Month: January 2025

  • Crime

    ഡിസിസി ട്രഷററുടെ ആത്മഹത്യ; ഐ.സി. ബാലകൃഷ്ണന്‍ അറസ്റ്റില്‍, പിന്നാലെ ജാമ്യത്തില്‍ വിട്ടു

    വയനാട്: ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണാ കുറ്റമാണ് ഐ.സി. ബാലകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം ഐ.സി. ബാലകൃഷ്ണനെ ജാമ്യത്തില്‍ വിട്ടു. എംഎല്‍എയുടെ കേണിച്ചിറയിലെ വീട്ടില്‍ പൊലീസിന്റെ പരിശോധന ഇന്നലെ നടന്നിരുന്നു. എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്ന പരിശോധനയില്‍ രേഖകളൊന്നും കണ്ടെത്തിയിരുന്നില്ല. നേരത്തെ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.

    Read More »
  • Social Media

    ”എന്റെ ലൈംഗിക ശേഷി ഞാന്‍ ഇല്ലാതാക്കി; ഉദ്ധാരണമുണ്ടാകില്ല, കുട്ടികളും”

    മലയാളികള്‍ക്ക് സുപരിചിതനാണ് രജിത് കുമാര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലൂടെയാണ് രജിത് കുമാര്‍ താരമായി മാറുന്നത്. തന്റെ അശാസ്ത്രീയ പ്രസ്താവനകളിലൂടെ നേരത്തെ തന്നെ വിവാദങ്ങള്‍ പെട്ടിട്ടുള്ള രജിത് കുമാര്‍ ബിഗ് ബോസിലൂടെ കള്‍ട്ട് സ്റ്റാറായി മാറുകയായിരുന്നു. സഹതാരത്തെ കയ്യേറ്റം ചെയ്തതിന് പുറത്താക്കപ്പെട്ട രജിത്തിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ആരാധകരുടെ കൂട്ടം ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നതാണ്. ബിഗ് ബോസിലേക്ക് പിന്നീട് ചലഞ്ചറായി രജിത് കുമാര്‍ തിരികെ വന്നിരുന്നു. ബിഗ് ബോസിന് ശേഷം സിനിമയിലും മറ്റുമൊക്കെയായി സജീവമാണ് രജിത് കുമാര്‍. അതേസമയം തന്റെ വിവാദ പ്രസ്താവനകളിലൂടെ രജീത് കുമാര്‍ ഇന്നും വാര്‍ത്തകല്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ച് അദ്ദേഹം നടത്തിയൊരു വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുകയാണ്. താന്‍ എന്തുകൊണ്ടാണ് വീണ്ടും വിവാഹം കഴിക്കാത്തത് എന്ന് വ്യക്തമാക്കുകയാണ് രജിത് കുമാര്‍. തന്റെ മുന്‍ അനുഭവത്തിന്റെയടക്കം പശ്ചാത്തലത്തിലാണ് താന്‍ വിവാഹം കഴിക്കാതിരിക്കുന്നതെന്നാണ് രജിത് കുമാര്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം താന്‍ സ്വയം തന്റെ ലൈംഗിക ശേഷി…

    Read More »
  • Crime

    ഒരുമിച്ചിരുന്ന മദ്യപിച്ച സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; ഹിറ്റാച്ചി ഡ്രൈവര്‍ അടിയേറ്റു മരിച്ചു; രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി

    പത്തനംതിട്ട: ഒരുമിച്ചിരുന്ന മദ്യപിച്ച സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കത്തിനൊടുവില്‍ ഹിറ്റാച്ചി ഡ്രൈവര്‍ മര്‍ദനമേറ്റു മരിച്ചു. പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി കൂടല്‍ പോലീസ്. കൂടല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്നാംകുറ്റിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. കഞ്ചോട് അയലത്ത് വീട്ടില്‍ മനുവാ(36)ണ് മരിച്ചത്. ഒന്നാംകുറ്റി കരയോഗമന്ദിരത്തിന് സമീപം താമസിക്കുന്ന ശിവപ്രസാദിനെ കൂടല്‍ പോലീസ് കുമ്പഴയില്‍ നിന്ന് പിടികൂടുകയായിരുന്നു. വീട്ടില്‍ ശിവപ്രസാദ് ഒറ്റയ്ക്കാണ് താമസം. ഇയാളുടെ അമ്മയും സഹോദരിയും അമേരിക്കയിലാണ്. ഇന്നലെ രാത്രി മുതല്‍ ഇവിടെ വച്ച് മനുവും ശിവപ്രസാദും ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് വാക്കുതര്‍ക്കവും മര്‍ദനവും ഉണ്ടായത്. അടിയേറ്റ് വീണ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആംബുലന്‍സില്‍ കയറ്റി പത്തനാപുരം ഇ.എം.എസ് ആശുപത്രിയില്‍ എത്തിച്ചത്. മനു മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ശിവപ്രസാദ് അവിടെ നിന്ന് മുങ്ങുകയായിരുന്നു. മനുവിന്റെ ദേഹമാസകലം മുറിവുകളും പരുക്കുകളുമുണ്ട്. തലയിലും മുറിവുണ്ട്. കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍…

    Read More »
  • Kerala

    മോര്‍ച്ചറിയിലെ രണ്ടാം ജന്മം; മരിച്ചെന്നു കരുതിയ പവിത്രന്‍ 11 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടു

    കണ്ണൂര്‍: മരിച്ചെന്നു കരുതി കണ്ണൂരില്‍ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പവിത്രന്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെ 11 ദിവസം നീണ്ട ചികിത്സക്കൊടുവില്‍ പവിത്രന്‍ ആളുകളെ തിരിച്ചറിഞ്ഞു. ചെറുതായി സംസാരിക്കുന്നുമുണ്ട്. ഇതോടെ വീട്ടിലേക്ക് മടങ്ങി. മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും മരിച്ചെന്നു കരുതിയാണ് പാച്ചപ്പൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രനെ വീട്ടിലേക്ക് അയച്ചത്. കഴിഞ്ഞ 13ന് രാത്രിയാണ് പവിത്രന്‍ ‘മരിച്ചു’ ജീവിച്ച സംഭം. ഗുരുതര ശ്വാസംമുട്ടലും വൃക്കരോഗവും ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന പവിത്രന്‍ ഇനി 10 മിനിറ്റിലധികം ജീവിച്ചിരിക്കില്ലെന്നു വിധിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയില്‍നിന്ന് പറഞ്ഞയച്ചു. കണ്ണൂരിലേക്കുള്ള യാത്രാമധ്യേ അനക്കമില്ലാതായതോടെ ബന്ധുക്കളും മരിച്ചെന്നുറപ്പിച്ചു. തുടര്‍ന്ന് മൂന്നര മണിക്കൂറോളം സഞ്ചരിച്ച് രാത്രിയോടെ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചു. മാര്‍ച്ചറിയിലേക്ക് മാറ്റാന്‍ സ്ട്രെച്ചറുമായി ആംബുലന്‍സില്‍ കയറിയ ആശുപത്രി ജീവനക്കാരായ ജയനും അനൂപിനും ശരീരം അനങ്ങുന്നതായി തോന്നി. ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഡോ. പൂര്‍ണിമ റാവുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍…

    Read More »
  • Kerala

    കോട്ടയത്ത് പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണ് അപകടം; തലയ്ക്ക് പരുക്കേറ്റ 17കാരന്‍ ആശുപത്രിയില്‍

    കോട്ടയം: പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ 17 കാരന് ഗുരുതര പരിക്ക്. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നില്‍ക്കുകയായിരുന്നു അലന്‍. യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ ഇളകി അലന്റെ തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ?ഗുരുതരമായി പരിക്കേറ്റ അലനെ തെള്ളകത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് യന്ത്ര ഊഞ്ഞാലിന്റെ പ്രവര്‍ത്തനം പൊലീസ് താല്ക്കാലികമായി നിര്‍ത്തിവപ്പിച്ചു. ചങ്ങനാശ്ശേരി മെട്രോപൊളിറ്റന്‍ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായാണ് യന്ത്ര ഊഞ്ഞാല്‍ ഒരുക്കിയത്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് യന്ത്ര ഊഞ്ഞാല്‍ ഓപ്പറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • Crime

    പീഡനത്തില്‍ വീണ്ടും ഞെട്ടിച്ച് പത്തനംതിട്ട; അടൂരില്‍ പതിനേഴുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒമ്പതു കേസ്; പ്രതികള്‍ അയല്‍വാസികളും സഹപാഠികളും; കൗണ്‍സിലിംഗില്‍ പുറത്തു വന്നത് ഏഴാം ക്ലാസ് മുതലുള്ള പീഡനം

    പത്തനംതിട്ട: ജില്ലയില്‍നിന്ന് വീണ്ടും തുടര്‍ പീഡന വാര്‍ത്ത. അടൂരില്‍ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ മൊഴി പ്രകാരം ഒമ്പതു കേസ് രജിസ്റ്റര്‍ ചെയ്തു. എട്ടെണ്ണം അടൂര്‍ സ്റ്റേഷനിലുും ഒരെണ്ണം നൂറനാണ് സ്റ്റേഷനിലുമാണ്. അടൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൗമാരക്കാരന്‍ അടക്കം നാലു പേര്‍ കസ്റ്റഡിയില്‍ ഉണ്ട്. ഇതില്‍ ബന്ധുക്കളും അയല്‍വാസികളും സഹപാഠികളും ഉള്‍പ്പെടുന്നു. അടൂരില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നൂറനാടിന് കൈമാറിയ കേസില്‍ മേട്ടുപ്പുറം സ്വദേശിയായ തങ്ങളാണ് പ്രതി. നിലവില്‍ പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനം തുറന്നു പറഞ്ഞത്. 2019 ല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മേട്ടുപുറം സ്വദേശിയായ തങ്ങള്‍ പീഡിപ്പിച്ചത് എന്നാണ് മൊഴി. പഠനകാര്യത്തില്‍ പിന്നാക്കം പോയ കുട്ടിയെ പ്രാര്‍ഥനയ്ക്കും മറ്റുമായിട്ടാണ് തങ്ങളുടെ വീട്ടില്‍ പോയത്. ഇവിടെ വച്ച് ശാരീരികമായി തങ്ങള്‍ ഉപദ്രവിച്ചുവെന്നാണ് മൊഴി. രണ്ടു വര്‍ഷം മുന്‍പാണ് ബന്ധുക്കളും സുഹൃത്തുക്കളുമായവര്‍ ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിനാണ് കൗമാരക്കാരനെ…

    Read More »
  • NEWS

    പ്രത്യുല്‍പ്പാദനം കുറഞ്ഞാല്‍ വേര്‍പിരിയും, പെന്‍ഗ്വിനുകളുടെ പ്രണയ ജീവിതത്തിലും മാറ്റം!

    ജീവിതകാലം മുഴുവന്‍ ഒരു പങ്കാളിയോടൊപ്പം മാത്രം ഇണചേരുന്ന,ഏറെ കുറെ മനുഷ്യന്റെ സാമൂഹ്യ ജീവിതവുമായി സാമ്യമുള്ളവരായാണ് പെന്‍ഗ്വിനുകളെ കണ്ടിരുന്നത്. എന്നാല്‍ പെന്‍ഗ്വിനുകള്‍ക്കിടയില്‍ വേര്‍പിരിയല്‍ കൂടിയെന്നും പങ്കാളികളില്‍ തൃപ്തരല്ലാത്തവര്‍ പുതിയ പങ്കാളികളെ തേടി പോകുന്നുവെന്നും എക്കോളജി ആന്‍ഡ് എവല്യൂഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. ഏതാണ്ട് ഒരു ദശാബ്ദ കാലം നീണ്ടു നിന്ന പഠനത്തിനൊടുവിലാണ് ഗവേഷകരുടെ ഈ കണ്ടെത്തല്‍. ഓസ്ട്രേലിയയയിലെ ഫിലിപ്പ് ദ്വീപില്‍ ഉണ്ടായിരുന്ന 37,000 ചെറിയ പെന്‍ഗ്വിനുകളുടെ കോളനിയില്‍ നടന്ന 13 ബ്രീഡിംഗ് സീസണുകളിലായാണ് നിരീക്ഷണം നടത്തിയത്. അതില്‍ നിന്നും, പെന്‍ഗ്വിനുകളില്‍ വേര്‍പിരിയല്‍ സാധരണമാണെന്നും, അവര്‍ മികച്ച പങ്കാളികള്‍ക്കായി ദീര്‍ഘ കാലയളവ് തന്നെ കാത്തിരിക്കാറുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഭക്ഷ്യക്ഷാമം, അസ്ഥിരമായ ആവാസവ്യവസ്ഥ എന്നിവ ദീര്‍ഘകാല ബന്ധങ്ങളെ എങ്ങനെയാണ് തകര്‍ക്കുന്നതെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പെന്‍ഗ്വിനുകളുടെ വേര്‍പിരിയലെന്ന് ഓസ്‌ട്രേലിയയിലെ മോണാഷ് സര്‍വകലാശാലയിലെ ഈക്കോഫിസിയോളജി ആന്‍ഡ് കണ്‍സര്‍വേഷന്‍ ഗവേഷണ ഗ്രൂപ്പിന്റെ തലവനായ റിച്ചാര്‍ഡ് റെയ്‌ന പറഞ്ഞു. പെന്‍ഗ്വിനുകളുടെ പങ്കാളി മരിച്ചാല്‍ ഇണയ്ക്ക് ജീവനോടെയിരിക്കാനാകില്ലെന്നും അവ ആത്മഹത്യ…

    Read More »
  • Crime

    ഒളിപ്പിച്ച് കൊണ്ടുവന്നത് മലദ്വാരത്തില്‍; എക്സ്റേയില്‍ തെളിഞ്ഞത് പക്ഷേ…

    തിരുവനന്തപുരം: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്ന നിരവധി സംഭവങ്ങള്‍ കേരളത്തിലെ നാല് എയര്‍പോര്‍ട്ടുകളിലും പിടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരത്തെ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയ രണ്ട് യുവാക്കള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തിയത് സിന്തറ്റിക് ലഹരിയായ എംഡിഎംഎയാണ്. ബംഗളൂരുവില്‍ നിന്നാണ് കേരളത്തിലേക്ക് സാധനം എത്തിച്ചത്. ട്രെയിന്‍ ഇറങ്ങി ഇരുചക്രവാഹനത്തില്‍ കയറാന്‍ ഒരുങ്ങുമ്പോഴാണ് ഡന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. വര്‍ക്കല സ്വദേശികളായ മുഹമ്മദ് അഫ്നാന്‍, മുഹ്സിന്‍ എന്നിവരെയാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റൂറല്‍ ഡന്‍സാഫ് സംഘവും പൊലീസും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. ഇതിന് ശേഷം വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി എക്സ് റേ എടുത്തപ്പോഴാണ് മലദ്വാരത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താനുള്ള ശ്രമം തെളിവ് സഹിതം പിടികൂടിയത്. പ്രതി അഫ്നാന്റെ മലദ്വാരത്തിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പ്രതിക്ക് എംഡിഎംഎ ഉപയോഗം ഉള്‍പ്പെടെയുള്ള ലഹരി സംബന്ധമായ മൂന്ന് കേസുകള്‍ നിലവിലുണ്ട്. ശരീരപരിശോധനയില്‍ 28 ഗ്രാം എംഡിഎംഎയാണ്…

