Month: March 2026

  • Breaking News

    ​ഗുണ്ടാ നേതാവിനേയും സംഘത്തേയും പിടികൂടാനെത്തിയ പോലീസിന് നേരെ ആക്രമണം, എസ്ഐയ്ക്ക് കുത്തേറ്റു

    തൃശ്ശൂർ: മണ്ണുത്തി കൊഴുക്കുള്ളിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ ഒല്ലൂർ പോലീസ് സ്റ്റേഷൻ എസ്‌ഐ വരുണിന് കൈക്ക് കുത്തേറ്റു. കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്.സംഭവത്തിൽ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂർക്കിനിക്കര കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. വിഷ്ണുജിത്തിനെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ് സംഘം. കഴിഞ്ഞവർഷം നെല്ലങ്കരയിൽ മണ്ണുത്തി പോലീസിന് നേരെ ആക്രമണം നടത്തിയ സംഘത്തിലും ഇവർ ഉണ്ട്. വിഷ്ണു ജിത്തിനെതിരെ മണ്ണുത്തി സ്റ്റേഷനിൽ കാപ്പ ചുമത്തിയിട്ടുണ്ട്

    Read More »
  • Breaking News

    ‘ഒരു ചർച്ചക്കും ആരും എന്നെ വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല‘ – കെ. സുധാകരൻ

    ന്യൂഡൽഹി: സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കേ നിർണായകപ്രതികരണവുമായി കോൺഗ്രസ് നേതാവും എം.പിയുമായ കെ. സുധാകരൻ. നമ്മക്ക് നിലയും വിലയുമൊന്നുമില്ലെന്നും തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട് . ഡൽഹിയിലെത്തിയ ശേഷമുള്ള സുധാകരന്റെ ആദ്യ പ്രതികരണമാണിത്. ഒരു ചർച്ചക്കും ആരും എന്നെ വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല – കെ. സുധാകരൻ പ്രതികരിച്ചു. നിലയും വിലയുമില്ലെന്ന് പറഞ്ഞുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടാണ് സുധാകരൻ മറുപടി പറഞ്ഞത്. തന്നെ വിളിച്ചിട്ടില്ലെന്നും ആരെങ്കിലും വിളിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. അതേസമയം സുധാകരൻ ഇന്ന് പാർലമെന്റിൽ പോകും. അതിനുശേഷം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നാണ് സുധാകരൻ നേരത്തേ വ്യക്തമാക്കിയത്. സുധാകരനോട് ചൊവ്വാഴ്ച ഡൽഹിയിലെത്താൻ നിർദേശിച്ചിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അനുനയനീക്കങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. തിങ്കളാഴ്ച രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ചക്കെത്താൻ മുമ്പ്…

    Read More »
  • Breaking News

    വീണ്ടും വീഡിയോ പങ്കുവച്ച് നെതന്യാഹു ; ‘നിർദേശങ്ങൾ പാലിക്കൂ, ഒരുമിച്ചു വിജയിക്കാം‘

    ടെൽ അവീവ് ∙ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന സമൂഹമാധ്യമ പ്രചാരണങ്ങൾക്ക് മറുപടിയായി സ്വന്തം വിഡിയോ പങ്കുവച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും, മുൻപ് പ്രചരിച്ച കോഫി ഷോപ്പ് വിഡിയോ ഡീപ്പ് ഫേക്ക് ആണെന്ന വാദങ്ങൾക്കും ഇടയിലാണ് നെതന്യാഹു എക്സ് അക്കൗണ്ടിൽ പുതിയ വിഡിയോ പങ്കുവച്ചത്. ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്തുവിട്ട 90 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ നെതന്യാഹു ഉദ്യോഗസ്ഥരോടും സുഹൃത്തുക്കളോടും സംസാരിക്കുന്നതായി കാണാം. കുന്നുകളും പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളും പശ്ചാത്തലമായുള്ള വിഡിയോയിൽ സൈനിക വേഷത്തിലും അല്ലാതെയും ഉള്ള സ്ത്രീകളോട് നെതന്യാഹു ചിരിച്ചുകൊണ്ട് സംസാരിക്കുന്നുണ്ട്. ‘നിർദേശങ്ങൾ പാലിക്കൂ, ഒരുമിച്ചു വിജയിക്കാം’ എന്നാണ് വിഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പിൽ പറയുന്നത്. ബെന്യാമിൻ നെതന്യാഹുവിന്റെ 6 വിരലുകളുള്ള എഐ വിഡിയോ പ്രചരിച്ചതിനു പിന്നാലെ അദ്ദേഹം ജീവനോടെയില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇസ്രയേൽ ആ വാർത്തകൾ നിഷേധിച്ചു. പിന്നാലെ കോഫി ഷോപ്പിൽ നിന്ന് ചായകുടിക്കുന്ന നെതന്യാഹുവിന്റെ മറ്റൊരു വിഡിയോ പുറത്തുവന്നു. എന്നാൽ ആ…

    Read More »
  • Breaking News

    ഇറാനെ തളർത്താനുറച്ച് ഇസ്രയേൽ; ഇനിയുള്ള മൂന്നാഴ്ചത്തേയ്ക്ക് കൃത്യമായ പദ്ധതി തയ്യാറാക്കിയുള്ള തീവ്ര യുദ്ധം

    ടെൽ അവീവ്: ഇറാന്റെ ആയുധശേഷി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള യുദ്ധത്തിന് പദ്ധതിയിട്ട് ഇസ്രായേൽ. വരുന്ന മൂന്നാഴ്ചത്തെ യുദ്ധത്തിനായി വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ആക്രമണ ദൗത്യങ്ങൾ നീട്ടാനുള്ള പദ്ധതിയും തങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഇസ്രയേൽസൈന്യം തിങ്കളാഴ്ച പറഞ്ഞു. ഇസ്രയേലിനെതിരെ പ്രയോ​ഗിക്കാനുള്ള ഇറാന്റെആയുധ ശേഷി ദുർബലമാക്കുകയാണ് യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇസ്രയേൽസേനാ വക്താവ് ലെഫ്. കേണൽ നദവ് ഷൊഷാനി പറഞ്ഞു. ബാലിസ്റ്റിക് മിസൈലിനുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ, ആണവസംവിധാനങ്ങൾ, മറ്റു സുരക്ഷാസൗകര്യങ്ങൾ എന്നിവയ്ക്കുനേരേ ആക്രമണം നടത്തുന്നത് ഇതിനായാണെന്നും പറഞ്ഞു. 1.10 ലക്ഷം കരുതൽസൈനികരെ ദൗത്യത്തിനുതയ്യാറാക്കിയിട്ടുണ്ടെന്നും ഇനിയും ആയിരക്കണക്കിനു ലക്ഷ്യങ്ങൾ ആക്രമിക്കാനുണ്ടെന്നും അറിയിച്ചു. അതിനിടെ, ഞായറാഴ്ചരാത്രി മിർകാസി, മഹല്ലത്, ഖൊമേയ്ൻ, അറാക് എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. തിങ്കളാഴ്ച ടെഹ്‌റാൻ, ഷിറാസ്, തബ്‌റിസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ഇസ്രയേലിലെ ടെൽ അവീവ് ലക്ഷ്യമിട്ട് ഇറാൻ മിസൈൽ അയച്ചു. ജറുസലേമിനെ ലക്ഷ്യമിട്ട് അയച്ച മിസൈൽ ജൂതമതവും ക്രിസ്തുമതവും ഇസ്ലാംമതവും പാവനമായിക്കരുതുന്ന ടെംപിൾ മൗണ്ടിനടുത്തെത്തിയെന്ന് ഇസ്രയേൽ പോലീസ് പറഞ്ഞു. ആകാശത്തുവെച്ചു തകർത്ത മിസൈലിന്റെ അവശിഷ്ടം…

    Read More »
  • Breaking News

    കേരളത്തെയും തമിഴ്‌നാടിനെയും ഓര്‍ത്ത് അമിത്ഷാ ഉറക്കം കളയില്ല; പുതുച്ചേരിയില്‍ അടക്കം ‘ലാഭകരമായ സാഹചര്യം’; പശ്ചിമ ബംഗാള്‍ അങ്ങനെയല്ല! മമത മുതല്‍ പിണറായി വരെ; പ്രമുഖ നേതാക്കളുടെ അവസാന അങ്കം; ബിജെപിയിലെ പിന്തുടര്‍ച്ചയും നിര്‍ണയിക്കും

    ന്യൂഡല്‍ഹി: അടുത്ത മാസം നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പല പ്രമുഖ നേതാക്കളുടെയും അവസാന അങ്കമാകും. എണ്‍പതു വയസുള്ള സിപിഎം നേതാവ് പിണറായി വിജയന്റെ തോളില്‍ വലിയ ഉത്തരവാദിത്വമാണുള്ളത്. ഈ തിരഞ്ഞെടുപ്പിലെ പരാജയം അര്‍ത്ഥമാക്കുന്നത് 1977-ന് ശേഷം ആദ്യമായി ഒരു സംസ്ഥാനത്തും ഇടത് പക്ഷം അധികാരത്തിലില്ലാത്ത അവസ്ഥ വരും എന്നാണ്. വിജയന്‍ ഇങ്ങനെ ഓര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. ഒരു പതിറ്റാണ്ടിലെ പ്രതിസന്ധികളെ അതിജീവിച്ച് ഇടത് ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) വിജയിച്ചാല്‍ പോലും മൂന്നാം ഊഴമെന്നത് പാര്‍ട്ടി നിലപാടുകള്‍ക്ക് അനുസരിച്ചിരിക്കും. നിലവില്‍ അദ്ദേഹമാകും മുഖ്യമന്ത്രിയെന്നാണ് പാര്‍ട്ടി നല്‍കുന്ന സൂചനകള്‍. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിലെ (എ.ഐ.എ.ഡി.എം.കെ) തന്റെ വിമര്‍ശകരെയും വെല്ലുവിളികളെയും മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഇ.കെ. പളനിസ്വാമി അതിജീവിച്ചു കഴിഞ്ഞു. 71 വയസുകാരനായ അദ്ദേഹത്തിനും, എം.ജി. രാമചന്ദ്രന്റെയോ ജയലളിതയുടെയോ താരപ്രഭയുടെ അഭാവത്തില്‍ ബുദ്ധിമുട്ടുന്ന പാര്‍ട്ടിക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. മറ്റൊരു…

    Read More »
  • Breaking News

    കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്ന് പുറത്തുവിടും ; കെ. സുധാകരനും അടൂർ പ്രകാശിനും സീറ്റുണ്ടാവില്ല; പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം. വിമതരെ പിന്തുണയ്ക്കണോയെന്നത് ചർച്ച ചെയ്യും

    ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (സി.ഇ.സി.) ഡൽഹിയിൽ യോഗം ചേരും. പട്ടിക ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നാണ് കെ.പി.സി.സി. അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വ്യക്തമാക്കുന്നത്. കണ്ണൂർ, കോന്നി സീറ്റുകൾക്കായി സമ്മർദം ചെലുത്തുന്ന കെ. സുധാകരനെയും അടൂർ പ്രകാശിനെയും മത്സരിപ്പിക്കേണ്ടതില്ല തീരുമാനമാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. അതേസമയം,സി.പി.എം. വിമതരായ വി. കുഞ്ഞിക്കൃഷ്ണൻ പയ്യന്നൂരിലും ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായെ ഘടകകക്ഷികളോട് ആരായാനും തീരുമാനിച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ ജി. സുധാകരന് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പി.എ. എ. സുരേഷിന് സീറ്റ് നൽകാനുള്ള നീക്കവും നേരത്തെ നടത്തുകയുണ്ടായി.

    Read More »
  • Breaking News

    കളിക്കുന്നതിനിടെ മൂന്നുവയസുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണു, പിന്നാലെ രക്ഷിക്കാൻ ചാടിയ പിതാവിന് ദാരുണാന്ത്യം!! കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും യുവാവ് കിണറ്റിൽ കുടുങ്ങിയ കാര്യം ആരുമറിഞ്ഞില്ല

    വടക്കാഞ്ചേരി: മാരാത്തുകുന്ന് ഉന്നതിയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസുകാരനെ രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം. മകനെ രക്ഷിക്കാൻ ശ്രമിച്ച വാരിയത്ത് വീട്ടിൽ വിഷ്ണു (32) ആണ് മരിച്ചത്. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അരുഷ് കിണറിന് സമീപത്തേക്ക് പോയി കാൽ തെന്നി വീഴുകയായിരുന്നു. ഇതറിഞ്ഞതോടെ അച്ഛൻ വിഷ്ണു രക്ഷിക്കാൻ കിണറ്റിലേക്ക് ചാടി. ബഹളം കേട്ടെത്തിയ അയൽവാസി എഴുത്തശ്ശൻ വീട്ടിൽ വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും വടക്കാഞ്ചേരി അഗ്നിരക്ഷാസേനയും അവിടേക്കെത്തിയിരുന്നു. കുട്ടിയെ രക്ഷിച്ചതറിഞ്ഞതോടെ അഗ്നിരക്ഷാസേനാംഗങ്ങൾ മടങ്ങാൻ നിൽക്കുകയായിരുന്നു. അപ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്നും കിണറ്റിലേക്ക് ചാടിയിട്ടുണ്ടാകുമെന്നും സംശയം പറഞ്ഞത്. ഇതോടെ അഗ്നിരക്ഷാസേനാംഗങ്ങൾ കിണറ്റിലിറങ്ങി നടത്തിയ തിരച്ചിലിലാണ് വിഷ്ണുവിനെ കിണറ്റിലെ ചേറിൽ കുടുങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി. കുട്ടി അപകടനില തരണംചെയ്തതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കിണറ്റിനുള്ളിൽ ഓക്സിജൻ കുറവായിരുന്നുവെന്നും ശ്വാസതടസം അനുഭവപ്പെട്ടിരുന്നതായും ഇരുവരെയും രക്ഷിക്കാനിറങ്ങിയവർ പറഞ്ഞു. നിർമാണത്തൊഴിലാളിയാണ് വിഷ്ണു.…

    Read More »
  • Breaking News

    വിജയ്- തൃഷ വിവാഹ റീൽ; ലൈക്ക് അടിച്ച് നടിയുടെ അമ്മ ഉമ കൃഷ്ണൻ

    2026 ലെ തമിഴ്നാട് തിരഞ്ഞെടുപ്പിന് ശേഷം തൃഷയും വിജയും വിവാഹിതരാകാൻ സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കഴിഞ്ഞദിവസം പ്രചരിക്കപ്പെടുകയുണ്ടായി. ആ പോസ്റ്റിനിതാ തൃഷയുടെ അമ്മ ഉമ കൃഷ്ണൻ “ലൈക്ക്” ചെയ്തിരിക്കുന്നു. ഇതോടെ വിജ യ്- തൃഷ വിവാഹം വൈകാതെയുണ്ടാകുമെന്നതിൽ തീപിടിച്ച ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. വിജയ് ഭാര്യ സംഗീത സോർണലിംഗവുമായി വിവാഹമോചന നടപടികൾ തുടരുന്നതിനിടെയാണ് തൃഷയുമായുള്ള വിവാഹ വാർത്തകൾ ചർച്ചയായിരിക്കുന്നത്. തമിഴ് സിനിമാ മേഖലയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, വിജയ്- സംഗീത വിവാഹമോചന കേസുമായി ബന്ധപ്പെട്ട വാദം കേൾക്കൽ 2026 ഏപ്രിലിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 മെയ് 4 നാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപനം. ഇക്കുറി വിജയ് യുടെ നേതൃത്വത്തിലുള്ള ടിവികെയും മത്സരരം​ഗത്തുണ്ട്. അടുത്ത മുഖ്യമന്ത്രി താനാണെന്ന് വിജയ് പ്രഖ്യാപിച്ചും കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും താരവിവാഹമെന്ന പുതിയ പ്രചരണങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിലും ചർച്ചയായിരിക്കുകയാണ്. എതിരാളികൾ ഈ വിഷയം, വിജയ് യെ ഉന്നം വയ്ക്കാനുള്ള ആയുധമാക്കി ഉപയോ​ഗിക്കുകയാണ്. എജിഎസ്…

    Read More »
  • Breaking News

    കാബൂളിലെ ആശുപത്രിക്ക് നേരെ പാക് വ്യോമാക്രമണം, 400 മരണം, 250 പേർക്ക് പരുക്ക്, ആശുപത്രി കെട്ടിടം പൂർണമായി തകർന്നു!! ആക്രമിക്കപ്പെട്ടത് ഏകദേശം 3,000 ഓളം അന്തേവാസികൾ താമസിച്ച ലഹരിവിമുക്ത കേന്ദ്രം- നിഷേധിച്ച് പാക്കിസ്ഥാൻ

    കാബൂൾ: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിലെ ലഹരിവിമുക്ത കേന്ദ്രമായ ആശുപത്രിക്ക് നേരെ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായി താലിബാൻ. ആക്രമണത്തിൽ 250 ഓളം പേർക്ക് പരുക്കേറ്റതായും ആശുപത്രി കെട്ടിടം പൂർണ്ണമായും തകർന്നതായും താലിബാൻ വക്താവ് ഹംദുള്ള ഫിത്രത്ത് വ്യക്തമാക്കി. ആക്രമണം നടക്കുമ്പോൾ ഈ കെട്ടിടത്തിൽ ഏകദേശം 3,000 ഓളം അന്തേവാസികൾ ചികിത്സയിലുണ്ടായിരുന്നു എന്നാണ് വിവരം. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തീ അണയ്ക്കാൻ അഗ്നിശമനസേനാംഗങ്ങൾ പണിപ്പെടുന്ന ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു. എന്നാൽ, ആക്രമിക്കുമ്പോൾ ആശുപത്രിയോ, സിവിലിയൻ കേന്ദ്രങ്ങളോ ലക്ഷ്യം വെച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ വാദിച്ചു. കാബൂളിലും നംഗർഹാറിലും നടത്തിയ ആക്രമണങ്ങളിൽ താലിബാൻ്റെയും മറ്റ് തീവ്രവാദികളുടെയും സൈനിക താവളങ്ങളും സാങ്കേതിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളും ആയുധപ്പുരകളും മാത്രമാണ് തകർത്തതെന്ന് പാക്കിസ്ഥാൻ പ്രസ്താവനയിൽ അറിയിച്ചു. പാക്കിസ്ഥാനിലെ നിരപരാധികൾക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന സൗകര്യങ്ങളാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്നും, ആശുപത്രി ആക്രമിച്ചു എന്ന അവകാശവാദം അതിർത്തി കടന്നുള്ള ഭീകരവാദത്തിന് നൽകുന്ന പിന്തുണ മറച്ചുവെക്കാനുള്ള വ്യാജ…

    Read More »
  • Breaking News

    അപ്രതീക്ഷിത ട്വിസ്റ്റ്? സുധാകരനും അടൂര്‍ പ്രകാശിനും ഇളവ്? നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള എല്ലാ രേഖകളും റെഡി; മറിയ മത്സരിച്ചാല്‍ താനില്ലെന്ന് ചാണ്ടി ഉമ്മന്‍; ആദ്യഘട്ട കോണ്‍ഗ്രസ് പട്ടിക ഇന്ന്

    ന്യൂഡല്‍ഹി: യുഡിഎഫില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തിരുവനന്തപുരം അടക്കം പല ജില്ലകളിലും വലിയ തര്‍ക്കം തുടരുകയാണ്. മത്സര സന്നദ്ധത അറിയിച്ച് പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന കെ.സുധാകരന്‍ എം.പി രാവിലെ ഡല്‍ഹിയില്‍ എത്തും. രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തും. കണ്ണൂര്‍ സീറ്റിലെ അനിശ്ചിതത്വം തുടരുമ്പോള്‍ പുലര്‍ച്ചെയുള്ള വിമാനത്തിലാണ് സുധാകരന്‍ കണ്ണൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളെ കാണും. സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് സുധാകരന്‍. സീറ്റിന്റെ കാര്യത്തില്‍ ഉറപ്പു ലഭിച്ചാല്‍ മാത്രമേ ഡല്‍ഹിയിലേക്ക് തിരിച്ചുവരൂ എന്നായിരുന്നു നേരത്തെയുള്ള നിലപാട്. എന്നാല്‍, രമേശ് ചെന്നിത്തല സുധാകരനുമായി സംസാരിച്ചതിന് പിന്നാലെയാണ് വീണ്ടും ഡല്‍ഹി യാത്രയ്ക്ക് തയ്യാറായത് എന്നാണ് വിവരം. സുധാകരനെ അനുനയിപ്പിക്കാനാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് എന്നാണ് സൂചന. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്…

    Read More »
Back to top button
error: