KeralaNEWS

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും; കാമുകനോടൊപ്പം പോയ യുവതിക്ക് സംഭവിച്ചത് 

വിതുര: കാമുകിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ കാമുകൻ പാലോട് പെരിങ്ങമ്മല കറുപ്പൻകാല സ്വദേശി അച്ചുവിനെ (24) നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ വിതുര മണലി ചെമ്ബിക്കുന്ന് അബി ഭവനില്‍ സുനിലയെയാണ് (22) പ്രതി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

  മരുന്ന് വാങ്ങാനായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് രാവിലെ സുനില വീട്ടില്‍ നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും സുനില മടങ്ങിവരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് സുനില അച്ചുവിനോടൊപ്പം പോയതായി കണ്ടെത്തിയത്.

Signature-ad

തിരുവനന്തപുരത്തു നിന്ന്  ഇരുവരും പാലോട് കറുപ്പൻകാലയിലുള്ള ആളൊഴിഞ്ഞ വീട്ടിലാണെത്തിയത്. വനമേഖലയോടു ചേര്‍ന്നുള്ള വിജനമായ പ്രദേശമാണിത്.ഇവിടെവച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം അച്ചു സുനിലയുടെ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നു. മരണം ഉറപ്പാക്കാനായി തറയില്‍ വീണുകിടന്ന സുനിലയുടെ കഴുത്തില്‍ ചരട് മുറുക്കി.രാത്രി 8.30നായിരുന്നു കൊലപാതകം.

പരിസരത്തൊന്നും ആള്‍താമസമില്ലാത്തതിനാല്‍ സുനിലയുടെ നിലവിളി ആരും കേട്ടില്ല. മരണം ഉറപ്പാക്കിയശേഷം യുവതിയുടെ ആഭരണങ്ങൾ കൈക്കലാക്കിയ അച്ചു നേരം പുലരുവോളം മൃതദേഹത്തിന്റെ കൂടെ കിടന്നുറങ്ങി.

പിറ്റേദിവസം പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് ഡിവൈ.എസ്.പി ബൈജുകുമാര്‍,വിതുര സ്റ്റേഷൻ ഹൗസ് ഒാഫീസര്‍ എസ്.അജയകുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

Back to top button
error: