Month: January 2025
-
India
ജനങ്ങള്‍ക്ക് ക്ലേശമുണ്ടാക്കരുത്; ഇ.ഡിക്ക് ഒരുലക്ഷം പിഴ ചുമത്തി ബോംബെ ഹൈക്കോടതി
മുംബൈ: ‘വേണ്ടവിധത്തില്‍ ചിന്തിക്കാതെ’ നടപടിയെടുത്തതിന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റി(ഇ.ഡി.) നെതിരേ പിഴ ചുമത്തി ബോംബെ ഹൈക്കോടതി. റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ലഭിച്ച കള്ളപ്പണക്കേസ് വെളുപ്പിക്കല്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചതിനാണ് ഇ.ഡിക്കെതിരെ ചൊവ്വാഴ്ച ഒരുലക്ഷം രൂപയുടെ പിഴ ചുമത്തിയത്. കേന്ദ്ര ഏജന്‍സികള്‍ നിയമത്തിന്റെ പരിധിയില്‍നിന്ന് പ്രവര്‍ത്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ പൗരര്‍ ഒരുതരത്തിലും ക്ലേശം നേരിടേണ്ടിവരുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുള്ള ‘ശക്തമായ സന്ദേശം’ നിയമം നടപ്പിലാക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറേണ്ടതുണ്ടെന്നും പിഴ ചുമത്തിയ ജസ്റ്റിസ് ജാദവിന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. രാകേഷ് ജയിന്‍ എന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ഇ.ഡി. സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 2014 ഓഗസ്റ്റില്‍ പ്രത്യേക കോടതി സ്വീകരിച്ച നടപടി (സമന്‍സ് / നോട്ടീസ്) ഹൈക്കോടതി റദ്ദാക്കി. ഇ.ഡി. പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ നിയമം കയ്യിലെടുക്കുന്നതും പൗരരെ ഉപദ്രവിക്കുന്നതും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് യാദവ് ചൂണ്ടിക്കാട്ടി. രാജേഷ് ജയിനുമായി ഭൂമിയിടപാട് നടത്തിയ ഒരു വ്യക്തി കരാര്‍ ലംഘനം, വഞ്ചന തുടങ്ങിയ…
Read More » -
Crime
പുത്തന്‍വേലിക്കരയില്‍ നാലു വയസുകാരിക്ക്് പീഡനം; ബ്രാഞ്ചംഗത്തെ പുറത്താക്കി സി.പി.എം; യാതൊരുവിധ സംരക്ഷണവും നല്‍കില്ലെന്ന് മുഖ്യമന്ത്രി
എറണാകുളം: പുത്തന്‍വേലിക്കരയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തേലത്തുരുത്ത് ബ്രാഞ്ച് അംഗം ബി.കെ. സുബ്രഹ്‌മണ്യനെതിരേയാണ് നടപടി. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. ബ്രാഞ്ച് കമ്മിറ്റി കൂടി നടപടികള്‍ പ്രഖ്യാപിച്ചു. അതിനു ശേഷം ഏരിയ കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ചു. പരാതി വരികയും കേസെടുക്കുകയും ചെയ്ത ശേഷം സുബ്രഹ്‌മണ്യന്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇത്രയും ദിവസമായിട്ടും അറസ്റ്റിലേക്കോ മറ്റുനടപടിക്രമങ്ങളിലേക്കോ പോകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. ജനുവരി 15-നാണ് പോലീസ് കേസെടുത്തത്. പീഡനവിവരം ചോദിക്കാന്‍ ചെന്ന കുട്ടിയുടെ പിതാവിനെ പ്രതിയും കുടുംബവും ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയുണ്ട്. 4 വയസ്സുകാരിയെ പീഡിപ്പിച്ചു; ബ്രാഞ്ചംഗത്തിനെതിരേ കേസ്, ചോദിക്കാനെത്തിയ പിതാവിനെ മര്‍ദിച്ചു അതേസമയം, ഇത്തരം കേസുകളില്‍ കുറ്റവാളികള്‍ക്കു യാതൊരുവിധ സംരക്ഷണവും നല്‍കുന്ന സമീപനമല്ല സര്‍ക്കാരിനുള്ളതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഈ കേസിന്റെ കാര്യത്തിലും കുറ്റവാളിയെ കണ്ടെത്തി നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു പരമാവധി ശിക്ഷ…
Read More » -
Crime
ബാങ്ക് കൊള്ളയടിച്ച കേസിലടക്കം പ്രതി, സ്‌കൂളിനടുത്ത് വാടകവീട്ടില്‍നിന്ന് പിടിയിലായത് 50 ചാക്ക് ഹാന്‍സുമായി
ആലപ്പുഴ: മുളക്കുഴയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം ജില്ല ലഹരി വിരുദ്ധ സ്‌കോഡും ചെങ്ങന്നൂര്‍ പൊലീസും സംയുക്തമായി പിടിച്ചെടുത്തു. പത്തനംതിട്ട മെഴുവേലി പുത്തന്‍ പറമ്പില്‍ ബിനുവിനെ (52) അറസ്റ്റു ചെയ്തു. 50പരം ചാക്ക് ഹാന്‍സാണ് പിടിച്ചെടുത്തത്. നര്‍ക്കോട്ടിക് സെല്‍ ഡി.വൈ എസ്.പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെങ്ങന്നൂര്‍ ഡിവൈ എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ സി.ഐ വിപിനും പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ബാങ്ക് കൊള്ളയടിച്ചത് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസില്‍ ബിനു പ്രതിയാണെന്നും സ്‌കൂളിനോട് ചേര്‍ന്ന് വലിയ വീട് വാടകയ്ക്ക് എടുത്ത് മാസങ്ങളായി ലഹരി വസ്തുക്കള്‍ സ്റ്റോക്ക് ചെയ്ത് വിതരണം നടത്തിവരികയാണെന്നും സമാന കേസുകളില്‍ നേരത്തെയും പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു
Read More » -
Crime
കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി, പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിരയും!
തിരുവനന്തപുരം: കഠിനംകുളത്തു പട്ടാപ്പകല്‍ വീടിനുള്ളില്‍ കയറി യുവതിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍, വധിക്കുമെന്ന ഭീഷണി നേരത്തേതന്നെ ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് ആലിയാട് പ്ലാവിള വീട്ടില്‍ ആതിര (മാളു 30) ആണ് കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഭര്‍ത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു. രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണു രാജീവ് ക്ഷേത്ര ഭാരവാഹികളില്‍ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്. ഇതു പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതിനാലാണ് നേരത്തെ ആരെയും അറിയിക്കാത്തതെന്നും രാജീവ് വ്യക്തമാക്കി. ആതിര കൂടുതല്‍ സമയം സമൂഹമാധ്യമത്തില്‍ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നല്‍കി. ആതിര സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്. ആതിരയുടെ സ്‌കൂട്ടറില്‍ തന്നെയാണു കൊലപാതകി കടന്നുകളഞ്ഞത്. ഈ സ്‌കൂട്ടര്‍ പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രതി ട്രെയിനില്‍…
Read More » -
Kerala
മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു
പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതാണ്. ഇത് ലംഘിച്ചാണ് വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടു വന്നത്. പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ അധ്യാപകന്‍ പ്രധാന അധ്യാപകനെ ഏല്‍പ്പിച്ചു. മൊബൈന്‍ ഫോണ്‍ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നില്‍ വിദ്യാര്‍ഥിയുടെ കൊലവിളി. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി. ദൃശ്യങ്ങള്‍ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകന്‍ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ തൃത്താല…
Read More » -
Kerala
ആലുവയില്‍ 11 ഏക്കര്‍ അനധികൃതമായി സ്വന്തമാക്കി; അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: ആലുവയില്‍ 11 ഏക്കര്‍ അനധികൃതമായി കൈവശപ്പെടുത്തിയെന്ന പരാതിയില്‍ പി.വി അന്‍വറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പാട്ടത്തിനെടുത്ത ഭൂമി പോക്കുവരവ് നടത്തി സ്വന്തം പേരിലേക്ക് മാറ്റി തട്ടിയെടുത്തുവെന്നാണ് അന്‍വറിനെതിരേയുള്ള പരാതി. നാല് മാസം മുന്‍പാണ് ഇതുസംബന്ധിച്ച പരാതി വിജിലന്‍സിന് ലഭിച്ചത്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലാണ് കൂടുതല്‍ വിശദമായ അന്വേഷണം നടത്താന്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടത്. കൊല്ലം സ്വദേശിയായ വ്യവസായിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഒരു കമ്പനിക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയായിരുന്നു ഇത്. ഭൂമി ജാമ്യത്തില്‍ കാണിച്ച് കമ്പനി വായ്പയെടുത്തിരുന്നു. എന്നാല്‍ ഈ തുക പൂര്‍ണമായും അടച്ചുതീര്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് അന്‍വര്‍ ഈ ഭൂമിയേറ്റെടുക്കുകയായിരുന്നു. പിന്നീടാണ് പോക്കുവരവ് നടത്തി സ്വന്തമാക്കിയത്. കോടിക്കണക്കിന് രൂപ മൂല്യമുള്ള ഭൂമിയില്‍ ഒരു കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിടം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവും അടുത്തദിവസങ്ങളില്‍ പുറത്തുവരാനിരിക്കുകയാണ്. അതിനിടെയാണ് ഭൂമി കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അന്‍വറിനെതിരേ…
Read More » -
Kerala
ജീവനക്കാരുടെ പണിമുടക്കിന് സര്‍ക്കാരിന്റെ ഡയസ്‌നോണ്‍; ഓഫീസുകളിലെത്തുന്ന ജനം വലയും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. കോണ്‍ഗ്രസ്, സിപിഐ അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ജോലിക്കു ഹാജരാകാത്തവരുടെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ കുറയ്ക്കും. അനധികൃത അവധികളും ഡയസ്‌നോണില്‍ ഉള്‍പ്പെടുത്തും. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 15 സര്‍വീസ് സംഘടനകളും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്റ് കൗണ്‍സിലുമാണു സമരം പ്രഖ്യാപിച്ചത്. ഡയസ്‌നോണിനെ തള്ളിക്കളയുകയാണെന്നു സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പളപരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ഡിഎ കുടിശിക വെട്ടിക്കുറച്ചതു പിന്‍വലിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നിവയാണു പ്രധാന ആവശ്യങ്ങള്‍. സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ ഓഫിസുകളിലും ജില്ലാ തലത്തിലും സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തും. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരുള്ള ഓഫിസുകള്‍ക്കു പൊലീസ് സംരക്ഷണം നല്‍കും. സെക്രട്ടേറിയറ്റ്, വില്ലേജ് താലൂക്ക് ഓഫിസുകള്‍, കലക്ടറേറ്റുകള്‍, മൃഗസംരക്ഷണ ഓഫിസുകള്‍ എന്നിവിടങ്ങളിലും ജീവനക്കാര്‍ സമരം ചെയ്യുമെന്നു സംഘടനകള്‍ പറഞ്ഞു. ജീവനക്കാര്‍…
Read More » -
Kerala
പാവങ്ങൾക്കു നടയടി, പണക്കാരനു പുഷ്പവൃഷ്ടി: ബോബി ചെമ്മണൂരിനെ വഴിവിട്ട് സഹായിച്ച ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെന്‍ഷന്‍
ജയിലിലെത്തുന്ന കുറ്റവാളികളെയും റിമാൻ്റ് തടവുകാരെയുമൊക്കെ പ്രവേശന കവാടത്തിൽ വച്ചു തന്നെ നാല് അടികൊടുത്താണ് അകത്തേയ്ക്ക് ആനയിക്കുന്നത്. പക്ഷേ സമ്പന്നന്മാർക്ക് അവിടെ രാജകിയ സ്വീകരണം ലഭിക്കുന്നു. നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജയിലിലായ ബോബി ചെമ്മണ്ണൂരിനും ജയിലിൽ ലഭിച്ചത് വൻ സ്വീകരണമാണ്. ഇയാൾക്ക് വഴിവിട്ട് സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി പി അജയകുമാർ ജയിലിലെത്തി സൂപ്രണ്ടിൻ്റെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയായതിനാണ് അച്ചടക്ക നടപടിയിലേക്ക് കടന്നത്. അപേക്ഷ നൽകാതെയും ഗേറ്റ് റജിസ്റ്ററിൽ രേഖപ്പെടുത്താതെയും സന്ദർശകരെ അകത്തു പ്രവേശിപ്പിച്ചു, തടവുകാരനു ചട്ടവിരുദ്ധമായി നേരിട്ടു പണം കൈമാറി,…
Read More » -
Kerala
കായംകുളത്ത് യുവാവിന്റെ ആത്മഹത്യ: കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും കാരണക്കാർ എന്ന് കുടുംബം
കായംകുളം പുല്ലുകുളങ്ങരയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കും പൊലിസിനുമെതിരെ കുടുംബം. മണിവേലിക്കടവ് സ്വദേശി അഭിലാഷ് ആണ് ശനിയാഴ്ച ജീവനൊടുക്കിയത്. വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ തടഞ്ഞതിൻ്റെ പേരിൽ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അധിക്ഷേപിച്ചെന്ന് കുടുംബം ആരോപികുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈദ്യുതി ബില്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അഭിലാഷിന്റെ വീട്ടിലെത്തി. ഈ ഉദ്യോഗസ്ഥരെ അഭിലാഷ് തടയുകയും ഇതേച്ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍, രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും ജോലി തടപ്പെടുത്തിയെന്ന വിവരം പൊലീസില്‍ അറിയിച്ചു. കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ചതനുസരിച്ച് അഭിലാഷ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തുവത്രേ. ഈ കാര്യം അഭിലാഷ് കുടുംബത്തോടും പറഞ്ഞിരുന്നു. സ്റ്റേഷനില്‍ വെച്ച് ചെയ്തത് തെറ്റിപ്പോയെന്ന് മാപ്പ് പറഞ്ഞെങ്കിലും കെഎസ്ഇബി ഓഫീസിലെത്തി എല്ലാവരുടെയും മുന്നില്‍ ചെന്ന് മാപ്പ് പറയണം എന്നായിരുന്നു കെഎസ്ഇബി ജീവനക്കാരുടെ ആവശ്യം. അവിടെയെത്തി മാപ്പ് പറയാന്‍ തയ്യാറായെങ്കിലും മാപ്പ് എഴുതി വായിക്കണമെന്നായി…
Read More » -
Crime
ബന്ധുവായ യുവാവിനെ തലയ്ക്കടിച്ചു കൊന്നു, അച്ഛനും മകനും അറസ്റ്റിൽ
കണ്ണൂർ വലിയ അരീക്കാമലയിലെ വീട്ടിൽ അനീഷ് എന്ന 40കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് കൊല്ലപ്പെട്ട അനീഷിൻ്റെ ബന്ധുക്കളായ അച്ഛനെയും മകനെയും കുടിയാന്മല പൊലിസ് അറസ്റ്റു ചെയ്തു. അയൽവാസികളായ ചപ്പിലി പത്മനാഭൻ (55) മകൻ ജിനൂപ് (25) എന്നിവരാണ് അറസ്റ്റിലാത്. അനീഷിൻ്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് പത്മനാഭൻ. തലയ്ക്ക് ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ചോര വാർന്നൊഴുകി അനീഷ് ഇവരുടെ വീട്ടു വരാന്തയിൽ വീണു മരിച്ചിരുന്നു. മരണത്തിൽ സംശയം തോന്നിയ പൊലിസ് ഇന്നലെ (ചൊവ്വ) പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വാക്കു തർക്കത്തിനിടയിൽ അനീഷിനെ ജീവൻ അപായപ്പെടുത്തുന്ന രീതിയിൽ മർദ്ദിച്ചതായി പ്രതികൾ സമ്മതിച്ചത്. ശനിയാഴ്ച്ച രാത്രി, ബഹളം കേട്ടതിനെ തുടർന്ന് അനീഷ് ഇവരുടെ വീട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് വീട്ടു വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്. കണ്ണൂർ റൂറൽ പൊലിസ് കമ്മിഷണർ അനുജ് പലി…
Read More »