    Read More »
  • Crime

    ആദ്യ വിവാഹം മറച്ചുവെച്ച് വിവാഹം, ചോദ്യംചെയ്തതോടെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; ഇമാം റിമാന്‍ഡില്‍

    തിരുവനന്തപുരം: ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ പള്ളി ഇമാം റിമാന്‍ഡില്‍. മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ ബാസിത്തിനെയാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടത്. 20 കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. പത്തനംതിട്ട വായ്പൂരിലെ ഊട്ടുകുളം പള്ളിയിലെ ഇമാം ആണ് പ്രതി. ചവറ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. രണ്ട് ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോവുകയാണെന്നാണ് പ്രതി പള്ളിയെ അറിയിച്ചത്. ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണെന്ന് പ്രതിയുടെ വീട്ടുകാരും പള്ളിയെ അറിയിച്ചു. എന്താണ് കാര്യമെന്ന് പോലും വിശദീകരിക്കാതെ ഫോണില്‍ വിളിച്ച് പ്രതി മുത്തലാഖ് ചൊല്ലിയെന്ന് യുവതി പ്രതികരിച്ചു. ആദ്യവിവാഹക്കാര്യം മറച്ചുവെച്ചാണ് അബ്ദുള്‍ ബാസിത്ത് വിവാഹാലോചനയുമായി വീട്ടില്‍ വരുന്നത്. വിവാഹം കഴിച്ച് ആദ്യ ഭാര്യയെ വാടക വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇക്കാര്യം പിന്നീടാണ് അറിഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോള്‍ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ തുടങ്ങി. മറ്റൊരു വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. പിണങ്ങിയതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച യുവതിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവിട്ടിരുന്നു. തുടര്‍ന്ന് ഫോണില്‍…

    Read More »
  • Crime

    യുവതിയെ കാണാന്‍ എത്തിയത് ബൈക്കടക്കം വിറ്റിട്ട്, കുട്ടിയുമായി കൂടെ വരാന്‍ പറഞ്ഞു; കത്തി വാങ്ങിയത് ചിറയിന്‍കീഴില്‍ നിന്ന്

    തിരുവനന്തപുരം: കഠിനംകുളത്ത് പട്ടാപ്പകല്‍ വീടിനുള്ളില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ കൂടുതല്‍ മൊഴി വിവരങ്ങള്‍ പുറത്ത്. ബൈക്കടക്കം വിറ്റിട്ടാണ് യുവതിയെ കാണാന്‍ കഠിനംകുളത്ത് എത്തിയത് എന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതു കൊണ്ടാണ് യുവതിയെ കൊലപ്പെടുത്തിയത്. യുവതിയെ കുത്താനുള്ള കത്തി ചിറയിന്‍കീഴില്‍ നിന്നാണ് വാങ്ങിയത്. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിനു ജോണ്‍സണ്‍ മൊഴി നല്‍കി. ഈ മാസം ഏഴാം തീയതി പരസ്പരം കണ്ടതായും ജോണ്‍സണിന്റെ മൊഴിയില്‍ പറയുന്നു. അന്ന് തന്റെ ബുള്ളറ്റില്‍ ഒരുമിച്ചു യാത്ര ചെയ്തിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഡിസംബര്‍ 7 മുതല്‍ ജനുവരി 7 വരെ ചിങ്ങവനത്തെ വീട്ടില്‍ ഹോം നഴ്സായി ജോലി നോക്കിയ ജോണ്‍സണ്‍ അതിനു ശേഷമാണ് ജോലി ഉപേക്ഷിച്ചു പെരുമാതുറയിലെത്തിയത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍നിന്ന് രാവിലെ 6.30 ഓടെയാണ് യുവതി താമസിക്കുന്ന വീടിന് സമീപം…

    Read More »
Back to top button
error: