Breaking News
-
ബിജെപി, ജെഡിയു 101 വീതം, ചിരാഗ് പാസ്വാന് 29 സീറ്റ് ; തര്‍ക്കത്തിനും നീണ്ട ചര്‍ച്ചകള്‍ക്കും ശേഷം ബിഹാര്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി എന്‍ഡിഎ ; പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയും വരും
പാറ്റ്‌ന: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന കരാര്‍ എന്‍ഡിഎ അന്തിമമാക്കി. പുതിയ കരാര്‍ പ്രകാരം, സംസ്ഥാനത്തെ ആകെ 243 നിയമസഭാ സീറ്റുകളില്‍ ബിജെപിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും (ജെഡിയു) 101 സീറ്റുകളില്‍ വീതം മത്സരിക്കും. ഏറെക്കാലം തടസ്സമുണ്ടാക്കിയ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് 29 സീറ്റുകള്‍ ലഭിക്കും. ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും (എച്ച്എഎം) ആറ് സീറ്റുകള്‍ വീതം ലഭിക്കുമെന്ന് ബിജെപിയുടെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രധാന്‍ പോസ്റ്റ് ചെയ്തു. ചിരാഗ് പാസ്വാന്‍ 40-45 സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി 25 സീറ്റുകള്‍ മാത്രമാണ് നല്‍കാന്‍ തയ്യാറായത്. പ്രശാന്ത് കിഷോറിന്റെ ജന സൂരജ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ തള്ളിക്കളയില്ലെന്നും പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. എല്‍ജെപി അധ്യക്ഷന്‍ മനസ്സ് മാറ്റാന്‍ പ്രധാന്‍ ഉള്‍പ്പെടെയുള്ളവരുമായി നിരവധി കൂടിക്കാഴ്ചകള്‍ വേണ്ടിവന്നു. എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമാണ് ബിജെപി…
Read More » -
‘സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന അവള്‍ എങ്ങനെയാണ് രാത്രി 12.30 ന് പുറത്തിറങ്ങിയത്?’ കൂട്ടബലാത്സംഗത്തിന് പിന്നാലെ മമതാ ബാനര്‍ജിയുടെ ഞെട്ടിക്കുന്ന ചോദ്യം
ദുര്‍ഗാപൂര്‍: പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാ ത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന അഭിപ്രായപ്രകടനവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. 23 വയസ്സുള്ള വിദ്യാര്‍ത്ഥിനി എങ്ങനെയാണ് രാത്രി വൈകി കാമ്പസിന് പുറ ത്തുപോയതെന്ന മമതാബാനര്‍ജിയുടെ ചോദ്യം രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് വഴിവെച്ചു. ബിജെപി മുഖ്യമന്ത്രി ഇരയെ അപമാനിക്കുന്നുവെന്നാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപ ണം. ‘അവള്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുകയായിരുന്നു. ആരുടെ ഉത്തര വാദിത്തമാണിത്? അവള്‍ എങ്ങനെയാണ് രാത്രി 12.30 ന് പുറത്തിറങ്ങിയത്?’ സംഭവത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മമതാബാനര്‍ജി ചോദിച്ചു. സംഭവം ‘ഞെട്ടിക്കുന്നതാണ്’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ബംഗാള്‍ പോലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അവരുടെ വിദ്യാര്‍ത്ഥികളെയും അവരുടെ രാത്രിയിലെ സംസ്‌കാരത്തെയും ശ്രദ്ധിക്കണമെന്ന് പറഞ്ഞ മമതാബാനര്‍ജി അവരെ പുറത്തുവരാന്‍ അനു വദിക്കരുത്. അവര്‍ സ്വയം സംരക്ഷിക്കണം. അതൊരു വനപ്രദേശമാണെന്നും കൂട്ടി ച്ചേര്‍ത്തു. അയല്‍ സംസ്ഥാനമായ ഒഡീഷയിലെ ബലാത്സംഗക്കേസുകള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി സര്‍ക്കാരിനെ…
Read More » -
ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ബാറ്റിംഗ് കറങ്ങി വീണു ; രണ്ടാം മത്സരത്തിലും വെസ്റ്റിന്‍ഡീസ് പരുങ്ങുന്നു ; ഇന്ത്യയുടെ റണ്‍മലയ്ക്ക്് മുന്നില്‍ ഫോളോ ഓണ്‍ ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എതിരേയുള്ള രണ്ടാം മത്സരത്തിലും രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ പടുകൂറ്റന്‍ സ്‌കോറിനെതിരേ ഫോളോഓണ്‍ ചെയ്യേണ്ട ഗതികേടിലാണ് വിന്‍ഡീസ്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 518 പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 248 ന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ 173 ന് രണ്ട് എന്ന നിലയിലാണ്. സ്റ്റംപ് എടുക്കുമ്പോള്‍ ടാര്‍ഗറ്റിന് 97 റണ്‍സിന് പിന്നിലാണ് വിന്‍ഡീസ്. ഓപ്പണര്‍ ജോണ്‍ കാംബലും സായ് ഹോപ്പുമാണ് ക്രീസില്‍. ഇരുവരും അര്‍ദ്ധശതകം നേടി. ആദ്യ മത്സരത്തില്‍ രണ്ടുദിവസം ബാക്കി നില്‍ക്കേ കളി തോല്‍ക്കേണ്ടി വന്ന വിന്‍ഡീസ് ഈ മത്സരത്തിലും അതേ വിധി വേട്ടയാടുകയാണ്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വിന്‍ഡീസ് ബാറ്റിംഗിന്റെ തല കറങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ 87 റണ്‍സ് നേടിയ നിലയിലാണ് ജോണ്‍ കാംബല്‍. ഷായ് ഹോപ്പ് 66 റണ്‍സെടുത്തും നില്‍ക്കുകയാണ്. 10 റണ്‍സെടുത്ത ചന്ദര്‍പാളിനെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ശുഭ്മാന്‍ഗില്‍ പിടികൂടിയാപ്പോള്‍ ഏഴ് റണ്‍സ് എടുത്ത ആലിക് അത്തനാസയെ വാഷിംഗ്ടണ്‍…
Read More » -
ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചിരിക്കുകയാണ് ; കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കി സിനിമയില്‍ അഭിനയിക്കാന്‍ അനുവദിക്കണം ; സിപിഎമ്മിന് രാഷ്ട്രീയ അങ്കലാപ്പെന്ന് സുരേഷ്‌ഗോപി
കണ്ണൂര്‍: നടന്‍ എന്ന നിലയിലുള്ള വരുമാനം നിലച്ചെന്നും കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കി സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സുരേഷ്‌ഗോപി. ഈ സൗകര്യം മുന്‍ നിര്‍ത്തി തന്നെയൊന്ന് കേന്ദ്ര മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും പറഞ്ഞു. ഇപ്പോള്‍ വരുമാനം നല്ല നിലയില്‍ നിലച്ചിരിക്കുകയാണെന്നും സിനിമയില്‍ അഭിനയിച്ച് ഒരുപാട് സമ്പാദിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. പാര്‍ട്ടിയിലെ ഏറ്റവും ഇളയ അംഗമാണ് താന്‍. കണ്ണൂരിലേക്കുള്ള ആദ്യത്തെ വാതില്‍തുറക്കലാണ് സി സദാനന്ദന്റെ രാജ്യസഭാംഗത്വം. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലംവെച്ച് നോക്കുമ്പോള്‍ ഇതൊരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തൊരു മുഹൂര്‍ത്തമാണ്. എന്നാല്‍ അതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കാരണക്കാരനായെന്നും സുരേഷ് ഗോപി പറഞ്ഞു. സദാനന്ദന്റെ സ്ഥാനാരോഹണത്തെകുറിച്ച് അസൂയകൊണ്ടോ ഇഷ്ടമില്ലായ്മ കൊണ്ടോ അല്ല ‘ജയരാജ് സഹോദരന്മാര്‍’ പരാമര്‍ശം നടത്തിയത്. അവര്‍ക്ക് അങ്കലാപ്പ് ഉണ്ടായിക്കാണും. കണ്ണൂരിനായി പദ്ധതികള്‍ കൊണ്ടുവരാന്‍ സദാനന്ദന്‍ മുന്‍കൈ എടുക്കുമെന്ന ഭയപ്പാട് അവര്‍ക്കുണ്ട്. ഇതെല്ലാം രാഷ്ട്രീയപരമായ അങ്കലാപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നൈപുണ്യം കേരളത്തിലെത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് നേതൃത്വം സദാനന്ദനെ…
Read More » -
കൂട്ടത്തിലൊരാള്‍ ഷാഫി പറമ്പിലിനെ ആക്രമിച്ചെന്ന് മാത്രം ; ഒന്നര മണിക്കൂര്‍ റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു ; ലാത്തിച്ചാര്‍ജ്ജ് നടത്തിയിട്ടില്ലെന്ന് റൂറല്‍ എസ്പി ബൈജു
വടകര: ഷാഫി പറമ്പില്‍ എംപിക്കെതിരായി ആക്രമണം നടത്തിയ പോലീസുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് റൂറല്‍ എസ്പി കെ ഇ ബൈജു. പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടന്നിട്ടില്ലെന്നും ലാത്തിച്ചാര്‍ജ് നടന്നതായി ഒരു വിഷ്വല്‍ എങ്കിലും കാണിക്കാന്‍ പറ്റുമോയെന്നും ചോദിച്ചു. ഒന്നര മണിക്കൂര്‍ റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുക മാത്രമായിരുന്നെന്നും പറഞ്ഞു. പൊലീസ് ആക്രമണത്തില്‍ തങ്ങളുടെ കൂട്ടത്തില്‍ ഉളള ചിലര്‍ മനഃപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് അത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും പറഞ്ഞു. വടകരയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ബൈജുവിന്റെ പ്രതികരണം. ‘കമാന്‍ഡ് ചെയ്യും, വിസിലടിക്കും, അടിച്ചോടിക്കും. അങ്ങനെയാണ് ലാത്തിച്ചാര്‍ജ് നടത്തുക. അത് നടന്നിട്ടില്ല. പക്ഷേ, നമ്മുടെ കൂട്ടത്തിലെ ചില ആളുകള്‍ മനപൂര്‍വം കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും പറഞ്ഞു. അതേസമയം പേരാമ്പ്രയില്‍ ഷാഫി പറമ്പിലിന് പൊലീസിന്റെ അടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അക്രമത്തില്‍ മൂക്കിന് പൊട്ടലുണ്ടായ ഷാഫി പറമ്പിലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. സംഭവത്തില്‍ ഷാഫി പറമ്പിലിനെതിരേ പോലീസ് കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.…
Read More » -
ഹമാസിനെ ഒതുക്കി; ഇനി ഹിസ്ബുള്ള: തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഭീകരകേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള നീക്കം തകര്‍ത്തു; 10 ഇടത്ത് ആക്രമണം; ലോറികളും ബുള്‍ഡോസറുകളും അടക്കം 300 വാഹനങ്ങള്‍ തകര്‍ത്തു
ലെബനന്‍: ഗാസയില്‍ സമാധാനക്കരാര്‍ നിലവില്‍ വന്നതിനു പിന്നാലെ ഇറാന്റെ നേതൃത്വത്തിലുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ടിലെ’ അടുത്ത വിഭാഗമായ ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരേ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. പേജര്‍ ആക്രമണങ്ങളിലൂടെ ആയിരക്കണക്കിന് ഹിസ്ബുള്ള തീവ്രവാദികള്‍ക്കെതിരേ തിരിച്ചടിച്ച ഇസ്രയേല്‍, ഇക്കുറി വാഹനങ്ങളെയാണു ലക്ഷ്യമിട്ടത്. തെക്കന്‍ ലെബനനില്‍ കെട്ടിടങ്ങളും മറ്റു സായുധ കേന്ദ്രങ്ങളും പുനര്‍നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് സാമഗ്രികളുമായി എത്തിയ കൂറ്റന്‍ ലോറികളടക്കം എന്‍ജിനീയറിംഗിന് ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് ബോംബിട്ടത്. ഇതിന്റെ ദൃശ്യങ്ങളും ഇസ്രയേല്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. തെക്കന്‍ ലെബനനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനു പിന്നാലെയാണ് ഇതു തകര്‍ത്തതെന്ന് ഐഡിഎഫ് പറഞ്ഞു. ഹമാസ് മോഡലില്‍ ജനങ്ങളെ മറയാക്കി പ്രതിരോധം ഉയര്‍ത്താനാണ് ഹിസ്ബുള്ളയുടെയും ശ്രമമെന്നും ഐഡിഎഫ് ആരോപിക്കുന്നു. കഴിഞ്ഞ നവംബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെയാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം ആരംഭിച്ചത്. ELIMINATED: Hezbollah terrorist involved in attempts to reestablish the group’s military infrastructure in Qalaouiyah, southern Lebanon. Additionally, troops also struck an engineering…
Read More » -
പൊലീസുകാരിയായി നവ്യ നായർ, മൾട്ടിസ്റ്റാർ ചിത്രം “പാതിരാത്രി” ഒക്ടോബർ 17ന് തിയേറ്ററുകളിലേക്ക്
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. 2025 ഒക്ടോബർ 17 ന് ചിത്രം ആഗോള റിലീസായത്തും. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത് വന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയ്‌ലർ കാണിച്ചു തന്നു. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി” ഒരു അർദ്ധരാത്രിയിൽ നടക്കുന്ന…
Read More » -
ഗ്ലോബൽ പബ്ലിക് സ്കൂളിൽ ഒരാഴ്ചക്കാലത്തെ ‘ദാൻ ഉത്സവ്’ സമാപിച്ചു; വിദ്യാർത്ഥികളിൽ ദയയും സഹാനുഭൂതിയും വളർത്തിയെടുക്കുക ലക്ഷ്യം ‘
കൊച്ചി: വിദ്യാർത്ഥികളിൽ അക്കാദമിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തുക എന്ന ലക്ഷ്യത്തോടെ ഗ്ലോബൽ പബ്ലിക് സ്കൂൾ (ജി.പി.എസ്.) സംഘടിപ്പിച്ച ദേശീയതലത്തിലുള്ള ‘ദാൻ ഉത്സവ്’ ഒരാഴ്ചക്കാലത്തെ ശ്രദ്ധേയമായ കാരുണ്യപ്രവൃത്തികളോടെ സമാപിച്ചു. ഒക്ടോബർ 6 മുതൽ 10 വരെ നടന്ന ഈ സേവന പരിപാടിയിൽ, സ്കൂളിലെ 1,000-ത്തിലധികം വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് 25-ൽ അധികം കാരുണ്യപ്രവൃത്തികളിൽ പങ്കെടുത്തു. സ്കൂളിന്റെ 20-ാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായാണ് ‘ദാൻ ഉത്സവ്’ സംഘടിപ്പിച്ചത്. ഈ വർഷത്തെ ‘ദാൻ ഉത്സവ്’ പരിപാടിയുടെ പ്രധാന പ്രത്യേകത കാരുണ്യപ്രവൃത്തികളിലെ രക്ഷിതാക്കളുടെ സജീവമായ പങ്കാളിത്തമായിരുന്നു. രക്ഷിതാക്കൾ അവരുടെ പ്രൊഫഷണൽ കഴിവുകൾ പങ്കുവെച്ചുകൊണ്ട് (Skill-Sharing) കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി അട്ടിനിക്കരയിലെ ഗവൺമെൻറ് എൽ.പി. സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പഠനോപകരണങ്ങൾക്കുമായുള്ള സഹായങ്ങൾ നൽകി. കൂടാതെ, വിദ്യാർത്ഥികളും ജീവനക്കാരും ആദർശ് സ്പെഷ്യൽ സ്കൂൾ, ഡോൺ ബോസ്കോ സ്നേഹഭവൻ എന്നിവിടങ്ങൾ സന്ദർശിക്കുകയും അന്തേവാസികളോടൊപ്പം സമയം ചെലവഴിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. “ബുദ്ധിശാലികളെ മാത്രമല്ല,…
Read More » -
ചേന്ദമംഗലത്തെ തറികളുടെ കഥകൾ ഇനി ലോകമറിയും!! റിമ കല്ലിങ്കലിന്റെ ‘മാമാങ്കം’ ഡാൻസ് കമ്പനി ബാഗ്ദാദ് അന്താരാഷ്ട്ര നാടകമേളയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും
കൊച്ചി:ഇന്ത്യയുടെ സമ്പന്നമായ കലാ പൈതൃകം ബാഗ്ദാദ് അന്താരാഷ്ട്ര നാടകമേളയിൽ ശ്രദ്ധാകേന്ദ്രമാകും. പ്രശസ്തമായ മാമാങ്കം ഡാൻസ് കമ്പനിയുടെ “നെയ്തെ” (നെയ്ത്തിന്റെ നൃത്തം) എന്ന അവതരണം 14-ന് രാജ്യത്തെ പ്രതിനിധീകരിച്ച് വേദിയിലെത്തും. നർത്തകിയും നടിയും സംരംഭകയുമായ റിമ കല്ലിങ്കൽ 2014-ൽ സ്ഥാപിച്ച മാമാങ്കം ഡാൻസ് കമ്പനി, കേരളത്തിലെ പ്രമുഖ സമകാലിക നൃത്ത കൂട്ടായ്മകളിൽ ഒന്നായി വളർന്നു. കേരളത്തിന്റെ ശാസ്ത്രീയ, നാടോടി, കായിക പാരമ്പര്യങ്ങളിൽ വേരൂന്നിയതും ആധുനിക കലാ-സാംസ്കാരിക ആവിഷ്കാരങ്ങളോട് പ്രതികരിക്കുന്നതുമായ ഒരു ഇന്ത്യൻ സമകാലിക നൃത്തഭാഷ സൃഷ്ടിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മലയാളത്തിൽ “നെയ്ത്ത്” എന്നർത്ഥം വരുന്ന “നെയ്തെ” 2018-ലെ പ്രളയത്തിൽ തറികളും ഉപജീവനമാർഗ്ഗങ്ങളും താറുമാറായ ചേന്ദമംഗലത്തെ കൈത്തറി നെയ്ത്തുകാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സമകാലിക നൃത്ത നിർമ്മാണമാണ്. നെയ്ത്തിന്റെ ശാരീരിക ചലനങ്ങളെയും ഉപകരണങ്ങളെയും താളങ്ങളെയും നൃത്തഭാഷയിലേക്ക് മാറ്റിക്കൊണ്ട്, സമൂഹത്തിന്റെയും, അതിജീവനത്തിന്റെയും, സർഗ്ഗാത്മകതയുടെയും ഒരു രൂപകമായി ഇതിനെ അവതരിപ്പിക്കുന്നു. 35 മിനിറ്റ് ദൈർഘ്യമുള്ള ഈ നൃത്ത ശിൽപ്പത്തിൽ എട്ട് നർത്തകരാണ് അണിനിരക്കുന്നത്. ഭരതനാട്യം,…
Read More » -
ഈജിപ്റ്റില്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടം; ഖത്തര്‍ അമീറിന്റെ അടുപ്പക്കാര്‍ കൊല്ലപ്പെട്ടു; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്; മരിച്ചത് ഗാസ സമാധാന ചര്‍ച്ചയ്ക്ക് എത്തിയവര്‍; ഇസ്രയേല്‍ പിന്‍മാറിയതിനു പിന്നാലെ വിമതരെ അടിച്ചമര്‍ത്തി ഹമാസ്; അറസ്റ്റും കൊലയും വ്യാപകം
കെയ്‌റോ: ഗാസയിലെ സമാധാന ചര്‍ച്ചയ്‌ക്കെത്തിയ ഖത്തര്‍ ഉദേ്യാഗസ്ഥര്‍ ഈജിപ്റ്റില്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത. ഖത്തര്‍ അമീറിന്റെ ഉദേ്യാഗസ്ഥരായ മൂന്നുപേരാജ് ഹമാസ്- ഇസ്രയേല്‍ ചര്‍ച്ച നടന്ന ഷരാം അല്‍ ഷെയ്ക്കിലെ റെഡ് സീ റിസോര്‍ട്ടിനു സമീപം മരിച്ചത്. ഖത്തര്‍ എംബസി എക്‌സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ടുപേര്‍ക്കു ഗുരുതര പരിക്കേറ്റെന്നും ഇവര്‍ സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ടോടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും ദോഹയില്‍ എത്തിക്കും. നഗരത്തില്‍നിന്ന് അമ്പതു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുള്ള വളവില്‍വച്ചാണ് അപകടമുണ്ടായതെന്നു രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു. ഖത്തര്‍, ഈജിപ്റ്റ്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ചര്‍ച്ചയ്‌ക്കെത്തിയവരാണ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ ചര്‍ച്ചയില്‍ ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യഘട്ട നീക്കങ്ങള്‍ക്കു തീരുമാനമായിരുന്നു. തിങ്കളാഴ്ച ഈജിപ്റ്റിലെ സിറ്റിയില്‍ കരാറിന്റെ അവസാനഘട്ട തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ആഗോള നേതാക്കള്‍ എത്താനിരിക്കേയാണ് അപകടമെന്നതും നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു. നേരത്തേ, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തിയിരുന്നു. ഇപ്പോള്‍ നടന്ന അപകടത്തില്‍…
Read More »