Month: March 2026
-
Breaking News
‘തുടങ്ങാന്‍ പറഞ്ഞിട്ടില്ല, നിര്‍ത്തിയാല്‍ അതിലേറെ അപകടം’; ഇറാന്റെ ഭീഷണി പൂര്‍ണമായും അവസാനിപ്പിക്കാതെ പിന്‍മാറരുതെന്ന് അമേരിക്കയോട് ഗള്‍ഫ് രാജ്യങ്ങള്‍; ഇറാന്‍ ഇപ്പോള്‍ ശത്രുരാജ്യമെന്നും ജിസിസി; യുദ്ധത്തില്‍ പങ്കാളിയാകണോ എന്നതും ആലോചിക്കും
ദുബായ്: ഇറാനുമായുള്ള യുദ്ധത്തെ എതിര്‍ത്തെങ്കിലും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭീഷണി പൂര്‍ണമായും അവസാനിപ്പിക്കാടെ പിന്‍മാറരുതെന്ന് അമേരിക്കയോട് അഭ്യര്‍ഥിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഗള്‍ഫിന്റെ എണ്ണ വിതരണ ശൃംഖലയെയും അതിനെ ആശ്രയിച്ചു കഴിയുന്ന സമ്പദ്വ്യവസ്ഥയെയും ഇറാന്‍ ഇനിയും ഭീഷണിപ്പെടുത്താന്‍ ഇടവരരുത് എന്നാണ് അവരുടെ നിലപാടെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍ ചേരാന്‍ വാഷിംഗ്ടണ്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്നും അഞ്ച് പാശ്ചാത്യ-അറബ് നയതന്ത്രജ്ഞര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. സൈനിക നീക്കത്തിന് പ്രാദേശിക പിന്തുണയുണ്ടെന്ന് കാണിക്കുന്നതിലൂടെഅന്താരാഷ്ട്ര തലത്തിലും സ്വന്തം രാജ്യത്തും കൂടുതല്‍ അംഗീകാരം നേടാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നത്. ‘ഇറാന്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും ലക്ഷ്മണരേഖ ലംഘിച്ചുവെന്ന വികാരം ഗള്‍ഫിലുടനീളം വ്യാപകമാണ്’- സൗദി ആസ്ഥാനമായുള്ള ഗള്‍ഫ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സാഗര്‍ പറഞ്ഞു. ‘ആദ്യം ഞങ്ങള്‍ അവരെ പ്രതിരോധിക്കുകയും യുദ്ധത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് നേരെ നേരിട്ട് ആക്രമണം തുടങ്ങിയതോടെ അവര്‍ ശത്രുവായി മാറി. അവരെ മറ്റൊരു രീതിയില്‍…
Read More » -
Breaking News
ഹോര്‍മൂസ് കടക്കണോ? പിടിച്ചെടുത്ത മൂന്ന് ടാങ്കറുകള്‍ വിട്ടു കൊടുക്കണം; ഇന്ത്യയുമായുള്ള ചര്‍ച്ചയില്‍ ഉടക്കുവച്ച് ഇറാന്‍; മുംബൈ തീരത്തു തടഞ്ഞത് തിരിച്ചറിയല്‍ രേഖകളില്ലാത്ത കപ്പലുകള്‍; അനധികൃത എണ്ണക്കടത്ത് നടത്തിയെന്ന് സൂചന
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യന്‍ പതാകയുള്ളതോ ഇന്ത്യയിലേക്ക് വരുന്നതോ ആയ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെങ്കില്‍ ഫെബ്രുവരിയില്‍ പിടിച്ചെടുത്ത മൂന്നു ടാങ്കറുകള്‍ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി ഇറാന്‍. ഇതേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കാളികളായ മൂന്നുപേര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചു റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചില മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യണമെന്നും ടെഹ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥനായ സ്രോതസുകളില്‍ ഒരാള്‍ പറഞ്ഞു. തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെക്കുകയോ മാറ്റുകയോ ചെയ്തുവെന്നും സമുദ്രത്തില്‍ വെച്ച് നിയമവിരുദ്ധമായ കപ്പലുകള്‍ തമ്മിലുള്ള ചരക്ക് കൈമാറ്റത്തില്‍ (ship-to-ship transfers) ഏര്‍പ്പെട്ടുവെന്നും ആരോപിച്ച് ഇന്ത്യന്‍ അധികൃതര്‍ ഇറാന്‍ ബന്ധമുള്ള മൂന്ന് ടാങ്കറുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് സമീപം പിടിച്ചെടുത്തിരുന്നു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ന്യൂഡല്‍ഹിയിലെ ഇറാന്‍ അംബാസഡര്‍ തിങ്കളാഴ്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമോ, ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയോ, ഇറാന്റെ വിദേശകാര്യ മന്ത്രാലയമോ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, രണ്ട് ഇന്ത്യന്‍…
Read More » -
Breaking News
ഇസ്രയേലിന്റെ പക്കല്‍ മൂന്നാഴ്ചത്തേക്കുള്ള വിശദമായ പദ്ധതി; തകര്‍ക്കാനുള്ളത് ആയിരത്തോളം കേന്ദ്രങ്ങള്‍; ഹോര്‍മൂസിലേക്ക് കപ്പലുകള്‍ അയയ്ക്കാന്‍ കഴിയില്ലെന്ന് ജപ്പാനും ജര്‍മനിയും ഓസ്‌ട്രേലിയയും; നാറ്റോ സഖ്യം ‘മോശം ഭാവി’ നേരിടേണ്ടി വരുമെന്ന് ട്രംപ്; ചൈന സന്ദര്‍ശനവും മാറ്റിയേക്കും
ടെല്‍അവീവ്: കുറഞ്ഞതു മൂന്നാഴ്ചയെങ്കിലും യുദ്ധം തുടരാനുള്ള പദ്ധതികള്‍ കൈയിലുണ്ടെന്ന് ഇസ്രയേല്‍. അതേസമയം, ഇറാനിയന്‍ ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ദുബായ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. യുണൈറ്റഡ് അറബ് എമിറേറ്റിലെ (യുഎഇ) പ്രധാന എണ്ണ ഉല്‍പാദന കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായി. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും 20 ശതമാനവും ഒഴുകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയത് എണ്ണവില വര്‍ധിപ്പിക്കുമെന്ന ഭീതി വര്‍ദ്ധിപ്പിക്കുന്നു. സുപ്രധാന ഷിപ്പിംഗ് പാത വീണ്ടും തുറക്കാന്‍ സഹായിക്കുന്നതിന് രാഷ്ട്രങ്ങളുടെ കൂട്ടായ്മ രൂപീകരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച ആവശ്യപ്പെട്ടു. വാഷിംഗ്ടണിനെ സഹായിക്കുന്നതില്‍ അംഗരാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ നാറ്റോ സഖ്യം ‘വളരെ മോശം’ ഭാവി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാത തുറക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് അവര്‍ പിന്തുണ അറിയിച്ചെങ്കിലും സൈനിക നടപടിയില്‍ പങ്കാളിയാകില്ലെന്നാണു നാറ്റോ രാജ്യങ്ങള്‍ നല്‍കിയ സൂചന. ഇറാനുമായുള്ള യുദ്ധത്തിന് അടുത്ത മൂന്നാഴ്ചത്തേക്കുള്ള വിശദമായ പ്രവര്‍ത്തന പദ്ധതികളും അതോടൊപ്പം കൂടുതല്‍ മുന്നോട്ടുള്ള…
Read More » -
Breaking News
‘തലശ്ശേരിയിൽ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയെ സ്ഥാനാർത്ഥിയാക്കി സിപിഎം; നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ക്രൂരത മറന്നോ?‘- കാരായി രാജനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
അടൂർ: തലശ്ശേരിയിലെ സിപിഎം സ്ഥാനാർത്ഥി കാരായി രാജനെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഫസൽ വധക്കേസ് ആസൂത്രണം ചെയ്ത, തലശ്ശേരിയിൽ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയെ സിപിഎം സ്ഥാനാർത്ഥിയാക്കിയെന്ന് രാഹുൽ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. കൊലപ്പെടുത്തിയ ശേഷം ഫസലിന്റെ ചോര പുരണ്ട വസ്ത്രം അമ്പലത്തിന്റെ പരിസരത്തു കൊണ്ട് വന്നു ഇട്ട് കൊണ്ട് ഒരു നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ക്രൂരത മറന്നോ? സിപിഎം കൊന്നിട്ട് ആ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്നു പറഞ്ഞു അതിനു വർഗ്ഗീയ നിറം ചാർത്താൻ നടത്തിയ സിപിഎം നടത്തിയ ശ്രമം മറന്നോ? കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന് ഒരിക്കൽ കോടതി വിധിച്ച ഒരു കൊലയാളിയെ കണ്ണൂർ ജില്ലയിൽ തന്നെ മത്സരിപ്പിച്ച് നിങ്ങൾ ആരെയാണ് വെല്ലുവിളിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിക്കുന്നത്. അരും കൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജൻ. ഒരിക്കൽ ഒരു കലാപം ഉണ്ടായതിന്റെ മുറിപ്പാടും ഭീതിയുമായി കഴിയുന്ന തലശ്ശേരിയിൽ മറ്റൊരു കലാപത്തിന്…
Read More » -
Breaking News
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം) , പാലായിൽ ജോസ് കെ. മാണി തന്നെ, ചാലക്കുടിയിൽ അപ്രതീക്ഷിത മത്സരാർത്ഥി
കോട്ടയം: കേരള കോൺഗ്രസ്(എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് മത്സരിക്കുന്ന 12 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ മത്സരിക്കും. പാർട്ടിയുടെ അഞ്ച് എംഎൽഎമാരും അതാത് സീറ്റുകളിൽ തന്നെ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിൻ സിറ്റിങ് സീറ്റായ ഇടുക്കിയിൽ തന്നെ വീണ്ടും ജനവിധി തേടും. കടുത്തുരുത്തിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ഇരിക്കൂറിൽ മാത്യു കുന്നപ്പള്ളിയും മത്സരിക്കും. കോൺഗ്രസിൽ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗൺസിലർ ബിജു ചിറയത്താണ് ചാലക്കുടിയിൽ പാർട്ടിയുടെ സ്ഥാനാർഥി. ഇടുക്കി-റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി- ഡോ. എൻ. ജയരാജ്, ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ, പൂഞ്ഞാർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, റാന്നി- പ്രമോദ് നാരായണൻ, തൊടുപുഴ- സിറിയക് ചാഴികാടൻ, പിറവം- സാബു കെ. ജേക്കബ്,ഇരിക്കൂർ- മാത്യൂ കുന്നപ്പള്ളി, കടുത്തുരുത്തി- നിർമ്മല ജിമ്മി, പെരുമ്പാവൂർ- ബേസിൽ പോൾ എന്നിങ്ങനെയാണ് തീരുമാനമായിരിക്കുന്നത്.
Read More » -
Breaking News
കേരളത്തിൽ നിന്നു കാണാതായ 27 കുട്ടികളിൽ ഒരു കുട്ടിയെ തേടിയുള്ള യാത്രയും പിന്നീടുള്ള സംഭവവികാസങ്ങളും പറയുന്ന, ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച ‘പഗിട കളി’, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
പൂർണ്ണമായും ഐഫോൺ 15 Pro Max ൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗ് മികവോടെ ഒരുങ്ങുന്ന ഹൈ സ്പീഡ് ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം “പഗിടകളി”യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “പണി” എന്ന സൂപ്പർഹിറ്റ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. പുതുമുഖ താരം ദേവസൂര്യ ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. അങ്കമാലി ഡയറീസിൽ യുക്ലാമ്പ് രാജൻ ആയി തിളങ്ങിയ ടിറ്റോ വിൽസൺ ചിത്രത്തിലെ മറ്റൊരു കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ഉമേഷ് ഉദയകുമാർ അക്ഷര എന്നിവരും “പഗിടകളി”യിലെ മറ്റു പ്രധാന കഥാപാത്രങ്ങളാണ്. കൂടാതെ നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമ ഇതിനോടകം തന്നെ 80ലധികം ലോക റെക്കോർഡുകൾ നേടിക്കഴിഞ്ഞു. കേരളത്തിൽ നിന്നു കാണാതായ…
Read More »



