Month: September 2024

  • Crime

    ലോഹവള കൊണ്ട് മുഖത്തിനിടിച്ചു, പേനാക്കത്തി കൊണ്ട് കൈക്ക് കുത്തി; പ്രൊഡക്ഷന്‍ മാനേജര്‍ക്ക് പരുക്ക്; ഷെയിന്‍ നിഗം ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണം

    കോഴിക്കോട്: ഷെയിന്‍ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണമെന്ന് പരാതി. സിനിമയുടെ പ്രൊഡക്ഷന്‍ മാനേജരെ ക്രൂരമായി മര്‍ദ്ദിച്ചു. ടി.ടി ജിബുവിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം മലാപ്പറമ്പിന് സമീപമെത്തി ആക്രമണം നടത്തുകയായിരുന്നു. അബു ഹംദാന്‍, ഷബീര്‍ എന്നിവരും മറ്റു മൂന്നു പേരും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ ജിബു പറയുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ജിബുവിനെ വലിച്ചുകൊണ്ടുപോകുകയായിരുന്നു. റോഡരികില്‍ വച്ചാണ് മര്‍ദിച്ചത്. ലോഹവള കൊണ്ട് ഇടിക്കുകയും പേനാ കത്തികൊണ്ട് കുത്തി കൈയ്ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രൊഡക്ഷന്‍ മാനേജരുടെ മുഖത്താണ് ലോഹ വള കൊണ്ടുള്ള ഇടിയേറ്റത്. ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സിനിമയുടെ ആവശ്യത്തിലേക്കായി ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു. വാടകയായി വന്‍ തുകയാണ് ചോദിച്ചത്. ഇത്രയും വലിയ തുക നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഇതോടെയാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദിച്ചതെന്ന്…

    Read More »
  • Crime

    ഫാംഹൗസ് പാര്‍ട്ടിയില്‍ രാസലഹരി: നടി ഹേമ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കുറ്റപത്രം

    ബംഗളൂരു: ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ ഫാംഹൗസിലെ പാര്‍ട്ടിയില്‍ ലഹരിമരുന്നു പിടിച്ച കേസില്‍ തെലുങ്കുനടി ഹേമ (കൃഷ്ണവേണി) ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 82 സാക്ഷികളാണുള്ളത്. രാസ ലഹരിമരുന്ന് ഉപയോഗിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഹേമയെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. മേയ് 19ന് സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസില്‍ നടന്ന റെയ്ഡില്‍ രാസലഹരി ഗുളികകളും (എംഡിഎംഎ), കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത 103 പേരുടെ മൂത്ര സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് നടിമാരായ ഹേമ, ആഷി റോയ് എന്നിവര്‍ ഉള്‍പ്പെടെ 86 പേര്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇവരെ കൂടാതെ മോഡലുകളും ഐടി ജീവനക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.  

    Read More »
  • Health

    പൊതിച്ചോറിന് ഇത്രയും രുചി എവിടെ നിന്ന് വരുന്നു? അമ്മയുടെ കൈപ്പുണ്യം മാത്രമല്ല, വാഴയിലയിലുമുണ്ട് കുറച്ച് രഹസ്യങ്ങള്‍

    ഓണം ഇങ്ങു എത്തിയതോടെ സദ്യ ഒരുക്കങ്ങളൊക്കെ അടുക്കളയില്‍ സ്റ്റാര്‍ട്ട് ആയിട്ടുണ്ട്. തിരുവോണത്തിന് വാഴയിലയില്‍ വിളമ്പാനുള്ള കായ വാറുത്തത്, ഇഞ്ചിക്കറി തുടങ്ങി പ്രധാന കൂട്ടങ്ങളൊക്കെ നേരത്തെ ഉണ്ടാക്കി തുടങ്ങും. വാഴയിലയില്‍ സദ്യ കഴിച്ചില്ലെങ്കില്‍ പിന്നെ എന്ത് ഓണം അല്ലേ? വാഴയിലയില്‍ സദ്യ കഴിക്കുന്നത് വെറും ഏയ്‌സ്‌തെറ്റിക് വൈബിന് വേണ്ടിയാണ് കരുതരുത്. വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നതിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. പൊതിച്ചോറിന് ഇത്രയും രുചി എവിടെ നിന്ന് വരുന്നുവെന്ന് ചിന്തിച്ചിട്ടില്ലേ? അമ്മയുടെ കൈപ്പുണ്യം മാത്രമല്ല, ചോറു പൊതിയുന്ന വാഴയിലയിലുമുണ്ട് കുറച്ച് രഹസ്യങ്ങള്‍. വാഴയിലയ്ക്ക് പ്രകൃതിദത്തമായ ഒരു വാക്‌സ് കോട്ട് ഉണ്ട്. ഇത് ചൂടു ചോറ് വിളമ്പുമ്പോള്‍ ഉരുകുകയും ചോറിന് ഒരു പ്രത്യേക മണവും രുചിയും നല്‍കുന്നു. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍ മികച്ച ഒരു ആന്റി-ഓക്‌സിഡന്റ് ആണ്. ഇത് ഭക്ഷണത്തിലേക്ക് കലരുകയും ഭക്ഷണത്തിന്റെ പോഷക മൂല്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോള്‍ ആ ചൂടു…

    Read More »
  • LIFE

    ”18 വര്‍ഷമായി ഭര്‍ത്താവിനെ കാണാനില്ല, ഞാനും മകളും പിരിഞ്ഞ് താമസിക്കുന്നത് നക്ഷത്രങ്ങള്‍ ചേരാത്തതിനാല്‍”

    സീ തമിഴ് ടിവിയില്‍ ഏറ്റവും കൂടുതല്‍ വ്യൂവര്‍ഷിപ്പുള്ള ഷോയാണ് തമിഴ തമിഴ എന്ന പ്രതിവാര ചര്‍ച്ച പരിപാടി. കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് മിക്കപ്പോഴും ചര്‍ച്ചാ വിഷയമാകാറുള്ളത്. അടുത്തിടെ തമിഴ തമിഴയില്‍ നടന്ന ഒരു എപ്പിസോഡ് ജ്യോതിഷത്തെ കുറിച്ചായിരുന്നു. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഒരു വശത്തും വിശ്വസിക്കാത്തവര്‍ മറുവശത്തുമായി ചേരി തിരിഞ്ഞ് ഇരുന്നാണ് ചര്‍ച്ച നടന്നത്. അവതാരകനാണ് ചര്‍ച്ച നിയന്ത്രിച്ചത്. ഇന്ത്യയില്‍ ഒട്ടനവധി ആളുകള്‍ ജ്യോതിഷത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്തിന് ഏറെ പറയുന്നു സെലിബ്രിറ്റികള്‍ പോലും ഏത് നല്ല കാര്യം ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പും തങ്ങള്‍ക്ക് വിശ്വാസമുള്ള ജ്യോതിഷിയെ കണ്ട് അഭിപ്രായം തേടും. ബോളിവുഡിലാണ് ഈ രീതി കൂടുതല്‍. മലയാളത്തിലും അടുത്തിടെയായി ഈ പ്രവണത കാണുന്നുണ്ട്. ഹിന്ദു വിവാഹങ്ങള്‍ പോലും നിശ്ചയിക്കുന്നത് ജാതകവും ജ്യോതിഷവും പരിഗണിച്ചാണ്. ജ്യോതിഷമെന്നത് പ്രവചനമല്ലെന്നും സൂചനകളാണെന്നും മുന്‍കരുതലുകള്‍ എടുത്താല്‍ ഒട്ടൊക്കെ രക്ഷപെടാന്‍ കഴിയുന്ന സൂചനകളാണെന്നുമാണ് ഇതില്‍ വിശ്വസിക്കാന്‍ പറയാറുള്ളത്. ജ്യോതിഷവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നടി രേഖ നായരും എത്തിയിരുന്നു. തമിഴ്…

    Read More »
  • Crime

    സുഭദ്രയുടെ കൊലയാളികളെ പിടികൂടിയത് പഴുതടച്ച നീക്കത്തിലൂടെ, ഒന്നും അണുവിട പിഴച്ചില്ല

    ആലപ്പുഴ: കലവൂരില്‍ കടവന്ത്ര സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കുടുക്കാന്‍ സഹായിച്ചത് ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ആലപ്പുഴ കാട്ടൂര്‍ സ്വദേശി നിധിന്‍ എന്ന മാത്യൂസ് (38), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള (36) എന്നിവരെ മണിപ്പാല്‍ പെറംപള്ളിയില്‍ നിന്നാണ് പിടികൂടിയത്. ഫോണ്‍ നിരീക്ഷണത്തിലൂടെയാണ് ശര്‍മിള മുമ്പ് താമസിച്ചിരുന്ന ഉഡുപ്പിയില്‍ ഇരുവരും എത്തിയിട്ടുണ്ടെന്ന് പൊലീസിന് മനസിലായത്. ഇന്നലെ രാവിലെയോടെ മംഗളൂരുവില്‍ ശര്‍മിളയുടെ ഫോണ്‍ ഓണായതായി പൊലീസ് മനസിലാക്കി. ഉടന്‍ തന്നെ പൊലീസ് ഉഡുപ്പിയിലും മംഗളൂരുവിലും ശര്‍മിളയുടെ പരിചയത്തിലുള്ളവരെ ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ഫോണ്‍ ഓഫായി. ഉച്ചയോടെ മണിപ്പാലിലെ ടവര്‍ ലൊക്കേഷന്‍ വീണ്ടും ഓണായി. ശര്‍മിള മുമ്പ് താമസിച്ചിരുന്ന പെറംപള്ളിയിലെ സ്ത്രീയുടെ വീട്ടിലാണിവരുള്ളതെന്ന് തിരിച്ചറിഞ്ഞു. ഇവരെത്തുമ്പോള്‍ ഈ സ്ത്രീ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. മകന്‍ മാത്രമായിരുന്നു വീട്ടില്‍. സ്ത്രീയുടെ ഫോണ്‍ നമ്പര്‍ നേരത്തേ മനസിലാക്കിയിരുന്ന പൊലീസ് ശര്‍മിളയും മാത്യൂസും കൊലക്കേസ് പ്രതികളാണെന്നും എത്തിയാല്‍ തടഞ്ഞുവയ്ക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.…

    Read More »
  • Social Media

    മൂത്രശങ്ക മാറ്റാന്‍ സൗകര്യമില്ല! പരസ്യമായി കാര്യം സാധിച്ച സില്‍ക്കിന് ചുറ്റം നൂറുകണ്ണുകള്‍

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധമായ ചര്‍ച്ചകളുമൊക്കെ നടക്കുമ്പോള്‍ നടി സില്‍ക്ക് സ്മിതയെ കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്. ഒരു കാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെയുല്ല ഭാഷകളില്‍ ഒരേ സമയം മാര്‍ക്കറ്റുള്ള താരമായിട്ടാണ് സില്‍ക്ക് സ്മിത നിന്നിരുന്നത്. പിന്നീട് ഇതുവരെ അങ്ങനെ നിലനില്‍ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്ന് പറയാം. നായിക, നായകന്മാരേക്കാളും പ്രതിഫലം വാങ്ങുന്ന ഐറ്റം ഡാന്‍സര്‍ സില്‍ക്ക് സ്മിത ആയിരുന്നു. സൂപ്പര്‍താര ചിത്രങ്ങളില്‍ സില്‍ക്കിന്റെ ചെറിയൊരു സീനുണ്ടെങ്കില്‍ ഈ സിനിമ സൂപ്പര്‍ഹിറ്റാവുന്ന കാലമുണ്ടായിരുന്നു. സിനിമകളില്‍ ആവശ്യമില്ലെങ്കില്‍ പോലും നടിയുടെ ഒരു ഡാന്‍സ് കൂടി ചേര്‍ക്കണമെന്ന് വിതരണക്കാര്‍ ആവശ്യപ്പെടും. എന്നാല്‍, സിനിമയില്‍ നിന്നും വളരെ മോശമായ അനുഭവങ്ങളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. ചിത്രീകരണത്തിനെത്തുന്ന ലൊക്കേഷനില്‍ സില്‍ക്കിന്റെ ബാത്ത്റൂമിലേക്ക് ആളുകള്‍ ഓടിക്കയറിയത് മുതല്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്ങനെയും അവരുടെ നഗ്‌നത കാണണമെന്ന് ആഗ്രഹിച്ചാണ് സിനിമാ ലൊക്കേഷനിലേക്ക് ആളുകള്‍ വന്നിരുന്നത്. ചില സിനിമകളില്‍ ബാത്ത്റൂം സൗകര്യം പോലുമില്ലാതെ പുറത്തിരുന്നും കാര്യം സാധിക്കേണ്ടതായി വന്ന…

    Read More »
  • Kerala

    ഇന്‍ഷുറന്‍സില്ലാത്ത ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു; കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങള്‍ പിഴയിട്ട് കോടതി

    കോഴിക്കോട്: ഇന്‍ഷൂറന്‍സില്ലാത്ത കെഎസ്ആര്‍ടിസി ബസിടിച്ച് പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികന് നഷ്ടപരിഹാരമായി എട്ടര ലക്ഷം രൂപ കെഎസ്ആര്‍ടിസി പിഴ അടക്കണമെന്ന് കോടതി വിധി. കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്സിഡന്‍സ് ക്ലെയിംസ് ട്രിബൂണലാണ് വിധി പ്രസ്താവിച്ചത്. 2021 ജനുവരി 19ന് എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു കേസിന് ആസ്പദമായ അപകടം. അമിത വേഗതയിലും അശ്രദ്ധയിലും എത്തിയ കെ.എല്‍ 15 എ 410 നമ്പര്‍ കെഎസ്ആര്‍ടിസി ബസ് പരാതിക്കാരനായ പറമ്പില്‍ ബസാര്‍ വാണിയേരിത്താഴം താഴെ പനക്കല്‍ വീട്ടില്‍ മൊയ്തീന്‍ കോയയുടെ മകന്‍ പി.പി. റാഹിദ് മൊയ്തീന്‍ അലി (27) സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ കോഴിക്കോട് പാഴൂര്‍ പരതക്കാട്ടുപുറായില്‍ വീട്ടില്‍ എം.പി.ശ്രീനിവാസന്‍ (46), കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍, നാഷനല്‍ ഇന്‍ഷൂറന്‍സ് കമ്പനി എന്നിവരെ യഥാക്രമം ഒന്നും, രണ്ടും, മൂന്നും എതിര്‍ കക്ഷികളാക്കിയാണ് പരിക്കേറ്റ റാഹിദ് മൊയ്തീന്‍ അലി കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്സിഡന്‍സ് ക്ലെയിംസ് ട്രിബൂണലില്‍ കേസ് ഫയല്‍ ചെയ്തത്. അപകടം…

    Read More »
  • Kerala

    കെ ഫോണില്‍ സിബിഐ അന്വേഷണം ഇല്ല; സതീശന്റെ ഹര്‍ജി തള്ളി

    കൊച്ചി: കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കെ ഫോണില്‍ വന്‍ അഴിമതി നടന്നുവെന്നും, അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഹൈക്കോടതിയെ സമീപിച്ചത്. കെ ഫോണ്‍ കരാറും ഉപകരാറും നല്‍കിയതിലും വലിയ അഴിമതി നടന്നിട്ടുണ്ട്. കരാറിന് പിന്നിലെ ആസൂത്രിത അഴിമതി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെ ഫോണില്‍ ക്രമക്കേടോ, നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വി ഡി സതീശന് പൊതുതാത്പര്യമാണോ പബ്ലിസിറ്റി താത്പര്യമാണോ എന്ന് വാദത്തിനിടെ കോടതി വിമര്‍ശിച്ചിരുന്നു. 2018 ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന വിമര്‍ശനവും പ്രതിപക്ഷ നേതാവിന് നേരെ കോടതിയില്‍ നിന്നുയര്‍ന്നിരുന്നു.  

    Read More »
  • India

    കൊലക്കേസ് പ്രതിക്ക് വീട്ടുജോലി, മോഷണം ആരോപിച്ച് മര്‍ദനം; ജയില്‍ ഡിഐജിയെ നീക്കി

    ചെന്നൈ: കൊലക്കേസ് പ്രതിയെ വീട്ടുജോലി ചെയ്യിച്ചശേഷം മോഷണക്കുറ്റം ആരോപിച്ചു ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വെല്ലൂര്‍ ജയില്‍ ഡിഐജി രാജലക്ഷ്മിയെ ചുമതലകളില്‍നിന്നു നീക്കി കാത്തിരിപ്പു പട്ടികയിലാക്കി. ജീവപര്യന്തം തടവുകാരനായ കൃഷ്ണഗിരി സ്വദേശി ശിവകുമാറിനെ കൊണ്ടാണ് രാജലക്ഷ്മി വീട്ടുജോലി ചെയ്യിപ്പിച്ചത്. അതിനിടെ, രാജലക്ഷ്മിയുടെ വീട്ടില്‍നിന്ന് 4.25 ലക്ഷം രൂപയും ആഭരണങ്ങളും വെള്ളി ഉരുപ്പടികളും മോഷണം പോയി. ശിവകുമാറാണ് ഇതു മോഷ്ടിച്ചതെന്നും ഇയാള്‍ കുഴിച്ചിട്ട ആഭരണങ്ങള്‍ കണ്ടെത്തിയെന്നുമാണു ജയില്‍ അധികൃതര്‍ പറയുന്നത്. തുടര്‍ന്ന്, രാജലക്ഷ്മിയുടെ നിര്‍ദേശപ്രകാരം ജയില്‍ ജീവനക്കാര്‍ ശിവകുമാറിനെ ക്രൂരമായി മര്‍ദിച്ചു. പിന്നീട്, ശിവകുമാറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെ വെല്ലൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെ അന്വേഷണത്തിനു നിയോഗിച്ചു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. ഈ സംഘത്തിന്റെ അന്വേഷണത്തിനു പിന്നാലെയാണ് രാജലക്ഷ്മി ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ 5 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

    Read More »
  • Kerala

    സ്പോണ്‍സര്‍ഷിപ്പില്‍ നടന്ന സ്റ്റേഷന്‍ നവീകരണത്തിന് സര്‍ക്കാരില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി; തിരൂരങ്ങാടി പൊലീസിനെതിരെ അഴിമതി ആരോപണം

    മലപ്പുറം: തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണത്തില്‍ അഴിമതി നടന്നതായി ആരോപണം. 2021-22 വര്‍ഷത്തിലാണ് സ്റ്റേഷനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പണപ്പിരിവ് നടത്തിയും വ്യാപാരികളില്‍നിന്ന് സാധനങ്ങള്‍ എത്തിച്ചുമാണ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ നവീകരണം നടത്തിയതെന്നാണ് ആക്ഷേപം. കൂടാതെ തൊണ്ടിമുതലായി സൂക്ഷിച്ച മണലും സ്റ്റേഷന്‍ നവീകരണത്തിനായി ഉപയോഗിച്ചതായി ആരോപണമുണ്ട് . ഇതുമായി ബന്ധപ്പെട്ട് അന്നുതന്നെ പരാതി ഉയര്‍ന്നിരുന്നു. സ്റ്റേഷന്‍ നവീകരണത്തിന് 24 ലക്ഷം രൂപ ചെലവായെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, തിരൂരങ്ങാടി സ്റ്റേഷനില്‍ പോയാല്‍ ഇതിന്റെ വസ്തുത മനസിലാകുമെന്നും ടൈല്‍സും കമ്പികളും ഷീറ്റുമെല്ലാം സൗജന്യമായി നല്‍കിയതാണെന്നും യൂത്ത് ലീഗ് നേതാവ് യു.എ റസാഖ് പറഞ്ഞു. ഇതിനു പുറമെ തൊണ്ടിമണലും ഉപയോഗിച്ചായിരുന്നു നവീകരണം. ഇതേകുറിച്ചെല്ലാം അക്കാലത്തുതന്നെ പരാതി ഉയര്‍ത്തിയിരുന്നു. അന്ന് എസ്പി ആയിരുന്ന സുജിത് ദാസിന് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്നും റസാഖ് ആരോപിച്ചു. ഡിജിപിക്ക് ഉള്‍പ്പെടെ പരാതി…

    Read More »
Back to top button
error: