Social MediaTRENDING

”പി.ആര്‍ വര്‍ക്കേഴ്സിനെ വെച്ച് പേരിനൊപ്പം സൂപ്പര്‍സ്റ്റാര്‍ ചേര്‍ക്കുന്നവരുണ്ട്!” മംമ്ത ഉന്നമിട്ടത് മഞ്ജുവിനെ? മലയാള സിനിമയിലെ വനിതാകൂട്ടായ്മ ‘അടിച്ചു പിരിഞ്ച്’?

ലയാളത്തിലെ മുഴുവന്‍ അഭിനേതാക്കളെയും പ്രതിനിധീകരിച്ച് ‘അമ്മ’ എന്ന താരസംഘടനയ്ക്ക് പുറമേ ഡബ്ല്യുസിസി എന്ന വനിതാകൂട്ടായ്മയും ഉണ്ടെങ്കിലും, നടി മഞ്ജുവാര്യരുടെ നേതൃത്വത്തിലുണ്ടായിരുന്ന സൗഹൃദ കൂട്ടായ്മയായിരുന്നു, മലയാള സിനിമയിലെ സ്ത്രീ ശക്തിയുടെ ആണിക്കല്ല്. നടിയെ ആക്രമിച്ച കേസിലടക്കം ശക്തമായി ഇടപെടാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു.

സിനിമകള്‍ക്കു അപ്പുറത്തേക്ക് വളര്‍ന്ന ആത്മബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും കൂട്ടായ്മയായുന്നു അത്. അത്തരമൊരു അപൂര്‍വ്വ സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് മഞ്ജു വാര്യര്‍, ഭാവന, സംയുക്ത വര്‍മ്മ, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗീതു മോഹന്‍ദാസ്, ശ്വേത മേനോന്‍ തുടങ്ങിയവര്‍. എന്നാല്‍ ഇന്ന് ആ ഗ്യാങ്ങില്‍ ഇന്ന് വിള്ളല്‍ വീണിരിക്കയാണ്. ശ്വേത മേനോന്‍ അടക്കമുള്ളവര്‍ ഇന്ന് ആ ടീമിലില്ല.

Signature-ad

ഇടയ്ക്ക് ചങ്ങാതികളുമായി ചില സ്വരചേര്‍ച്ചയില്ലായ്മകള്‍ വന്നതോടെ ആ ചങ്ങാതികൂട്ടം ഉപേക്ഷിക്കുകയായിരുന്നു ശ്വേത മേനോന്‍. എന്താണ് ആ സൗഹൃദത്തിനു സംഭവിച്ചത് എന്നതിനെ കുറിച്ച് ഈയിടെ ഒരു അഭിമുഖത്തില്‍ ശ്വേത തുറന്നടിച്ചിരുന്നു. ”കാഴ്ചപ്പാടുകള്‍ മാറിയിട്ടുണ്ട്. എനിക്ക് നേരെ വാ നേരെ പോ രീതിയാണ്. എനിക്ക് വാക്കുകള്‍ വളച്ചൊടിച്ച് സംസാരിക്കാന്‍ അറിയില്ല. അടിസ്ഥാനപരമായി, ഞാന്‍ ഒറ്റ മോളാണ്. എനിക്ക് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ. അതുകൊണ്ടു തന്നെ, എന്നോട് ആരെങ്കിലും കള്ളത്തരം പറഞ്ഞാല്‍ എനിക്ക് അത് ഡൈജസ്റ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. ഞാന്‍ ആരോടും കള്ളത്തരം പറയാറില്ല, അതു ഞാന്‍ മറ്റുള്ളവരില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയെന്തോ ഒരു സ്വരചേര്‍ച്ചയില്ലായ്മ ഉണ്ടായി.”- ശ്വേതാമേനോന്‍ പറയുന്നു.

”ഞാന്‍ ബോംബെക്കാരിയാണ്. എന്നെ മാത്രമാണ് പറ്റിക്കുന്നതെന്നാണ് അന്ന് എനിക്ക് തോന്നിയത്. എന്തിനാണ് ഇവരെയൊക്കെ ബുദ്ധിമുട്ടിക്കുന്നതെന്ന് തോന്നിപ്പോയി. ഞാന്‍ ബോളിവുഡില്‍ നിന്നും വന്നതാണ്. അവിടെ എനിക്ക് ബുദ്ധിമുട്ടുകളുണ്ടായിട്ടില്ല. ഇവിടെ വന്നിട്ട് എന്തിനാണ് ഞാന്‍ എന്നെ ബുദ്ധിമുട്ടിക്കുന്നതെന്ന് സ്വയം ചോദിച്ചു. പുറത്തു നിന്നും ആളുകള്‍ ചോദിക്കാന്‍ തുടങ്ങി. പുറത്തുനിന്നു ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ വലിയാന്‍ തുടങ്ങി. ഇതോടെ ഞാന്‍ പതുക്കെ വലിയാന്‍ തുടങ്ങി.

മഞ്ജു വാര്യര്‍- ദിലീപ് പ്രശ്‌നമൊന്നുമല്ല. എന്തായാലും എനിക്ക് കുറച്ച് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല. ഫൈറ്റോ യുദ്ധമോ നടന്നിട്ടില്ല. ഇറ്റ്‌സ് ഫൈന്‍ ഓക്കെ, ഗുഡ് ലക്ക് എന്ന് പറഞ്ഞാണ് പിരിഞ്ഞത്. എന്നെയത് സാരമായി ബാധിക്കാന്‍ തുടങ്ങിയിരുന്നു. അവരെല്ലാവരും ഇപ്പോഴും നല്ല സൗഹൃദമാണ്. ഞാനും അവരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണുമ്പോള്‍ സംസാരിക്കാറുണ്ട്, പക്ഷേ ഞാന്‍ ആ ഗ്രൂപ്പിന്റെ ഭാഗമല്ല. ഞാന്‍ പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല”- ശ്വേത പറയുന്നു.

അതിനിടെ, നടി മംമ്ത മോഹന്‍ദാസിന്റെ വാക്കുകളും ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പിആര്‍ വര്‍ക്കേഴ്‌സിനെ വെച്ച് പല മീഡിയകളിലും സ്വന്തം പേരിനൊപ്പം സൂപ്പര്‍ സ്റ്റാര്‍ എന്ന് ചേര്‍ക്കുന്നവര്‍ മലയാള സിനിമയിലുണ്ടെന്നാണ് നടി മംമ്ത മോഹന്‍ദാസ് പറഞ്ഞത്. താന്‍ സൂപ്പര്‍സ്റ്റാര്‍ഡം എന്ന കാര്യത്തിന് വേണ്ടി ഒരിക്കലും ശ്രമിക്കാത്ത ആളാണെന്നും തനിക്ക് അതിന്റെ ആവശ്യമുള്ളതായി തോന്നിയിട്ടില്ലെന്നും മംമ്ത കൂട്ടിചേര്‍ത്തു.

മംമ്തയുടെ വിമര്‍ശനം മഞ്ജു വാര്യര്‍ക്ക് നേരെയാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയപ്പോള്‍ താന്‍ അതില്‍ സഹതാരമായി അഭിനയിക്കാന്‍ തയ്യാറായെന്നും എന്നാല്‍ പിന്നീട് തന്റെ ഒരു സിനിമയിലേക്ക് ഗസ്റ്റ് റോളിലേക്ക് ക്ഷണിച്ചപ്പോള്‍ ഈ നടി വന്നില്ലെന്നും മംമ്ത ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തിയ ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തില്‍ മംമ്ത ഗസ്റ്റ് റോളില്‍ എത്തിയിരുന്നു.

”ഈ സൂപ്പര്‍സ്റ്റാര്‍ഡം പോലുള്ള കാര്യത്തിന് വേണ്ടി ഒരിക്കലും ശ്രമിക്കാത്തയാളാണ് ഞാന്‍. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, എന്താണ് ഈ സൂപ്പര്‍സ്റ്റാര്‍ എന്നതിന്റെ അര്‍ത്ഥമെന്ന് നമ്പര്‍ വണ്‍, നമ്പര്‍ ടു റാങ്കിങ്ങൊക്കെ ശ്രദ്ധിക്കുന്നവരാണ് സൂപ്പര്‍സ്റ്റാര്‍ ടൈറ്റിലിന് വേണ്ടി ശ്രമിക്കുന്നുണ്ട്. ഞാന്‍ എന്തായാലും അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. എനിക്ക് അതിന്റെ ആവശ്യമുള്ളതായി തോന്നിയിട്ടില്ല എന്നതാണ് സത്യം. സ്വന്തം പി.ആര്‍ വര്‍ക്കേഴ്സിനെ വെച്ച് പത്തുപന്ത്രണ്ട് മീഡിയകളില്‍ പേരിനൊപ്പം സൂപ്പര്‍സ്റ്റാര്‍ എന്ന് ചേര്‍ക്കുന്ന സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവരെയൊന്നും ഞാന്‍ കാര്യമാക്കാറില്ല. എന്റെ പണി അഭിനയിക്കുക എന്നത് മാത്രമാണ്. അത് കൃത്യമായി ചെയ്യുന്നുണ്ടെന്നും എന്റെ 100 ശതമാനവും അതിന് വേണ്ടി കൊടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ട്. വേറൊന്നും ആവശ്യമില്ല.” -എന്നാണ് ഗാലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞത്.

 

 

Back to top button
error: