏക കടൽപാതയാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ എണ്ണ ഗതാഗതത്തിൻ്റെ ഏകദേശം 20 ശതമാനം ഈ കടൽപാതയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഇവിടെ ഉണ്ടാകുന്ന ഏതൊരു സംഘർഷവും ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയും. അമേരിക്കൻ സൈന്യത്തിൻ്റെ പ്രസ്താവന പ്രകാരം, ഇറാൻ മൈനുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന കപ്പലുകളാണ് ലക്ഷ്യമിട്ടത്. കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കപ്പെടുകയാണെങ്കിൽ എണ്ണ ടാങ്കറുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മുമ്പ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്…
Read More »