KeralaNEWS

കോട്ടയം എസ്‌.എം.ഇ വിദ്യാര്‍ത്ഥി അജാസ്ഖാൻ്റെ ആത്മഹത്യ: ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി

കോട്ടയം സ്ക്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥി അജാസ്ഖാൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ 2 അധ്യാപകരെയും സ്ഥലംമാറ്റാൻ തീരുമാനം. സീന, റീനു എന്നീ അധ്യാപകരെയാണ് സ്ഥലം മാറ്റുന്നത്.

ഈ അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും സമരം നടത്തിയതിനു പിന്നാലെയാണ് തീരുമാനം.

Signature-ad

ഈ മാസം 2-ാം  തീയതിയായിരുന്നു കോട്ടയം സ്ക്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ഒന്നാം വര്‍ഷ എംഎല്‍ടി വിദ്യാര്‍ത്ഥിയായ അജാസ്ഖാനെ കാണാതായത്.
പിറ്റേദിവസം മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ അജാസിന്റെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞിരുന്നു. ഒന്നാം സെമസ്റ്റര്‍ പരീക്ഷ കടുപ്പമായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അജാസിന്റെ കുടുംബം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല.
പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമല്ല കോളജ് അധികൃതരില്‍ നിന്നും അധ്യാപകരില്‍ നിന്നും മകന് മാനസിക പീഡനം എല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.  അതേ സമയം ബന്ധുക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു

അജാസിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കളും സഹപാഠികളും കോളജിന് മുമ്പില്‍ സമരം സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: